21 Jan 2014

malayalasameeksha /jan 15-feb 15/2014/




 
reading problem,?
please download the
 
 three fonts LIPI. UNICODE RACHANA:CLICK HERE


 ഉള്ളടക്കം


ലേഖനം
സാഹിതീയ ഭംഗിയും ദാർശനികദീപ്തിയും ഗുരുദേവ കൃതികളിൽ ഒത്തിണങ്ങി
ഒ.എൻ.വി.കുറുപ്പ്‌
വാലിന്‌ ആട്‌ വാല്‌!
സി.രാധാകൃഷ്ണൻ 
 ആർക്ക്‌ വോട്ടുചെയ്യണം? അഥവാ ആരാണ്‌ ജനപ്രതിനിധി
അമ്പാട്ട്‌ സുകുമാരൻ നായർ

കണ്ണീര്‍ പന്തലിലെ ആഘോഷങ്ങള്‍
സി.പി.രാജശേഖരൻ
അപൂര്‍ണമായ ഒരു സായംസന്ധ്യയുടെ കഥ
 ശ്രീപാർവ്വതി
പ്രകാശവും പ്രളയവും
മങ്ങാട്‌ ബാലചന്ദ്രൻ
പൈലോ പോൾ
ഡോ.പോൾ മണലിൽ 
Investment in Equity
Sunil M S
കൃഷി
തെങ്ങിന്റെ ചങ്ങാതിമാർ; കേരകർഷകരുടേയും കേരളത്തിന്റേയും
ടി.കെ.ജോസ് ഐ.എ എസ്
ഇത്തിരി കേരപുരാണം : ചിന്തിക്കാനും പോംവഴി കാണാനും
ജോസഫ്‌ ആലപ്പാട്ട്‌
കേരസംരക്ഷണ മേഖലയിലെ മാറുന്ന കാഴ്ചകൾ
ഡോ. സി. തമ്പാൻ
ചങ്ങാതിക്കൂട്ടം പരിശീലന പദ്ധതി പഞ്ചായത്തുകൾ ഏറ്റെടുക്കുന്നു
അഡ്വ. സി. പ്രിയേഷ്കുമാർ
തെങ്ങുകൃഷി പ്രശ്നങ്ങളും സാധ്യതകളും
മേരി ലാസർ
കവിത
അയ്യപ്പാഞ്ജലി
എസ്‌.രമേശൻ നായർ  
കാവ്യകന്യക
രാധാമണി പരമേശ്വരൻ  

ഇരുളിടുക്കിൽ നിന്ന് ബ്രഹ്മരാഗത്തിലെക്ക് ഉൾമിഴിയാം!
ഡോ കെ ജി ബാലകൃഷ്ണൻ 

ജലം / കുപ്പിവെള്ളം
ശ്രീകൃഷ്ണദാസ് മാത്തൂർ
ശൂന്യത
ശ്രീദേവി നായർ 
ന്യൂ​ ജനറേഷൻ പെണ്ണ്‌
വെള്ളിയോടൻ
കൺട്രോൾ
സത്താർ ആദൂർ
നില തെറ്റിക്കുന്ന മുകള്‍നിലകള്‍ .......
ബീനാമോൾ
തെരുവോരത്തെ നിലവിളിക്കുഞ്ഞ്
ഗീത മുന്നൂർക്കോട് 

പരിപ്പുവട
അനന്തകൃഷ്ണൻ മാന്താനത്ത്‌

നീതി
ടി. കെ. ഉണ്ണി

ശവരുചികളുടെ പാചകശാസ്ത്രം
നിദർശ് രാജ്
ചെറിയ വലിപ്പങ്ങൾ
ഷീലാ ലാൽ
ജ്ഞാനസൂര്യൻ
നീരാവിൽ വിശ്വമോഹൻ
കൺട്രോൾ
സത്താർ ആദൂർ
I  Was Chained
Geetha Munnurcode
അസൂയ-യവ്തുഷെങ്കോ
പരിഭാഷ: വി രവികുമാർ
കഥ
രാജകീയം
മോഹൻ ചെറായി 
 കള്ളൻ
സുനിൽ എം എസ്
നോവൽ
കുലപതികൾ-17
സണ്ണി തായങ്കരി 
എഡിറ്ററുടെ കോളം/നവാദ്വൈതം
അച്ചടിമാധ്യമവും സൈബർ ഇടവും കൈകോർക്കണം
എം.കെ.ഹരികുമാർ

ആർക്ക്‌ വോട്ടുചെയ്യണം? അഥവാ ആരാണ്‌ ജനപ്രതിനിധി


അമ്പാട്ട്‌ സുകുമാരൻനായർ/pho  8943875081

നാം ജനാധിപത്യത്തിലൂടെ ഭാരതത്തെ ഒരു കുരുക്ഷേത്രഭൂമിയാക്കി മാറ്റിയിരിക്കുകയാണ്‌. "ജനാധിപത്യം"-കേൾക്കാൻ എത്ര സുഖമുള്ള പദം. ജനങ്ങൾക്കുവേണ്ടി ജനങ്ങൾ നടത്തുന്ന ഭരണം എന്നാണ്‌ ശബ്ദതാരാവലിയിൽ അതിനർഥം നൽകിയിരിക്കുന്നത്‌. അപ്പോൾ ജനങ്ങൾ തന്നെയാണല്ലോ ഭരണകർത്താക്കൾ. ഉദ്യോഗസ്ഥന്മാരൊക്കെ ജനങ്ങളുടെ ദാസന്മാർ. ഉദ്യോഗസ്ഥന്മാരൊക്കെ ജനങ്ങളുടെ ദാസന്മാർ. പക്ഷേ, സ്വാതന്ത്ര്യം കിട്ടി അറുപത്തേഴാമത്തെ വയസിലേക്ക്‌ കാലൂന്നിനിൽക്കുന്ന ഈ അവസരത്തിലും നമുക്കെന്നേ അങ്ങനെയൊരു തോന്നലുണ്ടാകാത്തത്‌? നമുക്കിപ്പോഴും ഉദ്യോഗസ്ഥന്മാർ തന്നെയാണ്‌ യജമാനന്മാർ. മന്ത്രിമാരുടെയും ഉദ്യോഗസ്ഥന്മാരുടെയും മുമ്പിൽ നാം എത്രഭയഭക്തി ബഹുമാനത്തോടെയാണ്‌ നിൽക്കുന്നത്‌.

എന്തുകൊണ്ടാണ്‌ ഇങ്ങനെ സംഭവിച്ചതു? ഇവിടെ ജനാധിപത്യം ഇല്ലാത്തതുകൊണ്ടുതന്നെ.
തിരഞ്ഞെടുപ്പുവരുമ്പോൾ വോട്ടുചോദിച്ചുകൊണ്ട്‌ നമ്മെ സമീപിക്കുന്നത്‌ വ്യക്തികളല്ല. പാർട്ടികളാണ്‌. ഞങ്ങളുടെ പാർട്ടിയുടെ ആളിന്‌ വോട്ടുചെയ്യണമെന്നാണവർ പറയുന്നത്‌. ജനങ്ങൾ വോട്ടുചെയ്യുന്നത്‌ ആ പാർട്ടിയുടെ പ്രതിനിധികൾക്കാണ്‌. ജനങ്ങൾക്ക്‌ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അത്‌ നിറവേറ്റി തരേണ്ടത്‌ പാർട്ടിയുടെ ബാധ്യതയാണ്‌. പാർട്ടിപറയുന്നതുപോലെയേ അവരുടെ പ്രതിനിധിക്ക്‌ പ്രവർത്തിക്കാൻ കഴിയൂ.

ജനങ്ങൾക്കുവേണ്ടി സ്വതന്ത്രമായി ഒരഭിപ്രായം പറയാനും കാര്യങ്ങൾ ചെയ്യാനും ഈ എം.എൽ.എക്ക്‌ അവകാശമില്ല. എല്ലാ കാര്യത്തിലും പാർട്ടിയുമായി ആലോചിക്കണം. ഇവരങ്ങനെ ജനപ്രതിനിധികളാകും? ഇതാണോ യഥാർത്ഥത്തിലുള്ള ജനാധിപത്യം?

ഏതെങ്കിലും സ്വയം ഭരണ സ്ഥാപനത്തിന്റെയോ ബാങ്കിന്റെയോ തിരഞ്ഞെടുപ്പു വന്നാൽ അവിടെയും പാർട്ടികടന്നുവരും. പാർട്ടിയുടെ പ്രതിനിധികളെ അവിടെയും വിജയിപ്പിക്കും. തിരഞ്ഞെടുപ്പു കഴിയുമ്പോൾ ഏതുപാർട്ടിക്കു ഭൂരിപക്ഷം ലഭിക്കുന്നോ ആ പാർട്ടി ഭരണം ഏറ്റെടുക്കും. അപ്പോൾ ഭരണപക്ഷവും പ്രതിപക്ഷവുമുണ്ടായി. ഭരണപക്ഷത്തെ എവിടെയും എങ്ങനെയും പരാജയപ്പെടുത്തുക എന്നതാണ്‌ പ്രതിപക്ഷത്തിന്റെ ഏകലക്ഷ്യം. ഒരു ബില്ലുകൊണ്ടുവന്നാൽ അതിന്റെ പേരിൽ ചർച്ച നടക്കും. ചർച്ചയുടെ ലക്ഷ്യം ബില്ലിലെ അപാകതകൾ പരിഹരിക്കുക എന്നതല്ല, എങ്ങനെയും എതിർത്തു തോൽപ്പിക്കുക എന്നതാണ്‌. ഇത്‌ വാക്കേറ്റത്തിലും ചിലപ്പോൾ അടിപിടിയിലും കലാശിക്കും.

കുറച്ചുകാലം ഞാനും ഒരു രാഷ്ട്രീയപാർട്ടിയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്‌. അന്ന്‌ പ്രസിദ്ധനായ ഒരു രാഷ്ട്രീയ നേതാവിന്റെ സ്റ്റഡിക്ലാസ്സിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിച്ചു. അദ്ദേഹം പറഞ്ഞത്‌ ഞാനിപ്പോഴും ഓർക്കുന്നു. നമ്മളൊക്കെ പ്രതിപക്ഷത്തിരിക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു സംഗതിയുണ്ട്‌. ഭരണപക്ഷം ഒരു പക്ഷേ, നാടിനു പ്രയോജനമുള്ള നല്ലകാര്യങ്ങളായിരിക്കും നടപ്പിലാക്കുന്നത്‌. അതു നടപ്പിലാക്കിയാൽ ജനങ്ങൾ സ്വാഭാവികമായും അവരുടെ പക്ഷത്തേക്കുചേരും. അത്‌ രാജ്യത്തിന്‌ പ്രയോജനപ്പെടുന്ന നല്ലകാര്യമാണെന്നു കരുതി നാമത്തിനെ പൈന്തുണച്ചാൽ പിന്നെ പ്രതിപക്ഷത്തിന്റെ ആവശ്യമേ വരില്ല. നമ്മളെന്തു പറഞ്ഞാണ്‌ ജനങ്ങളെ സമീപിക്കുക?

അത്തരം സന്ദർഭങ്ങളിൽ ഭരണകക്ഷിയെ ഒരു വിധത്തിലും സമാധാനമായി ഭരിക്കാൻ അനുവദിക്കാതിരിക്കുക എന്നുള്ളതാണ്‌. അവർകൊണ്ടുവരുന്ന പദ്ധതി ജനദ്രോഹപരിപാടികളാണെന്ന്‌ സ്ഥാപിക്കണം. അതിനെതിരായി സമരംസംഘടിപ്പിക്കണം. ഭരണകക്ഷിയെ പൊറുതിമുട്ടിക്കണം. യാതൊരുകാരണവശാലും ആ പദ്ധതി നടപ്പാക്കാൻ അനുവദിക്കരുത്‌. ഭരണപക്ഷത്തെ നന്നായി ഭരിക്കാൻ അനുവദിച്ചാൽ പ്രതിപക്ഷത്തിന്റെ ആവശ്യമേ വേണ്ടിവരില്ല. അതുകൊണ്ടു നമുക്കു നിലനിൽക്കണമെങ്കിൽ നാം എപ്പോഴും സമരരംഗത്തുണ്ടായിരിക്കണം. ഭരിക്കുന്നവർക്ക്‌ ഒരിക്കൽപോലും സ്വസ്ഥതകൊടുക്കരുത്‌. 

രാഷ്ട്രീയപാർട്ടികൾ ഇങ്ങനെ തുടങ്ങിയാൽ രാജ്യത്തെങ്ങനെയാണ്‌ സമാധാനമുണ്ടാകുക? എങ്ങനെയാണ്‌ വികസന പ്രവർത്തനങ്ങൾ നടക്കുക? രാഷ്ട്രീയപാർട്ടികൾക്ക്‌ രാജ്യത്തോട്‌ അശേഷം കൂറില്ലെന്ന്‌ എനിക്കു മനസ്സിലായി. തങ്ങൾ പ്രതിപക്ഷത്തിരിക്കുമ്പോൾ ജനങ്ങൾ പരമാവധി ദുരിതമനുഭവിക്കണം. എല്ലാരാഷ്ട്രീയപാർട്ടികളും ആഗ്രഹിക്കുന്നത്‌ ഇതുതന്നെയാണ്‌. ഇവിടെ രാജ്യത്തിന്റെ വികസനമോ ക്ഷേമമോ ആർക്കും പ്രശ്നമല്ല. പാർട്ടിയുടെ വളർച്ചയും പാർട്ടി പ്രവർത്തകരുടെ സുഭിക്ഷതയും മാത്രമാണവരുടെ ലക്ഷ്യം. രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഇത്തരം നീക്കങ്ങൾ കണ്ടുകണ്ട്‌ മടുപ്പുതോന്നി. ജനങ്ങൾക്ക്‌ ഭരണത്തിൽ പങ്കാളിത്തമില്ലാത്തതുകൊണ്ടും നിയമനിർമ്മാണസഭകളിലേക്ക്‌ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ ജനങ്ങളുടെ പ്രതിനിധികളല്ലാത്തതുകൊണ്ടുമാണ്‌ പലപ്പോഴും ജനാധിപത്യം ക്രൂശിക്കപ്പെടുന്നത്‌. ജനങ്ങൾക്ക്‌ ഭരണത്തിൽ പങ്കാളിത്തമില്ലാത്തതുകൊണ്ട്‌ ഇവിടെ രാഷ്ട്രീയപാർട്ടികളും മതസംഘടനകളും ചേർന്ന്‌ അവരുടെ താൽപര്യങ്ങൾക്കനുസൃതമായ ഭരണം നടത്തുന്നു.

ഇവിടെ ഭരണപക്ഷവും പ്രതിപക്ഷവും എന്ന രണ്ടുപക്ഷങ്ങളുള്ളതുകൊണ്ടാണ്‌ നിയമനിർമ്മാണസഭകളിലും സ്വയംഭരണ സ്ഥാപനങ്ങളിലുമൊക്കെ അനാവശ്യമായ വാക്കേറ്റങ്ങളും വെല്ലുവിളികളും വാടാപോടാ പ്രയോഗങ്ങളുമൊക്കെ ഉയരുന്നത്‌. നിയമസഭാതലം സഭ്യതയുടെ സീമകൾ ലംഘിക്കപ്പെടുന്നു. അതുകൊണ്ട്‌ പലപ്പോഴും നിയമസഭാസമ്മേളനങ്ങൾ കാലാവധി പൂർത്തിയാകുംമുമ്പ്‌ നിർത്തിവയ്ക്കേണ്ടിയും വരുന്നു. ഇതൊക്കെ ജനാധിപത്യത്തെ അവഹേളിക്കലാണ്‌. ഓരോപ്രദേശത്തെയും കൊള്ളാവുന്ന യോഗ്യന്മാരായ ആളുകളെ ജനങ്ങൾ തന്നെ സമീപിച്ച്‌ അവരെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ പ്രേരിപ്പിക്കണം. മൊത്തം വോട്ടർമാരിൽ അമ്പത്തൊന്നു ശതമാനം വോട്ടുകിട്ടുന്നവരെമാത്രമേ വിജയികളായി പ്രഖ്യാപിക്കാവൂ. ഇങ്ങനെയുള്ള ആളുകൾ ഒത്തുചേർന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റിനെയും മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയുമൊക്കെ തീരുമാനിക്കണം. അങ്ങനെയായാൽ യോഗ്യന്മാരും സംസ്കാരസമ്പന്നരുമായ ആളുകൾ രംഗത്തുവരും. 

തുടരും...

കാവ്യകന്യക

 
 
രാധാമണി പരമേശ്വരൻ 
വെൺപളുങ്കുടയുന്നുവെണ്ണിലാകിണ്ണത്തിൽ
മണ്ണിന്റെ മാറിൽവീണലിയുന്നാദ്രമായ്‌
സുരഭീസുന്ദരീസുരകാവ്യകന്യകേനീ
തഴുകിവാ, സാരേമധുരഭാഷിണിയായ്‌.

വൈഡൂര്യകാന്തിയാലെന്നന്തരാത്മാവിൽ
പ്രഭതൂകിയണയുംഭാവനാവൈഭവം
അദ്ഭുതമൂറിടും കാഴ്ചകളാലുള്ളിൽ
ഉദ്ഭവിക്കുന്നോരീദൈവികസാന്നിദ്ധ്യം.

മാനത്തുമേഘങ്ങൾ സ്വർഗ്ഗീയഭംഗിയിൽ
നീലക്കുടകൾ നിവർത്തുന്നുരാപ്പാകൽ
മധുരമനോഹരമഞ്ജുളാംഗങ്ങളിൽ
തുള്ളിത്തുളുമ്പിവാ കാവ്യസുരാംഗിതേ.

കുയിലോളം കൂകിപ്പറക്കുവാനാകാതെ
കുഞ്ഞിച്ചിറകുകൾ തോർത്തുവാനാകാതെ
ചൂടേറ്റുതൂവൽവിരിയുന്നതിൻമുൻപേ
കാണാത്തീരത്തേക്ക്‌ അമ്മ പറന്നുപോയ്‌.

കതിരിടും കൽപനാചക്രവാകങ്ങളിൽ
ജീവകാരുണ്യമായ്‌ അച്ഛന്റെ സാന്ത്വനം
കാലംകടന്നുപോയീടിലുംകവചമോ
കരിപുരണ്ടറിയാതെകോലംകെട്ടുപോയ്‌.

സാരസനീരസവേഷപ്പകർച്ചയിൽ
സുസ്മേരവദനേവിലസുന്നുവേദിയിൽ
സൗഭാഗ്യദായകംകുറിപ്പുകവിതകൾ
സരസേമീട്ടുന്നു മണിവർണ്ണവീണയിൽ.

അദ്വൈതചിന്തയാൽ അന്തരംഗപ്രവാഹം
അശാന്തമെരിയുന്നകാവ്യപ്രയാണം
വാഗ്ദേവതാവരലക്ഷ്മീകടാക്ഷം
മാനസക്ഷേത്രത്തിൽപ്രഭാപൂപുഷ്ക്കലം.

ആദിപ്രകൃതിതൻ സർഗ്ഗവൈഗ്ധ്യമേ
തൂലികത്തുമ്പിലൂടുതിരുന്നരൂപതേ
ക്ഷതമേറ്റുതളരുന്നീജീവാത്മവിന്‌
വരവായ്‌ വർഷിപ്പൂശതനാമ മന്ത്രം.

കാവ്യകനകാംഗിതേകുലാംഗനായൈ
സർവ്വവിജ്ഞാന ജപകുസുമ ഭാസുരേ
അക്ഷരമുറ്റത്തലങ്കുര ദീപ്തിയാൽ
അന്ത്യത്തിലും നീയെന്നരികിലുണ്ടാകണം.

"ജീവാത്മാവിലും അനന്തദീപാങ്കുരം
പരമാത്മാവിലും പ്രാർത്ഥനാപ്രണയം
അന്തരാത്മാവിലും നിതാന്തചൈതന്യം
ചാർത്തിടുന്നു ഈ ജന്മസുകൃതഹാരം.

കുലപതികൾ-17

സണ്ണി തായങ്കരി  

പതിനേഴ്‌                                     
   റെബേക്കയ്ക്ക്‌ ദുഃഖംതോന്നി. നിരാശ നിറഞ്ഞ നീണ്ട കാത്തിരിപ്പിനുശേഷം കർത്താവിന്റെ കാരുണ്യത്താൽ ലഭിച്ച സന്താനങ്ങളിലൊന്ന്‌ വിരൂപനാണെങ്കിലും സഹിക്കാമായിരുന്നു. പക്ഷേ, ഇത്‌... ശരീരം മുഴുവൻ രോമംനിറഞ്ഞ്‌... ഒരു ശിശുവിനെ മാത്രമാണ്‌ ആഗ്രഹിച്ചതെങ്കിലും ദൈവം രണ്ടുപേരെ ഒരേ സമയംതന്നു. എന്നാൽ, കടിഞ്ഞൂൽ സന്തതിയെ ഇതാ, എന്റെ മകനെന്നുപറഞ്ഞ്‌ അഭിമാനത്തോടെ മറ്റുള്ളവരെ കാണിക്കാൻ സാധിക്കില്ലല്ലോ എന്ന ദുഃഖം അവളിൽ ആത്മനിർവൃതിയുടെ സൂര്യശോഭയ്ക്കുപകരം അമാവാസിയുടെ ഘനീഭവിച്ച കൂരിരുട്ടാണ്‌ നിറച്ചതു. 
   ഇരുവശത്തുമായി രണ്ടു ശിശുക്കളും കിടക്കുകയാണ്‌. യാക്കോബ്‌ അമ്മിഞ്ഞ വലിച്ചുകുടിച്ച്‌ അമ്മയുടെ ചൂടുപറ്റിയാണ്‌ എപ്പോഴും കിടക്കുക. മറുവശത്താകട്ടെ, ഏസാവ്‌ അമ്മയിൽനിന്നകന്നും. അവന്‌ വിശപ്പില്ലാഞ്ഞിട്ടോ അമ്മയുടെ ചൂട്‌ ആവശ്യമില്ലാഞ്ഞിട്ടോ അല്ല. അമ്മയുടെ അടുത്തേയ്ക്ക്‌ പൂണ്ടുചെല്ലുമ്പോഴൊക്കെ റെബേക്കാ വെറുപ്പോടെ അവനെ ദൂരേയ്ക്ക്‌ മാറ്റികിടത്തും. അത്‌ പതിവായപ്പോൾ അവൻ ആ ശ്രമം ഉപേക്ഷിച്ചു. അമ്മയുടെ മുലഞ്ഞെട്ടിനുപകരം സ്വന്തം കൈവിരൽ ഈമ്പാൻ അവൻ ശീലിച്ചുതുടങ്ങി. 
   യാക്കോബ്‌ ശാന്തനായിരുന്നു. ഏസാവാകട്ടെ, എപ്പോഴും കരച്ചിൽതന്നെ. വിശന്നിട്ടാണെന്ന്‌ റെബേക്കയ്ക്ക്‌ അറിയാം. അവന്റെ വിശപ്പകറ്റാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷേ...
  ഏസാവിന്റെ കരച്ചിൽ അസഹ്യമായപ്പോൾ ഇസഹാക്ക്‌ അറയിലേക്ക്‌ കയറിച്ചെന്നു. അപ്പോഴും യാക്കോബ്‌ അമ്മയോട്‌ പറ്റിച്ചേർന്നുകിടന്ന്‌ മുലകുടിക്കുകയായിരുന്നു. ആ കാഴ്ച ഇസഹാക്ക്‌  നോക്കിനിന്നു. ഏസാവ്‌ അമ്മയിൽനിന്ന്‌ അകന്ന്‌ വിശപ്പുകൊണ്ട്‌ വിലപിക്കുന്നത്‌ ഇസഹാക്കിന്‌ സഹിച്ചില്ല. 
  "റെബേക്കാ, ഏസാവിന്‌ വിശക്കുന്നുണ്ട്‌. അവന്റെ കരച്ചിൽ നീ കേൾക്കുന്നില്ലേ?"
  അവൾ യാക്കോബിന്റെ ശിരസ്സിൽ വാത്സല്യത്തോടെ തലോടിയതല്ലാതെ പ്രതികരിച്ചില്ല.
  "യാക്കോബിനെപ്പോലെ അവനും നമ്മുടെ മകനല്ലേ?"
  "അതെ. പക്ഷേ, അവന്റെ ശരീരത്തിലെ രോമം സ്പർശിക്കുമ്പോൾ എന്തോ... എനിക്കൊരു വല്ലായ്മ. വല്ലാത്ത ചൊറിച്ചിൽ ഉണ്ടാകുന്നതുപോലെ. എനിക്കവനെ സ്നേഹിക്കാൻ കഴിയുന്നില്ല." റെബേക്ക തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി. 
   "അത്‌ നിന്റെ തോന്നൽ മാത്രമാണ്‌. യാക്കോബിനെ സ്നേഹിക്കുന്നതുപോലെ നമ്മൾ ഏസാവിനെയും സ്നേഹിക്കണം. മിനിസമായ മേനിയുള്ള യാക്കോബിനെയും രോമംനിറഞ്ഞ ശരീരമുള്ള ഏസാവിനെയും നൽകിയത്‌ കർത്താവാണ്‌."
   റെബേക്കാ മറുപടി പറഞ്ഞില്ല. 
  "ഏസാവും യാക്കോബും രണ്ടുവംശങ്ങളുടെ പ്രതിനിധികളാണെന്ന്‌ കർത്താവ്‌ പറഞ്ഞത്‌ മറക്കരുത്‌. രണ്ടുപേരെയും ദൈവപദ്ധതിക്കായി സ്നേഹിച്ചു വളർത്തണം. അല്ലെങ്കിലത്‌ സർവശക്തനോടുള്ള അനുസരണക്കേടാവും."
  ഇസഹാക്ക്‌ ഏസാവിനെ കയ്യിലെടുത്തു. പിതാവിന്റെ കരസ്പർശമേറ്റ നിമിഷം അവന്റെ കരച്ചിൽ നിന്നു. അവനെ അയാൾ റെബേക്കയുടെ അരികിൽ കിടത്തി. ഇഷ്ടമില്ലെങ്കിലും ഏസാവിനെ കഴിവതും സ്പർശിക്കാതെ അവന്റെ വായിലേയ്ക്ക്‌ മുല തിരുകിവെച്ചു. അത്യാർത്തിയോടെ ഞൊട്ടിനുണയുന്ന ശബ്ദം പുറപ്പെടുവിച്ച്‌ ഏസാവ്‌ മുലവലിച്ചു കുടിച്ചു. നിർവൃതിയുടെ നിഷ്കളങ്ക സ്വരം അവനിലുയരുന്നത്‌ മന്ദഹാസത്തോടെ ഇസഹാക്ക്‌ നോക്കിനിന്നു. 
   സിഗ്നൽ കിട്ടിയതുപോലെ യാക്കോബ്‌ ഞെട്ടിയുണർന്നു. പിന്നീട്‌ ഉയർന്നുകേട്ടത്‌ അവന്റെ ഉച്ചസ്വരത്തിലുള്ള കരച്ചിലാണ്‌. അത്‌ പതിവില്ലാത്തത്താണ്‌. തൽക്ഷണം റെബേക്കാ ഏസാവിന്റെ വായിൽ നിന്ന്‌ മുല വലിച്ചെടുത്ത്‌ തിരിഞ്ഞുകിടന്ന്‌ യാക്കോബിനെ മാറോടുചേർത്തു. നിസ്സഹായനായ ഇസഹാക്ക്‌ ആർത്തുകരയുന്ന ഏസാവിനെ കോരിയെടുത്ത്‌ മാറോടുചേർത്ത്‌ രാരിരംപാടി. വിശന്നുവലയുന്ന അവന്റെ ചെഞ്ചുണ്ടിലേയ്ക്ക്‌ അയാൾ ആട്ടിൻ പാൽ തുള്ളി തുള്ളിയായി ഇറ്റിച്ചുകൊടുത്തു. 
  ഏസാവും യാക്കോബും കമിഴ്‌ന്നുവീണതും നീന്താൻ തുടങ്ങിയതും ഒരേ ദിവസമാണ്‌. നീന്തി മുന്നേറുന്ന കാര്യത്തിൽ എപ്പോഴും ഏസാവുതന്നെയായിരുന്നു മിടുക്കൻ. പക്ഷേ, അപ്പോഴൊന്നും തനിക്കു മുന്നേയെത്താൻ യാക്കോബ്‌ അവനെ സമ്മതിച്ചില്ല. ഏസാവിന്റെ കാൽപാദത്തിൽപിടിച്ച്‌ അവനെ ഒരിഞ്ചുപോലും മുന്നോട്ടുനീങ്ങാൻ യാക്കോബ്‌ അനുവദിച്ചില്ല. ഏസാവ്‌ ബലം പിടിച്ച്‌ മുന്നോട്ടുനീന്തുമ്പോൾ യാക്കോബ്‌ അവന്റെ കാലിലുള്ള നീണ്ടരോമത്തിൽ അള്ളിപ്പിടിക്കും. അതോടെ പിടിച്ച ഭാഗത്തെ രോമങ്ങൾ യാക്കോബിന്റെ കുഞ്ഞുകരങ്ങളിലാവും. രോമംപറിഞ്ഞ്‌ ചോരപൊടിച്ച്‌ വേദനയോടെ ഏസാവ്‌ അലറിക്കരയുമ്പോൾ റെബേക്കാ ഓടിച്ചെന്ന്‌ യാക്കോബിനെ കോരിയെടുത്ത്‌ മാറോടണയ്ക്കും. ഇസഹാക്ക്‌ ഭവനത്തിൽ ഉള്ളപ്പോൾ മാത്രമാണ്‌ ഏസാവിന്‌ അൽപമെങ്കിലും ലാളനയും പരിഗണനയും ലഭിച്ചതു. 
  കുട്ടികൾ വളർന്നു. ഓടിച്ചാടി നടക്കുന്ന പ്രായമെത്തി. യാക്കോബിനെ അതിരറ്റുസ്നേഹിച്ച റെബേക്ക യ്ക്ക്‌ ഏസാവിനെ പൂർണമായി സ്നേഹിക്കാൻ കഴിഞ്ഞില്ല. അത്‌ മനപൂർവമായിരുന്നില്ലതാനും. യാക്കോബിന്‌ സമയാസമയങ്ങളിൽ ഭക്ഷണം കൊടുക്കാനും താലോലിക്കാനും അതീവശ്രദ്ധ പുലർത്തിയിരുന്ന അവൾ ഏസാവിന്റെ കാര്യത്തിൽ അതൊക്കെ മറന്നു. പലപ്പോഴും വയറുനിറച്ച്‌ ഭക്ഷണം കിട്ടാത്തതുമൂലം അവൻ ഭക്ഷണകാര്യങ്ങളിൽ ആർത്തികാണിച്ചുതുടങ്ങി.  
 കളിക്കുമ്പോൾ യാക്കോബ്‌ എപ്പോഴും ഏസാവിനെ പ്രകോപിപ്പിക്കും. 'കരടിച്ചേട്ടാ' യെന്നാണ്‌  ജ്യേഷ്ഠനെ അവൻ വിളിക്കുക. പരാതിയുമായി അമ്മയുടെ അടുത്തെത്തിയാലും അവർ കുറ്റപ്പെടുത്തുക ഏസാവിനെത്തന്നെയായിരിക്കും. 'അവൻ നിന്നെ കരടിയെന്നു വിളിക്കുന്നതിലെന്താണു തെറ്റ്‌? നിന്നെ കണ്ടാൽ അങ്ങനെയല്ലേ തോന്നു...' ആശ്വാസവാക്കിനുപകരം അവഹേളനം കിട്ടുമ്പോൾ അവൻ മ്ലാനവദനനായി പുറത്തേയ്ക്ക്‌ നടക്കും. ഏതെങ്കിലും മൂലയിൽപോയി കുന്തിച്ചിരിക്കും. 
 എങ്കിലും ഏസാവിന്‌ യാക്കോബിനോട്‌ യാതൊരു അനിഷ്ടവും ഉണ്ടായിരുന്നില്ല. അനുജൻ പരിഹസിച്ചാലും ദേഹോപദ്രവം ഏൽപ്പിച്ചാലും മറുത്തൊന്നും പറയില്ല, ചെയ്യില്ല. ആ കരുതൽ യാക്കോബിനും അറിയാമായിരുന്നു. തന്റെ അമ്മയുടെ ഉദരത്തിൽ പിറന്നവനല്ല ഏസാവേന്ന വിശ്വാസം അരക്കെട്ടുറപ്പിക്കുന്ന ഒരു വസ്തുതയായി ആ കരുതലിനെ കാണാനാണ്‌ യാക്കോബ്‌ ശ്രമിച്ചതു. അല്ലെങ്കിൽ അവനെന്തിന്‌ ഒരു അടിമയെപ്പോലെ ഇതൊക്കെ സഹിക്കണം? 
 ഒരു ദിവസം സ്വയം അമ്പെയ്ത്തു പരിശീലിച്ചുകൊണ്ട്‌ ഏസാവ്‌ വയൽക്കരയിലെ വൃക്ഷച്ചുവട്ടിൽ നിൽക്കുകയായിരുന്നു. യാക്കോബ്‌ ഇസഹാക്കിന്റെ അടുത്തെത്തി.
"പിതാവേ, ഈ ഏസാവിനെ എവിടെനിന്നുകിട്ടിയതാ...?"
"നീയെന്താ യാക്കോബേ ഇങ്ങനെ ചോദിക്കുന്നത്‌?" ഇസഹാക്ക്‌ അത്ഭുതപ്പെട്ടു. 
"ഏസാവ്‌ നിന്റെ ജ്യേഷ്ഠസഹോദരനാണ്‌."
"പിന്നെന്താ എനിക്ക്‌ അവന്റേതുപോലെ രോമമില്ലാത്തെ...?"
 ഇസഹാക്കിന്‌ മറുപടിയില്ലായിരുന്നു.
"മാതാവിനും പിതാവിനും ഏസാവിനെപ്പോലെ രോമമില്ലല്ലോ. എനിക്കുമില്ല. പിന്നെങ്ങനെ ഏസാവ്‌ എന്റെ സഹോദരനാവും?" ഇസഹാക്ക്‌ വിടാനുള്ള ഭാവത്തിലല്ല.
"മകനേ, കർത്താവാണ്‌ നമ്മുടെ സ്രഷ്ടാവ്‌. ഇഷ്ടമുള്ള രൂപവും ഭാവവും മനുഷ്യന്‌ നൽകുന്നത്‌ അവിടുന്നാണ്‌. അവിടുത്തെ എല്ലാ പ്രവർത്തികൾക്കുമുണ്ടാവും ഒരു ലക്ഷ്യം."
"എന്റെ സഹോദരനാണെങ്കിൽ മാതാവെന്താ അവനെ സ്നേഹിക്കാത്തെ...?"
 ആ ചോദ്യത്തിനു മുമ്പിൽ ഇസഹാക്ക്‌ മിഴിച്ചുനിന്നു. അടുത്തുനിന്ന റെബേക്കയ്ക്കും ഒന്നും പറയാൻ കഴിഞ്ഞില്ല. സംഭാഷണം കേട്ടുകൊണ്ടാണ്‌ ഏസാവ്‌ കയറി വന്നത്‌. യാക്കോബിന്റെ ചോദ്യത്തിന്റെ പൊരുൾ അറിയാനായി അവൻ അമ്മയുടെ മുഖത്തേയ്ക്ക്‌ നോക്കി. ഏസാവിന്റെ കണ്ണുകളെ അഭിമുഖീകരിക്കാനാവാതെ അവൾ മുഖം തിരിച്ചു. 
 "ഏസാവിനെ അമ്മ സ്നേഹിക്കുന്നില്ലെന്ന്‌ ആരു പറഞ്ഞു? അതൊക്കെ നിന്റെ തോന്നലാണ്‌. മാതാവിന്‌ എല്ലാ മക്കളും ഒരുപോലെയാണ്‌."
  അത്‌ കേട്ടതായി ഭാവിക്കാതെ ഏസാവ്‌ കടന്നുപോയി.
  ഏസാവ്‌ വയലിൽ പിതാവിന്റെ അടിമകളോടും ഭൃത്യന്മാരോടുമൊപ്പം കൂടി. അവർ അവന്‌ ഭക്ഷണം കൊടുത്തു. കൃഷിപ്പണികളിൽ അവൻ അടിമകളെ സഹായിച്ചു. അങ്ങനെ ബാല്യത്തിൽതന്നെ അവൻ ണല്ലോരുകൃഷിക്കാരനായി മാറി. 
  ഏസാവിന്‌ നായാട്ടിലും കമ്പമുണ്ടായിരുന്നു. യുവത്വത്തിലേയ്ക്ക്‌ പ്രവേശിക്കുമ്പോഴേയ്ക്കും അയാൾ നായാട്ടിൽ വിദഗ്ധനായി. നിത്യവും ഒരു മൃഗത്തെയെങ്കിലും അമ്പെയ്തോ, കവിണ പ്രയോഗം നടത്തിയോ ഭവനത്തിൽ എത്തിക്കുമായിരുന്നു. എന്നാൽ യാക്കോബിനെ പുറത്തിറങ്ങാൻപോലും റെബേക്കാ അനുവദിച്ചില്ല. സൂര്യപ്രകാശമേറ്റാൽ അവൻ വാടിപ്പോകുമെന്ന കനത്ത ഉത്കണ്ഠയായിരുന്നു അവൾക്ക്‌. തൻമൂലം യാക്കോബ്‌ മടിയനായിത്തീർന്നു. പിതാവിന്റെ വയലിലേയ്ക്ക്‌ അവൻ തിരിഞ്ഞുനോക്കിയതുപോലുമില്ല. എപ്പോഴും കൂടാരങ്ങളിൽ വസിക്കാനാണ്‌ അവൻ ഇഷ്ടപ്പെട്ടത്‌. 
 യാക്കോബ്‌ മാംസപ്രിയനായിരുന്നു. ഏതു മൃഗത്തിന്റെ മാംസവും അവൻ മാംസേതര ഭക്ഷണത്തേക്കാൾ ഇഷ്ടപ്പെട്ടു. എങ്കിലും മ്ലാവിറച്ചി അവന്റെ ബലഹീനതയായിരുന്നു. ഏസാവ്‌ നിത്യവും വേട്ടയ്ക്കുപോയി ഏതെങ്കിലും ഒരു മൃഗത്തെ കൊണ്ടുവരുമെന്നതിനാൽ അവന്റെ മാംസാഹാരഭോജനം കുശാലായി. ഈ ഒരൊറ്റ കാരണംകൊണ്ടാവണം യുവാവായപ്പോൾ യാക്കോബ്‌ ഏസാവിനെ ഇഷ്ടപ്പെട്ടുതുടങ്ങിയത്‌. സഹോദരനെന്ന്‌ ആരെയും പരിചയപ്പെടുത്താനാവില്ലെങ്കിലും തനിക്കിഷ്ടമുള്ള മ്ലാവിറച്ചിയും മറ്റും മുറതെറ്റാതെ അയാൾ എത്തിക്കുന്നുണ്ടല്ലോ. 
 ശരീരത്തിലെ രോമംമൂലം ഏസാവ്‌ എല്ലാവർക്കും വെറുക്കപ്പെട്ടവനായി. എന്നാൽ ഇസഹാക്കിന്‌ അവനോട്‌ സഹതാപവും അതിരറ്റ സ്നേഹവുമായിരുന്നു. അവന്റെ കുറ്റംകൊണ്ടല്ലല്ലോ ശരീരം മുഴുവൻ രോമവുമായി ജനിച്ചതു. സുന്ദരനും ശാന്തനുമായ യാക്കോബിനെപ്പോലെത്തന്നെ ഇസഹാക്ക്‌ ഏസാവിനെ സ്നേഹിച്ചു. മൂത്തപുത്രനോട്‌ മന:പൂർവമല്ലാത്ത ഇഷ്ടക്കേട്‌ വെച്ചുപുലർത്തിയിരുന്ന റെബേക്കയെ അവസരം കിട്ടുമ്പോഴൊക്കെ ഉപദേശിക്കുവാൻ അയാൾ ശ്രമിച്ചു. ദൈവഹിതം ഓർമിപ്പിക്കുവാനും. പക്ഷേ, കാലം റെബേക്കയിൽ മാറ്റമൊന്നും വരുത്തിയില്ല. അതിനുള്ള ശ്രമങ്ങളിലെല്ലാം അവൾ പരാജയപ്പെട്ടു. 
 അന്ന്‌ ഏസാവ്‌ അതിരാവിലെ വയലിലേയ്ക്ക്‌ പോയതാണ്‌. ഉച്ചവരെ അവൻ അടിമകളെ നിയന്ത്രിച്ച്‌ അവർക്കൊപ്പം ജ്വലിക്കുന്ന സൂര്യനുതാഴെ വിയർത്തൊലിച്ച്‌ അദ്ധ്വാനിച്ചു. അടിമകൾ കൊടുത്ത ഭക്ഷണം എന്തുകൊണ്ടോ സ്വീകരിക്കാൻ അന്ന്‌ അവന്‌ തോന്നിയില്ല. അവന്‌ ഇഷ്ടപ്പെട്ട ഭക്ഷണം മാതാവ്‌ തയ്യാറാക്കുന്നത്‌ രാവിലെ കണ്ടിരുന്നു. അതാവാം കാരണം. വിശന്നുതളർന്നപ്പോൾ അവൻ ഭവനത്തിലേക്കുതിരിച്ചു. ഭക്ഷണശേഷം സഹോദരന്റെ ഇഷ്ടഭോജ്യമായ മ്ലാവിറച്ചി സമ്പാദിക്കാൻ നായാട്ടിനുപോകണം. ഒരു ദിവസമെങ്കിലും യാക്കോബിന്‌ ഇഷ്ടപ്പെട്ട ഇറച്ചികൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ സങ്കടമാണ്‌. മ്ലാവിനെ കിട്ടിയില്ലെങ്കിൽ മറ്റേതെങ്കിലും മൃഗത്തെകൊന്ന്‌ അതുമായേ അവൻ മടങ്ങു.
 കത്തുന്ന വയറുമായി ഏസാവ്‌ ഭവനത്തിലേയ്ക്ക്‌ കയറിച്ചെന്നു. ഇസഹാക്കും റെബേക്കയും ഭവനത്തിലുണ്ടായിരുന്നില്ല. യാക്കോബ്‌ ഏസാവിന്‌ ഇഷ്ടമുള്ള പയർപായസം ഉണ്ടാക്കിക്കൊണ്ടിരുന്നു. അതിന്റെ മണമേറ്റപ്പോഴേ അവന്റെ വായിൽ വെള്ളമൂറി. 
 ഏസാവ്‌ ഓടി അടുത്തെത്തി. യാക്കോബ്‌ അവനെ കണ്ടതായി നടിച്ചില്ല. പായസമിളക്കുന്ന തെരക്കിലാണെന്നുഭാവിച്ചു. ഏസാവ്‌ യാക്കോബിനെ പ്രസാദിപ്പിക്കാൻ ഏതാനും വിറകുകഷണങ്ങളെടുത്ത്‌ അടുപ്പിൽവച്ചു. അത്‌ യാക്കോബിന്‌ ഇഷ്ടപ്പെട്ടില്ല. ആ ഇഷ്ടക്കേട്‌ വാക്കുകളിലേക്ക്‌ വികിരണം ചെയ്യാനും അവൻ ശ്രമിച്ചു.
 "എന്റെ പായസം കരിച്ചുകളയാനാണോ ഭാവം?"
 "അല്ല. പെട്ടെന്നു വേകട്ടെന്നു കരുതി."
 "എന്തിനാ പെട്ടെന്നുവേകുന്നേ? പതുക്കെ വെന്താൽമതി. എനിക്കു ധൃതിയൊന്നുമില്ല." 
 യാക്കോബിന്റെ സ്വരത്തിൽ കരുണ ലവലേശം ഉണ്ടായിരുന്നില്ല. ഏസാവ്‌ അതിന്‌ മറുപടി പറയാതെ പായസത്തിന്റെ മത്തുപിടിപ്പിക്കുന്ന ഗന്ധം മൂക്കിലേയ്ക്ക്‌ വലിച്ചുകയറ്റി. 
 "ഞാനുണ്ടാക്കുന്ന പായസം കിട്ടുമെന്നുകരുതി മനപ്പായസമുണ്ണണ്ട. ഇതിൽനിന്ന്‌ ഒരു തുള്ളിപോലും ഞാൻ തരില്ല."
  നിത്യവും ആവശ്യപ്പെടാതെതന്നെ നായാട്ടിനുപോയി കാട്ടിറച്ചികൊണ്ടുവന്ന്‌ കൊടുക്കുന്നതാണ്‌. സഹോദരന്‌ പ്രിയം മ്ലാവിറച്ചിയായതിനാൽ അതിനായി ഏതെല്ലാം വന്യമൃഗങ്ങളുടെ ഗുഹകളിൽചെന്നുപെട്ടിരിക്കുന്നു? എത്ര പ്രാവശ്യം മരണത്തെ മുഖാമുഖം കണ്ടു? മ്ലാവിറച്ചിയുമായി വരുമ്പോൾ സഹോദരന്റെ മുഖത്ത്‌ എന്ത്‌ സന്തോഷമാണ്‌. അത്‌ കാണാൻതന്നെയാണല്ലോ ജീവിതം പലപ്പോഴും പണയംവച്ചിട്ടുള്ളതെന്ന്‌ ഏസാവ്‌ ഓർത്തു. ഒരിക്കൽപ്പോലും യാതൊരു പ്രതിഫലവും ചോദിച്ചിട്ടില്ല. പക്ഷേ, വിശന്നു പൊരിയുമ്പോൾ ഒരു തുള്ളി പായസം തരില്ലെന്നു പറഞ്ഞാൽ... അവന്റേതായ ഒന്നും ഇതുവരെ ചോദിച്ചിട്ടില്ല. തന്നിട്ടുമില്ല. പക്ഷേ താനോ? എന്തെല്ലാം കൊടുത്തു. സ്നേഹിച്ചു. ജീവൻവരെ അവനുവേണ്ടി പണയംവച്ചു. എന്നിട്ടും...
  "അകത്തു വല്ലതും ഇരിപ്പുണ്ടെങ്കിൽ എടുത്തുകഴിച്ചോ. പായസം ഞാൻ തരില്ല." യാക്കോബ്‌ തീർത്തു പറഞ്ഞു.  
   ഏസാവ്‌ മന്ദം ഏഴുന്നേറ്റ്‌ അകത്തേയ്ക്കുപോയി. കൂടാരം മുഴുവൻ അരിച്ചുപെറുക്കിയിട്ടും ഭക്ഷിക്കാനുള്ളതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. 
  ഏസാവിന്റെ ഓരോ ചലനവും യാക്കോബ്‌ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അയാൾ മനസ്സിൽ പറഞ്ഞു. 'തപ്പിക്കോ. എവിടെ വേണേൽ തപ്പിക്കോ. ഇന്നൊരു വറ്റുകിട്ടില്ല. വയലിൽനിന്നുവരുന്നതിനുമുമ്പേ ഉണ്ടായിരുന്നത്‌ ഞാൻ ഭക്ഷിച്ചല്ലോ. ബാക്കിയുണ്ടായിരുന്നത്‌ പക്ഷികളെ ഊട്ടുകയും ചെയ്തു. ഒന്നുകിൽ വിശപ്പ്‌ സഹിക്ക്‌. അല്ലെങ്കിൽ ഞാനൊരുക്കുന്ന കെണിയിൽ വീഴ്‌.'
   ഒരു ചെറുമന്ദഹാസത്തോടെ അടുപ്പിലെ തീയ്‌ നേർപ്പിച്ച്‌ പായസം അടിയിൽ പിടിക്കാതിരിക്കാൻ മന്ദം ഇളക്കിക്കൊണ്ടിരുന്നു, യാക്കോബ്‌. 
   യാക്കോബ്‌ പായസമുണ്ടാക്കുന്നത്‌ സ്വയം ഭക്ഷിക്കാനല്ല. അതൊരു കെണിയാണ്‌. ഏസാവിനെ വീഴ്ത്താനുള്ള വലിയ കെണി. പക്ഷേ, അത്‌ അയാൾക്കറിയില്ല. അറിഞ്ഞാലും കുഴപ്പമില്ല. വിശപ്പിനുമുമ്പിൽ എന്തും ഉപേക്ഷിക്കാൻ തയ്യാറാകുന്നവനാണ്‌ ഏസാവേന്ന്‌ യാക്കോബിനറിയാം.
   തെരച്ചിലിനുശേഷം മ്ലാനവദനനായി ഏസാവ്‌ യാക്കോബിന്റെ അരുകിൽ തിരികെയെത്തി. ഏതിർവശത്തായി കുന്തിച്ചിരുന്നു. 
 "എന്താ വയറുനിറഞ്ഞോ...?" ഒളികണ്ണിട്ട്‌ നോക്കിക്കൊണ്ട്‌ യാക്കോബ്‌ ചോദിച്ചു. ഏസാവ്‌ തലകുമ്പിട്ടിരിക്കുകയാണ്‌. 
 "വയറുനിറഞ്ഞിട്ടിപ്പോൾ മിണ്ടാനും വയ്യായോ?" യാക്കോബ്‌ പരിഹാസം തുടർന്നു. 
 "അനുജാ ഇവിടെ ഒന്നുമില്ല... ഒന്നും..." നിസ്സഹായന്റെ നിരാശ. വാക്കുകൾക്ക്‌ വിശപ്പിന്റെ ഗന്ധമാണെന്ന്‌ അവനുതോന്നി.
 "അങ്ങനെവരാൻ വഴിയില്ലല്ലോ. എല്ലായിടത്തുംനോക്കിയോ?"
 "നോക്കി. ഒന്നുമിവിടില്ല."
 "ഛേ... ഛേ... കഷ്ടം..."
 "അനുജാ... ഞാനിപ്പോൾ വിശന്നുചാകും..." ഏസാവ്‌ കരച്ചിലിന്റെ വക്കത്തെത്തി. 
 "ആരും ഇന്നുവരെ വിശന്നുചത്തത്തായി കേട്ടിട്ടില്ല. പായസം കുടിച്ച്‌ വിശപ്പു തീർത്തത്തായും കേട്ടിട്ടില്ല..."
 "എനിക്ക്‌ അൽപം പായസം തരണം." ഏസാവ്‌ അപേക്ഷിച്ചു. 
 "അയ്യോ. ഇതെനിക്ക്‌ കുടിക്കാൻ തികയില്ല."
 "അങ്ങനെ പറയരുത്‌ അനുജാ... ഞാൻ വയലിൽ കഷ്ടപ്പെട്ട്‌ പണിയെടുത്തിട്ടുവരികയാ. വയർ പൊരിയുന്നു. മാത്രമല്ല, ചുവന്ന പായസം എനിക്ക്‌ മറ്റെന്തിനേക്കാളും ഇഷ്ടമാണെന്നറിയാമല്ലോ."
 "എന്തു പറഞ്ഞാലും എന്റെ പായസം ഞാൻ തരില്ല."
  ഏസാവ്‌ വിശപ്പിന്റെ അഗാധതയിലായിരുന്നു. കത്തുന്ന വയറിന്റെ രോദനം അയാളെ അടിമുടി ഉലച്ചു. പ്രത്യുൽപന്നമതിത്വം നശിച്ച്‌, നിരാശയുടെ ആൾരൂപം കണക്കെ അയാൾ സഹോദരന്റെ കനിവിനായി കാത്തു. 
  ഇനിയും കടുംപിടുത്തം തുടർന്നാൽ തന്റെ കെണിയിൽ വീഴാതെ ഏസാവ്‌ ദേഷ്യപ്പെട്ട്‌ പൊയ്ക്കളഞ്ഞാലോ? ശ്രമമെല്ലാം പാഴാകില്ലേ? ഒരുവേള അങ്ങനെ സംശയിച്ചു, യാക്കോബ്‌.
 "ആകട്ടെ, പായസം തന്നാൽ എനിക്കെന്തു പ്രതിഫലം തരും?"
  അനുജന്റെ സ്വരത്തിലെ മയം ഏസാവ്‌ തിരിച്ചറിഞ്ഞു. അതവനിൽ പ്രതീക്ഷയുണർത്തി. പക്ഷേ, ഉടനെ നിരാശനാകുകയും ചെയ്തു. 
  "ഞാനെന്തു തരാനാണ്‌? എന്റെ കയ്യിലൊന്നുമില്ല." പെട്ടെന്ന്‌ ഓർത്തിട്ടെന്നപോലെ പറഞ്ഞു-
  "ഇന്ന്‌ ഞാനൊരു വലിയ മ്ലാവിനെ വേട്ടയാടിക്കൊണ്ടുവരാം. മുഴുവൻ ഇറച്ചിയും ഞാൻതന്നെ പാകപ്പെടുത്തിത്തരാം. മതിവരുവോളം അനുജൻ തിന്നോളൂ."
 "മ്ലാവിറച്ചി എന്നും കൊണ്ടുവരുന്നതല്ലേ? അതിലെന്താ ഇത്ര പ്രത്യേകത?"
 "പിന്നെന്തുവേണം?"
 "എനിക്കുവേണ്ടത്‌ അതൊന്നുമല്ല."
 "എന്തുമായിക്കോട്ടെ യാക്കോബ്‌. നീ ആദ്യം എനിക്കൽപ്പം പായസം തരു... എന്റെ വിശപ്പടക്കിയിട്ട്‌ നമുക്ക്‌ സംസാരിക്കാം." ഏസാവിന്റെ ക്ഷമ നശിച്ചിരുന്നു. 
 "അതുവേണ്ട. വിശപ്പുതീർന്നുകഴിയുമ്പോൾ നിങ്ങൾ കാലുമാറും."
 "ഇല്ല. ഞാൻ കാലുമാറില്ല. ഇപ്പോൾ എനിക്ക്‌ അസഹനീയമായ വിശപ്പടക്കുകയാണ്‌ പ്രധാനം."
 "എങ്കിൽ പറയ്‌. എന്റെ പായസവും നിങ്ങളുടെ ചുണ്ടും തമ്മിൽ ഒട്ടും അകലമേയില്ല. ഒറ്റവാക്കിൽ ഉള്ള അകലവുമില്ലാതാകും."
 "എന്തുവാക്ക്‌...?" 
 "നിങ്ങളുടെ കടിഞ്ഞൂൽ പുത്രാവകാശം എനിക്കുതരണം." 
   യാക്കോബ്‌ കൗശലപൂർവം പായസം ഒരു പാത്രത്തിലേയ്ക്ക്‌ അൽപം പകർന്നു. അതിൽ കണ്ണുനട്ടിരുന്ന ഏസാവിന്റെ വായിൽ വെള്ളമൂറി. അവൻ കരുതി. 'എന്ത്‌ കടിഞ്ഞൂൽ പുത്രാവകാശം? വിശക്കുന്നവന്റെ മുമ്പിൽ ആഹാരമാണ്‌ വലുത്‌. മറ്റെല്ലാം നിഷ്പ്രഭം. വിശപ്പുമാറ്റാൻ ഉപകരിക്കുക അതാണെങ്കിൽ ഞാനെന്തിന്‌ കടിഞ്ഞൂൽ പുത്രാവകാശത്തിൽ കടിച്ചുതൂങ്ങണം.'
  "പായസം തരുമെങ്കിൽ കടിഞ്ഞൂൽ പുത്രാവകാശം ഞാൻ തരാം."  
   യാക്കോബ്‌ പാത്രത്തിലേയ്ക്ക്‌ കുറേക്കൂടി പായസം പകർന്നു.
  "വെറുതെ പറഞ്ഞാൽപോരാ. ശപഥം ചെയ്തുപറയണം." 
   യാക്കോബ്‌ പ്രലോഭനക്രിയ തുടർന്നുകൊണ്ടിരുന്നു. പായസത്തിന്റെ കൊതിപ്പിക്കുന്ന ഗന്ധത്തിൽ കണ്ണുമങ്ങിപ്പോയ ഏസാവ്‌ പറഞ്ഞു- 
  "വിശന്നു ചാകാൻ പോകുന്ന എനിക്കിനി കടിഞ്ഞൂൽ പുത്രാവകാശംകൊണ്ട്‌ എന്തുപ്രയോജനം?"  തുടർന്നയാൾ ശപഥംചെയ്ത്‌ കടിഞ്ഞൂൽ പുത്രാവകാശം യാക്കോബിന്‌ കൈമാറി. വാക്കുമാറാത്തവനാണ്‌ ഏസാവേന്ന്‌ അനുഭവത്തിൽനിന്ന്‌ മനസ്സിലാക്കിയിട്ടുള്ള യാക്കോബിന്‌ തൃപ്തിയായി. 
  യാക്കോബ്‌ പായസപ്പാത്രം ഏസാവിന്റെ കയ്യിൽവച്ചുകൊടുത്തു. അവൻ വയറുനിറച്ച്‌ പായസം കുടിച്ചു. തൃപ്തിയായപ്പോൾ പ്രത്യേകമായി ഒന്നും സംഭവിക്കാത്തമട്ടിൽ എഴുന്നേറ്റുപോയി. 
  ഏറെ കഴിയുംമുമ്പ്‌ കട്ടിയേറിയ മൃഗത്തോൽകൊണ്ട്‌ നെഞ്ചകം മറച്ച്‌ അമ്പുംവില്ലും കല്ലും കവണയുമായി ഏസാവ്‌ നായാട്ടിനായി പുറപ്പെട്ടു. കിഴക്കൻ ദിക്കിലെ ഘോരവനത്തെ ലക്ഷ്യമാക്കി ഏസാവ്‌ ഝടുതിയിൽ നടന്നുനീങ്ങുന്ന കാഴ്ച യാക്കോബിനെ കൂടുതൽ സന്തോഷിപ്പിച്ചു. ആ അമ്പിൽ കിടന്നുപിടയുന്ന തടിച്ചുകൊഴുത്ത മ്ലാവിനെ ഭാവനയിൽ കണ്ടപ്പോഴേ യാക്കോബിന്റെ നാവിൽ വെള്ളമൂറി. 
  മ്ലാവിറച്ചിയുമായി ഏസാവ്‌ എത്തുന്ന മണിക്കൂറിലേയ്ക്ക്‌ എത്തിപ്പെടവേ, സൂര്യൻ അപ്രത്യക്ഷണായി കഴിഞ്ഞിരുന്നു. പശ്ചിമചക്രവാളത്തിൽ എരിഞ്ഞടങ്ങിയ അഗ്നികുണ്ഡത്തിനുമീതെ ഇരുട്ടിന്റെ കരിമ്പടം വീണു. ചെമപ്പുരാശി കറുപ്പിനുമേൽ നേരിയ പോറലേൽപ്പിച്ചതുപോലെ!
  ഇരുട്ടിൽ അലിഞ്ഞ്‌, ഞൊണ്ടി ഞൊണ്ടി കയറിവന്ന ഏസാവിനെ യാക്കോബ്‌ കണ്ടു. തോളിൽ തൂക്കിയിരുന്ന കൂറ്റൻ മ്ലാവിന്റെ പിണം അയാൾ ഒരുവിധം താഴേയ്ക്ക്‌ മറിച്ചിട്ടു. ആൾ അവശനും പരവശനുമായിരുന്നു. ശരീരമാകെ മുറിവേറ്റിട്ടുണ്ട്‌. നെഞ്ചകം മറച്ച കട്ടിയേറിയ മൃഗത്തോൽ മാന്തിപ്പറിച്ചതുപോലെ! ഏതെങ്കിലും വന്യമൃഗവുമായി മൽപിടുത്തം നടത്തിയിട്ടുണ്ടാവും! 
  പച്ചില കുത്തിപ്പിഴിഞ്ഞ നീര്‌ സ്വയം ആഴമേറിയ നഖപ്പാടുകളിലേയ്ക്ക്‌ ഇറ്റിക്കുമ്പോൾ പ്രാണവേദനയോടെ ഏസാവ്‌ കരഞ്ഞു. അപ്പോഴേയ്ക്കും യാക്കോബ്‌ മ്ലാവിന്റെ തോലുരിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. നീറ്റലിന്‌ അൽപം ശമനമായപ്പോൾ ഏസാവ്‌ പറഞ്ഞു-
 "സിംഹത്തിന്റെ മടയിൽനിന്നാണ്‌. അവന്റെ ഇന്നത്തെ ഭക്ഷണം നിനക്കായി തട്ടിയെടുത്തതിന്റെ വീറ്‌ എന്നോടു കാണിച്ചു."
  യാക്കോബ്‌ കഴുത്തുവെട്ടിച്ച്‌ ഏസാവിനെ നോക്കി ചിരിച്ചു. 
  റെബേക്കാ നിസംഗയായി വാതിൽചാരി നിന്നതേയുള്ളു. അവൾക്ക്‌ ആഴമേറിയ ആ നഖപ്പാടുകൾ വച്ചുകെട്ടണമെന്നുണ്ട്‌. പക്ഷേ... 
  വയലിൽനിന്ന്‌ വരികയായിരുന്ന ഇസഹാക്ക്‌ ആ കാഴ്ച കണ്ട്‌ ഇരുട്ടിൽതന്നെനിന്നു. അതയാളുടെ മിഴികളെ നനച്ചു. അയാൾ ഓടിച്ചെന്ന്‌ ഏസാവിന്റെ മുറിവുകളിൽ ബാക്കിയുണ്ടായിരുന്ന പച്ചമരുന്ന്‌ വെച്ചുകെട്ടി. ആ സ്നേഹസ്പർശത്തിൽ ഏസാവിന്റെ മനം കുളിർത്തു. അവൻ പിതാവിന്റെ മുഖത്തേയ്ക്ക്‌ പാളി നോക്കി. ഒരു സ്നേഹസാഗരം അവിടെ അലയടിക്കുന്നത്‌ അവൻ കണ്ടു. ഏസാവിന്റെ കണ്ണുകൾ നിറഞ്ഞതുകണ്ടപ്പോൾ ഇസഹാക്കിന്റെ ഹൃദയം കൂടുതൽ വ്രണിതമായി.

ന്യൂ​ ജനറേഷൻ പെണ്ണ്‌


വെള്ളിയോടൻ

എന്റെ പ്രണയം
നാടോടി സ്ത്രീകളോടാണ്‌
മുന്നിലെ പല്ല്‌ കൊഴിഞ്ഞ
മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളുള്ള
ജഢ പിടിച്ച്‌, വാരിക്കെട്ടിയ
മുടികളുള്ള
നാറ്റംബ്രാൻഡ്‌
സു (ദുർ) ഗന്ധം പൂശിയ
കല പില കൂട്ടുന്ന
നാടോടിപ്പെണ്ണിനോട്‌
അവളിൽ
കഥകളും കവിതകളുമില്ല
നൃത്തവും നാട്യവുമില്ല
നഗരത്തിന്റെ ഔപചാരികതയില്ല
മൊബെയിൽ ഫോണിന്റെ ശൃംഗാരവുമില്ല
ജീവിതവും പ്രണയവുമുണ്ട്‌
ആത്മാവും ശരീരവുമുണ്ട്‌
ഒരു ന്യൂ ജനറേഷൻ പെണ്ണ്‌.

സാഹിതീയ ഭംഗിയും ദാർശനികദീപ്തിയും ഗുരുദേവ കൃതികളിൽ ഒത്തിണങ്ങി


ഒ.എൻ.വി.കുറുപ്പ്‌ 

സാഹിത്യത്തിൽ എന്താണ്‌ ശ്രീനാരായണഗുരുവിന്റെ പ്രാധാന്യം എന്ന്‌ ചിലരെങ്കിലും ചോദിക്കാം അല്ലെങ്കിൽ സംശയിക്കാം. ശ്രീനാരായണഗുരു ഭാഷയെ സ്നേഹിച്ച ആളാണ്‌. ശരിയാണ്‌. അദ്ദേഹം ഒരു ഭാഷയെ അല്ല, സംസ്കൃതത്തെയും മലയാളത്തെയും തമിഴിനേയും വളരെയധികം സ്നേഹിച്ച ഒരു യോഗിയായിരുന്നു. ഈ ഭാഷകളിൽ മൂന്നിലും ഗുരുവിന്‌ വളരെയധികം സ്വാധീനവുമുണ്ടായിരുന്നു. പക്ഷേ ഈ മൂന്ന്‌ ഭാഷകളിലും അദ്ദേഹത്തിന്റെ പാണ്ഡിത്യ അവഗാഹം, തന്റെ തന്റെ ആത്മാവിഷ്ക്കാരത്തിനുള്ള മാധ്യമം എന്ന നിലയ്ക്ക്‌ ഈ ഭാഷകൾ കൈകാര്യം ചെയ്യുന്നതിലുള്ള പ്രാവീണ്യം തുടങ്ങിയവ സ്വന്തം കൃതികളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്‌. അതിൽ ചിലകൃതികളെങ്കിലും, ഒരു ഉദാഹരണം പറഞ്ഞാൽ 'ദൈവദശകം' തന്നെ എടുക്കാം. എഴുത്തച്ഛനായാലും മേൽപ്പത്തൂരായാലും പൂന്താനമായാലും അവരോടൊപ്പം നിൽക്കുന്ന സാഹിതീയ ഭംഗിയും ദാർശനിക ദീപ്തിയും ഒത്തിണങ്ങിയ കൃതികൾ രചിച്ചിട്ടുള്ള ഒരു വലിയ യോഗിയാണ്‌ ശ്രീനാരായണഗുരു.
ശ്രീനാരായണഗുരുവിനെ നാം എങ്ങനെ കാണുന്നു, വിലയിരുത്തുന്നു?
ഞാൻ കാണുന്നത്‌ ഇന്ത്യയിൽ സ്വാതന്ത്ര്യം കൈമോശം വന്ന 'പാരതന്ത്ര്യം' നിനക്ക്‌ വിധികൾപിതമാണ്‌ തായേ' എന്ന്‌ സ്വാതന്ത്ര്യസ്നേഹിയായ ഒരു കവിയെക്കൊണ്ട്‌ നെഞ്ചുരുകി വിലപിപ്പിക്കത്തക്ക തരത്തിൽ, നാം സ്വാതന്ത്ര്യത്തിന്‌ അർഹത ഇനിയും നേടേണ്ടിയിരിക്കുന്നു എന്നൊരവസ്ഥയിൽ സ്വാതന്ത്ര്യപൂർവ്വമായിരിക്കുന്ന ആവശ്യം ആവശ്യമായ സാമൂഹികമായ ഒരുക്കങ്ങൾ ചെയ്ത ഒരു വലിയ മഹാനായിരുന്നു ശ്രീനാരായണഗുരു. മഹാത്മാഗാന്ധി എന്നു പറയുമ്പോൾ ഇന്ത്യൻ സ്വാതന്ത്ര്യം എന്നു പറയുമ്പോൾ രണ്ടും നാം ചേർത്തു വായിക്കുന്നു. അദ്ദേഹത്തെ രാഷ്ട്രപിതാവായി നാം ആദരിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യം എന്നു പറഞ്ഞാൽ തൊട്ടടുത്ത്‌ ഒരു വ്യക്തിയുടെ പേര്‌ പറയൂ എന്നു പറഞ്ഞാൽ മഹാത്മാഗാന്ധി എന്നു നമ്മൾ പറയും. ആ മഹാത്മാഗാന്ധി വന്നു ശ്രീനാരായണഗുരുവിനെ കണ്ടതുപോലെ തന്നെ മഹാകവി രവീന്ദ്രനാഥ ടാഗോറും വന്നു കണ്ടിട്ടുണ്ട്‌.
ശ്രീനാരായണഗുരു മഹാത്മജിയുടെ മുന്നിൽ ഇരുന്നത്‌ വളരെ ആത്മവിശ്വാസത്തോടും ഉറച്ച നിയുക്തത്താബോധത്തോടും കൂടിയായിരുന്നു. ഗുരുവിന്‌ പൂർണ്ണമായി വിശ്വാസവും ഉണ്ടായിരുന്നു. ഗാന്ധിജി ബ്രിട്ടീഷുകാരിൽ നിന്ന്‌ ഇന്ത്യക്ക്‌ അധികാരം പിടിച്ചു വാങ്ങിക്കുന്നതിനു വേണ്ടി ശ്രമിക്കുന്ന ആളാണ്‌ എന്ന്‌ ആദരവോടു കൂടിയാണ്‌ മഹാത്മജി ശ്രീനാരായണഗുരുവിനെ സന്ദർശിച്ചതു. പക്ഷേ ഇതിന്‌ പൂരകവും സഹായകവുമായി മറ്റു ചില നിയോഗങ്ങൾ കൂടിയുണ്ട്‌ എന്ന പൂർണ്ണമായ ബോധ്യമാണ്‌ ശ്രീനാരായണഗുരുവിന്‌ ഉണ്ടായിരുന്നത്‌. ഈ വിപ്ലവത്തിന്റെ പരിവർത്തനത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ രഥം ഓടണമെന്നുണ്ടെങ്കിൽ സാമൂഹികമായി, സമൂഹത്തിൽ ചില സമീകരണങ്ങൾ ആവശ്യമാണ്‌. ചിലമാറ്റങ്ങൾ ആവശ്യമാണ്‌. 
പഠിക്കുവാനും പഠിച്ചു വളരുവാനും അകക്കണ്ണു തുറക്കുവാനും ഇന്ത്യൻ സമൂഹത്തിൽ സ്വാതന്ത്ര്യത്തിന്‌ അർഹതപ്പെടാൻ തക്കതരത്തിൽ ഒരു തറയൊരുക്കം ഉണ്ടാക്കാനും വേണ്ടി ശ്രമിച്ചു എന്നുള്ളതാണ്‌ ശ്രീനാരായണഗുരുവിന്റെ ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ പ്രസക്തി. ഗാന്ധിജി വേറൊരു തരത്തിൽ പ്രവർത്തിച്ചു. ശ്രീനാരായണഗുരു ഈ പറഞ്ഞ നിയുക്താബോധത്തോടു കൂടി പ്രവർത്തിച്ചു. ഗാർഹസ്ഥ്യവാദിയായി മാറിയെങ്കിലും കുമാരനാശാൻ ഈ നിയുക്തത്താബോധം അന്ത്യം വരെയും ചെറുകവിതകളിലൂടെ പാലിച്ചു എന്നത്‌ നമുക്ക്‌ കാണുവാൻ കഴിയും.
എന്നും ഒരു സമകാലിക പ്രസക്തിയുള്ളവരാണ്‌ ഗുരുദേവനെപ്പോലുള്ള മഹാന്മാർ എന്നു മനസ്സിലാക്കണം. അതു കണ്ടെത്തുവാൻ നമുക്കു കഴിയണം. ഇല്ലെങ്കിൽ നാം പരാജയപ്പെടുമെന്നർത്ഥം. അങ്ങനെ പരാജയപ്പെടുന്ന ചരിത്രസന്ദർഭങ്ങളിലാണ്‌ പുറമേ നിന്ന്‌ ചിലർ ഇങ്ങോട്ടു കയറി വരുന്നത്‌. അപ്പോഴാണ്‌ ചങ്ങമ്പുഴ പണ്ട്‌ ഒരു നർമ്മത്തോടു കൂടി പാടിയതുപോലെ, 'തെങ്ങുകൾ തലയാട്ടുന്നതു കണ്ടാൽ വലിയ കപ്പലുകളിൽ പോകുന്നവർക്കെല്ലാം ഇങ്ങോട്ടൊന്ന്‌ കേറിയാലോ എന്നു തോന്നും. അവിടെ നിന്നു കൊച്ചി രാജാവിനെ പറ്റി അൽപം മോശമായി പറഞ്ഞാൽ സാമൂതിരിക്കു സന്തോഷം.' എല്ലാവരും കൂടിചേർന്ന്‌, പുറമേ നിന്നു പോയവരെയെല്ലാം തെങ്ങ്‌ കൈകാട്ടി വരൂ, വരൂ എന്ന്‌ വിളിച്ച മാതിരി ഇവിടെ വന്നു കയറിയാൽ നമ്മുടെ സമസ്തവും നമുക്ക്‌ നഷ്ടപ്പെടേണ്ടതായിട്ട്‌ വരും. അതിന്‌ സമ്മതിക്കരുത്‌, അതിന്‌ സമ്മതിക്കുമെങ്കിൽ ഈ തറയൊരുക്കം നടത്തിയ ഗുരുവിന്റെ ആ നിയുക്തത്താബോധം എന്തായിരുന്നു എന്ന്‌ മനസ്സിലാക്കാനാവാതെ വരും.
നമ്മുടെ ഈ രാജ്യത്ത്‌ ശ്രീനാരായണഗുരുവും കുമാരനാശാനും വള്ളത്തോളും ഉള്ളൂരും എല്ലാവരും ഉൾപ്പെട്ട കവികളെല്ലാം ചേർന്ന്‌ നമുക്കുണ്ടാക്കിത്തന്നിട്ടുള്ള ഒരു വലിയ പൈതൃകമുണ്ട്‌. അതു നാം അറിഞ്ഞിരിക്കണം. അതറിയാതെ മുന്നോട്ട്‌ പോയാൽ തീർച്ചയായും വഴി തെറ്റിക്കപ്പെട്ടുവേന്നു വരാം. 
പണ്ട്‌ വൈലോപ്പിള്ളി പറഞ്ഞതു പോലെ നമ്മുടെ കാലിൽ ചെരിപ്പിടുകയല്ലാതെ നാം നടക്കുന്ന വഴി മുഴുവൻ തോലുപാകിയിട്ടു നടക്കാൻ പറ്റുകയില്ല എന്നതുകൊണ്ട്‌ ഇതു ഓരോ എഴുത്തുകാരനും ഓരോ വായനക്കാരനും മനസ്സിലാക്കിയിരിക്കേണ്ടതാണ്‌. വായനക്കാരൻ, അവന്റെ ഏകാന്തദീപ്തമായ വായനയുടെ മുഹൂർത്തത്തിൽ ഇത്‌ വിലയിരുത്താൻ കഴിയുന്നവനായിരിക്കണം. ശ്രീനാരായണഗുരുവിനെ, ഗുരുവിന്റെ പ്രസക്തിയെ, കുമാരനാശാന്റെ പ്രസക്തിയെ, ഒരു മഹത്തായ വലിയ പ്രസ്ഥാനത്തെ മനസ്സിലാക്കി, പഠിച്ച്‌ ഉൾക്കൊണ്ട്‌ വിലയിരുത്തി, സ്വന്തം സഞ്ചിതസംസ്കാരത്തിൽ സമന്വയിപ്പിക്കാനുള്ള ഒരു സന്ദർഭമാകട്ടെ ശിവഗിരി തീർത്ഥാടനം.

ശൂന്യത


ശ്രീദേവി നായർ
പ്രണയതീരത്തുനിന്ന് ഞാന്‍ മടങ്ങിപ്പോന്നത്
മനസ്സിന്റെ ഉഷ്ണവനത്തിലേക്കാണ്.
ഒന്നുമില്ലാത്ത ഈ ലോകത്തിന്റെ തനത്
സ്വഭാവം ചൂടുമാത്രമാണെന്ന് ഇപ്പോഴറിയുന്നു.
മനസ്സിലുള്ളതെല്ലാം നമ്മുടെ അവകാശങ്ങളുടെ
പട്ടികയില്‍ ഇടം തേടുമെന്ന് നാം വ്യാമോഹിക്കുന്നു!
നമ്മള്‍ ശൂന്യരാണ്.
ആരോടും സ്നേഹമില്ലാത്തവർ!
ജനിതകമായും നമ്മള്‍ ശൂന്യരാണ്!
ശരീരത്തിനുള്ളിലെ അവയവങ്ങള്‍ക്ക്
നമ്മെക്കാള്‍ എത്രയോ മാന്യതയുണ്ട്.
വ്യക്തമായ കാരണങ്ങള്‍ ഉള്ളപ്പോഴാണ്
അവ സംവാദത്തിനോ,വിവാദത്തിനോ
ഒരുമ്പെടുന്നത്!
എന്നാല്‍ നമ്മൽ;
അയുക്തിയുള്ളപ്പോഴെല്ലാം ക്രമം തെറ്റിക്കും.
(ഓര്‍മ്മയുടെ ദുരന്തങ്ങള്‍ക്ക് മേല്‍
സംഗീതത്തിന്റെയും,പ്രേമത്തിന്റെയും
സുഗന്ധം പുരട്ടി എല്ലാം മറക്കാന്‍
കഴിയുന്ന നമ്മള്‍ എത്ര ശൂന്യർ!

കള്ളൻ

നിലാവിന്റെ വഴി




ശ്രീപാർവ്വതി


 അപൂര്‍ണമായ ഒരു സായംസന്ധ്യയുടെ കഥ

രണ്ട് കളിക്കൂട്ടുകാരുടെ മൌനം എന്തുമാത്രം വാചാലമായിരിക്കാം? അവനും അവളും ബാല്യകാല സുഹൃത്തുക്കളായിരുന്നു. കന്യാകുമാരിയിലെ അലയാഴിയ്ക്കു മുന്നില്‍ എത്രയിരുന്നാലും കൊതി തീരാത്തവര്‍ , എത്ര സംസാരിച്ചാലും മതിവരാത്തവര്‍ . കാലം അവരെ രണ്ടു വഴിയിലേയ്ക്കു പറിച്ചു നടുമ്പോള്‍ പിന്നെയും എന്തൊക്കെയോ പറയാന്‍ ബാക്കിയായിരുന്നു, അതാവാം പിന്നെയും ആ കടവിലേയ്ക്ക് ഒരുമിച്ചെത്താന്‍ കാലം അവര്‍ക്കായി നിയോഗമൊരുക്കിയത്,

"പൊന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ
സൌന്ദര്യതീര്‍ത്ഥക്കടവില്‍
നഷ്ടസ്മൃതികളാം മാരിവില്ലിന്‍ വര്‍ണപ്പൊട്ടുകള്‍ തേടി
നാം വന്നു..."
അതേ വരാതിരിക്കാന്‍ അവര്‍ക്കു കഴിയുമായിരുന്നില്ലല്ലോ. അസ്തമയസൂര്യന്‍റെ കതിരുവീണു ചുവന്ന പാറക്കൂട്ടത്തില്‍ ചാരിയിരിക്കുമ്പോള്‍ രണ്ടിലൊരാള്‍ കഥ പറയുകയായിരുന്നു. മറ്റേയാള്‍ കേട്ടിരിക്കയും.


"ഒന്നു പിണങ്ങിയിണങ്ങും നിന്‍ കണ്ണില്‍ കിനാവുകള്‍ പൂക്കും
പൂം പുലര്‍ക്കണി പോലെയേതോ പേരറിയാപ്പൂക്കള്‍
നമ്മെ തിരിച്ചറിഞ്ഞെന്നോ ചിരബന്ധുരമീ സ്നേഹബന്ധം
നമ്മെ തിരിച്ചറിഞ്ഞെന്നോ ചിരബന്ധുരമീ സ്നേഹബന്ധം"

പാതിവഴിയിലെവിടെയോ ഉപേക്ഷിച്ചു പോയ കൂട്ടുകാരനെ വളരെ വൈകിയാണ്, ജീവിതത്തിന്‍റെ മദ്ധ്യവഴിയില്‍ വച്ച് നന്ദിത കണ്ടെത്തുന്നത്. അപ്പോഴേയ്ക്കും അവര്‍ രണ്ടു പേരും രണ്ടു വഴികളില്‍ യാത്ര തുടങ്ങിയിരുന്നു. ഒരാള്‍ വക്കീലിന്‍റെ കറുത്ത ഗൌണിലും മറ്റേയാള്‍എഴുത്തിന്‍റേയും അക്ഷരങ്ങളുടേയും വിഷാദലോകത്തും പേരുറപ്പിച്ചിരുന്നു. മാസികയില്‍ അച്ചടിച്ചു വന്ന അവളുടെ ഏതോ കഥയില്‍ അവന്‍ തിരിച്ചറിഞ്ഞു, തന്നിലെ അപൂര്‍ണമായ ഏതോ ഒരു വരി ആ എഴുത്തുകാരിയ്ക്ക് പൂരിപ്പിയ്ക്കാനാകുമെന്ന്. പക്ഷേ എത്ര തിരഞ്ഞിട്ടും അയാള്‍ക്ക് അവളെ മനസ്സിലാക്കാനായില്ല.  


മേഘമല്‍ഹാര്‍ എന്നത് ഒരു രാഗമാണ്. അപൂര്‍വ്വസുന്ദരമായ ഒരു രാഗം. പണ്ട് ഈ രാഗം പാടി താന്‍സെന്‍ മഴപെയ്യിച്ചുവെന്നൊരു മോഹിപ്പിക്കുന്ന കഥയുണ്ട്. ഇവിടെയുമുണ്ട് ഒരു മഴ മേഘമല്‍ഹാര്‍ എന്ന പ്രണയമഴ, അത് പൊഴിയുന്നതാവട്ടെ നന്ദിതയുടേയും അവളുടെ കളിത്തോഴനായ രാജീവന്‍റേയും ഹൃദയത്തിലും. 

"തീരത്തടിയും ശംഖില്‍ നിന്‍ പേരു കോറി വരച്ചു ഞാന്‍
തീരത്തടിയും ശംഖില്‍ നിന്‍ പേരു കോറി വരച്ചു ഞാന്‍
ശംഖു കോര്‍ത്തൊരു മാല നിന്നെ ഞാനണിയിക്കുമ്പോള്‍
ജന്മങ്ങള്‍ക്കപ്പുറത്തെങ്ങോ ഒരു ചമ്പകം പൂക്കും സുഗന്ധം"

ഓരോ ശംഖിലും അവളുടെ പേരെഴുതുമ്പോള്‍ രാജീവിനു ഉള്ളിലെവിടെയോ ഒരു ചെമ്പകം പൂക്കുന്നുണ്ടായിരുന്നു. രേഖ എന്ന സ്വന്തം ഭാര്യയോടുള്ളതു പോലെയല്ല വളരെ വ്യത്യസ്തമായൊരു അനുഭവപകര്‍ച്ച രാജീവനു നന്ദിതയോട് തോന്നിയത് യാദൃശ്ചികമാകുമോ?  നന്ദിതയുടെ കഥയിലെ ചില വരികളില്‍ താനുണ്ടെന്ന് ഒളിഞ്ഞും തെളിഞ്ഞും രാജീവന്‍ നന്ദിതയോട് പറയുമ്പോള്‍ അവള്‍ തിരിച്ചറിയുന്നുണ്ട് അന്ന് അപൂര്‍ണമായിപ്പോയ ഒരു സൌഹൃദകഥ ഇവിടെ പുനരവതരിക്കാന്‍ പോകുന്നുവെന്ന്. പക്ഷേ അവള്‍ മൌനത്തിലായിരുന്നു. അതിലൂടെ അവള്‍ രാജീവനോട് സംവദിച്ചു. പ്രണയിച്ചു.


"മേഘമല്‍ഹാര്‍  പെയ്തിറങ്ങിയത്‌ ആ തെരുവുകളിലായിരുന്നില്ല , 
വരണ്ടുണങ്ങിയ ഏകാന്ത ഗലികളിലായിരുന്നു ".
അതേ പ്രണയത്തിനും മേഘമല്‍ഹാറിനും ഏകാന്തതയെ ഇഷ്ടമാണ്, പക്ഷേ രണ്ടിലും ഏകാന്തത പുറമേയ്കില്ലാ താനും, എങ്കിലും അവയില്‍ ഏകാന്തത അന്വേഷിക്കുന്നവര്‍ക്ക് അത് നിറയെ കിട്ടും. ഒന്നു കണ്ട കണ്ണുകള്‍ക്ക് വീണ്ടും കണ്ട് നെഞ്ച് നീറി വിങ്ങിയിരിക്കാന്‍ പാകത്തിനാണ്, "മേഘമല്‍ഹാര്‍" എന്ന സിനിമയിലെ കഥാഗതി. പ്രിയപ്പെട്ട ഒരു കൂട്ടുകാരനെ പിരിഞ്ഞ് പിന്നീട് ജീവിതത്തിന്‍റെ മറ്റൊരു കോണില്‍ വച്ച് കാണേണ്ടി വരുന്ന നിയോഗം ഏറെ കരയിക്കും. അതില്‍ നിന്ന് ആര്‍ക്കും മോചനമില്ല.


"ഒരു നറുപുഷ്പമായ് എൻ‌നേർക്ക് നീളുന്ന
മിഴിമുനയാരുടേതാവാം
ഒരു മഞ്ജുഹർഷമായ് എന്നിൽത്തുളുമ്പുന്ന
നിനവുകളാരെയോർത്താവാം
അറിയില്ലെനിക്കറിയില്ല
പറയുന്നു സന്ധ്യതൻ മൗനം മൗനം"


മാരന്‍റെ ശരം പോലെയായിരുന്നില്ല, മറിച്ച് അനുരാഗത്തിന്‍റെ വളരെ നേര്‍ത്ത വലക്കണ്ണികളായിരുന്നു അവരിരുവര്‍ക്കുമിടയില്‍ . അതങ്ങനെ തന്നെ നില നില്‍ത്താന്‍ വേണ്ടിയിട്ടാകാം സുനിശ്ചിതമായ ആ പിരിയലിലേയ്ക്ക് അവര്‍ ഒടുവില്‍ എത്തിച്ചേര്‍ന്നത്. പ്രണയം അകന്നിരുന്നാലും കത്തിമുള്ളു കൊള്ളിച്ചു കൊണ്ടേയിരിക്കും എന്ന് നന്ദിതയ്ക്കും രാജീവനും അറിയാത്തതല്ല, പക്ഷേ ജീവിതം കയ്യില്‍ വച്ചു തന്ന ചില നന്‍മകളെ കണ്ടില്ലെന്നു വയ്ക്കാന്‍ അവര്‍ക്കാകുമായിരുന്നില്ലല്ലോ. അതുകൊണ്ടു തന്നെ അവര്‍ അകന്നു. അപൂര്‍ണ്ണമായതിനെ അതിന്‍റെ പുതുമ നഷ്ടപ്പെടുത്താതെ അങ്ങനെ തന്നെ നിര്‍ത്തി അവര്‍ ചുവന്ന ചക്രവാളത്തിലേയ്ക്ക് ഒന്നുകൂടി ചേര്‍ന്നിരുന്നു. സായം സന്ധ്യ അപ്പോഴും പാടുന്നുണ്ടായിരുന്നു,

"മഴയുടെ തന്ത്രികൾ മീട്ടിനിന്നാകാശം
മധുരമായാർദ്രമായ് പാടി
അറിയാത്ത കന്യതൻ നേർക്കെഴും ഗന്ധർവ്വ
പ്രണയത്തിൻ സംഗീതം പോലെ
പുഴപാടി തീരത്തെ മുളപാടി
പൂവള്ളിക്കുടിലിലെ കുയിലുകൾ പാടി"

പാട്ടുപാടി കൂട്ടു കൂടി അവര്‍ പുതിയ കാലത്തിലേയ്ക്ക് നടന്നു മറഞ്ഞു. ഓര്‍മ്മകളുണരുമ്പോള്‍ അവര്‍ പിന്നെയും പലതവണ ആ കടല്‍ത്തീരത്ത് വന്നു അവര്‍ സ്വയമല്ല, കൈപിടിച്ച പ്രിയപ്പെട്ടവര്‍ക്കൊപ്പം. പാതിനിര്‍ത്തിയ പാട്ടു പോലെയുള്ള ആ പ്രണയത്തിന്‍റെ അഗാധമായ തേടലുള്ളതുകൊണ്ടായിരിക്കാം അവര്‍ വീണ്ടും വീണ്ടും ആ കടല്‍ക്കരയില്‍ വന്നിട്ടു പോയത്. വെള്ളിക്കെട്ടു വീണ മുടിയിഴയുമായി വീണ്ടുമൊരു കണ്ടുമുട്ടലിന്, കാലം ഒരു സന്ധ്യയെ കൂടി ഒരുക്കുമെന്നോ കാണാത്ത ഭാവത്തില്‍ അറിയാത്ത മുഖത്തില്‍ ചിരപരിചതരുടെയൊപ്പം അപരിചിതരായി നില്‍ക്കേണ്ടി വരുമെന്നോ രാജീവനും നന്ദിതയും എപ്പോഴെങ്കിലും ഓര്‍ത്തു കാണുമോ?

കാലം എന്ത് വികൃതിയാണല്ലേ...
"ഒരുനിർവൃതിയിലീ ഭൂമിതൻ മാറിൽ വീണുരുകും
ത്രിസന്ധ്യയും മാഞ്ഞു
നെറുകയിൽ നാളങ്ങൾ ചാർത്തും ചിരാതുകൾ
യമുനയിൽ നീന്തുകയായി
പറയാതെ നീ പോയതറിയാതെ കേഴുന്നു

ശരപഞ്ജരത്തിലേ പക്ഷീ
ഒരു നറുപുഷ്പമായ് എൻ‌നേർക്ക് നീളുന്ന
മിഴിമുനയാരുടേതാവാം"
ഇനിയുമുണ്ടാകാം നീളുന്ന മിഴികളുടെ നോവ്... അതു കൊള്ളിക്കുന്ന മധുര ഭാവം. അതോര്‍ത്തിരിക്കുന്ന മിഴികള്‍ ...

ശവരുചികളുടെ പാചകശാസ്ത്രം

നിദർശ് രാജ്

ഇടിഞ്ഞുപൊളിഞ്ഞ
ലോകത്തെ
നമുക്കെല്ലാവർക്കും
ചേർന്ന്
കെട്ടിപ്പടുക്കണം 
എന്നു പറഞ്ഞ
നേതാവിനടുത്തേക്ക്
വാർക്കക്കമ്പിയും
അൾട്രാടെക്ക് 
സിമന്റിന്റെ
ചാക്കുമായി
പോയവന്റെ
ശവം
പുഴമീൻ കൊത്തി.

ഈ വിവരം
ഒന്നുമറിയാതെ
മീൻകാരൻ
ആ മീനുകളെ 
ചൂണ്ടയിട്ടു

അത്
മരിച്ചുപോയ
പണിക്കാരന്റെ 
മകൾ
മീനൊന്നിന്നു
അരരൂപ വെച്ച്
വാങ്ങി
വറുക്കുകയും 
കറിവയ്ക്കുകയും
ചെയ്തു.

അച്ഛന്റെ
ശവം 
തിന്നുമ്പോൾ
മക്കളും,
ഭർത്താവിന്റെ
ശവം
തിന്നുമ്പോൾ 
ഭാര്യയും
തിരിച്ചറിഞ്ഞു.
-അയാളുടെ
ശവത്തിന്
ഉപ്പു കൂടുതലും 
മുളകു കുറവുമാണെന്ന്-


എഴുത്തുകാരന്റെ ഡയറി



സി.പി.രാജശേഖരൻ
 
കണ്ണീര്‍ പന്തലിലെ ആഘോഷങ്ങള്‍

                                     യുവജനോല്‍സവങ്ങളില്‍ നിന്നുയരുന്ന കണ്ണീരും കരച്ചിലും നാം എത്റ നാളായി  കേട്ടു കയ്യടിയ്ക്കുന്നു. മൂന്നാലു ദിവസം ആടിപ്പാടി, ചിരിച്ചും കളിച്ചും ചിലര്‍ പോകുമ്പോള്‍, വന്നവരില്‍ ഭൂരിഭാഗവും കരഞ്ഞും ഏങ്ങലടിച്ചും നഷ്ടപ്പെട്ട  പേരും പ്റശസ്തിയും ധനവും ഓര്‍ത്തു വിലപിച്ചും കണ്ണീരോടെയാണു്‌ അരങ്ങു വിടുന്നതു്‌. കോടികള്‍ ചിലവാക്കി, രാഷ്ട്റീയക്കാര്‍ക്കും ഭരണാധികാരികളില്‍ ചിലര്‍ക്കും പിന്നെ അദ്ധ്യാപക സംഘടനാ കോമാളികള്‍ക്കും  കുറച്ചു ദിവസം  അടിച്ചുപൊളിയ്ക്കാന്‍ ഒരവസരം എന്നതിലുപരി ഈ കോമാളിക്കളിയില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ക്കു്‌ പ്റത്യേക പ്റയോജനം ഉണ്ടാകുമെന്നു്‌ തോന്നുന്നില്ല. ന്റ്ത്യവേദിയില്‍ നിന്നും സംഗീത വേദിയില്‍ നിന്നുമെല്ലാം അപസ്വരങ്ങള്‍ ഉയരുന്നതു്‌ ഇതു്‌ ആദ്യമായല്ല. പണ്ടേ, യുവജനോല്‍സവങ്ങളില്‍ ചില കുറ്റങ്ങളും കുറവുകളും ഉണ്ടായിട്ടുണ്ടു്‌. അതില്‍ ചിലതു്‌ മനപ്പൂര്‍വമല്ലെന്നും,  സംഭവിച്ചുപോകുന്നതാണെന്നും നമുക്കറിയാം. യുവജനോല്‍സവങ്ങളിലെ പാകപ്പിഴകളും അതു നിവര്‍ത്തിയ്ക്കാനുള്ള വഴികളും ചൂണ്ടിക്കാട്ടി ഈ ലേഖകന്‍ , 30 വര്‍ഷം മുമ്പു്‌ കേരളത്തിലെ ഏറ്റവും വലിയ പത്റ്ങ്ങളിലൊക്കെ എഴുതിയിരുന്നു. വേറെ പലരും ഇതേക്കുറിച്ചു്‌ പലതവണ എഴുതിയിട്ടുണ്ടു്‌. പിന്നീടു്‌ മനസ്സിലായി, അതിലൊന്നും വലിയകാര്യമില്ലെന്നു്‌, സ്വയം ആ വേദികളില്‍ നിന്നു്‌ വിരമിയ്ക്കുകയും ചെയ്തവര്‍ പലരുമുണ്ടു്‌. കാരണം, തിരുത്തേണ്ടവരെ തിരുത്താന്‍ അതിനധികാരമുള്ളവര്‍ക്കു  പോലും കഴിയാത്ത കാലത്താണു്‌, ഞാനും നിങ്ങളും ജീവിയ്ക്കുന്നതു്‌. എല്ലാം ഒരു രാഷ്ട്റീയക്കളിയുടെ ചൂട്ടുവെളിച്ചം മാത്റമെന്നു്‌ നമുക്കൊക്കെ മനസ്സിലായിക്കൊണ്ടിരിയ്ക്കുന്നു.
                                     പക്ഷേ, ടീവിയില്‍ കാണുന്നതുപോലെ ഈ യുവജനോല്‍സവവും ഒരു റിയാലിറ്റി ഷോയിലെ എലിമിനേഷന്‍ റൌണ്ടായി,  കുഞ്ഞുങ്ങളെ, ഇങ്ങിനെ കരയിപ്പിയ്ക്കണോ? എന്നു്‌ വീണ്ടും ചോദിച്ചു പോവുകയാണു്‌.മൂവായിരത്തിലധികം കുട്ടികള്‍ മല്‍സരിയ്ക്കുന്ന,  കേരളത്തിലെ യുവജനോല്‍സവ വേദി, ഈ ലോകത്തിനു തന്നെ ആദ്യകാലത്തു്‌  അദ്‌ഭുതം പകരുന്ന ഒന്നായിരുന്നു, ഇതിന്റെ  തുടക്കത്തില്‍. പതുക്കെ പതുക്കെ അതിന്റെ പുതുമയും മൂല്യവും ആകര്‍ഷകത്വവുമെല്ലാം മങ്ങുക എന്നതും സ്വാഭാവികം. പക്ഷേ ആകെ പങ്കെടുക്കുന്നവരില്‍ ഒരു ശതമാനം പേരെ മാത്റം ആനന്ദിപ്പിയ്ക്കുകയും ബാക്കി 99 ശതമാനം പേരേയും നിരാശപ്പെടുത്തുകയും ചെയ്യുന്ന ഒരു മാമാമ്ങ്കം ശുഭപര്യവസാനിയാണെന്നു്‌ വിധിയെഴുതുന്നതില്‍ പന്തികേടുണ്ടെന്നു പറയാതെ വയ്യ. ടീവി ഷോയില്‍ ആദ്യം മുതലേ 80 ശതമാനത്തിനു മുകളില്‍ മാര്‍ക്കു നല്‍കി, കുട്ടികളെ പൊക്കി, പൊക്കി കൊണ്ടുവന്നു്‌ ഒറ്റയിടലാണു്‌ എലിമിനേഷന്‍ റൌണ്ടില്‍. അവരെല്ലാം കരഞ്ഞും കലങ്ങിയും രംഗം വിട്ടു പോവുകയും ചെയ്യും.അതുപോലെയാണിപ്പോള്‍ ഈ യുവജനോല്‍സവ വേദികളും. സ്കൂളില്‍ നിന്നു ഫസ്റ്റും സെക്കന്റും വാങ്ങിയവര്‍ ഉപജില്ലയിലും പിന്നെ ജില്ലയിലും മല്‍സരിച്ചു്‌ മുന്നേറണം. എല്ലാ സ്കൂളിലേയും ഒന്നാം സമ്മാനക്കാരാണു്‌ അവിടെ മല്‍സര രംഗത്തുള്ളതു്‌. അതായതു്‌ മോശക്കാരല്ല മല്‍സരിയ്ക്കുന്നതു്‌ എന്നര്‍ഥം. ആദ്യമല്‍സരത്തില്‍ ജയിച്ചു കേറുന്നതുതന്നെ ക്ളേശകരമാണു്‌. അതുകഴിഞ്ഞു്‌ അതിലെ ഒന്നാം സ്ഥാനക്കാരുമാത്റമാണു്‌ ജില്ലാ മല്‍സരങ്ങളില്‍ എത്തുന്നതു്‌. അവിടെയും ആയിരങ്ങള്‍ സങ്കടക്കടലിലാഴുന്നതും ആരും അറിയുന്നില്ല. അവിടുത്തെ ഒന്നാം സ്ഥാനക്കാര്‍ വീണ്ടും ഏറ്റുമുട്ടുന്നതാണു്‌ സംസ്ഥാന യുവജനോല്‍സവ വേദി. ഊപജില്ല കഴിയുന്നതോടെ, ഇതു, വിദ്യാര്‍ഥികള്‍ തമ്മിലുള്ള മല്‍സരം എന്നതു മാറി, രക്ഷകര്‍ത്താക്കള്‍ തമ്മിലുള്ള മല്‍സരമായി മാറിക്കഴിഞ്ഞിരിയ്ക്കും. അതോടെ മല്‍സരത്തിന്റേയും മല്‍സരാര്‍ഥികളുടേയും നിറവും കോലവും മാറിക്കഴിഞ്ഞിട്ടുണ്ടാകും.

                                         സെപ്റ്റംബര്‍- ഒക്റ്റോബര്‍ മാസങ്ങളില്‍ സ്കൂളുകളില്‍ നിന്നാരംഭിയ്ക്കുന്ന ഈ മല്‍സരത്തിന്റെ കൊട്ടിക്കലാശം ആണു്‌ സത്യത്തില്‍ , ഫെബ്റുവരി-മര്‍ച്ചു  മാസത്തില്‍ നടക്കുന്ന സംസ്ഥാന മല്സരത്തില്‍ ഉറഞ്ഞു തുള്ളുന്നതു്‌. പഠനത്തിലോ, മറ്റു വീട്ടുകാര്യങ്ങളിലോ,ശ്രദ്ധിയ്ക്കതെ, യുവജനോല്‍സവം മാത്റം ലക്ഷ്യമാക്കി, കഷ്ടപ്പെടുന്ന കുട്ടികളാണു്‌ അവസാനം ഈ സ്റ്റേജിനുപിന്നില്‍ നിന്നു്‌ കരയുന്നതു്‌ എന്നറിയുന്ന ഒരഛന്റെ വേദനയോടെ പറയട്ടെ. ദയവായി ഈ കലോള്‍സവ മാമാങ്കം, ഇവിടെ നിര്‍ത്തുക. ഇതിനു്‌ അനേക കോടി ചിലവാകുന്നുണ്ടു്‌. ആ തുകകൊണ്ടു്‌ കൂടുതല്‍ പേര്‍ക്കു്‌ സ്കോളര്‍ഷിപ്പു നല്‍കാനും ഗ്രേയ്സു്‌മാര്‍ക്കു നല്‍കി പ്റോല്‍സാഹിപ്പിയ്ക്കാനും ഉതകും വിധം യുവജനോല്‍സവത്തെ പരിഷ്കരിയ്ക്കേണ്ട സമയം വൈകിയിരിയ്ക്കുന്നു. സ്കൂളുകളിലെ മല്‍സരത്തില്‍ ജയിയ്ക്കുന്ന ഒന്നും രണ്ടും സമ്മാനക്കാര്‍ക്കു്‌ സ്കോളര്‍ഷിപ്പും, ഏ ഗ്രേയ്ഡു കിട്ടുന്നവര്‍ക്കു്‌ ഗ്രേയ്സു മര്‍ക്കും നല്കി, മല്‍സരം അതാതു സ്കൂളിലും  കോളേജിലും  തന്നെ അവസാനിപ്പിയ്ക്കണം.(സ്കൂളദ്ധ്യാപകരുടെ പാര്‍ഷ്യാലിറ്റി തടയാന്‍ സ്കൂളില്‍തന്നെ പ്റത്യേകം ഒരു സമിതി ഉണ്ടാക്കിയാല്‍ മതി.) അദ്ധ്യാപകരുടേയും രക്ഷാകര്‍ത്താക്കളുടെയും അധിക ജോലിയും പണത്തിന്റെ ദുര്‍ച്ചിലവും അവസാനിയ്ക്കും. സംഘടിപ്പിയ്ക്കാനും ആഘോഷമാക്കാനും ചിലവാക്കുന്ന കോടികള്‍  അനേകം വിദ്യാര്‍ഥികള്‍ക്കു്‌ പ്റയോജനപ്പെടുത്തുകയും ചെയ്യാം. ഇതു പക്ഷേ, ഇന്നത്തെ അദ്ധ്യാപക സംഘടനകളും വിദ്യാര്‍ഥി സംഘടനകളും സമ്മതിയ്ക്കുമെന്നു തോന്നുന്നില്ല. അവര്‍ക്കു നല്ല കാര്യങ്ങള്‍ നടപ്പിലാവുകയല്ല വേണ്ടതു്‌, അതില്‍കയ്യിട്ടുവാരാനും കൊള്ളയടിയ്ക്കാനും അതുവച്ചു്‌ ആളാകാനും കഴിയണമല്ലോ. എന്തായാലും യുവജനോല്‍സവ വേദികളില്‍ വീഴുന്ന, പിഞ്ചു കുഞ്ഞുങ്ങളുടെ കണ്ണുനീര്‍,  ഇനിയും കണ്ടു നില്‍ക്കുന്നതു്‌ നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്കു്‌ ഗുണം ചെയ്യുമെന്നു്‌ തോന്നുന്നില്ല.
cp99rajsekhar@gmail.com    9447814101

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...