15 Nov 2011

malayalasameeksha/, nov15 - dec 15

മലയാളസമീക്ഷ /നവംബർ 15- ഡിസംബർ 15 ,2011
 FONT PROBLEM? DOWNLOAD THE THREE FONTS,CLICK HERE
എല്ലാ മാസവും പതിനഞ്ചാം തീയതി പ്രസിദ്ധീകരിക്കുന്നു
 ഉള്ളടക്കം




കഥ: ഭാഗം ഒന്ന്
 സൂര്യതുഷാരം
ജനാർദ്ദനൻ വല്ലത്തേരി

ചേന
സനൽ ശശിധരൻ

ശീര്‍ഷകമില്ലാത്ത ജീവിതം
സണ്ണി തായങ്കരി

കഥ ഭാഗം രണ്ട്
നിഹാരയുടെ പക്ഷിക്കൂട്......
ഷാജഹാൻ നമണ്ട

മണികിലുക്കം:
ശ്രീജിത്ത് മൂത്തേടത്ത് 

പത്ത്‌ ലക്ഷവും ഒരു ചവിട്ടും
എം.സുബേർ

എന്റെ കൊലപാതകം
മുഹമ്മദ് ഷാഫി

കൃഷി

നാളികേര കര്‍ഷകരും ലോക വ്യാപാര രംഗവും
ടി.കെ.ജോസ് ഐ .എ.എസ്

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു ......
കെ.എൽ.മോഹനവർമ്മ


5 ലക്ഷം തെങ്ങിന്‍ തൈകളുടെ ആവശ്യം
രമണി ഗോപാലകൃഷ്ണൻ


എക്സ്പോര്‍ട്ട്‌ പ്രമോഷന്‍ കൌണ്‍സിലുകള്‍ ഉദ്ദേശ്യലക്ഷ്യങ്ങളും ചുമതലകളും
സെബാസ്റ്റ്യൻ കെ.എസ്.


സ്വതന്ത്ര വ്യാപാര ഉടമ്പടികള്‍ - സാദ്ധ്യതകള്‍,
 സങ്കീര്‍ണ്ണതകള്‍
 ദീപ്തിനായർ എസ്

കുടുംബത്തിന്‌ കൂട്ടായി കുട്ടിത്തെങ്ങുകള്‍
ടി.എസ്.വിശ്വൻ 

സാഹിത്യം
ഡോ.എം.എസ്.പോൾ

കഥ ഭാഗം മൂന്ന്

കാക്കപുരാണം
കുസുമം പി. കെ.


തഴുകാതെ പോയ സ്നേഹത്തിനുമൊരമ്പലം!!!:
യാസ്മിൻ

അവിവാഹിതരേ ഇതിലേ:
ലുലു സന്യൂ 

നഗരധ്വനി
കിടങ്ങന്നൂർ പ്രസാദ്

തായ്മനം
ശകുന്തള എൻ.എം 

 മേഘമായി മധു മാത്യു
 അനിൽകുമാർ സി.പി

പുസ്തകാനുഭവം

 ചില ജീവിതചിത്രങ്ങൾ
എം.ടി.വാസുദേവൻനായർ


വാഗര്‍ത്ഥങ്ങളുടെ മേളനം
കാവാലം നാരയണപ്പണിക്കർ 

പരേതാത്മാക്കളുടെ നഗരക്കാഴ്ചകള്‍ 
അമ്പലപ്പുഴ രാമവർമ്മ

ബിംബകല്പനകളുടെ ലാവണ്യം
ഒ. വി.ഉഷ

ആമയാകാൻ മോഹിച്ച ഒരു പെൺകുട്ടിയുടെ കഥ
ബക്കർ മേത്തല


ചരിത്രത്തില്‍ ഭാവന ചേര്‍ത്തെഴുതിയ സസ്പെന്‍സ് ത്രില്ലെര്‍:
മനോരാജ്

കഥ ഭാഗം നാല്
വീട്ടിലിരിക്കാന്‍ എനിക്ക് പേടിയാണ്:
ഷീജ റസാക്ക് കൊണ്ടോട്ടി

 മരണപ്പൊത്ത്‌
ഷമീർ പട്ടരുമഠം


അ (ക)ഷ്ട പഞ്ചമി:
എസ്സാർ ശ്രീകുമാർ

പൊട്ടിച്ചി:
പട്ടേപ്പാടം റാംജി 

രതിസാഗരം
എം.കെ.ജനാർദ്ദനൻ

ള്ളന്റെ സുവിശേഷങ്ങള്‍-2
 അബ്ദുല്ലത്തീഫ് നീലേശ്വരം

ഒരു മനപ്രയാസത്തിന്റെ കഥ
ബി.പ്രദീപ്കുമാർ 

കഥ :ഭാഗം അഞ്ച്
ആത്മഹത്യ ചെയ്തവന്റെ വീട് ...
ധനലക്ഷ്മി പി.വി

പനിനീര്‍ പോലെ ഒരു പെണ്‍കുട്ടി:
സാമൂസ്


സ്നേഹംകൊണ്ടൊരു നുള്ളിന്റെ നൊമ്പരം:
ചന്ദ്രകാന്തൻ

കസവുതട്ടം:
ശ്രീദേവിനായർ

അറിവ്
നാട്ടിലേയ്ക്ക് ഒരു പാസഞ്ചര്‍ യാത്ര:
പ്രവീൺ.കെ

ലേഖനം


ജനസേവന ബിസിനസ്സ്‌ എത്ര ആദായകരം
പി.സുജാതൻ

സന്തോഷ്‌ പണ്ഡിറ്റ്‌ : സിനിമയിലെ വിപ്ലവകാരി:
ജയിംസ് ബ്രൈറ്റ് 

മലയാളി സമൂഹത്തിന്റെ മന:ശാസ്ത്രം
അലിഫ് ഷാ

എഴുത്തിലെ രാഷ്ട്രീയം:
കെ.ആർ.കിഷോർ 

ആമയാടിത്തേവൻ എന്തുകൊണ്ട് ചരിത്രത്തിൽ ഇടം നേടിയില്ല?
മണർകാട് ശശികുമാർ

നവോത്ഥാനവും സമുദായിക സംഘടനകളും
എ.എസ്.ഹരിദാസ്

പരിഭാഷ
എന്നും ഓർമ്മിക്കും:
ഗീതാ എസ് ആർ

സംഗീതം
പാഴ്‌മുളം തണ്ടില്‍ പാട്ടിന്റെ പാലാഴി:
ബിജി പി

യാത്ര
അറയ്ക്കല്‍ കെട്ടിലേക്ക്:
നിരക്ഷരൻ

അലറുന്ന അലകൾ:
ബെഞ്ചാലി
ഓർമ്മ
ആത്മവിലാസം:
പി.രവികുമാർ


ശാന്തമാകുന്ന സമുദ്രങ്ങള്‍:
രഘുനാഥ് പലേരി
അനുഭവം:

അനുഭവം
ധർമ്മരാജ് മടപ്പള്ളി


ഇലഞ്ഞിപ്പൂക്കള്‍ പറയുന്നത്:
ചെറുവാടി

ഡെലിവറി ബോയ്‌:
രശീദ് പുന്നശ്ശേരി


വരുവാനില്ലെനിക്കായൊരു കത്ത്, എങ്കിലും :
അനിൽകുമാർ സി.പി


പംക്തികൾ
എഴുത്തുകാരന്റെ ഡയറി:
സി.പി.രാജശേഖരൻ 

ചരിത്രരേഖകൾ
ഡോ.എം.എസ്.ജയപ്രകാശ്

അഞ്ചാംഭാവം:
ജ്യോതിർമയി ശങ്കരൻ

നിലാവിന്റെ വഴി
ശ്രീപാർവ്വതി

 മനസ്സ്
എസ്.സുജാതൻ 

ലൈംഗികത
സുധാകരൻ ചന്തവിള

കവിത:  ഭാഗം ഒന്ന്

 കരച്ചിൽ
ചെമ്മനം ചാക്കോ

Occupy my heart:

സി.പി.അബൂബക്കർ

സല്ലാപം
പി.കെ.ഗോപി
ഇരുട്ട്

ഒ. വി.ഉഷ

ധ്യാനചന്ദ്രൻ
പായിപ്ര രാധാകൃഷ്ണൻ

ആത്മരഹസ്യം ചങ്ങമ്പുഴ കവിത:
ജോർജ്

സന്ധ്യയായ് മറയുമ്പോള്‍:
ഗീതാരാജൻ

കവിത ഭാഗം രണ്ട്



ഒച്ചവയ്ക്കരുത്:
സത്യൻ മാടാക്കര

കമ്പനിക്കാര്യം
ജിജോ അഗസ്റ്റ്യൻ[തച്ചൻ]


കര്‍ഷകന്‍
 ഡോ.ജെ.കെ.എസ്.വീട്ടൂർ


രോമക്കുപ്പായം:
പി.എ.അനീഷ്


കലശം ചെമ്പട്ടിൽ പൊതിഞ്ഞ്:
ഡോ.കെ.ജി.ബാലകൃഷ്ണൻ

“ഇറോം”നിന്നെ ഞങ്ങള്‍ മറക്കുകയാണ്:
ധനലക്ഷ്മി

ദൂരെയല്ല :
വി.ദത്തൻ

വിലാസം:
മഹർഷി 

കവിത ഭാഗം മൂന്ന്

ദൈവത്തിന്റെ നാട്:

ഓംകാരം:
ഇന്ദിരാബാലൻ

മരണത്തിന്‍റെ അടയാളവാക്യം.
രാജു ഇരിങ്ങൽ

ലോകനീതി
എം.ആർ.മാടപ്പള്ളി


എലിമണം:
ശ്രീകൃഷ്ണദാസ് മാത്തൂർ

തെളിയാത്ത അക്ഷരങ്ങൾ
അറുമുഖൻ തിരുവില്വാമല

 ദൈവത്തിന്റെ നാട്
ടി.കെ.ഉണ്ണി 

പെണ്മ:
 യാമിനി ജേക്കബ്

അതീതം 
രാജനന്ദിനി

..എപ്പോഴെങ്കിലും ആത്‌മഹത്യ ചെയ്തേക്കാവുന്ന കാമുകിക്ക്....:
കലാപൻ

വ്യർത്ഥസ്വപ്നങ്ങൾ:
സജീവ് അനന്തപുരി

വിഷാദം:
ശാന്താമേനോൻ

നിമിഷപ്രഭ
രഹ്‌നാ രാജേഷ്

തുമ്പിയുടെ ജഡം
ഗിരീഷ് വർമ്മ ബാലുശ്ശേരി

സമൂഹം
ജാതിഭേദം മതദ്വേഷം:
ഇ.എ.സജിം തട്ടാത്തുമല


 ആരോഗ്യം
കരൾ രോഗങ്ങൾ:
ഡോ.കാനം ശങ്കരപ്പിള്ള

മനുഷ്യന്റെ വിവേകവും, ആഗ്രഹങ്ങളും, ആരോഗ്യവും:
ബി.ജി.കെ

കവിത :ഭാഗം നാല്
അങ്ങിനെയൊന്നുമല്ല:
എം.ആർ.വിപിൻ

സുഖമാണെനിക്കിപ്പോള്‍:
ബെന്നി ദാമോദരൻ

സ്വപ്നവേഴ്ച:
സജിസുരേന്ദ്രൻ 

ബാല്യം:
സിജിവിജയൻ തൈവിളയിൽ 

കവിത: ഭാഗം അഞ്ച്
വിറകുപുര
ടി.പി.സക്കറിയ

ന്യായം:
ടി.എ.ശശി

മനുവിനോട്:
ലളിതാ മയ്യിൽ 


ഒരു സൈബർ യുഗ ജ്ഞാന സംഹിത:
കെ.എസ്.ചാർവ്വാകൻ 

യജ്ഞം:
പ്രമോദ് മാങ്കാവ്

മുലയിൽ പാലില്ലത്രേ
എം.കെ.ഹരികുമാർ



സമകാലീനം
ഐശ്വര്യയുടെ മുറിച്ചുണ്ടിന്റെ സാമൂഹിക പ്രസക്തി:
ബഷീർ വള്ളിക്കുന്ന്

ബ്ലോഗ്ഗര്‍ ഓണ്‍ ദി ഡയസ്:അനില്‍കുമാര്‍ സി പി:
ജിക്കു വർഗ്ഗീസ്


ധ്യാനം
എം.കെ.ഖരീം

കാലം
ശവംതീനി കഴുകന്മാരെ വേട്ടയാടി പിടിക്കൂ:
അരുൺകൈമൾ

കന്യാകുമാരിയില്‍ മരിക്കുന്ന മലയാളം:
രാധാകൃഷ്ണൻ കൊല്ലംകോട്

കാക്കപുരാണം
കുസുമം പി.കെ 

അമിതപ്രതീക്ഷകളും മോഹചിന്തകളും :
ടി.എൻ.ജോയ്

കഥാമത്സരം




എഡിറ്ററുടെ കോളം
നവാദ്വൈതം

സല്ലാപം





പി.കെ.ഗോപി


കരഞ്ഞു പിറക്കുന്ന
ജീവസല്ലാപങ്ങളിൽ
കവിഞ്ഞതല്ലാതൊന്നു-
മില്ലെന്റെ വാഗാർത്ഥത്തിൽ.
വൈദ്യം
അരഞ്ഞു തീർന്നാൽ
വീര്യമേറുന്ന മരുന്നുകൾ
അറിഞ്ഞ വൈദ്യന്മാർക്ക്‌
കാലത്തെ ചികിത്സിക്കാം
അദൃശ്യം
അദൃശ്യാകാശങ്ങളി-
ലാത്മസഞ്ചാരം ചെയ്ത 
മനുഷ്യാ,
നിന്നെ ഞാനൊന്നറിഞ്ഞു
വണങ്ങട്ടെ.
ഉദകം
ഉദിച്ചു നിൽക്കുമ്പോൾ നീ
ഉജ്ജ്വലപ്രതാപിയായ്‌
ഉദകക്രിയയ്ക്കുള്ള
മൺകുടംസൂക്ഷിക്കുക.
ബ്യൂട്ടിപാർലർ
അണിഞ്ഞുനടന്നിട്ടു-
മാത്മസൗന്ദര്യംനീറി-
പ്പുകഞ്ഞുകരിയുന്ന-
തറിയുന്നില്ലല്ലൊനീ
വിശ്വസ്നേഹം
കലങ്ങിത്തെളിയുന്ന
കണ്ണുനീരുമ്മയ്ക്കുണ്ട്‌ 
കറങ്ങിത്തീരാത്തൊരീ
ഭൂമിതൻസ്നേഹസ്പർശം
പൂന്തോട്ടത്തിലെ പക്ഷി
അളിഞ്ഞതെല്ലാം
ദൂരെക്കളഞ്ഞു...
അതിൽ നിന്നു
മുളച്ചുപൊന്തീ
ഞാനും മക്കളും
പൂവും കായും.
വിരിഞ്ഞതെല്ലാം
താഴെക്കൊഴിഞ്ഞു...
അതിൽനിന്നു
കരഞ്ഞുപൊങ്ങീ
കാവ്യപ്പക്ഷിയും
പാട്ടുംകൂട്ടും!
നവം
വാക്കിന്റെ
വാക്കിൽ നിന്നു
പിറന്നു
നവാദ്വൈതം!

മരണത്തിന്‍റെ അടയാളവാക്യം.

 രാജു ഇരിങ്ങൽ




ഒന്ന്:

അഹംബോധത്തിന്‍റെ കൃത്യതയില്‍ നിന്ന്
ഓരോ കാലടികളും
ഈ ഭൂമിയെ വിറപ്പിക്കുന്നു. 
പെരുക്കന്‍ കാലുകളുടെ പെരുമ്പറപ്പില്‍
അയ്യോ എന്ന ആധിയില്‍ 
മരണത്തിന്‍റെ ജീവമുഖം ഉറവയെടുക്കുന്നു.
മണ്ണിനു മേല്‍ ശവക്കച്ചയൊരുക്കി
പിറക്കാനെന്ന പോലെ
ചിതല്‍പുറ്റില്‍ നിന്ന് അവസാനത്തെ അഗ്നി  ഇറങ്ങിപ്പോകുന്നു.
രണ്ട്:

കുഞ്ഞുന്നാളില്‍ ഉറുമ്പുകളുടെ നിര നോക്കി പോകുമായിരുന്നു
നിധി തേടി പോകുന്ന കവര്‍ച്ച ക്കാരനെപോലെ
പുറകെ കൂടുമായിരുന്നു. 
പഞ്ചസാരയും, ധാന്യമണികളും, 
പേരറിയാത്ത എത്ര എത്ര ദ്രവ്യങ്ങള്‍..!
കൊള്ള സാമാനങ്ങള്‍ നിറച്ച ഗുഹാമുഖം
അടയാള വാക്യം പറഞ്ഞ് തുറക്കുകയും അടക്കുകയും ചെയ്യുമായിരുന്നു.

കാലം പെരുമഴ പോലെ ഒലിച്ചു പോയപ്പോള്‍
ഒരു വയസ്സന്‍ വൃക്ഷം 
ഗുഹയിലേക്ക് വേരുകളാഴ്ത്താന്‍ പാടു പെടുന്നു.
വെറുതെ ഇരിക്കുമ്പോള്‍ എന്നും ഓര്‍ത്തിരുന്ന
അടയാള വാക്യം മനസ്സിലേക്ക് തെളിഞ്ഞ് വരുന്നു
നാവിന്‍റെ തുമ്പത്ത് വന്ന് 
അകത്തേക്ക് ഒച്ച വച്ച് കടന്നു പോകുന്നു.

ധ്യാനം



എം.കെ.ഖരീം 



 നിശബ്ദതയുടെ തടാകം
സന്ധ്യയില്‍ ഞാനിങ്ങനെ ഞെട്ടി നില്‍ക്കുന്നത് നിന്റെ മൌനത്തില്‍ മൂടിപ്പോയത് കൊണ്ടോ? എന്നില്‍ നിറഞ്ഞത്‌ മൂടല്‍ മഞ്ഞ് എന്ന് കരുതിയെങ്കിലും അത് നീയായി അനുഭവപ്പെടുന്നു... ഇടനെഞ്ചു കാര്‍ന്നു തിന്നു വളരുന്ന നിന്നെ പ്രണയമെന്നല്ലാതെ മറ്റെന്തു വിളിക്കും!

കാറ്റേ, എങ്ങനെയാണ് ഞാന്‍ നിന്നെ വീക്ഷിക്കുന്നത് എന്ന ചോദ്യം.. ഉത്തരമില്ലാഞ്ഞിട്ടല്ല. എങ്കിലും ഞാന്‍ മൌനം നടിക്കട്ടെ.

എന്റേത് നിന്നോടുള്ള പ്രണയെമെന്നു നിനക്ക് കൃത്യമായും അറിയാം. നിന്റെ പാതയില്‍ ഞാനും എന്റെതില്‍ നീയും. ഒടുക്കം നാം പാതയായി മാറുകയും.

നീ ഭാഷയില്ലാത്ത നദി; എന്നില്‍ സാന്ദ്രമാവുകയും.... എന്നിലെയെന്നെ നിന്നില്‍ വച്ച് ഭ്രാന്തമായി ഒഴുകുകയും....

ഇന്ന് മഞ്ഞിനെ കുറിച്ച് ചൊല്ലുമ്പോള്‍ അവിശ്വസനീയതയോടെ നീ.. എനിക്ക് മഞ്ഞ് നീയാണ് എന്ന് എന്തേ അറിയാതെ പോയി...

മഞ്ഞുപോലുള്ള കുപ്പായത്തില്‍ നീ പാറി നില്‍ക്കുന്നു.. എന്റെ കണ്ണില്‍ , അതോ ഉള്ളിലോ.. അറിയില്ല.. എവിടെയായാലെന്ത്‌, നോക്കുന്നിടത്തെല്ലാം നീ തന്നെ. കൈകൊണ്ടു കോരിയെടുക്കാനോ, കാല്‍കൊണ്ടു തട്ടാനോ ആവാത്ത ഒന്നായി.. എങ്കിലും എന്നിലെ ഞാന്‍ നിന്നെ സദാ കോരിയെടുക്കുന്നു, എന്നോട് ചേര്‍ക്കുകയും...

മൂടല്‍ മഞ്ഞിലെന്ന പോലെ എനിക്ക് കാണാവുന്നതും നിന്നെ തന്നെ.. ഭാഷകളോട് വിട ചൊല്ലി നിശബ്ദതയുടെ തടാകമായി മാറിയ നീ.

എനിക്കറിയില്ല എന്താണ് ഇങ്ങനെയൊക്കെ എന്ന്..

എങ്കിലും നേരത്തെ ചൊല്ലിയ പോലെ ഏതോ കാലത്ത് അടര്‍ന്നു പോയ എന്റെ പാതി തേടിയുള്ള എന്റെ അലച്ചില്‍ നിന്നില്‍ എത്തി നില്‍ക്കുന്നത് ഞാനോ നീയോ അറിയാതെ.. നിന്റെ സഞ്ചാര പാതയില്‍ നീ നിന്നെ രണ്ടായി അറിഞ്ഞതും അതിലൊന്ന് തീരത്ത്‌ ഏറ്റവും സാന്ദ്രമാകുന്ന തിരയായി മാറിയതും.

നീ തിരയെങ്കില്‍ ഞാന്‍ തീരം.

തിര തീരത്ത്‌ മാത്രം എത്തി മടങ്ങുന്നത് കാഴ്ച.. എന്നാല്‍ തീരവും കടന്നു ആകാശത്തു ലയിക്കുന്നത് കാഴ്ചക്ക് വഴങ്ങാതെ...

എന്റെ പ്രണയവും അങ്ങനെ.. നിന്നിലെത്തി നീയുമായി പേരില്ലാത്ത ഇടങ്ങളിലേക്ക്..

--

പ്രതികരണം

 നിലാവിന്റെ വഴി ..ശ്രീ പാര്‍വതിയുടെ മഴഭാവങ്ങള്‍ക്ക് ആശംസകള്‍ ...







ശ്രീ പാര്‍വതി ... മഴഭാവങ്ങള്‍   മനോഹരമായി പകര്‍ത്തിയിരിക്കുന്നു ..മഴയും പ്രണയവും ,,
പ്രണയം അത് മനസ്സില്‍ കുളിര് കോരിയപ്പോള്‍ ആയിരുന്നു മഴയുടെ ഏറ്റവും മനോഹാരിത എന്നിലും നിറഞ്ഞിരുന്നത്
പറഞ്ഞാലും വാക്കുകളില്‍ ഒതുക്കുവാന്‍ കഴിയാത്ത ആ ഭാവം.ആ സംഗീതം ആസ്വദിച്ചത് പ്രണയിനി കുടെയുള്ളപ്പോള്‍
അകലെയുള്ളപ്പോള്‍ അവളുടെ നെടുവീര്‍പ്പില്‍ ...കാത്തിരിപ്പില്‍ അത് ശോകഭാവത്തില്‍ എന്നില്‍ ചേരുന്നു .......
ഈ മഴ ഭാവത്തിനു ആശംസകള്‍... മഴ എന്നുമെന്നും പെയ്യ്തു തീരാതിരിക്കട്ടെ...... 



-- 
സ്നേഹപൂര്‍വ്വം
ഷാജി രഘുവരന്‍

ആത്മഹത്യ ചെയ്തവന്റെ വീട് ..


ധനലക്ഷ്മി പി. വി


വെയില്‍ ചായുന്നതെയുള്ളായിരുന്നു അപര്‍ണയുടെ വീട്ടിലേക്കു നടക്കുമ്പോള്‍
. പാതിചാരിയ വാതിലിനരികെ യാത്ര പോകാനാകാതെ ഒതുങ്ങിയിരിക്കുന്ന
ചെരുപ്പുകള്‍ . ഉമ്മറത്തെ ചാരുകസേരക്ക്‌ താഴെ മടക്കു നിവര്‍ക്കാതെ
പത്രങ്ങള്‍ വീണു കിടക്കുന്നു. മുറ്റത്തെ മണല്‍ തരികളില്‍ പോലും മൗനം
മുറ്റി നില്‍ക്കുന്നത് പോലെ. ഞാന്‍ കതകു തുറന്നു അകത്തേക്ക് കയറി. തടിച്ച
നിയമപുസതകങ്ങള്‍ക്കിടയില്‍ അരവിന്ദന്‍റെ അച്ഛന്‍‍. എന്നെ കണ്ടതും ആ
ക്ഷീണിച്ച എല്ലിന്‍കൂട് ഒന്നനങ്ങി. പിന്നെ പതുക്കെ പറഞ്ഞു....


അപു അകത്തുണ്ട്......


ഞാന്‍ അപര്‍ണ്ണയെയും തിരഞ്ഞു അടുക്കളയിലേക്കു നടന്നു. അവിടെ അവള്‍
ഉണ്ടായിരുന്നില്ല. അടുപ്പില്‍ ചോറ് വെന്തു കരിഞ്ഞു കിടക്കുന്നു.
അടയ്ക്കാന്‍ മറന്ന ടാപ്പ് അടച്ചു തിരികെ നടക്കുമ്പോള്‍ അടുക്കളയിലെ
അനക്കം കേട്ടിട്ടാവണം സുന്ദരി പൂച്ച കോണി പടിയിറങ്ങി വന്നു. അവളും ആകെ
അവശയായിരുന്നു. എന്നെ ദയനീയമായി ഒന്ന് നോക്കി കോണിപ്പടി കയറി മുകളിലേക്ക്
തന്നെ പോയി. അപര്‍ണ്ണ അവിടെ കാണുമെന്നു തോന്നി. മുകളില്‍ ആകെ രണ്ടു
മുറികളെ ഉള്ളു. രണ്ടും എഴുത്ത് മുറികളാണ്. ഒന്ന് അപര്‍ണ്ണയുടെയും മറ്റേതു
അരവിന്ദന്റെയും. കോണിപടി കയറുമ്പോള്‍ ഒരു നിമിഷം കൂടെ ഒരു നിഴലുള്ളത്
പോലെ തോന്നി. ഞാന്‍ ഒച്ചയുണ്ടാക്കി പടികള്‍ കയറാന്‍ തുടങ്ങി. പക്ഷെ
എന്‍റെ കാല്‍ പെരുമാറ്റം അവള്‍ കേട്ടതേയില്ല..... അരവിന്ദന്‍റെ മുറിയിലെ
ഫാനിനു താഴേക്ക്‌ നീക്കിയിട്ടിരിക്കുന്ന മേശപ്പുറത്തെ ഡയറിയുടെ കാറ്റില്‍
മറിയുന്ന പേജുകളും നോക്കി അപര്‍ണ നില്‍ക്കുന്നു. ഞാനവളുടെ കൈ പിടിച്ചു
താഴേക്ക്‌ നടത്തിച്ചു.


അച്ചു ...........ഒരു വാക്ക് പോലും അരവിക്ക് എന്നോട്
പറയാനില്ലായിരുന്നോ?... 12 വര്‍ഷം ഒന്നും മറയ്ക്കാതെ, ഒളിക്കാതെ കൂടെ
നടന്നിട്ട്...... എന്നെ തനിച്ചാക്കി പോയതെന്തിനാ അച്ചൂ....?


കിടപ്പ് മുറിയിലെ കട്ടിലില്‍ കയറി ചുമരും ചാരിയിരുന്നു അവള്‍ പിന്നെയും
ഓരോന്ന് ചോദിക്കുന്നുണ്ടായിരുന്നു. ഒന്നിനും മറുപടി പറയാനാകാതെ ഞാന്‍
ചോദിച്ചു.


നീ ഒന്നും കഴിച്ചില്ലേ....? ഇവിടെ ആരും വരാറില്ലേ.... ?


ആത്മഹത്യ ചെയ്തവന്‍റെ വീട്ടില്‍ ആര് വരാനാ. ...? ചുമരിനോടെന്ന പോലെ അവള്‍ ചോദിച്ചു.


അവളുടെ കൈക്കുള്ളിലിരുന്ന എന്‍റെ കൈവിരലുകള്‍ വല്ലാതെ
വേദനിക്കുന്നുണ്ടായിരുന്നു. അന്നും അവള്‍ ഇതേപോലെ മിഴിച്ചു നോക്കി ഒന്നും
പറയാതെ ഇരിക്കുകയായിരുന്നു, അരവിയുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും
മുറിനിറയെ.


അവന്‍ എന്ന് മുതലാണ് മിണ്ടാതായത്......? ഒന്ന് ഫോണ്‍ ചെയ്തെങ്കിലും
പറയാമായിരുന്നില്ലേ.....? നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍
ഉണ്ടായോ...?... എല്ലാം മൂടിവച്ചിട്ടല്ലേ....?..


ചോദ്യങ്ങള്‍ അവള്‍ക്കു ചുറ്റിലും വന്നു വീഴുന്നുണ്ടായിരുന്നു. ഓരോന്നും
ഹൃദയത്തില്‍ തറച്ചു രക്തം കിനിയുന്നത് പക്ഷെ അവര്‍ കണ്ടില്ല. ഇടയ്ക്കിടെ
അവള്‍ തല കുടയുക മാത്രം ചെയ്തു.


അല്ലെങ്കിലും ഇവള്‍ക്കിത്തിരി തന്‍റെടം കൂടുതലാ .......


അതിനിടയിലും ആ ദുരന്ത നിമിഷം ആസ്വദിക്കാനും ചിലര്‍ മറന്നില്ല....എനിക്ക്
പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.


ദയവു ചെയ്തു ഈ വിചാരണ ഒന്ന് നിര്‍ത്താമോ?... ഇതുവരെ നിങ്ങള്‍ക്കാര്‍ക്കും
ഈ ചോദ്യങ്ങള്‍ ചോദിക്കാന്‍ സമയം കിട്ടിയില്ല. ....ഇനി ഇപ്പോള്‍
അറിഞ്ഞിട്ടെന്തു കാര്യം....?


പലരും വിളറിയ മുഖത്തോടെ പുറത്തേക്കിറങ്ങി. എല്ലാരും പോയി കഴിഞ്ഞപ്പോള്‍
അവള്‍ എന്നോട് മാത്രം ചോദിച്ചു.


ഞാനാണോ? ....ഞാനാണോ കുറ്റക്കാരി?....


അവള്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. എന്‍റെ കണ്ണിരോക്കെ തൊണ്ടയില്‍
കെട്ടിനിന്നതിനാല്‍ ഒരു വാക്ക് പോലും പുറത്തേക്കു വന്നില്ല.


കോളേജ് യുണിയന്‍ ചെയര്‍മാന്‍റെ തീപൊരി പ്രസംഗം കേട്ട് ആരാധനയോടെ എന്‍റെ
അരുകില്‍ നിന്ന പാവാടക്കാരിയെ പിന്നെ എത്രയോ കാലം കഴിഞ്ഞാണ് ഞാന്‍
കണ്ടത്. ഓഫിസില്‍ നിന്നും വൈകിയെത്തിയ ഒരു ദിവസം മുറ്റത്തെ
പൊന്‍ചെമ്പകത്തിന്റെ ചുവട്ടില്‍ രണ്ടുപേര്‍ നില്‍ക്കുന്നു. ഇരുട്ടു
വീണിരുന്നതിനാല്‍ മുഖങ്ങള്‍ വ്യക്തമായിരുന്നില്ല. ഞാന്‍ വേഗം ചെന്ന്
ലൈയ്റ്റ് ഇട്ടു. അതിനെക്കാള്‍ പ്രകാശമുള്ള ചിരിയുമായി അപര്‍ണയും
അരവിന്ദനും നില്‍ക്കുന്നു. അത്ഭുതം കൊണ്ട് പെട്ടെന്നെനിക്ക് വാക്കുകള്‍
കിട്ടിയില്ല.


എന്താടി ഇതു...?. അന്തംവിട്ട പെരുച്ചാഴിയെ പോലെ...?


അതെ... നിന്നെ ഒന്ന് ഞെട്ടിക്കാമെന്നു കരുതി. ...ഞങ്ങള്‍ അപ്പുറത്തെ വീട്
വാങ്ങി... നിന്‍റെ അയല്‍ക്കാരിയായി കേട്ടോ.... അവള്‍ കിലുകിലേ പറഞ്ഞു
തുടങ്ങി.


ഇവള്‍ എത്ര മാറിപോയി അല്ലെ അരവി...?
നിറം കെട്ടൂ. തടിവെച്ചു.
പഴയ ഗൌരവം മാത്രം ബാക്കിയുണ്ടല്ലേ...?.


അവളുടെ വര്‍ണന തുടരാനനുവദിക്കാതവരെ അകത്തേക്ക് ക്ഷണിച്ചു.


വേണ്ട ചക്കരേ ഇനി സമയമില്ല..... രണ്ടു മണിക്കൂര്‍ ആയി ഈ നില്‍പ്പ്
തുടങ്ങിയിട്ട്... ഇനി പോട്ടെ.... നീ നാടുമുഴുവനും നന്നാക്കിയിട്ടല്ലേ
വരൂ...... അടുത്തയാഴ്ച മുതല്‍ നമ്മള്‍ അയല്‍ക്കാര്‍ അല്ലെ? ... നിന്റെ
പൊന്‍ചെമ്പകത്തിന്റെ സുഗന്ധത്തില്‍ മത്ത്‌ പിടിച്ചിരിക്കയാ അരവി.
പിന്നെ... ഞാന്‍ ഒരു തൈ മോഷ്ടിച്ചു. എന്‍റെ വീടും സുഗന്ധം നിറയട്ടെ.


അയ്യോ അപു. ..അത് വേഗമൊന്നും പൂക്കില്ല... കുറെ വര്‍ഷങ്ങള്‍ കഴിയണം.


ശരിയാ ഞങ്ങളെപോലെ തന്നെ അല്ലെ...?


കുട്ടികള്‍ എന്തെ എന്ന് ചോദിക്കാന്‍ തുടങ്ങിയ എന്‍റെ വായ്‌ അടഞ്ഞു പോയി.
അവള്‍ പെട്ടെന്ന് വിഷയം മാറ്റി. അതെ.... നിന്‍റെ മോന്‍റെ സ്ക്കൂളിലെക്കാ
എനിക്ക് മാറ്റം കിട്ടിയത്.


എന്തോ വീഴുന്ന ശബ്ദം എന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തി. ഞാന്‍
പുറത്തേക്കു ചെന്നു . മറിഞ്ഞു കിടക്കുന്ന കസേര ബെധ്ധപെട്ടു നിവര്‍ത്താന്‍
ശ്രമിക്കുന്ന അച്ഛനെയാണ് കണ്ടത്.


അച്ഛന്‍ അകത്തിരിക്കൂ..... ഞാന്‍ ശരിയാക്കി വയ്ക്കാം....


അവന്‍ പോയതോടെ എന്‍റെ ശക്തി പോയി മോളെ. ......
ആ കുട്ടിയോടെ ജീവിതത്തോട് പൊരുതാന്‍ പറയു....
ഈ വയസ്സന്‍റെ കാവല്‍ ഇനി എത്രകാലം.?...


എനിക്ക് പറയാന്‍ വാക്കുകളില്ലായിരുന്നു. അച്ഛനെ പതുക്കെ നടത്തി അകത്തെ
മുറിയില്‍ കൊണ്ടിരുത്തി. അടുക്കളയില്‍ പോയി ഇലയടയും ചായയും ഉണ്ടാക്കി
അച്ഛന് കൊടുത്തു ,ഞാന്‍ അപുന്‍റെ.. അടുത്തേക്ക് ചെന്നു. എത്ര
നിര്‍ബന്ധിച്ചിട്ടും അവള്‍ ഒന്നും കഴിച്ചില്ല. മുറിയിലെ നിശ്ശബ്ദതയുടെ
ഭാരം താങ്ങാനാവാതെ ചുമരുകള്‍ തകര്‍ന്നു വീഴുമോ എന്നെനിക്കു തോന്നി.


അപു.... ഞാനിറങ്ങട്ടെ.... മോന്‍ വന്നുകാണും സ്ക്കൂളിന്നു. ഞാന്‍ പിന്നെ വരാം. .....


അവള്‍ ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. അച്ഛനോട് തലയാട്ടി ഞാന്‍
വാതില്‍ ചാരി ഇറങ്ങി. മുറ്റത്തിനരുകില്‍ കുറച്ചപ്പുറത്തെ വീട്ടിലെ
ശാരദേച്ചി നില്‍പ്പുണ്ടായിരുന്നു.


എപ്പഴേ നീ വന്നെ? നിനക്ക് മാറ്റം കിട്ടിയോ?


ഇപ്പോ വന്നതെയുള്ളു.... ഇല്ല.... ഇക്കൊല്ലം കിട്ടുമെന്ന്
തോന്നുന്നില്ല... എന്തെ ശാരദേച്ചി ഉണ്ടായത്?


എനിക്ക് അറിയില്ല എന്‍റെ മോളെ. ....


കുറെ ദിവസമായി ഓനിങ്ങനെ തലയും താഴ്ത്തി പോകുന്ന കാണാം. ഞാന്‍
പറയുമായിരുന്നു ഇവനെന്താ ഇങ്ങനെ വെറുപ്പ്‌ പിടിച്ചമാതിരി എന്ന്.


നിങ്ങള്‍ക്ക് ചോദിക്കാമായിരുന്നില്ലേ...........?


ഈ പണിയെടുത്തു വയ്ക്കുമെന്ന് ആരെങ്കിലും നിരീച്ചോ?


ഓള് സ്ക്കൂളില്‍ പോയതാ. സന്ധ്യക്ക്‌ ഓന് ഇവിടെയുണ്ടായിരുന്നു. ഞാന്‍
കണ്ടതാ. ഓള് സ്ക്കൂളിന്നു വരാന്‍ വൈകിപ്പോ ഫോണ്‍ വിളിച്ചിട്ട് ഓന്‍
എടുത്തില്ല. കുറെ തവണ വിളിച്ചു. ഓള്‍ക്ക് ബേജാറായിട്ടു അപ്പുറത്തെ രണ്ടു
വീട്ടിലും മാറി മാറി വിളിച്ചു. ഓര്‍ പറഞ്ഞു ഓന്‍ അവിടെയില്ലാന്നു.
ഓള്‍ക്ക് സമാധാനമില്ലാഞ്ഞിട്ടായിരിക്കാം പിന്നെ എന്നെ വിളിച്ചു. ഞാന്‍
ഓടി വന്നു. ഊയന്‍റെ മോളെ അപ്പോഴല്ലേ കണ്ടെനും. ഞാന്‍ ഒന്നേ നോക്കിയുള്ളൂ.
അപ്പോഴേക്കും അച്ഛനും മോളും എത്തി. എന്‍റെ പര ദൈവങ്ങളെ.... ആ
പെങ്കൊച്ചിന്റെ നിലവിളി... ഇതുവരെ എനിക്ക് മര്യാദയ്ക്ക് ഒരു തുള്ളിവെള്ളം
ഇറക്കാന്‍ കഴിഞ്ഞിട്ടില്ല. ഓള് മാറിമാറി ഈ രണ്ടു വീട്ടി ലും
വിളിച്ചതാ..... ആരേലും അപ്പൊ ചെന്നു തട്ടി വിളിച്ചെങ്കില്‍.. ഓന്‍റെ
സമയമായി കാണും.....


ശാരദേച്ചി പറഞ്ഞു പറഞ്ഞു കരഞ്ഞു കൊണ്ട് നടന്നു.


ലോകം ഒരു ഗ്രാമമായി ചെറുതാകുന്നു. പക്ഷെ വീടുകള്‍ക്കിടയിലെ മതിലുകള്‍
എത്ര പൊക്കത്തില്‍ . വീടിനുള്ളിലോ ചുമരുകളുടെ തടവറയില്‍ തളച്ചിട്ട
ജീവിതങ്ങള്‍ .


ആരും വരാറില്ലേ ചേച്ചി? .....ആര് വരാനാ മക്കളെ....... അതും ആത്മഹത്യ
ചെയ്തവന്റെ വീട്ടില്‍ . ......ആരെങ്കില്‍ വന്നാതന്നെ ഓരോന്ന് ചോദിച്ചു ആ
കൊച്ചിനെ ഇല്ല്ലാണ്ടാക്കും.


ഗേറ്റടക്കുമ്പോള്‍ അറിയാതെ പൊന്‍ചെമ്പകത്തിലേക്ക് നോക്കി. ഒന്ന് രണ്ടു
പൂക്കള്‍ മാത്രം. അപ്പോള്‍ അരവിയുടെ മുഴങ്ങുന്ന ശബ്ദം കേള്‍ക്കുന്ന പോലെ
തോന്നി എനിക്ക്.


അച്ചു ......നീയല്ലേ പറഞ്ഞത് ഇതു പൂക്കാന്‍ വര്‍ഷങ്ങള്‍ വേണമെന്ന്. കണ്ടോ
......ഞങ്ങളുടെ സ്നേഹം കണ്ടു കണ്ടു ചെമ്പകം പൂത്തുപോയി.


പെട്ടെന്ന് വീശിയ തണുത്ത കാറ്റില്‍ പാതി കരിഞ്ഞ ഒരു പൂവ് അടര്‍ന്നു
വീണു.... ഞാന്‍ അതെടുത്തു മണത്തു..... പക്ഷെ അതിനു കരിഞ്ഞ മാംസത്തിന്‍റെ
ഗന്ധമായിരുന്നു! ‌

വിറകുപുര



വീട് പണിയുമ്പോൾ വിറകുപുര
വേണമെന്നവൾക്ക് നിർബന്ധം.
വീഴ്ത്താനായി മരങ്ങളൊന്നുമില്ലാത്ത
അറവുമില്ലിന്റെ ശബ്ദം കേൾക്കാത്ത
നഗരമധ്യത്തിൽ
വിറകുപുര അധികപ്പറ്റല്ലേ..?
ഞാൻ ചോദിച്ചു
ഹൃദയത്തിന്റെ ആകൃതിയുള്ള
ഗ്യാസ്സ്കുറ്റിയല്ലേ ഫാഷൻ..?
മകൾ പറഞ്ഞു.
കന്നാസ്സിലെ മണെണ്ണ പോരേ
അത്യാവശ്യത്തിന്ന്..?
മകന്റെ തമാശ .
“ശരിയാണ്..
മണെണ്ണയ്ക്കും പെട്രോളിന്നും
ഏതിടുക്കിലും ചെന്ന് കത്താനാവും.
ഗ്യാസ്സുകുറ്റിയ്ക്ക്
ഭ്രൂണത്തെയും ഹൃദയത്തെയും വരെ
കത്തിക്കാനാവും
പക്ഷേ, അട്ടിയിട്ട വിറകുകൊള്ളി
കാണുമ്പോഴുള്ള സമാധാനമുണ്ടല്ലോ..
അതു വേറെയാണ്.
വിറകുകൊള്ളി
അടുപ്പിന്റെ മാത്രമല്ല,മനസ്സിന്റെ കൂടി
വിശപ്പ് കെടുത്തുമല്ലോ.
നമ്മുടെ പേടിയെയും മൗനത്തെയും
അഗ്നിക്കിരയാക്കുമല്ലോ..
ക്ഷാമകാലത്തെക്കുള്ള കരുതിവയ്പ്പ് മാത്രമല്ല
സമാധാനത്തിന്റെ നിലവറകൂടിയാണത്
അവളുടെ വാഗഗ്നിയിൽ
സംശയങ്ങളുടെ മരനീര്
പുകഞ്ഞില്ലാതായി.
പട്ടണനടുവിൽ
മൂന്നുകോടി കൊണ്ടലങ്കരിച്ച
ഞങ്ങടെ വീടിന്നു തൊട്ടടുത്തായി
വിറകുപുര കൂടിയുണ്ടിപ്പോൾ……

അഞ്ചാംഭാവം


(സ്ത്രീഭ്രൂണഹത്യയും ഫെർട്ടിലിറ്റി റേറ്റും)
ജ്യോതിർമയി ശങ്കരൻ






ആൺകുട്ടിയുണ്ടാവാനായുള്ള സ്പെഷ്യൽ ട്രീറ്റ്മെന്റിനായി പരസ്യം ചെയ്ത ഡോക്ടറെ കുറ്റക്കാരിയെന്നു കണ്ട് 3 വർഷത്തെ തടവിനും 30,000 രൂപ പിഴയും വിധിച്ചപ്പോൾ പ്രീ-കൺസെപ്ഷൻ & പ്രീ നാറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്സ് (പ്രൊഹിബിഷൻ ഓഫ് സെക്സ് സെലെക്ഷൻ ) ആക്റ്റ്-2003 വന്നതിന്റെ ആദ്യഫലമായിരിയ്ക്കാം നമുക്കു കിട്ടിയത്. 

മുംബെയിലെ ഡോക്ടർമാരായ ഛായ ടാറ്റെഡ്, ഡോക്ടർ ശുഭാംഗി അഡ്കർ എന്നിവർക്കെതിരെ ഫയൽ ചെയ്യപ്പെട്ട ഈ കേസിൽ തെളിവുകളുടെ അഭാവത്തിൽ ഡോക്ടർ ശുഭാംഗിയെ വെറുതെ വിട്ടിരുന്നു. മെഡിക്കൽ അടിയന്തരാവസ്ഥയ്ക്കു പുറത്തുള്ള പ്രീ-നാറ്റൽ സെക്സ് ഡിറ്റർമിനേഷൻ ടെസ്റ്റുകളെ പാടെ തടയുന്നതിനുള്ള ഇത്തരം നീക്കങ്ങൾ ഏറെ സ്വാഗതാർഹം തന്നെ.

നിയമാനുസൃതമല്ലാതെയായുള്ള ഇത്തരം ടെസ്റ്റുകൾ നടത്തുന്ന പല ക്ലിനിക്കുകളിലും ഈയിടെ റെയ്ഡ് നടക്കുകയും സോണോഗ്രാഫി യന്ത്രങ്ങൾ സീൽ ചെയ്യപ്പെടുകയുമുണ്ടായി. അതുകൊണ്ടു സ്ത്രീഭ്രൂണഹത്യകൾ തടയാനാവില്ലെങ്കിലും ഒരു പരിധി വരെ നിയന്ത്രിയ്ക്കാൻ കഴിയുമായിരിയ്ക്കാം. റേഡിയോളജിസ്റ്റുകൾക്ക് ഒരൽ‌പ്പം ഭീതിയും ഉണ്ടായിട്ടുണ്ടാവാം. പക്ഷേ ഗർഭിണിയായ സ്ത്രീയുടെ രക്തത്തിന്റെ സാമ്പിൾ അയച്ചു കൊടുത്താൽ 12 ദിവസങ്ങൾക്കുള്ളിൽ അതിന്റെ റിസൽറ്റ് പ്രോമിസ് ചെയ്യുന്ന അമേരിയ്ക്കൻ ലാബോരറ്ററികളെ നമുക്കു നിയമത്തിനു കീഴിൽ കൊണ്ടു വരാനാകില്ലല്ലോ? വെറും 16,800 രൂപ ചിലവ് വരുന്ന ഈ ഫോയറ്റൽ ഡി.എൻ.ഏ ടെസ്റ്റ് കൂടുതൽക്കൂടുതൽ ഇന്ത്യക്കാരെ ആകർഷിച്ചുകൊണ്ടിരിയ്ക്കുന്നു.

അവിടെ അതു നിയമപരമായതിനു കാരണം പലപ്പോഴും അവിടെ ഇത്തരം സെക്സ് ഡിറ്റർമിനേഷൻ ടെസ്റ്റുകളുടെ ഉദ്ദേശം പിറക്കാനിരിയ്ക്കുന്ന കുഞ്ഞിനായുള്ള മുറി ഒരുക്കുന്നതിനും ഷോപ്പിംഗിനും ആയിരിയ്ക്കുമെന്നതിനാലാണ്. നാം ഇന്ത്യക്കാരെപ്പോലെ പിറക്കാനിരിയ്ക്കുന്ന കുഞ്ഞു പെണ്ണാണെന്നറിഞ്ഞാൽ അതിനെ നശിപ്പിയ്ക്കാൻ വേണ്ടിയല്ല. കഷ്ടം! നാം ഇത്രമാത്രം താഴ്ന്ന നിലവാരത്തിലേയ്ക്കെത്തിപ്പെട്ടല്ലോയെന്നോർക്കുമ്പോൾ ദു:ഖം തോന്നുന്നു.
“അവെയർനെസ്സ് ഇയർ ഓഫ് ഫീമെയിൽ ഫൊയെറ്റിസൈഡ്” ആയി പ്രഖ്യാപിച്ച 2007 കടന്നു പോയിട്ട് 4 വർഷം കഴിയാറായി. ഇക്കാലത്തിന്നിടയിൽ നമുക്കെന്തു നേട്ടങ്ങൾ കൈവരിയ്ക്കാനായി? ട്രഡീഷനുകളും ആചാരാനുഷ്ഠാനങ്ങളും ഇന്നും അവളെ തളച്ചിടുന്നു. എത്രയോ പെൺകുഞ്ഞുങ്ങളുടെ ജീവനുകൾ ഇപ്പോഴും ഗർഭ സഞ്ചികൾക്കുള്ളിൽത്തന്നെ ഒടുങ്ങുന്നു. ഇന്നും സമൂഹത്തിന് ആൺകുഞ്ഞുങ്ങൾക്കു സമമായി എന്തു കൊണ്ട് പെൺകുഞ്ഞുങ്ങളെ കാണാനാകുന്നില്ല? ചോദ്യങ്ങൾ മാത്രം ബാക്കി.

സേവ് ദ ഗേൾ ചൈൽഡ്” പദ്ധതി വളരെയേറെ പ്രതീക്ഷകളൊടെ തുടങ്ങിയ ഒന്നാണ്. ജനുവരി 24 നെ നമ്മൾ ‘നാഷനൽ ഗേൾ ചൈൽഡ് ഡെ” ആയും പ്രഖ്യാപിചിട്ടുണ്ട്. മദ്ധ്യപ്രദേശ് ഗവണ്മെന്റിന്റെ പുതിയ പദ്ധതി ‘ബേഠീ ബചാവോ അഭിയാൻ”പെൺകുട്ടികളെ നേരിടുന്നപ്രശ്നങ്ങളിലേയ്ക്കും അവർക്ക് വീടുകളിൽ നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങൾ, പോഷകാഹാരക്കുറവ്,വിദ്യാഭ്യാസം,ബാല്യ വിവാഹം സ്ത്രീഭ്രൂണഹത്യ എന്നിവയ്ക്കും പ്രാധാന്യം കൊടുക്കുന്നു. 

അതേ സമയം യാഥാസ്ഥിതികത്വത്തിന്റെ പിടി മുറുക്കെപ്പിടിയ്ക്കുന്ന തമിൾനാട്ടിൽ നിന്നുമെത്തുന്ന വാർത്തകൾ നമ്മെ ഞെട്ടിപ്പിയ്ക്കുന്നവയാണ്. തലൈക്കൂന്തൽ എന്ന ആചാരത്തെക്കുറിച്ച് മുൻപൊരിയ്ക്കൽ ഞാൻ ഈ കോളത്തിൽ എഴുതിയിരുന്നുവല്ലോ? അതുപോലെത്തന്നെ കാലാകാലങ്ങളായുള്ള, വംശം നിലനിർത്താനായുള്ള ആൺ കുഞ്ഞുങ്ങൾക്കായുള്ള മോഹവും, വർദ്ധിച്ചുകൊണ്ടേയിരിയ്ക്കുന്ന പെൺകുട്ടികളുടെ സ്ത്രീധനഭാരവും എത്രയെത്ര കുരുന്നു പെൺകുഞ്ഞുങ്ങളെയാണ് ഇരുചെവിയറിയാതെ ഇല്ലാതാക്കിയതെന്നു പറയാനാവില്ല. പക്ഷെ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ‌പ്പെടാതിരുന്നിട്ടില്ലെന്നതാണ് സത്യം. ഇന്നും ആൺകുട്ടികൾക്കായുള്ള ദാഹം തുടരുന്നു.32 ഗ്രാമങ്ങളിലായി ഈയിടെ നടത്തിയ സർവ്വേയിൽ 333 ഭ്രൂണഹത്യ/ഇൻഫാന്റിസൈഡ് രേഖപ്പെടുത്താനായെന്നറിയുമ്പോൾ അതിന്റെ വൈപുല്യം മനസ്സിലാക്കാനാവുന്നു. 2001ലെ 20 സ്കാൻ സെന്ററുകളിൽ നിന്നും 2011ൽ 212 സ്കാൻ സെന്റ്റുകളായെന്നതും ശ്രദ്ധേയമാണ്. 

രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ കാണുന്ന സ്ത്രീ-പുരുഷ ജനസംഖ്യയിലെ വ്യതിയാനം നമ്മെ ഇരുത്തിച്ചിന്തിപ്പിയ്ക്കാൻ ഇടവരുത്തുന്നു. കുറഞ്ഞു കൊണ്ടിരിയ്ക്കുന്ന  ജനന നിരക്ക് സമൂഹത്തിന്റെ നിലനിൽ‌പ്പിനെ ഏതെല്ലാം വിധത്തിൽ ബാധിയ്ക്കുമെന്നു ചിന്തിച്ചു തുടങ്ങാറായിരിയ്ക്കുന്നു.

മഹാരാഷ്ട്രയുടെ കാര്യമെടുക്കൂ.. പെൺകുഞ്ഞുങ്ങൾക്കു പ്രാധാന്യം നൽകാനാണെങ്കിലും മൂന്നാമത്തെ കുഞ്ഞു പെണ്ണായാൽ ഇൻസെന്റീവ്സ് വാഗ്ദാനം ചെയ്യുന്നതിലെ പൊരുത്തക്കേട് അധികൃതർ കാണുന്നില്ലെന്നോ? കുറയുന്ന ഫെർട്ടിലിറ്റി റേറ്റ് ചിന്ത്യ്ക്കു വകതരുന്നെന്നില്ല. ലോകമെമ്പാടും ചിന്തയ്ക്കു വക നൽകുന്ന ഒന്നാണല്ലോ കുറയുന്ന ഫെർട്ടിലിറ്റി റേറ്റ്. പക്ഷേ രണ്ടുകുട്ടികളെ വളർത്തുകയും വിദ്യാഭ്യാസം നൽകുകയെന്നതുപോലും ഭാരമാകുന്നതിനാൽ ഒരു കുട്ടി മതിയെന്ന ചിന്തയിലാണ് പലരുമിവിടെ. ഇനി അഥവാ മൂന്നാമത്തെ കുട്ടിയ്ക്കായി തയ്യാറാവുന്നവർക്ക് ആൺ കുഞ്ഞാണുണ്ടാകുന്നതെങ്കിലോ? അതു വീണ്ടും ആൺ-പെൺ റേഷ്യോവിന്റെ വിടവ് കൂട്ടുകയല്ലേ ചെയ്യുകയുള്ളൂ? 2001 ലെ കണക്കനുസരിച്ച് ഇന്ത്യയിൽ ആയിരം ആൺകുട്ടികൾക്ക് 927 പെൺകുട്ടികൾ എന്നത് 2011 ആയപ്പോഴേയ്ക്കും 914 ആയിക്കുറഞ്ഞു. മഹാരാഷ്ട്രയിൽ ഇന്നിത് അതിലും കുറഞ്ഞു 883 ലെത്തിക്കഴിഞ്ഞിരിയ്ക്കുന്നു.പൊതു പ്രവർത്തകർക്കും ഗവണ്മെണ്ട് ജീവനക്കാർക്കും മൂന്നു കുട്ടികളുണ്ടായാൽ അവരുടെ പ്രവർത്തന മേഖലയിൽ പലതിനും അയോഗ്യത കൽ‌പ്പിച്ചിരുന്നത് മാറ്റാൻ ഗവണ്മെന്റ് തീരുമാനിച്ചിരിയ്ക്കുകയാണ്. രണ്ടു പെൺകുഞ്ഞുങ്ങൾക്കുശേഷം ആൺകുഞ്ഞിനെ കൊതിയ്ക്കുന്നവർക്കിതേറെ അഭികാമ്യമാകും. എന്നാൽ മൂന്നാമതായി പെൺകുഞ്ഞു പിറന്നാൽത്തന്നെ മാത്രമേ സെക്സ് ഡിറ്റർമിനേഷൻ ടെസ്റ്റ് അവർ നടത്തിയിട്ടാണ്ടാവാനിടയില്ലെന്ന് നമുക്കു മനസ്സിലാകാൻ കഴിയുകയുള്ളൂ. ഈ നിലയ്ക്കു നോക്കുമ്പോൾ മൂന്നു കുഞ്ഞുങ്ങളാകാമെന്ന തീരുമാനം കൊണ്ട് മാത്രം ഫലം കിട്ടുന്നില്ലെന്നു കാണാം.

മറ്റേണ്ടതു നിയമങ്ങളല്ല, സമൂഹത്തിന്റെ കാഴ്ച്ചപ്പാടാണെന്നിവിടെ എല്ലാവർക്കും അറിയാം. കണ്ണടച്ചിരുട്ടാക്കുന്നവരോടെന്തു പറയാൻ? ജനിച്ച നിമിഷം മുതൽ അവളെ ഭാരമായിക്കാണാനേ സമൂഹത്തിനാകുന്നുള്ളൂ. എന്നാൽ അവളില്ലാത്ത ഒരു സമൂഹത്തെ വിഭാവനം ചെയ്യാനും സമൂഹത്തിന്നാകുന്നില്ല. കുടുംബത്തിന്റെ, സമൂഹത്തിന്റെ , നാടിന്റെ തന്നെ പുരോഗതിയിൽ സ്ത്രീ വഹിയ്ക്കുന്ന പങ്ക് പുരുഷനേക്കാൾ കൂടുതലെന്നതും സത്യം.. എന്നിട്ടും ഗർഭപാത്രത്തിന്നകത്തു കിടക്കുന്ന സമയത്തുപോലും  അവളെങ്ങിനെ ക്രൂരതയ്ക്കിരയാകുന്നു?

മറ്റു പല രാജ്യങ്ങളും ചെയ്യുന്നതുപോലെ ചെയ്യാമെങ്കിലും ഇൻസെന്റീവ്സ് കൊണ്ടു മാത്രം ഫെർട്ടിലിറ്റി റേറ്റ്  കൂട്ടാനോ പെൺ- ഭ്രൂണഹത്യകളെ തടയാനോ കഴിയുമെന്ന് വിചാരിയ്ക്കുന്നത് ശരിയാകണമെന്നില്ല.   സെക്സ് സെലെക്റ്റീവ് അബോർഷൻ തെറ്റാണെന്ന് സമൂഹം സ്വയം മനസ്സിലാക്കുന്നതുവരെ പാത്തും പതുങ്ങിയും അതു നടക്കുക തന്നെ ചെയ്യും. അതേ സമയം പെൺകുഞ്ഞുങ്ങൾ ഒരുകാര്യത്തിലും ആൺകുഞ്ഞുങ്ങളിൽ നിന്നും മോശമല്ലെന്നംഗീകരിയ്ക്കാൻ സമൂഹം പഠിയ്ക്കണം. വംശപാരമ്പര്യങ്ങളുടെ മഹത്വം നിലനിർത്തുന്നതിനേക്കാൾ സ്വന്തം മക്കളുടെ സന്തോഷവും സംതൃപ്തിയുമാകട്ടെ നമ്മുടെ ലക്ഷ്യം. ഒരു പക്ഷെ മൂന്നോ നാലോ കുട്ടികൾ വേണമെന്നു മോഹിയ്ക്കുന്നവർക്ക് നിയമം എതിരാകാതിരിയ്ക്കുന്നതും നല്ലതാകും. 

ഫെർട്ടിലിറ്റി രേറ്റ് കൂടില്ലെങ്കിലും ഇതുകൊണ്ടു പെൺകുട്ടികളുടെ സംഖ്യ വർദ്ധിയ്ക്കാനേ വഴിയുള്ളൂ.എന്തായാലും കഴിഞ്ഞയാഴ്ച്ച ദെൽഹിയിൽ ചൈൽഡ്-സെന്റേർഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനായ പ്ലാൻ ഇൻഡ്യ പുറത്തു വിട്ട “സ്റ്റേറ്റ് ഒഫ് ദ ഗേൾ ചൈൽഡ് ഇൻ ഇന്ത്യ”  റിപ്പോർട്ട് പുരുഷന്മാരേയും ആൺകുട്ടികളെയും, gender Equality യെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനെക്കുറിച്ചായിരുന്നു. അതിനായി പ്രവർത്തിയ്ക്കേണ്ട ചുമതലയും അവർക്കു തന്നെ. ഒരു തുടക്കമെന്നോണം ഡെൽഹി, ഉത്തർപ്രദേശ്,ബീഹാർ, ഗുജരാത്ത്, കർണ്ണാടക എന്നീ സ്റ്റേറ്റുകളിലെ 10 നും 35നും ഇടയിലെ സ്ത്രീ-പുരുഷന്മാർക്കിടയിലാണിതിന്റെ ബോധവൽക്കരണം നടത്തിയത്.പ്ലാൻ ഇന്ത്യയുടെ മൂന്നാമത്തെ ഈ സംരംഭത്തിനു മുൻപായുള്ള “Because I am a Girl” (BIAG), ‘Girls in a changing Landscape: Urban and Digital Frontiers’ എന്നിവയും ഏറെ ശ്രദ്ധേയമായവയാണ്. ഇതാണ് രാജ്യത്തിനു ഇന്ന് ആവശ്യം.പെൺകുട്ടികൾ സമൂഹത്തിലനുഭവിയ്ക്കുന്ന പ്രശ്നങ്ങളെ ഇവിടെ ചൂണ്ടിക്കാട്ടുന്നുവെങ്കിലും ഇവിടെ സ്ത്രീകൾ ക്കായി പ്രത്യേകതമായെന്തിനെങ്കിലുമായി മുറവിളി കൂട്ടുകയല്ല ചെയ്യുന്നത്, മറിച്ചു എല്ലാവരേയും ഒരേപോലെ പരിഗണിയ്ക്കുന്നതിനുള്ള ആഹ്വാനമാണു കാണുന്നത്. അസമത്വത്തെ നിർമ്മാർജ്ജനം ചെയ്യുന്നതിനൊപ്പം സ്വന്തം അവകാശങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം കൂടിയാകുന്നതിനാൽ സമൂഹത്തിന്റെ കാഴ്ച്ചപ്പാട് മാറാമെന്നാണ്പ്രതീക്ഷ....നമുക്കാശിയ്ക്കാം...പെൺകുഞ്ഞുങ്ങൾക്കായി ഒരു നല്ല നാളെ അണയാറായെന്നോർത്ത്..

രോമക്കുപ്പായം

 പി.എ.അനിഷ്



മരച്ചില്ലകളില്‍ ചാടിമറയുന്ന
മലയണ്ണാനെക്കണ്ടിട്ടില്ല
പറമ്പിക്കുളത്തു പോയിട്ടും
ഓരോ വളവിലുമോരോ കയറ്റത്തിലും
പെരുമരങ്ങളിലേക്കു
പാളിവീഴുന്ന നോട്ടങ്ങളില്‍
രോമാവൃതമായൊരു
വാലനക്കം കണ്ണോര്‍ത്തിട്ടും
മലമുഴക്കി വേഴാമ്പലിന്റെ
ചിത്രം വരഞ്ഞ റോഡരികുകളില്‍ നിന്ന്
മലകള്‍  കടന്നു പോകും
മുഴക്കങ്ങളെറിഞ്ഞിട്ടും
മലകളേ ... മരങ്ങളേ
ഒരു മലയണ്ണാനെക്കാണിച്ചു താ..
എന്ന പ്രാര്‍ഥനയുടെ ഫലമായിരിക്കുമോ
തെങ്ങോലകളില്‍ നിന്നു കുതിക്കുമീ രോമക്കാലുകള്‍
പൂക്കുലകളിലള്ളിപ്പിടിക്കുമീ നഖക്കൂര്‍പ്പുകള്‍
ഇളനീരു തുരന്നുകുടിക്കുമീ
ചെമ്പന്‍ചുണ്ടുകള്‍
തെങ്ങില്‍ നിന്നു
തെങ്ങിലേക്കു കുതിയ്ക്കുമ്പോളഴിഞ്ഞു വീണ
രോമക്കുപ്പായം
വെയിലത്തുണക്കാനിട്ടിട്ടുണ്ട്
കൊഴിഞ്ഞ പീലികള്‍
തേടിനടക്കും മയിലിനെപ്പൊലെ
ഉമ്മവെച്ചു പിരിഞ്ഞ
വെടിയുണ്ടയുടെ ശബ്ദമനുകരിച്ച്
വരുമെന്നറിയാം
തുരന്നുതിന്ന
ഓര്‍മകള്‍ക്കു പകരം
ഈ രോമക്കുപ്പായമെങ്കിലും
ഞാനെടുത്തോട്ടെ !



അറയ്ക്കല്‍ കെട്ടിലേക്ക്

 നിരക്ഷരൻ
ണ്ണൂര്‍ക്കാരനായ സഹപ്രവര്‍ത്തകന്‍ തമിട്ടന്‍ തന്‍ഷീറിന്റെ വീട്ടിലേക്ക് യാത്ര പോകാന്‍ പരിപാടിയിടുമ്പോള്‍, അരിപ്പത്തില്‍, നെയ്പ്പത്തില്‍, ആണപ്പത്തില്‍, മുട്ടാപ്പം, മലബാര്‍ ബട്ടൂറ, മട്ടന്‍ തലക്കറി, കല്ലുമ്മക്കായ ഫ്രൈ, എന്നിങ്ങനെയുള്ള മലബാറിലെ വിഭവങ്ങളൊക്കെ മൂക്കറ്റം അടിച്ച് കേറ്റണമെന്നതിനപ്പുറം മറ്റൊരു ലക്ഷ്യം കൂടെ എനിക്കുണ്ടായിരുന്നു.

ഒരു മുത്തശ്ശിക്കഥപോലെ കേട്ടിട്ടുള്ളതാണെങ്കിലും കൂടുതലൊന്നും വിശദമായി അറിഞ്ഞുകൂടാത്ത അറയ്ക്കല്‍ കെട്ടിനെപ്പറ്റി കുറച്ചെന്തെങ്കിലുമൊക്കെ മനസ്സിലാക്കുക, കേരളത്തിലെ ഏക മുസ്ലീം രാജവംശമായിരുന്ന ആ തറവാടിന്റെ അവശേഷിപ്പുകള്‍ എന്തെങ്കിലുമൊക്കെയുണ്ടെങ്കില്‍ അതൊക്കെയൊന്ന് കാ‍ണുക, കുറച്ച് ഫോട്ടോകളെടുക്കുക. അതായിരുന്നു ആ യാത്രയുടെ ലക്ഷ്യം.

അരയന്‍പറമ്പിലെ ഒരു കുടുംബാംഗം മതം മാറി മുസ്ലീമാകുന്നു. അദ്ദേഹം ഏഴിമല കോലത്തിരിയുടെ പടനായകന്മാരില്‍ ഒരാളായിരുന്നു. ഒരിക്കല്‍ ഏഴിമല പുഴയില്‍ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ പുഴയില്‍ മുങ്ങിമരിക്കാന്‍ പോകുകയായിരുന്നു ഒരു സ്ത്രീയെ അദ്ദേഹം രക്ഷപ്പെടുത്തുകയുണ്ടായി. അന്യമതസ്ഥന്‍ തീണ്ടിയതുകാരണം ആ സ്ത്രീ സമുദായത്തില്‍ നിന്നും ഭ്രഷ്ടയാക്കപ്പെടുന്നു. കോലത്തിരിത്തറവാട്ടിലെ ഒരു തമ്പുരാട്ടിയായിരുന്ന അവരെ പുഴയില്‍ നിന്ന് രക്ഷപ്പെടുത്തിയ ആ മുസ്ലീമിനുതന്നെ സാമൂതിരി വിവാഹം ചെയ്തുകൊടുക്കുന്നു. കൂട്ടത്തില്‍ കണ്ണൂരും പ്രദേശങ്ങളിലുമുള്ള ഒരുപാട് സ്വത്തുക്കളും അവര്‍ക്ക് താമസിക്കാന്‍ അറയ്ക്കല്‍ കെട്ട് എന്ന പേരില്‍ ഒരു കൊട്ടാരവും അതിനനുബന്ധപ്പെട്ട കെട്ടിടങ്ങളുമൊക്കെ പണികഴിപ്പിച്ച് കൊടുക്കുന്നു. അവിടന്നാണ് അറയ്ക്കല്‍ രാജവംശത്തിന്റെ ഉത്ഭവം.

അല്‍പ്പസ്വല്‍പ്പം വ്യതിയാനത്തോടെ ഇതേ കഥ പലരും കേട്ടിട്ടുണ്ടാകും. വില്യം ലോഗന്റെ മലബാര്‍ മാനുവലിലും ഇതിനെപ്പറ്റി പറയുന്നുണ്ട്. ചില കഥാഭേദങ്ങളില്‍ ചേരമാന്‍ പെരുമാളും കടന്നുവരുന്നുണ്ട്.

അറയ്ക്കല്‍ കെട്ടില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ത്തന്നെ, അറയ്ക്കലിലെ ഈ തലമുറയിലുള്ള ആരെങ്കിലും പ്രമുഖരുമായി ഒരു കൂടിക്കാഴ്ച്ചയും തരപ്പെടുത്താമെന്ന് തന്‍ഷീര്‍ ഏറ്റു. കൂട്ടത്തില്‍ മറ്റൊരു സന്തോഷവാര്‍ത്തയും തന്‍ഷീര്‍ പങ്കുവെച്ചു. അറയ്ക്കലില്‍ ഇപ്പോള്‍ ഒരു മ്യൂസിയം ഉണ്ടത്രേ. അവിടന്ന് കുറേ വിവരങ്ങള്‍ ശേഖരിക്കാന്‍ പറ്റാതിരിക്കില്ല.

വയനാട്ടിലെ ചില യാത്രകളൊക്കെ കഴിഞ്ഞ് ഉച്ചയോടെയാണ് ഞങ്ങള്‍ കണ്ണൂരെത്തിയത്. പട്ടണത്തിനകത്ത് പ്രവേശിച്ചപ്പോള്‍ത്തന്നെ എന്റെ മനസ്സ് പത്തിരുപത് കൊല്ലം പിന്നോട്ട് പാഞ്ഞു. നാലഞ്ച് വര്‍ഷം കോളേജ് വിദ്യാഭ്യാസത്തിനായി ചിലവഴിച്ച ഈ നഗരം തന്നിട്ടുള്ള അനുഭവങ്ങളും, സിലബസ്സിലില്ലാത്ത പാഠങ്ങളും ചില്ലറയൊന്നുമല്ല.

‘കണ്ണൂര്‍ സിറ്റിയില്‍‘ അറയ്ക്കല്‍ മ്യൂസിയവും, അറയ്ക്കല്‍ കെട്ടുമൊക്കെ ഇരിക്കുന്ന വഴിയിലൂടെയാണ് തന്‍ഷീറിന്റെ വീട്ടിലേക്ക് പോകേണ്ടത്. ഞായറാഴ്ച്ച ദിവസമായതുകൊണ്ട് മ്യൂസിയം തുറന്നിട്ടുണ്ടാകില്ലെന്നാണ് കരുതിയതെങ്കിലും അതുവഴി പോയപ്പോള്‍ മ്യൂസിയം തുറന്നിരിക്കുന്നതുകണ്ടു. കാറ് തൊട്ടടുത്തുള്ള പെട്രോള്‍ പമ്പിനടുത്ത് പാര്‍ക്കുചെയ്ത് പാദരക്ഷ വെളിയില്‍ അഴിച്ചിട്ട് ഞങ്ങള്‍ മ്യൂസിയത്തിനകത്തേക്ക് കയറി.

50 കൊല്ലം മുന്‍പുവരെ അറയ്ക്കലിന്റെ ദര്‍ബാര്‍ ഹാളും ഓഫീസുമൊക്കെയായി ഉപയോഗിച്ചിരുന്ന കെട്ടിടമാണത്. അറയ്ക്കല്‍ രാജവംശത്തിന്റെ ചരിത്രവുമായി അഭേദ്യമായ ബന്ധമുള്ള ഈ കെട്ടിടം പുനരുദ്ധാനപ്രവര്‍ത്തനമൊക്കെ നടത്തി അറയ്ക്കല്‍ മ്യൂസിയമാക്കി മാറ്റിയിരിക്കുന്നത് വിനോദ സഞ്ചാരവകുപ്പും പുരാവസ്തുവകുപ്പും ചേര്‍ന്നാണ്.

ഈ കെട്ടിടത്തിന് പുറകിലുള്ള പള്ളിയും അതിനെതിര്‍‌ വശത്തുള്ള ദാരിയാ മഹല്‍ അടക്കമുള്ള കെട്ടിടസമുച്ചയവും, അതിന്റെയൊക്കെ നടുക്കായുള്ള മൈതാനവും മൈതാനത്തിന്റെ മൂലയിലുള്ള മണിയുമൊക്കെ 200 വര്‍ഷത്തിലധികം പഴക്കമുള്ള അറയ്ക്കല്‍ കെട്ടിന്റെ ഭാഗമാണ്.

റിസപ്‌ഷനില്‍ നിന്ന് ടിക്കറ്റെടുത്ത് അകത്തേക്ക് കടന്നു. താഴത്തെ നിലയുടെ വരാന്തയുടെ അറ്റത്തുള്ള മരത്തിന്റെ പടികള്‍ കയറി മുകളിലേക്ക് നടന്നപ്പോള്‍ മ്യൂസിയത്തിലെ ഉദ്യോഗസ്ഥയും അനുഗമിച്ചു. സന്ദര്‍ശകര്‍ക്ക് മ്യൂസിയത്തിനകത്തെ കാഴ്ച്ചകളൊക്കെ വിവരിച്ചുകൊടുക്കുന്നത് അവരുടെ ജോലിയുടെ ഭാഗമാണ്.

മുകളിലത്തെ നിലയില്‍ പഴയ ദര്‍ബാറും അതിലുണ്ടായിരുന്ന ഇരിപ്പിടങ്ങളുമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. 400 വര്‍ഷത്തിലധികം പഴക്കമുള്ള ആ ഉരുപ്പടികളില്‍ പഴയ വസ്തുക്കളോട് ഭ്രമമുള്ള എന്റെ കണ്ണുകള്‍ കുറേയധികം നേരം ഉടക്കിനിന്നു. ദര്‍ബാര്‍ ഹാളിലെ ഫാന്‍ ആയി ഉപയോഗിക്കുന്ന ചുവന്ന വെല്‍‌വറ്റ് തുണിയില്‍ പൊതിഞ്ഞ വലിയ വിശറിയുടെ പ്രവര്‍ത്തനമൊക്കെ കാണിച്ചുതന്നു മ്യൂസിയത്തിലെ ഉദ്യോഗസ്ഥ.

അപ്പോഴേക്കും മുപ്പതോളം വരുന്ന സ്കൂള്‍ കുട്ടികളുടെ ഒരു സംഘം മ്യൂസിയം കാണാനെത്തി. അവരുടെ തിക്കും തിരക്കും കഴിയുന്നതുവരെ ഞങ്ങള്‍ ഒന്നൊതുങ്ങി നിന്നു.

പഴയ ചരിത്രരേഖകള്‍ , പ്രമാണങ്ങള്‍, കോണ്‍‌സ്റ്റന്റിനാപോളിലെ(തുര്‍ക്കി) ഖലീഫ ഹിജറ വര്‍ഷം 1194ല്‍ അറയ്ക്കല്‍ ബീബിക്കയച്ച അറബിയിലെഴുതിയ കത്ത്, അറയ്ക്കലിന്റെ രാജമുദ്ര, എന്നിയയൊക്കെ ചുമരില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

അക്കൂട്ടത്തില്‍ ഏറ്റവും കൌതുകം ജനിപ്പിച്ചത് ഒരു ശിലാലിഖിതമാണ്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ അനുവാദത്തോടെ മാര്‍ക്കറ്റ് കെട്ടിടം പണികഴിപ്പിക്കുന്നതിന് അറയ്ക്കല്‍ ബീവി നല്‍കിയ ഒരു ഉത്തരവാണ് അതിലുള്ളത് . അതിലെഴുതിയിരിക്കുന്ന മലയാളം കുറച്ച് വ്യത്യസ്തമാണ്. അതിപ്രകാരമാണ്.

0രം മാക്കെട്ടുപീടിക
-------------------
ജനറല് മിലിട്ടറി ഹജൂര്‍ റിഗുലെഷന് സംബന്ധമായി സൂപ്രിന്‍ണ്ടന്റ് പോലീസ്സ മഹാരാജ ശ്രീ കേപ്‌ടന്‍ റോള്‍സ്റ്റന്‍ സായ്‌പ് അവര്‍കളെ താല്‌‍‌പര്‍‌യ്യത്തിനു ബഹുമാനപ്പെട്ട കണ്ണൂര ആദിരാ‍ജ ബീബി അവര്‍കളെ സഹായത്താല്‍ തൊപ്പില്‍ മരിയ ഉമ്മ ബീബി കൊടുത്ത മുതലിനാല്‍ കെട്ടിച്ചിട്ടുള്ളതും മെപ്പടി ബഹുമാനപ്പെട്ട ആദിരാജ ബീബി അവര്‍കളാല്‍ ആയ്‌ക്കിതിനെ പോലീസ്സ സൂപ്രണ്ടെ സായ്‌പ് അവര്‍കളെ അധികാരത്തില്‍ ഉള്‍പ്പെടുത്തി വെച്ചിട്ടുള്ളതും ആകുന്നു. എന്ന് കൊല്ലം 1855 മെയി 31.
-----------------------------
അറയ്ക്കല്‍ രാജവംശത്തിലെ ആദിരാജമാരുടെയും, ആലിരാജമാരുടെയുമൊക്കെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിട്ടുണ്ട്. അറയ്ക്കല്‍ രാജവംശത്തിലെ ഭരണാധികാരി സ്ത്രീപുരുഷഭേദമെന്യേ രാജകുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ അംഗമാണ്. പുരുഷനാണെങ്കില്‍ ആലി ആദിരാജ എന്നും സ്ത്രീ ആണെങ്കില് ആദിരാജ ബീബി എന്നുമാണ് സ്ഥാനപ്പേര്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ സുല്‍ത്താന്‍ എന്ന ബഹുമാന നാമം കൂടി ബ്രിട്ടീഷ് ഇന്ത്യാ ഗവണ്മെന്റ് ഇവര്‍ക്ക് നല്‍കിയിരുന്നു. ഈ കുടുംബത്തില്‍ നിന്ന് കല്യാണം കഴിച്ചിരിക്കുന്ന പുരുഷന്മാരെ ‘ഇളയ’ എന്ന് ചേര്‍ത്താണ് വിളിക്കുന്നത്.

അക്കാലത്ത് രാജകീയ ചിഹ്നങ്ങളായ സിംഹത്തലയുള്ള അംശവടിയും സിംഹാസനവും ഔദ്യോഗിക മുദ്രകളുമെല്ലാം ഇവര്‍ ഉപയോഗിച്ചിരുന്നു. അതില്‍ച്ചില ചിഹ്നങ്ങളെല്ലാം ചില്ലിട്ട കൂടുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്ന അരപ്പട്ടകള്‍ , ആയുധങ്ങള്‍, നാളിതുവരെ കണ്ടിട്ടില്ലാത്തതരം വാദ്യോപകരണങ്ങള്‍, വിളക്കുകള്‍, ക്ലോക്കുകള്‍, പഴയ ടെലിഫോണുകള്‍,വിലപിടിപ്പുള്ള ആഢംബര പാത്രങ്ങള്‍, തളികകള്‍, ഹുക്കകള്‍ എന്നുവേണ്ട രാജകുടുംബാംഗങ്ങള്‍ ഉപയൊഗിച്ചിരുന്ന ഒട്ടുമിക്ക സാമഗ്രികളും പ്രദര്‍ശനവസ്തുക്കളുടെ കൂട്ടത്തിലുണ്ട്.

ഇതിനൊക്കെ പുറമെ അടുക്കളയില്‍ ഉപയോഗിക്കുന്ന വലിയ കുട്ടകങ്ങള്‍, ചട്ടകങ്ങള്‍, ചെമ്പുകള്‍ എന്നിവയും മുകളിലെ നിലയിലെ മറ്റൊരു മുറിയിലുണ്ട്.

ഒന്നാം നിലയുടെ തറ മുഴുവന്‍ തടികൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഓടിട്ട മേല്‍ക്കൂരയുടെ കീഴിലും തടികൊണ്ടുള്ള ചരിവുള്ള മച്ചാണുള്ളത് . മരയഴിയിട്ട വലിയ ജനലുകളും നിറമുള്ള ചില്ലിട്ട ജനവാതിലുകളും, സാധാരണയില്‍ക്കവിഞ്ഞ ഉയരമുള്ള വാതിലുകളുമെല്ലാം കെട്ടിടത്തിന് മോടികൂട്ടുന്നുണ്ട്. ലക്ഷക്കണക്കിന് രൂപ ചിലവിട്ടാണ് സര്‍ക്കാര്‍ ഈ കെട്ടിടം പുനരുദ്ധരിച്ചിരിക്കുന്നത്.

മുകളിലെ നിലയില്‍ നിന്ന് പടികളിറങ്ങി വീണ്ടും താഴത്തെത്തി. താഴെയുള്ള മുറികളൊക്കെ അടിച്ച് തൂത്ത് വൃത്തിയാക്കിയിട്ടിട്ടുണ്ട്.ആ മുറികളെല്ലാം ശൂന്യമാണ്. റിസപ്‌ഷനില്‍ അറയ്ക്കലിനെപ്പറ്റിയുള്ള ചില ലഘുലേഖകളും പുസ്തകങ്ങളുമൊക്കെ വില്‍പ്പനയ്ക്കുണ്ട്. അതിലോരോന്ന് വാങ്ങി കൌണ്ടറിലുണ്ടായിരുന്ന എ.പി.എം. മായന്‍‌കുട്ടി സാഹിബ്ബുമായി കുറേനേരം സംസാരിച്ചു നിന്നു. മ്യൂസിയത്തിന്റെ ഭരണം ഇപ്പോള്‍ നടത്തുന്നത് അദ്ദേഹമടക്കമുള്ളവര്‍ ഉള്‍പ്പെട്ട കുടുംബ ട്രസ്റ്റാണ്. 2006 മുതല്‍ അറയ്ക്കല്‍ രാജസ്ഥാനത്തുള്ള സുല്‍ത്താന്‍ ആദിരാജ സൈനബാ ആയിഷ ബീബി ആദിരാജയുടെ സക്രട്ടറി കൂടിയാണ് അഡീഷണല്‍ ഗവണ്‍‌മെന്റ് സക്രട്ടറിയായി റിട്ടയറായിട്ടുള്ള മായന്‍‌കുട്ടി സാഹിബ്ബ്.

ചിലയിടങ്ങളിലൊക്കെ വായിച്ചറിഞ്ഞിട്ടുള്ള ‘തമ്പുരാട്ടി വിളക്കി‘നെപ്പറ്റി ഞങ്ങള്‍ സാഹിബ്ബിനോട് അന്വേഷിച്ചു. ആദ്യത്തെ അറയ്ക്കല്‍ ബീബിയുടെ ഓര്‍മ്മയ്ക്കായി കാലാകാലങ്ങളായി കത്തിച്ചുവെച്ചിരുന്ന ഒന്നാണ് ഈ വിളക്ക്. അതണഞ്ഞാല്‍ ലോകാവസാനമാണെന്നൊക്കെ വിശ്വസിച്ചുപോന്നിരുന്നു അക്കാലത്ത്. അതൊന്ന് കാണണമെന്നുള്ള കലശലായ ആഗ്രഹം തന്‍‌ഷീറിനും എനിക്കുമുണ്ടായിരുന്നു.

തൊട്ടടുത്തുള്ള കെട്ടിടങ്ങളിലൊന്നായ ദാരിയാ മഹലിന്റെ ഉള്ളറകളില്‍ എവിടെയെങ്കിലും അത് കാണുമെന്നുള്ളതുകൊണ്ട് ആ കെട്ടിടത്തിന്റെ താക്കോലെടുത്ത് മായന്‍‌കുട്ടി സാഹിബ് ഞങ്ങളേയും കൂ‍ട്ടി മ്യൂസിയത്തിന്റെ പുറം വാതിലിലൂടെ വെളിയില്‍ കടന്നു.

മ്യൂസിയത്തിന്റെ പുറകുവശത്തുള്ള, അറയ്ക്കലിന്റെ ഭാഗമായ പള്ളിയുടെ ഗേറ്റിലൂടെ വെളില്‍ കടന്ന് ഞങ്ങള്‍ അറയ്ക്കല്‍ മൈതാനത്തേക്ക് നടന്നു. ദൂരെയായി മണിയും താങ്ങി നില്‍ക്കുന്ന ഉയരമുള്ള കെട്ടിടം കാണാം. ഈ മണിക്കും ഇന്നാട്ടില്‍ വലിയ പ്രാധാന്യമാണുണ്ടായിരുന്നത്. പ്രധാന ആവശ്യങ്ങളൊക്കെ ഈ മണിമുട്ടിയാണ് അറിയിച്ചിരുന്നത്.


കണ്ണൂര്‍ പ്രവിശ്യയില്‍ മാസപ്പിറവിയും, പെരുന്നാളും, നോമ്പുകാലവുമൊക്കെ ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള അവകാശം ഇപ്പോഴും അറയ്ക്കല്‍ ബീബിക്കാണുള്ളത്.

ദാരിയാ മഹലിന്റെ പുറകുവശത്തുള്ള ഭാഗങ്ങളൊക്കെ ഇടിഞ്ഞുപൊളിഞ്ഞ് കിടക്കുകയാണ്. മായിന്‍‌കുട്ടി സാഹിബ് പുറകുവശത്തെ വാതില്‍ തുറക്കാനാകാതെ മടങ്ങിവന്ന് മുന്‍‌വശത്തുള്ള വാതിലിനടുത്തേക്ക് ഞങ്ങളേയും കൂട്ടി നടന്നു. ബസ്സ് പോകുന്ന വഴിയിലൂടെ വേണം അങ്ങോട്ട് പോകാന്‍.

റോഡിനിരുവശത്തുള്ള കെട്ടിടങ്ങളില്‍ പലതിലും ഇപ്പോള്‍ മീന്‍ കൂടകളും മറ്റും വെക്കാന്‍ ഉപയോഗിക്കുകയാണ്. കേരളത്തിന്റെ ഏക മുസ്ലീം രാജവംശത്തിന്റെ തിരുശേഷിപ്പുകളില്‍ ഇപ്പോള്‍ ജീര്‍ണ്ണത തന്നെയാണ് കൂടുതലും തെളിഞ്ഞ് കാണുന്നത്. സര്‍ക്കാര്‍ മുന്‍‌കൈയ്യെടുത്ത് ആ കെട്ടിടവും പുതുക്കിപ്പണിയുന്നുണ്ട്. ആ ജോലികള്‍ പുരോഗമിച്ച് വരുന്നതേയുള്ളൂ.

വാതില് തുറന്ന് അകത്തേക്ക് കടന്നത് നടുത്തളത്തിലേക്കാണ്. ഒരു തമ്പുരാട്ടിക്ക് വേണ്ടി പണികഴിപ്പിച്ചതുകൊണ്ടാകാം നാലുകെട്ടുള്ള മനയുടെ മാതൃകയില്‍ ഇതിന്റെ അകത്തളമൊക്കെ നിര്‍മ്മിച്ചത്. എന്തായാലും വര്‍ഷങ്ങളായി ഇതിനകത്ത് നേരേ ചൊവ്വേ ആള്‍ത്താമസമൊന്നുമില്ല.

നടുക്കെട്ടിന്റെ ഒരു വരാന്തയില്‍ കിടക്കുന്ന പുത്തന്‍ വിരിപ്പിട്ട കട്ടിലും പച്ചത്തുണി വിരിച്ച കസാരയും ശ്രദ്ധയില്‍പ്പെട്ടു. ആരോ അവിടെ താമസിക്കുന്നതിന്റെ ലക്ഷണമാണതെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിയേക്കാം. പക്ഷെ സംഗതി അതല്ല. അതിന്റെ പുറകില്‍ ഒരു വിശ്വാസമുണ്ട്.

വര്‍ങ്ങള്‍ക്ക് മുന്‍പ് നാടുവിട്ടുപോയ അറയ്ക്കല്‍ കുടുംബത്തിലെ ഒരു ദിവ്യന്‍ രാത്രികാലങ്ങലില്‍ ഇപ്പോഴും അവിടെ വരുന്നുണ്ടെന്നും വിശ്രമിക്കുന്നുണ്ടെന്നും കരുതപ്പെടുന്നു. അദ്ദേഹത്തിന് വിശ്രമിക്കാനാണ് ഇപ്പോഴും ഈ കട്ടിലും കസേരയും സജ്ജമാക്കി ചന്ദനത്തിരിയൊക്കെ കത്തിച്ച് വെക്കുന്നത്. സ്വന്തമായി കപ്പല്‍പ്പടപോലും ഉണ്ടായിരുന്ന അറയ്ക്കല്‍ രാജവശംത്തിലെ പല അംഗങ്ങളേയും ഈ ദിവ്യന്‍ കടലില്‍ വെച്ചൊക്കെ പല അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ടത്രേ !

കെട്ടിടമൊക്കെ കേടുപാടുകള്‍ സംഭവിച്ച് നശിക്കാറായിപ്പോയെങ്കിലും വിശ്വാസങ്ങളെന്നും വിശ്വാസങ്ങളായി നിലകൊള്ളുന്നു എന്നത് കൌതുകകരമായ കാര്യം തന്നെയാണ്.

ഈ ദിവ്യന്‍, മൂസാ നബിക്ക് മുന്‍പുള്ള ഖിളര്‍ നബിയാണെന്നും ഒരു കേള്‍വിയുണ്ട്. എന്തായാലും രക്ഷകന്മാര്‍ ആരെങ്കിലും വരുമെങ്കില്‍ അവര്‍ക്ക് വേണ്ടി കാത്തിരിക്കേണ്ട ഒരു കാലഘട്ടത്തിലാണല്ലോ നാമിന്ന് ജീവിക്കുന്നത്.

പെട്ടെന്ന് മായിന്‍‌കുട്ടി സാഹിബ്ബ് ആ കസേരയുടെ താഴത്തെ അറയുടെ വാതിലുകല്‍ തുറന്നു. അതിനകത്തുണ്ട് ഞങ്ങളന്വേഷിച്ച് നടക്കുന്ന തമ്പുരാട്ടി വിളക്ക്. ക്ലാവ് പിടിച്ച് പഴകിയിരിക്കുന്നു ഒരുകാലത്ത് കെടാവിളക്കായി സംരക്ഷിച്ചുപോന്നിരുന്ന ആ ചരിത്രാവശിഷ്ടം. ഈ കെട്ടിടത്തിന്റെ പുനരുദ്ധാരണം കഴിയുന്നതോടെ ആ വിളക്കും തേച്ചുമിനുക്കി ഇതിനകത്തെവിടെയെങ്കിലും പ്രദര്‍ശിപ്പിക്കുമായിരിക്കും. കുറച്ച് അലഞ്ഞിട്ടാണെങ്കിലും തമ്പുരാട്ടി വിളക്ക് കാണാന്‍ പറ്റിയതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍.

എന്തായാലും അവിടെവരെ ചെന്ന സ്ഥിതിക്ക് ആ കെട്ടിടത്തിന്റെ ഉള്ളറകളിലുമൊക്കെ ഒന്ന് കയറിയിറങ്ങി. മുകളിലെ നിലയിലേക്കുള്ള മരപ്പടികള്‍ക്ക് വലിയ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും ഒന്നാം നിലയിലെ തറയിലെ മരപ്പലകകളൊക്കെ ഇളകിയും ദ്രവിച്ചുമിരിക്കുകയാണ്. ശ്രദ്ധിച്ച് നടന്നില്ലെങ്കില്‍ പെട്ടെന്ന് തന്നെ താഴെയോ ‘മുകളിലോ ’ എത്തിയെന്നും വരും. വിശാലമായ ഹാളിന്റെ അറ്റത്ത് ചെന്നുനിന്ന് വെളിയിലേക്ക് നോക്കിയാല്‍ ദൂരെയായി മാപ്പിള ബേ കാണാം. അതിനും പുറകിലായി പോര്‍ച്ചുഗീസുകാര്‍ പണികഴിപ്പിച്ച സെന്റ് ആഞ്ചലോസ് കോട്ട എന്ന കണ്ണൂര്‍ കോട്ടയുമുണ്ട്. പോര്‍ച്ചുഗീസുകാര്‍ക്ക് ശേഷം ഡച്ചുകാരുടെ കൈവശത്തായ കോട്ട, സാമ്പത്തികപരാധീനത കാരണം ഡച്ചുകാര്‍ 1770ല്‍ ഒരു ലക്ഷം രൂപയ്ക്ക് അന്നത്തെ അറയ്ക്കല്‍ രാജാവായിരുന്ന കുഞ്ഞിഹംസ ആലിരാജയ്ക്ക് വില്‍ക്കുകയാനുണ്ടായത്.

നാട്ടുരാ‍ജ്യങ്ങള്‍ തമ്മിലുള്ള വഴക്കുകളും തര്‍ക്കങ്ങളുമൊക്കെ പൊടിപൊടിച്ചിരുന്ന കാലത്ത്, കൃത്യമായി പറഞ്ഞാല്‍ 1763ല്‍ അന്നത്തെ ആലിരാജ മൈസൂര്‍ ഭരണാധിപനായിരുന്ന ഹൈദരാലിയുമായി ബന്ധപ്പെടുകയും മലബാര്‍ കൈവശപ്പെടുത്താന്‍ പ്രേരിപ്പിക്കുകയും ചെയ്തു. അയല്‍‌രാജ്യങ്ങള്‍ തമ്മിലുള്ള നിസ്സാരമായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി ഹൈദരാലിയും തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ ടിപ്പുസുല്‍ത്താനും കേരളത്തിലെത്തിയതിനുശേഷമുള്ള സംഭവവികാസങ്ങളൊക്കെ നമുക്കറിയാവുന്നതാണല്ലോ ?

ഇംഗ്ലീഷുകാരും ടിപ്പുസുല്‍ത്താനുമായിട്ടുള്ള യുദ്ധം നടക്കുന്ന കാലത്ത് ടിപ്പുവുമായി സഖ്യത്തിലായിരുന്ന അറയ്ക്കലിന്റെ സൈന്യത്തെ തോല്‍പ്പിച്ച് ഇംഗ്ലീഷ് നാവികപ്പട കണ്ണൂര്‍ കോട്ടയും, കണ്ണൂര്‍ പട്ടണവും പിടിച്ചടക്കി. ഗത്യന്തരമില്ലാതെ അറയ്ക്കല്‍ സന്ധിക്കപേക്ഷിക്കുകയും ഇംഗ്ലീഷുകാര്‍ അത് അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ ഉടമ്പടിയനുസരിച്ച് കണ്ണൂരും പരിസരപ്രദേശങ്ങളും ബീബിക്ക് വിട്ടുകൊടുത്തു. ടിപ്പുവിന്റെ പതനത്തിനുശേഷം ഇംഗ്ലീഷുകാര്‍ മലബാറിന്റെ പൂര്‍ണ്ണ നിയന്ത്രണമേറ്റെടുത്തു. പരമ്പരാഗത രാജാക്കന്മാ‍ര്‍ക്കെല്ലാം അവരുടെ രാജ്യം തിരികെ നല്‍കിയെങ്കിലും പരമാധികാരം വിട്ടുകൊടുത്തില്ല.

സമുദ്രവാണിജ്യത്തിലൂടെയാണ് അറയ്ക്കല്‍ ഒരു സമ്പന്നനാട്ടുരാജ്യമായി മാറിയത്.പതിനാറാം നൂറ്റാണ്ടില്‍ മിനിക്കോയ് ലക്ഷദ്വീപുകള്‍ എന്നിവയടക്കമുള്ള ഭൂപ്രദേശങ്ങള്‍ അറയ്ക്കലിന്റെ കീഴിലായിരുന്നു.കോലത്തിരിമാരില്‍ നിന്നും സ്വതന്ത്രമായ ഈ നാട്ടുരാജ്യം പോര്‍ച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് ശക്തികളുമായി യുദ്ധം ചെയ്തും, സന്ധിചെയ്തുമൊക്കെ ഉത്തരകേരളത്തിന്റെ രാഷ്ട്രീയ ഗതി നിര്‍ണ്ണയിച്ചുപോന്നു.

കാലക്രമേണ അറയ്ക്കലിന്റെ വകയായിരുന്ന ലക്ഷദ്വീപ് സമൂഹത്തിന്റെ ചില ഭാഗങ്ങള്‍ ഇംഗ്ലീഷുകാര്‍ സ്വന്തമാക്കിയപ്പോള്‍ മറ്റ് ദ്വീപുകള്‍ അറയ്ക്കലിന് വിട്ടുകൊടുത്തു. പക്ഷെ പിന്നീടുണ്ടാക്കിയ നിരവധി ഉത്തരവുകളിലൂടെ ലക്ഷദ്വീപിന്റെ അധികാരം പൂര്‍ണ്ണമായി അവര്‍ കൈക്കലാക്കി. അതിനുശേഷം വളരെക്കാലം ഈ ദ്വീപുകളെച്ചൊല്ലി തര്‍ക്കങ്ങളൊക്കെ നടക്കുകയും അവസാനം 1908 നവംബര്‍ 15ന് അറയ്ക്കലിന്റെ അന്നത്തെ ഭരണാധികാരിയായിരുന്ന മുഹമ്മദ് ആലിരാജ ബ്രിട്ടീഷ് ഇന്ത്യാ ഗവണ്‍‌മെന്റുമായി ഉണ്ടാക്കിയ ഉടമ്പടിയനുസരിച്ച് ലക്ഷദ്വീപിന്മേലുള്ള അവകാശം ബ്രിട്ടീഷുകാര്‍ക്ക് വിട്ടുകൊടുത്തു. അറയ്ക്കല്‍ ഭരണാധികാരികള്‍ക്ക് അന്ന് മുതല്‍ സുല്‍ത്താന്‍ പദവി നല്‍കുകയും വര്‍ഷം തോറും മാലിഖാന്‍ അധവാ പാരമ്പര്യ പെന്‍ഷന്‍ എന്ന നിലയ്ക്ക് 23,000 രൂപ അനുവദിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഇന്ത്യാ സര്‍ക്കാര്‍ അറയ്ക്കലിന് നല്‍കിയ മാലിഖാന്‍ ഭാരത സര്‍ക്കാര്‍ ഇന്നും നല്‍കി വരുന്നുണ്ടെന്നുള്ളത് ഞങ്ങള്‍ക്കൊരു അത്ഭുതപ്പെടുത്തുന്ന അറിവായിരുന്നു.

എത്ര പറഞ്ഞാലും തീരാത്ത ചരിത്രത്തിന്റെ ഏടുകളിലൂടെ ഞങ്ങളിപ്പോള്‍ ചെന്നുനില്‍ക്കുന്നത് വിശ്വസിക്കാന്‍ പറ്റാത്ത ഒരിടത്താണ്. അത് മറ്റൊന്നുമല്ല. നിലവിലെ അറയ്ക്കല് ബീബിയ്ക്ക് വേണ്ടി മാലിഖാന്‍ പണം ഒപ്പിട്ട് വാങ്ങുന്നയാളാണ് ഞങ്ങളോടൊപ്പം ഈ കാഴ്ച്ചകളൊക്കെ കാണിച്ച് തന്ന് വിശദീകരിച്ച്, കൂടെ നടക്കുന്ന മായന്‍‌കുട്ടി സാഹിബ്ബ്.

മാലിഖാനെപ്പറ്റി പറഞ്ഞപ്പോള്‍ തന്‍ഷീറിന്റെ രസകരമായ ഒരനുഭവം പുറത്തുവന്നു. മലപ്പുറത്ത് എം.ഇ.എസ്സ്. എഞ്ചിനീയറിംഗ് കോളേജില്‍ ഇന്റര്‍വ്യൂന് പോയപ്പോള്‍ തന്‍ഷീര്‍ ‘കണ്ണൂര്‍ സിറ്റി‘ക്കാരനാണെന്നും അറക്കല്‍ കെട്ടിനടുത്താണെന്നും മനസ്സിലാക്കിയ പ്രൊഫസര്‍ ചോദിച്ചു.

“മാലിഖാന്‍ എന്നാല്‍ എന്താണെന്ന് അറിയുമോ ? ”
“അയാളെപ്പറ്റി ഒന്നും എനിക്കറിയില്ല സാര്‍” തന്‍ഷീറിന്റെ രസികന്‍ മറുപടി കേട്ട പ്രൊഫസര്‍ ഉള്ളറിഞ്ഞ് ചിരിച്ചുകാണണം.

ഇത്രയുമൊക്കെയായപ്പോള്‍ എനിക്ക് ഇപ്പോഴത്തെ അറയ്ക്കല്‍ ബീബിയെ ഒന്ന് നേരില്‍ക്കാണണമെന്ന ആഗ്രഹമുദിച്ചു. പക്ഷെ, ബീബി തലശ്ശേരിയിലാണ് താമസം. മായന്‍‌കുട്ടി സാഹിബ് തലശ്ശേരിയിലെ അവരുടെ വീട്ടിലെ ഫോണ്‍ നമ്പര്‍ തന്നു. ഒന്നുരണ്ടുപ്രാവശ്യം ശ്രമിച്ചതിനുശേഷം മറുവശത്തുനിന്ന് ഒരു സ്ത്രീ ശബ്ദം കേട്ടു. അത് ബീബിയുടെ മകളായിരുന്നു. ബീബിയെ ഒന്ന് നേരിട്ട് കാണണമെന്ന ആവശ്യം അറിയിച്ചപ്പോള്‍ അത് നടക്കില്ലെന്നുള്ള മട്ടിലുള്ള മറുപടിയാണ് കിട്ടിയത്. ഞാന്‍ എറണാകുളത്തുനിന്നാണ്, ഇത്രയും ദൂരം വന്നത് അറയ്ക്കല്‍ കെട്ടിനെപ്പറ്റി മനസ്സിലാക്കാനും ബീബിയെ കാണാനുമൊക്കെയാണെന്ന് പറഞ്ഞെങ്കിലും എന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ബീബിക്ക് നല്ല സുഖമില്ലത്രേ.

ഒരവസാന ശ്രമമെന്ന നിലയ്ക്ക് മായന്‍‌കുട്ടി സാഹിബ് പറഞ്ഞുതന്നതുപ്രകാരം, എറണാകുളത്തേക്കുള്ള മടക്കയാത്രയില്‍ വഴിയൊക്കെ തപ്പിക്കണ്ടുപിടിച്ച് തലശ്ശേരിയില്‍ ബീബിയുടെ വീടിന് മുന്നില്‍ ഞാന്‍ ചെന്നു. അറക്കല്‍ ആദിരാജ എന്ന് വളരെ വലുപ്പത്തില്‍ ചുമരില്‍ എഴുതിവെച്ചിട്ടുണ്ട്. കോളിങ്ങ് ബെല്ലടിച്ച് കുറേനേരം കാത്തുനിന്നിട്ടും ആ‍രും വാതില്‍ തുറന്നില്ല. അധികം നേരം അങ്ങനെ നില്‍ക്കാന്‍ തോന്നിയില്ല. ഇന്നും മാലിഖാന്‍ പറ്റിക്കൊണ്ടിരിക്കുന്ന ഒരു രാജകുടുംബത്തിലെ രാജ്ഞിയുടെ കൊട്ടാരത്തിന്റെ മുന്നിലാണ് പരുങ്ങി നില്‍ക്കുന്നത്. അധികാരമുള്ള കാലത്തായിരുന്നെങ്കില്‍ തലപോകാന്‍ ഇതില്‍പ്പരം കാരണമൊന്നും ആവശ്യമില്ല.
   
അറയ്ക്കല്‍ കെട്ടിലേക്കുള്ള യാത്ര അവിടെ അവസാനിക്കുകയായിരുന്നു.അറയ്ക്കല്‍ ആദിരാജ സൈനബ ആയിഷ ബീബിയെ കാണാന്‍ പറ്റിയില്ലെന്ന വിഷമം ബാക്കിനില്‍ക്കുന്നുണ്ടായിരുന്നെങ്കിലും അറയ്ക്കലിന്റെ ഉള്ളറകളില്‍ക്കടന്ന് ആലിരാജാപ്പണം അല്ലെങ്കില്‍ കണ്ണൂര്‍പ്പണം എന്നറിയപ്പെട്ടിരുന്ന നാണയങ്ങള്‍ വരെ സ്വതന്ത്രമായി അടിച്ച് പ്രചരിപ്പിച്ച കേരളത്തിന്റെ ഒരു പ്രമുഖ നാട്ടുരാജ്യത്തിന്റെ അവശേഷിപ്പുകളും ചിഹ്നങ്ങളുമൊക്കെ കാണാനും ചരിത്രമൊക്കെ അടുത്തറിയാനും പറ്റിയെന്നുള്ള സന്തോഷത്തിലായിരുന്നു ഞാനപ്പോള്‍.
-------------------------------------------------------------------------------
ബീബിയുടെ ചിത്രത്തിന് കടപ്പാട്:- ഡോ.കെ.കെ.എന്‍.കുറുപ്പ്.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...