20 May 2012

കവിതയല്ലിത് ജീവിതം

രമേശ് കുടമാളൂർ

ലൈവായ്‌ നടക്കുമൊരു ടോക് ഷോസ്റ്റുഡിയോയില്‍ ഫ്ലോറില്‍
പ്രതിക്കുള്ള സീറ്റില്‍ ഞാനിരിക്കുന്നു.ഉത്തരം മുട്ടി വിയര്‍ക്കുമ്പോള്‍ ഒരു ബ്രേക്ക്

അപ്പോള്‍ സ്ക്രീനില്‍ കണ്ടതൊരു സൂപ്പര്‍ സ്റ്റാറിന്റെപുത്തന്‍ പടത്തിന്‍ പരസ്യം- ഉശിരന്‍ ഡയലോഗ്
പത്തു വില്ലന്മാരെ ഒറ്റയ്ക്കടിച്ചു വീഴ്ത്തുന്ന സ്റ്റണ്ട്വിയന്നയില്‍ പോയി മരം ചുറ്റി വന്ന പാട്ടിന്റെ തുണ്ട്
അങ്ങനെ അമ്പത്തിയഞ്ച് സെക്കന്‍റ്.

കോള കുടിച്ചു വിയര്‍പ്പാറ്റിയിരിക്കുമെന്‍മുന്നിലേയ്ക്കതാ വീണ്ടും ക്യാമറ
എന്നിട്ടും വാക്കുകളില്ല- പറയുവാന്‍ കൊള്ളുന്ന കാര്യങ്ങളല്ലല്ലോ

പ്രേക്ഷകര്‍ ചാനല്‍ മാറ്റാതിരിക്കുവാന്‍അവതാരിക നിന്റെ നേര്‍ക്ക്‌.
(ലക്ഷങ്ങള്‍ വിലയുള്ള സെക്കന്‍ഡുകള്‍ജനപ്രിയ ചാനലില്‍ റേറ്റിങ്ങു കൂടിയ പ്രൈം ടൈം ഷോ
എത്ര ലക്ഷങ്ങള്‍ നാം തുലച്ചു!)

ഇരയ്ക്കുള്ള സീറ്റില്‍ നീയിരിക്കുന്നുപേടിച്ചരണ്ടു വിളര്‍ത്ത മുഖം തുടയ്ക്കുന്നു.
അവതാരിക നിന്നോട് കൊഞ്ചുന്നു...."മാഡത്തിനുണ്ടായ പീഡനം വിശദമാക്കാമോ?”

പ്രേക്ഷകര്‍ കാത്തിരിക്കുന്നുനീയൊന്നു കരയുന്നുമില്ല
(കണ്ണുനീരിന്റെ ക്ലോസപ്പ് ഷോട്ടിനു പൊന്നും വിലയുള്ള കാലം)
മുഖം താഴ്ത്തി നീയിരിക്കുന്നു
പ്രേക്ഷകര്‍ ചാനല്‍ മാറ്റിയാലോ ?
വീണ്ടുമൊരു ബ്രേക്ക്- മുഖകാന്തി കൂട്ടുവാന്‍
തേയ്ക്കേണ്ട ക്രീമിന്‍ പരസ്യം, പിന്നെയൊരു സോപ്പിന്‍ പരസ്യം
അര്‍ദ്ധ നഗ്നാംഗ ലാവണ്യ മദഭരിത മന്ദാര മലരിന്റെ മകരന്ദ മധുരം (മ യ്ക്കു മരണമില്ല)
പ്രേക്ഷകരങ്ങനെ കണ്‍കുളിര്‍ക്കെ വീണ്ടുംനിന്റെ മുന്നിലേയ്കാണു ക്യാമറ
എന്നിട്ടും വാക്കുകളില്ല- ഓര്‍ക്കുവാന്‍ കൊള്ളുന്ന കാര്യങ്ങളല്ലല്ലോ
(ലക്ഷങ്ങള്‍ …....... നാം തുലച്ചു!)

അന്നത്തെ എപ്പിസോഡ് തീര്‍ന്നു.പിന്നെ നമ്മളിരുപേരും ചാനലുകാര്‍ തന്ന ഐസ്ക്രീം കഴിച്ചു
സ്വച്ഛ ശീതളമായ ഫ്ലോര്‍ വിട്ടിറങ്ങി തീപിടിച്ചതുപോലെ പായുമീ നഗരത്തിന്‍
നടുവിലെ പൊള്ളുന്ന റോഡിലിറങ്ങിതെക്കു വടക്കു നടന്നു...
ഷോയല്ലിത് ജീവിതം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...