24 Oct 2012

malayalasameeksha octo 15-nov 15

 ഉള്ളടക്കം
ഒക്ടോ15-നവം 15



 exclusive 
the importance of being foolish
REOUL ESHELMAN

ലേഖനം
രണ്ട് വേദികളിലെ  അനുഭവം നീക്കിബാക്കി
സി.രാധാകൃഷ്ണൻ
ഗാന്ധിജി : സ്വയപര്യാപ്തമായ ജീവിത സന്ദേശം
എ.പി.അനിൽകുമാർ
ടിപ്പു കൊടുക്കുന്നതിനെപ്പറ്റിയുള്ള ചില ടിപ്പുകള്‍
റാം മോഹൻ പാലിയത്ത്

വിധേയത്വവും എഴുത്തുകാരന്റെ അന്തസ്സും
ഡോ.എം.എസ്.പോൾ
ഡിബോറ: കാലത്തെ പിന്നിലാക്കിയ കഥ
വെള്ളിയോടൻ
പ്രണയത്തിന്റെ നിർവ്വചനങ്ങൾ
മീരാകൃഷ്ണ
വന്ദനം
സ്വാഗതം, നളന്ദയിലേക്ക്
സുരേഷ് കീഴില്ലം
പംക്തി
എഴുത്തുകാരന്റെ ഡയറി
വിവാഹാഭ്യർത്ഥനയും കൊലപാതകവും
സി.പി.രാജശേഖരൻ
വിചിന്തനങ്ങൾ
കവിതയുടെ കൽപ്പണിക്കാരൻ
സുധാകരൻ ചന്തവിള
മഷിനോട്ടം
കരിമണൽ ഖനനവും കറുത്ത ലാഭങ്ങളും
ഫൈസൽബാവ
അക്ഷരരേഖ
ദൃശ്യശബ്ദഘോഷങ്ങൾക്കിടയിൽ
ആർ ശ്രീലതാവർമ്മ
നിലാവിന്റെ വഴി
ബന്ധങ്ങൾ ബന്ധനങ്ങളാകാതെയിരിക്കെ
ശ്രീപാർവ്വതി
ചരിത്രരേഖ
സമുദായസംഘടനകളും രാഷ്ട്രീയപാർട്ടികളും
എം.എസ്.ജയപ്രകാശ്
കൃഷി
നാളികേരത്തിന്റെ മൂല്യവർദ്ധനവും കയറ്റുമതിയും കർഷക കൂട്ടായ്മകളിലൂടെ
ടി.കെ.ജോസ് ഐ.എ.എസ്
കേരചരിത്രത്തിലെ സുവർണ ഏട്
ആർ.ഹേലി
ഒന്നു നമിച്ചോട്ടെ ഈ ദീർഘവീക്ഷണത്തെ!
രമണി ഗോപാലകൃഷ്ണൻ,ബി.ചിന്നരാജ്
കേരനീരിനു ആയിരം നന്ദി
എം.പി.മുഹമ്മദ്
പിന്തുടരാം ഈ മാതൃക
ദീപ്തിനായർ
അമേരിക്കൻ വിപണികളിൽ വർദ്ധിച്ചുവരുന്ന കേരോൽപന്ന സാന്നിദ്ധ്യം
പി.രത്തിനം
കേരലോകം മുഴുവൻ അറബിക്കടലിന്റെ റാണിക്ക്‌ അഭിമുഖമായി
ജോസഫ് ആലപ്പാട്ട്
തെങ്ങ് എന്ന കല്പവൃക്ഷം
ശ്രീലക്ഷ്മി ടി.ആർ
നാടിന്‌ അഭിമാനമായി നാളികേരോൽപന്ന കയറ്റുമതി
സമകാലികം
ഇംഗ്ളണ്ടിൽനിന്ന് ഇന്ത്യയിലേക്ക് ബസ് റൂട്ട്
ജാസിർ ജവാസ്
 കവിത
ഒരുവൾ 
സൈനുദ്ദീൻ ഖുറൈഷി
രണ്ടു കവിതകൾ
ഡോ.കെ.ജി.ബാലകൃഷ്ണൻ

നിഴലുകൾ
ഷീബ തോമസ്

ഇങ്ങനെയാണത്
ഗീത ശ്രീജിത്ത്
ഉള്ളിലോ പുറത്തോ
സനൽ ശശിധരൻ
 മാവോയുടെ പൂച്ച
സി.പി.ചന്ദ്രൻ
ചുട്ടെരിയുമ്പോൾ
സന്തോഷ് പാലാ
കൊയ്ത്തുകാരി
ജയചന്ദ്രൻ പൂക്കരത്തറ
നഷ്ടമായത്
ഗീത മുന്നൂർക്കോട്
നുരനാഗം
ടി.കെ.ഉണ്ണി
ധൃതി
ശ്രീകൃഷ്ണദാസ് മാത്തൂർ
പരാജിതൻ
സ്മിത പി.കുമാർ
അനശ്വരമാക്കുക ആത്മാവിനെ
ത്രേസ്യാമ്മ തോമസ് നാടാവള്ളിൽ

പാറപ്പൂവ്
മഹർഷി
തെരുവുനായ
സതി അങ്കമാലി
താളം തെറ്റിയ മനസ്സ്
രാജു  കാഞ്ഞിരങ്ങാട്
ഇന്നലെകൾ ഇങ്ങനെയായിരുന്നു
റോബിൻസ് കെ പോൾ
കടല്‍ക്കവിത
ഗിരീഷ് വർമ്മ ബാലുശേരി
സൗഹൃദം
രമേശ് കുടമാളൂർ

മനസാന്തരങ്ങൾ
രാജേഷ് പാലവിള

ക്ഷതങ്ങൾ
രശ്മി കെ.എം
ടേണിംഗ് പോയിന്റ്
അബ്ദുൾ ഹമീദ് കെ.പുരം
ഒക്ടോബർ! നീ വിടപറയുമ്പോൾ
എം.എൻ.പ്രസന്നകുമാർ

ഒരു FB മരണം
ഷാരു ശങ്കർ
ഏതു കിളി?
ജെയിംസ് ബ്രൈറ്റ് 
രക്ഷകൻ
റഷീദ് തൊഴിയൂർ
വെളുപ്പും കറുപ്പും
ലാജിന പി.വി
പന്ത്രണ്ട് മണിക്കടലകൾ
ഉസ്മാൻ ഇരിങ്ങാട്ടിരി
ഭാവി
വിജിൻ
നിഴൽയുദ്ധം
ചില്ലുജാലകം
നിനക്കുവേണ്ടി കുറിച്ചത്
രാജീവ് ഇലന്തൂർ
അഗ്നിച്ചിറകുകൾ
ശ്രീനാഥ് ശ്രീ
പദവി
ഷൈൻ ടി.തങ്കൻ
രാഷ്ട്രീയം
ഷമീർ
ചിറകൊടിഞ്ഞ പക്ഷിക്കുഞ്ഞ്
ഗോപകുമാർ
Branded പ്രണയം
ക്രിസ്റ്റി
സിനിമ
നീ വെറുതെ കളഞ്ഞതായിരുന്നു നിനക്കു സ്വന്തമായിരുന്നത്
സുരേഷ് എൻ ബി
യൂഗോ
വിനോദ് നെല്ലിക്കൽ
സാങ്കേതികം
മൊബൈലിൽ മലയാളം വായിക്കാനും എഴുതാനും
രാകേഷ് മാതാ
കഥ 
വലക്കണ്ണികളിൽ കാണാത്തത്
എസ്.സരോജം
അമ്മയെന്ന പുണ്യം
ഷീലവിദ്യ

മിന്നൽപ്പിണരുകൾക്കിടയിലെ ജീവൻ
അനിൽകുമാർ സി.പി
മായക്കാഴ്ചകൾ
കെ.എം.രാധ
രാവുണ്ണി മാഷും ഒരു കയ്പക്ക കവിതയും
ശാന്തൻ
ജലസ്മാരകം
വിഡ്ഢിമാൻ
ചവിട്ടുനാടകം
റോസിലി

ബോർവെല്ലുകൾ
എം.കെ.ജനാർദ്ദനൻ
ശങ്കു ...ഉണ്ണി
വർഷിണി
ഒരു കുമാരസംഭവം... രമണീസംഭവവും....!!!!
ശ്രീജിത്ത് മൂത്തേടത്ത്

വൃത്തി ഇഷ്ടപ്പെട്ട സ്ത്രീ
ഡോ.[മേജർ] നളിനി ജനാർദ്ദനൻ
ദുഷ്യന്തനിലെ ശകുന്തള
കുസുമം ആർ പുന്നപ്ര
ശുനകപുരാണം
മോഹൻ ചെറായി
മാലിന്യം
വി.സി.ഇക്ബാൽ
മെർലിന്റെ അതീന്ദ്രിയ ജ്ഞാനങ്ങൾ
ഷാജഹാൻ നന്മണ്ടൻ
ശകുന്തള
വെട്ടത്തൻ
ദൈവത്തിന്റെ മറ്റു ചില വികൃതികൾ
സുമേഷ് വാസു
ചിനാർമരത്തിന്റെ ചോട്ടിലെ നിഴലുകൾ
രഘുനാഥൻ
ഒരു കൊച്ചുബ്രൂട്ടസിന്റെ കഥ
കുഞ്ഞുമോൻ
അഭിഭാഷകന്റെ വ്യഥകൾ
ബിജോയ് കൈലാസ്
കന്നി പെണ്ണ് കാണൽ
പി.ടി.കെ
ബൾബ് ജോൺ
സാബ് ജോൺ
നിറമുള്ള വെളിച്ചങ്ങൾ
സതീഷ് സാറ്റ്സ്
നാണക്കേട്
ജെ.കാരപ്പറമ്പിൽ
പാചകം
നെയ്ച്ചോർ ഉണ്ടാക്കുന്ന വിധം
അമ്പിളി മനോജ്
നീണ്ടകഥ
മരുഭൂമിയിലെ ഈയാമ്പാറ്റകൾ
ബാബു കൊല്ലേരി
 നോവൽ
കുലപതികൾ
സണ്ണി തായങ്കരി
ആഭിജാത്യം
ശ്രീദേവിനായർ
അനുഭവം
അണ്ണാൻ മരം കയറ്റം മറക്കുമോ?
ഗംഗാധരൻ  മക്കനേരി
ഇതാവണമെടാ പൊലീസ്, ഇതാണെടാ പൊലീസ്
റഹ് മാൻ സെയ്ദ്
ഒരു വടക്കൻ വീഡിയോ ഗാഥ
ജെനിത് കാച്ചപ്പിള്ളി
യാത്ര
ജ്യോതിർമഠം അഥവാ ജോഷീമഠ്
പ്രഫുല്ലൻ തൃപ്പൂണിത്തുറ
ദൈവത്തിന്റെ ക്യാന്‍വാസില്‍ എല്ലമല
അസഫ് അലി കോടശേരി
നർമ്മം
നായകനും ലക്ഷങ്ങളും
ഗരീഷ് മൂഴിപ്പാടം
ബാധകൾ പലവിധം
മാധവധ്വനി
ആരോഗ്യം
അലർജിയുണ്ടാക്കുന്ന ഭക്ഷണ സാധനങ്ങൾ
സറീനാ  വഹാബ്
 പുസ്തകങ്ങൾ
വാർത്ത
ഗുരുവന്ദനയാത്ര
ഇംഗ്ലീഷ് വിഭാഗം
waited for you
nisha g
the whistle
dr.k.g.balakrishnan
fission, fusion,elimination
premji
എഡിറ്ററുടെ കോളം/നവാദ്വൈതം:
വിമർശകന്റെ സർഗ്ഗാത്മകകല
എം.കെ.ഹരികുമാർ

നിഴലുകള്‍

ഷീബ തോമസ്


വലിയ ഒരു ആല്‍മരം
ആകാശത്തോളം ഉയരത്തില്‍
പടര്‍ന്ന്‍ പന്തലിച്ച്
സൂര്യനോളം എത്തിനിന്നു.

താഴെ,
ഇലകളോടൊപ്പം ചലിക്കുന്ന,
കെട്ടുപിണഞ്ഞ് തണലാവുന്ന നിഴലുകള്‍

വലിയ ഒരു ആല്‍മരം
ആകാശത്തോളം ഉയരത്തില്‍
കണ്ണെത്താദൂരത്ത്
പടര്‍ന്ന്‍ പന്തലിച്ച്
സൂര്യനോളം എത്തിനിന്നു.

അവള്‍ അതൊന്നും കണ്ടില്ല
കണ്ടത് നിഴലുകള്‍ മാത്രം
നിഴലുകള്‍ക്ക് മീതെ

അവള്‍ ചുരുണ്ടുകൂടിക്കിടന്നു.

വലിയ ഒരു ആല്‍മരം
ആകാശത്തോളം ഉയരത്തില്‍
കണ്ണെത്താദൂരത്ത്
പടര്‍ന്ന്‍ പന്തലിച്ചുനിന്നു

ദേശാടനപ്പക്ഷികള്‍
കടലേഴും കരയേഴും താണ്ടിവന്ന്‍
ചില്ലകളിലിരുന്ന്‍ ക്ഷീണമകറ്റി, പിന്നെ
താണുപറന്ന് കടന്നുപോവുമ്പോള്‍
അടക്കം പറഞ്ഞുചിരിച്ചു
'പാവം! വെറും നിഴലല്ലാതെ
സത്യമിന്നോളം കണ്ടിട്ടില്ല'

കേട്ടിട്ടും കേള്‍ക്കാതെ
അവളൊന്നു കൂടി ചുരുണ്ടു കിടന്നു

പിന്നെ മനസ്സില്‍ പറഞ്ഞു,
'സത്യമായത് അകലെയാണ്
നോക്കെത്താദൂരത്ത്
സത്യവും അത് തന്നെയാണ്
എങ്കിലും ....
ഏങ്കിലും ...
തളര്‍ന്നു പോകുമ്പോള്‍
ഒന്നു തലചായ്ക്കാന്‍
എന്നെ തഴുകുന്ന
ഈ നിഴലുകള്‍
ധാരാളം മതിയെനിക്ക്'

രണ്ടു കവിതകൾ

ഡോ.കെ.ജി.ബാലകൃഷ്ണന്‍ 

          


                  ഒന്ന് - വര്‍ഗം 
          

                  കൊടിത്തൂവയും 

                  നായ്കുരണയും 

                 ചേരും 

                 ചൊറിയും.

                കൊടികളുടെ 

                സാധാരണ ധര്‍മം 

                ഒന്ന്.

                ജനനം മുതല്‍ 

                വര്‍ഗ സമരത്തില്‍ 

               മൂവരും ഒരേ  വര്‍ഗം,

               ദൈവം- അദ്വൈദം 

               ചൊറിഞ്ഞ് ചൊറിഞ്ഞ് 

                രാവും പകലും പക്കവും 
                മാതവും 

               പത്ത് ദിക്കു

                ഈരേഴുലകവും 

               
                ഞങ്ങള്‍,

               വലഞ്ഞ് വലഞ്ഞ് 

               ചൊറിവ് തന്ത്രങ്ങള്‍ 

              മെനഞ്ഞ് മെനഞ്ഞ് 

              മൂര്‍ത്തികള്‍ 

              പുതുനികുതികള്‍ 

               ആകാശ നീലിമയില്‍നിന്ന്‌

               കടയുവാന്‍ 

               ആഴക്കടലില്‍ നിന്ന് 

               ആവാഹിക്കുവാന്‍ 

              പദ്ധതികള്‍ -

               കമ്മീഷന്‍ 

               പോരാഞ്ഞ് യൂനിവേര്‍സിറ്റിയില്‍

               റിസെര്‍ച് ഫാക്കല്ടി!

              
               ഞാന്‍ ചിന്തിച്ചുപോകുന്നു :

               കരം,

              കരംപിരിക്കാനും, കക്കാനും 

              കോഴവാങ്ങാനും മാത്രം!
   



         രണ്ട് - നെയ്ത്ത്

              നീ നെയ്യുന്ന വസ്ത്രം 

              നിനക്കുള്ളത് 

             വല-എനിക്കുള്ളതും 

            
              നിന്‍റെ രജ്ജു 

             എന്‍റെ നിഹനത്തിന്നു തന്നെ.

             
             നീയെനിക്ക് വായ്പ തരും 

            അത് 

            തൂങ്ങിച്ചാവാന്‍ 

            അപ്പോള്‍ 

           നീനെയ്ത വെള്ളകൊണ്ട് 

           ഈ ശവത്തെ

           പുതപ്പിക്കും-

           റീത്ത് വയ്ക്കും

           ഒരിക്കലും എനിക്ക് 

          നാണം മറയ്ക്കാന്‍ തരില്ല.

          
          നീ നിനക്കുവേണ്ടി മാത്രം!

          നെയ്യുന്നു പട്ടുപുടവ.
     

മാനസാന്തരങ്ങള്‍

 രജീഷ് പാലവിള
----------------------------------------------------------
സുഹൃത്തിന്റെ ചിതാഗ്നിക്കരികില്‍
മുറിവേറ്റു നിക്കുമ്പോഴാണ്
ബുദ്ധനെ ഞാന്‍ ആദ്യമായി കാണുന്നത് !
കാതുകള്‍ അസാധാരണമായി നീണ്ടതോ
തലമുടി ,രുദ്രാക്ഷമണികള്‍ -
അടുക്കിവച്ചത്പോലെയോ ആയിരുന്നില്ല !!
മഞ്ഞവസ്ത്രവും ഭിക്ഷാപാത്രവും
അലങ്കാരങ്ങളായിരുന്നു .
അവബോധത്തിന്റെ ധര്‍മ്മപഥത്തിലൂടെ
ഞാന്‍ ബുദ്ധനെ  അനുഗമിച്ചു .
ഓരോ ശരീരവും മരണത്തിന്റെ തണുപ്പ് പുതയ്ക്കുമെന്നും
ഓരോ വീടിനും ആ മരവിപ്പ് ഉണ്ടാകുമെന്നും
അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു !!
ബുദ്ധനോടൊപ്പം നടക്കുമ്പോള്‍
അംഗുലിമാലിയുടെ വിഭ്രാന്തിയില്‍ നിന്നും
ആനന്ദന്റെ  ജാഗ്രതയിലേക്ക്
ഞാന്‍ മാനസാന്തരപ്പെട്ടു !!
നിലാവില്‍ ആമ്പല്‍പ്പൂക്കള്‍ മുഖമുയര്‍ത്തി .

കളിയരങ്ങില്‍ വീണ്ടുമിരുളിന്റെ
തിരശീല !!
മറ്റൊരു ചങ്ങാതിയുടെ
വിവാഹാഘോഷവേളയില്‍
മദ്യതിലേക്ക് വലിച്ചെറിയാന്‍
ആരൊക്കെയോ എന്നെപ്പൊക്കിയെടുത്തപ്പോള്‍
ബുദ്ധന്‍ വന്നു തടയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു !
എന്നാല്‍ ,അയാള്‍ ആ പഴയ
സിദ്ധാര്‍ത്ഥന്റെ  പണികാണിച്ചു കളഞ്ഞു !!

സൗഹൃദം



രമേശ്‌ കുടമാളൂര്‍

എത്രയോ നാളായി നമ്മള്‍ പിണങ്ങി-
പ്പിരിഞ്ഞിരിക്കുന്നു പ്രിയ സുഹൃത്തേ
ഇന്നലെ അവിചാരിതം നിന്റെ ഫോണ്‍ വിളി
ഇന്നെന്റെ വസതിയില്‍ നിന്റെ സന്ദര്‍ശനം.

വിരുന്നു വിഭവങ്ങള്‍, വിശേഷങ്ങള്‍ പങ്കുവെ-
ച്ചെത്രയോ നേരം നാമിരുന്നു.
ഒരു പിണക്കത്തിന്റെ മഞ്ഞുരുകി വോഡ്കയില്‍
നുരകളായ്‌, ആ ഹ്ലാദ നുരകളും നാം പകുത്തു.

ഒടുവില്‍ നിന്‍ യാത്രാമൊഴി,
ഒരു തവണ കൂടി മാപ്പപേക്ഷ.
പിരിയുന്നതിന്‍ മുമ്പു സൗഹൃദാലിംഗനം.
നിന്‍ മുഖത്തപ്പോഴും പുഞ്ചിരി,
കണ്ണില്‍ തിളങ്ങുന്ന സ്നേഹം.
എന്നെ വരിയുന്ന നിന്നൂഷ്മളാലിംഗനം
മുറുകവേ എന്റെ ഹൃദയത്തിലേക്കൊരു
സുഖദം തണുപ്പിന്റെ മൂര്‍ച്ച തൊടുന്നു.
കണ്‍കോണില്‍ കണ്ടു ഞാന്‍ നിന്റെ കൈപ്പിടിയിലും
നിന്റെ പുഞ്ചിരി പോലെ ഒരു തിളക്കം.

എന്റെ തുടിക്കും ഹൃദയത്തില്‍ നിന്നെന്തോ
വാര്‍ന്നു പോകുന്നതു പോലെ
ഞാനൊരു മയക്കത്തിലേക്കാണ്ടു പോകു,ന്നെന്റെ
ഉയിരൂര്‍ന്നു പോകുന്ന നിര്‍വൃതി.

നിന്‍ മുഖത്തപ്പോഴും പുഞ്ചിരി,
കണ്ണില്‍ തിളങ്ങുന്ന സ്നേഹമാം ലഹരി
കൈകളിലൂഷ്മളം എന്റെ ഹൃദയം വാര്‍ന്ന
കനിവിന്റെ നനവ്‌.


FISSION, FUSION AND ELIMINATION




premji



Thiruvananthapuram Railway Station…

Like a huge fortress made of rock and concrete, she has been protecting the fast moving steel beasts for the last 150 years!

It was the early hours of the day, and I had been waiting there as a worn out bogie of an endless “human-train”, starting from the ticket issuing window… Thirty five minutes had already been gone!

Five guys, stood ahead of me and the ticket issuing clerk, a woman in her fifties, desperately tried to locate the keys on the worn-out keyboard. The black and white computer screen resembled her event-less life.

“The train will depart within two minutes….”, an aged man cried out from behind. “Please speed up… Madam”

She didn’t care that at all, as she had been there behind the window for more than ten hours, that too as the continuation of previous day’s night shift. If her parents could have got a chance to rename her, sure, they would have called her “Ms.Sleep”!

Five windows, for issuing tickets, remained closed.

“Indian Railways is running under huge profits now…just by downsizing its employees!”, she murmured out of anger. “They are exploiting us like slaves.”

“Why employees alone? They are exploiting us too… And what kind of profit? They make profit just by cutting down the expenses for passenger safety, from 38% to 11% of total revenue!”, a noted activist shouted from rear.

“Friend… we live in a liberalized world… what counts here is profit!”, she said calmly.

Sir… will you please get me a ticket to Kottayam?”, a forty year old country guy requested the man who stood ahead of me.

“Hey… you… move back…”, a policeman shouted from the other end and the he moved away desperately.

Here is your ticket”

“Thank you Sir… thanks a lot”, he collected the ticket happily.

“Please collect the money…”

“No thanks… Pinku”

“Pinku! Sorry Sir… I cannot reco…..”

“Can’t you recognize me? O.K… now, look at my eyes”

“Premji…O! My God!”, Pinku shouted aloud.

Fortunately, we got two seats, immediately opposite to each other and the metal wheels of Venad Express started rolling swiftly.

“Twenty years… we haven’t met… at least even once… for the past twenty years…”, Pinku started talking aloud, in a language: neither Tamil nor Malayalam.

Innocent men always talk aloud!

“The innocence in your eyes… that’s your biggest asset… dear Pinku”

“Thanks… So, what are you doing now?”

“Teaching numb-skulls”

“Great… do you write stories now-a-days?”

“Not much…”

Thirty years back… a Sunday…

It was around noon and the burning Sun was at the peak of his glory. We had been playing football at the beach since morning. Another Sun was burning with maximum intensity, deep inside my stomach.

“Premji, let’s go home”, Pinku told.

His home… it resembled the shack of the old man, portrayed by Hemingway! His father owned a Catamaran and Mom made a living as a fish vendor.

“We don’t get very tasty fishes like this”, I told his Mom.

“We don’t sell tasty fishes outside, you silly fool”, Pinku told while putting a huge piece of fish in his mouth.

A huge heap of fish bones piled up before us.

“Premji…which material is the “whitest” on earth?”

“Titanium dioxide.”

“That’s science”, Pinku registered his protest.

“I don’t know”

“These fish bones!”

“No… your eye-white!”, I couldn’t ignore the sea of innocence in his eyes.

Pinku was marginalized to the outskirts of my life later when he had been forced to elope with a wonderful girl from some other caste, at the very beginning of his twenties.

“Pinku, where do you live now?”

“Somewhere near Tirunelveli… I too have two sons like you… the elder one is doing degree course in Computer Engineering and the other guy is still in school.”


That’s really great!”

“I didn’t get a chance for higher studies… that’s why; I still have to wrestle with the Sea!”, he remained silent for a moment. “Premji, do you still have those softwoods in your farm?”

“Yes… Do you need them?”

“Yes… I like to own a Catamaran. I will pay you…”

“O.K… we will do barter business… Come with those rare fishes… with the whitest of all bones”, I laughed.

“Impossible… my friend”, his face turned gray… and he remained silent for sometime.
“Premji… Do you know the place where I reside now? My son is being kicked out from the Government Engineering College… do you know: why?”

“Is it?”

“Because we reside at Koodankulam”

“Near the Nuclear Power Plant under construction?”

“Yes… My son… he was leading a very powerful group of bloggers against the nuclear lobby… he was thrown out from attaining higher education… He was getting foreign aid; it seems, to undermine national interests…”

“How sad! What a silly argument…”

“Don’t worry boy… We have the Sea… our Mother Goddess -- I told him…”

“Then?”

“Sorry Dad… They will kill her too… The coolant water and low-grade waste from the Koodankulam Nuclear Power Plant are going to be dumped in to the sea which will have a severe impact on fish production and catch. We have nowhere to go… deeper poverty and misery… they will be our future assets… It will affect the food security of two states too… Kerala and Tamilnadu --- Premji… It was his reply”

“I am sorry Pinku… Every democracy fights a shadow war against her own people… Our nation is also no exception… May be, now it is more direct…”

“Every fish, you are going to eat in future, will have black bones… there are chances… you may get boneless fishes too!”

“Like boneless politicians…”

“Premji… You reside here in Thiruvananthapuram… just seventy kilometers away from Koodankulam… If anything happens, you people are going to die like dogs… Then, why don’t you fight against this injustice?”, his question slammed upon my soul like a thunderbolt.

Marie Salisbury, a pretty woman in the beginning of her twenties, got up bit late on that day as her White-house internship was over by the previous night. Being the one and only daughter of wealthy parents, she had been living in an expensive apartment near to the White-house from the very starting of internship. She was welcomed by a short message on facebook, that too from her former boyfriend.

“Hi Marie… please check this link…
http://www.globalresearch.ca/index.php?context=va&aid=30372

She clicked on it, lazily as wealth and laziness are eternal twins! The new tab was opened swiftly.

AMERICA'S FALLUJAH LEGACY: WHITE PHOSPHOROUS, DEPLETED URANIUM: THE FATE OF IRAQ'S CHILDREN… Those Laboratory Mice Were Children... by Karlos Zurutuza

Unfortunately, Marie could see only monsters, made of thousands of tones of depleted Uranium and White Phosphorous, wandering through the
'BUSHES' of White-house.


Postscript:

Fallujah was one of the least affected areas of Iraq immediately after the 2003 invasion by the US-led Coalition. The U.S. military first denied that it has used white phosphorus as an anti-personnel weapon in Fallujah, but later retracted that denial, and admitted to using the incendiary in the city as an offensive weapon. Reports following the events of November 2004 have alleged war crimes, human rights abuses, and a massacre by U.S. personnel, including indiscriminate violence against civilians and children. This point of view is presented in the 2005 documentary film, Fallujah, The Hidden Massacre.

ടിപ്പു കൊടുക്കുന്നതിനെപ്പറ്റിയുള്ള ചില ടിപ്പുകള്‍


രാം മോഹൻ പാലിയത്ത്


യാഹൂ, എമ്മെസ്സെന്‍ തുടങ്ങിയ മിക്കവാറും പോര്‍ട്ടലുകളില്‍ ടിപ്പു കൊടുക്കലിനെപ്പറ്റിയുള്ള ടിപ്പുകള്‍ ലഭ്യമാണ്. അവയില്‍ ഭൂരിപക്ഷവും പക്ഷേ വിരുന്നുകാരെ [വിനോദ/ബിസിനസ് സഞ്ചാരികളെ/സന്ദര്‍ശകരെ] മാത്രം ഉദ്ദേശിച്ചാണ്. അതുകൊണ്ടു തന്നെ ഹോട്ടല്‍, റെസ്റ്റൊറന്റ്, ടാ‍ക്സി തുടങ്ങിയ താല്‍ക്കാലിക ഒഴുക്കിടങ്ങളില്‍ ഫ്ലോട്ടിംഗ് ജനം നല്‍കേണ്ട ടിപ്പുകളാണ് അവയുടെ പ്രതിപാ‍ദ്യം. [ജപ്പാനില്‍ ഏത് സ്ഥലത്തും ടിപ്പു കൊടുക്കുന്നത് അപമാനിക്കുന്നതിന് തുല്യമാണെന്ന് ഒരിടത്ത് വായിച്ചു. തന്നെ?]. ലണ്ടനില്‍ ടാക്സികളില്‍ ടിപ്പ് നിര്‍ബന്ധമാണെന്ന് കേട്ടിരിക്കുന്നു. ടിപ്പ് കൊടുക്കാത്തവരെ അവിടത്തെ ടാക്സി ഡ്രൈവേഴ്സ് പല തരത്തില്‍ ഉപദ്രവിക്കുമത്രേ. ലണ്ടനിലെ നാടക തീയറ്ററുകളില്‍ വര്‍ഷങ്ങളോളം കളിച്ച അഗതാ ക്രിസ്റ്റിയുടെ ‘മൌസ്ട്രാപ്പ്‘ എന്ന നാടകം കാണാന്‍ ടാക്സിയില്‍പ്പോയ ഒരു ബംഗാളി ബുദ്ധിജീവി ടിപ്പു കൊടുക്കാതെ ഇറങ്ങിപ്പോയി. ഉടനെ ടാക്സി ഡ്രൈവര്‍ അങ്ങൊരെ തിരികെ വിളിച്ച് ചെവിയില്‍ ഇങ്ങനെ പറഞ്ഞു: “സര്‍, ഈ നാടകത്തില്‍ ഡിറ്റക്ടീവ് തന്നെയാണ് കൊല നടത്തുന്നത്”. അതിലും ഭേദം ടിപ്പു കൊടുക്കുക തന്നെ.

കുറച്ചധികം കാലമോ ദീര്‍ഘകാലമോ പുറംനാടുകളില്‍ തങ്ങേണ്ടവര്‍ കൊടുക്കേണ്ട ടിപ്പുകളെപ്പറ്റി അധികം വിവരങ്ങള്‍ ലഭ്യമല്ല. ബോംബെയില്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ ടിപ്പ് നല്‍കണമെന്ന് ഒരലിഖിത നിയമമുണ്ട്. തൊണ്ണൂറ്റി രണ്ടിനും മൂന്നിനുമിടയ്ക്കുള്ള കാലത്ത് ഇതറിയാതെ രണ്ടാമതും ഒരു കടയില്‍ മുടി വെട്ടാന്‍ കയറിയപ്പോള്‍ കിട്ടിയ ല്യൂക്ക് വാം സ്വീകരണം ഓര്‍ക്കുന്നു. ഹെയര്‍ കട്ട് ബോറായിപ്പോയത് മന:പ്പൂര്‍വമാണെന്നറിയാന്‍ കുറച്ചുനാളെടുത്തു.

ചില ഇന്ത്യന്‍ ഹോട്ടല്‍ സപ്ലയര്‍‍മാര്‍ (ലോകത്ത് എവിടെയായാലും) ഓര്‍ഡറെടുക്കുന്നതിന് മുമ്പു തന്നെ ടിപ്പിനു വേണ്ടിയുള്ള ദാഹം മുഖത്തു പ്രദര്‍ശിപ്പിച്ചിട്ടുണ്ടാവും. തീറ്റ തീരാറാ‍കുന്തോറും അത് ആക്രാന്തമാകും. നോട്ടം, ശരീരഭാഷ എന്നിവയിലെല്ലാം അത് തുളുമ്പും. നമ്മള്‍ ഹോട്ടലില്‍ നിന്ന് പുറത്തു കടക്കും മുമ്പു തന്നെ എല്ലാം മറന്ന് ടിപ്പെത്രയെന്നറിയാനുള്ള അവരുടെ ഓട്ടം ഫിനിഷിംഗ് പോയന്റിലെത്തും. ടിപ്പൊന്നുമില്ലെങ്കില്‍ ഒരു ഷോക്കിംഗ് ശാ‍പം, കുറവാണെങ്കില്‍ പവര്‍കട്ട്, കൊള്ളാമെങ്കില്‍ ഒരു തിളക്കം - കണ്ണുകള്‍ കള്ളം പറയില്ല. ആദ്യമാദ്യം ഈ പരവേശം കാണുമ്പോള്‍ പുച്ഛം തോന്നിയിരുന്നു. അവരുടെ വേതനവും ജീവിതനിലവാരവും അറിഞ്ഞു തുടങ്ങിയപ്പോള്‍ അത് തൊണ്ടയില്‍ നിന്ന് പുറത്തുവരാത്ത ഒരു സങ്കടക്കെട്ടായി. എങ്കിലും പഴയ പരിഹാസച്ചിരിക്ക് മാപ്പില്ല. നിയമം അറിയില്ലെന്നത് കുറ്റം ചെയ്യാനുള്ള ലൈസന്‍സല്ല. അറിവില്ലായ്മ നിഷ്കളങ്കതയുമല്ല. ലൈംഗികത്തൊഴിലാളിയുടേയും തോട്ടിയുടെയും കഥകള്‍ പലതും വായിച്ചു. പക്ഷേ ഹോട്ടല്‍പ്പണിക്കാരുടെ ‘ശബ്ദങ്ങള്‍‘ ഒരിക്കലേ കേട്ടുള്ളൂ.

ഒരിക്കലും ആരും ടിപ്പു കൊടുക്കാത്ത നാടന്‍/ഇടനാടന്‍ ഹോട്ടലുകളുടെ കാര്യമോ? ഒരു ചെറുകിട ഹോട്ടലില്‍ പാത്രം കഴുകിയിരുന്ന കാലത്തെപ്പറ്റി ശിഹാബുദീന്‍ പൊയ്ത്തുംകടവ് എഴുതിയതോര്‍ക്കുന്നു. ചില്ലലമാരയില്‍ ചൊരിഞ്ഞിട്ടിരിക്കുന്ന പഴമ്പൊരികള്‍ വിറ്റുതീരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുമായിരുന്നുവത്രെ. [തീര്‍ന്നില്ലെങ്കില്‍ തിന്നാന്‍ കിട്ടും എന്നൊന്നും കരുതണ്ട, അത് മറ്റ് അവതാരങ്ങളാവും.] വിറ്റു തീര്‍ന്നാല്‍ അലമാരയില്‍ വിരിച്ചിരിക്കുന്ന കടലാസ് എടുത്തുകളയണം. അപ്പോള്‍ കടലാസില്‍ കൊഴിഞ്ഞുകിടക്കുന്ന പഴമ്പൊരിയുടെ മൊരിഞ്ഞ തുമ്പിന്‍ കഷ്ണങ്ങള്‍ (tips!) പെറുക്കി വീട്ടില്‍ കൊണ്ടുപോയി താഴേള്ളേങ്ങള്‍ക്ക് കൊടുക്കാം. മൊരിഞ്ഞ ആ മൈദമുത്തുകള്‍ക്ക് ശിഹാബുദ്ദീന്‍ ‘ആ‍റാം വിരല്‍’ എന്നു പേരിട്ടു. ചിലര്‍ക്ക് ജീവിക്കാന്‍ അഞ്ചുവിരലുകള്‍ പോരാ.

കനഡയില്‍ സിറ്റിസണായി സസുഖം വാഴുന്ന ഒരു ചേച്ചി പഴയൊരു വിരുന്നോര്‍ത്താല്‍ ഇപ്പഴും കരയും. ചേച്ചി പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഒരു ദിവസം കൂട്ടുകാരിയുടെ വീട്ടില്‍ പോയതായിരുന്നു. കൂട്ടിന് അനിയനേയും കൂട്ടി. ചേച്ചിയുടെ വീട്ടിലന്ന് ദാരിദ്യം സുഖമായി വാഴുന്ന കാലമാണ്. കൂട്ടുകാരിക്കിതറിയാം. അതുകൊണ്ട് അവര്‍ പരമാവധി വിഭവങ്ങളോടെ വിരുന്നൊരുക്കി. നല്ല ചക്കപ്പഴവുമുണ്ടായിരുന്നു - ചൊളപ്പറിച്ച് വിളമ്പിയത്. ചേച്ചിയുടെ നാലഞ്ചു വയസ്സുകാരനായ അനിയന്‍ ഓരോ ചുളയും തിന്ന ശേഷം കുരുവെടുത്ത് കുരുവിന്റെ മൂട്ടിലുള്ള ആ ഇളമ്മധുരമുള്ള തുമ്പുകളും (tips!) തിന്നു തീര്‍ത്തു.

ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൂറു രൂപ ടിപ്പ് കൊടുക്കുന്നവര്‍ ഇടത്തരം ഹോട്ടലില്‍ ഇരുന്നൂറും ചെറുകിട ഹോട്ടലില്‍ മുന്നൂറും നാട്ടുമ്പുറത്തെ ചായപ്പീടികയില്‍ നാനൂറും കൊടുക്കുന്നതാണ് നീതി.
കമ്മേഴ്സ്യല്‍ സെക്സ് വര്‍ക്കേഴ്സിന്റെ സേവനം (ഹൊ, അതെന്തൊരു വര്‍ക്ക്!) ഹോം ഡെലിവറിയായി നല്‍കുന്ന ഒരു സ്ഥലമുണ്ട്. അവിടെ ആ വര്‍ക്കറിനോടൊപ്പം വരുന്ന പുരുഷകേസരി പണി തീരും വരെ വാതില്‍ക്കല്‍ കാത്തു നില്‍ക്കും. കൂലി അയാള്‍ക്കാണ് കൊടുക്കേണ്ടത്! ജോലിക്കാരിക്ക് മാസശമ്പളമായിരിക്കുമോ എന്തൊ! അവര്‍ക്ക് ടിപ്പ് കൊടുക്കാതിരിക്കുന്നത് വ്യഭിചാരത്തേക്കാള്‍ വലിയ പാപം തന്നെ.
ഒരിക്കല്‍ മാ‍ത്രം സേവനം ഉപയോഗപ്പെടുത്തുന്ന സന്ദര്‍ഭങ്ങളില്‍ ആദ്യമേ തന്നെ ടിപ്പ് കൊടുക്കുന്നതല്ലേ ബുദ്ധി? (ഇത് ലൈംഗിക ജ്യൂസ് വാങ്ങുന്നതില്‍ മാത്രമല്ല കെട്ടൊ, എല്ലാ മേഖലയിലും). ഇങ്ങനെ ചെയ്താല്‍ ടിപ്പ് കൊടുക്കുന്നയാളിന് നല്ല സേവനം ഉറപ്പുവരുത്താന്‍ പറ്റും, ടിപ്പ് കിട്ടുന്നയാളിന് ‘കിട്ടുമോ ഇല്ലയൊ കിട്ടുമോ ഇല്ലയോ’ എന്ന ചങ്കിടിപ്പില്ലാതെ സേവനം കാഴ്ചവെയ്ക്കാം. വിശേഷിച്ചും നിങ്ങളൊരിന്ത്യക്കാരനാണെങ്കില്‍ ടിപ്പ് ആദ്യമേ കൊടുക്കുകയാണ് നല്ലതെന്ന് തോന്നുന്നു - ടിപ്പ് കൊടുക്കുന്നതില്‍ ഇന്ത്യക്കാര്‍ക്കുള്ള പേരുദോഷം മാനേഴ്സ്, പാമ്പാട്ടി, അഴിമതി എന്നിവരോളം സ്ട്രോങ്ങാണെന്നാണ് കമന്റാവസ്ഥസൂചന.

ഒരു കുമാരസംഭവം... രമണീസംഭവവും....!!!!

ശ്രീജിത്ത് മൂത്തേടത്ത്


             വാതില്‍ താക്കോലിട്ടുപൂട്ടി, താക്കോല്‍ സണ്‍ഷേഡില്‍നിന്നും ഞാണ്ടുകിടക്കുന്ന ഉറിപ്പൂച്ചട്ടിയിലെ ചെടികള്‍ക്കിടയിലൊളിപ്പിച്ച്, സ്കൂട്ടര്‍ സ്റ്റാര്‍ട്ട്ചെയ്ത് ഗേറ്റ്കടന്ന് ഓഫ്ചെയ്യാതെതന്നെ വണ്ടി സ്റ്റാന്റില്‍ നിര്‍ത്തിയിറങ്ങിവന്ന് ഗേറ്റുംപൂട്ടി, താക്കോല്‍ മതിലിലെ ബോഗന്‍വില്ലച്ചെടിയുടെ ചട്ടിയില്‍ ഇലയടരുകള്‍ക്കിടയിലൊളിപ്പിച്ച് വീണ്ടും വണ്ടിയില്‍കയറി റോഡിലെ വളവുതിരിഞ്ഞപ്പോഴേക്കും വീണ്ടും ആ അശുഭചിന്ത കുമാരേട്ടന്റെ മനസ്സിലേക്ക് നുഴഞ്ഞുകയറി, തലച്ചോറിലൂടെ ഇഴയുവാന്‍ തുടങ്ങി.
                    “എന്തെങ്കിലും മറന്നുവോ?”
                                 കുറേ നാളുകളായി കുമാരേട്ടനെ അലട്ടുന്നൊരു പ്രശ്നമായിരുന്നുവത്. കഴിഞ്ഞമാസം നടന്നൊരു സംഭവം കേള്‍ക്കൂ.. രാവിലെ പതിവുപോലെ വീടുപൂട്ടിയിറങ്ങി ഓഫീസിലേക്കുള്ള യാത്രാമധ്യേ ഈയൊരുചിന്ത കുമാരേട്ടനെ പിടികൂടി. തലങ്ങും വിലങ്ങും ചിന്തിച്ചിട്ടും, ഓരോനിമിഷവും അറുത്തുമുറിച്ചു പോസ്റ്റുമോര്‍ട്ടം നടത്തിനോക്കിയിട്ടും ഒരെത്തും പിടിയും കിട്ടിയില്ല. ഒന്നും മറന്നിട്ടില്ല. തലച്ചോറിന്റെ ഇടത്തേത്തല പറയുന്നു. എങ്കിലും മനസ്സുവീണ്ടും വീണ്ടും വലത്തേത്തലയുടെ കൂടെച്ചേര്‍ന്ന് വീണ്ടും പറയുന്നു എന്തോ എവിടെയോ മറന്നിട്ടുണ്ട്. ഓഫീസില്‍ചെന്ന് ഫയല്‍ക്കെട്ടുകള്‍ മേശമേലില്‍നിന്നും മേശമേലേക്ക് ചുമക്കുമ്പോള്‍, ബെല്ലടിക്കനുസരിച്ച് മേലുദ്യോഗസ്ഥന്റെ മുറിയിലേക്ക് ഓടിച്ചെല്ലുമ്പോള്‍.... എല്ലാം മനസ്സില്‍ ഒരേ ചിന്ത..!!
                             'എന്തോ മറന്നിട്ടുണ്ടല്ലോ...'
                                   സൂപ്രണ്ടിന്റെ മുറിയിലേക്ക് ചായയുമായി ചെന്നപ്പോഴായിരുന്നു പൊടുന്നനെ മനസ്സിലൊരു കൊള്ളിയാന്‍ മിന്നിയത്. “വെള്ളം തിളപ്പിക്കാന്‍വച്ചിട്ട് സ്റ്റൗ ഓഫ് ചെയ്തിട്ടില്ല..!!” കുമാരേട്ടന്റെ കയ്യും കാലും വിറച്ചു. ചായക്കപ്പ് തുളുമ്പിത്തൂവി. “ഇനീപ്പോ വെള്ളംവറ്റി ഗ്യാസ് ലീക്കായി പൊട്ടിത്തെറിച്ചിട്ടുണ്ടാവ്വോ?” കുമാരേട്ടന്റെ അകം മണ്ണെണ്ണ ദേഹത്തുവീണ പാമ്പിനെപ്പോലെ പുളഞ്ഞു.
                   “എന്താടോയിത്? നിന്ന് സ്വപ്നംകാണുന്നോ? ചായയാകെ കളഞ്ഞല്ലോ താന്‍?”
            തന്നെക്കാള്‍ പ്രായം തീരെക്കുറഞ്ഞ ചെറുപ്പക്കാരനായ സൂപ്രണ്ടിന്റെ ശാസനകേട്ട് അപമാനിതനായി കുനിഞ്ഞശിരസ്സോടെ സൂപ്രണ്ടിന്റെ ക്യാബിനില്‍നിന്നിറങ്ങി, ആരോടും ഒന്നും മിണ്ടാന്‍നില്‍ക്കാതെ കുമാരേട്ടന്‍ സ്കൂട്ടറുമായി വീട്ടിലേക്ക് വച്ചടിച്ചു. ചെന്നപ്പോഴേക്കും വെള്ളം തിളച്ചുവറ്റി, അലൂമിനിയപ്പാത്രം വെന്ത് കനലുമാതിരിയായി നില്‍ക്കുന്നതാണ് കണ്ടത്. ഭാഗ്യത്തിന് അത്യാഹിതമൊന്നുമുണ്ടായില്ല. കുമാരേട്ടന്‍ നെടുവീര്‍പ്പിട്ടു.
                        കുമാരേട്ടന്റെ ഭാര്യ രമണിച്ചേച്ചിക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താലൂക്കാഫീസില്‍ ക്ലാര്‍ക്കിന്റെ ജോലികിട്ടിയതുമുതല്‍ക്കാണ് കൃത്യമായിപ്പറഞ്ഞാല്‍ കുമാരേട്ടന് ഈയസുഖം തുടങ്ങിയതെന്നാണ് പൊതുജന സംസാരം. മക്കളില്ലാതിരുന്നതിനാല്‍ത്തന്നെ കുമാര – രമണീ ദമ്പതിമാര്‍ക്ക് ആശ്യത്തിന് ദുഃഖവും വേവലാതികളുമൊക്കെയുണ്ടായിരുന്നതാണ്. പ്രായമിത്രയുമായ സ്ഥിതിക്ക് കുമാരേട്ടന്‍ ആ മോഹം ഏതാണ്ടുപേക്ഷിച്ച മട്ടാണ്. പക്ഷേ യവ്വനം തീര്‍ത്തും വിടപറഞ്ഞിട്ടില്ലാത്ത രമണിച്ചേച്ചി അതുകൊണ്ടുതന്നെ പിന്തിരിയാന്‍ തയ്യാറായിരുന്നില്ല. അവര്‍ അതിനായി പല വൈദ്യന്‍മാരെയും പോയിക്കണ്ടുകൊണ്ടേയിരുന്നു. വയ്യാത്ത കുമാരേട്ടന്‍ ഇതുകഴിഞ്ഞാലെങ്കിലും സ്വസ്ഥമായി കിടന്നുറങ്ങാമല്ലോയെന്ന ചിന്തയോടെ രമണിച്ചേച്ചിക്ക് വഴങ്ങിക്കൊടുത്തുംകൊണ്ടിരുന്നു.
                    താലൂക്കാഫീസ് വീട്ടില്‍നിന്നും വളരെയകലെയായിരുന്നതിനാല്‍ രമണിച്ചേച്ചിക്ക് രാവിലെ ആറരയ്ക്കെങ്കിലും വീട്ടില്‍നിന്നിറങ്ങണമായിരുന്നു. മൂന്ന് ബസ്സ് മാറിക്കേറിവേണമായിരുന്നു താലൂക്കാഫീസ് സ്ഥിതിചെയ്യുന്ന ഇരിങ്ങാലക്കുടയിലെത്താന്‍. കുമാരേട്ടന്റെ കൃഷിയാപ്പീസാണെങ്കില്‍ വളരെയടുത്തും. രാവിലെ പത്തുമണിക്ക് പത്തുമിനിട്ടുള്ളപ്പോള്‍ വീട്ടില്‍നിന്നിറങ്ങിയാല്‍ മതി. വൈകീട്ടഞ്ചുമണിയാകുമ്പോഴേക്കും തിരിച്ചുവീട്ടിലെത്താം. നാടുതാണ്ടി രമണിച്ചേച്ചിയെത്തുമ്പോള്‍ നേരമിരുട്ടി ഏഴുമണിയാവാറുണ്ട്. അപ്പേഴേക്കും കുമാരേട്ടന്‍ മാര്‍ക്കറ്റില്‍നിന്നും പച്ചക്കറി, മീന്‍, കോഴിമുട്ട തുടങ്ങി സകലസാധനങ്ങളും വാങ്ങി, റേഷന്‍കടയില്‍ ക്യൂ നിന്ന് അരിയും പഞ്ചസാരയും, മണ്ണെണ്ണയും വാങ്ങി വീട്ടിലെത്തി, പാചകമാരംഭിച്ചിരിക്കും. ചിലപ്പോള്‍ ഉള്ളിയരിയുകയായിരിക്കും. അല്ലെങ്കില്‍ അരികഴുകുകയായിരിക്കും. അയല്‍പക്കത്തെ രാമന്‍കുട്ടിയുടെ വീട്ടിലെ വളര്‍ത്തുപൂച്ച ചക്കി ഈ സമയത്തെല്ലാം കുമാരേട്ടന് കൂട്ടായി അടുത്തുണ്ടാവും. അല്ലെങ്കില്‍ ചക്കിമാത്രമായിരുന്നു കുമാരേട്ടന് എന്തെങ്കിലും മിണ്ടിയും പറഞ്ഞുമിരിക്കാന്‍ കൂട്ടുണ്ടായിരുന്നത്. കുമാരേട്ടന്‍ ചോദിക്കും.
                    “എന്താ ചക്കീ, നിനക്ക് വാസന്തിയൊന്നും തന്നില്ലേ?”
                      രാമന്‍കുട്ടിയുടെ വാമഭാഗമാണ് വാസന്തി. രമണിച്ചേച്ചിയോട് വഴക്കുകൂടുന്ന വാസന്തിയോടുള്ള 'കെറുവ്' കുമാരേട്ടന്‍ തീര്‍ക്കുന്നതിങ്ങനെയുള്ള ചോദ്യങ്ങളിലൂടെയാണ്. മറ്റേതൊരു മാതൃകാ അയല്‍ക്കാരെപ്പോലെയും കുമാരേട്ടനും രാമന്‍കുട്ടിയും പുറമെ സൗഹൃദവും അകമേ കെറുവും കൊണ്ടുനടക്കുന്നവര്‍തന്നെയെന്ന് വേറെ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. വെഞ്ചാമരം പോലുള്ള വാലുപൊക്കിവച്ച് കുമാരേട്ടന്റെ കാലില്‍ പൃഷ്ഠമുരച്ച്
                   “എനിക്ക് കൂറ് കുമാരേട്ടനോട് തന്ന്യാ” എന്ന് "മ്യാവൂ...മ്യാവൂ...”ന്നുള്ള ഭാഷയില്‍ പറയും. സംസാരിച്ച് സംസാരിച്ച് കുമാരേട്ടന് ചക്കിയുടെ ഭാഷയും, കുമാരേട്ടന്റെ ഭാഷ ചക്കിക്കും വശമായിക്കഴിഞ്ഞിരുന്നു. ചക്കിയുമായി പുന്നാരം പറഞ്ഞ് ഇടക്കിടെ
                           “ഹാവൂ വയ്യേ...”യെന്ന ആത്മഗതവുമായി മീന്‍മുറിച്ചോണ്ടിരിക്കുമ്പോഴായിരിക്കും രമണിച്ചേച്ചി വാതിലും തുറന്ന് കയറിവന്ന് കിടക്കയില്‍ "പ്ധോം”ന്നും പറഞ്ഞു വീഴുന്നത്. മൂന്ന് ബസ്സ്കേറി ഗുസ്തിപിടിച്ച് വന്നതിന്റെ ക്ഷീണം ഉടുത്തിരുന്നസാരിപോലും മാറ്റാതെ കിടന്നുതീര്‍ക്കുമ്പോള്‍ കുമാരേട്ടന്‍ ശല്യപ്പെടുത്താന്‍ ചെല്ലാറില്ല.
                         “ചക്കീ നിനക്കൊരു മീന്‍ചല്ലുകൂടിത്തരട്ടെ?”
കുനിഞ്ഞിരുന്നു മീന്‍മുറിക്കുന്ന കുമാരേട്ടന്റെ കൈത്തണ്ടയിലും ശരീരത്തിലും പൃഷ്ഠമുരച്ചും മൂക്കുരച്ചുംമ്യാവൂ... മ്യാവൂ..”എന്ന ഭാഷയില്‍ എനിക്ക് "വാസന്തിയോടും രാമന്‍കുട്ട്യോടും ഒരു സ്നേഹോംല്ല, കുമാരേട്ടനോട് മാത്രാണ് സ്നേഹം"ന്ന് പറഞ്ഞും മീന്‍കിട്ടിയതിന്റെ നന്ദി കാണിക്കും. ചോറും കറിയുംവച്ച്, അകവും തറയും അടിച്ചുവാരി, മേശതുടച്ച്, പിറ്റേദിവസത്തെ ചോറിനുള്ള അരിവേവിച്ച് റൈസ് കുക്കറില്‍ അടച്ചുവച്ചുകഴിയുമ്പോഴായിരിക്കും രമണിച്ചേച്ചി കോട്ടുവായിട്ടുകൊണ്ടെഴുനേറ്റുവരിക. അപ്പോഴേക്കും ചക്കി സ്ഥലം വിട്ടിരിക്കും. ചക്കിക്ക് രമണിച്ചേച്ചിയെ പേടിയായിരിക്കും. അല്ലെങ്കില്‍ പിന്നീടവിടെ സംഭവിക്കാനിടയുള്ള കാര്യങ്ങള്‍ കാണാന്‍ ത്രാണിയില്ലാത്തതുകൊണ്ട് ചക്കി സ്ഥലം കാലിയാക്കുന്നതാവും. ഒരു കുളിയുംകവിഞ്ഞ്, തീന്‍മേശമേല്‍ അടച്ചുവച്ച പാത്രത്തില്‍നിന്നും ചോറുംകറിയുമെടുത്തുകഴിച്ച്, കയ്യുംനക്കി, ഏമ്പക്കവുമിട്ട്, രമണിച്ചേച്ചി അന്നത്തെ ഓഫീസിലെ കാര്യങ്ങള്‍ വീശദീകരിക്കാന്‍ തുടങ്ങും.
            സൂപ്രണ്ടുസാറിന്റെ കാറിന്റെ വിശേഷവും ജലജാമേഡത്തിന്റെ പുത്തന്‍ പട്ടുസാരിയെക്കുറിച്ചും തുടങ്ങി, ഓഫീസില്‍ മണല്‍പ്പാസിനുവന്നു കാലുതേഞ്ഞ നാണപ്പന്റെ കാര്യംവരെ വിളമ്പും. കുമാരേട്ടനിതെല്ലാം വായുംപൊളിച്ചിരുന്നുകേള്‍ക്കണം. അതുംകഴിഞ്ഞ് പാത്രങ്ങള്‍കഴുകിവച്ച്, കിടപ്പറയിലേക്ക്ചെല്ലുമ്പോഴേക്കും രമണിച്ചേച്ചി മുടിയൊക്കെ മൂര്‍ദ്ധാവില്‍ ഉയര്‍ത്തിക്കെട്ടി, റെഡിയായിക്കാത്തിരിപ്പുണ്ടാവും. 'എന്നാപ്പിന്നിപ്പണ്ടാരവുംകൂടെ കഴിഞ്ഞിട്ടാവാം'ന്നു കരുതി, അതും കഴിഞ്ഞ് കിടന്നുറങ്ങുമ്പോഴായിരിക്കും നാലരമണിക്ക് അലാറമടിക്കാന്‍ തുടങ്ങുന്നത്.
                   പിന്നെ വീണ്ടും തുടങ്ങുകയായി. അടുക്കളയിലെ ഗുസ്തിപിടുത്തം, രമണിച്ചേച്ചി കുളിച്ചുവരുമ്പോഴേക്കും പ്രാതല്‍ ശരിയാക്കണം. കൂടാതെ ഓഫീസിലേക്കുകൊണ്ടുപോവാനുള്ള ഉച്ചഭക്ഷണവും കാലമാക്കണം. ചോറ് റൈസ് കുക്കറില്‍ നിന്നെടുത്ത് വാര്‍ത്താല്‍ മതി. കറി നുറിക്കിയുണ്ടാക്കിയേ പറ്റുള്ളൂ. ആറുമണിക്ക് രമണിച്ചേച്ചി വീട്ടീന്ന് ബാഗുംകുടയുമെടുത്തിറങ്ങിയാലേ കുമാരേട്ടനൊന്ന് നടുനിവര്‍ത്താനാവൂ.. ഇതിനിടയില്‍ എന്തൊക്കെ ഓര്‍ത്തു, എന്തൊക്കെ മറന്നു എന്നൊന്നും ദൈവംതമ്പുരാനുപോലും നിശ്ചയം കാണില്ല. ഈ പങ്കപ്പാടിനിടയില്‍ ഓരോ കാര്യങ്ങള്‍ മറന്നുപോയില്ലെങ്കിലേ അതിശയിക്കാനുള്ളൂവെന്നാണ് കുമാരേട്ടന്റെ സുഹൃത്തുക്കളില്‍ ചിലര്‍ പറയുന്നത്. ഭാര്യയ്ക്ക് ക്ലാര്‍ക്കുദ്യോഗം കിട്ടിയതുകൊണ്ട് വര്‍ഷങ്ങളായി പ്യൂണായി ജോലിയില്‍ തുടരുന്ന കുമാരേട്ടനുള്ള അസൂയസൃഷ്ടിച്ച ഇന്‍ഫീരിയോരിറ്റി കോംപ്ലക്സ് ആണ് ഈ മറവിക്കുകാരണമെന്നാണ് ഓഫീസിലെ ചെറുപ്പക്കാരായ മേലുദ്യോഗസ്ഥര്‍ പറയുന്നത്.
                          മറ്റൊരിക്കല്‍ കുമാരേട്ടന്റെ മറവിസൃഷ്ടിച്ച പുലവാല് ജോലിതന്നെ തെറിപ്പിക്കാന്‍ പോന്നതായിരുന്നു. ഒരു ബുധനാഴ്ച്ചയായിരുന്നു അന്ന്. രാവിലെ പതിവുപോലെ ഓഫീസിലെത്തിയ കുമാരേട്ടന്‍ ഓഫീസുമുറിയുടെ ജനലുകളെല്ലാം തുറന്നിട്ട്, ശുദ്ധവായുവിനെ അകത്തേക്ക് കടന്നുവരാനനുവദിച്ച്, സ്വീപ്പിംഗ് ബ്രഷും, വേസ്റ്റ്ബിന്നുമെടുത്തുവച്ച് ഒപ്പിടാനായിച്ചെന്നപ്പോഴാണ് സാറന്‍മാരെല്ലാം വിഷണ്ണരായി നില്‍ക്കുന്നതുകണ്ടത്. ഒപ്പടാനുള്ള അറ്റന്റന്‍സ് രജിസ്റ്റര്‍ കാണാനില്ല!
                    “ഇന്നരെ വൈകുന്നേരവുമിവിടെയിരുന്നതാണല്ലോ...?” -  
                കൃഷിയോഫീസറും സൂപ്രണ്ടുചെറുക്കനുമൊക്കെ മേശമേലും അലമാരമേലുമൊക്കെ തപ്പോടുതപ്പ്. തൂത്തുവാരലൊക്കെ പിന്നീടാവാമെന്നുകരുതി, ബ്രഷും, ബിന്നുമൊക്കെ ഉമ്മറത്തുവച്ച്, കുമാരേട്ടനും രജിസ്റ്ററുതപ്പാന്‍ തുടങ്ങി. കുന്തം തിരഞ്ഞു കുടത്തിലും, ഭരണിയിലും കിണറ്റിലും തപ്പിയിട്ടും സാധനം കിട്ടിയില്ല. അവസാനം അണ്ടികളഞ്ഞുപോയ അണ്ണാന്‍മാരെപ്പോലെ, കൃഷി ആപ്പീസറും, സൂപ്രണ്ടും, ക്ലാര്‍ക്കുമാരും, പിന്നെ കുമാരേട്ടനും ഉമ്മറപ്പടിയിലിരുന്നാലോചിക്കുമ്പോഴാണ് ഇടിവെട്ടിയവനെ പാമ്പുകടിച്ചുവെന്നോ മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങാവീണുവെന്നോ പറയാന്‍ പറ്റുന്നതരത്തില്‍ ജില്ലാ ആഫീസറുടെ കാറ് മുറ്റത്തുവന്നു നിന്നത്. ഇന്‍സ്പെക്ഷനാണത്രെ!
                  “ഇക്കുരിപ്പിന് പൊട്ടിമുളക്കാന്‍കണ്ട സമയം..!”
           സകലരും മനസ്സില്‍ പ്രാകി, പുറമെയും, അകമെയും വിറച്ചു.
        സ്വീകരിക്കാന്‍ എല്ലാവരും ഉമ്മറത്തുതന്നെ കാത്തുനിന്നതില്‍ സന്തുഷ്ടനായി കയറിവന്ന ഓഫീസര്‍ പക്ഷെ വാതില്‍ക്കല്‍ത്തന്നെ വേസ്റ്റ്ബിന്നും ബ്രഷും പ്രദര്‍ശിപ്പിച്ചുവച്ചിരിക്കുന്നതുകണ്ട് കോപിഷ്ഠനായി. പ്യൂണിനെവിളിച്ച് താക്കീതുനല്‍കാന്‍ സൂപ്രണ്ടിനെ ചുമതലപ്പെടുത്തി, ഓഫീസിലേക്ക് കടന്ന് കസേരയിലിരുന്ന ഓഫീസര്‍ "ഇന്ന് ആരൊക്കെ ലീവുണ്ട്?” എന്നുചോദിച്ചുകൊണ്ട് രജിസ്റ്റര്‍ കൊണ്ടുവരാന്‍ പറഞ്ഞു. കൃഷിയാഫീസറുടെയും സൂപ്രണ്ടിന്റെയും മുട്ടുകള്‍ കൂട്ടിയിടിക്കുന്ന ശബ്ദം കൊണ്ട് ആ പഴയകെട്ടിടംതന്നെ ഇപ്പോള്‍ ഇടിഞ്ഞുവീഴുമോയെന്നുതോന്നിച്ചു. അവര്‍ വിക്കിവിക്കി കാര്യമവതരിപ്പിച്ചു. ജില്ലാ ആഫീസര്‍ കോപംകൊണ്ട് വിറച്ചു. അദ്ദേഹമിരുന്ന കസേരയും ഒപ്പം വിറച്ചു. അന്തരീക്ഷത്തിലൂടെ ആ വിറ പടര്‍ന്ന് പടര്‍ന്ന് സകലരെയും വിറപ്പിച്ചു. ഭൂമികുലുക്കംപോലെ ആ വിറയല്‍ അങ്ങിനെ നിലനില്‍ക്കുമ്പോഴാണ് കുമാരേട്ടന് ബോധോദയമുണ്ടായത്.
           “ഇന്നലെ വൈകിട്ട് ഓഫീസുപൂട്ടിപ്പോവുമ്പോള്‍ ചട്ടയിടാനും, പിന്നിപ്പറഞ്ഞുപോയ പേജുകള്‍ ഒട്ടിച്ചുവയ്ക്കാനുമായി രജിസ്റ്റര്‍ വീട്ടില്‍കൊണ്ടുപോയതുപോലെന്തോ ഒരോര്‍മ്മ..!”
ഓര്‍ക്കാത്തപാതി, ഓര്‍ത്തപാതി കുമാരേട്ടന്‍ ആരുംകാണാതെ പുറത്തിറങ്ങി സ്കൂട്ടറുമായി ശരേയെന്ന് ഒറ്റയോട്ടം. വീട്ടിലെത്തി സകലയിടത്തും തപ്പിനോക്കി. അവസാനം ഫ്രീഡ്ജില്‍ത്തപ്പിയപ്പോഴാണ് തലേന്നുവാങ്ങിയ പച്ചക്കറിയോടൊപ്പം സാധനം ഭദ്രമായി ഫ്രീസറിലിരിക്കുന്നതുകണ്ടത്! അഞ്ചുമിനിട്ടിനകം ഓഫീസിലെത്തിയ കുമാരേട്ടനെ ആരുമധികം ശ്രദ്ധിച്ചിരുന്നില്ല. ഒരു കൂട്ട സസ്പെന്‍ഷന്‍ പ്രതീക്ഷിച്ച് എല്ലാവരും കുന്തംപോലെ നില്‍ക്കുമ്പോഴാണ് ദൈവദൂതനെപ്പോലെ കുമാരേട്ടന്‍ രജിസ്റ്ററുമായിയെത്തിയത്.
         “രജിസ്റ്ററിവിടെത്തന്നെയുണ്ടായിരുന്നു സാര്‍.. ആ അലമാരയുടെ അടിയില്‍.. തൂത്തുവാരുമ്പോള്‍ കിട്ടിയതാണ്.” 
             മനോഹരമായി അവസരോചിതമായൊരു കള്ളംപറഞ്ഞ് കുമാരേട്ടന്‍ സകലരുടെയും തടിരക്ഷിച്ചു. ഒരു സസ്പെന്‍ഷന്‍ ഒഴിവായി വെറുമൊരു ശാസനയില്‍ ശിക്ഷാവിധിയൊതുങ്ങിക്കിട്ടിയതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ കാര്യമൊന്നും തിരക്കാതെതന്നെ കൃഷിയോഫീസര്‍ കുമാരേട്ടന് അന്ന് വൈകിട്ട്, ഹോട്ടലില്‍നിന്നൊരു ചായവാങ്ങിക്കൊടുത്തു.
         കഴിഞ്ഞ രണ്ടുദിവസമായി രമണിച്ചേച്ചി എന്തോ വയ്യായ്ക കാരണം ഓഫീസില്‍ പോയിരുന്നില്ല. ഇന്നലെ വൈകിട്ട് ആശുപത്രിയില്‍പോയി ഡോക്ടറെകണ്ടപ്പോള്‍ മൂത്രം പരിശോധിക്കാന്‍ പറഞ്ഞു. അപ്പോത്തന്നെ ലാബില്‍പ്പോയി യൂറിന്‍ ടെസ്റ്റിന് കൊടുത്തതാണ്. വൈകുന്നേരമായതിനാല്‍ ഇനി നാളെയേ റിസല്‍ട്ട് കിട്ടൂവെന്നാണ് പറഞ്ഞത്. അതായത് ഇന്ന്. ഓഫീസില്‍പ്പോയിട്ട് പതിനൊന്നുമണിക്കുള്ള ചായസമയത്ത് പോയി റിസല്‍ട്ട് വാങ്ങിക്കാം. കുമാരേട്ടന്‍ മനസ്സില്‍ പറഞ്ഞു. എന്നാലും എന്തോ മറന്നിട്ടുണ്ടല്ലോ... ശ്ശെ.. ഇല്ല. ഓഫീസിലെത്തി രജിസ്റ്ററില്‍ ഒപ്പുവച്ചു, തൂത്തുവാരി, ജനാലകള്‍ തുറന്നിട്ട്, പച്ചനിറത്തിലുള്ള ഖാദി കര്‍ട്ടന്‍ നേരെയിട്ട്, ഓഫീസ് പ്രവര്‍ത്തനത്തന്റെ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കി, കുമാരേട്ടന്‍ ഉമ്മറത്തെ ബെഞ്ചില്‍ ഇരിപ്പുറപ്പിച്ചു. പതിനൊന്നുമണിക്ക് ചായവാങ്ങിക്കാന്‍ പോവേണ്ടസമയമാവാന്‍ കാത്തിരുന്നു. ഓരോന്നാലോചിച്ചു. ഇന്നുവൈകിട്ട് ചെല്ലുമ്പോള്‍ മണ്ണെണ്ണ വാങ്ങിക്കണം. സോപ്പും തീര്‍ന്നിരിക്കുന്നു. അരി നാളേക്കുകൂടെയുണ്ട്. ശമ്പളം കിട്ടിയിട്ടുവേണം പലചരക്കുകടയിലെ പറ്റുതീര്‍ക്കാന്‍. കടക്കാരന്‍ രാമന്റെ മുഖം കൊട്ടപോലെയാവാന്‍ തുടങ്ങിയിട്ടുണ്ട്.
                  ഓഫീസിനകത്തെ ക്ലോക്കില്‍ സമയം പതിനൊന്നടിച്ചപ്പോള്‍ കുമാരേട്ടന്‍ ചായവാങ്ങിക്കാനിറങ്ങി. ആദ്യം ലാബില്‍പ്പോയി റിസല്‍ട്ട് വാങ്ങിക്കാം. ലാബിലെത്തിയപ്പോള്‍ തിരക്കൊന്നുമില്ല. റിസപ്ഷനിസ്റ്റും ടെക്നീഷ്യനും എന്തോ തമാശപറഞ്ഞുകൊണ്ടിരുന്നത് കുമാരേട്ടന്‍ കയറിച്ചെന്നപ്പോ പെട്ടന്നു നിര്‍ത്തി. റിസല്‍ട്ട് വാങ്ങിയപ്പോള്‍ ലാബസിസ്റ്റന്റിനോടുചോദിച്ചു.
                “പരിശോധനയിലെന്തെങ്കിലും കുഴപ്പമുണ്ടോ?”
              “കുഴപ്പമോ? ടെസ്റ്റ് പോസറ്റീവാണ്. ചെലവുചെയ്യണം.”
               കാര്യം മനസ്സിലാവാതെ അന്തിച്ചുനിന്ന കുമാരേട്ടനെ ലാബസിസ്റ്റന്റ് കാര്യം പറഞ്ഞ് മനസ്സിലാക്കി.
               “ഈ വയസ്സുകാലത്ത്...”
               അവര്‍ കളിയാക്കിച്ചിരിച്ചു.
               ആഹ്ലാദംകൊണ്ട് മതിമറന്ന് ഹോട്ടലില്‍നിന്നും ചായയുംവാങ്ങി ഓഫീസിലേക്ക് തിരിച്ച കുമാരേട്ടന്‍ എന്താണ് മറന്നതെന്നകാര്യം ഒന്നുകൂടെ സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ആലോചിച്ചുനോക്കി.
പിന്നിലെ ഗ്രില്‍സ് പൂട്ടി, ബാത്റൂം അടച്ചുകുറ്റിയിട്ട്, ഗ്യാസ് ഓഫ്ചെയ്ത്, മുന്‍വാതില്‍ പൂട്ടി, താക്കോല്‍ ചട്ടിയില്‍ വച്ച്.... ഏയ് ഒന്നും മറന്നിട്ടില്ല. ടെസ്റ്റ് റിസല്‍ട്ട് ഇപ്പോത്തന്നെ രമണിയെ അറിയിക്കണം. കുമാരേട്ടന്‍ തീരുമാനിച്ചു. പെട്ടെന്നാണ് രമണിച്ചേച്ചി വീട്ടിലുണ്ടെന്ന യാഥാര്‍ത്ഥ്യം ഒരു കൊള്ളിയാന്‍പോലെ കുമാരേട്ടന്റെ മനസ്സിലൂടെ പാഞ്ഞത്. വയ്യാത്ത അവളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടാണ് താന്‍... കുമാരേട്ടന് വിറയല്‍ വന്നുതുടങ്ങി. കയ്യുംകാലും വിയര്‍ത്ത് ചെരിപ്പില്‍നിന്നും കാലുവഴുക്കിത്തുടങ്ങി. ഓഫീസറോട് അനുവാദം ചോദിക്കാന്‍പോലും നില്‍ക്കാതെ സ്കൂട്ടറുമായി വീട്ടിലേക്ക് കുതിച്ചു. ഈസമയമത്രയും പുറത്തുനിന്നുകുറ്റിയിട്ട ബാത്ത്റൂമില്‍നിന്നും പുറത്തുകടക്കാനാവാതെ നിലവിളിച്ചും വാതിലിനിടിച്ചും അവശയായി രമണിച്ചേച്ചി ബാത്ത്റൂമില്‍ത്തന്നെ കഴിയുകയായിരുന്നു.
             പാവം ചേച്ചിക്കെന്തുപറ്റിയോ ആവോ?!!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...