20 May 2012

malayalasameeksha may 15-june 15/2012





മലയാളസമീക്ഷ  മെയ്  15-ജൂൺ 15/2012



ഉള്ളടക്കം

ലേഖനം
അകത്തെഭൂതങ്ങളെ കുടിയിറക്കാം
സി.രാധാകൃഷ്ണൻ

നകുലൻ തന്ന പുസ്തകങ്ങൾ
പി.രവികുമാർ
കോൺഗ്രസ് എന്ന കടങ്കഥ
പി സുജാതൻ

പനമ്പട്ടകളിലെ ദൈവസാന്ദ്രത
എം.കെ.ഖരീം

മലയാളകവിതയിലെ മഴച്ചിത്രങ്ങൾ
സി.കെ.ഷീജ
മലയാളസമീക്ഷ വായന
എ.എസ് ഹരിദാസ്

കൃഷി
പാരമ്പര്യേതര നാളികേരോൽപ്പന്നങ്ങളുടെ വാതായനങ്ങൾ
ടി.കെ.ജോസ് ഐ .എ.എസ്
നാളികേരടെക്നോളജി മിഷൻ
രമണി ഗോപാലകൃഷ്ണൻ 
പുത്തന്തലമുറ നാളികേര സംരംഭകർ
ജയശ്രീ എ,കെ.മുരളീധരൻ
കേൾക്കാം കേരടെക്കിന്റെ കഥ
വ്യത്യസ്തമായൊരു കരിക്കിന്വെള്ളം
ദീപ്തിനായർ എസ്
കൈലാസനാഥന് കേരവൃക്ഷക്കനി
ഡോ.വിജയൻ ചാലോട്
തെങ്ങിന്റെ ആത്മഗതം
ശിവപ്രിയ
അഭിമുഖം
ബ്ലോഗർ നിരക്ഷരൻ/കുഞ്ഞൂസ്
 പംക്തികൾ 
 എഴുത്തുകാരന്റെ ഡയറി
വിദ്യാഭ്യാസം എന്ന കടം
സി.പി.രാജശേഖരൻ 
മനസ്സ്
ചിന്തകളുടെ ഉറവിടം
എസ് സുജാതൻ
അക്ഷരരേഖ
സാഹിത്യപഠനത്തിലെ സർഗ്ഗാത്മകത
ആർ.ശ്രീലതാവർമ്മ

പ്രണയം
സംസ്കാരത്തിന്റെ വിലയെന്ത്
സുധാകരൻ ചന്തവിള

അഞ്ചാം ഭാവം
ഓണർകില്ലിംഗ് ദക്ഷിണേന്ത്യയിലും
ജ്യോതിർമയി ശങ്കരൻ 

നിലാവിന്റെ വഴി
വേനൽമഴയിൽ നനഞ്ഞു നടക്കുന്നവർ
ശ്രീപാർവ്വതി

ചരിത്രരേഖ
തിരുമേനിപ്പാർട്ടിക്ക് തിരിച്ചടി
ഡോ.എം.എസ്.ജയപ്രകാശ്
സിനിമ
ഡയമണ്ട് നെക്ലെയിസ്
ജുബൈർ അറയ്ക്കൽ
കവിത 
 കമലാസുരയ്യ 
മണമ്പൂർ രാജൻബാബു
 ഫസ്ഖ്
സൈനുദ്ദീൻ ഖുറൈഷി
 സുഹൃത്ത്
പവിത്രൻ തീക്കുനി

 നിലയ്ക്കാത്ത ഗർജ്ജനം
വി.ദത്തൻ

 മഴപ്പെയ്ത്ത്:
യാമിനി ജേക്കബ്
പൂർണവിരാമം
ഡോ.കെ.ജി.ബാലകൃഷ്ണൻ

നിന്നെ വിവർത്തനം ചെയ്തപ്പോൾ
ഗീതാരാജൻ

മുവ്വരക്കണ്ണൻ
ശ്രീകൃഷ്ണദാസ് മാത്തൂർ

ശവത്തോൽ
ടി.എ.ശശി
എത്രദൂരം
സനൽ ശശിധരൻ
പുതിയ പകൽ
ജയചന്ദ്രൻ പൂക്കരത്തറ

മറുപടിയില്ലാത്ത നിലവിളികൾ
ഗീതാ മുന്നുർകോട്

നിളയും ഞാനും
ശാന്താമേനോൻ

അക്ഷരങ്ങൾ പോകുന്നിടം
കെ.വി.സക്കീർഹുസൈൻ
 കവിതയല്ലിത് ജീവിതം
രമേശ് കുടമാളൂർ 

തറവാട്
സതീശൻ പയ്യന്നുർ

കണ്ടെത്താനുള്ളത്
സന്തോഷ് പാലാ
കണ്ണുതട്ടാതിരിക്കാൻ
ഷാജി നായരമ്പലം
പൊങ്ങച്ചച്ചാക്ക്
മഹർഷി
അണക്കെട്ടിന്റെ തിരുമുറിവ്
മാധവധ്വനി 

മോഹയാത്രികി
തെരേസ ടോം

ഉയിർപ്പ്
ശ്രീകൃഷ്ണദാസ് മാത്തൂർ
നമ്മൾ
രാജേഷ് ചിത്തിര
ശൈത്യകാലത്തെ പ്രണയം
അരുൺ കൈമൾ
തുരുത്തുകൾ
ബെസ്സി കടവിൽ
അഘോരി
രജീഷ് പാലവിള

അകലം
ബി.ഷിഹാബ്
വർത്തമാനം
എൻ.ബി .സുരേഷ്
നിന്നെയും കാത്ത്
ഫിറോസ് കണ്ണൂർ
വലിച്ചെറിയപ്പെട്ട ഭ്രൂണം
റഹിം
കാറ്റ്
ഷൈൻ ടി.തങ്കൻ
സാഹിറ
സി.കെ.ഷീജ
എന്തിനീ ക്രൂരത?
അഷ്രഫനു സാനു
താഴ്വരയുടെ ഗാനം
അഭിലാഷ് കൃഷ്ണൻ കെ.എസ്
മഴയെന്ന സഖി
നിയോഗ്രാഫർ
കിലുക്കം
ഉണ്ണിമായ
ഉദ്ബോധനം
സതീശൻ ഒ.പി
തെറി
സെൻബുദ്ധ സാജ്
എന്റെ പ്രണയം
ചിഞ്ചുറോസ
ഞാറുപൂത്ത വയലിൽ
സോണി ദിത്ത്
വെറുതെ ഒരില പൊഴിച്ചു
എം.കെ.ഹരികുമാർ
നർമ്മം
ഒരു കത്ത് വന്നിട്ടുണ്ട്
ഷഫീഖ്
പ്രവണത
ആൻഡ്രോയിഡ് ഫോണുകൾ
ജാസിർ ജവാസ്
മഃനശാസ്ത്രം
കമാരത്തിന്റെ മഃനശാസ്ത്രം
നിതിൻ താലിബ്
പരിഭാഷ
ചൂതാട്ടം: ബോദ് ലെയർ
വി രവികുമാർ
യൗവ്വനകാലം :കവാഫി
ഗീത എസ് ആർ
കഥ
 കൊലച്ചിരി
ജനാർദ്ദനൻ വല്ലത്തേരി

  ഇക്കാമല്ലി ഇക്കുട്ടാമല്ലി
ഷീലാ മോൺസ് മുരിക്കൻ

 നേർച്ചക്കോഴികളുടെ തല മുണ്ഡബനം ചെയ്യുന്നു
വെള്ളിയോടൻ

 മരുക്കാറ്റിനൊടുവിൽ
റോസിലിജോയ്
ഇലക്കൂടാരങ്ങൾ
സരിജ എൻ.എസ്
ജീവിക്കുകയാണെങ്കിൽ
ടി.ബി.ലാൽ
കാലം മായ്ച്ചു കളയുന്ന ഇഷ്ടങ്ങൾ
സി.പി.അനിൽകുമാർ

സാംസ്കാരികമേള
സണ്ണി തായങ്കരി
നഗരത്തിലെ മലദൈവങ്ങൾ
ജാനകി
നഷ്ടങ്ങൾ
അശോകൻ അഞ്ചത്ത്
ഇടയലേഖനം
വക്കച്ചൻ തുണ്ടിയിൽ

ഹാസ്യം
മാത്യു നെല്ലിക്കുന്ന്
ഏകാന്തജാലകം
ഉണ്ണിമായ
ചാവേറുകൾ
രഞ്ജിത് മോഹൻ എം.എൽ
അശാന്തത
മുഹ്സിൻ ആലത്തൂർ
 ജീവിക്കാനുള്ള സമരങ്ങൾ
ഷാജഹാൻ നന്മണ്ട

പ്രിയമുള്ളോരാളുടെ ഡയറിക്കുറിപ്പ്
നൗഫൽ
നോവൽ
ആഭിജാത്യം
ശ്രീദേവിനായർ
 ഓർമ്മ
ബെസ്റ്റ് ആക്ടർ
സോം പണിക്കർ

 പുസ്തകാനുഭവം
നിലയ്ക്കലേത്ത് രവീന്ദ്രൻ നായർ
ജൈവികതയുടെ സൂക്ഷ്മഭാവങ്ങൾ
ദിപിൻ മാനന്തവാടി

ഹാസ്യസാഹിത്യം
മീരാകൃഷ്ണ

മധുരം ...തീക്ഷ്ണം
ഡോ.പി.സരസ്വതി
കാലം
കൊല്ലിയെകൊന്നു
ഒന്നാം പ്രതി കപ്പ
രാം മോഹൻ പാലിയത്ത്
യാത്ര
ബദരിനാഥ് -3
പ്രഫുല്ലൻ തൃപ്പൂണിത്തുറ
ഭൂമദ്ധ്യരേഖയിലേക്കൊരു യാത്ര
ശ്രീജിത്ത് എൻ.പി.
യുദ്ധാനന്തര ഫൈലക്ക
നാസർ തെക്കത്ത്
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
പടന്നക്കാരൻ ഷബീർ
അനുഭവം
എന്റെ ജീവിതത്തിലെ ആദ്യ ശത്രു
സഹീർ

പുസ്തകങ്ങൾ


മിത്ത്
സാരംഗപ്പക്ഷികളുടെ കഥ
ആത്മ
ഇംഗ്ലീഷ് വിഭാഗം
one day even you'll be
winnie panicker
the reverberation
dr.k g balakrishnan
i was chained
geetha munnurcode

നവാദ്വൈതം
എഡിറ്ററുടെ കോളം

പുസ്തകങ്ങൾ

വില 45/
ചത്തവന്റെ സുവിശേഷം
ബാബു കുഴിമറ്റം
കഥകൾ
ഡിസി ബിക്സ്
വില 90/

ഓഷോ
അവബോധത്തിന്റെ തീർത്ഥാടകൻ
ചെമ്പൂർ സുകുമാരൻനായർ
കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട്
വില 90/

പുതിയ പകല്‍


ജയചന്ദ്രന്‍ പൂക്കരത്തറ


വീണ്ടുമുണര്‍ന്നെഴുന്നേറ്റു പകലുകള്‍
തെണ്ടിത്തിരഞ്ഞു നടന്നശേഷം,
എന്നോ പകലുകള്‍ക്കൂര്‍ജം പകര്‍ന്നുകൊ-
ണ്ടെന്നോ കടത്താലടച്ച ചായ-
പ്പീടികത്തിണ്ണയില്‍ ചന്തിയമര്‍ന്നതിന്‍
വീടാക്കടത്തിന്‍ മിനുപ്പിലന്ന്
അന്തിയുറങ്ങാന്‍ കിടക്കെ മുരണ്ടുവോ
ചിന്തിയ ചോരത്തുടുപ്പിന്‍ മണം.

കൂരിരുളാണകത്തേറെയിരുട്ടില്‍നി-
ന്നൂരിയെടുത്തു തെളിഞ്ഞ കണ്‍കള്‍
ആരെന്‍ സഖാവേ, നിനക്കു ഞാനൊട്ടുമേ
ചേരാത്തൊരാളായ് ഭവിക്കയില്ല
ഇന്നത്തെ തെണ്ടലിലെന്‍മടിശ്ശീലയില്‍
വന്നണഞ്ഞുള്ള വിഭവമെല്ലാം
നമ്മള്‍ക്കു രണ്ടായ് പകുത്തുവെയ്ക്കാ, മിനി
തമ്മില്‍ക്കശപിശ കൂടിടാതെ
ഒന്നും മറുപടി തന്നില്ലയെപ്പൊഴോ
നന്നായ് തിരിഞ്ഞു കിടന്നിടുമ്പോള്‍
എന്തോ പതുക്കെ കവിളിലുരസുന്നു
ചിന്തയിലക്കാര്യമോര്‍മ്മ വന്നു.
കണ്‍മിഴിച്ചേറെ ഭയക്കെത്തെളിയുന്നു
വിണ്‍മനോജ്ഞപ്രഭാ സുപ്രഭാതം.

pho.-9744283321.

കാലം മായ്ച്ചുകളയുന്ന ഇഷ്ടങ്ങൾ



സി.പി.അനിൽകുമാർ

എനിക്കൊട്ടും മനസ്സിലാകുന്നില്ല ഹരി .. ഈ പൊട്ടക്കുളം കാണാനാണോ ഇത്രയും ദൂരം വണ്ടി ഓടിച്ചു വന്നത്?

 ഉം..

നീ തനിച്ചു ഇവിടെ എന്ത് ചെയ്യാന്‍ പോകുന്നു..?

ഉള്ളിലെ ഓര്‍മ്മകളുടെ തിരയൊതുക്കി ഞാ പുഞ്ചിരിക്കാ ശ്രമിച്ചു.

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്കെല്ലാം ചുണ്ടത്തു ഒരു പുഞ്ചിരി ഫിറ്റ്‌ ചെയ്താ മതിയല്ലോ.. നിസ്സംഗതയുടെ രാജകുമാരന്‍.... ഹഹഹഹ.. കനക നിനക്കിട്ട പേര് അസ്സലായി.

അവന്‍ പറയുന്നതൊന്നും എന്റെ മനസ്സിലേയ്ക്ക് എത്തുന്നില്ല എന്ന് തോന്നിയത് കൊണ്ടാവും പിന്നെ ചോദ്യങ്ങള്‍ ഒന്നും ഉണ്ടായില്ല.

ഓക്കേ ..ഞാന്‍ കുറെ കഴിഞ്ഞു വരാം... ഇവിടെത്തന്നെ കാണുമല്ലോ ല്ലേ?

കൈ വീശി അവന്‍ വണ്ടി തിരിച്ച് വേഗത്തില്‍ ഓടിച്ചുപോയി.

അതെ, താന്‍ എന്തിനാണ് ഇങ്ങോട്ട് വന്നത്? ഇവിടെ എനിക്കായി എന്തിരിയ്ക്കുന്നു?

ജീവിതം കയ്യിലൂടെ ഊര്‍ന്നു പോയതും ഒരുതരം നിസ്സംഗതയോടെ അല്ലേ നോക്കി നിന്നതും..

'അങ്കിള്‍..., ആ പന്തൊന്നിങ്ങോട്ട് ഇട്ടുതരുമോ?

ഇന്നലകളിലേക്ക് അലയാന്‍ തുടങ്ങിയ മനസ്സിനെ പിടിച്ചുലച്ചു കൊണ്ട് ഒരു കോറസ്സുപോലെ ചോദ്യവും അതിനൊപ്പം കുറച്ചു വികൃതിക്കുട്ടികളും. പന്ത് തട്ടി എറിഞ്ഞു കൊടുക്കുമ്പോ പഴയ പുഞ്ചപ്പാടവും നെല്ലിൻ പൂമണമുള്ള കാറ്റും മനസ്സിലെത്തി കൊതിപിടിപ്പിച്ചു. കൊയ്ത്തു കഴിഞ്ഞ പാടത്തായിരുന്നു അന്നത്തെ ഫുട്ബാള്‍ കളി. ഇന്ന് അത് ചെമ്മണ്ണ് പാറുന്ന മൈതാനമായി മാറി. കൌമാരകാലത്തെ ലഹരിപിടിപ്പിച്ചിരുന്ന താമരക്കുളവും പകുതിയിലേറെ നികന്നുപോയിരിക്കുന്നു. ബാല പറഞ്ഞപോലെ ഒരു പൊട്ടക്കുളം!

ജലാശയങ്ങള്‍ ഇല്ലാതാകുമ്പോ നമുക്ക് നഷ്ടമാകുന്ന ജൈവവൈവിധ്യം അളന്നു നോക്കാ കഴിയില്ല. ടാറിട്ട റോഡുകളും, സിമന്റിട്ട ചാലുകളും ഗ്രാമങ്ങളില്‍ പോലും നിറയുമ്പോ ഒരു തരി വെള്ളം ഭൂമിയിലേക്കിറങ്ങാതെ പാഴായി പോകുന്നു. എന്നിട്ട് വറ്റിയ കിണറുകള്‍ പിന്നെയും പിന്നെയും കുഴിച്ചു കുടിവെള്ളത്തിന് മറുവഴി തേടുന്നു.

കനകയോടു പറഞ്ഞില്ല ഇങ്ങോട്ടാണ് യാത്ര എന്ന്. തന്റെ സ്വകാര്യങ്ങൾ അൽഭുതതോടെ പണ്ടൊക്കെ കേട്ടിരുന്നവള്‍... ഇന്ന് അവ ആകെ മാറി. യാത്രയുടെ കാര്യം പറഞ്ഞിരുന്നെങ്കി ഉടനേ ചോദിച്ചേനേ... ', അവിടെപോയി സ്വര്‍ണം കുഴിക്കാനാ? നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ?'
  
ചിന്തകള്‍ കാടുകയറിയതറിയാതെ കാലുക ചെന്നെത്തിയത് പോട്ടക്കുളത്തിനരികെ. നിറയെ കൊടിതൂവകള്‍.... വഴിതെറ്റിപ്പോലും ആരെങ്കിലും ഇത് വഴി വന്നിട്ട് ഒരുപാടു കാലം ആയിട്ടുണ്ടാവും. പായല്‍ മൂടി കിടപ്പുണ്ടെങ്കിലും ഒന്നോ രണ്ടോ താമരക പൂക്കാലത്തിന്റെ അവശേഷിപ്പുപോലെ വിരിഞ്ഞു നില്‍ക്കുന്നു. അയാള്‍ പതിയെ പൊളിഞ്ഞ കല്പടവിന്റെ അവശിഷ്ടങ്ങളിൽ ഇരുന്നു..


ഉണങ്ങിവരണ്ട പാടത്തിനക്കരെ പഴയ മൊട്ടക്കുന്നുക നിന്ന സ്ഥാനത്ത് ഒരു ബഹുനിലക്കെട്ടിടം. അതിനപ്പുറത്തെ തേവരുടെ അമ്പലവും കാവും ഒക്കെ ഇപ്പോഴും ഉണ്ടായിരിക്കണം. കുളത്തിലെ വെള്ളത്തില്‍ തുള്ളിക്കളിക്കുന്ന പരല്‍മീനുക. താമരയിലയില്‍ തെറിച്ചുവീണ ഒരു തുള്ളി വെള്ളത്തിലേക്ക്‌ തന്നെ വീണടിഞ്ഞു. പഞ്ചായത്തുറോഡിലെ വിളക്കുകാലി നിന്ന് വെളിച്ചത്തിന്റെ ഒരു കീറ് കല്പടവി നിഴലുക വീഴ്ത്തി. എവിടെനിന്നോ വീശിയടിച്ച ചെറുകാറ്റിൽ കുളത്തിലെ താമര മെല്ലെയൊന്നാടിയുലഞ്ഞു.

കാറ്റില്‍ താമരയുടെ ... അല്ല, അവളുടെ ... അവളുടെ ഗന്ധം ...!

ഓര്‍മ്മയുടെ ഓളങ്ങളി, ചെമ്മണ്ണ് നിറഞ്ഞ ഒരു നാട്ടുവഴിയിലൂടെ പിന്നോട്ട് നടന്നു.

'ഹരിയേ ... ഒന്ന് നിന്നേ ..' കൃഷ്ണൻ മാമയാണ്.

കോളേജിലേക്ക് പോകാനിറങ്ങിയതായിരുന്നു. പുഞ്ചപ്പാടത്തിന് നടുവിലൂടെയുയുള്ള ചെമ്മൺപാത കടന്നു വേണം ബസ്സ്സ്റ്റോപ്പിലെത്താൻ. വഴി തിരിയുന്നിടത്താണ് കൃഷ്ണൻ മാമയുടെ വീട്. വിശാലമായ പറമ്പിനു നടുവിലുള്ള ഒരു വലിയ മാളിക. അവിടെ പൊസ്റ്റൽ ഡിപ്പാർട്ടുമെന്റിൽ നിന്നു പെൻഷൻ പറ്റിയ കൃഷ്ണൻ മാമയും, മാമിയും തനിച്ചാണ്. മക്കൾ ഉദ്യോഗസ്ഥരായി അന്യനാടുകളിൽ.

മുറ്റത്തെ ചെടികള്‍ നനച്ചു കൊണ്ടിരുന്ന മാമി മുഖമുയര്‍ത്തി ഒന്ന് ചിരിച്ചു.

'ഹരീ, വൈകിട്ട് വരാന്‍ മറക്കണ്ട കേട്ടോ, കാരൂരിന്റെ നല്ല കുറെ കഥകള്‍ കിട്ടിയിട്ടുണ്ട്.'

നല്ലൊരു വായനക്കാരനാണ് കൃഷ്ണന്‍ മാമ. വീട്ടില്‍ പുസ്തകങ്ങളുടെ നല്ലൊരു ശേഖരവുമുണ്ട്. മുത്തശ്ശന്റെ അടുത്ത സുഹൃത്തായിരുന്നതുകൊണ്ടാവണം മാമക്ക് താനും മകനെപ്പോലെ തന്നെ ആയിരുന്നു. എഴുത്തിലും വായനയിലും ഒക്കെ താല്പര്യമുണ്ടെന്നറിഞ്ഞതോടെ ആ ഇഷ്ടം കൂടി. വായിച്ച പുസ്തകങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുക ഒക്കെ പതിവായി. ഒരു കേഴ്വിക്കാരിയായി മാമിയും അരികിലുണ്ടാവും.

മാമ എപ്പോഴും പറയും...
കാരൂരിനെയും, പൊറ്റക്കാടിനേയും, ബഷീറിനേയും ഒക്കെ തീർച്ചയായും വായിക്കണം, എങ്കിലേ ഭാഷയും, പ്രയോഗങ്ങളും ഒക്കെ നന്നായി വഴങ്ങൂ.

പലപ്പോഴും മാമ പറയുമായിരുന്നു ...
'എന്‍റെ മക്ക ഈ പുസ്തകങ്ങ ഒക്കെ വാരിക്കളയുകയെ ഉള്ളു. അവയൊക്കെ ഇനി നിനക്കുള്ളതാണ്.'

ഒരു ദിവസം പതിവ് ചര്‍ച്ചകള്‍ക്കിടയിലാണ് മാമി ആവി പറക്കുന്ന ചുക്കുകാപ്പിയുമായി അവിടേക്ക്‌ വന്നത്...

'ഹരി അറിഞ്ഞോ, നാളെ വിശ്വനും മാളുവും വരുന്നുണ്ട്. അവളെ കുറേക്കാലം ഇനി ഇവിടെ നിര്‍ത്തിയിട്ടു പോകുകയാണെന്ന്...'

മാമിയുടെ വാക്കുകളില്‍ വല്ലാത്ത സന്തോഷം.

'ഈ വയസ്സുകാലത്ത്‌ ഞങ്ങള്‍ക്കും മിണ്ടിയും പറഞ്ഞും ഒക്കെ ഇരിക്കാ ഒരാളായല്ലോ...'

'ശാരദേ, ഈ പ്രായത്തിലാണ് കുട്ടികള്‍ ഒന്നിച്ച് കഴിയേണ്ടത്. ഇവിടെ നമ്മുടെ സന്തോഷമല്ല പ്രധാനം. ജീവിതത്തില്‍ ഇന്നുവരെ ഒരുദിവസം പോലും മാറിനിന്നിട്ടില്ലാത്ത നമുക്കത് മനസ്സിലാവില്ല കൃഷ്ണന്‍ മാമ ഗൌരവത്തി പറഞ്ഞു.

അവരുടെ ഇളയ മകന്‍ വിശ്വനാഥന്‍ വിദേശകാര്യ വകുപ്പിലാണ് ജോലി. ഇപ്പോള്‍ യു. എന്‍. സമാധാന സേനയിലേക്ക്‌  ഡെപ്യൂട്ടേഷനിൽ അയച്ചിരിക്കുന്നു. പ്രശ്നബാധിത പ്രദേശം ആയതിനാൽ കുടുംബത്തെ കൂടെ കൊണ്ടുപോകാൻ കഴിയില്ല. അവരുടെ വിവാഹം കഴിഞ്ഞിട്ട് ഏതാനം മാസങ്ങളേ ആകുന്നൊള്ളു.

കോളേജ്‌ ഇലക്ഷന്റെ തിരക്കിലായിപ്പോയത് കാരണം കുറെ ദിവസത്തേക്ക്‌ അങ്ങോട്ട്‌ പോകാ കഴിഞ്ഞില്ല. ഒരു ദിവസം വൈകുന്നേരം വായനശാലയി പോയി മടങ്ങിവരുമ്പൊഴാണ് മാമിയെ കണ്ടത്.. കൂടെ ഒരു പെണ്‍കുട്ടിയും.. 

'ഹരിയേ അങ്ങോട്ടോന്നും കാണാറേ ഇല്ലല്ലോ ഇപ്പോള്‍? ഹരിക്കറിയില്ലേ മാളൂനെ?'

തലയുയര്‍ത്തി നോക്കി... 

സെറ്റ്‌മുണ്ടുടുത്ത്, നെറ്റിയി ചന്ദനക്കുറി തൊട്ട്നീണ്ടു ചുരുണ്ട മുടി അഴിച്ചിട്ട്, ചുണ്ടിലൊരു ചിരിയുമായി മാളവിക. നേരത്തേ കല്യാണദിവസം കാണുമ്പോ തിളങ്ങുന്ന പട്ടുസാരിയിലും, സ്വര്‍ണത്തിലും ഒക്കെ പൊതിഞ്ഞ ഒരു കെട്ടുകാഴ്ച ആയിരുന്നു!

ഒരു ചെറുചിരിയില്‍ മറുപടിയോതുക്കി നടക്കുമ്പോ പിന്നി മാമി വിളിച്ചു പറയുന്നുണ്ടായിരുന്നു

'ഹരീ, അങ്ങോട്ട്‌ വരൂ കേട്ടോ...'

പിന്നെയും ഏറെ ദിവസങ്ങള്‍ കഴിഞ്ഞാണ് അങ്ങോട്ട്‌ പോകാ കഴിഞ്ഞത്.

'കുറേ ദിവസമായല്ലോ അപ്പുക്കിളിയെ കണ്ടിട്ട്... എവിടായിരുന്നു?'

കൃഷ്ണ മാമക്ക് ഏറെ സ്നേഹം വരുമ്പോഴാണ് ആ വിളി!

'അപ്പുക്കിളിയോ?' ഉമ്മറത്തൂണില്‍ ചാരി നിന്നിരുന്ന മാളവിക ഉറക്കെ ചിരിച്ചു.

'ഹരീ, ഈ കുട്ടിക്ക് അപ്പുക്കിളിയെയും, മൈമുനയെയും ഒന്നും അറിയില്ല ന്നാ തോന്നുന്നേ... നീ അവരെയൊക്കെ ഒന്ന് പരിചയപ്പെടുത്തിക്കൊടുക്ക് ഇവള്‍ക്കും.'

പിന്നെ സന്ധ്യകളിലെ ചര്‍ച്ചക നടക്കുമ്പോ മാളവികയും ഉമ്മറത്തൂണിൽ ചാരി എല്ലാം
ശ്രദ്ധിച്ച് നില്‍ക്കുന്നുണ്ടാവും.

ഒരു ദിവസം മാളവികയെ അവിടെങ്ങും കണ്ടില്ല.

'ആ കൊച്ച് എന്തെങ്കിലുമൊക്കെ ആലോചിച്ചു വിഷമിച്ചിരിക്കുന്നുണ്ടാവും അവിടെ...'

'നീ അങ്ങോട്ട്‌ ചെല്ലൂ ഹരീ ... നിങ്ങള്‍ക്ക് എന്തെങ്കിലും സംസാരിച്ചിരിക്കാമല്ലോ ... പടികയറി അങ്ങോട്ട്‌ ചെല്ലാ ഞങ്ങള്‍ക്കും വയ്യ'  മാമനും പറഞ്ഞു.

ഗോവണി കയറി മുകളിലെത്തി. മുറിയുടെ വാതി തുറന്ന് കിടക്കുന്നു. വിശാലമായ പറമ്പിനു അതിരിട്ട് ദൂരേക്ക്‌ പരന്നു കിടക്കുന്ന വയലിനും അപ്പുറം സൂര്യ എരിഞ്ഞടങ്ങുന്നതും നോക്കി ജനലഴികളി പിടിച്ച് അവ നിന്നിരുന്നു. 

'മാളവികാ ...'

മെല്ലെ തിരിഞ്ഞുനോക്കിയ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു...

'എന്ത് പറ്റി മാളവികാ...?'

അവള്‍ മെല്ലെ ചിരിക്കാ ശ്രമിച്ചു, നനഞ്ഞ ഒരു ചിരി!

'ഒന്നുമില്ല ഹരീ... തനിച്ചിരുന്നപ്പോള്‍ എന്തൊക്കെയോ ഓര്‍ത്തുപോയി.'

പിന്നെ അതൊരു പതിവായി... കൃഷ്ണമാമയുമായി കുറെ നേരം സംസാരിച്ചു കഴിഞ്ഞാല്‍ നേരെ മുകളിലെ മാളവികയുടെ മുറിയിലെത്തും. എപ്പോഴും ജനലരികി പുറത്തേക്ക്‌ നോക്കി അവ ഉണ്ടാവും. 

പതുക്കെ പതുക്കെ മാളവിക അവളുടെ കഥകള്‍ പറഞ്ഞുതുടങ്ങി. വളരെ കര്‍ശന സ്വഭാവക്കാരായ മാതാപിതക്കളുടെ കൂടെ ഒട്ടും സ്വാതന്ത്ര്യമില്ലാതെ വളര്‍ന്ന ഒരു ചെറുപ്പകാലം... പിന്നെ കോളേജില്‍ എത്തി പ്രീഡിഗ്രി ആയപ്പോഴേക്കും നടന്ന വിവാഹം... നഷ്ടമായ കോളേജ്‌ ജീവിതത്തിന്റെ വര്‍ണങ്ങ ... വിവാഹത്തിനുശേഷവും വളരെ കുറച്ചുകാലം മാത്രം ഒന്നിച്ചു കഴിയാനായത്... അങ്ങനെ ഓരോന്നും ...

ഒരു ദിവസം അവള്‍ ചോദിച്ചു.

'ഹരീ നിനക്കെന്നെ ഇങ്ങനെ നീട്ടിപ്പരത്തി തന്നെ വിളിക്കണം എന്നെന്താ ഇത്ര നിര്‍ബന്ധം?'

ഉറക്കെ ചിരിക്കാനേ കഴിഞ്ഞൊള്ളു എങ്കിലും അവൾ എനിക്കു മാളുവായി...

ദിവസങ്ങള്‍ കഴിഞ്ഞതോടെ ഞങ്ങ നല്ല കൂട്ടുകാരായി. വൈകുന്നേരങ്ങളി എന്റെ കോളേജ്‌ വിശേഷങ്ങളും അവിടുത്തെ കുസൃതികളും ഒക്കെ കേട്ട് അവ നഷ്ടമായ കോളേജ്‌ ജീവിതം ആസ്വദിക്കാ തുടങ്ങി. ഞാന്‍ വിശേഷങ്ങ  പറയുന്നത് ഒരു കൊച്ചുകുട്ടിയുടെ കൌതുകത്തോടെ അവള്‍ കേട്ടിരിക്കും.  പിന്നെ ഞാ വരുന്നതും നോക്കി, കുളിച്ചു ഈറ മുടി വിടര്തിയിട്ടു എന്റെ കഥകൾക്കായി അവള്‍ കാത്തിരിക്കാ തുടങ്ങി.

പറഞ്ഞുകേട്ട കഥകളിലൂടെ എം. ടി.യുടെയും, ടി. പത്മനാഭന്റെയും ഒക്കെ കഥാപാത്രങ്ങള്‍ അവള്‍ക്കും പ്രിയങ്കരരായി. ഒരിക്കല്‍ പൊറ്റക്കാടിന്റെ ‘വനറാണി’യായി സംസാര വിഷയം.

'ഹോ... ഇത്ര തീവ്രമായി ഒരാണിനും പെണ്ണിനും സ്നേഹിക്കാന്‍ കഴിയുമോ!'


പലപ്പോഴും അവള്ഒരു കൊച്ചുപെണ്ണായി, നിസ്സാര  കാര്യങ്ങൾക്ക് വഴക്കുകൂടി പിന്നെ കുസൃതികളുമായി പുറകേയെത്തി. 

ഒരു ദിവസം എന്റെ കയ്യിലിരുന്ന ഇര്‍വിംഗ് സ്റ്റോണിന്റെ ലസ്റ്റ് ഫോര്‍ ലൈഫ് എന്ന പുസ്തകം കണ്ടപ്പോള്‍ അവ ചോദിച്ചു

‘ഇത് ആരുടെ കഥയാ?‘

‘ഇതോ, ഇത് പ്രണയിച്ചവള്‍ക്ക് സമ്മാനമായി സ്വന്തം ചെവി മുറിച്ചു കൊടുത്ത ഒരു ചിത്രകാരന്റെ കഥയാണ്‌...’

പോടുന്നനെയാണ് അവൾ ചോദിച്ചത്‌...

'ഹരീ, നിന്റെയീ ചെവി എനിക്ക് മുറിച്ചു തരുമോ?'

പിന്നെ അവള്‍ ഉറക്കെയുറക്കെ ചിരിച്ചു.

'അതിനു നീ എന്റെ കാമുകനല്ലല്ലോ, ഞാന്‍ നിന്റെ പ്രണയിനിയും അല്ലേ ഹരീ?'

ഒരു വര്‍ഷം കടന്നുപോയി... അതിനിടയില്‍ മഴ വന്നതും, വെയില്‍ മാഞ്ഞതും, മഞ്ഞു പെയ്തതും ഒന്നും ഞങ്ങ അറിഞ്ഞില്ല!

ഒരു വൈകെന്നേരം മാളുവിന്റെ മുറിയില്‍ എത്തുമ്പോ അവ പതിവുപോലെ പുറത്തേക്ക്‌ നോക്കി നില്‍ക്കുന്നു. പിന്നിയ മുടി മുന്നോട്ട് എടുത്തിട്ടുണ്ട്... കഴുത്തിലെ നനുത്തരോമങ്ങളിൽ സ്വര്‍ണത്തിളക്കം. ഒരു നിമിഷം സ്വയം മറന്നു... പിന്നില്‍ നിന്ന് അവളെ നെഞ്ചോട് ചേര്‍ത്തുപിടിച്ചു... ആ കഴുത്തില്‍ ചുണ്ടുക അമര്‍ന്നു. ഒരു നിമിഷത്തിന്റെ ഞെട്ടലി അവ കുതറിമാറി...

'ഹരീ... എന്താ ഇങ്ങനെ? എന്താ നീ ചെയ്തത്?'

ഒന്നും മിണ്ടാനാവാതെ ഇരിക്കുമ്പോള്‍ കണ്ണുക നിറഞ്ഞൊഴുകി.
കുറച്ച് കഴിഞ്ഞ് അവൾ എന്റയടുത്തെത്തി

'നിനക്ക് വിഷമമായോ ഹരീ?' അവളെന്റെ വലതുകൈ എടുത്ത്‌, കൈപ്പുറത്ത് ചുണ്ടുകള്‍ കൊണ്ട് അമര്‍ത്തി ഉമ്മ വെച്ചു.

'ഹരീ... നമുക്കിത്ര മതി, ഇത്ര മാത്രം, കേട്ടോ...'

ഒഥല്ലോയുടെ കഥ കേട്ട്കൊണ്ടിരിക്കുമ്പോഴാണ് അവൾ ചോദിച്ചത്..

'ഹരീ, എല്ലാ പ്രണയവും, എല്ലാ സ്നേഹവും സ്വാര്‍ത്ഥതയാണ് അല്ലേ?'

'ഉം... പൊസ്സസ്സീവും'

പിന്നെ ഒരിക്കല്‍ അവളെന്നെ കാത്തിരുന്നത് 'വാനപ്രസ്ഥവും' കയ്യില്‍ വെച്ചാണ്. കണ്ടപാടെ അവ ചോദിച്ചു ...

'ഹരീ, നമ്മളും ഒരുപാടു വര്‍ഷങ്ങള്‍ക്ക് ശേഷം കാണുകയാണെങ്കി അപ്പോഴും ഇതുപോലെ നമ്മുടെ ഉള്ളിലും സ്നേഹം ഉണ്ടാവുമോ?'

മെല്ലെ ചിരിച്ചതേയുള്ളു.

ആര്‍ത്തലച്ച് പെയ്യുന്ന ഒരു തുലാവര്‍ഷ സന്ധ്യയിലാണ് ഒരുദിവസം അവിടേക്ക്‌ ചെന്നത്. തണുപ്പും കുളിരും കാരണം കൃഷ്ണമാമയും മാമിയും നേരത്തേ തന്നെ കിടന്നിരുന്നു.  തെങ്ങോലകളില്‍ കാറ്റ്‌ വീശുന്നതും നോക്കി ജനലരികി തന്നെയുണ്ട് മാളു. മുറ്റത്ത്‌ വീണുചിതറുന്ന മിന്നല്‍പ്പിണരുകൾ... ജന്നലിൽ കൂടി പുറത്തേക്ക് നോക്കിനിന്നു.

'ഈ മഴയത്ത്‌ കെട്ടിപ്പിടിച്ച് മഴ നനയാ എന്ത് രസമാകും, അല്ലേ ഹരീ?'

പെട്ടെന്നാണ് ഭൂമി കിടുങ്ങുന്ന ഒരിടി വെട്ടിയത്. അതോടെ കറണ്ടും പോയി. മുറിയില്‍ കുറ്റാക്കുറ്റിരുട്ട്... തൊട്ടരികില്‍ മാളുവിന്റെ ചുടുനിശ്വാസം... സിരകളില്‍ ഒരുപാട്‌ മിന്നല്‍പ്പിണരുക പൊട്ടിച്ചിതറി.... ഒരു നിമിഷത്തിന്റെ ആവേശത്തി സ്വയം മറന്നു... ചേര്‍ത്തു പിടിച്ച മാളുവിന്റെ, പുറത്തേക്ക്‌ വരാ തുടങ്ങിയ ഒരു നിലവിളിയെ ചുണ്ടുക തടവിലാക്കി... മെല്ലെ മെല്ലെ തന്നിലേക്ക് പടര്‍ന്ന മാളുവിനെയും കോരിയെടുത്ത് കിടക്കിയിലേക്ക് നടന്നു...

തെങ്ങിൻ‌തലപ്പുകളിൽ കാറ്റ് മുടിയഴിച്ചാടി നനഞ്ഞുകുതിർന്ന മണ്ണിൽ പെരുമഴ ഇരമ്പിയാർത്തു ഭൂമിയെ പിളർന്ന് ഒരു മിന്നൽ തീരേഖയായി ആഴ്ന്നിറങ്ങി

പൊടുന്നനെ ലൈറ്റ്‌ വന്നു... പുറത്തെ മഴ പെയ്ത് തോര്‍ന്നിരുന്നു....  സ്വബോധത്തിലെക്ക് തിരിച്ചുവന്ന മാളു പൊട്ടിക്കരഞ്ഞുകൊണ്ട് കുളിമുറിയിലേക്ക് ഓടി. എന്തുചെയ്യണം ന്നറിയാതെ ഇരിക്കുമ്പോള്‍ കുളിമുറിയി നിന്നും ഏങ്ങലടിക ഉച്ചത്തി കേട്ടുകൊണ്ടിരുന്നു. തലതാഴ്ത്തി പുറത്തേക്ക് നടക്കുമ്പോള്‍ മനസ്സി
...

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...