25 May 2015

MALAYALASAMEEKSHA MAY 15-JUNE15/2015

 ഉള്ളടക്കം


ലേഖനം



ആണും പെണ്ണും കെട്ട ഒരു ദൈവം!
സി.രാധാകൃഷ്ണൻ 

 മതി, ഇത്രമതി എന്ന വാക്ക്‌ എവിടെ നിന്നെങ്കിലും?
എം.തോമസ് മാത്യു

ഓർമ്മ ;ഒരു മുയൽക്കുഞ്ഞിന്റെ മുഖത്തോടെ അസ്മോ... 

ഫൈസൽ ബാവ  

കിരാതം ഈ ''കളി''
സലോമി  ജോൺ വൽസൻ

അപഭ്രംശമേറ്റ ജീവിതങ്ങൾ
ഇന്ദിരാബാലൻ 

എഴുത്തിന്റെ വഴിയിൽ
ശ്രീദേവി നായർ

തനതുനാടകവേദി : പരമ്പരാഗതദൃശ്യകലകളും നാടകവും
മഹേഷ് മംഗലാട്ട്

കൃത്യനിഷ്ഠയെന്ന സദ്ഗുണം
ജോൺ മുഴുത്തേറ്റ്‌ 


ദ്വിതീയാക്ഷരപ്രാസമേ ക്ഷമിച്ചാലും
എം.കെ.ഹരികുമാർ

തെങ്ങുകൃഷി

സാധാരണ കൃഷിയിൽ വിത്തുഗുണം പത്തുഗുണം; തെങ്ങുകൃഷിയിൽ വിത്തുഗുണം അഞ്ഞൂറു ഗുണം 

   ടി.കെ.ജോസ് ഐ എ എസ്  

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...
ആർ. ജ്ഞാനദേവൻ 


ഛത്തിസ്ഗഡിന്റെ നാളികേര തൈ ഉത്പാദന പ്രദർശന തോട്ടം
ആർ.എസ്‌. സേൻഗർ 


നാളികേര വികസന ബോർഡിന്റെ വിത്തുൽപാദന പ്രദർശന തോട്ടങ്ങൾ
പ്രമോദ്‌ പി. കുര്യൻ 


വെല്ലുവിളികളെ അതിജീവിച്ച്‌ നേര്യമംഗലം ഡിഎസ്പി ഫാം
ജയശ്രീ എ.


നാളികേര നഴ്സറി പരിപാലനം
കെ.ഷംസുദീൻ


മികച്ച മാതൃവൃക്ഷ ശേഖരമുള്ള മാണ്ഡ്യ ഡിഎസ്പി ഫാം
എം.കെ സിംങ്ങ്‌


കവിത
കൃഷ്ണായനം
ഡോ.അമ്പലപ്പുഴ ഗോപകുമാർ  


 രണ്ടു കവിതകൾd
Dr.K.G.Balakrishnan 

                     
തത്സമയം........നമ്മളിപ്പോള്‍
കൃഷ്ണ ദീപക്

വിയർപ്പ്‌
സന്ധ്യ.ഇ  


മുസ്സഫ സ്കെച്ചുകള്‍‍.
ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍

Chilling Silence,  കവി
Salomi John Valsen

സുവര്‍ണ്ണക്ഷേത്രം
രാധാമണി പരമേശ്വരൻ

തത്സമയം........നമ്മളിപ്പോള്‍
കൃഷ്ണ ദീപക് 


ചുമര്‍
 ഉമ രാജീവ്

ഓർമ്മയിലെ വിദ്യാലയം
മനോജ്


സാവിത്രിയുടെ അരഞ്ഞാണം
ഷറഫ് മുഹമ്മദ്

ഇത്..കവടിയാര്‍കൊട്ടാരം
അന്‍വര്‍ ഷാ ഉമയനല്ലൂര്‍ 

Pride and Honour
Dr Anupama Janardhanan


മൂന്ന്‌ രംഗങ്ങൾ
ജയശങ്കർ.എ.എസ്‌

കഥ 
ജലയുവതി
മുതയിൽ അബ്ദുള്ള 


വാസ്തുപുരുഷൻ
സണ്ണി തായങ്കരി


എന്റെ ഭാര്യയുടെ  ആരാധകർ 

സുനിൽ എം എസ്

 
അവസ്‌ഥാന്തരങ്ങൾ
ദിപുശശി തത്തപ്പിള്ളി

കിരാതം ഈ ''കളി''



                     സലോമി  ജോൺ വൽസൻ

"I try to catch them right on the tip of his nose, because I try to
punch the bone into the brain"
Mike Tyson [former World Heavyweight Champion]
രണ്ടു മല്ലന്മാർ തമ്മിൽ പോർ വിളിക്കുക. അങ്കം   കുറിക്കുക. ആ ദിവസത്തിനായി
ലോകം ഉറ്റു നോക്കുക. ഇവരിൽ ആര് ജയി  ക്കുമെന്നു വാതു വെയ്ക്കുക. ഇതൊരു
‘’മഹത്തായ’’ വിനോദമാണ്. ബോക്സിംഗ് എന്നപേരിൽ രണ്ടു പേർ തമ്മിൽ നടത്തുന്ന
ബലാബല പരീക്ഷണം.
കഴിഞ്ഞ മെയ് രണ്ടിന് അമേരിക്കയിലെ ലാസ്വെഗാസിൽ  നടന്ന ബോക്സിംഗ് മത്സരം
ലോകം ആവേശത്തോടെ കണ്ടിരുന്നു .  അമേരിക്കയുടെ ഫ്ലോയ്ഡ് മെയ് വെതെറും
ഫിലിപ്പൈൻസിന്റെ മാന്നി പക്യോവോയും റിങ്ങിലിറങ്ങി. മെയ് വെതെർ പക്യോവോയെ
ഇടിച്ചിട്ടു. രണ്ടുപേരും ബോക്സിംഗ് മല്ലന്മാർ. 90 മിനിട്ട് നീണ്ട
''കളി''. ഒടുവിൽ മെയ് വെതെർ പക്യോവോയെ   ഇടിച്ചു നിലം പൊത്തിച്ചതോടെ
റിങ്ങിൽ വിജയ അട്ടഹാസം മുഴങ്ങി. മെയ് വെതെർ വിജയിച്ചു.   കാണികൾ ആവേശ
ഭരിതരായി . ആരവങ്ങൾ അരേനയിൽ മുഴങ്ങി. 400 മില്ലിയൻ ഡോളറായിരുന്നു ''ഇടി''
കളിയുടെ   പ്രതിഫലം.
16,800 പേർക്കിരിക്കാവുന്ന എം. ജീ. എം ഗ്രാൻഡ് ഗാർഡൻ അരേനയിൽ ടിക്കറ്റ്
കിട്ടാതെ പലർക്കും നിരാശപ്പെടെണ്ടി വന്നു. നൂറും ഇരുന്നൂറും ഡോളറിനല്ല
ടിക്കറ്റ് വിറ്റഴിഞ്ഞത്. ഒരു കസേരയ്ക്കു 1,500 ഡോളർ മുതൽ 10,000 ഡോളർ വരെ
വില വന്നു.
'ഫ്യ്റ്റ് ന്യ്റ്റിൽ  '     എ- ലിസ്റ്റ് സെലിബ്രിറ്റികൾ നിരവധി എത്തി
.ടെന്നീസ് രാജാവ്  ആന്ദ്രെ അഗാസി , ഹോളിവുഡ് താരം റോബർട്ട് ഡി നീറോ
തുടങ്ങിയവർ...
സിവിലൈസ്ഡ് സമൂഹങ്ങൾ എന്ന് സ്വയം കൊട്ടിഘോഷിക്കുന്നവർ .   വിനോദത്തിന്റെ
പേരിൽ രണ്ടു പേർ തമ്മിലിടിച്ചു , ഒടുവിൽ ഒരാൾ ഒപ്പം കളിക്കളത്തിൽ  കൂടെ
കളിക്കുന്നവനെ ഇടിച്ചു വീഴ്ത്തി അവന്റെ പതനത്തിൽ തന്റെ വിജയം
ഉറപ്പിക്കുന്നു.
ഒഴിവു വേളകൾ സന്തുഷ്ടമാക്കാൻ മനുഷ്യൻ വിനോദത്തിനായി നിരവധി മാർഗങ്ങൾ
തേടുന്നു. ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപേ മനുഷ്യർ പല പല വിനോദങ്ങളിൽ
എർപ്പെട്ടിരുന്നതായി ചരിത്രം.
4000 ബി. സീ . യിൽ  വടക്കൻ ആഫ്രിക്കയിൽ ബോക്സിംഗ് വിനോദ മേളകൾ
ഉണ്ടായിരുന്നു പോലും. ഗ്രീസ് , റോം എന്നിവിടങ്ങളിൽ അടിമകളെയും, കുറ്റ
വാളികളെയും ഗോദയിൽ ഇറക്കി ഇടിപ്പിച്ചു   ജയിക്കുന്നവരെ
സ്വതന്ത്രരാക്കുന്ന രീതിയും നില നിന്നിരുന്നു.  പിന്നീട് 500 എ .ഡി യിൽ
ഇതു പൊതു ജീവിതത്തെ ബാധിക്കുന്നു എന്ന് പറഞ്ഞു  നിരോധിച്ചു.  Pugilism –
( sweet science] എന്നാണു അക്കാലത്ത് ബോക്സിംഗ് അറിയപ്പെട്ടിരുന്നത്.
ലോകം എന്നും വിജയികളുടെതാണ് . ഫുട്ബോൾ , ഹോക്കി , ക്രിക്കെറ്റ്  ഓട്ടം,
ചാട്ടം , വെയ്റ്റ് ലിഫ്ടിംഗ്,     സ്യ്ക്ലിംഗ്, കാറോട്ടം അങ്ങനെ
എത്രയെത്ര മത്സരങ്ങൾ. ഇവയിൽ മത്സരിച്ചു തോൽക്കുകയും,  അപകടപ്പെട്ടു
ജീവനും ജീവിതവും നഷ്ടപ്പെടുകയും ചെയ്തവരെ ലോകം അറിയുന്നില്ല.
ബോക്സിങ്ങിനിടയിൽ  ഒരാൾ ബോധരഹിതനാകുമ്പോൾ ആജീവനാന്തം ആ വ്യക്തി
ബോധമില്ലാതെ  കിടക്കാൻ ഇടയാക്കിയേക്കാം. 1980 മുതൽ ഇന്നുവരെ റിങ്ങിൽ
മത്സരത്തിനും പരിശീലനത്തിനിടയിലുമായി ഏതാണ്ട് ഇരുനൂറോളം പേർ
മരിച്ചിട്ടുണ്ട്.   കിടക്കയിലും വീൽ ചെയറിലുമായി  ജീവിതം ദുരന്തമായി
മാറിയവരുടെ എണ്ണം ഇതിന്റെ മൂന്നിരട്ടി വരും.
1983 ൽ ജേണൽ    ഓഫ്  ദി അമേരിക്കൻ മെഡിക്കൽ അസോസിയെഷൻ  ബോക്സിംഗ്
നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. അന്നത്തെ എഡിറ്റർ ഡോക്ട്ടർ ജോർജ്
ലുണ്ട്ബെർഗ് '' കിരാതമായ ഈ സ്പോർട്സിനെ ഒരു സിവില്യ്സ്ട് സമൂഹവും
അന്ഗീകരിച്ചുകൂട'' എന്ന് പറഞ്ഞു. തുടർന്ന് ബ്രിട്ടീഷ്, കനേഡിയൻ ,
ഓസ്ട്രെല്യൻ മെഡിക്കൽ അസോസിയഷനുകളും ബോക്സിംഗ് നിരോധിക്കണമെന്ന ആവശ്യം
മുന്നോട്ടു വെച്ചു.
ബോക്സിങ്ങിൽ തലയ്ക്കു ഇടിയേൽക്കുമ്പോൾ  തലച്ചോറിനു മാരകമായി ക്ഷതം
എല്ക്കുന്നു. ഒരു മനുഷ്യനെ ഇടിച്ചു വീഴ്ത്തുവാൻ അല്ലെങ്കിൽ ഇങ്ങനെ
ഇടിക്കുമ്പോൾ ഒരാൾ മരിക്കുകയാണെങ്ങിൽ എത്ര മാത്രം ഫോഴ്സ് ശരീരത്തിൽ
ഏൽക്കണമെന്ന് കൃത്യമായി പറയാനാവില്ലെന്നാണ് വയ്ദ്യശാസ്ത്രം പറയുന്നത്.
കളിയുടെ ലക്ഷ്യം ജെയമാണ്. അതായത് മറ്റൊരാളെ ശാരീരികമായി പീഡിപ്പിച്ചു
കൊണ്ട്. റിങ്ങിൽ  മത്സരിക്കുന്നത് ശത്രുതാ മനോഭാവത്തോടെ ആകാതെ തരമില്ല.
എന്ഗിലെ മറ്റേ ആളെ ഇടിച്ചു വീഴ്താനാവൂ.യുദ്ധത്തിൽ ശത്രുവിനെ കാണുന്ന
പോലെ.
ജയം,  ഇരു പോരാളികളുടെയും മനസ്സിൽ എതിരാളിയെ എങ്ങനെയും ഇടിച്ചു കീഴടക്കി
  വിജയം നേടണമെന്ന ഒരേ ഒരു ലക്ഷ്യം, ചിന്ത അവരെ ഭരിക്കുന്നു.
'ശത്രു'വിനെ മാരകമായി ഉപദ്രവിക്കുക എന്ന വൃത്തികെട്ട  ഗൂഡോധെശമാണ് ഈ
സ്പോർട്സിൽ പങ്കെടുക്കുന്ന രണ്ടു മല്ലന്മാരും പ്രതിയോഗിയെക്കുറിച്ചു
ലക്ഷ്യമിടുന്നത്. മൈക്ക് റ്റ്യ്സന്റെ പരിശീലകനായിരുന്ന ബോക്സിംഗ്
ട്രെയിനർ കസ് ഡി അമാറ്റോ പറയുന്നു. “fights are won and lost in the
head”,

എതിരാളിയെ പരുക്കേൽപ്പിച്ചു വിജയം നേടുന്ന കിരാതമായ ഒരു സ്പോര്ട്സ് എന്നേ
ബോക്സിങ്ങിനെ വിശേഷിപ്പിക്കാനാവൂ .തികച്ചും നീതിശാസ്ത്ര വിരുദ്ധം . സ്വയം
പരുക്കേല്ക്കാതെ സൂക്ഷിച്ചു കൊണ്ട് കൂടെ റിങ്ങിൽ ഇറങ്ങുന്നവനെ
പരുക്കേല്പ്പിക്കുക. സുരക്ഷിത കവചങ്ങൾ ഉപയോഗിച്ചില്ലെങ്ങിൽ  മരണം
സുനിശ്ചിതമായ   കളി.  ഒരു ബോക്സർക്ക് കളിക്കളത്തിൽ വെച്ച് കളിയുടെ
ഭാഗമായി മത്സരത്തിനിടയിൽ എതിരാളിയെ കൊല്ലാം എന്നതാണ് ബോക്സിങ്ങിലെ
അധാർമികത .  അങ്ങേയറ്റം അപകടം പതിയിരിക്കുന്ന വിനോദം...എതിരാളി
ഉപദ്രവിക്കപ്പെട്ടു എന്നറിയുമ്പോൾ അത് വിജയം സൂചിപ്പിക്കുന്നു. അതോടൊപ്പം
എതിരാളിയുടെ ബലഹീനത മനസ്സിലായാൽ അവിടെ കൂടെ മത്സരിക്കുന്നയാളുടെ വിജയം
ഏതാണ്ട് ഉറപ്പാക്കാം.
അതുകൊണ്ട് തന്നെ ഇടിയുടെ ആഘാതത്തിൽ വേദന  കൊണ്ട് പുളയുമ്പോഴും ഒരു ബോക്സർ
എതിരാളിയുടെ മുന്നിൽ ശാന്തനായി നിന്ന് പൊരുതുകയാണ്. മുഖത്ത് വേദനയുടെ
ഭാവം വരാതെ നോക്കാൻ പാടുപെടുന്നു. ഒപ്പം റിങ്ങിൽ ആത്മവിശ്വാസത്തോടെ
നിന്ന് താൻ പൊരുതുകയാണെന്ന്എതിരാളിയെ, കാണികളെ, ആരാധകരെ
വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു.
കളിയിൽ ഹെഡ് ഗാർഡുകൾ ഉപയോഗിക്കുന്നുന്ടെൻഗിലും  അവയ്ക്ക്
തലച്ചോറിനേൽക്കുന്ന ക്ഷതത്തെ പൂർണമായും ഇല്ലാതാക്കാൻ കഴിയില്ല എന്ന്
ന്യുറോളജിസ്റ്റുകൾ പറയുന്നു.  അമേചുഅർ കളിക്കാർക്കാണ് പലപ്പോഴും
തലച്ചോറിനു കൂടുതൽ  ക്ഷതം ഏൽക്കുന്നത് . .
  1977 ഇൽ അമേരിക്കൻ അസോസിയേഷൻ ഓഫ് പ്രൊഫെഷണൽ റിംഗ് സൈഡ് ഫിസിഷ്യൻസ് ഒരു
മെഡിക്കൽ പ്രോടോകോൾ ഉണ്ടാക്കി. ബോക്സിങ്ങിൽ ക്ഷതം ഏൽക്കാതിരിക്കുന്നതിനെ
സംബന്ധിച്ച്...എങ്കിലും ഇതു പൂർണമായും പ്രാവർത്തികമാക്കാൻ ഈ കളിയിൽ
സാധ്യമല്ല.

നോര്ത്ത് കൊറിയ , ഇറാൻ, ഐസ്ലാന്ഡ് എന്നിവ  പ്രൊഫെഷണൽ ബോക്സിംഗ് നിരോധിച്ച
രാജ്യങ്ങളാണ്. 2007 വരെ സ്വീഡനും നിരോധിച്ചിരുന്നു.  1965 മുതൽ അല്ബേനിയ
ബോക്സിംഗ് നിരോധിച്ചു. 1991 ഇൽ കമ്മ്യൂണിസം ഇവിടെ തകർന്നത് വരെ  ഈ
നിരോധനം നിലനിന്നു. ഇന്നു ഈ രാജ്യം
    .   വീണ്ടും മനുഷ്യന് നിരക്കാത്ത ഈ വിനോദത്തെ സ്വീകരിച്ചിരിക്കുന്നു.
2014 ഇൽ നോർവെയും ബോക്സിംഗ് നിയമ വിധേയമാക്കി. ഇതൊക്കെ വ്യക്തമാക്കുന്നത്
മനുഷ്യന് മനുഷ്യത്വ   രഹിതമായ  ഈ കളിയോടുള്ള അഭിനിവേശമാണ്.
പുരാതന റോമാ സാംബ്രാജ്യത്തിൽ ചക്രവർത്തിമാർ അടിമകളായ തടവുകാരെ തമ്മിൽ
ഇടിപ്പിച്ചു രസിക്കുക പതിവായിരുന്നു. കൊളൊസിയത്തിൽ നിസ്സഹായരായ അടിമകൾ
ചോര വാർന്നു വീണു മരിക്കുന്നത് കണ്ടു ചക്രവർത്തിമാർ ആർത്തു
വിളിച്ചു...പൌര പ്രമുഖരും പ്രഭുക്കന്മാരും കൂട്ടിനുണ്ടായി..
പിൽക്കാലത്ത് ഈ പ്രാകൃത വിനോദം,മല്ലയുദ്ധം  അഗസ്റ്റസ് ചക്രവർത്തി നിരോധിച്ചു.
വന്യ ജീവികളുടെ സംരക്ഷണം ഉറപ്പാക്കാൻ മുറവിളി കൂട്ടുന്നവർ വിനോദിക്കാൻ
വേണ്ടി മനുഷ്യരെ തമ്മിൽ ഇടിപ്പിച്ചു അക്രമാസക്തമാക്കുന്ന ബോക്സിംഗ്
നിരോധിക്കണമെന്ന് എന്ത് കൊണ്ട് പറയുന്നില്ല. സമാധാനത്തിനു വേണ്ടി
യുദ്ധങ്ങളും കൂട്ടക്കുരുതികളും ന്യായീകരിക്കപ്പെടുന്ന രാഷ്ട്ര
വ്യവഹാരങ്ങൾ നില നില്ക്കുന്ന ആധുനിക സമൂഹത്തിൽ ബോക്സിംഗ് പലരും
അത്യാസക്തിയോടെ ആസ്വദിക്കുന്നു.
മനുഷ്യൻ എത്ര മാത്രം പുരോഗമിച്ചാലും അവനിൽ അന്ദർലീനമായിരിക്കുന്ന സഹജ
വാസനകൾ പൂര്ണമായും ഇല്ലാതാകുന്നില്ല.  വന്യവാസനകൾ അവനിൽ മരിക്കില്ല.
വംശീയ ഹത്യകളും യുദ്ധങ്ങളും അടക്കം ഇന്നു നാം കാണുന്ന എല്ലാ
കുറ്റകൃത്യങ്ങളും ഇതു അടിവരയിട്ടു ഉറപ്പിക്കുന്നു.
ശാന്തനായ മനുഷ്യൻ എന്നു ആരാധകർ വിശേഷിപ്പിക്കുന്ന പക്യോവോ തന്റെ ഒഴിവു
വേളകളിൽ  ബൈബിൾ വായനയിൽ മുഴുകുന്നു എന്നു പറയുന്നു. എത്ര വിരുധ്ധാത്മകം.
എങ്ങനെ ഈ വ്യക്തിക്ക് കളിയുടെ പേരിൽ അല്ലെങ്ങിൽ പണത്തിനു വേണ്ടി   അപരനെ
ഇടിച്ചു വീഴ്ത്താൻ മനസ്സ് വരുന്നു.? .

24 May 2015

മതി, ഇത്രമതി എന്ന വാക്ക്‌ എവിടെ നിന്നെങ്കിലും?


എം.തോമസ് മാത്യു
    അടുത്തകാലത്തുണ്ടായ ഒരു വലിയ സന്തോഷത്തിന്റെ കാര്യം പറയാതിരിക്കാൻ വയ്യ. ഒരു പത്രവാർത്തയാണ്‌. പതിവില്ലാത്ത ഈ സന്തോഷത്തിന്‌ നിദാനം. സാധാരണഗതിയിൽ പത്രത്താളുകൾ നമ്മെ നൈരാശ്യത്തിലേക്കും മടുപ്പിലേക്കുമാണ്‌ നയിക്കുക. പ്രകാശങ്ങൾ ഓരോന്നോരോന്നായി കെട്ട്‌ അന്ധകാരം കനത്തു വരുന്നോ എന്ന്‌ തോന്നുമാറ്‌ തമശക്തികളുടെ നിർലജ്ജവിലാസങ്ങളുടെ ബീഭത്സചിത്രങ്ങൾ നിരത്തിയാണ്‌ പത്രങ്ങൾ സുപ്രഭാതമാശംസിച്ചുകൊണ്ട്‌ രാവിലെ എത്തുക പതിവ്‌. അവിടവിടെയെങ്ങാനും ഒരു പൊടി വെളിച്ചം മിന്നിയാലായി. അതുകാണാൻ പോലും അനുവദിക്കാതെ ഇരുളിന്റെ ശക്തികൾ ആധിപത്യം സ്ഥാപിക്കുകയും അവയുടെ ആഘോഷപൂർവ്വ്വമായ താണ്ഡവം നടക്കുകയും ചെയ്യുന്നു. എല്ലാ നീതിബോധങ്ങളും അന്തർദ്ധാനം ചെയ്തു, ആർക്കും എന്തും ചെയ്യാം, എന്തു ചെയ്താലും നിസ്സഹായമായി നിൽക്കുന്ന നിയമവ്യവസ്ഥ ഒന്നും ചെയ്യാതെ കണ്ണടച്ചിരിക്കുകയേയുള്ളൂ എന്ന പ്രതീതിയാണ്‌ ഉണ്ടാക്കുന്നത്‌. തോമസ്‌ ഹോഞ്ച്സ്‌ മനുഷ്യനെക്കുറിച്ച്‌ വരച്ചു വച്ച കറുത്ത ചിത്രമാണ്‌ ശരി എന്ന്‌ തോന്നിപ്പിക്കുക മാത്രമല്ല, അതിനെ നിയന്ത്രിച്ചു നിർത്താൻ വേണ്ടി ഉണ്ടായ സ്റ്റേറ്റും അതിന്റെ നീതി ന്യായവ്യവസ്ഥയും ശിക്ഷാഘടനയും നിഷ്ഫലമാണ്‌ എന്ന തോന്നൽ ഉളവായിരിക്കുന്നു. മനുഷ്യൻ സ്വതേ ചീത്തയാണെങ്കിൽ ആ ചീത്തത്തെ നിയന്ത്രിക്കാൻ ചീത്ത മനുഷ്യനുണ്ടാക്കിയ സംവിധാനങ്ങൾക്ക്‌ ഫലപ്രദമായ ഒന്നും ചെയ്യാൻ കഴിയുകില്ലല്ലോ. അങ്ങനെ ഒരു വ്യവസ്ഥയും നേരെയാവുകയില്ല എന്ന ഭീതിദമായ നിലയെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ ശരിയല്ല. അതിന്‌ ഒരു മറുവശമുണ്ട്‌. മനുഷ്യൻ അങ്ങനെയാണ്‌. അകവും പുറവും ഒരുപോലെ കറുത്തിരുണ്ട്‌ ബീഭത്സസത്വമല്ല എന്ന്‌ ആശ്വസിക്കാൻ പോന്നവാർത്തയാണ്‌ കറുത്ത അക്ഷരങ്ങൾക്കിടയിലും സുവർണ്ണ ശോഭയോടെ വന്നു ചേർന്നിരിക്കുന്നതും.
വാർത്ത ഇത്രയേയുള്ളു. ഒരു കുട്ടിയുടെ ഭാരിച്ച ചികിത്സാ ചെലവ്‌ രക്ഷിതാക്കൾക്ക്‌ വഹിക്കാൻ കഴിയാത്തതുകൊണ്ട്‌ അവർ ഒരു പത്രസ്ഥാപനത്തെ സമിപിച്ചു. അവർ ഔദാര്യത്തോടെ പത്രത്തിൽ ഒരു അഭ്യർത്ഥന പുറപ്പെടുവിച്ചു. അതിനുണ്ടായ പ്രതികരണം അത്ഭുതാവഹമായിരുന്നു. സംഭാവനകൾ ഒഴുകി. ഇനി സംഭാവനകൾ സ്വീകരിക്കുകയില്ല. ഉദ്ദേശത്തിലേറെ പണം കിട്ടിയിരിക്കുന്നു എന്ന്‌ പത്രത്തിനു വീണ്ടും പരസ്യം ചെയ്യേണ്ടി വന്നു. ഈ പരസ്യമാണ്‌ എന്നെ സന്തോഷഭരിതനാക്കിയത്‌.
ഒരു കുട്ടിയുടെ ചികിത്സ മുടക്കമില്ലാതെ നടന്നുകൊള്ളും എന്ന ആശ്വാസമല്ല ഈ വാർത്തകൊണ്ടു വന്നത്‌. തീർച്ചയായും അതും ആശ്വാസകരമാണ്‌. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ചികിത്സാരീതികൾ എത്ര തന്നെ വിദഗ്ദവും കുറ്റമറ്റതുമാണെങ്കിലും അത്‌ സാധാരണ ജനങ്ങൾക്ക്‌ അപ്രാപ്യമാകുമാറ്‌ ചെലവേറിയതായിരിക്കുന്നു. ചികിത്സകൾ കൊണ്ട്‌ പുതുതായി ഉണ്ടാകുന്ന രോഗങ്ങളുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. ഈ സാഹചര്യത്തിൽ വേണ്ടത്ര സാമ്പത്തിക ഭദ്രതയില്ലാത്ത ഒരു ഭവനത്തിൽ ജനിച്ച ഒരു കുഞ്ഞിന്റെ ചികിത്സ മുടങ്ങാതെ നടക്കും എന്ന അറിവ്‌ ആശ്വാസകരം തന്നെയാണ്‌.
എന്നാൽ, ഈ ആശ്വാസത്തോടൊപ്പം നാം അറിയാതെ ഉൾക്കൊള്ളുകയും പതുക്കെ ദൃഡപ്പെടുകയും ചെയ്ത ഒരു ഇരുണ്ടബോധം സത്യമല്ല, ആ ബോധം സത്യത്തിനുമേൽ പടർന്ന ഒരു നിഴൽമാത്രമാണ്‌ എന്ന തെളിബോധത്തിലേക്ക്‌ ഉണരാൻ പ്രേരിപ്പിച്ചു എന്നത്‌ വലിയ കാര്യമാണ്‌. അനേകം വൃഗ്രതകളിൽ പെട്ട്‌ ഉഴറുമ്പോഴും മനുഷ്യൻ തീർത്തും സ്വാർത്ഥപരായണനും അന്യനെ കുറിച്ച്‌ ചിന്തയില്ലാത്തവനും അല്ല, മഹനീയമായ മർത്ത്യഭാവങ്ങളുടെ വജ്രത്തരികൾ ഏത്‌ പാഴ്ച്ചെളിക്കൂമ്പാരത്തിനും ഇടയിൽ ഉണ്ട്‌ എന്ന്‌ ഈ പത്രവാർത്ത നമ്മെ ഓർമ്മിപ്പിക്കുന്നു. നമുക്ക്‌ ഉറപ്പു തരുന്നു. ഈ കെട്ടകാലത്തിന്റെ കെടുവാതത്തിന്‌ കെടുത്താൻ കഴിഞ്ഞിട്ടില്ല മനുഷ്യത്വത്തിന്റെ ചെറു നാളത്തെ എന്നല്ലേ അത്‌ കാണിക്കുന്നത്‌. കൊടും സ്വാർത്ഥതയുടേയും നിർല്ലജ്ജമായ വികാരവൈകൃതങ്ങളുടേയും ജുഗുപ്സ മാത്രം നിറയുന്നിടത്താണ്‌ വിഷുക്കണിപോലെ ഒരു സുന്ദരവാർത്ത.
ഈ സംഭാവനകൾ നൽകിയവരെല്ലാം ദേവദൂതന്മാരാണെന്നു തോന്നുന്നുണ്ടോ? അതോ പണം എന്തു ചെയ്യണമെന്നറിയാതെ പാഴ്‌ വസ്തുക്കൾ കെട്ടി അയയ്ക്കുന്നതിന്റെ കൂടെ ചേർക്കാൻ കരുത്തിയവരോ? ഒന്നും തികയുകയില്ല, മതി, ഇത്രമതി എന്ന വാക്ക്‌ ഒരുവനിൽ നിന്നും പുറപ്പെട്ടിട്ടില്ല. പുറപ്പെടുകയുമില്ല. തികഞ്ഞവനിൽ നിന്നല്ല നന്മ തുളുമ്പി വീഴുന്നത്‌. അതുകൊണ്ട്‌ എല്ലാ ആവശ്യങ്ങളും നിറവേറ്റി ബാക്കി വന്നതിൽ നിന്ന്‌ എടുത്തു ദാനം ചെയ്തതൊക്കെയെന്നു ധരിക്കേണ്ട ഇതും എന്റെ ആവശ്യം തന്നെ. ഈ കുഞ്ഞിന്റെ ചികിത്സ നടന്നില്ലെങ്കിൽ എനിക്കു പൊറുതി കിട്ടുകയില്ല. എന്നു വിചാരിക്കുന്നവരുടെ സംഭാവനകളാണ്‌ ഒഴുകി നിറഞ്ഞതും. അത്‌ മനുഷ്യനെക്കുറിച്ച്‌ സാഹചര്യങ്ങൾ സ്വരൂപിച്ചെടുക്കാൻ നിർബന്ധിക്കുന്ന സങ്കൽപത്തെ തിരുത്തി സുഗന്ധവും വർണ്ണഭംഗിയുമുള്ള ഒരു സങ്കൽപമുണ്ടാക്കാൻ നമ്മെ സഹായിക്കുന്നു. ഒരു താരകയെ കാണുമ്പോൾ രാവുമറക്കുകയും ഒരു പുഞ്ചിരി കാൺകെ മൃതിയെ മറക്കുകയും ചെയ്യുന്ന പാവം മനുഷ്യൻ എന്നു പറയാൻ തോന്നുന്നുണ്ടോ? പക്ഷേ, ഇതാണ്‌ നിങ്ങളും ഞാനും എന്ന്‌ നിരന്തരം പറയാൻ ശ്രമിക്കുന്ന കൈ ചിലവുള്ളതിൽ നിന്ന്‌ അൽപം വല്ലതും കൊടുക്കുക മാത്രമല്ല, അവനവരെത്തന്നെ പകുത്തു നൽകാൻ കഴിയുന്നിടത്തേക്ക്‌ നടത്താൻ കഴിയുന്നവരാണ്‌ നമ്മൾ എന്നു പറയുന്ന ഒരു ദർശനമുണ്ട്‌. ആ ദർശനത്തിന്റെ ഒരു കിരണം ഇതാ ഇവിടെ എന്നാണ്‌ എന്റെ വിശ്വാസം.

സാധാരണ കൃഷിയിൽ വിത്തുഗുണം പത്തുഗുണം; തെങ്ങുകൃഷിയിൽ വിത്തുഗുണം അഞ്ഞൂറു ഗുണം


 ടി.കെ.ജോസ്  ഐ എ എസ്

ലോകത്തെവിടെയും കൃഷിചെയ്യുന്ന ദീർഘകാല വിളകളിലെല്ലാം അവയുടെ വിത്തുകളിലും തൈകളിലും ഏറ്റവും മികച്ച ഗുണമേ ഉറപ്പു വരുത്തുന്നതിൽ കർഷകർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്‌. കേരളത്തിൽ തെങ്ങിനു പുറമെയുള്ള മുഖ്യ ദീർഘകാല വിളകളായ തെങ്ങ്‌, റബ്ബർ, കുരുമുളക്‌, ജാതി, ഏലം തുടങ്ങിയവയിലെല്ലാം ഉൽപാദനക്ഷമതയും ഉൽപാദനവും വർദ്ധിപ്പിക്കാനായത്‌ അവയുടെ നടീൽ വസ്തുക്കളുടെ മികവുകൊണ്ടാണ്‌. നാളികേരത്തിലാവട്ടെ തലമുറകൾക്ക്‌ മുമ്പ്‌ തന്നെ പ്രാദേശികമായി ഏറ്റവും മികച്ച മാതൃവൃക്ഷങ്ങൾ കണ്ടെത്തി അവയിൽ നിന്ന്‌ വിത്തു തേങ്ങ ശേഖരിച്ച്‌,  തൈകൾ ഉൽപാദിപ്പിച്ച് ,​‍ഗുണമേന്മ ഉറപ്പു വരുത്തി മാത്രമാണ്‌ മുൻകാലങ്ങളിൽ നമ്മുടെ പൂർവികരായ കർഷകർ കൃഷി ചെയ്തിരുന്നത്‌.
പിന്നീട്‌ ഗുണമേന്മ യോ ഉൽപാദന ക്ഷമതയോ ഒന്നുമു റപ്പു വരുത്താൻ കഴിയാത്ത തൈകൾ, വിവിധ പദ്ധതികളിലായി സൗജന്യമായോ വളരെ കുറഞ്ഞ നിരക്കിലോ വിതരണം തുടങ്ങിയതോടെ കേര കർഷകർ ബഹു ഭൂരിപക്ഷവും അതിനു പിന്നാലെ പോയി.  തെങ്ങുകളുടെ ജനിതകശുദ്ധിയും  രോഗ പ്രതിരോധ ശേഷിയും  ഉറപ്പു വരുത്തുന്നതിൽ വേണ്ടത്ര ശുഷ്കാന്തി പുലർത്താത്തതു കൊണ്ടു തന്നെ ആവാം  കഴിഞ്ഞ ഒന്നു രണ്ടു ദശാബ്ദങ്ങളായി കേരളത്തിൽ നാളികേരത്തിന്റെ ഉൽപാദന ശേഷി കുറഞ്ഞു വരുന്നത്‌. തെങ്ങു കൃഷിയിൽ സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള, കേരളത്തേക്കാൾ ഏതാനും ദശാബ്ദങ്ങളുടെ മാത്രം തെങ്ങുകൃഷി അനുഭവമുള്ള  തമിഴ്‌നാട്ടിലേയും, കർണ്ണാടകത്തിലേയും ആന്ധ്രാ പ്രദേശിലേയും മികച്ച നാളികേര കർഷകർ ചൂണ്ടിക്കാണിക്കുന്നത്‌ തൈകളുടെ വിശ്വാസ്യതയും ജനിതക ഗുണമേ?യും ഉറപ്പു വരുത്തിയ ശേഷം മാത്രമാണ്‌ കൃഷി ആരംഭിച്ചതു എന്നാണ്‌. പക്ഷെ, കേരളത്തിലേക്കു നോക്കൂ. പലപ്പോഴും   മാതൃ- പിതൃ വൃക്ഷങ്ങളോ ഇനം ഏതെന്നോ പോലും തിരിച്ചറിയാനാവാത്ത, സൗജന്യമായി ലഭിക്കുന്ന തൈകൾക്കു വേണ്ടിയുള്ള നെട്ടോട്ടമാണ്‌! മലയാള ഭാഷ ഉൽഭവിച്ച കാലം മുതൽ കൃഷിയെകുറിച്ചുള്ള ഒരു പഴഞ്ചൊല്ലാണ്‌ ' വിത്തുഗുണം പത്തു ഗുണം' എന്നത്‌. നല്ല ഗുണമേ?യുള്ള ഒരു വിത്ത്‌ തിരഞ്ഞെടുത്താൽ സാധാരണ ലഭിക്കുന്നതിന്റെ പത്തുമടങ്ങ്‌ വിളവ്‌ ലഭിക്കും എന്നാണ്‌ ഇതിനർത്ഥം. നാളികേരത്തിന്റെ കാര്യത്തിൽ ഈ പഴഞ്ചൊല്ലിനെ നമുക്ക്‌ ഒന്നുകൂടി പുതുക്കി, വിത്തുഗുണം 500 ഗുണം എന്നാക്കേണ്ടതുണ്ട്‌. കാരണം  ദീർഘകാല വിളയായ തെങ്ങിന്‌ ചുരുങ്ങിയത്‌ 50 വർഷക്കാലമെങ്കിലും മികച്ച ഉൽപാദനം നടത്താൻ ശേഷിയുണ്ട്‌. അപ്പോൾ ഏറ്റവും മികച്ച തൈകൾ തെരഞ്ഞെടുക്കുന്നതു വഴി ഒരു വർഷം തന്നെ പത്തുമടങ്ങ്‌ ഉൽപാദനം നടത്താൻ കഴിയുന്ന ഇനങ്ങൾ,  50 വർഷം കൊണ്ട്‌  കർഷകർക്ക്‌ ശരാശരിയുടെ 500 മടങ്ങ്‌ വിളവ്‌ തരാൻ പ്രാപ്തിയുള്ളവയാണ്‌. ഇക്കാര്യത്തിൽ നാം വേണ്ടത്ര ശുഷ്കാന്തി കാട്ടുന്നുണ്ടോ എന്നുള്ള ആത്മപരിശോധനയ്ക്കുള്ള സമയം കൂടിയാണിത്‌. കാലവർഷം ആരംഭിക്കാൻ പോകുന്നു.  തെങ്ങിൻ തൈകൾക്കുവേണ്ടിയുള്ള പരക്കം പാച്ചിൽ തുടങ്ങി കഴിഞ്ഞു. മറ്റ്‌ വിളകളുടെ വിത്തും തൈകളും ഉൽപാദിപ്പിക്കുന്നതുപോലെ പ്രചുര പ്രജനന പരിപാടികൾ (റാപ്പിഡ്‌ മൾട്ടിപ്ലിക്കേഷൻ സാങ്കേതിക വിദ്യകൾ) ഒന്നും തന്നെ ഇതുവരെ വിജയിക്കാത്ത കൃഷിയാണ്‌ തെങ്ങ്‌. അതുകൊണ്ടാണ്‌ ഈ ലക്കം മാസിക നടീൽ വസ്തുക്കളെപ്പറ്റി ചർച്ച ചെയ്യാൻ ശ്രമിക്കുന്നത്‌.
എന്തുകൊണ്ടാണ്‌ കേരളത്തിലെ നാളികേര മേഖല പുറകോട്ടു പോയതെന്ന്‌ അന്വേഷിക്കുമ്പോൾ കാറ്റുവീഴ്ച, മണ്ഡരി, കൊമ്പൻ ചെല്ലി, ചെമ്പൻചെല്ലി, കൂമ്പു ചീയൽ, തെങ്ങുകയറ്റക്കാരുടെ ദൗർലഭ്യത...തുടങ്ങി  നിരവധി കാരണങ്ങൾ നമുക്കു നിരത്താനുണ്ട്‌. പക്ഷേ നമ്മുടെ  തെങ്ങുകളുടെ തൈകൾ എവിടുന്നു വാങ്ങി, എന്നു വാങ്ങി, എന്തു പരിചരണം നൽകി,  ഏത്‌ ഇനത്തിൽപ്പെട്ടവയാണ്‌ അവ,  ഉൽപാദനക്ഷമത എത്ര എന്നീ ചോദ്യങ്ങൾക്ക്‌ ഉത്തരമില്ല. ഏതോ കാലവർഷകാലത്ത്‌ ആരോ കൊണ്ടുവന്ന്‌ ലോറിയിൽ ഇറക്കിത്തന്ന തെങ്ങിൻ തൈകൾ  വാങ്ങി നട്ടു എന്നു പറയുന്നവർ ധാരാളമാണ്‌. കൃഷിഭവനിൽ നിന്ന്‌ സൗജന്യമായി തന്നു, എന്ന്‌ പറയുന്നവരും ഉണ്ട്‌. അഞ്ചു ശതമാനത്തിൽ താഴെ കർഷകർക്കു മാത്രമെ  വിശ്വസ്ത സ്ഥാപനങ്ങളിൽ പോയി  ഇഷ്ടപ്പെട്ട ഇനങ്ങളുടെ ഗുണമേ?യുള്ള തൈകൾ ശേഖരിച്ച്‌ കൊണ്ടുവന്ന്‌ നടുകയും കൃത്യമായി പരിചരിക്കുകയും ചെയ്തു എന്ന്‌ ഉറപ്പു പറയാൻ പറ്റുന്നുള്ളൂ. അതായത്‌ 95 ശതമാനത്തിലേറെ കേര കർഷകരും കിട്ടുന്നത്‌ വാങ്ങി നടുന്നു; അവയെ അലക്ഷ്യമായി വളരാൻ അനുവദിക്കുന്നു.  ഒരു കാർഷിക വിദഗ്ധൻ ചൂണ്ടി കാണിച്ചപോലെ, തെങ്ങുകൃഷി മേഖലയിൽ നേഗ്ലക്റ്റോമാനിയ (അവഗണനാ രോഗം) ബാധിച്ചതാണ്‌ ഏറ്റവും വലിയ ദുരന്തം. മറ്റ്‌ രോഗങ്ങൾ അതിന്റെ പരിണത ഫലവും. റബ്ബർ, ജാതി, ഏലം എന്നീ വിളകളിൽ ഉൽപാദനക്ഷമതയും ഉൽപാദനവും വർദ്ധിച്ചതിന്റെ പ്രധാന കാരണം ഗുണമേ?യുള്ള നടീൽ വസ്തുക്കൾ ഉൽപാദിപ്പിച്ച്‌ കർഷകർക്ക്‌ ലഭ്യമാക്കി എന്നതാണ്‌. നാളികേര മേഖലയിലും നാം ഇത്തരത്തിലുള്ള ഗൗരവമായ പരിശ്രമം നടത്തേണ്ടതുണ്ട്‌.  കേര കർഷകൂട്ടായ്മകൾക്കു മാത്രമേ ഇതിനു കഴിയൂ.  തദ്ദേശീയമായ മണ്ണ്‌, കാലാവസ്ഥ എന്നിവയിൽ  ജനിതക മേ?യുളള ഇനങ്ങൾ തെരഞ്ഞെടുത്ത്‌ ഉൽപാദിപ്പിക്കുന്ന തൈകൾ ആ പ്രദേശത്ത്‌ നടുമ്പോൾ കൂടുതൽ വേഗത്തിൽ വേരു പിടിക്കുകയും വളരുകയും ഉത്പാദനം ആരംഭിക്കുകയും ചെയ്യും.

ഏത്‌ കൃഷിയിലും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ വളരെയേറെ പ്രയോജനപ്പെടുത്തിയെങ്കിൽ മാത്രമേ മികവുറ്റ പുതിയ ഇനം വിത്തുകളും തൈകളും വികസിപ്പിച്ചെടുക്കാനാവൂ.  ടിഷ്യൂ കൾച്ചറും, ബയോടെക്നോളജിയും ഉപയോഗിച്ച്‌ തെങ്ങിലെ മികച്ച മാതൃവൃക്ഷങ്ങളുടെ തനിപ്പകർപ്പുകൾ ഉരുത്തിരിച്ചെടുക്കുന്ന കാര്യത്തിൽ നാം വളരെ പുറകിലായിപ്പോയി. ഇനിയും ഇക്കാര്യത്തിൽ  വൈകിക്കൂടാ. അതുകൊണ്ടുതന്നെയാണ്‌ നാളികേര വികസന ബോർഡ്‌ 2013 മുതൽ കേന്ദ്ര ഗവണ്‍മന്റിലും ഐ.സി.എ.ആറിലും സി.പി.സി.ആർ.ഐയിലുമെല്ലാം നിർബന്ധബുദ്ധിയോടെ ഇതിനുവേണ്ടിയിട്ടുള്ള അന്വേഷണങ്ങളും ആവശ്യങ്ങളുമായി മുന്നോട്ടു പോകുന്നത്‌.  ഇന്ത്യയിലെ പ്രധാനപ്പെട്ട നാളികേര ഉത്പാദക സംസ്ഥാനങ്ങളിലെ കാർഷിക സർവ്വകലാശാലകൾ, ഇതര ഗവേഷണ കേന്ദ്രങ്ങൾ, കഴിയുമെങ്കിൽ സ്വകാര്യ മേഖലയിലെ ഗവേഷണ സ്ഥാപനങ്ങൾ വിത്തുത്പാദന കമ്പനികൾ എന്നിവയും ചേർന്നുള്ള പരിശ്രമം ഇതിന്‌ ആവശ്യമുണ്ട്‌. ജാതി, ഏലം, കുരുമുളക്‌ തുടങ്ങിയ വിളകളിൽ മികച്ച കർഷകരുടെ തോട്ടങ്ങളിൽ അവരുടെ നിരന്തരമായ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ഏറ്റവും മികച്ച ഉൽപാദന ക്ഷമതയും രോഗ പ്രതിരോധ ശേഷിയും പ്രകടിപ്പിച്ച സൂപ്പർ ഇനങ്ങളെ അവർ തിരിച്ചറിയുകയും അതിന്റെ വംശശുദ്ധിയും ഗുണമേ?യും അടുത്ത തലമുറയിലെ തൈകളിലേക്ക്‌ സംക്രമിപ്പിക്കുകയും ചെയ്തതു വഴി വിവിധ പുതിയ ഇനങ്ങൾ ഉയർന്നു വന്നിട്ടുണ്ട്‌.
നാളികേര കർഷക കൂട്ടായ്മകൾ  തങ്ങളുടെ കൃഷിഭൂമിയിൽ കാണുന്ന, ശരാശരിയുടെ മൂന്നു മടങ്ങിലേറെ വിളവു ലഭിക്കുന്ന, രോഗങ്ങളെ  പ്രതിരോധിക്കുന്ന, കൂട്ടത്തിലെ ഏറ്റവും മികച്ചതു എന്നു പറയാവുന്ന തെങ്ങുകളെ കണ്ടെത്തുക.  ശരാശരി തെങ്ങുകൾ 60-80 നാളികേരം നൽകുമ്പോൾ 300 നു മേൽ നാളികേരം പ്രതിവർഷം നൽകുന്ന തെങ്ങുകളെ നമുക്ക്‌ കണ്ടെത്താൻ കഴിയില്ലേ. പ്രത്യേക പരിചരണം ഒന്നും കൂടാതെ പ്രതിവർഷം 400 തേങ്ങയിലേറെ ലഭിക്കുന്ന തെങ്ങുകളെ കഴിഞ്ഞ ലക്കം മാസികയിൽ പരിചയപ്പെടുത്തിയിരുന്നു. ഒരു പക്ഷേ നിങ്ങളുടെ ചുറ്റവട്ടത്തും  ഇങ്ങനെയുള്ള തെങ്ങുകൾ കണ്ടേക്കാം.  ഇത്തരം സൂപ്പർ തെങ്ങുകളെ കണ്ടെത്തി,  തുടർ നിരീക്ഷണ പഠനങ്ങൾക്ക്‌ വിധേയമാക്കി  അവയുടെ വംശശുദ്ധി ഉറപ്പുവരുത്തുന്ന സ്വയംപരാഗണ രീതികൾ അനുവർത്തിച്ച്‌ വിത്തുതേങ്ങകളും  തൈകളും ഉത്പാദിപ്പിക്കാൻ കൂട്ടായ്മകൾക്ക്‌ കഴിയണം.  ഓരോ നാളികേരോൽപാദക കമ്പനികളും  അവരുടെ പ്രദേശത്തെ കർഷകർക്ക്‌ വേണ്ടതെങ്ങിൻ തൈ സ്വന്തമായി, ഉൽപാദിപ്പിക്കണം.
 കേര കൃഷിയുടെ മേഖലയിൽ മികവും സ്ഥിരവരുമാനവും കർഷകർക്ക്‌ കിട്ടണമെങ്കിൽ കൃഷിയിൽ ഘടനാപരമായ മാറ്റങ്ങൾ (സ്ട്രക്ചറൽ ചേഞ്ച്‌) കൊണ്ടുവരേണ്ടത്‌ ആവശ്യമാണ്‌.  എങ്ങിനെ തെങ്ങിൻ തൈകൾ നടണം, പരിപാലിക്കണം, എന്ന്‌ പല കാർഷിക വിദഗ്ധരും കൃഷി വകുപ്പും സർവ്വകലാശാലകളുമൊക്കെ നിങ്ങളെ പഠിപ്പിക്കാറുണ്ട്‌. എന്തിനാണ്‌ നാം തെങ്ങു നടുന്നത്‌ എന്ന ചോദ്യത്തിന്‌ ഉത്തരം അധികമാരും പറഞ്ഞു കേൾക്കുന്നില്ല. കേവലം വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്നതിനോ, മൾട്ടിനാഷണൽ കമ്പനികൾക്ക്‌ തങ്ങളുടെ  കൊപ്ര നൽകി അവർക്ക്‌ ലാഭം കൊയ്യുന്നതിനുള്ള ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനോ വേണ്ടി മാത്രമാണോ നാം തെങ്ങു നടേണ്ടത്‌? വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കും അപ്പുറത്ത്‌ നാളികേരത്തിന്‌ നിരവധിയായ ഉപയോഗങ്ങളുണ്ട്‌. നിരവധി മൂല്യ വർധിത വസ്തുക്കളുണ്ട്‌. ഇതിനെല്ലാം പഴയകാലത്തെപ്പോലെ  ഒരു വ്യാഴവട്ടത്തിന്റെ പാതിയിലേറെ കാത്തിരുന്നാൽ മാത്രം ഉൽപാദനം ആരംഭിക്കുന്നതും ആകാശം മുട്ടെ ഉയർന്നു പോകുന്നതുമായ തെങ്ങുകളാണോ വയ്ക്കേണ്ടത്‌? അതല്ല,കരിക്കിനും, നീരയ്ക്കും, തേങ്ങയുടെ കാമ്പിൽ നിന്നും ഉൽപാദിപ്പിക്കാവുന്ന തേങ്ങാപ്പാൽ, തേങ്ങാപ്പാൽപ്പൊടി, ഡേശിക്കേറ്റഡ്‌ കോക്കനട്ട്‌, വെർജിൻ കോക്കനട്ട്‌ ഓയിൽ, തേങ്ങാപ്പാൽ ക്രീം തുടങ്ങിയ നിരവധി ഉൽപ്പന്നങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന കുറിയ ഇനം തെങ്ങുകളും സങ്കരയിനം തെങ്ങുകളുമാണോ ഇനി കൂടുതലായി നട്ടു പിടിപ്പിക്കേണ്ടത്‌ എന്നു ഗൗരവമായി ചിന്തിക്കണം.  ഇത്തരത്തിലുളള മാറ്റം കേരളത്തിന്റെ നാളികേര മേഖലയുടെ ഭാവിക്ക്‌ അത്യാവശ്യമാണ്‌. സങ്കരയിനം തെങ്ങുകളാണ്‌ ഏറ്റവും മികച്ചതു. പക്ഷേ സങ്കരയിനം തെങ്ങുകൾ ഉൽപാദിപ്പിക്കുന്നതിന്‌ ആവശ്യമായ  കുറിയ ഇനം മാതൃവൃക്ഷങ്ങൾ കേരളത്തിൽ കുറവാണ്‌. നാളികേര വികസനബോർഡ്‌ നടത്തിയ സർവ്വെയിൽ നിന്നു കണ്ടെത്തിയത്‌ കേരളത്തിൽ നിലവിലുള്ള തെങ്ങുകളുടെ കേവലം 1.75 ശതമാനം മാത്രമേ ഉയരം കുറഞ്ഞ ഇനങ്ങൾ ഉള്ളൂ. അതു തന്നെ കുറിയ ഇനവും സങ്കരയിനവും കൂടിയാണ്‌. കേരളത്തിൽ ശുദ്ധ കുറിയ (​‍ു​‍ൗ​‍ൃല റംമൃള) ഇനങ്ങൾ വളരെ കുറവാണ്‌.  കുറിയ  ഇനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടു മാത്രമേ നമുക്ക്‌ ഡി ഃ ടി വിഭാഗത്തിലുള്ള സങ്കരയിനം തെങ്ങിൻ തൈകൾ ഉൽപാദിപ്പിക്കാൻ കഴിയൂ. അതുകൊണ്ടു തന്നെ കുറിയ ഇനം തെങ്ങു തൈകളുടെ സംഖ്യ വർദ്ധിപ്പിക്കേണ്ടത്‌ വളരെ ആവശ്യമാണ്‌. ഭാവിയിൽ നാം നടുന്ന തെങ്ങിൻ തൈകളിൽ  25 ശതമാനമെങ്കിലും സങ്കരയിനം തെങ്ങിൻ തൈകളും, മറ്റൊരു 25 ശതമാനമെങ്കിലും കുറിയ ഇനം തെങ്ങിൻ തൈകളും ആയിരിക്കണം എന്ന്‌ നിഷ്കർഷിക്കണം. 


ഇതിനുവേണ്ട നടീൽ വസ്തുക്കൾ ഉൽപാദിപ്പിക്കുന്നതിന്‌ കർഷ കൂട്ടായ്മകളുടെ ശ്രദ്ധ ആവശ്യമുണ്ട്‌.  തമിഴ്‌നാട്ടിൽ അഭ്യസ്ത വിദ്യരായ യുവ കേരകർഷകർ സ്വന്തമായി   പുതിയ ഇനം ഹൈബ്രിഡ്‌ തൈകൾ വികസിപ്പിച്ച അനുഭവ ചരിത്രവും കഴിഞ്ഞ ലക്കം മാസികയിൽ  വായിച്ചതു ഓർമ്മിക്കുമല്ലോ. ഇതേ രീതിയിലുള്ള പരീക്ഷണങ്ങൾ പക്ഷേ, കേരളത്തിൽ ഒരു കർഷകന്‌ തനിയെ നടത്താൻ കഴിയില്ലെങ്കിലും, നമ്മുടെ ഉൽപാദക ഫെഡറേഷനുകൾക്കും ഉൽപാദക കമ്പനികൾക്കും തീർച്ചയായും ഇത്തരം പഠന ഗവേഷണങ്ങൾ ഏറ്റെടുക്കാൻ കഴിയും. കർഷക കൂട്ടയ്മകൾക്ക്‌  ഈ രംഗത്ത്‌ വലിയ മാറ്റം കൊണ്ടുവരാൻ കഴിയും. ഏറ്റവും പ്രധാനം ആശയപരമായ  മാറ്റമാണ്‌. നാളികേര കൃഷിയെ  ഗൗരവമായി സമീപിച്ച്‌, ദീർഘവീക്ഷണത്തോടെ പദ്ധതികൾ ആവിഷ്ക്കരിച്ച്‌, ക്രിയാത്മകമായ രീതികൾ അവലംബിച്ച്‌  തങ്ങളുടെ ഭാവി സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള ആശയങ്ങൾ കേരകർഷകർക്കിടയിൽ എത്തിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനും നിലവിലുള്ള കർഷക കൂട്ടായ്മകൾക്കു കഴിയണം. 6421 നാളികേര സംഘങ്ങളും 361 ഫെഡറേഷനുകളും 19 നാളികേര കമ്പനികളുമാണ്‌ 2015 മാർച്ച്‌ 31-ന്‌ നാളികേര വികസന ബോർഡിൽ അഫിലിയേറ്റ്‌ ചെയ്തിട്ടുള്ളത്‌. ഏഴു  ലക്ഷത്തിലേറെ കേരകർഷകർ ഇന്ന്‌ ഈ തൃത്താല കൂട്ടായ്മയിൽ അംഗങ്ങളായിട്ടുണ്ട്‌. തീർച്ചയായും കേരളത്തിലെ നാളികേര മേഖലയിൽ ഗുണപരമായ മാറ്റങ്ങൾക്കുവേണ്ടി, തെങ്ങുകൃഷി വികസിപ്പിക്കുന്നതിനു വേണ്ടി, കേര കർഷകരുടെ ഭാവി സുരക്ഷിതരാക്കുന്നതിനുവേണ്ടി,  കാര്യങ്ങൾ അറിഞ്ഞ്‌, പഠിച്ച,​‍്‌ മനസ്സിലാക്കി നല്ല ടീം വർക്കിലൂടെ മുമ്പോട്ടു പോകുന്ന കർഷക കൂട്ടായ്മകൾക്കു മാത്രമെ കഴിയൂ. അപ്രകാരമുള്ള പ്രവർത്തനങ്ങളിലേയ്ക്ക്‌ അതിവേഗം നിങ്ങൾ എത്തണം എന്ന്‌ അഭ്യർത്ഥിക്കുന്നു.
ഗൗരവമായ ചിന്തയും ആശയപരമായ മുന്നേറ്റവും കർഷകരുടെ ഇടയിൽ ഉണ്ടാവണം. കേവലം  സൗജന്യങ്ങൾക്കു പിറകേ മാത്രം പോകുന്നവരാകാതിരിക്കുക. അങ്ങനെ ആകരുതേ എന്ന്‌ അഭ്യർത്ഥിക്കുന്നു. നല്ല നടീൽ വസ്തുക്കളിലും തെങ്ങ്കൃഷിക്ക്‌ അനുവർത്തിക്കേണ്ട പരിപാലന മുറകളിലുമെല്ലാം ആയിരിക്കട്ടെ നമ്മുടെ ശ്രദ്ധ. അതിനുള്ള ടീം വർക്കിനാണ്‌ നമ്മുടെ  നാളികേര ഉത്പാദക കമ്പനികൾ കേരളത്തിൽ നേതൃത്വം കൊടുക്കേണ്ടത്‌. നിലവിലുള്ള 19 നാളികേര ഉത്പാദക കമ്പനികൾ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഇരുപത്തഞ്ചായും, ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ മുപ്പത്‌ ആയും  ഉയരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. താഴെ തലങ്ങളിലുള്ള യൂണിറ്റുകളുടെ പ്രവർത്തനങ്ങളെ കുറിച്ച്‌  കമ്പനിയും  ഫെഡറേഷനുകളും വിലയിരുത്തലും അവലോകനവും നടത്തി വിജയകരമായി മുന്നേറുക. അതിനു നമുക്ക്‌ കൂട്ടായി പരിശ്രമിക്കാം. നടീൽ വസ്തുക്കളുടെ കാര്യത്തിൽ തൃത്താല കേരകർഷക കൂട്ടായ്മകൾ സ്വയം പര്യാപ്തത്തയിൽ എത്തിയെങ്കിൽ മാത്രമേ കേരളത്തിലെ കേരകൃഷിയുടെ ഭാവി ശോഭനമാവുകയുള്ളൂ. അതിനാവശ്യമായ കൂടുതൽ അറിവുകൾ നേടുന്നതിനും കൂടുതൽ കാര്യങ്ങൾ മനസിലാക്കുന്നതിനും കേരളത്തിലെ കേരകർഷക സമൂഹത്തെ പ്രചോദിപ്പിക്കുകയാണ്‌ ഈ ലക്കം മാസികയുടെ ലക്ഷ്യം.
നാളികേര ഉത്പാദക കമ്പനികളുടെ  മൂലധന നിക്ഷേപത്തിന്റെ 25% (പരമാവധി ഒരുകോടി രൂപ) ബാക്ക്‌ എൻഡ്‌ സബ്സിഡിയായി നീര സംസ്ക്കരണ പ്ലാന്റുകൾക്ക്‌ നൽകുന്നതിനു വേണ്ടി സംസ്ഥാന ബഡ്ജറ്റിൽ മാറ്റി വെച്ചിരുന്ന 15 കോടി രൂപ ലാപ്സായി പോയതായിട്ടാണ്‌ മനസ്സിലാക്കുന്നത്‌. കേര കർഷകർക്ക്‌ നീര പ്രവർത്തിപഥത്തിൽ കൊണ്ടുവരുന്നതിന്‌ അങ്ങേയറ്റം സംസ്ഥാന ഗവണ്‍മന്റ്‌ പരിശ്രമിക്കുകയുണ്ടായി എന്നത്‌ ഏവർക്കും അറിവുള്ള വസ്തുതയാണ്‌.  ബഹുമാനപ്പെട്ട മുഖ്യമന്ത്രി തന്നെ പല വേദികളിലും മുഖ്യമന്ത്രിയെന്നുള്ള നിലയിൽ തന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും സംതൃപ്തിയേകിയ നടപടിയായിട്ടാണ്‌ നീര ഉൽപാദിപ്പിക്കാൻ കർഷ കൂട്ടായ്മകൾക്ക്‌  അനുവാദം നൽകിയ തീരുമാനമെന്ന്‌ കൃത്യമായി പറഞ്ഞിട്ടുണ്ട്‌. നാളികേര ഉൽപാദന കമ്പനികളുടെ നീര സംസ്ക്കരണ പ്ലാന്റുകൾക്ക്‌ ബഡ്ജറ്റിൽ നീക്കി വച്ച തുക, നഷ്ടപ്പെടാതെ നൽകുമെന്ന്‌ അദ്ദേഹം ഉറപ്പു നൽകിയിട്ടു കൂടി, അജ്ഞാതമായ കാരണങ്ങളാൽ അതിനു ചുക്കാൻ പിടിക്കുന്നവർ ഈ കാര്യങ്ങൾ  നിഷ്ക്കരുണം തമസ്ക്കരിക്കുന്ന കാഴ്ച കേരളത്തിലെ നാളികേര കർഷകരുടെ കൂട്ടായ്മകൾക്ക്‌ വേദനയും സ്തോഭവും ഉണ്ടാക്കുന്ന കാര്യം തന്നെയാണ്‌. ഏക ആശ്വാസം നാളികേര കർഷകർക്ക്‌ വേണ്ടി മുൻ വർഷങ്ങളിലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച  പദ്ധതികളും ഇതുപോലെ ജലരേഖയായി എന്നതു മാത്രമാണ്‌!  2011 - 12 ലെ ബഡ്ജറ്റിൽ ഇതുപോലെ പ്രഖ്യാപിച്ച്‌, പ്രത്യേമായി പണം മാറ്റി വച്ച പദ്ധതികളാണ്‌ കേരളത്തിലെ  മൂന്നു  'കോക്കനട്ട്‌ ബയോപാർക്കുകൾ' .  മൂന്നു സാമ്പത്തിക വർഷങ്ങൾ പിന്നിട്ടിട്ടും ഇതൊരു സ്വപ്നമായി തന്നെ അവശേഷിക്കുന്നു.  തീർച്ചയായും ഇത്തരം പരാജയങ്ങൾ മനം മടുപ്പിക്കുന്നതിനോ പിറകോട്ടു മാറുന്നതിനോ അല്ല നിങ്ങളെ പ്രേരിപ്പിക്കേണ്ടത്‌. അവഗണനയുടെ കയ്പുനീർ മാത്രം പേറുന്ന ഒരു സമൂഹമായി കേരകർഷകരുടെ കൂട്ടായ്മ  നിലനിൽക്കുന്നതിനു പകരം അർഹതപ്പെട്ട അവകാശങ്ങൾ  കൂട്ടായ്മകളിലൂടെ നേടിയെടുക്കുന്നതിനുള്ള ശക്തിയും കരുത്തും ആർജ്ജിക്കുന്നതിന്‌ ഇത്തരം തിരസ്ക്കാരങ്ങൾ നിങ്ങൾക്ക്‌ ശക്തിയും ഊർജ്ജവും പകരട്ടെ എന്ന്‌ ആശംസിക്കുകയാണ്‌. പണ്ട്‌ കുരുമുളക്‌ വള്ളികൾ പോർച്ചുഗലിലേക്ക്‌ കൊണ്ടുപോകാൻ ശ്രമിച്ച വാസ്കോഡിഗാമയുടെ നാവികരെ നോക്കി സാമൂതിരി രാജാവ്‌ പറഞ്ഞു പോലും 'അവർക്ക്‌ കൊടിത്തലയല്ലേ കൊണ്ടു പോകാൻ പറ്റൂ, തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാൻ ആവില്ലല്ലോ'. അതെ, 15 കോടി മാത്രമേ നൽകാതിരിക്കാൻ പറ്റൂ. പക്ഷേ കേരകർഷകരുടെ ആത്മധൈര്യം, അത്‌ ആർക്കും തകർക്കാൻ ആർക്കും കഴിയില്ല. ഈ 15 കോടി ഇല്ലെങ്കിൽ പോലും നീര സംസ്ക്കരണ പ്രോജക്ടുകൾ തീർച്ചയായും വർദ്ധിത വീര്യത്തോടെ മുമ്പോട്ടു പോകും; പോകണം. ഇത്‌ ലഭിച്ചിരുന്നെങ്കിൽ നിങ്ങളുടെ വായ്പാഭാരം  അൽപം ലഘൂകരിക്കാമായിരുന്നു, പലിശ ബാധ്യത കുറയ്ക്കാമായിരുന്നു. ശരിയാണ്‌ . എന്നാൽ ഇപ്പോൾ  പലിശ ബാധ്യത അൽപം കൂടും, വായ്പാ തിരിച്ചടവ്‌ നീളും. അത്രമാത്രം. എന്നാലും ഇത്‌ വിജയകരമായി നടപ്പാക്കാൻ നിങ്ങൾക്ക്‌ കഴിയും. അതിനു വേണ്ട കരുത്തും ശക്തിയും ടീം വർക്കിലൂടെ നേടുവാൻ  പരിശ്രമിക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു. അവഗണനയും നിരാസവുമാണ്‌ മാനവ ചരിത്രത്തിലെ പല പ്രശസ്ത വിജയങ്ങളുടെയും ചവിട്ടുപടി എന്ന വസ്തുതയും  മറക്കാതിരിക്കുക.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020


ദൈവത്തിനിഷ്ടപ്പെട്ട നിഷേധിയായ  നിഷേ
 എം.കെ.ഹരികുമാർ


"ഒരു ശൂന്യതയിലേക്ക് തുടർച്ചയായി നോക്കിക്കൊണ്ടിരുന്നാൽ ,ആ ശൂന്യത സാവധാനം നിങ്ങളെ നോക്കാൻ തുടങ്ങും " - ജർമ്മൻ ചിന്തകനായ ഫ്രഡറിക് നിഷേ (Frederic Nietzsche,1844-1900) പറഞ്ഞു .

സാമ്പ്രദായിക മൂല്യങ്ങളെയും പിന്തുടർച്ചകളെയും എതിർത്ത നിഷേ ,എല്ലാ വിഗ്രഹങ്ങളെയും തകർക്കുകയാണ് ചെയ്തത്.ഒരു ഏകനായ പടയാളിയെപ്പോലെ നിഷേ തലങ്ങും വിലങ്ങും വെട്ടി. അപ്പോഴൊക്കെ താൻ സ്വമേധയാ ചിന്തിച്ചുകൊണ്ടു ജീവിച്ചിരിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്തു. ദൈവത്തെ ,അദ്ദേഹം സ്വീകരിച്ചില്ല.കാരണം അത് മനുഷ്യൻ്റെ  സൃഷ്ടിയാണത്രേ. എന്നാൽ ദൈവത്തിനു നിഷേയെ ഇഷ്ടമായിരുന്നു ,കാരണം ദൈവം നടപ്പാക്കാനാഗ്രഹിച്ച ചലനാത്മകതയും സ്വതന്ത്രതയുമാണല്ലോ നിഷേ ലക്ഷ്യം വച്ചത്.

നിഷേയുടെ സത്യനിഷേധവും കലാപവും സകല അധുനിക കലാപരീക്ഷണങ്ങളുടെയും കാതലായി വർത്തിക്കുന്നു .ഇപ്പോഴും ഈ മൂല്യഘാതകനെ എല്ലാ നവ ചിന്തകർക്കും വേണം. മാനവരാശിയെ സ്വാധീനിച്ച ചിന്തകനെന്ന നിലയിൽ നിഷേയുടെ സ്ഥാനം ഉന്നതമാണ്. സത്യം ഇല്ലേയില്ല എന്ന പ്രസ്താവത്തിൽ ,അദേഹം ഒളിപ്പിച്ചത് വർത്തമാനകാലത്തെ സത്യാനന്തര ( Post Truth) വാദങ്ങളുമാണെന്ന് ഓർക്കുക. സത്യം ഇല്ല ,പിന്നെയുള്ളത് അത് എങ്ങനെ മനസിലാക്കപ്പെടുന്നുവോ ,അതിനെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാണ്.ഒരു വസ്തുതയും നിലവിലില്ല - അത് പലർ ചേർന്ന് ഉണ്ടാക്കുന്നതാണെന്ന് പറയാം; വ്യാഖ്യാനങ്ങളിലൂടെയാണ് ഒരു വസ്തുത ഉണ്ടെന്ന് നാം ബോധ്യപ്പെടുന്നത്.
എല്ലാ മനുഷ്യജീവിതങ്ങളും കരിയും പുകയും നിറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വിജയങ്ങളോടൊപ്പവും  നൊമ്പരങ്ങളും ചേർന്നു നില്ക്കുകയാണ്.
ഡാർവിനോട് ആദരവ് ഉണ്ടായിരുന്ന നിഷേ ,അദ്ദേഹത്തെയും അംഗീകരിച്ചില്ല.തന്നെ സ്വാധീനിക്കുന്നത് ആരാണോ അയാളെ നിരാകരിച്ചുകൊണ്ടേ നിഷേക്ക് നീങ്ങാനാവൂ.വിൽ ഡുറാൻ്റ് നിരീക്ഷിക്കുന്നു ,അങ്ങനെ നിഷേധിക്കുന്നതിലൂടെ അദ്ദേഹം തൻ്റെ കടം വീട്ടുകയാണ്.

യാതനയുടെ രഹസ്യം

ദാർശനികനായ സ്പെൻസറുടെ സന്മാർഗവാദത്തെയും നന്മയെക്കുറിച്ചുള്ള സങ്കല്പത്തെയും നിഷേ കശക്കിയെറിഞ്ഞു. ജീവിതസമരത്തിൽ  ശക്തിയുള്ളതാണ് അതിജീവിക്കുന്നതെന്ന സ്പെൻസറുടെ വാദത്തിൽ ശക്തിക്ക് മാത്രമാണ് സ്ഥാനം. അതായത് ,ദുർബ്ബലത ഒരു തെറ്റാണ് .ഇതിനോടു നിഷേ യോജിച്ചില്ല. ക്രിസ്ത്യൻ ദൈവശാസ്ത്രത്തിൽ നിന്നു വളർന്നുവന്ന ധാർമ്മിക ആശയങ്ങളെയും മാന്യതാ ബോധ്യങ്ങളെയും അദ്ദേഹം നിരാകരിക്കുകയാണ് ചെയ്തത്.
നിഷേയുടെ ചിന്തകൾ ഒരു പ്രത്യയശാസ്ത്രത്തെയോ രാഷ്ട്രത്തെയോ വാഴ്ത്തുന്നില്ല. അദേഹം വൈരുദ്ധ്യങ്ങളെ കാണുന്നു. എന്നാൽ അവയെ നിർധാരണം ചെയ്യുന്നതിൽ അരാജകവാദിയായി മാറുന്നു. ജീവിതയാതനകളിലേക്ക് മടങ്ങേണ്ട വരാണ് നാം;എങ്ങനെയൊക്കെ അവനവനോടു കള്ളം പറഞ്ഞാലും.

Schopenhaur as Educator എന്നൊരു ലേഖനം നിഷേ എഴുതിയിട്ടുണ്ട് .ജർമ്മൻകാരനും വിശ്വവിഖ്യാത ദാർശനികനുമായ ഷോപ്പനോറുടെ ചിന്തകൾ  ആകർഷിച്ചതിനു തെളിവാണിത്. ഷോപ്പനോറുടെ world as will and idea എന്ന പുസ്തകം വായിച്ചതോടെ
ആ  മനസ്സ് ഇളകി മറിഞ്ഞു. തൻ്റെ മനസ്സ് ഇതുപോലെ വായിച്ച വേറൊരാൾ ഇല്ലെന്ന് അദ്ദേഹം തന്നെ പ്രതികരിച്ചിട്ടുണ്ട്.''ഓരോ വരിയും നിരാസത്തിനും പിൻവാങ്ങലിനും നിഷേധത്തിനുമായി ഉച്ചത്തിൽ കരഞ്ഞു " - അദ്ദേഹം എഴുതി .



ഷോപ്പനോർ ജീവിതം ദു:ഖമാണെന്ന് പറഞ്ഞ ചിന്തകനാണ്. ഏത് പ്രവൃത്തിയിലും തണുത്തുറഞ്ഞ വിഷാദമുണ്ടെന്നാണ് അദ്ദേഹത്തിൻ്റെ കണ്ടെത്തൽ.ഇത് നിഷേയെ ബാധിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ മനോ ഘടനയിൽ ഈ വിഷാദഛായ എപ്പോഴുമുണ്ടായിരുന്നു.എന്നാൽ ദുഃഖത്തിനു  കീഴടങ്ങിയിട്ടില്ല. യാതൊന്നിൻ്റെയും മേധാവിത്വം  അംഗീകരിക്കാൻ കൂട്ടാക്കാത്ത ആ പ്രതിഭ ജീവിതവിഷാദത്തിൻ്റെ സ്ഥിരതയെയും എതിർത്തു.മനുഷ്യൻ അവൻ്റെ ഇച്ഛാശക്തികൊണ്ട് സ്വന്തം അനുഭവങ്ങളെ വ്യാഖ്യാനിക്കണമെന്ന് അദ്ദേഹം ചിന്തിച്ചു. അപ്പോഴും നിഷേ യാതനകളുടെ അനിവാര്യതയെ ഉപേക്ഷിക്കുന്നില്ല. മനുഷ്യൻ യാതനയുടെ സത്തയാണ്; ഒഴിവാക്കാനാവാത്ത യാതന തന്നെയാണവൻ.ഒരേ സമയം സന്തോഷം നേടേണ്ടതിനെക്കുറിച്ചും ജീവിതത്തിൻ്റെ ആത്യന്തിക പ്രമേയം ദുരന്തബോധം മാത്രമാണെന്നതിനെക്കുറിച്ചും  നിഷേ സംസാരിച്ചു. ഇങ്ങനെ സ്വയം കാർന്നുതിന്നുന്ന ഒരു രോഗമായി അദ്ദേഹം തന്നിലേക്ക് തന്നെ ആഴ്ന്നിറങ്ങി.ശാന്തതയെ വേറൊരു അർത്ഥത്തിലാണ് ഉൾക്കൊണ്ടത്.സാംസ്കാരികമായി ആധിപത്യം പുലർത്തുന്ന ആശയങ്ങളെ വിമർശിച്ച് ഛിന്നഭിന്നമാക്കുന്ന രീതി അദ്ദേഹം വികസിപ്പിച്ചിരുന്നു. വിശ്വാസം ,മതം ,തുടങ്ങിയ അധീശ സംസ്കാരങ്ങളിൽ നിന്ന് അകന്നു നിന്ന അദ്ദേഹം ഒരു വ്യക്തി ഒറ്റയ്ക്കാണ് തൻ്റെ വിജയം നേടേണ്ടതെന്ന് വാദിച്ചു.അതാകട്ടെ മനുഷ്യത്വത്തെപ്പറ്റിയുള്ള ഒരു വിപുലമായ പാഠമായി രൂപപ്പെടുകയായിരുന്നു. 


ഇരുപത്തി നാലാം  വയസ്സിൽ ബേസൽ യൂണിവേഴ്സിറ്റിയിൽ തത്ത്വചിന്തയുടെ ചെയറിൻ്റെ ചുമതല നിഷേയ്ക്ക് ലഭിച്ചു.അക്കാലത്ത് അദ്ദേഹം തൻ്റെ ധിഷണാവൈഭവം കൊണ്ട് അദ്ധ്യാപകരെപ്പോലും അതിശയിപ്പിച്ചു.ആ കാലഘട്ടം തൊട്ട് ഷോപ്പനോറുടെയും ഫ്രഡറിക് ആൽബർട്ട് ലാഞ്ചിൻ്റെയും ചിന്തകളിൽ അദ്ദേഹം ആകൃഷ്ടനായി. സംഗീതജ്ഞനായ റിച്ചാർഡ് വാഗ്നറു (wagner)മായി ഗാഢ സൗഹൃദമുണ്ടായിരുന്നു.1870 വരെ അതു തുടർന്നു. Tha  birth of Tragedy out of the spirit of music (1872) എന്ന കൃതിയിൽ വാഗ്നനറുടെ സ്വാധീനം പ്രകടമാണ്. ആ കാലത്ത് നിഷേയുടെ ലേഖനങ്ങൾ ജർമ്മൻ ബുദ്ധിജീവികളുടെ ചർച്ചകളിൽ സജീവമായിരുന്നു. ഷോപ്പനോർ ,വാഗ്നർ എന്നിവരുടെ ചിന്തകളുമായി ബന്ധപ്പെട്ടതായിരുന്നു മിക്കതും.

1879 ലാണ് അദ്ദേഹം അദ്ധ്യാപക ജീവിതം അവസാനിപ്പിക്കുന്നത്.ആരോഗ്യം മോശമായതും ഒരു കാരണമായിരുന്നു.എന്നാൽ എഴുതാൻ കൂടുതൽ സമയം നീക്കിവച്ചു.ഓരോ വർഷവും ഓരോ പുസ്തകം എന്ന രീതിയിൽ പുസ്തകങ്ങൾ എഴുതിക്കൊണ്ടിരുന്നു. അതേസമയം  രോഗങ്ങൾ വല്ലാതെ അദ്ദേഹത്തെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. കണ്ണിനു കാഴ്ച കുറയ്ക്കുന്നതും തലവേദനയും മാറാത്ത രോഗങ്ങളായി  അവശേഷിച്ചു.

എന്നാൽ കലയുടെ കാര്യത്തിൽ കൂടുതൽ വിഗ്രഹഭഞ്ജക സ്വഭാവമുള്ള  വാദമുഖങ്ങളാണ് അദ്ദേഹം ഉയർത്തിയത്.ഒരു മിഥ്യയെ താലോലിക്കുന്നത് ജീവിതത്തിൻ്റെ ആവശ്യമാണ്. യാഥാർത്ഥ്യങ്ങൾ കൊണ്ടു മാത്രമല്ല നാം ജീവിക്കുന്നത്. മിഥ്യയിൽ മുഴുകുന്നത് ഒരു കലാനുഭവമാണ്. യഥാർത്ഥമായതിൽ കല തേടേണ്ടതില്ല. ഇതായിരുന്നു നിഷേയുടെ വീക്ഷണം.ഇത് ഇന്നും  പ്രസക്തമാണ്.എത്രയോ കവികളെ ഇത് സ്വാധീനിച്ചു! ഇരുപതാം നൂറ്റാണ്ടിലെ ടി.എസ്.എലിയറ്റും എസ്രാ പൗണ്ടും ഉൾക്കൊണ്ട ദർശനത്തിൻ്റെ ഉറവിടം കാണാൻ ശ്രമിച്ചാൽ അത് പലയിടങ്ങളിൽ നിന്ന് വളം വലിച്ചെടുക്കുന്നത് കാണാം.

കല നവീനമായൊരു മൂല്യമാണ് സൃഷ്ടിക്കേണ്ടത്. അത് അറിഞ്ഞതിൽ നിന്ന് അറിയത്തക്ക തല്ലാത്ത കേന്ദ്രങ്ങളിലേക്ക് നീങ്ങണം .യഥാർത്ഥ വസ്തുക്കൾക്കില്ലാത്ത സൗന്ദര്യമാണ് അത് അന്വേഷിക്കുന്നത്. കല ആസ്വാദനക്ഷമമാകണമെങ്കിൽ, അതിൽ യഥാർത്ഥമായിട്ടുള്ള വസ്തുതകളല്ല വേണ്ടത് ; സൗന്ദര്യാത്മകതയാണ്.ഈ സൗന്ദര്യാത്മകത കലാകാരൻ സൃഷ്ടിക്കുന്നതാണ് ,അത് മറ്റെവിടെയും ഉള്ളതല്ല.

ജീവിതത്തിനും ഇത് ബാധകമാണെന്ന് നിഷേ പറയുന്നു. ജീവിതത്തിൻ്റെ സ്വഭാവം ഉണ്ടാകുന്നത് ,ശൈലീപരമായ ചില സവിശേഷതകൾ വന്നു ചേരുമ്പോഴാണ് .ഇതും സൗന്ദര്യമാണ്. യാതനയിൽ നിന്ന് നാടകീയത കണ്ടെത്തിയ ഗ്രീക്കുകാരോട് നിഷേയ്ക്ക് ബന്ധമുണ്ട്. നിഷേയും യാതനയിൽ നിന്ന് സൗന്ദര്യം തേടുകയായിരുന്നല്ലോ. കലാപരമായ പുനർനവീകരണമാണിത്.ദു:ഖത്തിൽ കലയുടെ ധാതുക്കളെ തേടിപ്പുറപ്പെടുക. നിഷേ ഒരു നിരാശാ വാദിയായിരുന്നില്ലല്ലോ.എന്നാൽ ശുഭാപ്തി വിശ്വാസിയുമല്ലായിരുന്നു. അദ്ദേഹത്തിൻ്റെ മനസ്സിനു ഇണങ്ങിയ മാർഗം Tragic Optimism ആയിരുന്നു.ദുരന്തബോധം ഉൾച്ചേർന്ന പ്രസാദാത്മകതയായിരുന്നു അത്. ശക്തനായ മനുഷ്യൻ്റെ യാത്രയുടെ സ്വഭാവമാണത്. തൻ്റെ തീവ്രമായ അനുഭവങ്ങളിലേക്ക് മുഴുകിക്കൊണ്ട് അതിൻ്റെ യാതനയിലൂടെ  നേടുന്നതാണ് ജീവിതം. അത് ശരി ,തെറ്റുകൾക്ക് അപ്പുറത്താണ്.

മനുഷ്യനിലെ ദൈവത്തിൻ്റെ മരണം

Thus spoke Zarathustra ,നിഷേയുടെ ഏകാന്തഭാവനയുടെ സ്ഫുലിംഗങ്ങൾ അടങ്ങിയ കൃതിയാണ് .പേർഷ്യൻ മതപാരമ്പര്യത്തിലെ സൊറാസ്റ്റർ (Zoroaster) ക്ക് സമാനമാണ് നിഷേയുടെ സരതുസ്ത്ര.ഒരു അതി മാനവനെയാണ്  ഈ നോവലിൽ സങ്കല്പിക്കുന്നത്. മനുഷ്യൻ ഒരു കുരങ്ങനായിരിക്കുന്നതിൽ ഒട്ടും അഭിമാനിക്കുന്നില്ല .എന്നാൽ അവൻ സ്വയം അതിജീവിക്കുന്നവനാകണം. ഒരു അതിമാനവൻ നമ്മുടെ വംശത്തെ കാത്ത് നില്ക്കുന്നുണ്ട്‌. അതിലേക്കാണ് ഇനി എത്തിച്ചേരാനുള്ളത്.

അവിടെയെത്തിയാൽ ,പുരാതനമായ അന്ധവിശ്വാസങ്ങളും ധാർമ്മികതയും അസംബന്ധമായിത്തീരും .ഈ അതി മാനവൻ ശാരീരികമായ അവസ്ഥയല്ല;അത് മനുഷ്യൻ സ്വയം നിർമ്മിക്കുന്ന സമസ്യകളിൽ നിന്ന് എങ്ങനെ കരകയറണമെന്ന ചോദ്യത്തിനുള്ള ഉത്തരമായി നില്ക്കുകയാണ്. ഓരോ നിമിഷത്തിലും ഒരു അതിമാനവൻ നമ്മുടെ ദൈന്യതകളിലേക്ക് നോക്കിയിരിക്കന്നുണ്ട്. ആ അതിമാനവനെ പ്രാപ്യമല്ലാത്തതു കൊണ്ട് നമ്മുടെ നിരാശ ഇരട്ടിയാകുന്നു.

നിഷേയുടെ പ്രധാന ചിന്തയാണ് സ്വയം സൃഷ്ടിക്കുക എന്നുള്ളത്. കാരണം മനുഷ്യൻ എപ്പോഴും ഒരേ പോലെ ആവർത്തിക്കപ്പെടുന്ന ഒരു പ്രപഞ്ച സംവിധാനത്തിലാണുള്ളത്. അതിനെ എങ്ങനെ ലംഘിക്കാം എന്ന ആലോചന പ്രധാനമാണ്. ഇങ്ങനെയുള്ള ധൈഷണിക മുന്നേറ്റത്തിൽ ഒരുവൻ അവൻ്റെ മതവുമായി എങ്ങനെ സഹകരിക്കും. ? ഇവിടെയാണ് നിഷേ ഒരു നിഷേധിയാകുന്നത്. പാശ്ചാത്യ ക്രിസ്തുമതവുമായി അദ്ദേഹം അകലുകയാണ് ചെയ്തത്.ക്രിസ്തുമതം മനുഷ്യൻ്റെ ജന്മവാസനകളെ പാപവുമായി കൂട്ടിയിണക്കുകയാണെന്നത് പ്രകൃതി വിരുദ്ധമാണെന്ന് അദ്ദേഹം വ്യാഖ്യാനിച്ചു. ഇവിടെ മതത്തെയല്ല എതിർക്കുന്നത് ,മതസാംസ്കാരിക തയെയാണ്.
മനുഷ്യൻ്റെ ചിന്തകളുടെ ഒരു പ്രതിഷ്ഠാപനമാണ് ദൈവം എന്ന അർത്ഥത്തിലാണ് സമീപനം .അതുകൊണ്ട് ദൈവം മരിച്ചു എന്ന് പറഞ്ഞത്. ദൈവം  മനുഷ്യൻ്റെ രൂപവും ഭാവവും ആർജിക്കുന്നു. മതങ്ങളിലെ ദൈവം മരിച്ചു എന്നല്ല പറഞ്ഞത് ;മനുഷ്യനിലെ ദൈവം മരിച്ചു എന്നാണ്. കാരണം ദൈവത്തെ സൃഷ്ടിച്ചത് മനുഷ്യൻ എന്ന നിലയിൽ ,അവൻ്റെ സാംസ്കാരിക ജീവിതം തകർന്നിരിക്കുന്നു. അവൻ യുക്തിയുടെ ആനുകൂല്യത്തിൽ ജീവിച്ചു കൊണ്ട് യുക്തിഹീനതയായി മാറിയിരിക്കുന്നു. നമ്മൾ ഉള്ളിൽ പരിപാലിച്ചുകൊണ്ടു വന്ന ഒരു ദൈവത്തിൻ്റെ മരണമാണത്. ദൈവം മരിച്ചു എന്ന പ്രസ്താവത്തെ ചിലർ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തു.പ്രപഞ്ചത്തിൻ്റെ നിയന്താവ് എന്ന നിലയിലുള്ള ദൈവത്തെയല്ല നിഷേ ലക്ഷ്യം വച്ചത്.

നിങ്ങൾ സ്വന്തം ജ്വാലയിൽ എരിഞ്ഞു തീരാൻ തയ്യാറായിരിക്കണമെന്നും എന്നാൽ നിങ്ങൾ ചാരമായില്ലെങ്കിൽ എങ്ങനെ അതിൽ നിന്ന് ഉയർന്നു വരുമെന്നും നിഷേ ചോദിച്ചതിൻ്റെ അർത്ഥവ്യാപ്തി  ഒരാൾ തൻ്റെ വിധിയെ മറികടക്കുന്നതുമായി ബന്ധപ്പെടുത്തി മനസ്സിലാക്കണം. സ്വന്തം വിധിയെയാണ് ,വിധിയെക്കുറിച്ചുള്ള ധാരണയെയാണ് എരിച്ചു കളയേണ്ടത്. ആ വിധി നമ്മോടൊപ്പമുള്ളതാണ്. അല്ലെങ്കിൽ അത് നമ്മൾ തന്നെയാണ്. എങ്കിൽ അതിൽ എരിയുന്നത് നമ്മൾ തന്നെ ആയിരിക്കുമല്ലാ. അപ്പോൾ നാം വീണ്ടും  ജനിക്കുന്നത് എന്തിനാണ് ? നമ്മെ വിലക്കാത്തതും എരിക്കാത്തതും തകർക്കാത്തതുമായ ഒരു നവജീവിതമാണ് ഉണ്ടാകേണ്ടത്.
" One must be a sea ,to receive a polluted stream without becoming impure - നിഷേ എഴുതി. കടലിനു മാത്രമേ സ്വയം അശുദ്ധമാകാതെ മാലിന്യം നിറഞ്ഞ നദിയെ ഉൾക്കൊള്ളാനാവൂ. ഇവിടെയും അതിമാനവൻ എന്ന സങ്കല്പം ഉയർന്നു വരുകയാണ്. മനുഷ്യർ അവൻ്റെ പരിമിതികൾ കണ്ടെത്തുകയും അത് അതിജീവിക്കുന്നതിനായി കൂടുതൽ വിശാലത നേടുകയുമാണ് വേണ്ടതെന്നാണ് നിഷേയുടെ ചിന്തയുടെ കാതൽ .അവിടെയാണ് ദൈവം മരിക്കുന്നത്. കാരണം ഒരു പരമ്പരാഗത ചിന്താചത്വരത്തിൽ നിന്ന് അവൻ സ്വയം  വളരുകയാണ്. അതുകൊണ്ട് അവൻ പരമ്പരാഗത ദൈവത്തെ ഉപേക്ഷിക്കുകയാണ്. അതോടെ ആ ദൈവം മരിക്കുകയാണ് ചെയ്യുന്നതെന്ന തത്ത്വം ഉയർന്നു വരുന്നു. പൂർവ്വകാലത്തിൻ്റെ കെട്ടുപാടുകളിൽ നിന്ന് വിടുതൽ കൈവരിക്കാൻ ഇതാവശ്യമാണ് .

അതേസമയം മനുഷ്യൻ്റെ അഹം അഥവാ ബോധം തന്നെ സ്ഥിരമല്ല. ഏതാണ് ഞാൻ ? ഒരു സമയം തന്നെ പലതരം "ഞാൻ"  പ്രവർത്തിക്കുന്നു. അവ പരസ്പരം പോരടിക്കുന്നു; വസ്തുതകൾ ഉണ്ടാകുന്നത് ഇതിൽ നിന്നാണ്.

സത്യം ഒരു ഭാഗിക വീക്ഷണമാണെന്ന നിലപാട് നിഷേക്ക് ഒരു ബഹുസ്വരത നേടിക്കൊടുക്കുന്നു. On truth and lies in a normal sense എന്ന ലേഖനത്തിൽ സത്യത്തെ മൂർത്തമായി കാണാൻ അദ്ദേഹം കൂട്ടാക്കുന്നില്ല. ഏത് വാദത്തെയാണോ  നാം ഏറ്റവും പ്രധാനമായി സ്ഥാപിക്കാൻ ശ്രമിക്കുന്നത് അതാണ് നമ്മുടെ സത്യം .പക്ഷേ, അത് ആപേക്ഷികമാണ്. നമ്മുടെ സന്തോഷവും സങ്കടവും കെട്ടുപിണഞ്ഞു കിടക്കുന്നതാകയാൽ ,ഒന്നിനെക്കുറിച്ചും ഓർത്ത് വേവലാതിപ്പെടാനില്ലെന്ന് നിഷേ പറയുന്നു. ഒന്നും ഒറ്റയ്ക്കല്ല നില്ക്കുന്നത്;പരസ്പരബന്ധിതമാണ്.
യാഥാസ്ഥിതികവും സാമൂഹ്യമായി ഉറച്ചതുമായ ധാരണകൾക്കകത്ത് അസന്തുഷ്ടനായി കഴിഞ്ഞ വ്യക്തിത്വമാണ് ഈ ചിന്തകൻ്റേത്.അദ്ദേഹം തന്നിൽ നിന്നു തന്നെ ആക്രമണകാരിയായി തെന്നിമാറിക്കൊണ്ടിരുന്നു. സ്വയം ധ്വംസിക്കുന്ന തലത്തിൽ ,സ്വയം അന്യനാകുകയാണ് .


നിഷേ തൻ്റെ ഗുരുക്കന്മാരിൽ നിന്ന് വ്യതിചലിക്കുന്നതിൻ്റെ കാരണമായി ചൂണ്ടിക്കാട്ടാവുന്ന ഒരു പ്രസ്താവം ഇതാണ് : One repays a teacher badly if one always remains nothing but a pupil .പഠിപ്പിച്ച ഗുരുക്കന്മാർക്ക് അപ്പുറം പോകുക എന്ന യത്നമാണത്. സന്ദേഹങ്ങളും ചോദ്യങ്ങളും ഉള്ളതുകൊണ്ടാണ് അത് വേണ്ടി വരുന്നത് .ക്രിസ്തുമതത്തിൽ വിശ്വാസിയാകുന്നവന് സന്ദേഹിയാകാൻ സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്. ബുദ്ധിപരമായ ദാഹമുണ്ടാകുമ്പോൾ എല്ലാ പിന്തുടർച്ചകളിൽ നിന്നും നാം അകന്നു പോകേണ്ടവരാണ്.

സന്തോഷം ക്രൂരത തന്നെ

നിഷേ എന്തുകൊണ്ടാണ് മനുഷ്യൻ്റെ ക്രൂരതയെപ്പറ്റി ഇത്രയധികം സംസാരിച്ചത് ?മനുഷ്യൻ ഒരു ക്രൂരമൃഗമാണെന്ന ഒന്നാന്തരം പ്രസ്താവന സരതുസ്ത്രയിലൂടെ അദ്ദേഹം സ്ഥാപിച്ചു.മനുഷ്യന് പെട്ടെന്ന് പിടികിട്ടുന്നത് ക്രൂരതയാണ്. അവൻ്റെ കൈയെത്തും ദൂരത്തുള്ളത് ക്രൂരതയാണ്; സന്തോഷത്തിൽപ്പോലും ക്രൂരതയാണ്.
" ദുരന്തങ്ങളെ ഒരു സാക്ഷി എന്ന നിലയിൽ കാണുമ്പോൾ ,കാളപ്പോരുകളിൽ ,കുരിശുമരണങ്ങളിൽ മാനവരാശി ക്രൂരമായ ആനന്ദം അനുഭവിച്ചു. എന്നാൽ അവൻ നരകം കണ്ടു പിടിച്ചപ്പോഴോ ?അത് ഭൂമിയിലെ സ്വർഗ്ഗമായി മാറി " .



അടുത്ത ജന്മത്തിൽ ശിക്ഷകിട്ടുമെന്ന്  വിചാരിച്ച് ഒരാളും ഇന്ന് വെറുതെ യാതന അനുഭവിക്കാൻ മുന്നോട്ടു വരില്ല. തെറ്റുകൾ ചെയ്യുന്നതിലും സന്തോഷിക്കുന്നതിലും നീലീനമായിട്ടുള്ളത് ക്രൂരതയാണ്.
"To be silent is worse; all unuttered truths become poisonous"  സരതുസ്ത്രയുടെ കാതലുള്ള സംഭാഷണം . നമ്മുടെ രാഷ്ട്ര വ്യവഹാരങ്ങളിലോ ,യുദ്ധങ്ങളിലോ ഒരു നന്മയും അദ്ദേഹം കാണുന്നില്ല. അതുകൊണ്ടാണ് ആദ്യത്തെ ക്രിസ്ത്യാനിയെ ഇന്നായിരുന്നെങ്കിൽ സൈബീരിയയിലേക്ക് നാടുകടത്തുമായിരുന്നു എന്നെഴുതിയത്. അന്ന് സൈബീരിയ തെറ്റ് ചെയ്തവരെയും ചെയ്യാത്തവരെയും കൊണ്ടുപോയി തള്ളാനുള്ള ഇടമായിരുന്നു. ആദ്യത്തെ ക്രിസ്ത്യാനി ആരുടെയും പ്രത്യേകമായ പദവികൾ അംഗീകരിക്കുമായിരുന്നില്ല. അവൻ തുല്യ അവകാശത്തിനു വേണ്ടി നിലകൊള്ളുമായിരുന്നു. അവൻ നമുക്കിടയിൽ ഏറ്റവും വലിയവനാകയാൽ ,അവനെ നമുക്ക് പരിചാരകനാക്കാം എന്ന് പറയുന്നിടത്ത് നിഷേയുടെ പരിഹാസം രൂക്ഷമാകുന്നു .

നിഷേ നാളിതുവരെയും എഴുത്തുകാരെയും ചിന്തകരെയും പല വഴികളിൽ നിയന്ത്രിച്ചു. അരാജകവാദികളും ആധുനികരുമാ യി ചിത്രകലയിലും സിനിമയിലും വന്നവരിൽ പലരും നിഷേയെ ഒരു ബിംബമായി ഉള്ളിൽ കൊണ്ടുനടന്ന വരാണ്.ചിത്രകാരനും ശില്പിയുമായ മാർസൽ  ദുഷാമി (Marcel  Duchamp)ൽ ഒരു നിഷേയുണ്ട് ;പിക്കാസോയിൽ ഉണ്ട്.ഫ്രഞ്ച് എഴുത്തുകാരൻ  സാർത്രിൽ  നിഷേയുണ്ട് .നിലവിലുള്ള വ്യവസ്ഥാ പരമായ ജീർണതയ്ക്കെതിരെ നീങ്ങുന്നവരിലെല്ലാം ഒരു നിഷേ നന്മതിന്മകൾക്കപ്പുറത്ത് ചിരിക്കുന്നുണ്ട്.

ഛത്തിസ്ഗഡിന്റെ നാളികേര തൈ ഉത്പാദന പ്രദർശന തോട്ടം

നാളികേര വികസന ബോർഡിന്റെ വിത്തുൽപാദന പ്രദർശന തോട്ടങ്ങൾ - ഇന്ത്യൻ നാളികേര വ്യവസായത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങൾ


പ്രമോദ്‌ പി. കുര്യൻ
അസി. ഡയറക്ടർ, സി.ഡി.ബി. കൊച്ചി

രാജ്യത്തെ നാളികേര വ്യവസായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി നാളികേര വികസന ബോർഡ്‌ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്‌. മികച്ച നടീൽ വസ്തുക്കളുടെ ഉൽപാദനവും വിതരണവുമാണ്‌ ബോർഡിന്റെ പദ്ധതികളിൽ മുന്നിട്ടു നിൽക്കുന്നത്‌. മികച്ച  നടീൽ വസ്തുക്കളുടെ ലഭ്യതക്കുറവാണ്‌ ഉയർന്ന നാളികേര ഉൽപാദനവും ഉൽപാദന ക്ഷമതയും കൈവരിക്കുന്നതിന്‌ തടസ്സമായി നിൽക്കുന്ന പ്രധാന കാര്യം.  ബഹുവർഷ വിള എന്ന നിലയിൽ മെച്ചപ്പെട്ടതും ഗുണനിലവാരമുള്ളതുമായ നടീൽ വസ്തുക്കൾ ഉപയോഗിക്കാതിരുന്നാൽ ആദായം തരുന്ന കാലത്ത്‌  തെങ്ങിന്‌ പ്രതീക്ഷിച്ചത്ര ഉൽപാദന ക്ഷമത ഉണ്ടാവുകയില്ല.  അത്തരത്തിലുള്ള ഒരു തോട്ടം കർഷകന്‌ സ്ഥിരമായി നഷ്ടം വരുത്തുകയും ചെയ്യും. അതിനാൽ മെച്ചപ്പെട്ട നടീൽ വസ്തുക്കളുടെ ഉൽപാദനത്തിനും വിതരണത്തിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്‌. ഈ ലക്ഷ്യം മുന്നിൽ കണ്ടാണ്‌ ബോർഡ്‌ കേരളം, തമിഴ്‌നാട്‌, കർണ്ണാടക, ആന്ധ്രാപ്രദേശ്‌, ഛത്തീസ്ഗഡ്‌, ബീഹാർ, ആസ്സാം, ഒറീസ്സ എന്നീ 9 സംസ്ഥാനങ്ങളിൽ വിത്തുൽപ്പാദന പ്രദർശന തോട്ടങ്ങൾ സ്ഥാപിച്ചതു. 2 വർഷം മുമ്പ്‌ ആരംഭിച്ച മഹാരാഷ്ട്രാ, തമിഴ്‌നാട്‌ എന്നീ ജില്ലകളിലെ തോട്ടങ്ങൾ ഇപ്പോഴും പ്രാരംഭ ഘട്ട വികസന പ്രക്രിയകളിൽകൂടി കടന്നു പോകുന്നതേയുള്ളൂ. വിത്തുൽപാദന പ്രദർശന തോട്ടങ്ങളിലെ അടിസ്ഥാന വിശദാംശങ്ങൾ പട്ടിക 1 ൽ കാണാം.
ശാസ്ത്രീയമായി സംരക്ഷിക്കുന്ന ഫാമിലെ നേഴ്സറികളിൽ നിന്നും മെച്ചപ്പെട്ട നടീൽ വസ്തുക്കൾ കൃഷിക്കാർക്ക്‌ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്നതാണ്‌ ബോർഡിന്റെ ?പ്രദർശന വിത്തുൽപാദന? തോട്ടങ്ങളുടെ മുഖ്യ ലക്ഷ്യം. കൃത്രിമ പരാഗണം നടത്താൻ പ്രാപ്തമായ മാതൃ വൃക്ഷങ്ങൾ ഉള്ള തോട്ടങ്ങളിൽ  ഇതിനോടകം സങ്കരയിനം വിത്തുൽപാദന പദ്ധതികൾ ആരംഭിച്ചു കഴിഞ്ഞു. 2012-13, 2014-15 വരെയുള്ള കാലത്തേയും 2015 - 16 ൽ ലക്ഷ്യമിടുന്ന വിത്തു ഉത്പാദനത്തിന്റെയും  കണക്കുകൾ  പട്ടിക 2 ൽ കാണാം.
ബോർഡിന്റെ ഡി.എസ്‌.പി. ഫാമുകളുടെ ലക്ഷ്യം മികച്ച തൈകളുടെ ഉൽപാദനം ആണ്‌. രാജ്യത്തെ​‍്‌ സർക്കാർ മേഖലകളിൽ 50 ശതമാനത്തിലധികം മികച്ച വിത്തുൽപാദനം നടക്കുന്നത്‌ ബോർഡിന്റെ തോട്ടങ്ങൾ വഴിയാണ്‌. സർക്കാർ സ്വകാര്യ മേഖലകളിൽ പ്രതിവർഷം വിതരണം ചെയ്യുന്ന 35 ലക്ഷം തൈകളിൽ 13 ലക്ഷവും ഉൽപാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നത്‌ ബോർഡിന്റെ ഡി.എസ്‌.പി. തോട്ടങ്ങളിൽ ആണ്‌. 1982 ൽ കർണ്ണാടകയിലെ മാണ്ഡ്യ ജില്ലയിൽ സി.ഡി.ബി.സ്ഥാപിച്ച  ആദ്യ ഡി. എസ്‌.പി. തോട്ടമാണ്‌ രാജ്യത്തെ മികച്ച തോട്ടങ്ങളിൽ ഒന്നായി കണ്ടു വരുന്നത്‌. ഇവിടെ നിന്നു ലഭ്യമാകുന്ന തൈകൾ ഏറ്റവും മികച്ചതാണെന്നതാണ്‌ കർഷകരുടെ സാക്ഷ്യം. ഈ തോട്ടത്തിൽ നിന്നും ഉള്ള തൈകളുടെ ആവശ്യകത വർഷാവർഷം ഉയർന്നു വരുന്നു. ഏറ്റവും മികച്ച വിത്തു തൈകൾ ഉത്പാദിപ്പിക്കാനും  തൈകളുടെ ഗുണനിലവാരം നിലനിർത്താനും  മാണ്ഡ്യ ഡി.എസ്‌.പി. തോട്ടത്തിലെ സങ്കരയിന വിത്തുത്പാദന സങ്കേതങ്ങളേയാണ്‌ അംഗീകൃതമായ മാതൃകയായി പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്‌. 2012-13 മുതൽ 2014 - 15 വരെയുള്ളതും 2015 - 16 ലഭിക്കാൻ ഇടയുള്ളതുമായ  വിത്തു തൈകളുടെ വിവരങ്ങൾ പട്ടിക 3 ൽ കാണാം.
ബോർഡിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സാണ്‌ ഡി.എസ്‌.പി. തോട്ടങ്ങൾ. വിത്തു തൈകൾ, തേങ്ങ, മത്സ്യം, ഇടവിളകളായ കൊക്കോ, കശുവണ്ടി, പേര, സപ്പോട്ട എന്നിവയുടെയും വിൽപനയിൽനിന്നാണ്‌ പ്രധാനമായും ബോർഡ്‌ വരുമാനം കണ്ടെത്തുന്നത്‌. തോട്ടങ്ങളിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ്‌ മെച്ചപ്പെട്ട പുതിയ വിത്തുതൈകൾ ഉൽപാദിപ്പിക്കാൻ വേണ്ട പണം കണ്ടെത്തുന്നത്‌. കഴിഞ്ഞ 3 വർഷമായി തോട്ടങ്ങളിൽ നിന്നുള്ള വരുമാനം 2015 - 16 പ്രതീക്ഷിക്കുന്ന വരുമാനവും പട്ടിക 4 ൽ കാണാം.
രാജ്യത്തെ ശാസ്ത്രീയ നാളികേര ഉൽപാദക പ്രദർശന കേന്ദ്രങ്ങളും കൂടിയാണ്‌ ഡി.എസ്‌.പി. ഫാമുകൾ. വിവിധതരം നടീൽ രീതികൾ, തൈകൾ തരംതിരിച്ചുള്ള തോട്ടങ്ങളുടെ ക്രമീകരണം, പല തോട്ടങ്ങളിൽ നിന്നുള്ള പലതരം തൈകൾക്ക്‌ തദ്ദേശീയമായ അവസ്ഥകളോടുള്ള പ്രതികരണം, ബഹുവർഷയും ഏകവർഷയുമായ വിളകൾ തമ്മിലുള്ള സങ്കരത്തിലൂടെ യൂണിറ്റുകൾക്ക്‌ വരുമാനം ലഭ്യമാക്കാനുള്ള പദ്ധതികൾ എന്നിങ്ങനെ പല തരത്തിലുള്ള കൃഷി മാതൃകകളുടെ  പ്രദർശനവും ഡി.എസ്‌.പി. ഫാമുകളിലൂടെ നടത്തുന്നത്‌. നാളികേര കൃഷിയെപ്പറ്റി സമഗ്രമായ അറിവുകൾ പ്രദാനം ചെയ്യുന്ന ഡി.എസ്‌.പി. ഫാമുകൾ വിജ്ഞാന വ്യാപന കേന്ദ്രം പോലെയാണ്‌ പ്രവർത്തിക്കുന്നത്‌ എന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല. ഈ സാമ്പത്തിക വർഷം നടാൻ ഉദ്ദേശിക്കുന്ന 19.30 ലക്ഷം വിത്തു തേങ്ങയിൽ നിന്നും മുൻ വർഷം പാകിയവയിൽ  നിന്ന്‌ ഏകദേശം 12.90 ലക്ഷം തൈകൾ ഉൽപാദിപ്പിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. 2015 - 16 കാലഘട്ടത്തിൽ ഡി.എസ്‌. പി. തോട്ടങ്ങളിലൂടെ 6.8 കോടി രൂപയുടെ വരുമാനമാണ്‌ ബോർഡ്‌ ലക്ഷ്യമിടുന്നത്‌.
നിലവിൽ നാളികേര കർഷകരുടെ ആവശ്യങ്ങൾ നിവർത്തിക്കുന്നുണ്ടെങ്കിലും ഡി.എസ്‌.പി. തോട്ടങ്ങളിലൂടെ ഇനിയും ഉൽപാദനവും ഉൽപാദന ക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി ഒരുപാട്‌ കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതാണ്‌. സങ്കരയിനം വിത്തുൽപാദന പദ്ധതികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച്‌ കൂടുതൽ വിത്തുകൾ ഉൽപാദിപ്പിക്കുക, കൃഷിക്കാരുടെ ഇടയിൽ നിന്നു തന്നെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച്‌ കൂടുതൽ കർഷകരെ നാളികേര കൃഷിയിലേക്ക്‌ ആകർഷിക്കുക, കർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനായി കൃഷിയിടങ്ങളിൽ ഗവേഷണം തുടങ്ങുക, സങ്കരയിനം വിത്തു തൈകൾ ഉൽപാദിപ്പിക്കുന്നതിനായി കൂടുതൽ കുറിയയിനം മാതൃവൃക്ഷങ്ങൾ ഉണ്ടാക്കുന്നതിനായി കുറിയ ഇനം തൈ ഉൽപാദനം നടത്തുക, തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഡി.എസ്‌.പി. തോട്ടങ്ങളിലൂടെ ചെയ്യാൻ സാധിക്കും. മെച്ചപ്പെട്ട തൈകൾ ഉൽപാദിപ്പിക്കുന്നതിനും ശാസ്ത്രീയമായ കേര കാർഷിക രീതികൾ പ്രദർശിപ്പിക്കുന്നതിനുമായി ഡി.എസ്‌.പി. തോട്ടങ്ങൾക്ക്‌ പ്രത്യേകിച്ച്‌ കടമ ഉണ്ടെന്നതിൽ യാതൊരു തർക്കവുമില്ല. ഇതിനായി ഡി.എസ്‌.പി തോട്ടങ്ങൾ ഉറച്ച നിലപാടുകൾ എടുക്കേണ്ടതുണ്ട്‌.
ഇന്ത്യാ ഗവണ്‍മന്റ്‌ 2014 - 15 കാലത്ത്‌ ആഭ്യന്തര തോട്ടഗവേഷണ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള പദ്ധതിക്ക്‌ അനുമതി നൽകിയിട്ടുണ്ട്‌. വിതരണം ചെയ്യുന്നതിനുള്ള പ്രായപരിധി നിജപ്പെടുത്തുക, നഴ്സറികളിൽ വിത്തു പാകുന്ന രീതികൾ, പ്ലാസ്റ്റിക്‌ ഷീറ്റ്‌ ഉപയോഗിച്ചു പുതയിടീൽ നടത്തി കള നിയന്ത്രിക്കുക, വിവിധ കാർഷിക കാലാവസ്ഥയ്ക്ക്‌ അനുസൃതമായ ഇടവിളകൾ കണ്ടെത്തുക തുടങ്ങിയ വിവിധങ്ങളായ കാര്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട്‌ ബോർഡിന്റെ ഡി.എസ്‌. പി. തോട്ടങ്ങൾ വിവിധ കേന്ദ്രങ്ങളിൽ ഗവേഷണസ്ഥാപനങ്ങൾ തുടങ്ങിക്കഴിഞ്ഞു. നാളികേര സംബന്ധമായ ഗവേഷണങ്ങൾ പിന്നീട്‌ നടത്തുന്നതിനും കാർഷിക സമൂഹത്തിന്റെ ഉന്നമനത്തിനു പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനും ഉള്ളകേന്ദ്രങ്ങളായി ഈ തോട്ട ഗവേഷണ കേന്ദ്രങ്ങൾ ഭാവിയിൽ മാറും.
നാളികേര വികസന ബോർഡിന്റെ വിത്തുൽപാദന
പ്രദർശന തോട്ടങ്ങൾ - ഇന്ത്യൻ നാളികേര
വ്യവസായത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങൾ
പ്രമോദ്‌ പി. കുര്യൻ,
അസി. ഡയറക്ടർ, സി.ഡി.ബി. കൊച്ചി

രാജ്യത്തെ നാളികേര വ്യവസായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി നാളികേര വികസന ബോർഡ്‌ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്‌. മികച്ച നടീൽ വസ്തുക്കളുടെ ഉൽപാദനവും വിതരണവുമാണ്‌ ബോർഡിന്റെ പദ്ധതികളിൽ മുന്നിട്ടു നിൽക്കുന്നത്‌. മികച്ച  നടീൽ വസ്തുക്കളുടെ ലഭ്യതക്കുറവാണ്‌ ഉയർന്ന നാളികേര ഉൽപാദനവും ഉൽപാദന ക്ഷമതയും കൈവരിക്കുന്നതിന്‌ തടസ്സമായി നിൽക്കുന്ന പ്രധാന കാര്യം.  ബഹുവർഷ വിള എന്ന നിലയിൽ മെച്ചപ്പെട്ടതും ഗുണനിലവാരമുള്ളതുമായ നടീൽ വസ്തുക്കൾ ഉപയോഗിക്കാതിരുന്നാൽ ആദായം തരുന്ന കാലത്ത്‌  തെങ്ങിന്‌ പ്രതീക്ഷിച്ചത്ര ഉൽപാദന ക്ഷമത ഉണ്ടാവുകയില്ല.  അത്തരത്തിലുള്ള ഒരു തോട്ടം കർഷകന്‌ സ്ഥിരമായി നഷ്ടം വരുത്തുകയും ചെയ്യും. അതിനാൽ മെച്ചപ്പെട്ട നടീൽ വസ്തുക്കളുടെ ഉൽപാദനത്തിനും വിതരണത്തിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്‌. ഈ ലക്ഷ്യം മുന്നിൽ കണ്ടാണ്‌ ബോർഡ്‌ കേരളം, തമിഴ്‌നാട്‌, കർണ്ണാടക, ആന്ധ്രാപ്രദേശ്‌, ഛത്തീസ്ഗഡ്‌, ബീഹാർ, ആസ്സാം, ഒറീസ്സ എന്നീ 9 സംസ്ഥാനങ്ങളിൽ വിത്തുൽപ്പാദന പ്രദർശന തോട്ടങ്ങൾ സ്ഥാപിച്ചതു. 2 വർഷം മുമ്പ്‌ ആരംഭിച്ച മഹാരാഷ്ട്രാ, തമിഴ്‌നാട്‌ എന്നീ ജില്ലകളിലെ തോട്ടങ്ങൾ ഇപ്പോഴും പ്രാരംഭ ഘട്ട വികസന പ്രക്രിയകളിൽകൂടി കടന്നു പോകുന്നതേയുള്ളൂ. വിത്തുൽപാദന പ്രദർശന തോട്ടങ്ങളിലെ അടിസ്ഥാന വിശദാംശങ്ങൾ പട്ടിക 1 ൽ കാണാം.
ശാസ്ത്രീയമായി സംരക്ഷിക്കുന്ന ഫാമിലെ നേഴ്സറികളിൽ നിന്നും മെച്ചപ്പെട്ട നടീൽ വസ്തുക്കൾ കൃഷിക്കാർക്ക്‌ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്നതാണ്‌ ബോർഡിന്റെ ?പ്രദർശന വിത്തുൽപാദന? തോട്ടങ്ങളുടെ മുഖ്യ ലക്ഷ്യം. കൃത്രിമ പരാഗണം നടത്താൻ പ്രാപ്തമായ മാതൃ വൃക്ഷങ്ങൾ ഉള്ള തോട്ടങ്ങളിൽ  ഇതിനോടകം സങ്കരയിനം വിത്തുൽപാദന പദ്ധതികൾ ആരംഭിച്ചു കഴിഞ്ഞു. 2012-13, 2014-15 വരെയുള്ള കാലത്തേയും 2015 - 16 ൽ ലക്ഷ്യമിടുന്ന വിത്തു ഉത്പാദനത്തിന്റെയും  കണക്കുകൾ  പട്ടിക 2 ൽ കാണാം.
ബോർഡിന്റെ ഡി.എസ്‌.പി. ഫാമുകളുടെ ലക്ഷ്യം മികച്ച തൈകളുടെ ഉൽപാദനം ആണ്‌. രാജ്യത്തെ​‍്‌ സർക്കാർ മേഖലകളിൽ 50 ശതമാനത്തിലധികം മികച്ച വിത്തുൽപാദനം നടക്കുന്നത്‌ ബോർഡിന്റെ തോട്ടങ്ങൾ വഴിയാണ്‌. സർക്കാർ സ്വകാര്യ മേഖലകളിൽ പ്രതിവർഷം വിതരണം ചെയ്യുന്ന 35 ലക്ഷം തൈകളിൽ 13 ലക്ഷവും ഉൽപാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നത്‌ ബോർഡിന്റെ ഡി.എസ്‌.പി. തോട്ടങ്ങളിൽ ആണ്‌. 1982 ൽ കർണ്ണാടകയിലെ മാണ്ഡ്യ ജില്ലയിൽ സി.ഡി.ബി.സ്ഥാപിച്ച  ആദ്യ ഡി. എസ്‌.പി. തോട്ടമാണ്‌ രാജ്യത്തെ മികച്ച തോട്ടങ്ങളിൽ ഒന്നായി കണ്ടു വരുന്നത്‌. ഇവിടെ നിന്നു ലഭ്യമാകുന്ന തൈകൾ ഏറ്റവും മികച്ചതാണെന്നതാണ്‌ കർഷകരുടെ സാക്ഷ്യം. ഈ തോട്ടത്തിൽ നിന്നും ഉള്ള തൈകളുടെ ആവശ്യകത വർഷാവർഷം ഉയർന്നു വരുന്നു. ഏറ്റവും മികച്ച വിത്തു തൈകൾ ഉത്പാദിപ്പിക്കാനും  തൈകളുടെ ഗുണനിലവാരം നിലനിർത്താനും  മാണ്ഡ്യ ഡി.എസ്‌.പി. തോട്ടത്തിലെ സങ്കരയിന വിത്തുത്പാദന സങ്കേതങ്ങളേയാണ്‌ അംഗീകൃതമായ മാതൃകയായി പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്‌. 2012-13 മുതൽ 2014 - 15 വരെയുള്ളതും 2015 - 16 ലഭിക്കാൻ ഇടയുള്ളതുമായ  വിത്തു തൈകളുടെ വിവരങ്ങൾ പട്ടിക 3 ൽ കാണാം.
ബോർഡിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സാണ്‌ ഡി.എസ്‌.പി. തോട്ടങ്ങൾ. വിത്തു തൈകൾ, തേങ്ങ, മത്സ്യം, ഇടവിളകളായ കൊക്കോ, കശുവണ്ടി, പേര, സപ്പോട്ട എന്നിവയുടെയും വിൽപനയിൽനിന്നാണ്‌ പ്രധാനമായും ബോർഡ്‌ വരുമാനം കണ്ടെത്തുന്നത്‌. തോട്ടങ്ങളിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ്‌ മെച്ചപ്പെട്ട പുതിയ വിത്തുതൈകൾ ഉൽപാദിപ്പിക്കാൻ വേണ്ട പണം കണ്ടെത്തുന്നത്‌. കഴിഞ്ഞ 3 വർഷമായി തോട്ടങ്ങളിൽ നിന്നുള്ള വരുമാനം 2015 - 16 പ്രതീക്ഷിക്കുന്ന വരുമാനവും പട്ടിക 4 ൽ കാണാം.
രാജ്യത്തെ ശാസ്ത്രീയ നാളികേര ഉൽപാദക പ്രദർശന കേന്ദ്രങ്ങളും കൂടിയാണ്‌ ഡി.എസ്‌.പി. ഫാമുകൾ. വിവിധതരം നടീൽ രീതികൾ, തൈകൾ തരംതിരിച്ചുള്ള തോട്ടങ്ങളുടെ ക്രമീകരണം, പല തോട്ടങ്ങളിൽ നിന്നുള്ള പലതരം തൈകൾക്ക്‌ തദ്ദേശീയമായ അവസ്ഥകളോടുള്ള പ്രതികരണം, ബഹുവർഷയും ഏകവർഷയുമായ വിളകൾ തമ്മിലുള്ള സങ്കരത്തിലൂടെ യൂണിറ്റുകൾക്ക്‌ വരുമാനം ലഭ്യമാക്കാനുള്ള പദ്ധതികൾ എന്നിങ്ങനെ പല തരത്തിലുള്ള കൃഷി മാതൃകകളുടെ  പ്രദർശനവും ഡി.എസ്‌.പി. ഫാമുകളിലൂടെ നടത്തുന്നത്‌. നാളികേര കൃഷിയെപ്പറ്റി സമഗ്രമായ അറിവുകൾ പ്രദാനം ചെയ്യുന്ന ഡി.എസ്‌.പി. ഫാമുകൾ വിജ്ഞാന വ്യാപന കേന്ദ്രം പോലെയാണ്‌ പ്രവർത്തിക്കുന്നത്‌ എന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല. ഈ സാമ്പത്തിക വർഷം നടാൻ ഉദ്ദേശിക്കുന്ന 19.30 ലക്ഷം വിത്തു തേങ്ങയിൽ നിന്നും മുൻ വർഷം പാകിയവയിൽ  നിന്ന്‌ ഏകദേശം 12.90 ലക്ഷം തൈകൾ ഉൽപാദിപ്പിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. 2015 - 16 കാലഘട്ടത്തിൽ ഡി.എസ്‌. പി. തോട്ടങ്ങളിലൂടെ 6.8 കോടി രൂപയുടെ വരുമാനമാണ്‌ ബോർഡ്‌ ലക്ഷ്യമിടുന്നത്‌.
നിലവിൽ നാളികേര കർഷകരുടെ ആവശ്യങ്ങൾ നിവർത്തിക്കുന്നുണ്ടെങ്കിലും ഡി.എസ്‌.പി. തോട്ടങ്ങളിലൂടെ ഇനിയും ഉൽപാദനവും ഉൽപാദന ക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി ഒരുപാട്‌ കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതാണ്‌. സങ്കരയിനം വിത്തുൽപാദന പദ്ധതികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച്‌ കൂടുതൽ വിത്തുകൾ ഉൽപാദിപ്പിക്കുക, കൃഷിക്കാരുടെ ഇടയിൽ നിന്നു തന്നെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച്‌ കൂടുതൽ കർഷകരെ നാളികേര കൃഷിയിലേക്ക്‌ ആകർഷിക്കുക, കർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനായി കൃഷിയിടങ്ങളിൽ ഗവേഷണം തുടങ്ങുക, സങ്കരയിനം വിത്തു തൈകൾ ഉൽപാദിപ്പിക്കുന്നതിനായി കൂടുതൽ കുറിയയിനം മാതൃവൃക്ഷങ്ങൾ ഉണ്ടാക്കുന്നതിനായി കുറിയ ഇനം തൈ ഉൽപാദനം നടത്തുക, തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഡി.എസ്‌.പി. തോട്ടങ്ങളിലൂടെ ചെയ്യാൻ സാധിക്കും. മെച്ചപ്പെട്ട തൈകൾ ഉൽപാദിപ്പിക്കുന്നതിനും ശാസ്ത്രീയമായ കേര കാർഷിക രീതികൾ പ്രദർശിപ്പിക്കുന്നതിനുമായി ഡി.എസ്‌.പി. തോട്ടങ്ങൾക്ക്‌ പ്രത്യേകിച്ച്‌ കടമ ഉണ്ടെന്നതിൽ യാതൊരു തർക്കവുമില്ല. ഇതിനായി ഡി.എസ്‌.പി തോട്ടങ്ങൾ ഉറച്ച നിലപാടുകൾ എടുക്കേണ്ടതുണ്ട്‌.
ഇന്ത്യാ ഗവണ്‍മന്റ്‌ 2014 - 15 കാലത്ത്‌ ആഭ്യന്തര തോട്ടഗവേഷണ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള പദ്ധതിക്ക്‌ അനുമതി നൽകിയിട്ടുണ്ട്‌. വിതരണം ചെയ്യുന്നതിനുള്ള പ്രായപരിധി നിജപ്പെടുത്തുക, നഴ്സറികളിൽ വിത്തു പാകുന്ന രീതികൾ, പ്ലാസ്റ്റിക്‌ ഷീറ്റ്‌ ഉപയോഗിച്ചു പുതയിടീൽ നടത്തി കള നിയന്ത്രിക്കുക, വിവിധ കാർഷിക കാലാവസ്ഥയ്ക്ക്‌ അനുസൃതമായ ഇടവിളകൾ കണ്ടെത്തുക തുടങ്ങിയ വിവിധങ്ങളായ കാര്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട്‌ ബോർഡിന്റെ ഡി.എസ്‌. പി. തോട്ടങ്ങൾ വിവിധ കേന്ദ്രങ്ങളിൽ ഗവേഷണസ്ഥാപനങ്ങൾ തുടങ്ങിക്കഴിഞ്ഞു. നാളികേര സംബന്ധമായ ഗവേഷണങ്ങൾ പിന്നീട്‌ നടത്തുന്നതിനും കാർഷിക സമൂഹത്തിന്റെ ഉന്നമനത്തിനു പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനും ഉള്ളകേന്ദ്രങ്ങളായി ഈ തോട്ട ഗവേഷണ കേന്ദ്രങ്ങൾ ഭാവിയിൽ മാറും.

മികച്ച മാതൃവൃക്ഷ ശേഖരമുള്ള മാണ്ഡ്യ ഡിഎസ്പി ഫാം



എം.കെ സിംങ്ങ്‌
ഫാം മാനേജർ, ഡിഎസ്പി ഫാം, മാണ്ഡ്യ

ദീർഘകാലവിളയായ നാളികേരത്തെ സംബന്ധിച്ചിടത്തോളം മികച്ച ഉത്പാദനവും ഉത്പാദനക്ഷമതയും  ഉറപ്പു വരുത്തുന്നതിന്‌ ഏറ്റവും പ്രധാനപ്പെട്ട നടപടി ഗുണമേന്മയുള്ള നടീൽവസ്തുക്കൾ ഉപയോഗിക്കുക എന്നതാണ്‌.  കൃഷിയിറക്കി 6-7 വർഷം കഴിഞ്ഞു  മാത്രമെ നാളികേരത്തിൽ നിന്ന്‌ ആദായം കിട്ടിത്തുടങ്ങുകയുള്ളു എന്നതാണ്‌ കർഷകരുടെ ധാരണ.  എന്നാൽ ഈ  ധാരണ തെറ്റാണെന്ന്​‍്‌ ഇതിനോടകം തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഏറെ കാലമൊന്നും കാത്തിരിക്കേണ്ടതില്ല തെങ്ങ്‌ കായ്ക്കാൻ. നല്ല നിലയിൽ പരിചരിച്ചാൽ നെടിയ ഇനങ്ങൾ നാലുവർഷത്തിനുള്ളിലും, സങ്കര ഇനങ്ങൾ 3-5 വർഷത്തിനുള്ളിലും, കുറിയ ഇനങ്ങൾ മൂന്നു വർഷത്തിനുള്ളിലും ആദായം നൽകി തുടങ്ങും എന്നാണ്‌ അനുഭവം. എന്തായാലും കുറഞ്ഞത്‌ രണ്ടും മൂന്നു വർഷം കാത്തിരിക്കണം എന്നതിനാൽ ഗുണമേ?യുള്ള തൈകൾ നട്ട്‌ മികച്ച വിളവ്‌ ഉറപ്പു വരുത്തുക എന്നതാണ്‌ അഭികാമ്യം. വിത്തു തേങ്ങ ഗുണമേ? കുറഞ്ഞതാണെങ്കിൽ, അത്‌ മുളച്ച്‌ ഉണ്ടാകുന്ന കേര വൃക്ഷങ്ങളും ആദായം നൽകുന്ന കാര്യത്തിൽ പിന്നിലായിരിക്കും. ഇത്‌ മൊത്തത്തിൽ കർഷകന്‌ നഷ്ടമായിത്തീരുകയും ചെയ്യും.  ഏറ്റവുമധികം പരപരാഗണം നടത്തുന്ന പനവർഗ്ഗ വൃക്ഷവിളയാണ്‌ തെങ്ങ്‌. അതിനാൽ ഒരിക്കലും മാതൃവൃക്ഷത്തിന്റെ അതേ സദ്ഗുണങ്ങൾ അടുത്ത തലമുറയ്ക്ക്‌ ലഭിക്കില്ല. അതിനാൽ ഗുണനിലവാരമുളള വിത്തു തേങ്ങയുടെ സംഭരണം അത്ര എളുപ്പമല്ല തന്നെ. തോട്ടത്തിൽ വച്ചു തന്നെ പല പ്രാവശ്യമായുള്ള വരണനിരാകരണ പ്രക്രിയയിലൂടെ നിലവാരമില്ലാത്ത വിത്തുതേങ്ങകളും തൈകളും ഒഴിവാക്കാൻ സാധിക്കും.
കുറെ നാളുകളായി മികച്ച ഗുണ നിലവാരമുള്ള നാളികേര തൈകൾ ലഭിക്കുന്ന വിശ്വസനീയ കേന്ദ്രമായി മാണ്ഡ്യയിലെ വിത്തുത്പാദന പ്രദർശന തോട്ടം (ഡിഎസ്പി ഫാം)  മാറിയിരിക്കുന്നു.  കേരളം, തമിഴ്‌നാട്‌, ഗോവ, മഹാരാഷ്ട്ര, ആന്ധ്ര, ഗുജറാത്ത്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന്‌ വൻ തോതിൽ വിത്തു തേങ്ങകൾക്കും തൈകൾക്കുമുള്ള അന്വേഷണം ഇവിടെ എത്തുന്നുണ്ട്‌. ഉത്തര പൂർവ സംസ്ഥാനങ്ങളിലേയ്ക്കു പോലും ഈ തോട്ടത്തിൽ നിന്ന്‌ വിവിധ ഇനം തെങ്ങിൻ തൈകൾ എല്ലാ വർഷവും വിതരണം ചെയ്തു വരുന്നു.
ബാംഗ്ലൂരിൽ നിന്ന്‌ 110 കിലോമീറ്റർ അകലെയാണ്‌ നാളികേര വികസന ബോർഡിന്റെ വക മാണ്ഡ്യ വിത്തുത്പാദന പ്രദർശന തോട്ടം സ്ഥിതി ചെയ്യുന്നത്‌. മൈസൂറിൽ നിന്ന്‌ 55 കിലോമീറ്ററും മാണ്ഡ്യ പട്ടണത്തിൽ നിന്ന്‌ 10 കിലോമീറ്ററും ആണ്‌ ദൂരം. നെടിയതും കുറിയതുമായ  ഇനം തെങ്ങുകളുടെ വലിയ മാതൃവൃക്ഷ ശേഖരം തന്നെ ഇവിടെ ഉണ്ട്‌. കൂടാതെ സങ്കര ഇനം തൈകൾ ഉത്പാദിപ്പിക്കുന്നതിനുള്ള കൃത്രിമ പരാഗണ യൂണിറ്റും ഇവിടെ പ്രവർത്തിക്കുന്നു. നെടിയ ഇനങ്ങളിൽ വെസ്റ്റ്‌ കോസ്റ്റ്‌ ടോൾ, തിപ്ത്തൂർ ടോൾ, തമിഴ്‌നാട്‌ ടോൾ, ബെനോളിം ടോൾ, ലക്ഷദ്വീപ്‌ ഓർഡിനറി ലക്ഷദ്വീപ്‌ മൈക്രോ എന്നിവയും വിദേശ ഇനങ്ങളായ എഫ്‌എംഎസ്‌, ന്യൂഗിനിയ, ആൻഡമാൻ ജയന്റ്‌, സഹ്രമൻ, സാംക്രമൺ, കലാംഗുട്ടെ,ഫിലിപ്പീൻസ്‌, ലക്കടീവ്‌ മൈക്രോ, ലക്കടീവ്‌ ഓർഡിനറി സ്മാൾ, ഗംഗാബാന്ദം, എസ്‌.എസ്‌.ജി, ഫിജി, സിയാം എന്നിവയും ഉണ്ട്‌. കുറിയ ഇനങ്ങളിൽ ചാവക്കാട്‌ ഓറഞ്ച്‌, മലയൻ ഓറഞ്ച്‌, ചാവക്കാട്‌ ഗ്രീൻ എന്നിവയാണ്‌ ഫാമിൽ ഉള്ളത്‌.  ഇവിടെ വികസിപ്പിച്ചെടുത്ത രണ്ട്‌ ഡി ഃ ടി സങ്കരഇനങ്ങളാണ്‌ ചാവക്കാട്‌ ഓറഞ്ച്‌ ഡ്വാർഫും ഃ തിപ്തൂർ ടോളും സി.ജി.ഡി ഃ ടി.ടിയും.

നാളികേര നഴ്സറി പരിപാലനം


കെ.ഷംസുദീൻ
സീനിയർ സയന്റിസ്റ്റ്‌, സി.പി.സി.ആർ.ഐ, കാസർഗോഡ്‌

നാളികേരം ഒരു ദീർഘകാല വിളയാകുന്നു. അതിനാൽ കൃഷിയിടത്തിൽ നട്ട്‌ പത്തു പതിനഞ്ച്‌ വർഷം കഴിഞ്ഞാൽ മാത്രമെ നാളികേരത്തിന്റെ ഉത്പാദനം വിലയിരുത്താൻ സാധിക്കുകയുള്ളു. അഞ്ചുലക്ഷത്തോളം തെങ്ങിൻ തൈകളാണ്‌ രാജ്യത്ത്‌ പുതിയ കൃഷിക്കും നിലവിലുള്ള തോട്ടങ്ങളിലെ കേട്‌ പോക്കാനുമായി നാം പ്രതിവർഷം ഉത്പാദിപ്പിക്കുന്നത്‌. നിലവാരം കുറഞ്ഞ തൈകളാണ്‌ ഉത്പാദിപ്പിക്കുന്നതെങ്കിൽ പുതിയ തോട്ടങ്ങൾ ആദായത്തിന്റെ കാര്യത്തിൽ കർഷകർക്ക്‌ വലിയ നഷ്ടമായിരിക്കും. അതിനാൽ തൈ ഉത്പാദിപ്പിക്കാനുള്ള വിത്തു തേങ്ങകൾ തെരഞ്ഞെടുക്കുന്നതാണ്‌ ഏറ്റവും പ്രധാനം. അതിനുമപ്പുറം തെങ്ങിൽ പൂക്കുലയിൽ തേനീച്ചകൾ പരാഗവിതരണം നടത്തുന്നതിനാൽ മറ്റു തെങ്ങുകളിലെ പൂമ്പൊടി എത്തിപ്പെടാനുള്ള വലിയ സാധ്യതയും ഉണ്ട്‌. അതുകൊണ്ട്‌ മാതൃവൃക്ഷത്തെ മാത്രമെ നമുക്കു തിരിച്ചറിയാൻ സാധിക്കൂ. ഇക്കാരണത്താൽ വിവിധ തലങ്ങളിലായി വളരെ ശ്രദ്ധാപൂർവം വിത്തു തേങ്ങകളുടെ തെരഞ്ഞെടുപ്പു നടത്തേണ്ടതാണ്‌.
മാതൃവൃക്ഷങ്ങൾ:
നാളികേരത്തിൽ നിർദ്ദിഷ്ട ഇനങ്ങളുടെ മാതൃവൃക്ഷങ്ങൾ ആദ്യം തെരഞ്ഞെടുത്താൽ മാത്രമെ ഗുണമേ?യുള്ള തൈകൾ കിളിർപ്പിച്ചെടുക്കാൻ സാധിക്കുകയുള്ളു. കാരണം, നാളികേരത്തിൽ വിത്തിൽ നിന്ന്‌ തൈകൾ ഉത്പാദിപ്പിക്കുന്ന പ്രജനന രീതി മാത്രമെ ഇപ്പോൾ നിലവിലുള്ളു. ടിഷ്യുകൾച്ചർ പ്രജനന രീതി ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്‌. അതിനാൽ നടീൽ വസ്തുക്കളുടെ ഉത്പാദനത്തിൽ മാതൃ വൃക്ഷങ്ങളുടെ തെരഞ്ഞെടുപ്പാണ്‌ ഏറ്റവും പ്രധാന ഘടകം.
ലക്ഷണമൊത്ത മാതൃവൃക്ഷങ്ങൾ എങ്ങനെ കണ്ടെത്താം:
നേരെ വളരുന്ന വൃക്ഷങ്ങൾ, കട മുതൽ മണ്ടവരെ തടിക്ക്‌ ഒരേ വണ്ണം, മണ്ടയിൽ ഒരേ സമയത്ത്‌ 30 ബലമുള്ള ഒടിഞ്ഞു തൂങ്ങാത്ത ഓലമടലുകൾ എങ്കിലും ഉണ്ടായിരിക്കണം, ഓരോ വൃക്ഷത്തിലും 12 പൂങ്കുലകൾ ഉണ്ടായിരിക്കണം, ഓരോ പൂങ്കുലകളിലും 25 പെൺപൂക്കൾ ഉണ്ടായിരിക്കണം, പ്രതിവർഷം കുറഞ്ഞത്‌ 80 തേങ്ങയെങ്കിലും വിളവ്‌ നൽകുന്നതായിരിക്കണം, പൊതിച്ച തേങ്ങക്ക്‌ ശരാശരി 600 ഗ്രാമും കൊപ്രയ്ക്ക്‌ 150 ഗ്രാമും തൂക്കം ഉണ്ടായിരിക്കണം, തെങ്ങിന്‌ രോഗ കീട ബാധകൾ പാടില്ല. ഈ ലക്ഷണങ്ങളിൽ ഏറ്റവും പ്രധാനം ഉത്പാദനം തന്നെ. വിപരീത കാലാവസ്ഥയിലും കൃത്യമായി കനത്ത വിളവു നൽകുന്ന വൃക്ഷങ്ങൾ വേണം തെരഞ്ഞെടുക്കാൻ.
വിത്തുതേങ്ങയുടെ മൂപ്പ്‌
പന്ത്രണ്ട്‌ മാസമെങ്കിലും മൂപ്പ്‌ എത്തിയ തേങ്ങയാണ്‌ വിത്തിനായി എടുക്കേണ്ടത്‌. വിത്തിന്‌ തെരഞ്ഞെടുക്കുന്ന തേങ്ങയുടെ വിളവെടുപ്പ്‌ നടക്കുമ്പോൾ ആ കുലയിലിലെ ഒരു തേങ്ങയെങ്കിലും ഉണങ്ങാൻ തുടങ്ങിയിരിക്കണം. ഉയരമുള്ള തെങ്ങുകളിൽ നിന്ന്‌ കയറിൽ തേങ്ങക്കുലകൾ കെട്ടിയിറക്കണം. കുലയുടെ മധ്യത്തിലുള്ള തേങ്ങ വേണം വിത്തിനായി തെരഞ്ഞെടുക്കാൻ.
വിത്തു തേങ്ങകളുടെ സംഭരണം
വിളവെടുത്ത വിത്തു തേങ്ങകൾ അതിന്റെ ചകിരി പൂർണമായും ഉണങ്ങുന്നതു വരെ തണലത്ത്‌ വേണം സൂക്ഷിക്കാൻ. ഉയരം കൂടിയ ഇനങ്ങളുടെ വിത്തു തേങ്ങ രണ്ടു മാസം വരെ സൂക്ഷിക്കാം. എന്നാൽ കുറിയ ഇനങ്ങൾ വിളവെടുത്ത്‌ 15 ദിവസത്തിനുള്ളിൽ തവാരണകളിൽ പാകണം.
സ്ഥലം തെരഞ്ഞെടുക്കുമ്പോൾ
തെങ്ങ്‌ ഏതു മണ്ണിലും വളരും. എന്നാലും നല്ല നീർവാർച്ചയുള്ള മണൽ കലർന്ന മണ്ണാണ്‌ നഴ്സറികൾ നിർമ്മിക്കാൻ ഉത്തമം. അധികം ദൃഢതയുള്ള മണ്ണാണെങ്കിൽ 35-45 സെന്റിമീറ്റർ ആഴത്തിൽ മണ്ണ്‌ നീക്കം ചെയ്ത ശേഷം മണൽ നിറച്ച്‌ അതിൽ വേണം തേങ്ങ പാകുവാൻ. ചകിരിച്ചോറും പൊടിമണ്ണും സമം കലർത്തിയ മിശ്രിതവും നഴ്സറി സ്ഥാപിക്കാൻ അനുയോജ്യമായ മറ്റൊരു മാധ്യമമാണ്‌. എവിടെയാണെങ്കിലും, ചിതലിന്റെ ശല്യത്തിനെതിരെ മുൻകരുതലുകൾ സ്വീകരിക്കണം.
കാലാവസ്ഥ
നല്ല പ്രകാശമുള്ള സ്ഥലങ്ങളാണ്‌ തെങ്ങു കൃഷിക്ക്‌ യോജിച്ചതു. എന്നാൽ നഴ്സറികൾ നിർമ്മിക്കേണ്ടത്‌ നേരിട്ടുള്ള സൂര്യ പ്രകാശത്തിൽ നിന്ന്‌ മാറി തണലിൽ വേണം. വിത്തുകളുടെ നല്ല വളർച്ചയ്ക്ക്‌ 21 ഡിഗ്രിക്കും 31 ഡിഗ്രിക്കും മധ്യേയുള്ള ചൂടാണ്‌ ഉത്തമം. ഒരു പരിധിവരെ ചൂടു താങ്ങാനുള്ള ശേഷി തെങ്ങുകൾക്ക്‌ ഉണ്ടെങ്കിലും അത്‌ വളർച്ചയെയും ഉത്പാദനത്തെയും ബാധിക്കും. 600 മില്ലിമീറ്റർ മുതൽ 4000 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളാണ്‌ തെങ്ങുകൾക്ക്‌ വളരാൻ അനുയോജ്യം. എന്നാൽ തൈകളുടെ ഉത്പാദനത്തിന്‌ സമുദ്ര നിരപ്പിൽ നിന്ന്‌ 800 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങൾ കൊള്ളാം.
നഴ്സറികൾ
അത്യുത്പാദന ശേഷിയുള്ള സങ്കര ഇനങ്ങളുടെ വലിയ നഴ്സറികളാണ്‌ സ്ഥാപിക്കേണ്ടത്‌. സങ്കര വിത്തുത്പാദനത്തിന്‌ ഒരേ വിത്തു തോട്ടത്തിലെ രണ്ടു തെങ്ങുകൾ മാതൃ പിതൃ വൃക്ഷങ്ങളായി തെരഞ്ഞെടുക്കണം. ഒരു പിതൃ വൃക്ഷത്തിന്റെ പൂമ്പൊടി ഉപയോഗിച്ച്‌ ഒൻപതു മാതൃ വൃക്ഷങ്ങളിൽ പരാഗണം നടത്താം. കൂടാതെ എമാസ്കുലേഷൻ രീതിയിൽ ആവശ്യാനുസരണം ടിഃഡി, ഡിഃടി, ടിഃടി തൈകളും കൃത്രിമ പരാഗണം വഴി ഉരുത്തിരിച്ചെടുക്കാൻ സാധിക്കും.
ജലസ്രോതസുകൾ:
മികച്ച വിളവിന്‌ വർഷം മുഴുവൻ ആവശ്യമായ ജല ലഭ്യത തെങ്ങിൻ തോട്ടത്തിൽ ഉറപ്പു വരുത്തണം. നഴ്സറിയിലും കൃത്യമായ ജലസേചനം ആവശ്യമാണ്‌. സ്പ്രിങ്ക്ലർ, മൈക്രോ ജെറ്റ്‌ സ്പ്രിങ്ങ്ലർ, ഹോസ്‌ ജലസേചന രീതികളാണ്‌ നഴ്സറികൾക്ക്‌ ഫലപ്രദം.
നഴ്സറികളുടെ ഘടന
തെങ്ങിൻ തോട്ടത്തിൽ തന്നെ നഴ്സറികൾ സ്ഥാപിക്കാം. തുറന്ന സ്ഥലത്താണെങ്കിൽ 50 മുതൽ 75 ശതമാനം വരെ തണൽ ആവശ്യമാണ്‌. 1000 തേങ്ങകൾ പാകുന്നതിന്‌ 120 ചതുരശ്ര അടി സ്ഥലം ആവശ്യമാണ്‌. പോളിബാഗിലാണ്‌ തേങ്ങ പാകുന്നത്‌ എങ്കിൽ 200 ചതുരശ്ര അടി സ്ഥലം വേണം.
തൊഴിലാളികൾ
മാതൃവൃക്ഷങ്ങളിൽ നിന്ന്‌ കൃത്യമായി മൂപ്പെത്തിയ വിത്തു തേങ്ങകളുടെ വിളവെടുപ്പിന്‌ വിദഗ്ധരായ തൊഴിലാളികൾ തന്നെ വേണം. മാത്രമല്ല നഴ്സറികളുടെ പരിപാലനത്തിനും ഇതിൽ പരിചയമുള്ളവർ സഹായത്തിന്‌ ഉണ്ടായേ പറ്റൂ. നല്ല തൈകൾ തിരിച്ചറിയാൻ പരിചയം കൊണ്ടു മാത്രമെ സാധിക്കൂ.
തൈ ഉത്പാദനം
മഴക്കാലത്തിനു മുമ്പായി വേണം വിത്തു തേങ്ങ പാകാൻ. നമ്മുടെ മേഖലയിൽ തേങ്ങ പാകാനുള്ള സമയം മെയ്‌- ജൂൺ മാസങ്ങളാണ്‌. എന്നാൽ നല്ല ജലസേചന സൗകര്യവും അനുകൂലമായ കാലാവസ്ഥയും ഉണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും വിത്തു തേങ്ങ പാകാം.
തവാരണ തയാറാക്കൽ
തേങ്ങ പാകാൻ തുടങ്ങുന്നതിനു മുമ്പായി നഴ്സറി 10 -20 സെന്റിമീറ്റർ ഉയരത്തിലുള്ള തവാരണകളായി തിരിക്കണം. നന, കളനീക്കം എന്നിവയ്ക്കുള്ള സൗകര്യാർത്ഥമാണിത്‌. തവാരണകളിൽ 20 -25 സെന്റി മീറ്റർ ആഴത്തിൽ കുഴിയെടുത്ത്‌ തേങ്ങ മണ്ണിനു മുകളിൽ കാണത്തക്ക വിധത്തിൽ പാകണം. ചിതൽ ശല്യമുള്ള സ്ഥലങ്ങളിൽ അതിനെതിരെ മുൻകരുതലുകൾ സ്വീകരിക്കണം. മുള പൊട്ടിയാലുടൻ തൈകൾ പറിച്ചെടുക്കാനാണ്‌ ഉദ്ദേശ്യമെങ്കിൽ വളരെ അടുത്ത്‌ പാകാം. ഒരു വർഷം കഴിഞ്ഞ ശേഷം പറിച്ചെടുക്കാനാണ്‌ ഉദ്ദേശ്യമെങ്കിൽ വരികൾക്കിടയിലും തേങ്ങകൾക്കിടയിലും 30 സെന്റിമീറ്റർ വീതമെങ്കിലും അകലം നൽകണം. ഒരു തവാരണയിൽ അഞ്ചു നിര തേങ്ങകൾ പാകാം. കുത്തനെയും ചരിച്ചും തേങ്ങ പാകാവുന്നതാണ്‌. ഉള്ളിൽ വെള്ളമുള്ള നാളികേരം മാത്രമെ പാകുന്നതിന്‌ ഉപയോഗിക്കാവൂ..
പുതയിടീൽ
തവാരണകളിൽ ആവശ്യാനുസരണം പുത ഇടേണ്ടതാണ്‌. ഇതിന്‌ ഉണങ്ങിയ തെങ്ങോല, കച്ചി തുടങ്ങിയ സാമഗ്രികൾ ഉപയോഗിക്കാം. തവാരണകളിൽ തണുപ്പ്‌ നിൽക്കുന്നതിനും കളകളുടെ വളർച്ച തടയുന്നതിനുമാണിത്‌.
കള നിയന്ത്രണം
നഴ്സറിയിൽ ഒരിക്കലും കളകളുടെ വളർച്ച അനുവദിക്കരുത്‌. കളകൾ അപ്പപ്പോൾ നീക്കം ചെയ്തിരിക്കണം.
നഴ്സറി പരിപാലനം
നഴ്സറിയിൽ കൃത്യമായ ഒരു റെക്കോഡ്‌ സൂക്ഷിക്കണം. എല്ലാ വിവരങ്ങളും ഇതിൽ രേഖപ്പെടുത്തിയിരിക്കണം. ഏത്‌ ഇനമാണ്‌ പാകിയിരിക്കുന്നത്‌, എന്നാണ്‌ പാകിയത്‌, എത്രയെണ്ണം പാകി, എത്ര തവാരണകൾ, എന്നാണ്‌ വിത്തു തേങ്ങ വിളവെടുത്തത്‌ തുടങ്ങിയ വിവിരങ്ങളും അതിലുണ്ടായിരിക്കണം. ഓരോ തവാരണയിലും ഓരോ ബോർഡുകൾ സ്ഥാപിക്കണം. ആ തവാരണയിൽ ഏത്‌ ഇനം തൈകളാണ്‌ വളരുന്നത്‌, അത്‌ എന്നാണ്‌ പാകിയത്‌ തുടങ്ങിയ വിവരങ്ങൾ ആ ബോർഡിലും രേഖപ്പെടുത്തിയിരിക്കണം. നെടിയ ഇനങ്ങൾ 60 -130 ദിവസങ്ങൾക്കുള്ളിൽ മുള പൊട്ടും. കുറിയ ഇനങ്ങൾ മുളയ്ക്കാൻ 30 -95 ദിവസങ്ങൾ വരെ എടുക്കും.
പൊതുവെ വിത്തു പാകി അഞ്ചാം മാസം വരെ മുളയ്ക്കൽ തുടരും. നല്ല നഴ്സറിയിൽ പാകിയ തേങ്ങകളിൽ 70 ശതമാനവും മുളയ്ക്കാറുണ്ട്‌. പാകി അഞ്ചു മാസം കഴിഞ്ഞിട്ടും മുളയ്ക്കാത്ത തേങ്ങകൾ തവാരണയിൽ നിന്ന്‌ നീക്കം ചെയ്യണം. ഇത്‌ കൊപ്ര നിർമാണത്തിന്‌ ഉപയോഗിക്കാം.
പോളിബാഗ്‌ നഴ്സറി
മികച്ച വേരുപടലങ്ങളും ശക്തിയുള്ള തൈകളും ഉണ്ടാകുന്നതിന്‌ പോളിബാഗുകളിൽ നാളികേരം പാകി മുളപ്പിക്കുന്ന രീതിയാണ്‌ പോളിബാഗ്‌ നഴ്സറികൾ. പോളിത്തീൻ ബാഗുകളിൽ തെങ്ങിൻ തൈകൾ പാകുന്നതു കൊണ്ട്‌ സൗകര്യങ്ങൾ പലതുണ്ട്‌. തവാരണകളിലെ തൈകൾ പറിച്ചെടുക്കുമ്പോൾ വേരുകൾക്ക്‌ ക്ഷതം സംഭവിക്കുക സാധാരണമാണ്‌. ഇത്‌ തൈകളുടെ വളർച്ചയെ ബാധിക്കുന്നു. പോളിത്തീൻ ബാഗുകളിലെ തൈകൾ ബാഗ്‌ മുറിച്ചു നീക്കിയ ശേഷം നേരിട്ട്‌ കുഴിയിൽ നടാം. വേരുകൾ ഇവിടെ സുരക്ഷിതമാണ്‌. തൈകൾ വളർത്തുന്നതിനു തയാറാക്കുന്ന കൂടു മിശ്രിതത്തിൽ കൂടുതൽ കാലം ഈർപ്പം നിലനിർത്താൻ സാധിക്കുന്നതു മൂലം തൈകളുടെ വളർച്ച വളരെ വേഗത്തിലായിരിക്കും. സാധാരണ മണ്ണിൽ നിർമ്മിക്കുന്ന തെങ്ങിൻ തൈ നഴ്സറികളെക്കാൾ പോളിബാഗ്‌ നഴ്സറികൾ പരിപാലിക്കാൻ എളുപ്പമാണ്‌. ജലസേചനം, കളഎടുക്കൽ തുടങ്ങി ആരോഗ്യമില്ലാത്ത തൈകൾ നീക്കം ചെയ്യുന്നതു പോലും ഇത്തരം നഴ്സറികളിൽ എളുപ്പമാണ്‌.
500 ഗേജ്‌ കനമുള്ള 60 ഃ 45 സൈസിലുള്ള കറുത്ത കൂടുകളാണ്‌ ഇതിനായി ഉപയോഗിക്കേണ്ടത്‌. നനയ്ക്കുമ്പോൾ അധികമുള്ള ജലം വാർന്നു പോകുന്നതിനായി കവറുകൾക്കു ചുവട്ടിൽ എട്ടുപത്ത്‌ ദ്വാരങ്ങൾ ഉണ്ടാക്കണം. വളക്കൂറുള്ള മേൽമണ്ണ്‌, ചാണകം, ചകിരിച്ചോർ എന്നിവ 3:1:1 അനുപാതത്തിൽ കലർത്തിയതാണ്‌ കൂടുകളിൽ ഉപയോഗിക്കേണ്ട മിശ്രിതം.
മണ്ണിൽ പാകി നിർത്തിയ വിത്തു തേങ്ങകൾ ആഴ്ച്ച തോറും പരിശോധിച്ച്‌ മുളച്ചു തുടങ്ങുമ്പോഴെ അവയെ മണ്ണിൽ നിന്നു മാറ്റി മുകളിൽ പറഞ്ഞ വിധത്തിൽ തയാറാക്കിയിട്ടുള്ള പോളിത്തീൻ ബാഗുകളിലേയ്ക്ക്‌ മറ്റുന്ന രീതിയും നിലവിലുണ്ട്‌. നട്ട്‌ അഞ്ചു മാസം വരെ ഇങ്ങനെ മുളച്ച തേങ്ങകൾ പരിശോധിച്ച്‌ പോളിബാഗുകളിലാക്കുന്നു. അതു കഴിഞ്ഞ്‌ മുളയ്ക്കാത്ത തേങ്ങകൾ ഉപേക്ഷിക്കുകയാണ്‌ പതിവ്‌. അതിനോടകം 80 ശതമാനം തേങ്ങകളും മുളച്ചിരിക്കും എന്നാണ്‌ വയ്പ്പ്‌. ഇങ്ങനെ പോളിബാഗുകളിലേയ്ക്ക്‌ മാറ്റുമ്പോൾ ബാഗുകളിൽ പകുതി മാത്രം മിശ്രിതം നിറച്ചാൽ മതി. ശേഷിക്കുന്നതിൽ മൂന്നിൽ രണ്ടു ഭാഗം ബാഗിനുള്ളിൽ തൈ ഉറപ്പിച്ച ശേഷം നിറയ്ക്കാവുന്നതാണ്‌.
രോഗകീടങ്ങൾ
കൂമ്പ്‌ ചീയൽ : നാളികേര നഴ്സറിയിൽ സാധാരണ രോഗങ്ങൾ ഒന്നും ഉണ്ടാകാറില്ല. എന്നാൽ ഫൈറ്റോപ്ത്തോറ പൽമിവോറ എന്ന കുമിൾ മൂലം കൂമ്പുചീയൽ രോഗം ചിലപ്പോൾ കാണാറുമുണ്ട്‌. മഞ്ഞനിറം ബാധിച്ച്‌ സാവകാശത്തിൽ ഇലകൾ ചീഞ്ഞു പോകുന്ന രോഗമാണിത്‌. രോഗം ബാധിച്ച തൈയുടെ കൂമ്പ്‌ മെല്ലെ ഒന്ന്‌ ഇളക്കിയാൽ വിത്തിൽ നിന്ന്‌ വേർപെട്ട്‌ പോരുന്നതാണ്‌ ലക്ഷണം. ഒരു ദുർഗന്ധവും ഉണ്ടാകും. ഇതിനെ ഗുരുതര പ്രശ്നമൊന്നുമായി കരുതേണ്ടതില്ല. രോഗം ബാധിച്ച തൈകൾ പിഴുതു കളഞ്ഞാൽ മതി. ചുറ്റുമുള്ള തൈകളിൽ ഒരു ശതമാനം മുതൽ മൂന്നു ശതമാനം വരെ വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കുകയും വേണം.
ശൽക്ക കീടം: ഇലകളുടെ മഞ്ഞളിപ്പാണ്‌ മുഖ്യ ലക്ഷണം. അത്തരം ഇലകളുടെ അടിവശത്ത്‌ ശൽക്കകീടങ്ങളെയും കാണാൻ സാധിക്കും. ഈ കീടങ്ങളും ഗുരുതരമായ ഭീഷണിയൊന്നും ഉയർത്തുന്നില്ല, പക്ഷെ അതിനെയും നിയന്ത്രിച്ചേ പറ്റൂ. 0.05 ശതമാനം വീര്യമുള്ള റോഗർ സ്പ്രേ ചെയ്ത്‌ തൈകളെ സംരക്ഷിക്കാവുന്നതാണ്‌.
ചിതൽ: കൂമ്പും ഇലകളും ഉണങ്ങുന്നതാണ്‌ ചിതൽ ശല്യത്തിന്റെ ലക്ഷണം. ഇത്‌ തുടക്കത്തിൽ തന്നെ നിയന്ത്രിക്കണം. തവാരണകൾ നിർമ്മിക്കുമ്പോൾ തന്നെ 0.05 ശതമാനം വീര്യമുള്ള ക്ലേറോപൈറിഫോസ്‌ ഉപയോഗിച്ചാൽ ചിതലിന്റെ ആക്രമണം തടയാൻ സാധിക്കും.
വേരു തീനി പുഴുക്കൾ: മണൽ നിറഞ്ഞ മണ്ണിലാണ്‌ വേരുതീനിപ്പുഴുക്കളുടെ ആക്രമണം കാണപ്പെടുന്നത്‌. ഇലകളുടെ മഞ്ഞളിപ്പും കരിച്ചിലുമാണ്‌ പ്രധാന ലക്ഷണം. വേരുകൾ നശിക്കുന്നതിനെ തുടർന്ന്‌ തൈ ഉണങ്ങി പോകുന്നു. തൈ ഒന്നിന്‌ 10 ഗ്രാം വീതം ഫോറൈറ്റ്‌ ഉപയോഗിച്ചാൽ വേരുതീനിപ്പുഴുക്കളെ നശിപ്പാക്കാം.
തൈകളുടെ ശേഖരണവും ഗതാഗതവും
മൺവെട്ടി ഉപയോഗിച്ചു വേണം തൈകൾ നഴ്സറിയിൽ നിന്നു പറിച്ചെടുക്കാൻ. ഒരിക്കലും തണ്ടിലോ ഇലകളിൽ പിടിച്ച്‌, വലിച്ച്‌ പറിച്ചെടുക്കാൻ ശ്രമിക്കരുത്‌. നഴ്സറിയിൽ നിന്നു പറിച്ചെടുത്താൽ നാലാഴ്ച്ച വരെ തൈ കേടു കൂടാതെ ഇരിക്കുമെങ്കിലും, അധികം വൈകാതെ മണ്ണിൽ നടുന്നതാണ്‌ നല്ലത്‌. കൂടുതൽ ദിവസങ്ങൾ പുറത്ത്‌ വയ്ക്കുകയാണെങ്കിൽ തണലിൽ സൂക്ഷിച്ച്‌ എല്ലാ ദിവസവും നനയ്ക്കണം.
 വാഹനങ്ങളിൽ ദൂരെ സ്ഥലങ്ങളിലേയ്ക്ക്‌ കൊണ്ടുപോകുമ്പോൾ തൈകൾ ഇളക്കം തട്ടാതിരിക്കാൻ നന്നായി അടുക്കിവയ്ക്കണം. മണ്ണോ, കൊയർ പിത്തോ നിറച്ച പോളിബാഗുകളിലാക്കി തെങ്ങിൻ തൈകൾ കൊണ്ടുപോകുന്നതാണ്‌ അഭികാമ്യം. അല്ലെങ്കിൽ തൈകളുടെ ഇടയിൽ കൊയർ പിത്ത്‌ ഇട്ട്‌ ഇളക്കം തട്ടാതെ സുരക്ഷിതമാക്കണം. പോളിബാഗുകളിലാക്കി കൊണ്ടു പോയാൽ നേരിട്ട്‌ കൃഷിയിടങ്ങളിൽ നടാം എന്ന സൗകര്യവും ഉണ്ട്‌.

വെല്ലുവിളികളെ അതിജീവിച്ച്‌ നേര്യമംഗലം ഡിഎസ്പി ഫാം


ജയശ്രീ എ.
മാനേജർ, ഡിഎസ്പി ഫാം, നേര്യമംഗലം
കഴിഞ്ഞ വർഷം തെങ്ങിൻ തൈകളുടെ റൊക്കോഡ്‌ വിൽപന നടന്ന നാളികേര വികസന ബോർഡിന്റെ ഉടമസ്ഥതയിലുള്ള, നേര്യമംഗലം വിത്തുത്പാദന പ്രദർശന തോട്ടത്തിലെ പ്രവർത്തനങ്ങൾ
നാളികേര കൃഷിയിലെ ഏറ്റവും പ്രധാന ഘടകം നടീൽ വസ്തുക്കളുടെ തെരഞ്ഞെടുപ്പാണ്‌. ഇതു പരിഗണിച്ചാണ്‌ നാളികേര വികസന ബോർഡ്‌ രാജ്യത്ത്‌ പ്രധാന നാളികേരമേഖലകൾ സ്ഥിതിചെയ്യുന്ന വിവിധ സംസ്ഥാനങ്ങളിലായി ഒൻപത്‌ ഫാമുകൾ സ്ഥാപിച്ച്‌ തെങ്ങിൻ തൈകളുടെ ഉത്പാദനം ആരംഭിച്ചതു. വിവിധ കാലാവസ്ഥകൾക്ക്‌ യോജിച്ച വിവിധ സങ്കര ഇനം തെങ്ങിൻ തൈകളാണ്‌ ഓരോ ഫാമുകളിലും ഉത്പാദിപ്പിക്കുന്നത്‌. 
ബോർഡിന്റെ കീഴിൽ കേരളത്തിലുള്ള ഏക വിത്തുത്പാദന, പ്രദർശന തോട്ടം എറണാകുളം ജില്ലാതിർത്തിയായ നേര്യമംഗലത്ത്‌ സ്ഥിതി ചെയ്യുന്നു. 1991 ലാണ്‌ ഈ ഫാം സ്ഥാപിതമായത്‌. ആദ്യവർഷങ്ങളിൽ ഫാമിന്റെ വികസനം വിവിധ സാങ്കേതിക വിദ്യകളുടെ പ്രദർശനം എന്നിവയായിരുന്നു മുഖ്യം. പിന്നീട്‌ വൻ തോതിലുള്ള തെങ്ങിൻ തൈ ഉത്പാദനത്തിനും വിതരണത്തിനുമുള്ള കേന്ദ്രമായി ഫാം മാറി. ഇന്ന്‌ വിവിധ ഇനങ്ങളിലായി 2017 മാതൃവൃക്ഷങ്ങളുണ്ട്‌ ഇവിടെ. ഇതിൽ 1385 വൃക്ഷങ്ങൾ ആദായം നൽകുന്നവയാണ്‌. കൊക്കോ, കുരുമുളക്‌, ജാതി, കശുമാവ്‌, മഞ്ഞൾ, വാഴ, റംബുട്ടാൻ, മംഗോസ്റ്റിൻ എന്നിവയാണ്‌ തെങ്ങിനിടയിലെ ഇടവിളകളായി ഇവിടെ കൃഷി ചെയ്തു വരുന്നത്‌. ഫാമിലെ കാർഷിക അവശിഷ്ടങ്ങൾ മാത്രം ഉപയോഗിച്ച്‌ മൂന്നു വെർമി കമ്പോസ്റ്റ്‌ നിർമാണ യൂണിറ്റുകളും ഇവിടെ പ്രവർത്തിച്ചു വരുന്നു. 40 മെട്രിക്‌ ടൺ വീതമാണ്‌ ഓരോ യൂണിറ്റിന്റെയും ഉത്പാദന ശേഷി.
കാലാവസ്ഥയിലെ വ്യതിയാനങ്ങളും, രൂക്ഷമായ രോഗ കീടങ്ങളും മൂലം കഴിഞ്ഞ ഏതാനും വർഷങ്ങളായി ഫാമിൽ നിന്നുള്ള ഉത്പാനത്തിൽ വലിയ ഇടിവ്‌  സംഭവിച്ചിരുന്നു. ഈ പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ച്‌ ഇക്കഴിഞ്ഞ വർഷം രാജ്യത്ത്‌ ഏറ്റവും മികച്ച തെങ്ങിൻ തൈ ഉത്പാദന കേന്ദ്രമായി നേര്യമംഗലം ഫാം മാറിയിരിക്കുന്നു. മികച്ച ഗുണനിലവാരമുള്ളതും വിശ്വസനീയവുമായ സങ്കര ഇനം നാളികേര തൈകളാണ്‌ ഇവിടെ നിന്ന്‌ കർഷകർക്ക്‌ വിതരണം ചെയ്തു വരുന്നത്‌.
ഫാമിലെ മാതൃവൃക്ഷങ്ങളിൽ നിന്നു ശേഖരിക്കുന്ന വിത്തു തേങ്ങകളാണ്‌ ഇവിടെ നഴ്സറിയിൽ മുളപ്പിച്ച്‌ തൈകൾ ഉത്പാദിപ്പിക്കുന്നതിന്‌ ഉപയോഗിക്കുന്നത്‌. നെടിയ ഇനം, കുറിയ ഇനം, സങ്കര ഇനം എല്ലാം ഇവിടെ ഉണ്ട്‌.  ഇപ്പോൾ നാളികേരത്തിനു ലഭിച്ചുകൊണ്ടിരിക്കുന്ന നല്ല വില, നാളികേര കൃഷിയിലേയ്ക്കു മടങ്ങി വരാൻ കൃഷിക്കാരെ പ്രേരിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ത?​‍ൂലം കഴിഞ്ഞ വർഷം മുതൽ തെങ്ങിൻ തൈകൾക്ക്‌ വൻ ഡിമാന്റാണ്‌ അനുഭവപ്പെടുന്നത്‌. എല്ലാവർക്കും വേണ്ടത്‌ കുറിയ ഇനങ്ങളും ഡി ഃ ടി ഇനങ്ങളാണ്‌ എന്നതത്രെ അടുത്ത കാലത്തായി കാണുന്ന മറ്റൊരു പ്രത്യേകത.  കരിക്കിനും നീര ടാപ്പിങ്ങിനും യോജിച്ച കുറിയ ഇനങ്ങളാണ്‌ ഇപ്പോൾ നേര്യംഗലം ഫാമിൽ കൂടുതലായി ഉത്പാദിപ്പിച്ചു വരുന്നത്‌. ഇത്തരം തൈകൾ ഉത്പാദിപ്പിക്കുന്നതിന്‌ വേണ്ടത്ര മാതൃവൃക്ഷങ്ങൾ ഫാമിൽ ഇല്ലാത്തതിനാൽ മികച്ച കർഷകരുടെ തോട്ടങ്ങളിൽ നിന്നും വിത്തു തേങ്ങ ഇതിനായി സംഭരിക്കുന്നുണ്ട്‌.
സങ്കരഇനം തൈകളുടെ ഉത്പാദനത്തിനായി 350 മാതൃവൃക്ഷങ്ങൾ പ്രത്യേകമായി അടയാളപ്പെടുത്തി നിർത്തിയിട്ടുണ്ട്‌. നല്ല വളർച്ച, തുടർച്ചയായി മികച്ച ഉത്പാദനം, രോഗ പ്രതിരോധ ശേഷി തുടങ്ങിയവയാണ്‌ ഈ മാതൃവൃക്ഷങ്ങളെ തെരഞ്ഞെടുക്കാൻ പുലർത്തിയ മാനദണ്ഡം. കർശനമായ ഗുണനിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ച്‌ കൃത്രിമ പരാഗണത്തിലൂടെ ഉരുത്തിരിച്ചെടുക്കുന്ന അത്യുത്പാദന ശേഷിയുള്ള ഇവിടുത്തെ
ഡി ഃ ടി ഇനങ്ങളുടെ തൈകൾക്ക്‌ കേരളത്തിലും തമിഴ്‌നാട്ടിലും കർഷകർക്കിടയിൽ വൻ ഡിമാന്റാണ്‌.
കർഷകരിൽ നിന്നുള്ള ഡിമാന്റ്‌ മൂലം കഴിഞ്ഞ അഞ്ചു വർഷം കൊണ്ട്‌ ഇവിടുത്തെ തൈ ഉത്പാദനം എട്ട്‌ ഇരട്ടിയായി വർധിച്ചിട്ടുണ്ട്‌. 2000-11 ൽ 16,202 തൈകളായിരുന്നു ഉത്പാദനം. 2014 -15 ൽ ഇത്‌ 1,45,688 തൈകളായി. തൈകളുടെ വിൽപന 20 മടങ്ങാണ്‌ വർധിച്ചതു. 2010-11 ൽ 8,254 തൈകൾ വിറ്റ സ്ഥാനത്ത്‌ 2014-15 ൽ 1,69,756 തൈകൾ വിറ്റു പോയി. നടപ്പു വർഷത്തിൽ ഫാമിൽ നിന്നുള്ള മൊത്ത വരുമാനം 1.07 കോടിയാണ്‌. തെങ്ങിൻ തൈകൾ മാത്രം വിറ്റ വകയിൽ 16 മടങ്ങാണ്‌ വരുമാന വർധന. 4.63 ലക്ഷത്തിൽ നിന്ന്‌ 75.094 ലക്ഷമായി    5 വർഷം കൊണ്ട്‌ വരുമാനം ഉയർന്നു
നിലവിൽ നേര്യമംഗലം ഫാമിൽ നിന്ന്‌ നെടിയ ഇനങ്ങളായ വെസ്റ്റ്‌ കോസ്റ്റ്‌ ടോൾ, ഈസ്റ്റ്‌ കോസ്റ്റ്‌ ടോൾ, തിപ്ത്തൂർ ടോൾ, അരസിക്കര ടോൾ, ലക്ഷദ്വീപ്‌ ഓർഡിനറി, ലക്ഷദ്വീപ്‌ മൈക്രോ; വിദേശ ഇനങ്ങളായ ഫിലിപ്പീൻസ്‌ ഓർഡിനറി, ജാവാ, ഫിജി, ജമൈക്ക,ബെനാവുലിൻ ഓർഡിനറി, ഗുവാം, ബിഎസ്‌ഐ, കെനിയ, സ്പൈക്ക്ലെറ്റ്സ്‌, കൊച്ചിൻ ചൈന, ന്യൂഗിനിയ; കുറിയ ഇനങ്ങളായ മലയൻ ഗ്രീൻ, മലയൻ യെല്ലോ,മലയൻ ഓറഞ്ച്‌,ചാവക്കാട്‌ ഗ്രീൻ, ചാവക്കാട്‌ ഓറഞ്ച്‌; സങ്കര ഇനങ്ങളായ ചന്ദ്രശങ്കര, കൽപശങ്കര,കൽപസമൃദ്ധി, മലയൻ ഓറഞ്ച്‌ ഡ്വാർഫ്‌ ഃ വെസ്റ്റ്‌ കോസ്റ്റ്‌ ടോൾ, മലയൻ ഗ്രീൻ ഃ വെസ്റ്റ്‌ കോസ്റ്റ്‌ ടോൾ എന്നിവ കർഷകർക്ക്‌  വിതരണം ചെയ്തു വരുന്നു.

കൃഷ്ണായനം


ഡോ.അമ്പലപ്പുഴ ഗോപകുമാർ

നന്ദനന്ദനാനിൻതിരുകാരുണ്യ-
സിന്ധുവിൻ നീന്തിനീന്തിനടക്കുമ്പോൾ,
അന്തരംഗത്തിൽ നിൻ മധുരാകാര-
ഭംഗികൾ മിന്നിമിന്നിത്തിളങ്ങുമ്പോൾ,
കണ്ണുരണ്ടും നിറഞ്ഞുതുളിമ്പിയെൻ
കാഴ്ചമങ്ങി പരുങ്ങിനിന്നീടുമ്പോൾ,
നിന്നെ വാഴ്ത്തുവാൻ- അല്ല-വിളിക്കുവാൻ
പോലുമാവാതെ കണ്ഠമിടറുമ്പോൾ,
കൈത്തലം ചേർത്തുകൂപ്പുവാൻ വയ്യാതെ
അത്തൽപൂണ്ടുതളർന്നുപോയീടുമ്പോൾ,
പ്രാണനാളമെടുത്തോരുവേണുവായ്‌
ചേണെഴുംസ്വരവീചിയുണർത്തി നീ
ഞാനറിയാതെയോടി വന്നെൻ ജീവ-
ഗാനമായ്‌ പെയ്തുപെയ്തുനിൽക്കുന്നുവോ?
നോവുകളേറ്റുവാങ്ങി നീയെൻമനോ-
വേദനകളും പങ്കുവയ്ക്കുന്നുവോ?

എങ്ങോളിഞ്ഞുമറഞ്ഞനുമാത്രയും
എന്റെ കണ്ണിന്റെ കണ്ണായിരിപ്പൂ നീ...
ആപ്തബന്ധുവായ്‌, സ്വന്തമായ്‌, ഞാനെന്നൊ-
രാത്മബോധത്തിൽ ഞാൻ തന്നെയായി നീ
എന്റെ ജാഗരസ്വപ്നസുഷുപ്തിയിൽ
എന്റെ ജീവന്റെ ശ്വാസവേഗങ്ങളിൽ
നിർന്നിമേഷമലിഞ്ഞൊഴുകീടുന്ന
നിന്നെയെങ്ങനെവേറിട്ടുകാണുവാൻ

എന്തൊരത്ഭുതം, നിൻമഹസ്സെത്രയോ
മുമ്പറിഞ്ഞതാമദ്വൈതദർശനം
ചിന്തയിൽ, വാക്കിൽ, കർമ്മകാണ്ഡങ്ങളിൽ
പൊൻതിരികൾ കൊളുത്തുന്നുവേങ്കിലും,
നീയറിയാതൊരു തളിർത്തൊത്തിലും
ഈരിലകൾ വിരിയുവതില്ലെന്നും,
നീയറിയാതൊരു പാഴ്ക്കരിയില
പോലുമിങ്ങിളകീടുകയില്ലെന്നും,
സത്യമായഖിലാധാരഭൂതമാം
ശക്തിയായിങ്ങുനീമാത്രമാണെന്നും,
എത്രയോ ഗുരുകാരുണ്യഭാഷിതം
ചിത്പ്രകാശം പകർന്നുതന്നെങ്കിലും,
എന്മനോമണിവർണ്ണനെയോർക്കുമ്പോൾ
കണ്ണനെന്ന ഒരു നാമം ശ്രവിക്കുമ്പോൾ
എന്മനസറുപൊന്നരയാൽമര-
ക്കൊമ്പുപോലെവളർന്നുപടർന്നതിൽ
നീലനീരദപാളിയടർന്നപോൽ
പീലിചൂടിയ വാർമുടിക്കെട്ടുമായ്‌,
പട്ടുടയാടചുറ്റിയും കസ്തൂരി-
പ്പൊട്ടുചാർത്തിയും കോലക്കുഴലുമായ്‌
എത്തിടുന്നു നീയെന്നുള്ളിലേപ്പോഴും
നിത്യതയുടെ സർഗ്ഗസൗന്ദര്യമായ്‌.
സപ്തസാഗരവീണകൾ മീട്ടുന്ന
നിസ്തുല പ്രേമസാന്ദ്രസംഗീതമായ്‌.
മാനകൽപ്പനാതീതകാലത്തിന്റെ
ഞാണൊലിയാകുമോംകാരനാദമായ്‌.
ഈയപാരതയെപ്പൂൽകിനിൽക്കുന്ന
പാരമാർഥികപ്രജ്ജാസ്വരൂപമായ്‌...
!

എന്നെ ഞാനാക്കിമാറ്റുന്ന നീയൊഴി-
ഞ്ഞന്യമായൊന്നുമില്ലെന്ന ബോധത്തിൽ
എങ്ങുനിന്നീക്കുഴൽവിളികേൾക്കുന്നു
അന്തരംഗം സചേതനമാക്കുന്നു.
നന്ദനന്ദനായ്‌ വൃന്ദാവനത്തിലോ
എന്റെയുള്ളീലോ നീ കുടിപാർക്കുന്നു?
നിന്റെ കാരുണ്യസിന്ധുവിൽ നീന്തുമെൻ
ചിന്തയിൽപ്പൂനിലാവലച്ചാർത്തിന്റെ
ഭംഗിയോ, ജഗന്മംഗളവാചിയായ്‌
എങ്ങുമെങ്ങുംനിറഞ്ഞൊഴുകീടുന്നു!
എന്തുമോഹനം പാവനം ജീവനം!!

വിയർപ്പ്‌


സന്ധ്യ.ഇ
നമ്മുടെ വിയർപ്പുകൾ കൂടിക്കലർന്ന്‌
ഒരു വലിയ പ്രണയനദിയാവുകയും
നാമതിൽ തുഴഞ്ഞു തുഴഞ്ഞ്‌
നിലാവിന്റെ കടൽ കടന്നുപോവുകയും ചെയ്ത
ഒരു രാത്രിയിൽ
തീരാതിരിക്കണേ ഈ രാവ്‌
എന്നു നിന്റെ ചുണ്ടുകൾ
എന്റെ ചുണ്ടുകളിൽ പ്രാർത്ഥനയുരുവിട്ടുകൊണ്ടിരുന്
നെങ്കിലും
പകൽ വന്നു കതകിൽ മുട്ടി.

ഉണ്ടായതും ഉണ്ടാവാനുള്ളതുമായ
എല്ലാ പാപങ്ങളും ചുമലിലേന്തി
അവൻ നടന്നുകയറിയ
കല്ലും മുള്ളും പാമ്പും പാറയും നിറഞ്ഞ
തണലില്ലാത്ത
വഴിത്താരയിലൂടെ
നിന്റെ കൈ പിടിച്ച്‌
ആയാസത്തോടെ നടന്നുകയറുമ്പോഴും
നമ്മുടെ വിയർപ്പുകൾ ഒന്നായി.
നിന്റെ തൂവാല എന്റെ കണ്ണീരു തുടച്ച്‌ മുഖച്ഛായ പതിപ്പിച്ചു.

യാത്രയുടെ ഒടുവിൽ
അവൻ കുരിശിൽ തറയ്ക്കപ്പെട്ടിടത്തെത്തി
അരുമയോടെ
നിന്റെ ചുണ്ടുകൾ
എന്റെ നെറ്റിയിലെ വിയർപ്പൊപ്പുമ്പോൾ
ഇരുട്ടുവന്നു പതിയെ കതകടച്ചു.
വാതിൽപ്പാളിയിലൂടെ മന്ത്രിച്ചു
ഈ തീരാത്ത രാവ്‌
നിങ്ങളുടേതാണ്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...