11 Mar 2015

MALAYALASAMEEKSHA MARCH 15-APRIL 15/2015


ഉള്ളടക്കം

ലേഖനം
കടം പെരുകിയാലത്തെ മഹാദുരിതം
സി.രാധാകൃഷ്ണൻ
സത്യത്തിന്റെ ആവിഷ്കാരം
എം.തോമസ്മാത്യു
ദുര്‍ഗ്ഗയുടെ ലോകം : 'പഥേര്‍ പാഞ്ചാലി' വീണ്ടും കാണുമ്പോള്‍...
ലാസര്‍ ഡിസില്‍വ
ശ്രീനാരായണമതം വരും നൂറ്റാണ്ടുകളുടെ വഴികാട്ടി
എസ്‌. സുവർണ്ണകുമാർ
മനുർ ഭവ...
സലോമി ജോൺ വത്സൻ

ദൈവത്തിന്റെ സ്വന്തം നാട്‌
കുര്യാക്കോസ്‌.വി.വി
പരോപകാരത്തിന്റെ വില
ജോൺ മുഴുത്തേറ്റ്‌

കൃഷി
എപിസിസി മന്ത്രിതല സമ്മേളനം നൽകുന്ന സന്ദേശം
ടി. കെ. ജോസ്‌ ഐ എ എസ്.
നാളികേര സാങ്കേതിക വിദ്യ കൈമാറ്റത്തിന്‌ ഇന്ത്യ തയ്യാർ
സഞ്ജീവ്‌ ചോപ്ര ഐഎഎസ്‌
നാളികേരമല്ല, നാളികേര കർഷകരാണ്‌ വിഷയം
ഉറോൺ എൻ സലൂം
എപിസിസിയുടെ 51-​‍ാമത്‌ മന്ത്രിതല യോഗ അജണ്ടകൾ
സിഡിബി ന്യൂസ്
നൂറുമേനിയുടെ കൊയ്ത്തുകാർ
സിഡിബി ന്യൂസ്‌ ബ്യൂറോ കൊച്ചി - 11
നീരയ്ക്ക്‌ വൻ വിദേശ വിപണി : എപിസിസി
സിഡിബി ന്യൂസ്

കവിത
ഇടയന്‍റെ കൂടെ
ഡോ.കെ.എം അനൂപ്
മെഴുകുതിരി
ടി.കെ.ഉണ്ണി
നിനക്കായി...
സലില മുല്ലൻ
ഒന്നുമില്ലായ്മയെക്കുറിച്ചൊരു കവിത
വിവർത്തനം:ഉമാ രാജീവ്
വേനലില്‍ ഒരു പ്രണയമഴ
രാധാമണി പരമേശ്വരൻ
പലായനം
ദീപുശശി തത്തപ്പള്ളി
ഒരു പൂവ്
ശ്രീകൃഷ്ണദാസ് മാത്തൂര്‍
ഇറാഖിന്റെ ബാക്കിപത്രം
മോഹൻ ചെറായി
ന്യായം
എൽ.തോമസ്കുട്ടി
പൂച്ചയും എലിയും എലിയും പൂച്ചയും കളി
ഡോ കെ ജി ബാലകൃഷ്ണൻ
സര്‍ക്കസ്‌
ദീപ ബിജോ അലക്സാണ്ടർ
ചാവുമുറി, Necrology
സലോമി ജോൺ വത്സൻ
പ്രണയപര്‍വ്വം
സ്മിത മീനാക്ഷി
ജാഗ്രത
അന്‍വര്‍ ഷാ ഉമയനല്ലൂര്‍ 
കുമിഴികൾ
ദയ പച്ചാളം
Poem  Is Misunderstanding Of Meanings Within The Words, വെള്ളം തറയില്‍ പലതലകളായി
എം.കെ.ഹരികുമാർ

കഥ
പെണ്ണെഴുത്ത്
ശകുന്തള സി
കള്ളക്കൃഷ്ണാ, കരുമാടീ
സുനിൽ എം എസ്

പലായനം



ദീപുശശി തത്തപ്പള്ളി

മൗനത്തിന്റെ പുകമറയ്ക്കുള്ളിൽ,

വാക്കുകളുടെ മഹാസമുദ്രം നെഞ്ചിലൊതുക്കി;

നിസ്സഹായതയുടെ തുരുത്തിൽ ഞാനിന്ന് ......

വരണ്ട ചിന്തകൾക്കും;

പൂപ്പൽ പിടിച്ച മസ്തിഷ്ക്കത്തിനും;

മുറിവേറ്റുപിടയുന്ന സ്വപ്നങ്ങൾക്കുമിടയിൽ-

ആരുടെയൊക്കെയോ നിലവിളികൾ

മരവിച്ചു കിടക്കുന്നു .....

പങ്കുവയ്ക്കപ്പെടാതെ പോയ സ്നേഹത്തിനും

തിരിച്ചറിയപ്പെടാതെ പോയ കാരുണ്യത്തിനുമിടയിൽ

എന്റെ സ്നേഹം ........;

എന്റെ പ്രണയം ..... ജ്വരബാധയേറ്റിപ്പോഴും .....!

ഇന്നലത്തെ പകലിനും;

ഇന്നത്തെ മഴയ്ക്കും; ഒരുമിക്കാനാവില്ലെന്നറിഞ്ഞ്-

നിലാവൊലിക്കുന്ന വഴിക്കീറുകളിലൂടെ-

നിശ്ശബ്ദതയുടെ കരിമ്പടം പുതച്ച്;

ദൂരങ്ങൾ പിന്നിടുമ്പോൾ .....,

രാക്കിളികളും ചിലച്ചുകൊണ്ടിരുന്നത്.

പറയാൻ മറന്ന പ്രണയത്തെക്കുറിച്ചു

മാത്രമായിരിക്കുമോ ?!

ജാഗ്രത


അന്‍വര്‍ ഷാ ഉമയനല്ലൂര്‍
ഉണര്‍ന്നുനോക്കുക! പുതിയൊരുഷസ്സുമായ്
വന്നിതാനില്‍ക്കുന്നു കാലം
വിശന്ന വയറിനോടോതേണ്ട മേലില്‍നാം
പശിമറന്നീടുവാന്‍ വേഗം.

കൊലച്ചിരികള്‍ മുഴക്കുവോര്‍ക്കൊക്കെയും
തെളിച്ചേകിടാം പുതുദീപം
അറച്ചറച്ചെന്തിനായ്നില്‍ക്കു-ന്നുറച്ചുനാം
വിളിച്ചോതുകൈക്യസന്ദേശം.

നിവര്‍ന്നുനില്‍ക്കുക! അതിവേഗമിനിനമ്മള്‍
കൈവരിക്കേണ്ടതാണൂര്‍ജ്ജം
തുറിച്ചുനോക്കിയോര്‍ ഗ്രഹിക്കട്ടെ, മേലിലും
വിറച്ചുപോകില്ലെന്ന സത്യം.‌

മറഞ്ഞുനില്‍ക്കുവോര്‍ വീണ്ടും ശ്രമിച്ചിടാം
ചതിച്ചുവീഴ്‌ത്തുവാ-നെന്നാല്‍
മറിച്ചതേയസ്‌ത്രം തൊടുക്കേണ്ടയിനി,നമു-
ക്കുടച്ചുവാര്‍ക്കാ-മേകലോകം.

തിരിച്ചെന്തുലാഭമെന്നോര്‍ക്കാതെ, തമ്മില്‍നാ-
മേകേണ്ടതാത്മവിശ്വാസം
ദിശാബോധമോടേയൊരുമിച്ചുചേരില്‍ നാം
വിശ്വജേതാക്കള്‍ക്കു തുല്യം.

ഈ ജഗത്തില്‍പ്പിറന്നൊന്നുപോലുയുവാ-
നാകാതെ വേദനിക്കുമ്പോള്‍
കുതിരക്കുളമ്പടികള്‍പോലെ സുദൃഢമായ്-
ത്തീരട്ടെ; നരധര്‍മ്മശബ്ദം.

ഒരു പൂവ്

ശ്രീകൃഷ്ണദാസ് മാത്തൂര്‍.


ഒരു പൂവ് നീ തരുന്നു 
ഞാനതു ചെവിയിൽ ചൂടുന്നു.
പുഴുക്കുത്തു വീണ കാതിൽ,
ഫോസിലായ വൃന്ദാവനത്തിന്റെ
വിളികേട്ടു കടുക്കനാടുന്നു.
വലിച്ചു വിട്ട ഞാനൊരു
കുടുക്കഴിഞ്ഞ പട്ടമാകുന്നു.

നെറ്റിയിൽ പടര്‍ന്ന പൂവുമായ്
പട്ടാപ്പകൽ കൂവുന്നു,
സ്വപ്നാടകര്‍ തൊടുത്ത കല്ല്
വെട്ടുകൽ തുണ്ട്,
ചോരക്കല്ല്
രാത്രിയിൽ തുളുമ്പിയ മഴയിൽ
കുതിരാനിരിക്കുന്നു,
വിത്തു പൊട്ടുന്നു, രണ്ടിലയ്-
ക്കൊത്ത മധ്യത്തു നിന്ന്
നീ വീണ്ടും പൂവ് നീട്ടുന്നു..!
ഞാനതു ചെവിയിൽ ചൂടുന്നു,
ചൂടിയോടുന്നു.

കുഞ്ചിയിൽ പടര്‍ന്ന പൂവുമായ്
പാതിരാവിൽ കൂവുന്നു,
പാതിരാവെണീറ്റു വന്നു`,
പ്രാകി ലൈറ്റിടുന്നു,
ലൈറ്റിലെ ഫിലമെന്റു പൂത്ത പൂവ്
വീണ്ടും നീഎനിക്കു നീട്ടുന്നു
ഞാനതുയിരിൽ ചൂടുന്നു.
കൂവിയോടുന്നു.

വിഭ്രാന്തിയുടെ
എല്ലാ സൌഗന്ധികങ്ങളും നീ
എനിക്കു നീട്ടുന്നു
ഞാനവയടിമുടി ചൂടുന്നു
ചൂടി മുടിയുന്നു.
മുടിവിലെ ഞൊറിവിൽ നിന്നു നീ
വെടിച്ചൊരെൻ മിടിപ്പു നീട്ടുന്നു,
ഞാനതു തുടിയുണര്‍ത്താക്കുന്നു.

ഞാനടിമുടി പൂവു ചൂടു-
മങ്കവാല, നരിത്തിപ്പൂവനാകുന്നു,
നേരം തെറ്റിക്കൂവു മെന്റെ  
ഉള്ളിലെ ചൊകന്ന പൂവുകള്‍
വരഞ്ഞെടുത്ത് 
വീണ്ടും നീ എനിക്കു നീട്ടുന്നു,
നിന്നിലസ്പന്ദമാകുമീ കണ്ണുമാ-
യതും ഞാനെന്റെ
ചെവിയിൽത്തന്നെ ചൂടുന്നു.

സ്വര്‍ഗ്ഗത്തിന്റെ നിദ്ര ലംഘിച്ച് നൂൽപാലത്തിലൂടൊറ്റയ്ക്കൊരു
പൂം കൂവലാകുന്നു,
പകരമായ്
നിനക്കു ഞാനീ കൂവൽ മാത്രം
തിരിച്ചു നീട്ടുന്നു.
*****

--

കള്ളക്കൃഷ്ണാ, കരുമാടീ

സുനിൽ എം എസ്


അഭിമാനവും അപമാനവും ഒരേ സമയം ആരെങ്കിലും അനുഭവിച്ചിട്ടുണ്ടാകുമോ?

ഉണ്ടാകാനിടയില്ല. എന്നാൽ ഞാനനുഭവിച്ചിട്ടുണ്ട്.

അതും വിവാഹം കഴിഞ്ഞയുടനെ.

ഷിംലയിലും നൈനിറ്റാളിലും പോയി മധുവിധു ആഘോഷിയ്ക്കാൻ സാമ്പത്തികസ്ഥിതി അനുവദിയ്ക്കാഞ്ഞതു കൊണ്ട് വിവാഹത്തെത്തുടർന്നുള്ള ദിവസങ്ങളിൽ ഞങ്ങൾ മണവാളനും മണവാട്ടിയും കൂടി ഇരുകൂട്ടരുടേയും ബന്ധുജനങ്ങളുടെ വീടുകളിൽ ഹ്രസ്വസന്ദർശനം നടത്തി.

എന്റെ ബന്ധുജനങ്ങളുടെ വീടുകളിൽ അഭിമാനത്തോടെ, നെഞ്ചുവിരിച്ചാണു ഞാൻ കയറിച്ചെന്നത്. തിടമ്പേറ്റാൻ മത്സരിയ്ക്കുന്ന ഗജവീരൻ മസ്തകമുയർത്തിപ്പിടിയ്ക്കുന്നതു പോലെ. കാരണം, ശാരി അത്ര സുന്ദരിയായിരുന്നു.

അവളുടെ കണ്ണുകളിൽ നോക്കിപ്പോയാൽ നോട്ടം പിൻ‌വലിയ്ക്കാൻ തോന്നില്ല. നീലക്കൂവളപ്പൂവുകളോ, വാലിട്ടെഴുതിയ കണ്ണുകളോ, മന്മഥൻ കുലയ്ക്കും വില്ലുകളോഎന്നു കവി പാടിയത് ഇവളെ കണ്ടുകൊണ്ടാകണം.

അതിനൊക്കെപ്പുറമെ, അവളുടെ നിറമോ. തൂവെള്ള! അവളുടെ മുഖം ചുവന്നു തുടുത്തിരിയ്ക്കും. ചെമ്മീനിൽ കറുത്തമ്മയായി അഭിനയിച്ച ഷീലയെയാണ് ഞാൻ പലപ്പോഴും ഓർത്തു പോകുക. അതു പോലുള്ള നിറമാണവൾക്ക്.

ഇതു ഞാൻ നിങ്ങളോടു മാത്രമേ പറയൂ. അവൾ കേൾക്കെ ഞാനിതു പറയില്ല. സ്വന്തം നിറത്തിൽ അവൾക്ക് അഭിമാനം മാത്രമല്ല, അഹങ്കാരവുമുണ്ട്. സ്വന്തം സൌന്ദര്യത്തെപ്പറ്റി അവൾ പറയുമ്പോൾ അവൾ അഹങ്കാരത്തിനു കൈയും കാലും വച്ചതാണ് എന്നാണു നമുക്കു തോന്നിപ്പോകുക. വിനയം തൊട്ടു തെറിച്ചിട്ടില്ല. ആ യാഥാർത്ഥ്യവും ആ ദിവസങ്ങളിൽത്തന്നെയാണ് മനസ്സിലാക്കാനിടയായത്.

ഒരു സൌന്ദര്യധാമത്തിന്റെ തോളോടു തോളുരുമ്മി, “കണ്ടില്ലേ, എന്റെ സുന്ദരിയെഎന്ന മട്ടിൽ നാട്ടിലെ പെരിയാർ പുഴയോരത്തൂടെ സ്വപ്നത്തിലോ സിനിമയിലോ എന്ന പോലെ മന്ദം മന്ദം നടന്നു നീങ്ങിക്കൊണ്ടിരിയ്ക്കെ, ഞങ്ങൾ കൊച്ചുഗോവിന്ദൻ മാഷിന്റേയും കുമാരേട്ടന്റേയും മുന്നിൽച്ചെന്നു പെട്ടു.

രണ്ടു പേരും വഴിയരികിൽ നിന്നുകൊണ്ട് ലോകകാര്യങ്ങൾ ചർച്ച ചെയ്യുകയായിരുന്നിരിയ്ക്കണം. വെള്ള മുണ്ടും ജുബ്ബയും ഷാളും കട്ടിയുള്ള, കറുത്ത ഫ്രെയിമുള്ള കണ്ണടയും ധരിച്ച, പഞ്ഞി പോലെ വെളുത്ത മുടിയുള്ള മാഷ് പണ്ട്, വളരെക്കാലം മുമ്പ്, ഒരദ്ധ്യാപകനായിരുന്നു. അദ്ദേഹം എന്നെ പഠിപ്പിച്ചിട്ടില്ല. എൺപതു വയസ്സെങ്കിലും കഴിഞ്ഞ അദ്ദേഹം ആ പ്രദേശത്ത് സമാരാദ്ധ്യനായിരുന്നു. എനിയ്ക്കദ്ദേഹത്തോട് ഒരു പ്രത്യേക ആദരവുണ്ടായിരുന്നു. എന്റെ ഒരകന്ന ബന്ധു കൂടിയായിരുന്നു, മാഷ്.

കുറേക്കൂടി പ്രായം കുറഞ്ഞ കുമാരേട്ടനുമായി എനിയ്ക്ക് നേരിട്ടു ബന്ധമൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഞങ്ങൾ തമ്മിൽ അടുത്ത പരിചയമുണ്ടായിരുന്നു. രണ്ടു പേർക്കും എന്നോട് പ്രത്യേകവാത്സല്യമുണ്ടായിരുന്നെന്നു ഞാനെപ്പോഴും വിശ്വസിച്ചിരുന്നു.

മാഷെക്കണ്ട പാടെ ഞാൻ തൊഴുതു. അതിനു മുമ്പൊരിയ്ക്കലും ഞാൻ മാഷെ തൊഴുതിരുന്നില്ല. അങ്ങനെയൊരു പതിവ് ഇല്ലാത്തതാണ്. പക്ഷേ ഇന്ന് അങ്ങനെയല്ലല്ലോ. കൂടെ ശാരിയുണ്ട്. വയോജനങ്ങളോട് എനിയ്ക്കുള്ള ബഹുമാനവും വിനയവും അവൾ കാണട്ടെ. ഒരാദർശപുരുഷരത്നമാണ് അവളുടെ ഭർത്താവെന്ന് അവൾ ധരിച്ചോട്ടെ. അല്പകാലത്തേയ്ക്കെങ്കിലും.

ഞാൻ മാഷിനെ തൊഴുന്നത് ശാരി കണ്ടെങ്കിലും എന്നെ അനുകരിയ്ക്കാനൊന്നും അവൾ തുനിഞ്ഞില്ല. അത്തരം മൃദുലവികാരങ്ങളൊന്നും അവൾക്ക് അന്നില്ലായിരുന്നു; അന്നു മാത്രമല്ല, ഇന്നുമില്ല.

ങാ, വിരുന്നു നടപ്പാണ്, അല്ലേ?” മാഷ് കണ്ടപാടെ ചോദിച്ചു.

എല്ലായിടത്തുമൊന്നു കയറിയിറങ്ങിപ്പോരാമെന്നു വച്ചു,” ഞാൻ വിനയാന്വിതനായി പറഞ്ഞു.

എത്ര ദിവസം ലീവുണ്ട്?”

ഈയാഴ്ച മുഴുവനും.

അപ്പോ, ഒന്നോടിവലത്തിട്ടു വരാം. നല്ല കാര്യം.ശാരിയുടെ നേരേ തിരിഞ്ഞ് മാഷു ചോദിച്ചു, “പണ്ട് നിന്റച്ഛൻ ഇവിടുത്തെ സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ട്. അതു നിനക്കറിയോ?”

നിഷേധാർത്ഥത്തിൽ തല കുലുക്കിക്കൊണ്ട് ശാരി എന്നോടു ചോദിച്ചു, “അച്ഛൻ ചേട്ടനെ പഠിപ്പിച്ചിട്ടുണ്ടോ?”

അവളുടെ അച്ഛൻ എന്റെ നാട്ടിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന കാലത്ത് എന്നെ പഠിപ്പിയ്ക്കാനിട വന്നിട്ടുണ്ടായിരുന്നോ എന്നറിയാനായിരുന്നു അവളുടെ ആകാംക്ഷ.

അതിന് അവനിവിടൊന്നുമല്ലല്ലോ പഠിച്ചത്,” എനിയ്ക്ക് മറുപടി പറയാൻ അവസരം കിട്ടും മുൻപ് മാഷു ഇടയിൽ കയറിപ്പറഞ്ഞു. മാഷിന് എന്റെ ചരിത്രം മുഴുവനുമറിയാം. ഞാൻ ഹെഡ്മാസ്റ്ററായിരിയ്ക്കുമ്പോ നിന്റച്ഛനിവിടെ മാഷായിരുന്നു,” മാഷ് ശാരിയോടു പറഞ്ഞു.

നിന്റച്ഛൻ എന്റെ കീഴിലായിരുന്നുഎന്നൊരു ധ്വനി മാഷുടെ വാക്കുകളിലുണ്ടായിരുന്നില്ലേ എന്ന നേരിയ സംശയം എനിയ്ക്കുണ്ടായി. എന്റെ മണവാട്ടിയുടെ അച്ഛനെ ഇടിച്ചുതാഴ്ത്താനുള്ള ശ്രമം, അത് മനഃപൂർവ്വമായിരുന്നാലും ഇല്ലെങ്കിലും ഉള്ളുകൊണ്ട് എനിയ്ക്കത്ര രുചിച്ചില്ല. എങ്കിലും ഞാനൊന്നും മിണ്ടിയില്ല. പ്രായമായവർക്ക് ചില സ്വാതന്ത്ര്യങ്ങളുണ്ട്. ചിലരത് ദുരുപയോഗപ്പെടുത്തുന്നു. കണ്ടു നിൽക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല.

അച്ചന്മാര് എവിടൊക്കെ ജോലി ചെയ്തൂന്ന് അറിഞ്ഞിരിയ്ക്കണ്ടേ,” അതുവരെ നിശ്ശബ്ദനായി നിന്നിരുന്ന കുമാരേട്ടൻ കുറ്റപ്പെടുത്തലിന്റെ ലാഞ്ഛനയോടെ പറഞ്ഞു. ശാരി ഇതൊക്കെ എങ്ങനെയറിയാൻ. എനിയ്ക്കവളോട് സഹതാപം തോന്നി. പക്ഷേ അവൾ കൂസാതെ നിന്നു. അതൊന്നും അവളെ ഏശാറില്ല’.

കുമാരേട്ടനും മകനും തമ്മിൽ അത്ര സുഖത്തിലല്ല. മകൻ അച്ഛനെ വകവയ്ക്കാത്തതു കൊണ്ട് പുതുതലമുറയോട് കുമാരേട്ടന് പൊതുവിൽ ഒരകൽച്ചയുണ്ട്. ഞാനും പുതുതലമുറയിൽപ്പെടുന്നതുകൊണ്ട് എന്നോടും കുമാരേട്ടന് അകൽച്ചയുണ്ടാകും. ആ പശ്ചാത്തലം ശാരിയ്ക്കു പിന്നീടു വിശദീകരിച്ചുകൊടുക്കണം.

അപ്പോൾ ദാ വരുന്നൂ, ഒരു ബോംബ്! ഇവനങ്ങു കറുത്തു പോയോ?”

കൊച്ചുഗോവിന്ദൻ മാഷിന്റെ ചോദ്യം കേട്ടു ഞാൻ ഞെട്ടി. ആരോപണം ശരിയാണ്, എന്റെ നിറം കറുപ്പാണ്.

ബലൂണിന്റെ കാറ്റു പോയതു പോലെ എന്റെ മസ്തകവും നെഞ്ചുമെല്ലാം ഒരേ സമയം ഇടിഞ്ഞു.

ഏയ്. അവന്റെ നെറം പണ്ടും ഇങ്ങനെ തന്നാ. അവൻ അവൾടെ അടുത്തു നിന്നിട്ടാ അങ്ങനെ തോന്നണത്,” കുമാരേട്ടൻ വിശദീകരിച്ചു.

ശാരി പൊട്ടിച്ചിരിച്ചു. എന്റെ കറുപ്പുനിറത്തെപ്പറ്റിയുള്ള പരാമർശവും അവളുടെ വെളുപ്പുനിറത്തെപ്പറ്റിയുള്ള പരോക്ഷമായ പ്രശംസയും കേട്ട് അവൾ പൊട്ടിപ്പൊട്ടിച്ചിരിച്ചു. അവൾ എന്നെ നോക്കിക്കൊണ്ട് നിർത്താതെ ചിരിച്ചു.

ഞാൻ വിളറി. എന്റെ പ്രതാപം മുഴുവനും തകർന്നു തരിപ്പണമായി.

അവളുടെ ചിരിയ്ക്കൊരു കുഴപ്പമുണ്ട്. ഫ്ലൂ പോലെ വായുവിലൂടെ പെട്ടെന്നു പകരുന്ന ഒന്നാണത്. അവൾ പൊട്ടിച്ചിരിയ്ക്കാൻ തുടങ്ങിയാൽ അതു കാണുന്നവരെല്ലാം ആ ചിരിയിൽ സജീവമായി പങ്കു ചേരാൻ തുടങ്ങും. അവളുടെ ചിരി ഇത്ര പെട്ടെന്നു പകരുന്നത് എന്തുകൊണ്ടാണെന്ന് എനിയ്ക്കിതുവരെ മനസ്സിലായിട്ടില്ല. അവളതു മനഃപൂർവ്വം ചെയ്യുന്നതല്ല. പരിസരബോധം വെടിഞ്ഞ് അവളങ്ങു തലയറഞ്ഞു ചിരിയ്ക്കും. കണ്ടുനിൽക്കുന്നവരൊക്കെ ചിരിയിൽ പങ്കു ചേരും.

അക്കാര്യവും എനിയ്ക്കു വെളിപ്പെട്ടത് അന്നാണ്. കാരണം, അവളുടെ അട്ടഹാസം കണ്ട് കൊച്ചുഗോവിന്ദൻ മാഷ് കുമ്പ കുലുക്കിച്ചിരിച്ചു. കുമാരേട്ടൻ ചിരിച്ചു കാണാറില്ല. ചിരിയ്ക്കാത്ത കുമാരേട്ടൻ പോലും അപ്പോൾ ചിരിച്ചു പോയി.

ചിരിയുടെ മാലപ്പടക്കത്തിന് ശാരി തീകൊളുത്തിയതു കണ്ട്, ഇളിഭ്യനായി, ഞാനും ഒരു വിളറിയ ചിരി മുഖത്തു ഫിറ്റു ചെയ്തു. അല്ലാതെന്താ ചെയ്ക!

ഞങ്ങൾ നടപ്പു തുടർന്നപ്പോഴും എന്റെ നിറത്തെച്ചൊല്ലിയുള്ള നവവധുവിന്റെ ആസ്വാദനം തീർന്നിരുന്നില്ല. അവൾ ചിരിച്ചുകൊണ്ടു തന്നെ നടന്നു. എന്നെ നോക്കിക്കൊണ്ട് അവൾ ഓർത്തോർത്തു ചിരിച്ചു.

അതു മാത്രമല്ല, അവൾ എന്നെക്കൊണ്ട് അവർ രണ്ടു പേരുടേയും ഡയലോഗുകൾ അതേപടി വീണ്ടും വീണ്ടും ആവർത്തിപ്പിച്ചു. അന്യരുടെ മിമിക്രി കാണിയ്ക്കുന്ന ദുശ്ശീലം എനിയ്ക്ക് കുറെശ്ശെയുണ്ടായിരുന്നതു കൊണ്ട് ഒറിജിനലിലും നന്നായി എന്റെ ഇമിറ്റേഷൻ. അവൾ വൺസ് മോർവീണ്ടും വീണ്ടും പറഞ്ഞതനുസരിച്ച് ഞാൻ വീണ്ടും വീണ്ടും, ഇളിഭ്യതയോടെ പറഞ്ഞു കാണിച്ചു. നവവധുവിന്റെ അഭ്യർത്ഥന എങ്ങനെ തള്ളിക്കളയാൻ പറ്റും!

എന്നാലും കൊച്ചുഗോവിന്ദൻ മാഷ് ഇങ്ങനൊരു ചതി എന്നോടു ചെയ്യുമെന്നു ഞാൻ സ്വപ്നേപി വിചാരിച്ചിരുന്നതല്ല. പല നല്ല കാര്യങ്ങളും ഞാൻ അദ്ദേഹത്തിനു ചെയ്തു കൊടുത്തിട്ടുണ്ട്. എനിയ്ക്കവകാശപ്പെടാൻ പലതുമുണ്ട്.

മാഷിനു വേണ്ടി പലതും ഞാൻ എറണാകുളത്തു നിന്നു വാങ്ങിക്കൊണ്ടുവന്നു കൊടുത്തിട്ടുണ്ട്. എനിയ്ക്കു ജോലി കിട്ടിയപ്പോൾ മാഷിന് ഞാനൊരു ഹീറോ പേന വാങ്ങിക്കൊടുത്തു. മാഷിന്റെ പോക്കറ്റിൽ അതിന്റെ സ്ഥിരസാന്നിദ്ധ്യമുണ്ട്. ആർക്കുമത് കാണാവുന്നതുമാണ്.

അതിലും വലിയൊരു സേവനം ഞാൻ ചെയ്തിട്ടുണ്ട്. മാഷിന്റെ രണ്ടാമത്തെ പുത്രൻ വേണുവിന് ഇടക്കാലത്ത് വഴിയൊരല്പം തെറ്റി. നീ അവനോടൊന്നു സംസാരിയ്ക്കണം,” മാഷ് എന്നോടൊരിയ്ക്കൽ ആവശ്യപ്പെട്ടു.

ഞാൻ വേണുവുമായി സംസാരിച്ചു. ഒരു തവണയല്ല, പല തവണ. അവന് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. കവിതയെഴുതാനുള്ള അഭിനിവേശം അവനെ പിടികൂടിയിരുന്നു. അവന്റെ ആലോചന കണ്ട് മാഷ് തെറ്റിദ്ധരിച്ചു പോയിരുന്നു. വാസ്തവത്തിൽ വേണുവിൽ നിന്ന് ഞാൻ പല കാര്യങ്ങളും പഠിയ്ക്കുകയാണുണ്ടായത്. എന്തായാലും എന്റെ വിശദീകരണത്തെത്തുടർന്ന് മാഷിന് ആശ്വാസമായി. മകനെ ഞാൻ നേർവഴിയിലേയ്ക്കു തിരികെക്കൊണ്ടുവന്നെന്ന് മാഷ് കൃതജ്ഞതയോടെ പലരോടും പറഞ്ഞതായി ഞാനറിഞ്ഞിട്ടുണ്ട്.

അങ്ങനെയുള്ള മാഷാണ് പുതുമണവാട്ടിയുടെ മുന്നിൽ വച്ച് എന്നെ നിർദ്ദയം തേജോവധം ചെയ്തു നിരപ്പാക്കിയത്! പ്രായമാകുമ്പോൾ ചിലരുടെ വിവേകം നഷ്ടപ്പെടുമെന്നു പറഞ്ഞു കേട്ടിട്ടേയുള്ളു. ഇപ്പോൾ അത് അനുഭവപ്പെടുകയും ചെയ്തു.

ഞാൻ സ്വതവേ കറുത്തയാളല്ല. ഇത്രത്തോളം കറുപ്പ് മുമ്പുണ്ടായിരുന്നില്ല.

വിവാഹത്തിനു മുമ്പുള്ള ഏതാനും വർഷം വലിയ ചെലവു കൂടാതെ, പതിവായി ടെന്നീസു കളിയ്ക്കാനുള്ള ഭാഗ്യം സിദ്ധിച്ചപ്പോൾ ഞാനതു തട്ടി നീക്കിയില്ല. പൊരിഞ്ഞ വെയിലത്തായിരുന്നു മിയ്ക്കപ്പോഴും ടെന്നീസു കളി.

ഒഴിവു ദിവസങ്ങളിൽ മൂന്നും നാലും മണിക്കൂറും കളിച്ചു. ദേശീയചാമ്പനായിരുന്ന വിജയ് അമൃത്‌രാജിനെപ്പോലെ ആയിത്തീരണമെന്ന അഭിലാഷമുണ്ടായിരുന്നതുകൊണ്ട് വെയിലൊരു പ്രശ്നമായിത്തോന്നിയിരുന്നില്ല. അധികം താമസിയാതെ ഞാൻ വിജയ് അമൃത്‌രാജിനെപ്പോലെയായിത്തീർന്നു. കളിയിലല്ല, ശരീരകാന്തിയിൽ. വിജയ് അമൃത്‌രാജിനെ കണ്ടിട്ടുള്ളവർക്ക് കാര്യം എളുപ്പം മനസ്സിലാകും. നല്ല കറുപ്പു നിറമാണ് വിജയിന്.

നീ വല്ലാണ്ട് കറുത്തു പോയല്ലോയെന്ന് അമ്മ പോലും എന്നോടു പറഞ്ഞിരുന്നു. അന്നതിന് ഒരു വിലയും കല്പിച്ചില്ല.

ഇനിയുമുണ്ട്, എന്റെ നിറത്തിനു ഹേതു.

ഞാൻ ഒരൊറ്റപ്പൂരാടനാണ്. സഹോദരങ്ങളില്ല. അച്ഛൻ നേരത്തേ തന്നെ മണ്മറഞ്ഞു പോയി. അതുകൊണ്ട് എന്റെ വിവാഹത്തിന്റെ സകലമാനകാര്യങ്ങളും ഞാൻ തന്നെയാണു കൈകാര്യം ചെയ്തത്. കുറേയേറെ വീടുകളിൽ പോയി ബന്ധുക്കളേയും സുഹൃത്തുക്കളേയും നേരിട്ടു ക്ഷണിച്ചു. പന്തൽ, വാഹനം, പാർട്ടി, ഇവയൊക്കെ ഏർപ്പാടാക്കി. ഒട്ടേറെ സാധനങ്ങൾ പലയിടങ്ങളിൽ നിന്നായി വാങ്ങിക്കൊണ്ടു വന്നു. എല്ലാം പൊരിവെയിലത്തു തന്നെ. വിവാഹമടുത്തപ്പോൾ ഓട്ടപ്പാച്ചിൽ വർദ്ധിച്ചു. നിറം വീണ്ടും ഇരുണ്ടു.

ഇതൊക്കെ കണക്കിലെടുക്കാനുള്ള സന്മനസ്സു കാണിയ്ക്കാൻ ആരും തയ്യാറാകുന്നില്ല. ബാല്യം മുതൽ എന്നെ അറിയുന്ന കൊച്ചുഗോവിന്ദൻ മാഷും കുമാരേട്ടനും ലേശം പോലും മനസ്സാക്ഷിക്കുത്തില്ലാതെ എന്നെ കളിയാക്കി. അതും നവവധുവിന്റെ മുന്നിൽ വച്ച്. നവവധുവാണെങ്കിലോ, ദയവിന്റെ കണിക പോലും കാണിയ്ക്കാതെ, അവരുടെ മുന്നിൽ വച്ചു തന്നെ അട്ടഹസിച്ചു ചിരിച്ചു, ചിരിച്ചു മറിഞ്ഞു, അവരെക്കൂടെ ചിരിപ്പിച്ചു. ആ ചിരി അവൾ തുടർന്നു കൊണ്ടുമിരിയ്ക്കുന്നു.

ഞാൻ ചിന്തിച്ചു.

വെളുത്തു ചുവന്ന ഇവളുടെ കൂടെ നടക്കുമ്പോൾ ഇനിയും പലരും എന്നെ കളിയാക്കിയെന്നു വരാം. ഇത്ര പ്രായമായവർ പോലും കളിയാക്കിക്കഴിഞ്ഞ നിലയ്ക്ക് പ്രായം കുറഞ്ഞവർ എന്തു തന്നെ പറയില്ല!

ചിലർ ശാരിയേയും കളിയാക്കിയെന്നു വരാം. അവളുടെ കൂട്ടുകാരികൾക്ക് എന്നെ പരിചയപ്പെടുത്തിക്കൊടുക്കുകയാണെങ്കിൽ ഈ കറുമ്പനെ മാത്രമേ നിനക്കു കിട്ടിയുള്ളോ എന്ന് അവർ അവളോടു ചോദിയ്ക്കില്ലേ! ഞാനൊരു നീഗ്രോ ആണെന്ന് പത്തുപേർ പറഞ്ഞാൽ ശാരിയ്ക്കും തോന്നില്ലേ, ഞാനവൾക്കു ചേർന്നവനല്ലെന്ന്! അപ്പോഴെന്തു സംഭവിയ്ക്കും? അവൾക്കെന്നോട് അവജ്ഞ തോന്നിത്തുടങ്ങും. കറുമ്പൻ. നീഗ്രോ. അവളെന്റെ മുഖത്തു നോക്കി പറയുന്നതു പോലെ തോന്നി.

ജീവിതം പെട്ടെന്നു വഴി മുട്ടിയതു പോലെ.

അന്നു വീട്ടിൽ ചെന്ന പാടെ ഞാൻ കണ്ണാടിയിൽ മുഖം നോക്കി. ഇരുണ്ടിരിയ്ക്കുന്നു. പതിവിലും കൂടുതൽ ഇരുണ്ട പോലെ. മുഖത്തു സോപ്പു പതച്ച് നന്നായി കഴുകിത്തുടച്ചു. കണ്ണാടിയിൽ നോക്കി. വലിയ മാറ്റമില്ല. മുഖം വീണ്ടും കഴുകി. യാതൊരു പുരോഗതിയുമില്ല.

കൈകാലുകൾ സസൂക്ഷ്മം പരിശോധിച്ചു. ഇരുണ്ട നിറം. നീഗ്രോ എന്ന വാക്ക് ചെവിയിൽ മുഴങ്ങി. മുണ്ടിന്റെ മടക്കിക്കുത്ത് ഞാനഴിച്ചിട്ടു. എന്റെ കറുത്ത കാലുകൾ ശാരി കാണാതിരിയ്ക്കട്ടെ.

ഇതൊക്കെയായിട്ടും എന്റെ മനമിരുണ്ടു. ഉത്സാഹം വറ്റി.

അന്നു രാത്രി കിടക്കാറായപ്പോൾ ഞാൻ ശാരിയോടു പറഞ്ഞു, “ നാളെ നമ്മൾ എവിടേയ്ക്കും പോകുന്നില്ല.

നാളെയും കറങ്ങാനായിരുന്നല്ലോ പരിപാടി. എന്തു പറ്റി?” ശാരി ആരാഞ്ഞു.

എന്തുത്തരമാണു പറയുക. സത്യമെങ്ങനെ പറയും. ഞാനവളുടെ ചോദ്യം കേൾക്കാത്ത ഭാവം നടിച്ചു.

പക്ഷേ, അവൾ എളുപ്പം പിന്മാറുന്ന കൂട്ടത്തിലല്ലെന്ന് എനിയ്ക്കന്നു മനസ്സിലായി. എന്തോ പ്രശ്നമുണ്ടെന്നു മണത്തറിഞ്ഞ അവൾ കുത്തിക്കുത്തിച്ചോദിച്ചു. ഒടുവിൽ സഹികെട്ടു ഞാൻ പറഞ്ഞു: ഞാൻ ഇത്തിരിയൊന്നു വെളുത്തിട്ടേ ഇനി വിരുന്നിനുള്ളു. ഞാൻ കറുത്തു പോയീന്നു പറഞ്ഞ് ആളുകളെന്നെ കളിയാക്കുന്നു.എന്റെ ശബ്ദത്തിൽ പരിഭവം വ്യക്തമായിരുന്നു.

അവൾ തലയുയർത്തി ഒരു നിമിഷമെന്നെ നോക്കി നിന്നു. എന്നിട്ടവൾ പൊട്ടിച്ചിരിച്ചു.

എന്റെ വിഷണ്ണത വർദ്ധിച്ചു.

അവളടുത്തുവന്നിരുന്നു. എന്റെ കറുത്ത കൈത്തണ്ടയോട് അവളുടെ വെളുത്തു സുന്ദരമായ കൈത്തണ്ട ചേർത്തു വച്ചു. എന്നിട്ടവൾ ചോദിച്ചു, “ദാ, ചേട്ടനൊന്നു നോക്ക്. രാവും പകലും പോലെയല്ലേ?”

ഞാനൊന്നും മിണ്ടിയില്ല. മിണ്ടാനൊന്നുമുണ്ടായിരുന്നില്ല. സംഗതി സത്യമായിരുന്നു. രാവും പകലും തന്നെ. എന്റെ കൈത്തണ്ട ഇരുണ്ടത്. അവളുടേതോ തൂവെള്ള; എന്തൊരു ഭംഗിയുള്ള കൈത്തണ്ട! ഞാൻ നിർന്നിമേഷനായി ആ കൈത്തണ്ടയിൽ മിഴിയും നട്ടിരുന്നു. ഇത്ര മനോഹരമായ കൈത്തണ്ട എന്റെ സ്വന്തമായിത്തീർന്നില്ലേ. സന്തോഷം തോന്നി. എന്നാൽ എന്റെ സ്വന്തം കൈത്തണ്ടയോ. ഉടൻ സന്താപവും തോന്നി.

ഉള്ള കാര്യം ആളുകൾ പറഞ്ഞാലെന്താ കുഴപ്പം?” ശാരി ചോദിച്ചു. ചേട്ടൻ വെളുത്തതാണ് എന്നു പറഞ്ഞൂന്നു തന്നെ വെച്ചോളിൻ. എന്നാലും ചേട്ടൻ ഇങ്ങനെ കറുത്തു തന്നെയല്ലേ ഇരിയ്ക്കൂ.അവളെന്റെ കറുത്ത തൊലിയിൽ നഖം കൊണ്ടു ചുരണ്ടിക്കാണിച്ചു. “ദാ, ഈ കറുപ്പ് ഒരു കാലത്തും പോവില്ല. പോവുമോ?”

സത്യത്തിന്റെ നേരേ കണ്ണടച്ചിട്ടു കാര്യമില്ല. സത്യം മറച്ചു വയ്ക്കാനും സാദ്ധ്യമല്ല. മുണ്ടിന്റെ മടക്കിക്കുത്തഴിച്ചിട്ട് കറുത്ത കാലുകൾ മറയ്ക്കാൻ ശ്രമിച്ചാലും അതൊക്കെ താൽക്കാലികം മാത്രം. കറുപ്പ് എന്നായാലും പുറത്തു വരും.

അപ്പോ നീ വീണ്ടും കളിയാക്കിച്ചിരിയ്ക്കുമോ?” ഞാൻ അല്പം ശങ്കയോടെ ചോദിച്ചു. അവളുടെ ഭാഗത്തു നിന്ന് ദയവു പ്രതീക്ഷിച്ചു. എന്തൊക്കെയായാലും അവളെന്റെ ഭാര്യയാണല്ലോ. അവൾ കളിയാക്കിച്ചിരിയ്ക്കില്ലെങ്കിൽ പിന്നെയൊന്നും സാരമില്ല.

പിന്നില്ലാതെ!അവളുടെ ഉത്തരം കേട്ട് ഞാൻ നടുങ്ങി. അതേയ്, ചേട്ടാ, ഞാനൊരു കാര്യം പറഞ്ഞേയ്ക്കാം.അവൾ താക്കീതിന്റെ സ്വരത്തിൽ പറഞ്ഞു. ഞാൻ എന്റെ അച്ഛനെ വരെ കളിയാക്കിച്ചിരിച്ചിട്ടുള്ള കൂട്ടത്തിലാണ്. പറഞ്ഞില്ലെന്നു വേണ്ട.എന്റെ മനമിടിഞ്ഞു. സ്വന്തം അച്ഛനെ കളിയാക്കുന്നവളാണെങ്കിൽ ഇവളിൽ നിന്നു ദയവു പ്രതീക്ഷിച്ചിട്ടു കാര്യമില്ല. എന്റെ മുഖത്തെ നിരാശ കണ്ട് അവളെന്റെ താടി പിടിച്ചുയർത്തി. എന്റെ കണ്ണുകളിലേയ്ക്ക് ഉറ്റു നോക്കിക്കൊണ്ട് അവൾ തുടർന്നു, “ഞാൻ അച്ഛനെക്കളിയാക്കിച്ചിരിച്ചിട്ട് അച്ഛനൊരു കുഴപ്പോമില്ല. ചേട്ടനെ കളിയാക്കിച്ചിരിച്ചാൽ ചേട്ടനും കുഴപ്പമുണ്ടാകേണ്ട കാര്യമില്ല. കേട്ടില്ലേ?”

ഞാൻ അവളുടെ കണ്ണുകളിലേയ്ക്കു നോക്കിക്കൊണ്ടിരുന്നു.

എന്റെ ശിരസ്സ് മാറത്തിറുക്കിയമർത്തിക്കൊണ്ട് അവൾ പ്രഖ്യാപിച്ചു, “എനിയ്ക്കു തോന്നുമ്പോഴൊക്കെ ഞാൻ ചേട്ടനെ കളിയാക്കും, ചിരിയ്ക്കും. പ്രശ്നമുണ്ടെങ്കിൽ ഇപ്പൊത്തന്നെ പറഞ്ഞേക്കണം. പറഞ്ഞോ, പ്രശ്നമുണ്ടോ?”

എന്റെ ചുണ്ടുകൾ അവളുടെ മാറത്തമർന്നിരുന്നതു കൊണ്ട് എനിയ്ക്ക് ശബ്ദിയ്ക്കാൻ കഴിഞ്ഞില്ല. തന്നെയുമല്ല, അവളുടെ കണ്ണുകളിലെന്തോ ഒരു കാന്തശക്തിയുണ്ട്. ഒന്നു നോക്കിപ്പോയാൽ പിന്നെ കണ്ണെടുക്കാൻ തോന്നില്ല. ലോഹം കാന്തത്തിലെന്ന പോലെ തറഞ്ഞിരുന്നു പോകും. ഞാനവളുടെ കണ്ണുകളിലെ കുസൃതിയുടെ മിന്നലാട്ടം നോക്കിയിരുന്നു.

അവളുടെ മാറിൽ താടിയമർത്തിക്കൊണ്ട്, ആ ചിരിയ്ക്കുന്ന കണ്ണുകളിൽത്തന്നെ നോക്കിയിരിയ്ക്കെ എന്റെ വിഷാദം മുഴുവനും അലിഞ്ഞലിഞ്ഞില്ലാതായി. കൊച്ചുഗോവിന്ദൻ മാഷിന്റേയും കുമാരേട്ടന്റേയും ഡയലോഗുകളിൽ ഉള്ളതായി തോന്നിയിരുന്ന മുനയും എന്റെ കറുപ്പിലുള്ള അപകർഷതാബോധവുമെല്ലാം ഞാൻ മറന്നു. ഞാനവളെ ചുറ്റിവരിഞ്ഞു.

ഇവൾ കളിയാക്കുകയോ അട്ടഹസിച്ചു ചിരിയ്ക്കുകയോ എന്തു വേണമെങ്കിലും ചെയ്തോട്ടെ. ഇവളെന്നും എപ്പോഴും എന്റെ അടുത്തുണ്ടായാൽ മാത്രം മതി. ചിരിയ്ക്കുന്ന ഈ കണ്ണുകളിലേയ്ക്ക്, ഇങ്ങനെ നോക്കിയിരിയ്ക്കാൻ പറ്റണം. അതു മതി, അതു മാത്രം മതി ജീവിതത്തിൽ.

എന്റെ മുഖം പെട്ടെന്നു തെളിഞ്ഞു. അതു കണ്ടായിരിയ്ക്കണം, എന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു വച്ചുകൊണ്ടവൾ സ്നേഹമസൃണമായി, കുസൃതിയോടെ വിളിച്ചു, “എന്റെ കള്ളക്കൃഷ്ണാ, കരുമാടീ...

(ഈ കഥ തികച്ചും സാങ്കല്പികമാണ്.)


3 Attachments
Preview attachment Copy of My photo July 2010 .jpg
Preview attachment Kallakrishna, Karumadee .docx

Preview attachment Kallakrishna, Karumadee .pdf


1.05 GB (6%) of 15 GB used
©2015 Google - Terms - Privacy
Last account activity: 2 days ago
Details


മെഴുകുതിരി

ടി.കെ.ഉണ്ണി========
എനിക്കൊരു മെഴുകുതിരിയാവണം
അഗ്നിനാളമായ് ജ്വലിച്ചുരുകിത്തീരാൻ
അന്ധകാരത്തിലെ സൂര്യമണ്ഡലമാകാൻ
അരുതായ്മകളെ ദൃഷ്ടിഗോചരമാക്കാൻ

ഉള്ളിലെ നെരിപ്പോടിനു തീപ്പൊരിയേകാൻ
കൈവെള്ളയിൽ  പന്തമായെരിഞ്ഞമരാൻ
ചിരട്ടയിലൊളിപ്പിച്ചു വെളിച്ചത്തിനു ദിശയേകാൻ
ജ്യോതിസ്സായി ഭക്തർക്ക് ദർശനമേകാൻ

എവിടെയാണ്‌ മെഴുകുതിരികൾ.?
മണ്ണിലും വിണ്ണിലും താരാപഥങ്ങളിലും
നാക്കിലും നോക്കിലും വാക്കിലും
ഉണ്മയിലും ഉന്മത്തതകളിലും
തിരയാത്ത ഇടങ്ങളിനി ബാക്കിയില്ല.!

മാസങ്ങളുടെ കാത്തിരിപ്പുശേഷിപ്പ്
ഒറ്റദിനം കൊണ്ടു വാങ്ങിത്തീർത്തത്
ഉന്മാദത്താൽ ആറാടിത്തിമിർത്ത
ബാലകൗമാരങ്ങളെന്ന് കച്ചവടക്കാർ

സൂര്യനുദിക്കാത്ത നഗരരാത്രികളൊന്നിൽ
കള്ളവിലതന്നു കൊള്ളചെയ്തത്
പെറ്റമ്മയെയും വിറ്റുഭുജിച്ചുല്ലസിക്കുന്ന
കച്ചവടക്കാരെന്നു മുതലാളിമാർ

മെഴുകുതിരി ഒരു മാരകായുധമാണ്‌..
വെടിയുണ്ടയേക്കാൾ ശക്തമാണത്..
തെരുവിൽ പൂത്തുലഞ്ഞ മെഴുകുതിരിക്കൂട്ടം
അരുതാത്തൊരാഘോഷമെന്നു ഏമാന്മാർ 

മെഴുകുതിരി ഒരു സ്വാതന്ത്ര്യവും ധനാർത്തിയുമാണ്‌
ലാഭേച്ഛയാർന്ന വാണിജ്യകാമനകൾ ഭവ്യമാണ്‌
നിന്ദാത്മകമായ സംസ്കാരമാണതെന്നുണർത്തി
തിട്ടൂരമിട്ടു മേലാവെന്നു കമ്പനിത്തമ്പ്രാക്കൾ

ഓരോ നിമിഷവും പിച്ചിച്ചീന്തപ്പെടുന്നുണ്ട്
സ്ത്രീകളും അവരുടെ മാനാഭിമാനങ്ങളും
രാജ്യം ഒന്നാമതാവാൻ നമുക്കാവുന്നുണ്ട്
അതിനുള്ള കുതിപ്പിലും കിതപ്പിലുമാണിപ്പോൾ

എവിടെയാണ്‌ ഇരുട്ടിനെ വെട്ടമാക്കിയ
അഭിമാനത്തിന്റെ തേജസ്സായ മെഴുകുതിരികൾ
ഒട്ടകപ്പക്ഷികളെപ്പോലെ തല മണ്ണിലാഴ്ത്തി
മറ്റെല്ലാം വെളിയിലാക്കി ഒളിച്ചിരിക്കുന്നുവോ..

വിഭ്രാന്തിയുടെ ആസക്തിയാമങ്ങളിൽ
ശീൽക്കാരമാകുന്ന ഉണർച്ചകളാൽ
ഉഴുതുമറിക്കപ്പെടുന്ന പെണ്ണടയാളങ്ങളെ
അന്യമാക്കുന്നുണ്ട് മെഴുകുതിരികൾ.

അന്വർത്ഥമാണവരുടെ സ്വാർത്ഥതകൾ
അവർക്കുണ്ടു നിറച്ചാർത്തുകളനേകം
സവർണ്ണ വരേണ്യതയാണതിന്റെ മേന്മ
മെഴുകുതിരികൾക്കുമുണ്ടൊരു പക്ഷം.!

മറശ്ശീലയാവുന്നുണ്ടതിന്റെ തിരശ്ചീനത
ഉള്ളിൽ ശ്വാസമറ്റണയുന്നുണ്ട് നാളങ്ങൾ
വിണ്ടുകീറിയ ഹൃത്തടത്തിൽ ഉറവയറ്റ
നീർച്ചാലുകൾ പോലെ തരിശാവുന്നുണ്ട്.

ജീവാങ്കുരമറ്റ വിത്തിറക്കി വിളവെടുക്കുന്ന
കന്യാവനങ്ങളിൽ, പൈതൃകത്താരകളിൽ
ആർജ്ജവത്തിന്റെ മെഴുകുതിരിപ്പാടങ്ങളിൽ
കൃഷിയിറക്കുന്നില്ല, വറുതിയാണവിടെ.!
അറുതിയില്ലാത്ത വറുതിമാത്രം..!!
===========

ഇറാഖിന്റെ ബാക്കിപത്രം


മോഹൻ ചെറായി
ചിതയൊരുക്കേണ്ട കാലം കഴിഞ്ഞൊരു
ചിതലു തിന്ന തലച്ചോറുമായ്‌ ചിലർ
ഒരുമിച്ചുനിന്നു തകർത്തു ഇറാഖിനെ
ഒരു നല്ല കാലത്തിൻ തലയറുത്തു.
    സദ്ദാമില്ലാത്ത പുത്തൻ ഇറാഖിന്‌
    സന്ദേഹമെന്യേ നരകീയ ജീവിതം!
    സ്വാതന്ത്ര്യമേറെ ലഭിച്ചു വിഴുങ്ങിടാൻ:
    സ്വാദിഷ്ടമാം വെടിയുണ്ടകൾ ബോംബുകൾ!!
ഭൂലോക സുന്ദരരായ ജനതക്ക്‌
ഈലോകപോലീസു നൽകിയ സേവനം:
താലത്തിൽ വച്ചു കൊടുത്തിതേ നാടിനെ
കാലന്മാരിവർ ഭീകരർ കൈകളിൽ!
    അർത്ഥമറിയുന്ന അറബിഭാഷയിൽ
    അർത്ഥമറിയാത്ത കിത്താബുമായവർ
    വ്യർത്ഥമാക്കി മുടിക്കുന്നു സംസ്കൃതി
    സ്വാർത്ഥ താൽപര്യാർത്ഥം ഭരിക്കയായ്‌
ഏക ദൈവത്തിൻ നാമധേയത്തിലായ്‌
ഏറെ വിക്രിയ കാട്ടുന്നു ഭീകരർ
ബഹുദൈവ വിശ്വാസമേറെ പുലർത്തുവോർ
ബഹുമുഖ പീഡനമേറ്റു മരിക്കയായ്‌
    നീതിയൊട്ടില്ല ധർമ്മവും നിയമവും.
    ഭീതിദമായുള്ള വാർത്തകൾ നിത്യവും!
    അസീദിപ്പെണ്ണിനെ വിൽക്കുന്നു അടിമയായ്‌;
    ആണാം അസീദിക്ക്‌ ആസന്നമൃത്യുവും!!
സൂര്യനു കീഴിലായ്‌ ആചന്ദ്രതാരവും
സൂക്ഷ്മമായ്‌  ദർശിച്ചു പ്രതികരിക്കുന്നവർ
കണ്ടിട്ടും കാണാതെ, കേൾക്കാതെ മിണ്ടാതെ
മണ്ടുന്നതെന്തിതേ? ഇവരേതു പക്ഷമോ!

പൂച്ചയും എലിയും എലിയും പൂച്ചയും കളി




ഡോ കെ ജി ബാലകൃഷ്ണൻ
കെണിയൊരുക്കി
കാത്തിരിക്കുന്നു
എലിയെന്ന്
നാട്ടിലെങ്ങും
പാട്ടായി.

പൂച്ച
മ്യാം മ്യാം വെച്ച്
അനന്തപുരിയിലെ
മട്ടുപ്പാവിൽ
സാനന്ദം വിരഹിച്ച്
വരും വർഷത്തെ
സമയമേശയുടെ
നിർമിതിയിൽ.

ആശാരിപ്പണിയും
കൊല്ലപ്പണിയും
സ്വർണപ്പണിയും
വെള്ളോട്ടുപണിയും
അറിയുന്നവർ.

മാറ്റ് കുറഞ്ഞ പൊന്ന്
കള്ളോട്ടുപാത്രം
പാഴ്മരത്തേക്ക്
നുണ പെരുക്കും നാക്ക്-
നാടോടുമ്പോൾ
നടുവോടി
പണ്ടത്തെ പാത്തുമ്മാനെപ്പോലെ
പൂച്ചയെപ്പേരാക്കി;
പാപ്പുച്ചോനോട്‌
കേക്കാൻ പറഞ്ഞ്
അരക്കൊപ്പം വെള്ളത്തിലിറങ്ങി
ആരും അറിയില്ലെന്ന് നിനച്ച്;
കാര്യം സാധിച്ച്;
കൂട്ടത്തല്ലും കടിപിടിയും
നടിച്ച്.

പാട്ടായ പാട്ടൊക്കെ കേട്ട്,
കേട്ട പുത്തനീണങ്ങൾ
നുണച്ച്,
മൂഢസ്വർഗത്തിൽ
രമിച്ച്‌,
ഞാൻ,നിങ്ങൾ, നമ്മൾ.

കാലം കലിയെന്ന്
വെറുതെ വെറുതെ
ഉരുവിട്ട്,
മൂക്കത്ത് വിരൽവെച്ച്,
തെക്ക് വടക്ക് നടന്ന്
നേരം കളഞ്ഞ്/ വെളുപ്പിച്ച്
വോട്ടുകാർ.

പാടിപ്പാടി
ചെമ്പെയും
ഗന്ധർവനുമായി;
ഇളയരാജമാർ.

നാട്ടിലെങ്ങും പാട്ടായി;
കേട്ട് കേട്ട് മതിയായി.

കണ്ട പൂരം കേമം;
കാണുന്നത് ബഹുകേമം;
കാണാനിരിക്കുന്നത്
കെങ്കേമം.

എപിസിസി മന്ത്രിതല സമ്മേളനം നൽകുന്ന സന്ദേശം



ടി. കെ. ജോസ്‌ ഐ എ എസ്.
ചെയർമാൻ, നാളികേര വികസന ബോർഡ്

നാളികേര ഉൽപാദക രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഏഷ്യൻ പസഫിക്‌ കോക്കനട്ട്‌ കമ്യൂണിറ്റിയുടെ 51-​‍ാമത്‌ മന്ത്രിതല സമ്മേളനത്തിന്‌ ആതിഥ്യമരുളാൻ  ഈ വർഷം ഇന്ത്യയ്ക്കാണ്‌ അവസരം ലഭിച്ചതു . ഇന്ത്യ ഗവണ്‍മന്റാകട്ടെ ഈ സമ്മേളനം നടത്തുന്നതിന്‌ കേരളത്തിൽ കൊച്ചി നഗരത്തെയാണ്‌ തെരഞ്ഞെടുത്തത്‌. ഫെബ്രുവരി 2-5 തിയതികളിൽ  നടന്ന 51-​‍ാമത്‌ എ.പി.സി. സി സമ്മേളനം അംഗരാജ്യങ്ങളുടേയും  സെക്രട്ടറിയേറ്റിന്റെയും  അഭിപ്രായത്തിൽ  അടുത്ത കാലത്ത്‌ നടന്നതിൽ ഏറ്റവും മികവുറ്റതായിരുന്നു. പങ്കാളിത്തം കൊണ്ടും ഗുണപരമായ ആശയവിനിമയങ്ങൾ കൊണ്ടും അർത്ഥവത്തായ പഠനപര്യടനം കൊണ്ടും ഈ സമ്മേളനം പ്രതീക്ഷിച്ചതിനെക്കാൾ വിജയം വരിച്ചു എന്ന്‌ എ.പി.സി. സി സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടു. 18 അംഗരാജ്യങ്ങളിൽ ശ്രീലങ്ക ഒഴികെയുള്ള 17 രാജ്യങ്ങളും ഈ സമ്മേളനത്തിൽ പങ്കെടുക്കുകയുണ്ടായി.  കൂടാതെ നിരീക്ഷക രാജ്യങ്ങളായി ബംഗ്ലാദേശും റിപ്പബ്ലിക്ക്‌ ഓഫ്‌ ഒമാനും പങ്കെടുക്കുകയും, ഈ കൂട്ടായ്മയിൽ ചേരുന്നതിന്‌ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.  ലോകമെമ്പാടുമുള്ള നാളികേര ഉൽപാദക രാജ്യങ്ങളിലെ കർഷകർക്കും, നാളികേര സംസ്ക്കരണ വിപണന സംരംഭകർക്കും  മികച്ച അവസരങ്ങൾ പ്രദാനം ചെയ്യുന്നതിനു വേണ്ട പദ്ധതികൾ,  അംഗരാജ്യങ്ങൾ തമ്മിലുള്ള പരസ്പര ആശയവിനിമയം, സാങ്കേതികവിദ്യ കൈമാറ്റം, വ്യാപാര ബന്ധങ്ങൾ തുടങ്ങിയവയാണ്‌  എ.പി.സി.സി.യുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ. 1968 ൽ യുനെസ്കോയുടെ കീഴിൽ രൂപീകൃതമായ ഈ അന്താരാഷ്ട്ര നാളികേര കൂട്ടായ്മയുടെ സ്ഥാപക രാജ്യങ്ങളിൽ ഒന്നാണ്‌ ഇന്ത്യ. അന്നു മുതൽ നാളികേര വികനസന പദ്ധതികൾക്കായി എ.പി.സി.സി വഴി ആശയങ്ങളുടെ ആദാനപ്രദാനത്തിന്‌  നമുക്കു കഴിഞ്ഞു. എ.പി.സി.സി യുടെ സമീപകാല പ്രവർത്തനങ്ങളിൽ കൂടുതൽ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നതിനും ഇന്ത്യയ്ക്ക്‌ സാധിച്ചിട്ടുണ്ട്‌. അങ്ങനെയാണ്‌ 2014 വർഷം എ. പി.സി. സി.യുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക്‌ ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത്‌. കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ജോയിന്റ്‌ സെക്രട്ടറി ശ്രീ. സഞ്ജീവ്‌ ചോപ്രയായിരുന്നു ഇന്ത്യയ്ക്കു വേണ്ടി ചെയർമാൻ സ്ഥാനം വഹിച്ചിരുന്നത്‌. ഈ സമ്മേളനത്തിൽ, ഇന്ത്യയിൽ നിന്ന്‌  ഇന്തോനേഷ്യ എ.പി.സി.സിയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു.
 സമ്മേളനത്തിൽ പങ്കെടുത്ത എല്ലാ രാജ്യങ്ങളും അവരുടെ രാജ്യത്തെ തെങ്ങു കൃഷി, തെങ്ങു കൃഷിയിൽ അവരുടെ ഭൂവിസ്തൃതി, ഉൽപാദനം, ഉത്പാദന ക്ഷമത, രാജ്യ,രാജ്യാന്തര വ്യാപാരം, അസംസ്കൃത ഉത്പ്പന്ന സംസ്ക്കരണം എന്നിവയെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ പങ്കുവയ്ക്കുകയുണ്ടായി. കഴിഞ്ഞ മൂന്നു വർഷമായി ഭൂവിസ്തൃതിയിൽ 3-​‍ാം സ്ഥാനത്താണെങ്കിലും,  ഉൽപാദനക്ഷമതയിൽ മുന്നിട്ടു നിൽക്കുന്നതുകൊണ്ട്‌  2011 മുതൽ ഏറ്റവും കൂടുതൽ നാളികേരം ഉൽപാദിപ്പിക്കുന്ന ലോക രാഷ്ട്രമായി ഇന്ത്യ മാറിയിട്ടുണ്ട്‌.   ദേശീയ ശരാശരിയുടെ രണ്ടര തൊട്ട്‌ മൂന്ന്‌ മടങ്ങ്‌ വരെ ഉൽപാദനക്ഷമത  കൈവരിച്ച സംസ്ഥാനങ്ങൾ ഇന്ത്യയിലുണ്ട്‌.  ഇന്ത്യയുടെ നാളികേരത്തിന്റെ  ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന്‌ ഒത്തിരി കാര്യങ്ങൾ ഇനിയും നാം ചെയ്യേണ്ടതുണ്ട്‌ എന്നു തന്നെയാണ്‌ ഇത്‌ ചൂണ്ടിക്കാണിക്കുന്നത്‌ .  ഉത്പാദന ക്ഷമത വർദ്ധിപ്പിക്കുന്നതിനും നൂതന സാങ്കേതിക വിദ്യകളിലൂടെ നാളികേരത്തിന്റെ യഥാർത്ഥ മൂല്യം നേടിയെടുക്കുന്നതിനും എങ്ങനെ കൂട്ടായി പരിശ്രമിക്കാം എന്നതു തന്നെയായിരുന്നു പല അംഗരാജ്യങ്ങളുടെയും പ്രധാന പ്രശ്നം.  ഉൽപാദനക്ഷമത കുറഞ്ഞ രാജ്യങ്ങൾ പലരും ഇന്ത്യയെ ഉറ്റു നോക്കുന്നുണ്ട്‌. എപ്രകാരമാണ്‌ നാം ഈ ഉൽപാദന ക്ഷമത കൈവരിച്ചതു, ഉൽപാദന ക്ഷമത വർദ്ധനവിനുള്ള തടസ്സങ്ങളും പ്രതിബന്ധങ്ങളും എന്താണ്‌  തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നു. 
ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന്‌  ഇന്ത്യ  നേരിടുന്ന പ്രധാന പ്രശ്നം അത്യുത്പാദന ശേഷിയുള്ള, നേരത്തേ കായ്ക്കുന്ന, ഉയരം കുറഞ്ഞ സങ്കരവർഗ്ഗം തൈകളുടെ അഭാവമാണ്‌.  ഗുണമേന്മയും അത്യുൽപാദനശേഷിയുമുള്ള ഒരു കോടിയോളം തെങ്ങിൻ തൈകൾ വർഷം തോറും ഇന്ത്യയിൽ ആവശ്യമുണ്ടെങ്കിലും നിലവിലുള്ള എല്ലാ സ്രോതസുകളിലും കൂടിയുള്ള ഉൽപാദനശേഷി കേവലം 35 ലക്ഷം മാത്രമാണ്‌.  ഉൽപാദനവും ആവശ്യകതയും തമ്മിലുള്ള വിടവ്‌ ഉത്പാദനത്തിന്റെ ഇരട്ടിയോളമാണ്‌.  ഈ വിടവ്‌ നിലവിലുള്ള മാർഗ്ഗങ്ങളിലൂടെ നികത്തുകയെന്നത്‌  ദുഷ്കരമാണ്‌ , ഒരു പക്ഷേ അസാധ്യവുമാണ്‌. നിലവിലുള്ള  ഉൽപാദനക്ഷമത വർദ്ധിപ്പിക്കണമെങ്കിൽ  ഉൽപാദന ശേഷി കുറഞ്ഞ തെങ്ങുകൾ വെട്ടി മാറ്റി നല്ലയിനം തെങ്ങിൻ തൈകളുടെ വർദ്ധിച്ച തോതിലുള്ള ആവർത്തന കൃഷി നടക്കണം. അതിന്‌ നല്ലയിനം തൈകൾ വേണം. കാർഷിക മേഖലയിൽ വൻവിജയം നേടിയ പ്രചുര പ്രജനന സാങ്കേതിക വിദ്യ (റാപ്പിഡ്‌ മൾട്ടിപ്ലിക്കേഷൻ ടെക്നിക്സ്‌) നാളികേര മേഖലയിലും ഉടൻ വികസിപ്പിക്കേണ്ടതുണ്ട്‌. ടിഷ്യൂ കൾച്ചറിലൂടെ ഒരു മാതൃ വൃക്ഷത്തിന്റെ അതേ ഗുണങ്ങളുള്ള പതിനായിരക്കണക്കിനോ ലക്ഷക്കണക്കിനോ തൈകൾ  ഉൽപാദിപ്പിക്കാൻ കഴിഞ്ഞാൽ നടീൽ വസ്തുക്കളുടെ കാര്യത്തിൽ  നാം ഇന്ന്‌ നേരിടുന്ന ദൗർലഭ്യം പരിഹരിക്കാം.  ഈന്തപ്പനയിലും എണ്ണപ്പനയിലും കമുകിലും ടിഷ്യൂകൾച്ചർ ടെക്നോളജി വിജയം നേടിയിട്ടുണ്ട്‌. തെങ്ങിൽ മാത്രം ടിഷ്യൂ കൾച്ചർ ടെക്നോളജികൾ ഇതുവരെ എന്തുകൊണ്ട്‌  വിജയിച്ചിട്ടില്ല.? ഈ ചോദ്യം നാളികേര ഉൽപാദക രാജ്യങ്ങളുടെ സമ്മേളനത്തിൽ നമ്മുടെ ഭാഗത്തു നിന്നും ഉന്നയിച്ചപ്പോൾ ഉൽപാദകരാജ്യങ്ങളിലെ ചെറുകിട രാജ്യങ്ങളിൽ പലരും ഇക്കാര്യത്തിൽ സാങ്കേതിക വിദ്യ  ലഭ്യമല്ല എന്നറിയിച്ചു. പക്ഷേ ഇന്ത്യയെപ്പോലെ മികച്ച ഉൽപാദക രാജ്യങ്ങളായ ഫിലിപ്പൈൻസിലും ഇന്തോനേഷ്യയിലും  ശ്രീലങ്കയിലും  ചെറിയ ഗവേഷണങ്ങളൊഴികെ ഈ മേഖലയിൽ  ഗൗരവമായ  മുന്നേറ്റം ഇതുവരെ ഉണ്ടായിട്ടില്ല. ഇവരെല്ലാവരും ഉറ്റു നോക്കുന്നത്‌ ഇന്ത്യയുടെ നേതൃത്വമാണ്‌. ടിഷ്യൂ കൾച്ചർ സാങ്കേതം ഉപയോഗിച്ച്‌ നാളികേരതൈകൾ  വൻ തോതിൽ ഉൽപാദിപ്പിക്കുന്നതിനുള്ള വിദ്യ വികസിപ്പിച്ചെടുക്കാൻ വളരെ വൈകിയിരിക്കുന്നു. അടിയന്തിരമായി ഇക്കാര്യത്തിൽ നാം കൂട്ടായി മുന്നോട്ടുപോകണം എന്നുള്ള സന്ദേശം ഈ എ.പി.സി.സി. യോഗത്തിലെ മുഖ്യധാരാ ചർച്ചാ വിഷയങ്ങളിൽ ഒന്നായി മാറുകയുണ്ടായി. ഇന്ത്യ  മുന്നോട്ടു വച്ച ഈ ആശയത്തെ പങ്കെടുത്ത 19 രാജ്യങ്ങളും സർവ്വാത്മനാ പൈന്തുണയ്ക്കുകയും ഇന്ത്യയുടെ നേതൃത്വം ഇക്കാര്യത്തിൽ ഉണ്ടാവണമെന്ന്‌ അഭിപ്രായപ്പെടുകയും ചെയ്തു.
ഈ സമ്മേളനത്തിൽ ഇന്ത്യ മുഖ്യമായും മുന്നോട്ടു വെച്ച  പ്രധാനപ്പെട്ട നാലു വിഷയങ്ങൾ ഇനി ചേർക്കുന്നു: ഒന്ന്‌, ഒരു ? അന്താരാഷ്ട്ര നാളികേര വിപണന കേന്ദ്രം? പ്രധാനപ്പെട്ട ഉത്പാദക രാജ്യമായ ഇന്ത്യയിൽ എ.പി.സി.സിയുടെ അംഗകാരത്തോടുകൂടി ആരംഭിക്കുക എന്നുള്ളതാണ്‌. ഇന്ത്യാ ഗവണ്‍മന്റ്‌ ഇതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങളും  സഹായങ്ങളും ചെയ്യാനും കൊച്ചിയിൽ  ഇത്‌ സ്ഥാപിക്കുന്നതിനും തയ്യാറാണ്‌ എന്നറിയിച്ചു. നിലവിൽ ഫിലിപ്പീസിൻസിനു പുറമേയുള്ളത്‌ അന്താരാഷ്ട്ര വാണിജ്യ കേന്ദ്രമായ റോട്ടർഡാമിലാണ്‌ നാളികേര ഉൽപന്നങ്ങളുടെ വില നിശ്ചയിക്കുന്നത്‌. ഇതൊരു വാങ്ങലുകാരുടെ വിപണിയാണ്‌. വിപണിയിൽ വാങ്ങലുകാരന്റെ ഇഷ്ടത്തിനനുസരിച്ച്‌ വെളിച്ചെണ്ണയുടെയും കൊപ്രയുടെയും പിണ്ണാക്കിന്റെയുമെല്ലാം വില നിശ്ചയിക്കുന്ന കേന്ദ്രം.  ഉത്പാദക രാജ്യങ്ങളുടെ താൽപര്യങ്ങൾക്ക്‌  അവിടെ പ്രാധാന്യവുമില്ല പ്രസക്തിയുമില്ല. അതിനാൽ ലോകത്തിലെ ഏറ്റവും മികച്ച ഉത്പാദക രാജ്യമായ ഇന്ത്യയിലെ തുറമുഖപട്ടണവും  വിവരസാങ്കേതിക വിദ്യയുടെ ഹബ്ബുമായ കൊച്ചിയിൽ,  എ.പി.സി.സിയുടെ നേതൃത്വത്തിൽ ഒരു ? അന്താരാഷ്ട്ര നാളികേര വിപണന കേന്ദ്രം ? സ്ഥാപിക്കുന്നത്‌ എന്തുകൊണ്ടും ഉചിതമായിരിക്കും. ഇതായിരുന്നു പ്രഥമ ആശയം. രണ്ടാമത്തെ ആശയം അംഗരാജ്യങ്ങൾ പരസ്പരമുള്ള  നാളികേരത്തിന്റെയും മൂല്യവർദ്ധിത ഉൽപന്നങ്ങളുടെയും വിപണനം കൂടുതൽ പ്രോത്സാഹിപ്പിക്കുക എന്നുള്ളതാണ്‌.  മികച്ച ഉത്പാദക ക്ഷമതയുള്ള ഇന്ത്യയുടെ കാര്യത്തിൽ ഇത്തരത്തിൽ മറ്റ്‌ അംഗരാജ്യങ്ങളുടെ വിപണി കൂടി തുറന്നു കിട്ടുന്നത്‌ നമ്മുടെ കർഷകർക്ക്‌ ഗുണപ്രദമാകും.  മൂന്നാമത്തെ പ്രധാന വിഷയം, നിലവിലുള്ള ഏഷ്യൻ പസഫിക്‌ കോക്കനട്ട്‌ കമ്മ്യൂണിറ്റിയെ  ?  ഇന്റർ നാഷണൽ കോക്കനട്ട്‌ കമ്മ്യൂണിറ്റി? ആയി മാറ്റുക എന്നതാണ്‌. ഏഷ്യ പസഫിക്‌ മേഖലയിലെ നാളികേര ഉത്പാദക രാജ്യങ്ങൾക്കു പുറമെ ആഫ്രിക്കൻ   ലാറ്റിനമേരിക്കൻ മേഖലയിലെ നാളികേര ഉത്പാദക രാജ്യങ്ങളെക്കൂടി ഇതിൽ അംഗങ്ങളായി ചേർക്കുന്നത്‌ ഈ സമൂഹത്തിന്റെ വ്യാപ്തിയും നിലവാരവും  വർദ്ധിപ്പിക്കും. നാളികേര ഉത്പാദനം കൂടുതൽ നടക്കാൻ സാധ്യതയുള്ള ലാറ്റിനമേരിക്കൻ , കരീബിയൻ, ആഫ്രിക്കൻ മേഖലകളിൽ നിന്ന്‌ കൂടുതൽ അംഗരാജ്യങ്ങൾ ഈ അന്താരാഷ്ട്ര നാളികേര സമൂഹത്തിലേയ്ക്ക്‌ വരേണ്ട ആവശ്യമുണ്ട്‌. ഏഷ്യയിൽ നിന്നു തന്നെ ബംഗ്ലാദേശും മ്യാൻമറും മാലിദ്വീപും ഒമാനും മറ്റും ഈ സമൂഹത്തിലേയ്ക്ക്‌ വരാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. ഇങ്ങനെ എ.പി.സി.സിയുടെ പ്രാദേശിക സ്വഭാവം എന്നുള്ളതിനപ്പുറത്ത്‌ ശരിയായ അന്താരാഷ്ട്ര സ്വഭാവത്തിലേക്ക്‌ ഇതിനെ മാറ്റിയെടുക്കുക. നാലാമത്തെയും എന്നാൽ ഏറ്റവും പ്രധാനപ്പെട്ടതുമായ  ആശയം ഒരു ?ഇന്റർനാഷണൽ സെന്റർ ഫോർ എക്സലൻസ്‌ ഇൻ കോക്കനട്ട്‌ ? എന്നതാണ്‌. അതായത്‌ നാളികേരത്തിന്റെ  അന്താരാഷ്ട്ര മികവിന്റെ കേന്ദ്രം ഇന്ത്യയിൽ സ്ഥാപിക്കുക. അംഗരാജ്യങ്ങൾൾക്കിടയിൽ തന്നെ ശാസ്ത്രഗവേഷണങ്ങളും വ്യാപാര വാണിജ്യ ബന്ധങ്ങളും മറ്റും വളർത്തിയെടുക്കുന്നതിനും പഠന പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിനും ഇത്തരത്തിലുള്ള  മികവിന്റെ കേന്ദ്രം ഉപകരിക്കുമെന്ന്‌  കരുതുന്നു. മികവിന്റെ ഈ കേന്ദ്രം ഇന്ത്യയിൽ സ്ഥാപിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ മുന്തിയ പങ്കു വഹിക്കാനും കേന്ദ്ര ഗവണ്‍മന്റ്‌ സന്നദ്ധത അറിയിച്ചു. എ.പി.സി.സിയുടെയും മറ്റ്‌ അംഗരാജ്യങ്ങളുടേയും കൂടി പൈന്തുണ ഇക്കാര്യത്തിലുണ്ടായാൽ തീർച്ചയായും നമുക്ക്‌ മുന്നോട്ടു പോകാൻ കഴിയും. ഈ  അന്താരാഷ്ട്ര കേന്ദ്രത്തോടൊപ്പം ഓരോ രാജ്യങ്ങളിലും ദേശീയതലത്തിൽ  ഓരോ മികവിന്റെ കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കുകയും, ഇവയെ  അന്താരാഷ്ട്ര കേന്ദ്രവുമായി  ബന്ധിപ്പിക്കുകയും ചെയ്തു കൊണ്ടുള്ള  പ്രവർത്തന പദ്ധതിയാണ്‌ ഇന്ത്യ മുമ്പോട്ടു വയ്ക്കുന്നത്‌.  ഈ നാലു കാര്യങ്ങളിലും ഉടനടി തീരുമാനമെടുക്കാൻ കഴിയുന്നതല്ല എന്നറിയാം. എങ്കിൽ പോലും ഗൗരവമായ ചർച്ചകൾക്കും ആശയവിനിമയത്തിനും ഈ എ.പി.സി.സി സമ്മേളനം വേദിയാവുകയുണ്ടായി. ഒരോ അംഗരാജ്യങ്ങളുടെയും മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ഹൈക്കമ്മിഷണർമാർ, അംബാസഡർമാർ എന്നിവർ തിരികെ തങ്ങളുടെ രാജ്യത്ത്‌ ചെന്ന്‌ ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായും ഭരണാധികാരികളുമായും ആശയവിനിമയം നടത്തി ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാക്കും. ഇതേക്കുറിച്ച്‌ പഠിക്കുന്നതിന്‌ എ.പി.സി.സി  ഒരു സാങ്കേതിക കമ്മറ്റിയെ കൂടി നിയോഗിച്ചിട്ടുണ്ട്‌.
രാജ്യങ്ങളുടെ പങ്കാളിത്തം കൊണ്ടും ചർച്ചകളുടെ വൈപുല്യം കൊണ്ടും, കുറ്റമറ്റ സംഘാടനം കൊണ്ടും മികച്ച സമ്മേളനമായിരുന്നു കൊച്ചിയിൽ നടന്നത്‌ എന്ന്‌ അറിയിച്ച എപിസിസി,  ഇക്കാര്യത്തിൽ  ഇന്ത്യാഗവണ്‍മന്റിന്‌  പ്രത്യേകം നന്ദി അറിയിക്കുകയുമുണ്ടായി. ഇന്ത്യയിൽ നടക്കുന്ന പ്രധാന മുന്നേറ്റമായ കർഷക ഉത്പാദക സംഘങ്ങൾ തൊട്ട്‌ ഉത്പാദക ഫെഡറേഷനുകളിലൂടെ കടന്ന്‌ ഉത്പാദക കമ്പനികളിലേയ്ക്ക്‌ എത്തി നിൽക്കുന്ന കൂട്ടായ്മ മറ്റൊരു നാളികേര ഉത്പാദക രാജ്യത്തിനും പ്രാവർത്തികമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇതിനെക്കുറിച്ചു കൂടുതൽ പഠിക്കുന്നതിനും  മനസ്സിലാക്കുന്നതിനുമായിരുന്നു പഠന പര്യടന ദിവസം അംഗങ്ങൾ കൂടുതൽ സമയം ചിലവഴിച്ചതു. ആലപ്പുഴ ജില്ലയിലെ കറപ്പുറം നാളികേര ഉത്പാദക കമ്പനിയുടെ ആസ്ഥാനത്തെത്തി കൂട്ടായ്മയുടെ അടിസ്ഥാന തലങ്ങളിൽ  നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച്‌  വിദേശപ്രതിനിധികൾ അന്വേഷിക്കുകയും പഠിക്കുകയും ഉണ്ടായി. തെങ്ങിന്റെ ചങ്ങാതിക്കൂട്ടം വഴി യന്ത്രവത്ക്കൃത തെങ്ങുകയറ്റം പ്രോത്സാഹിപ്പിച്ചതും സാങ്കേതിക വിദഗ്ദ്ധരുടെ ഒരു നിര നാളികേരമേഖലയിൽ രൂപീകരിച്ചതും  വിദേശീയരിൽ വലിയ താൽപര്യം ഉളവാക്കി.  പത്തു പ്രതിനിധികൾ നമ്മുടെ തെങ്ങുകയറ്റ യന്ത്രത്തിന്റെ സാമ്പിളുകൾ വാങ്ങിക്കൊണ്ടുപോവുകയും ചെയ്തു.  അവരുടെ ശ്രദ്ധ ഏറ്റവും ആകർഷിച്ചതു നീരയായിരുന്നു. നീര ഉത്പാദിപ്പിക്കുകയും അതിൽ നിന്ന്‌ മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ  നിർമ്മിച്ച്‌ സ്വദേശ, വിദേശ  വിപണികൾ  കൈയ്യടക്കുകയും ചെയ്ത  രാജ്യങ്ങൾ പോലും ആരോഗ്യപാനീയമെന്ന നിലയിലുള്ള നീരയുടെ വിപണി സാധ്യത ഇതുവരെ ചിന്തിച്ചിട്ടില്ല. ഫിലിപ്പീൻസിലും ഇന്തോനേഷ്യയിലും നീരയുടെ വിപണി എന്നാൽ നീര ഉൽപന്നങ്ങളുടെ വിപണിയാണ്‌. പ്രത്യേകിച്ച്‌ തെങ്ങിൻപഞ്ചസാരയും ശർക്കരയും. തായ്‌ലന്റിലും ശ്രീലങ്കയിലും നീര പോഷക ആരോഗ്യപാനീയമായി നിലവിലുണ്ട്‌. പക്ഷേ രണ്ടു രാജ്യങ്ങളുടെയും ഉത്പാദനശേഷി പരിമിതമാണ്‌.  ഈ  രംഗത്താണ്‌  ?ദൈവത്തിന്റെ സ്വന്തം നാട്ടിലെ  ദൈവത്തിന്റെ സ്വന്തം ആരോഗ്യ പാനീയം? (ഏ​‍ീറ?​‍െ ​‍ീം​‍ി വലമഹവേ റൃശിസ ളൃ​‍ീ​‍ാ ഏ​‍ീറ​‍െ ​‍ീം​‍ി രീ​‍ൗ​‍ി​‍്​‍്യ) എന്ന ആശയവുമായി വൈവിധ്യമാർന്ന നീര പാനീയങ്ങൾ അന്താരാഷ്ട്ര പ്രതിനിധികൾക്കു  മുമ്പിൽ നാം അവതരിപ്പിച്ചതു. എല്ലാവരും രുചിച്ചു നോക്കുകയും മികച്ച അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. 

  അംഗരാജ്യങ്ങൾക്കിടയിലും വിദേശ രാജ്യങ്ങളിലും നീരയ്ക്ക്‌ ആരോഗ്യപാനിയംമെന്ന സാധ്യത ഉണ്ട്‌ എന്ന്‌ അവരെല്ലാം സമ്മതിക്കുകയുണ്ടായി.
ഈ ആശയങ്ങൾ കേര കർഷകരുമായി പങ്കു വയ്ക്കുന്നതിനാണ്‌ ഈ ലക്കം മാസിക ഊന്നൽ നൽകുന്നത്‌. എ.പി.സി.സി സമ്മേളനത്തിന്‌ ആതിഥ്യമരുളിയതുകൊണ്ട്‌ നമ്മുടെ നാട്ടിലെ കർഷകർക്ക്‌ എന്താണ്‌ ഗുണം. കൂടുതൽ ആശയങ്ങൾ ഗ്രഹിക്കുന്നതിനും നമ്മുടെ  ഉത്പാദക കൂട്ടായ്മകൾക്ക്‌  പ്രത്യേകിച്ച്‌, ഉത്പാദക കമ്പനികൾക്ക്‌ മറ്റു രാജ്യങ്ങളിലെ പ്രതിനിധികളുമായി ആശയവിനിമയം നടത്തുന്നതിനും സാധിച്ചു. ഇതുവഴി ഭാവിയിൽ  വികസിത രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളും അവിടുത്തെ കർഷക കൂട്ടായ്മകളുമായി ചേർന്ന്‌ സംയുക്ത സംരംഭങ്ങൾക്കും കയറ്റുമതി സാദ്ധ്യതകൾക്കും തീർച്ചയായം അവസരമുണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. കൂടാതെ നാളികേര ഉത്പാദക സമൂഹത്തിൽ കൂട്ടായ്മയുടെ ശക്തി വർധിപ്പിക്കേണ്ടതുമുണ്ട്‌. 
നമ്മുടെ കർഷക കൂട്ടായ്മകൾ എന്താണ്‌ ചെയ്യേണ്ടത്‌? അടിസ്ഥാനതലം മുതൽ കൂടുതൽ ശക്തിയാർജ്ജിച്ച്‌  കെട്ടുറപ്പും ഐക്യവും വളർത്തിയെടുത്ത്‌ സാങ്കേതിക-മാനേജ്‌മന്റ്‌ വിദഗ്ദ്ധരുടെ സഹായത്തോടെ ധനകാര്യസ്ഥാപനങ്ങളുടെ സഹായമുപയോഗിച്ച്‌ ​‍്‌ വേഗത്തിൽ മുന്നേറുക എന്നതാണ്‌ എ.പി.സി.സി സമ്മേളനം ഉത്പാദക കൂട്ടായ്മകൾക്കു നൽകുന്ന സന്ദേശം. ഇങ്ങനെ മുന്നേറുന്നതിന്‌ നമുക്ക്‌ ഒന്നിച്ച്‌ ശ്രമിക്കാം. അടിസ്ഥാന തലത്തിൽ കർഷകരുടെ നേതൃത്വം നാളികേര ഉത്പാദക സംഘങ്ങളിലൂടെ നാം രൂപീകരിക്കണം. പക്ഷേ, സാങ്കേതിക - മാനേജ്‌മന്റ്‌ വൈദഗ്ദ്ധ്യങ്ങൾ നമ്മുടെ ഓരോ ഉത്പാദക കൂട്ടായ്മയ്ക്കും സ്വയം ഉണ്ടാവണമെന്നില്ല. അവിടെ ഇന്ത്യയെപ്പോലുള്ള  ഒരു രാജ്യത്ത്‌  ലഭ്യമായ സാങ്കേതിക ,മാനേജ്‌മന്റ്‌ വിദഗ്ദ്ധരുടെ സഹായം തേടി ഉത്പാദക കൂട്ടായ്മകളുടെയും  നാളികേര ഉത്പാദക കമ്പനികളുടെയും  പ്രവർത്തന പന്ഥാവ്‌ വിപുലപ്പെടുത്തി നാം  മുന്നേറേണ്ടതുണ്ട്‌. ശരിയായ കാര്യങ്ങൾ കണ്ടെത്തി അത്‌ ചെയ്യുന്നതും ചെയ്യിക്കുന്നതുമാണ്‌ ലീഡർഷിപ്പ്‌ അഥവാ നേതൃത്വം. എന്നാൽ, ശരിയായ രീതിയിൽ കാര്യങ്ങൾ ഫലപ്രദമായും  സമയബന്ധിതമായും  ചെയ്യുന്നതാണ്‌   മാനേജ്‌മന്റ്‌വൈദഗ്ധ്യം. ഇങ്ങനെ കർഷകരുടെ നേതൃത്വവും മാനേജ്‌മന്റ്‌ വൈദഗ്ദ്ധ്യവും ഒരുമിച്ച്‌ ചേർത്ത്‌ നാളികേര കർഷകർക്ക്‌ ശോഭനമായ ഭാവി ഒരുക്കുന്നതിനുള്ള കൂട്ടായ്മകൾ നമുക്ക്‌ വേഗത്തിൽ വളർത്തിയെടുക്കാൻ കഴിയണം. ഈ എ.പി.സി.സി.സമ്മേളനം ഇത്തരത്തിലുള്ള പ്രവർത്തനം, കൂടുതൽ വേഗത്തിൽ ചെയ്യുന്നതിനുള്ള ആശയവും ആവേശവും  പ്രദാനം ചെയ്യുന്ന ഒന്നായിരുന്നു. നമ്മുടെ കർഷക കൂട്ടായ്മകൾ അടിയന്തിരമായി വളർച്ചയുടെ പാതയിലേയ്ക്ക്‌ നടന്നു കയറട്ടെ എന്ന്‌ ആശംസിക്കുന്നു.

നാളികേരമല്ല, നാളികേര കർഷകരാണ്‌ വിഷയം

ഉറോൺ എൻ സലൂം





കൊച്ചിയിൽ ഫെബ്രുവരി 2-5 വരെ നടന്ന ഏഷ്യൻ പസഫിക്‌ നാളികേര സമൂഹത്തിന്റെ മന്ത്രിതല സമ്മേളനത്തിൽ എപിസിസി എക്സിക്ക്യുട്ടീവ്‌ ഡയറക്ടർ ഉറോൺ എൻ സലൂം നടത്തിയ ഉപക്രമ പ്രസംഗത്തിന്റെ പ്രസക്ത ?ഭാഗങ്ങൾ:


എപിസിസി സെക്രട്ടേറിയറ്റിന്റെയും സംഘാടക സമിതിയുടെയും പേരിൽ കൊച്ചിയിൽ നടക്കുന്ന ഈ 51-​‍ാമത്‌ മന്ത്രിതല സമ്മേളനത്തിലേയ്ക്ക്‌ നിങ്ങളേവരെയും സ്വാഗതം ചെയ്യുന്നു. ഈ മന്ത്രിതല സമ്മേളനത്തിന്‌ ആതിഥ്യമരുളുകയും അതിലേയ്ക്ക്‌ കേന്ദ്ര കൃഷി സഹമന്ത്രിയെ അയക്കുകയും ചെയ്ത ഇന്ത്യ ഗവണ്‍മന്റിനോട്‌ ഞങ്ങളുടെ ആത്മാർത്ഥമായ നന്ദി അറിയക്കുന്നു. ഈ ഉദ്ഘാടന സമ്മേളനത്തെ മഹനീയ സാന്നിധ്യം കൊണ്ട്‌ അനുഗ്രഹിച്ച കേരളത്തിന്റെ ആദരണീയനായ എക്സൈസ്‌ തുറമുഖ മന്ത്രി, ബഹുമാനപ്പെട്ട എറണാകുളം എംപി എന്നിവർക്കും ഞങ്ങളുടെ നിസ്സീമമായ നന്ദി രേഖപ്പെടുത്തുന്നു. ഒപ്പം  ഈ വേദിയിൽ സന്നിഹിതരായിരിക്കുന്ന സമോവ, ഫിജി എന്നീ രാജ്യങ്ങളുടെ കൃഷി മന്ത്രിമാരോടും ഞങ്ങൾ നന്ദി പറയുന്നു. ഈ സമ്മേളനത്തിലേയ്ക്ക്‌ പ്രതിനിധികളെ അയച്ച ഒമാൻ, ബംഗ്ലാദേശ്‌ എന്നീ രാഷ്ട്ര ഭരണകൂടങ്ങളെയും ഞങ്ങൾ നന്ദി അറിയിക്കുന്നു. ഫിലിപ്പീൻസ്‌ ഗവണ്‍മന്റിന്റെ പ്രതിനിധിയായി ഫിലിപ്പീൻസ്‌ കോക്കനട്‌ അതോറിറ്റി അഡ്മിനിസ്ട്രേറ്ററും, എപിസിസി മുൻ എക്സിക്ക്യൂട്ടീവ്‌ ഡയറക്ടറും എന്റെ മുൻഗാമിയുമായ റോമുളോ അരൻകോൺ ജൂണിയർ ഇവിടെ സന്നിഹിതനായിട്ടുണ്ട്‌. ഈ നാലു ദിവസത്തെ സമ്മേളനം ഇവിടെ നടത്തുന്നതിനുള്ള വേദിയും, ഇതര സംവിധാനങ്ങളും വളരെ മികച്ച രീതിയിൽ ആസൂത്രണം ചെയ്ത ഇന്ത്യ ഗവണ്‍മന്റിന്റെ കൃഷി മന്ത്രാലയത്തെയും നാളികേര വികസന ബോർഡിനെയും ഞങ്ങളുടെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു. 
ഐക്യരാഷ്ട്ര സഭയുടെ ഏഷ്യ - പസഫിക്‌ സാമൂഹ്യ സാമ്പത്തിക കമ്മിഷനു കീഴിൽ ഏഷ്യൻ പസഫിക്‌ നാളികേര സമൂഹം രൂപീകൃതമായിട്ട്‌ അടുത്ത സെപ്റ്റംബർ രണ്ടിന്‌ 46 വർഷമാകും. പ്രാദേശിക അന്തർ ഗവണ്‍മന്റ്‌ സംഘടന എന്ന നിലയിൽ എപിസിസിയ്ക്ക്‌ ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം തേടി സെക്രട്ടറി ജനറലിനെ സമീപിക്കാൻ ഈ പേരിൽ കുറെ രാജ്യങ്ങൾ ഒന്നിച്ചു നിൽക്കേണ്ടിയിരുന്നു. അതനുസരിച്ചാണ്‌ എപിസിസിയുടെ സ്ഥാപക പിതാക്കന്മാർ ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്‌ ഗവണ്‍മന്റുകൾ ചേർന്ന്‌ 1968 ഡിസംബർ 12 ന്‌ ഏഷ്യൻ പസഫിക്‌ നാളികേര സമൂഹ സ്ഥാപന രേഖയിൽ ഒപ്പു വച്ചതു. 1969 ൽ ശ്രീലങ്കയും തായ്‌ലൻഡും മലേഷ്യയും ഇതിൽ അംഗമായി. വിയറ്റ്നാമാണ്‌ ഏറ്റവും ഒടുവിൽ അംഗമായത്‌, 1998 ൽ. പസഫിക്‌ മേഖലയിൽ നിന്ന്‌ 1971 ൽ സമോവയും 2011 ൽ പപ്പുവ ന്യുഗിനിയയും സോളമൻ ദ്വീപുകളും വനവാട്ടു, മൈക്രോനേഷ്യ, ഫിജി, കിരിബത്തി, മാർഷൽ ദ്വീപുകളും ഏറ്റവും ഒടുവിലായി ടോംഗോയും എപിസിസി അംഗങ്ങളായി. അങ്ങനെ മൊത്തം 18 രാജ്യങ്ങൾ. ഏഴ്‌ ഏഷ്യൻ രാജ്യങ്ങളും ഒൻപത്‌ പസഫിക്ക്‌ രാജ്യങ്ങളും. അസേഷ്യേറ്റ്‌ അംഗങ്ങളായി ജമൈക്കയും കെനിയയും.
എപിസിസി സ്ഥാപിച്ചുകൊണ്ടുള്ള കരാറിന്റെ ആമുഖത്തിൽ നാം ഇങ്ങനെ വായിക്കുന്നു: നാളികേര മേഖലയുടെ ഇപ്പോഴത്തെ(1968) അവസ്ഥയും ഭാവിയും നോക്കുമ്പോൾ നാളികേര ഉത്പാദക രാജ്യങ്ങളുടെ ഒത്തു ചേരലും, ഉത്പാദനം വിപണനം, ഗവേഷണം തുടങ്ങിയ മേഖലകളിലെ അവരുടെ പൊതുവായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആസൂത്രിത പദ്ധതികളുടെ വികസനവും അത്യാവശ്യമായിരുന്നു. ഇത്തരത്തിലൊരു സംഘടനയുടെ രൂപീകരണം അതത്‌ മേഖലകളിലെ നാളികേര വ്യവസായത്തിനാവശ്യമായ വിഭവസമാഹരണത്തിനും അതിന്റെ ത്വരിതവികസനത്തിനും വിലപ്പെട്ടതുമാകുന്നു.
ഈ അസൽ കരാറിന്റെ സത്ത പൂർണമായും ഉൾക്കൊണ്ട്‌ ആ ഉദ്ദേശലക്ഷ്യങ്ങൾ നേടാനുള്ള പ്രവർത്തന പരിപാടികളുമായി എപിസിസി സെക്രട്ടേറിയറ്റ്‌ മുന്നേറുകയാണ്‌. നാളികേര മേഖലയുടെ സുസ്ഥിര വികസനം മാത്രം ലക്ഷ്യമാക്കിയാണ്‌ എപിസിസിയും അംഗരാജ്യങ്ങളും നയപരിപാടികൾ ആവിഷ്കരിക്കുന്നത്‌. സമ്മേളനങ്ങളും അംഗത്വവും എപിസിസിയുടെ ധാരണാപത്രത്തിലെ ആറാം വകുപ്പും നിയമാവലിയും പ്രകാരം വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും എപിസിസി യുടെ പ്രതിനിധിയോഗവും രണ്ടു വർഷത്തിലൊരിക്കൽ വാർഷിക സമ്മേളനം കൂടാതെ ടെക്നിക്കൽ സമ്മേളനവും നടത്തണം. പ്രതിനിധി അഥവാ മന്ത്രിതല സമ്മേളനം ആണ്‌ സംഘടനയുടെ ഉന്നതാധികാര സമിതി. തീരുമാനങ്ങൾ എടുക്കുന്നത്‌ ഈ സമ്മേളനത്തിലാണ്‌. നയതന്ത്രാധികാരമുള്ള ഒരു പ്രതിനിധിയെ എങ്കിലും ഈ മന്ത്രിതല സമ്മേളനത്തിലേയ്ക്ക്‌ ഓരോ അംഗ രാജ്യങ്ങളും നിയോഗിച്ച്‌ അയക്കേണ്ടതാകുന്നു. അസോസിയേറ്റഡ്‌ അംഗങ്ങളായ രാജ്യങ്ങൾ അംഗീകൃത പ്രതിനിധികളെയാണ്‌ അയക്കേണ്ടത്‌.
ഓരോ അംഗരാജ്യങ്ങളെയും പ്രതിനിധീകരിച്ച്‌ മന്ത്രിമാർ തന്നെ പങ്കെടുക്കുന്ന സമ്മേളനമായതിനാലാണ്‌ മന്ത്രിതല സമ്മേളനം എന്ന്‌ ഇതിനെ വിളിക്കുന്നത്‌. മൈക്രോനേഷ്യയിൽ നടന്ന 50-​‍ാമത്‌ മന്ത്രിതല സമ്മേളനത്തിൽ മന്ത്രിമാരുടെ പങ്കാളിത്തം കുറവായിരുന്നു. അതുകൊണ്ട്‌, ഇന്ത്യയിൽ നടക്കുന്ന ഈ 51-​‍ാമത്‌ സമ്മേളനത്തിന്റെ അധ്യക്ഷപദവി വഹിക്കുന്നത്‌ ഇന്ത്യ ആയതിനാൽ, എപിസിസിയെ കൂടുതൽ ശാക്തീകരിക്കുന്നതിനു താഴെ പറയുന്ന നടപടികൾ സ്വീകരിച്ചിട്ടുണ്ട്‌.
1. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഉടൻ തന്നെ ഒരു മന്ത്രി തല സമ്മേളനം നടക്കും. അതിൽ മന്ത്രിമാരുടെ പ്രസംഗങ്ങൾ ഉണ്ടാവും. സമ്മേളനത്തിന്റെ ( നാല്‌) ചർച്ചാ വിഷയങ്ങൾ മന്ത്രിമാർ തന്നെ അവതരിപ്പിക്കും
2. ഇന്ത്യയിൽ എപിസിസിയുടെ അധ്യക്ഷസ്ഥാനം വഹിക്കുന്ന കേന്ദ്ര കൃഷി മന്ത്രി നേരിട്ട്‌ മറ്റ്‌ രാജ്യങ്ങളിലെ മന്ത്രിമാരെ കത്തു വഴി അടുത്ത സമ്മേളനത്തിൽ ചർച്ച ചെയ്യാനുള്ള വിഷയങ്ങൾ അറിയിക്കും.
3. ഇന്ത്യയിൽ എപിസിസിയുടെ അധ്യക്ഷസ്ഥാനം വഹിക്കുന്ന കേന്ദ്ര കൃഷി മന്ത്രി മറ്റ്‌ 17 അംഗ രാജ്യങ്ങളെയും അംഗങ്ങളല്ലാത്ത രാജ്യങ്ങളെയും സമ്മേളനത്തിനു ക്ഷണിക്കും. ഓമാനിലേയും ബംഗ്ലാദേശിലേയും ഔദ്യോഗിക പ്രതിനിധികൾ ഈ സമ്മേളനത്തിന്‌ എത്തിയിരിക്കുന്നത്‌ ഈ ക്ഷണപ്രകാരമാണ്‌.
ഈ സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയം എപിസിസി അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ഇടപാടുകൾ മെച്ചപ്പെടുത്തുക, അതുവഴി കർഷകർക്ക്‌ വിപണിയിൽ ഉയർന്ന വില ഉറപ്പുവരുത്തുക എന്നതാണ്‌. നിലവിൽ കച്ചവടക്കാരാണ്‌ നാളികേര വിപണി നിയന്ത്രിക്കുന്നത്‌. ഇതിനു പകരം ഉത്പാദകർ നിയന്ത്രിക്കുന്ന വിപണികൾ രൂപീകരിച്ച്‌ കർഷകർക്ക്‌ പരമാവധി നേട്ടം ഉണ്ടാക്കുക എന്നതും ചർച്ചാവിഷയമാകും.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഫിലിപ്പീൻസിൽ നടന്ന പ്രഥമ നാളികേര ഉത്സവത്തിൽ പങ്കെടുക്കാൻ എനിക്ക്‌ അവസരം ലഭിച്ചു. അവിടെ ഫിലിപ്പീൻസ്‌ കോക്കനട്‌ അതോറിട്ടിയും ഗുണഭോക്താക്കളും തമ്മിൽ നടന്ന ചർച്ചകളിൽ സംബന്ധിക്കാൻ കഴിഞ്ഞു. അതുപോലെ തന്നെ കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യയിൽ ബാംഗളൂരിൽ സംഘടിപ്പിച്ച ലോക നാളികേര ദിനാഘോഷങ്ങളിലും നാളികേര വികസന ബോർഡ്‌ അധ്യക്ഷൻ ശ്രീ.ടികെ ജോസിന്റെ ക്ഷണപ്രകാരം ഞാൻ പങ്കെടുക്കുകയുണ്ടായി. അവിടെയും കർഷകരും, വ്യാപാരികളും സ്ഥാപനങ്ങളും, ഗവണ്‍മന്റും തമ്മിലുള്ള ചർച്ചകൾ നേരിട്ട്‌ കണ്ടു. അതോടനുബന്ധിച്ച്‌ കർണാടകത്തിലെ നാളികേര കർഷക ഉത്പാദക കമ്പനികളുടെ നേതൃത്വവുമായി നടന്ന ചർച്ചകളിലും ഞാൻ പങ്കെടുക്കുകയുണ്ടായി. നാളികേര മേഖലയിലെ വ്യാപാരികളും കർഷകരും ഗുണഭോക്താക്കളും എല്ലാവരും കൃഷിക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന്‌ പ്രാധാന്യം നൽകുന്ന കാഴ്ച്ചയാണ്‌ ഫിലിപ്പീൻസിലും ഇന്ത്യയിലും എനിക്കു കാണാൻ കഴിഞ്ഞത്‌. രണ്ടു നാളികേര ഉത്പാദക രാജ്യങ്ങളിലേയും പ്രധാനപ്പെട്ട ആ സ്ഥാപനങ്ങളുടെ നേതൃത്വത്തോട്‌ അവരുടെ പ്രവർത്തനങ്ങളോട്‌ എനിക്ക്‌ വലിയ ആദരവ്‌ തോന്നി.
എപിസിസി എക്സിക്ക്യൂട്ടിവ്‌ ഡയറക്ടർ എന്ന നിലയിൽ നാളികേര മേഖലയുടെ വിജയത്തിനു പിന്നിലെ നിർണ്ണായക ഘടകമായി എനിക്ക്‌ അനുഭവപ്പെട്ടത്‌ താഴെ പറയുന്ന രണ്ടു കാര്യങ്ങളാണ്‌. ഒന്ന്‌ - നാളികേര കർഷകരുടെ ആവശ്യങ്ങൾ അറിഞ്ഞ്‌ അവരെ സഹായിക്കാനും, നാളികേര മേഖലയുടെ സുസ്ഥിരത ഉറപ്പാക്കാനും ഗവണ്‍മന്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ശേഷി. രണ്ട്‌ - ഈ സ്ഥാപനങ്ങളുടെ സേവനം ഫലപ്രദമായി പ്രയോജനപ്പെടുത്തുവാൻ കർഷകരും ഉത്പാദകരും രൂപീകരിക്കുന്ന കൂട്ടായ്മകൾ. അതിനാൽ നാളികേര കർഷകരെ സഹായിക്കാൻ നമ്മുടെ രാജ്യങ്ങളിൽ ഇത്തരം ശക്തമായ സ്ഥാപനങ്ങൾ ഉണ്ടായേ തീരൂ.
എപിസിസി അംഗ രാജ്യങ്ങളിലെ 
ഗവണ്‍മന്റുകളുടെ നയരൂപീകരണത്തെ സ്വാധീനിച്ചേക്കാവുന്നതാണ്‌ ഒരു ചോദ്യവും അതിന്റെ ഉത്തരവുമാണ്‌, ഗവണ്‍മന്റുകളുടെ മുമ്പിൽ എങ്ങിനെ നാളികേരത്തെ പ്രഥമപരിഗണന പട്ടികയിൽ കൊണ്ടുവരും എന്നത്‌. നാളികേരത്തിന്റെ  ടൺ അടിസ്ഥാനത്തിലുള്ള ഉത്പാദനം, നാളികേരകൃഷി എത്ര ഹെക്ടർ, നാളികേര വൃക്ഷങ്ങളുടെ എണ്ണം, കയറ്റുമതി വരുമാനം തുടങ്ങിയ വിഷയങ്ങളിലായിരുന്നു കാലാകാലങ്ങളായി നമ്മുടെ ദേശീയ സ്ഥിതിവിവരക്കണക്കുകൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്‌. ഇവിടെ നാം വിട്ടുപോയത്‌ കൃഷിക്കാരുടെ കാര്യമാണ്‌.
എപിസിസിയുടെ ഊന്നൽ നാളികേരത്തിലല്ല, നാളികേര കർഷകരിലാണ്‌. നാളികേര തോപ്പുകളിൽ പകലന്തിയോളം പണിയെടുക്കുന്ന കുട്ടികളും സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന മാനവികതയുടെ മഹാസമൂഹത്തെയാണ്‌. പപ്പുവ ന്യൂഗിനിയ എന്ന രാജ്യത്ത്‌ നാളികേര കൃഷി വിജ്ഞാനവ്യാപന പരിപാടികളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി എപിസിസി ഉപയോഗിക്കുന്ന നാളികേരത്തണലിൽ എന്ന ഒരു വീഡിയോ ഡോക്ക്യുമന്ററി ഉണ്ട്‌. മണ്ണിൽ പണിയെടുക്കുന്ന സാധാരണക്കാരായ നാളികേര കർഷകരുടെ കഥയാണത്‌.
ഒരു ഉത്പ്പന്നം വഴി മൊത്ത ആഭ്യന്തര ഉത്പാദനത്തിലേയ്ക്ക്‌ എത്ര വിഹിതം ലഭിച്ചു, അല്ലെങ്കിൽ കയറ്റുമതിയിൽ എത്ര നേടി, എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ നയവിദഗ്ധർ ആ ഉത്പന്നത്തിന്റെ മുൻഗണന നിശ്ചയിക്കുന്നത്‌. ഇന്തോനേഷ്യയുടെ നാളികേരത്തിൽ നിന്നുള്ള വരുമാനം വളരെ തുഛമാണ്‌ 0.56 ശതമാനം. പക്ഷെ ആ രാജ്യത്തെ 5.9 ദശലക്ഷം ഗ്രാമീണ ജനങ്ങളുടെ (ഇന്തോനേഷ്യയുടെ ജനസംഖ്യയുടെ ഏകദേശം പത്തു ശതമാനം വരും) മുഖ്യ ഉപജീവന മാർഗ്ഗമാണ്‌ നാളികേരം. ഇന്ത്യയിൽ മൊത്തം കയറ്റുമതിയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 0.13 ശതമാനം മാത്രമാണ്‌ നാളികേര ഉത്പ്പന്നങ്ങൾ വഴി നേടാൻ സാധിക്കുന്നത്‌. പക്ഷെ മൊത്തം ജനസംഖ്യയുടെ അഞ്ചു ശതമാനം(12 ദശലക്ഷം കുടുംബങ്ങൾ) നാളികേര കൃഷിയെ ആശ്രയിച്ച്‌ ജീവിക്കുന്നു. ഫിലിപ്പീൻസിൽ മൊത്തം കയറ്റുമതി വരുമാനത്തിന്റെ 2.68 ശതമാനം നേടുന്നത്‌ നാളികേര ഉത്പ്പന്നങ്ങളാണ്‌. ജനസംഖ്യയുടെ 20 ശതമാനം (18 ദശലക്ഷം ആളുകൾ = 3.5 ദശലക്ഷം കുടുംബങ്ങൾ) നാളികേര കൃഷിയെ ആശ്രയിച്ച്‌ ജീവിക്കുന്നു. പപ്പുവ ന്യുഗിനിയയിൽ നാളികേരത്തിലൂടെ ലഭിക്കുന്ന കയറ്റുമതി വരുമാനം 0.01 ശതമാനമാണ്‌. അഞ്ചു ലക്ഷം ഗ്രാമീണ കുടുംബങ്ങളാണ്‌ 
(ജനസംഖ്യയുടെ 45 ശതമാനം) നാളികേര മേഖലയെ ആശ്രയിച്ച്‌ ഉപജീവനം സാധിക്കുന്നത്‌. മിക്ക രാജ്യങ്ങളിലേയും സ്ഥിതി ഇതു തന്നെ. 
പൊതുവെ എല്ലാ ജ്യങ്ങളിലേയും നയരൂപീകരണ വിദഗ്ധർ തെറ്റായ മാനദണ്ഡങ്ങൾ അനുസരിച്ചാണ്‌ വിഭവ വിതരണത്തിന്‌ മുൻഗണന നിശ്ചയിക്കുന്നത്‌. അതുകൊണ്ടാണ്‌ നാളികേര മേഖല പൈന്തള്ളപ്പെട്ടു പോകുന്നത്‌. എന്നാൽ നയങ്ങളിൽ മാനുഷികതയുടെ അംശം ചേർത്ത്‌ നാളികേര കർഷകർക്ക്‌ അൽപം പ്രാധാന്യം നൽകിയാൽ അതനുസരിച്ച്‌ രാഷ്ടത്തിന്റെയും കർഷകന്റെയും താൽപര്യമനുസരിച്ച്‌ വിഭവ വിതരണം നടത്തിയാൽ നാളികേര മേഖലയിൽ നിന്നുള്ള കയറ്റുമതി ഗണ്യമായി വർധിപ്പിക്കാൻ സാധിക്കും.അതുവഴി ആ രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ നിർണായക പുരോഗതി സാധ്യമാവുകയും ചെയ്യും.
ഇതിനായി ഒരു പ്രത്യേക പ്രവർത്തക സമിതി രൂപവത്ക്കരിച്ചുകൊണ്ട്‌ ഏഷ്യൻ പസഫിക്‌ നാളികേര സമൂഹം 2010ൽ തന്ത്പരമായ ഒരു ചുവടുവയ്പ്പ്‌ നടത്തുകയുണ്ടായി. കർഷകർക്ക്‌ പ്രയോജനപ്രദമായ പദ്ധതികൾ, നാളികേരവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ശാക്തീകരണം, എപിസിസിയുടെ കൂടുതൽ സജീവ സാന്നിധ്യം എന്നിവ വഴി ഓരോ രാജ്യത്തും കൂടുതൽ നാളികേര കേന്ദ്രീകൃത സേവനങ്ങൾ ലഭ്യമാക്കുകയാണ്‌ ഈ സമിതിയുടെ ചുമതല. നാളികേര മേഖലയുടെ വികസനം ത്വരിതപ്പെടുത്തുന്ന പദ്ധതികളും സഹകരണങ്ങളും ഇടപെടലുകളുമാണ്‌ സമിതി നടപ്പാക്കുക. ഇവിടെ നടക്കുന്ന 51-​‍ാമത്‌ മന്ത്രിതല സമ്മേളനം ഈ സമിതിയെ കൂടുതൽ ശാക്തീകരിക്കും.
നാളികേര മേഖല നേരിടുന്ന പ്രശ്നങ്ങൾ, പരിമിതികൾ, രോഗകീടങ്ങൾ വിപണി, കാലാവസ്ഥാവ്യതിയാനം തുടങ്ങിയവയെ കുറിച്ചും ഇവിടെ നടക്കുന്ന ചർച്ചകൾ പരസ്പര ആശയവിനിമയമാണ്‌ പ്രതീക്ഷിക്കുന്നത്‌. പരിഹാര മാർഗ്ഗങ്ങൾ പൊതുവിൽ സ്വീകരിക്കാം.

നീരയ്ക്ക്‌ വൻ വിദേശ വിപണി : എപിസിസി

cdb
നീരയെ കാത്തിരിക്കുന്നത്‌ അമേരിക്കയും ജപ്പാനും കാനഡയുമുൾപ്പെടെയുള്ള വൻ വിപണി. മറ്റു നാളികേരോൽപാദന രാജ്യങ്ങളെല്ലാം തന്നെ നീരയുടെ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ വിപണി കണ്ടെത്തിയിരിക്കുന്നത്‌ അമേരിക്ക, കാനഡ, നോർവേ, ഫ്രാൻസ്‌, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലും ഗൾഫ്‌ രാജ്യങ്ങളിലുമാണ്‌. എന്നാൽ, ഈ രാജ്യങ്ങളൊന്നും ലഘുപാനീയം എന്ന നിലയ്ക്ക്‌ ഇതുവരെ വാണിജ്യാടിസ്ഥാനത്തിൽ മറ്റു രാജ്യങ്ങളിലേക്കു നീര കയറ്റിയയച്ചിട്ടില്ലെന്നു നാളികേരോത്പാദക രാജ്യങ്ങളുടെ (എപിസിസി) സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട റിപ്പോർട്ടിൽ പറയുന്നു. നീര പോഷക പാനീയം എന്ന നിലയ്ക്കു തദ്ദേശീയമായി ഉപയോഗിക്കുകയും നീരയുടെ മൂല്യവർദ്ധിത ഉൽപന്നങ്ങൾ കയറ്റിയയയ്ക്കുകയുമാണ്‌ എപിസിസിയിലെ ഇന്ത്യയൊഴികെയുള്ള 17 രാജ്യങ്ങളും ചെയ്യുന്നത്‌. ലഘുപാനീയം എന്ന നിലയ്ക്കു വാണിജ്യാടിസ്ഥാനത്തിൽ നീര കയറ്റുമതിക്ക്‌ ഇന്ത്യയുടെ (കേരളത്തിന്റെ) മുന്നിൽ വൻ സാധ്യത തുറന്നു കിടപ്പുണ്ടെന്നു വ്യക്തമാക്കുന്നതാണ്‌ ഈ റിപ്പോർട്ട്‌.
ഏറ്റവുമൊടുവിൽ പുറത്തുവന്ന കണക്കു പ്രകാരം ലോകത്ത്‌ ഏറ്റവുമധികം നാളികേരം ഉത്പാദിപ്പിക്കുന്നത്‌ ഇന്ത്യയാണ്‌. 2039 ഹെക്ടറിലായി 2189 കോടി നാളികേരമാണ്‌ ഇന്ത്യയുടെ വാർഷികോത്പാദനം. ഇന്തോനീഷ്യയും ഫിലിപ്പീൻസും ഇന്ത്യയെക്കാൾ കൂടുതൽ ശതമാനം സ്ഥലം നാളികേര കൃഷിക്കായി നീക്കി വയ്ക്കുന്നുണ്ടെന്നു മാത്രം. നാളികേരോത്പാദനത്തിലെ ഈ മുൻതൂക്കം തന്നെയാണ്‌ ഇന്ത്യയുടെ സാധ്യതയും വർദ്ധിപ്പിക്കുന്നത്‌.
എന്നാൽ, നീരയോ മൂല്യവർദ്ധിത ഉൽപന്നങ്ങളോ കയറ്റുമതി ചെയ്യാത്ത ഏക എപിസിസി രാജ്യം ഇന്ത്യയാണെന്നതാണു വൈരുധ്യം. ഇന്തോനേഷ്യയും തായ്‌ലൻഡും ഫിലിപ്പീൻസും മലേഷ്യയും ശ്രീലങ്കയുമെല്ലാം നീരയുടെ മൂല്യവർദ്ധിത ഉൽപന്ന കയറ്റുമതിയിൽ മുൻപിലാണ്‌. കഴിഞ്ഞ വർഷം ഇന്തൊനീഷ്യ ഉത്പാദിപ്പിച്ചതു 10 ലക്ഷം മെട്രിക്‌ ടൺ പാം ഷുഗറാണ്‌.
ഇന്ത്യയിൽ ഇന്നുള്ള മൊത്തം തെങ്ങുകളുടെ ഒരു ശതമാനം നീര ഉത്പാദനത്തിന്‌ ഉപയോഗിച്ചാൽ 18 ലക്ഷം തെങ്ങുകളിൽ നിന്നു നീര ഉത്പാദിപ്പിക്കാൻ കഴിയും. നീര വിൽപനയിലൂടെ ലഭിക്കുന്ന തുകയുടെ പകുതി കർഷകനു നൽകാനാകും. കാൽ ഭാഗം ചെത്തുകാരനും കാൽ ഭാഗം സംസ്കരണത്തിനും ചെലവാകും. ഈ രീതിയിൽ ശൈശവ ദശ പിന്നിട്ട്‌, കയറ്റുമതിയുടെ ട്രാക്കിൽ കയറുന്നതോടെ നീര കേരളത്തിന്റെയും ഇന്ത്യയുടെയും വ്യാവസായിക ഭൂപടം തിരുത്തിക്കുറിക്കുമെന്നാണു വിലയിരുത്തൽ.
ഏറ്റവുമധികം തെങ്ങുകളുള്ള കേരളത്തിൽ 10 ശതമാന്‌ തെങ്ങുകൾ നീര ചെത്താൻ ഉപയോഗിച്ചാൽ പ്രതിവർഷം 54,000 കോടി രൂപയുടെ വിൽപന നടക്കും. ലിറ്ററിന്‌ 100 രൂപ എന്ന കണക്കിൽ 10 ലക്ഷം പേർക്കു തൊഴിൽ ലഭിക്കുമെന്നതും പ്രധാനം. ഗൾഫ്‌ മലയാളികൾ പ്രതിവർഷം കേരളത്തിലേക്ക്‌ അയയ്ക്കുന്നതിനെക്കാൾ അധികം തുക ഇതുവഴി ലഭിക്കും. മഹാരാഷ്ട്രയെയും ഗോവയെയും കർണ്ണാടകത്തിനെയും തമിഴ്‌നാടിനെയും ഇതേ വഴിക്കു നയിക്കാൻ കഴിഞ്ഞാൽ വിദേശവിപണിയിൽ ഇന്ത്യൻ നീര ചരിത്രമെഴുതുന്ന കാലം വിദൂരമല്ല.

നൂറുമേനിയുടെ കൊയ്ത്തുകാർ


സിഡിബി ന്യൂസ്‌ ബ്യൂറോ കൊച്ചി - 11

തെങ്ങിനിടയിൽ ജാതി, കൊക്കോ, കുരുമുളക്‌ എന്നിവ ഇടവിളയായി വളർത്തി നാളികേര കൃഷി വൻ ലാഭകരമാക്കിയ കൃഷിക്കാരനാണ്‌ പൊള്ളാച്ചി താലൂക്കിലെ ഓടക്കയം സ്വദേശിയായ ഓവിആർ സോമസുന്ദരം. മദ്രാസ്‌ ക്രിസ്ത്യൻ കോളജിൽ നിന്ന്‌ ബോട്ടണിയിൽ ബിരുദം നേടിയ സോമസുന്ദരം ഉപരിപഠനത്തിനു പോകാതെ ഗ്രാമത്തിലെ സ്വന്തം കൃഷിയിടത്തിലേയ്ക്ക്‌ ഇറങ്ങുകയായിരുന്നു. 
ശാസ്ത്രീയമായ കൃഷിരീതികളിലൂടെ അദ്ദേഹം തന്റെ തെങ്ങുകൃഷിയിടം ഒരു ബഹുവിളതോട്ടമായി മാറ്റി. പ്രത്യേകിച്ച്‌ ജാതി കൃഷിയിൽ. ഇന്ന്‌ ഇന്ത്യയിലെ ഏറ്റവും മികച്ച ജാതി കർഷകരിൽ ഒരാളാണ്‌ ഓവിആർ. സമീപത്തുള്ള കൃഷിക്കാർക്ക്‌ ആവശ്യമുള്ള ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ അദ്ദേഹം മിതമായ വിലയക്ക്‌ തന്റെ കൃഷിയിടത്തിൽ നിന്ന്‌ ലഭ്യമാക്കി. താൻ സ്വായത്തമാക്കിയ കൃഷി വിജ്ഞാനം മറ്റു കർഷകർക്കായി പങ്കു വയ്ക്കുന്നതിൽ ഉത്സുകനായ ഓവിആർ തമിഴ്‌നാട്ടിലും ഇന്ത്യയിലും ഇന്ത്യയ്ക്കു വെളിയിലും വിജ്ഞാന വ്യാപന യാത്രകൾ യഥേഷ്ടം നടത്താറുണ്ട്‌.
ഇന്ന്‌ അദ്ദേഹത്തിന്റെ കൃഷിയിടം നാളികേര കർഷകർക്ക്‌ ഒരു മാതൃകാ കൃഷിത്തോട്ടമാണ്‌. കൃഷിരീതികൾ, സസ്യസംരക്ഷണം, ജലസേചനം, വിളവെടുപ്പ്‌, സംസ്കരണം തുടങ്ങി എല്ലാ മേഖലകളിലും ഓവിആറിന്റെ കൃഷിയിടം പുതിയ ധാരാളം അറിവുകൾ നൽകുന്നു.ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ, കേന്ദ്ര തോട്ടവിള സ്ഥാപനം, നാളികേര വികസന ബോർഡ്‌. ഇന്ത്യൻ സുഗന്ധവിള ഗവേഷണ കേന്ദ്രം, തമിഴ്‌നാട്‌ കാർഷിക സർവ കലാശാല, തമിഴ്‌നാട്‌ കൃഷി വകുപ്പ്‌ എന്നിവ ഓവിആറിന്റെ കൃഷിയിടത്തെ മാതൃകാ കൃഷിയിടമായി അംഗീകരിച്ചിരിക്കുന്നു.
ഇന്ത്യയിൽ നിന്നുള്ള വിവിധ സർവകലാശാലകളിൽ നിന്നു മാത്രമല്ല, അമേരിക്കയിലെ കോർണൽ സർവകലാശാലയിലേയും മറ്റ്‌ നിരവധി അന്തർദേശിയ സർവകലാശാലകളിലേയും ഗവേഷണ കേന്ദ്രങ്ങളിലേയും വിദ്യാർത്ഥികളും ഗവേഷകരും പഠനങ്ങൾക്കായി ഓടക്കയത്തുള്ള ഈ കൃഷിയിടത്തിൽ എത്തുന്നു. 2014 ജൂണിൽ ഓസ്ട്രേലിയ, ന്യൂസിലാന്റ്‌,ഇംഗ്ലണ്ട്‌ എന്നീ രാജ്യങ്ങളിൽ നിന്ന്‌ ഒൻപതു ശാസ്ത്രജ്ഞർ ഓവിആറിന്റെ കൃഷിയിടത്തിൽ ഗവേഷണത്തിനായി എത്തി. ഓസ്ട്രേലിയയിലെ ലാറ്റ്‌റോബ്‌ സർവകലാശാലയിൽ നിന്ന്‌ ഡോ.പീറ്റർ സെയിലിന്റെ നേതൃത്വത്തിൽ 15 വിദ്യാർത്ഥികൾ 2014 ജനുവരിയിലും ഇവിടെ എത്തിയിരുന്നു.
തെങ്ങിനെ ബാധിക്കുന്ന നിരവധി രോഗങ്ങൾ പ്രതിരോധിക്കാൻ നാളികേര വികസന ബോർഡ്‌, കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം, തമിഴ്‌നാട്‌ കാർഷിക സർവകലാശാല എന്നിവയുമായി അദ്ദേഹം സഹകരിക്കുന്നു. 
നിലവിൽ തമിഴ്‌നാട്‌ ദൂരദർശൻ കാർഷിക ഉപദേശക സമിതി അംഗം, കോയമ്പത്തൂർ ഫോറസ്റ്റ്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ഉപദേശക സമിതി അംഗം, തമിഴ്‌നാട്‌ ജൈവകൃഷി നയരൂപീകരണ സമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന ഓവിആർ, നാളികേര വികസന ബോർഡ്‌ ഗവേഷണ സമിതി അംഗം, തമിഴ്‌നാട്‌ കാർഷിക സർവകലാശാല നിർവഹാകസമിതി അംഗം, സർവകലാശാല പ്രാദേശിക ഗവേഷണ സമിതി അംഗം, ഇന്ദിരാഗാന്ധി വന്യജീവി സംരക്ഷണ കേന്ദ്രം ഓണററി വാർഡൻ, തമിഴ്‌നാട്‌ വനം വകുപ്പ്‌ ഉപദേശക സമിതി അംഗം, തമിഴ്‌നാട്‌ ജൈവകൃഷി ഉന്നതാധികാര സമിതി അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്‌. 
കാർഷിക മേഖലയിൽ ഇതിനോടകം നിരവധി പുരസ്കാരങ്ങൾ ഓവിആറിനെ തേടി എത്തിയിട്ടുണ്ട്‌. 1991 ൽ സിപിസിആർഐയുടെ മികച്ച നാളികേര കർഷകൻ, 2005 ലെ തമിഴ്‌നാട്‌ കാർഷിക സർവകലാശാലയുടെ വേലൻമയി ചെമ്മാൾ അവാർഡ്‌, 2011 ൽ സിപിസിആർഐയിൽ നടന്ന അന്താരാഷ്ട്ര നാളികേര ജൈവ വൈവിധ്യ കോൺഫറൺസിൽ അംഗീകാര പത്രം, 2010 ൽ പൊള്ളാച്ചി എൻജിഎം കോളജ്‌ അലുമിനിയുടെ മികച്ച പൂർവവിദ്യാർത്ഥിക്കുള്ള പുരസ്കാരം എന്നിവ ചിലതു മാത്രം.
കൃഷിയുമായി ബന്ധപ്പെട്ട്‌ അമേരിക്ക, യൂറോപ്പ്‌, ഓസ്രട്രേലിയ, ഇന്തോനേഷ്യ, തായ്‌ലൻഡ്‌, ഫിലിപ്പീൻസ്‌, ഇസ്രായേൽ, സിംഗപ്പൂർ, പപ്പുവാ ന്യൂഗിനിയ, ശ്രീലങ്ക, വെസ്റ്റ്‌ ഇൻഡീസ്‌ തുടങ്ങിയ രാജ്യങ്ങളിൽ ഓവിആർ സന്ദർശനം നടത്തിയിട്ടുണ്ട്‌. ജാതി കർഷകരുടെ ക്ഷണപ്രകാരം 2005 ൽ വെസ്റ്റ്‌ ഇൻഡീസിലും വിത്തു തേങ്ങയുടെ ഉത്പാദന രീതികൾ ചർച്ച ചെയ്യാൻ തമിഴ്‌നാട്‌ കാർഷിക സർവകലാശാലയുടെ ശാസ്ത്രജ്ഞർക്കൊപ്പം ശ്രീലങ്കയും സന്ദർശിച്ചു. വനിലയുടെ സംസ്കരണ രീതികൾ മനസിലാക്കാൻ 2001 ൽ പപ്പുവന്യൂഗിനിയയും കൊക്കോടെക്‌ മീറ്റിംങ്ങിൽ പങ്കെടുക്കാൻ ഇന്തോനേഷ്യയും സന്ദർശിക്കുകയുണ്ടായി.
കൃഷിയിൽ അനുവർത്തിക്കുന്ന നൂതന മാതൃകകളുടെ പേരിൽ വാർത്താ മാധ്യമങ്ങളിൽ നിരന്തരം നിറഞ്ഞു നിൽക്കുന്ന പേരാണ്‌ ഓവിആറിന്റേത്‌. ദൂർദർശൻ, ഇന്ത്യാവിഷൻ, അമൃത, മക്കൾടിവി തുടങ്ങിയ ചാനലുകൾ ഓവിആറിന്റെ നാളികേര കൃഷി, കൊക്കോ കൃഷി, ജാതി കൃഷി എന്നിവയെക്കുറിച്ച്‌ പ്രത്യേക പരിപാടികൾ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്‌. അദ്ദേഹത്തിന്റെ നാളികേരാധിഷ്ഠിത കൃഷിരീതികളെ കുറിച്ച്‌ ആകാശവാണിയും പരിപാടികൾ പ്രക്ഷേപണം ചെയ്തിട്ടുണ്ട്‌. കൂടാതെ ഇന്ത്യൻ നാളികേര ജേണൽ, കർഷകൻ, മലയാള മനോരമ, ദീപിക, ദിനമലർ, ദ ഹിന്ദു, വിവിധ തമിഴ്‌ ആനുകാലികങ്ങൾ എന്നിവയിൽ നിരവധി തവണ ഓവിആറിന്റെ കൃഷിയും കൃഷിയിടങ്ങളും ലേഖനങ്ങളും ഫീച്ചറുകളുമായി വന്നിട്ടുണ്ട്‌.
കൂടാതെ തമിഴ്‌നാട്‌ കാർഷിക സർവകലാശാല, ധാർവാദ്‌ കാർഷിക സർവകലാശാല, അരക്കനട്‌ ആൻഡ്‌ സ്പൈസ്‌ റിസേർച്ച്‌ ഡയറക്ടറേറ്റ്‌ , ഐസിഎആർ,ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സ്പൈസ്‌ റിസേർച്ച്‌ തുടങ്ങിയ സ്ഥാപനങ്ങളുടെ ജേണലുകളിൽ ഓവിആറിന്റെ ലേഖനങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
മരണാന്തര ബഹുമതിയായിട്ടാണ്‌ ഡോ.ഹരിദാസിന്‌ ഈ പുരസ്കാരം സമർപ്പിക്കുന്നത്‌. നാളികേര മേഖലയിൽ, പ്രത്യേകിച്ച്‌ വെളിച്ചെണ്ണയുമായി ബന്ധപ്പെട്ട്‌ നടത്തിയ ഗവേഷണത്തിന്‌ അദ്ദേഹം നൽകിയ മഹത്തായ സംഭാവനയുടെ പേരിലാണ്‌ ഈ പുരസ്കാരം. കോഴിക്കോട്‌ ജനിച്ച ഡോ.ഹരിദാസിന്റെ കുടുംബവീട്‌ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലാണ്‌. മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിലായിരുന്നു പഠനം. ബയോകെമിസ്ട്രി, ഫാർമക്കോളജി, മൈക്രോബയോളജി, ഫൊറൻസിക്‌ മെഡിസിൻ എന്നിവയിൽ സ്വർണ മെഡലോടെയാണ്‌ എംബിബിഎസ്‌ പാസായത്‌. തുടർന്ന്‌ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന്‌ എംഡി, ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന്‌ കാർഡിയോളജിയിൽ ഉപരിപഠനം. പിന്നീട്‌ തിരുവനന്തപുരം ആലപ്പുഴ മെഡിക്കൽ കോളജുകളിൽ കാർഡിയോളജി ട്യൂട്ടറായി അധ്യാപക വൃത്തി.
1990 ൽ അമേരിക്കയിലെ പോർട്ട്ലാന്റിലുള്ള ഒറിഗോൺ സർവകലാശാലയിൽ ഉപരിപഠനം.തിരികെ എത്തി മദ്രാസ്‌ മെഡിക്കൽ മിഷൻ ആശുപത്രിയിൽ 98 വരെ കാർഡിയോളജി വിഭാഗം തലവൻ. 2002 ൽ ഇന്ത്യൻ കോളജ്‌ ഓഫ്‌ കാർഡിയോളജിയുടെ ഫെലോഷിപ്‌. 1998 ൽ അദ്ദേഹം കൊച്ചിയിൽ അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ ശയൻസ്‌ സ്ഥാപിക്കുന്നതിനായി ക്ഷണിക്കപ്പെട്ടു. ഇന്ന്‌ ഹൃദ്‌ രോഗ ചികിത്സയിൽ ഇന്ത്യയിലെ തന്നെ മികച്ച ആശുപത്രിയാണ്‌ അമൃത. അനേകം അന്താരാഷ്ട്ര പുരസ്കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
ചികിത്സാ രംഗത്തെ സേവനങ്ങൾ മാനിച്ച്‌ ഡബ്ലിനിലെ റോയൽ കോളജിന്റെ ഫെലോഷിപ്പ്‌ 2010 ൽ ഡോ.ഹരിദാസിനെ തേടിയെത്തി. നാളികേര വികസന ബോർഡും അമൃത ഇൻസ്റ്റിറ്റിയൂട്ടുമായി സഹകരിച്ച്‌ നടത്തുന്ന വിവിധ ഗവേഷണങ്ങളുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററാണ്‌ ഡോ. ഹരിദാസ്‌. ഭക്ഷണസാധനങ്ങൾ തയാറാക്കാൻ വെളിച്ചെണ്ണ ഉപയോഗിക്കുമ്പോൾ അതിന്‌ എത്രത്തോളം ഹൃദ്‌രോഗ സാധ്യത ഉണ്ട്‌ എന്നതായിരുന്നു ഗവേഷണം. സൂര്യകാന്തി എണ്ണയുമായി താരതമ്യം ചെയ്തായിരുന്നു പഠനം നടത്തിയത്‌. ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന ഹൃദ്‌ രോഗികളെ തന്നെയാണ്‌ പഠനവിധേയമാക്കിയത്‌. വെളിച്ചെണ്ണയും ഹൃദ്‌രോഗവുമായി ഒരു ബന്ധവുമില്ല എന്നതായിരുന്നു പഠനഫലം. പക്ഷെ 2012ൽ ഗവേഷണം പൂർത്തിയാകുന്നതിനും മുമ്പെ ഡോ.ഹരിദാസ്‌ ദിവംഗതനായി. ലോകത്തിൽ ആദ്യമായിട്ടാണ്‌ വെളിച്ചെണ്ണയെ കുറിച്ച്‌ ഇത്തരത്തിൽ ഒരു ഗവേഷണം നടന്നത്‌.
കർണാടകത്തിലെ മികച്ച നാളികേര കർഷകനായ വിജയകുമാറിന്‌ സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ കൃഷി ഒരു അഭിനിവേശമായിരുന്നു. 1961 ൽ മൈസൂർ സർവകലാശാലയിൽ നിന്ന്‌ ബോട്ടണിയിൽ ബിരുദം നേടി. അതിനു മുമ്പെ തന്നെ അദ്ദേഹം നാളികേര കൃഷി ആരംഭിച്ചിരുന്നു. ടി ഇന്റു ഡി, തിപ്ത്തൂർ ടോൾ, വെസ്റ്റ്‌ കോസ്റ്റ്‌ ടോൾ എന്നീ ഇനങ്ങളാണ്‌ വിജയകുമാർ കൂടുതലായി കൃഷി ചെയ്ത തെങ്ങിനങ്ങൾ. തെങ്ങിൻ തോപ്പിൽ തണ്ണിമത്തൻ കൃഷി ചെയ്യുകയായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു വിനോദം. കൂടാതെ മുന്തിരി കൃഷിയും ആരംഭിച്ചു. ഡോ.പ്രേംനാഥ്‌, ഡോ.ഒപി ദത്ത്‌ എന്നീ ശാസ്ത്രജ്ഞരായിരുന്നു മുഖ്യ ഉപദേഷ്ടാക്കൾ. 
ഹരിതവിപ്ലവത്തിന്റെ ഭാഗമായി ഫിലിപ്പീൻസിൽ നിന്ന്‌ പുതിയ ഇനം നെൽവിത്തിനങ്ങൾ കൊണ്ടു വന്നപ്പോൾ രാജ്യത്ത്‌ ആദ്യമായി ഐ.ആർ - 8 എന്ന അത്യുത്പാദന ശേഷിയുള്ള നെല്ല്‌ കൃഷി ചെയ്ത കർഷകനാണ്‌ വിജയകുമാർ. കൂടാതെ വഴുതിന, മെയ്സ്‌, ക്യാപ്സിക്കം, നിലക്കടല എന്നിവയുടെയും സങ്കര ഇനങ്ങൾ അദ്ദേഹം പരീക്ഷണാർത്ഥം കൃഷി ചെയ്ത്‌ കർഷകർക്ക്‌ മാതൃക കാട്ടി. 1972 ൽ അദ്ദേഹത്തെ ഒരു വർഷത്തെ കൃഷി പഠന പരീക്ഷണങ്ങൾക്കായി ഗവണ്‍മന്റ്‌ ഓഫ്‌ ഇന്ത്യയുടെ വിജ്ഞാനവ്യാപന വിഭാഗം അമേരിക്കയിലേയ്ക്ക്‌ അയച്ചു. 1974-ൽ ന്യൂഡൽഹിയിൽ നടന്ന പ്രഥമ കാർഷിക മേളയിൽ അദ്ദേഹത്തെ ഫാർമർ പ്രോഫസർ എന്ന പേരിൽ ആദരിച്ചു. ബാംഗളൂർ കാർഷിക സർവകലാശാലയുടെ നെൽ കൃഷിക്കായുള്ള പാനൽ അംഗമാണ്‌.
രാമനഗരത്തിൽ ഇരുപത്‌ ഏക്കർ നാളികേര കൃഷിയുള്ള വിജയകുമാർ തോട്ടത്തിലെ നാളികേരം സംസ്കരിച്ച്‌ ഡസിക്കേറ്റഡ്‌ കോക്കനട്‌ ഉത്പാദിപ്പിക്കുന്നു. കൂടാതെ ചകരിനാര്‌, കൊയർ പിത്ത്‌, ചിരട്ടക്കരി എന്നിവ ഉത്പാദിപ്പിക്കുന്ന യൂണിറ്റുകളും ഇതോടനുബന്ധിച്ച്‌ പ്രവർത്തിക്കുന്നു. രാജ്യത്തെ 60 ശതമാനം ഡസിക്കേറ്റഡ്‌ കോക്കനട്ടും ഉത്പാദിപ്പിക്കുന്നത്‌ കർണാടകത്തിലാണ്‌. ഇതിന്റെ ഉത്പാദക അസോസിയേഷന്റെ നിർവാഹക സമിതി അംഗമാണ്‌ വിജയകുമാർ. കർണാടക കൊയർ ഉത്പാദക അസോസിയേഷൻ ഉപദേശക സമിതി അംഗവുമാണ്‌. 
1997 ൽ ബാംഗളൂർ താലൂക്കിലെ കൊളുരുവിൽ അദ്ദേഹം ഭാഗ്യലക്ഷ്മി ഫാംസ്‌ എന്ന പേരിൽ 3000 നാളികേര വൃക്ഷങ്ങളുള്ള ഒരു കൃഷിയിടം ഉണ്ടാക്കി. ഇവിടെ നിന്നുള്ള നാളികേരത്തിൽ ഭൂരിഭാഗവും കരിയ്ക്കായി വിളവെടുത്ത്‌ ബാംഗളൂർ നഗരത്തിൽ വിൽപനയ്ക്ക്‌ നൽകുന്നു. നാളികേരത്തിനൊപ്പം 3000 മാവ്‌, 1000 സപ്പോട്ട, കാപ്പി, ലിച്ചി, റംബുട്ടാൻ തുടങ്ങിയവ ഇടവിളയായും നട്ടു വളർത്തി. മരുമകൻ നാഗരാജിന്റേതാണ്‌ ഇപ്പോൾ ഈ ഫാം. നാളികേര വികസന ബോർഡ്‌, ബാഗൽകോട്ട്‌ കാർഷിക സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളുടെ പുരസ്കാരങ്ങൾക്ക്‌ ഈ കൃഷിയിടം അർഹമായിട്ടുണ്ട്‌. ഒരു തെങ്ങിൽ നിന്ന്‌ വർഷം ശരാശരി 250 നാളികേരമാണ്‌ വിളവ്‌. നാളികേര വികസന ബോർഡ്‌, വിവിധ കാർഷിക സർവകലാശാലകൾ എന്നിവയുടെ വിവധി സമിതികളിൽ ഇദ്ദേഹം അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...