21 Jan 2014

കാവ്യകന്യക

 
 
രാധാമണി പരമേശ്വരൻ 
വെൺപളുങ്കുടയുന്നുവെണ്ണിലാകിണ്ണത്തിൽ
മണ്ണിന്റെ മാറിൽവീണലിയുന്നാദ്രമായ്‌
സുരഭീസുന്ദരീസുരകാവ്യകന്യകേനീ
തഴുകിവാ, സാരേമധുരഭാഷിണിയായ്‌.

വൈഡൂര്യകാന്തിയാലെന്നന്തരാത്മാവിൽ
പ്രഭതൂകിയണയുംഭാവനാവൈഭവം
അദ്ഭുതമൂറിടും കാഴ്ചകളാലുള്ളിൽ
ഉദ്ഭവിക്കുന്നോരീദൈവികസാന്നിദ്ധ്യം.

മാനത്തുമേഘങ്ങൾ സ്വർഗ്ഗീയഭംഗിയിൽ
നീലക്കുടകൾ നിവർത്തുന്നുരാപ്പാകൽ
മധുരമനോഹരമഞ്ജുളാംഗങ്ങളിൽ
തുള്ളിത്തുളുമ്പിവാ കാവ്യസുരാംഗിതേ.

കുയിലോളം കൂകിപ്പറക്കുവാനാകാതെ
കുഞ്ഞിച്ചിറകുകൾ തോർത്തുവാനാകാതെ
ചൂടേറ്റുതൂവൽവിരിയുന്നതിൻമുൻപേ
കാണാത്തീരത്തേക്ക്‌ അമ്മ പറന്നുപോയ്‌.

കതിരിടും കൽപനാചക്രവാകങ്ങളിൽ
ജീവകാരുണ്യമായ്‌ അച്ഛന്റെ സാന്ത്വനം
കാലംകടന്നുപോയീടിലുംകവചമോ
കരിപുരണ്ടറിയാതെകോലംകെട്ടുപോയ്‌.

സാരസനീരസവേഷപ്പകർച്ചയിൽ
സുസ്മേരവദനേവിലസുന്നുവേദിയിൽ
സൗഭാഗ്യദായകംകുറിപ്പുകവിതകൾ
സരസേമീട്ടുന്നു മണിവർണ്ണവീണയിൽ.

അദ്വൈതചിന്തയാൽ അന്തരംഗപ്രവാഹം
അശാന്തമെരിയുന്നകാവ്യപ്രയാണം
വാഗ്ദേവതാവരലക്ഷ്മീകടാക്ഷം
മാനസക്ഷേത്രത്തിൽപ്രഭാപൂപുഷ്ക്കലം.

ആദിപ്രകൃതിതൻ സർഗ്ഗവൈഗ്ധ്യമേ
തൂലികത്തുമ്പിലൂടുതിരുന്നരൂപതേ
ക്ഷതമേറ്റുതളരുന്നീജീവാത്മവിന്‌
വരവായ്‌ വർഷിപ്പൂശതനാമ മന്ത്രം.

കാവ്യകനകാംഗിതേകുലാംഗനായൈ
സർവ്വവിജ്ഞാന ജപകുസുമ ഭാസുരേ
അക്ഷരമുറ്റത്തലങ്കുര ദീപ്തിയാൽ
അന്ത്യത്തിലും നീയെന്നരികിലുണ്ടാകണം.

"ജീവാത്മാവിലും അനന്തദീപാങ്കുരം
പരമാത്മാവിലും പ്രാർത്ഥനാപ്രണയം
അന്തരാത്മാവിലും നിതാന്തചൈതന്യം
ചാർത്തിടുന്നു ഈ ജന്മസുകൃതഹാരം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...