Showing posts with label radhamani parameswaran. Show all posts
Showing posts with label radhamani parameswaran. Show all posts

29 Mar 2016

കാലചക്രം


 രാധാമണി പരമേശ്വരൻ 
കാത്തിരിപ്പിന്‍ കിനാവള്ളികള്‍ കനം തൂങ്ങി
കണ്ണുനീരുപ്പില്‍ വേരുകള്‍ വെന്തുനില്ക്കുന്നു
ന്ഷ്ടസ്വപ്നങ്ങള്‍ കണ്ടു തിമിരവുമായ് മുത്തശ്ശി
കൌമാരവും കൊതിച്ചു ഭൂതകാലത്തേക്ക്------------
.
കാലചക്രം, പ്രണയവും വിരഹവും നോക്കി-
നോക്കി കൊട്ടാരവും കുടിലും വിട്ടുരുണ്ടകലുന്നു
നിറക്കൂട്ടുകള്‍ ആകാശചുവരില്‍ ചിത്രം വരക്കേ
ചൈത്രം നിത്യവിസ്മയവുമായ് മിഴിതുറക്കേ-------------
.
വയസ്സേറെയായ ഭൂമി വാര്‍ദ്ധക്യവിവശയായ്
കണ്ണില്ത്ഭുതം നിറച്ചും, യൊവ്വനം കൊതിച്ചും
പിന്നേയും രാജവീഥിയൊരുക്കിയന്തപുരത്തില്‍
മധുവിധുവിനായ്‌ മണവാളനേയും കാംക്ഷിച്ച്-------

16 Jan 2016

സുധാമൃതം

രാധാമണി  പരമേശ്വരൻ

സoക്രമക്രാന്തിയില്‍ സന്ധ്യാമലരുകള്‍
ചെമ്പട്ടുടുത്തു ദീപം തൊഴുതുണരേ
തൈലം പകരാതെ ആകാശദീപങ്ങള്‍
തങ്കച്ചിമിഴില്‍ വൈഡൂര്യo വാരിത്തൂകി
.
പ്രണയമേ നീയെന്നുമരികിലുണ്ടെങ്കില്‍
ഒരു നാളും അമരത്തിനടിമയാകില്ല ഞാന്‍
വര്‍ഷസിന്ദൂരം തൂകി നീ എത്തിനാല്‍
ഹര്‍ഷബഷ്പയായ്‌ സ്പന്ദിക്കുമെന്‍ മനം
.
അതിലോലമൃദുലമാം മധുരപുടങ്ങളില്‍
മതിവരുവോളം നീ ചുംബിച്ചുണര്‍ത്തണo
സ്വരരാഗവല്ലിയില്‍ പൂക്കും സുമങ്ങളില്‍--
കാണുന്നുവോ, പ്രേമഭിക്ഷാംദേഹിയെ--
.
ഭഗ്നദു;ഖത്തിലും മുക്തയാക്കീടാനെന്‍
ഭാവനാവൈഭവം തൊട്ടുണര്‍ത്തേണo നീ
സത്യസ്വരൂപമേ ,പ്രണയപ്രഭാവമേ-- ദേവാ-
ഈ ശപ്തജീവിതം ധന്യമാക്കീടണേ--!!!!
.
രാവിന്‍റെ ലാസ്യവിലാസ-സമ്മോഹനo
നീലകായലോളങ്ങളില്‍ നിറതങ്കപ്പതക്കം
അനുരാഗമോഹനീ നിന്‍ പൊയ്കയില്‍
പൂത്തുവിടരുമൊരു തിങ്കള്‍കലാധരന്‍
.
പുലരിക്കുദിക്കുന്ന ആദിത്യദേവപ്രഭക്ക്
പ്രണവമന്ത്രസ്തുതി ചൊല്ലി നില്ക്കേ
ജ്യോതിസ്വരൂപന്‍റെ കരലാളനങ്ങളാല്‍
പഞ്ചേന്ദ്രിയങ്ങളില്‍ ചുരത്തും സുധാമൃതം

26 Oct 2015

ജാതിക്കോമരം


രാധാമണി പരമേശ്വരൻ

ജാതിക്കോമരം തുള്ളും ജനത്തിന്റെ ജാതകം നാടിനുവേണ്ടാ
മതഭ്രാന്തിളകിയമർത്യന്റെ സേവനം മാനവരാശിക്ക്‌ വേണ്ടാ
മനുഷ്യനാണ്‌ പ്രധാനിയെന്നോതുവാൻ മടിച്ചുനിൽക്കുന്നതെന്തേ
മതവും ജാതിയും കൊലചെയ്യേണമെന്നുറച്ചുനിൽക്കണം നമ്മൾ

പിന്നാക്കവർഗ്ഗത്തിനയ്ത്തം കൽപിച്ചതമ്പുരാനെയിനി വേണ്ടാ
മതേതരങ്ങൾക്ക്‌ മാറാപ്പു ചാർത്തിച്ചസേനാമുഖങ്ങളും വേണ്ടാ
കേരളം കണ്ട പടനായകരുടെ ശ്വേതാമുഖം തെളിക്കട്ടേ
അദ്ധ്വാനവർഗ്ഗമുന്നണിപ്പോരാളി അയ്യനെയെന്നും സ്മരിക്കാം.

വിഭ്രാന്തിയാണ്ട സവർണ്ണന്മാരുടെ ഉൾമുഖം കണ്ടവരുണ്ടോ
വെൺചിതലൂറ്റികോലങ്ങളായവർ കാരാഗ്രഹത്തിലടിഞ്ഞു
ദാരികനൃത്തംചവുട്ടിച്ചുടലയിൽ കാൽവെന്തുനിൽക്കുന്നതെന്തേ
വാലാട്ടി നിൽക്കുന്ന ശ്വാനക്കളായവർ കൂരിരിട്ടാളിക്കിടപ്പൂ

മേലാളപ്പട്ടം മേലങ്കിയാക്കീട്ടു നാട്ടുപ്രമാണിയായ്ച്ചമഞ്ഞു
മതവും ജാതിയും ഘോഷിച്ചുഘർഷമായ്ച്ചാരുകസേരമേലാ
ണ്ടു
കീഴാളായൂതി കണ്ണൻചിരട്ടയിൽ വെള്ളം കൊടുത്തോരുകാലം
ചോരനീരാക്കി വിയർപ്പിൽ വിളയിച്ച മുത്തുകൾ കീശയിലാക്കി
വണ്ടിവയറൂതിരുമ്മി വടികുത്തി നിൽക്കുന്നവനോ പ്രമാണി

തമ്മിലറിയാൻ വേദാന്തമൊന്നും വേണ്ടാനമുക്കിനീവേണ്ടാ
വാളാലുറഞ്ഞുനിണമൊഴുക്കാനുള്ള വാശിമറുക്കൂ മനുജാ
ആയിരം സംവത്സരം സഹിച്ചാലും നാടിന്റെ രക്ഷയെച്ചൊല്ലി
ഭാരതമക്കളൊന്നായ്‌ വലംവെച്ചു വർഷിപ്പൂരാഷ്ട്രപിതാവേ!

മാനവസൃഷ്ടി മഹത്തരമാക്കിയ മാതാവിനെ പ്രണമിപ്പൂ
മതമൈത്രിയുരുവിട്ടുകൂട്ടമായിന്നിനി ശുദ്ധീകലശം നടത്താം.
ഇല്ല, പൊറുക്കില്ലൊരിക്കലും ഈയുഗം ജാതിക്കോമരം വെട്ടും
ജാതിവേണ്ടാമതംവേണ്ടാന്ന്‌, പണ്ടുഗുരുനാരായണസ്വാമിയോതി
എങ്കിലും ബോധമുദിക്കാത്ത മാനുഷചിത്തത്തെശുദ്ധീകരിക്കാൻ
ഇന്നിതാനമ്മൾക്കണിചേർന്നു നല്ലോരു സുപ്രഭാതം തെളിച്ചൂറ്റാം.

21 Aug 2015

മധുരം



രാധാമണി പരമേശ്വരൻ
അടങ്ങാത്ത കടലിന്‍റെ തിരപോലെ നീ
എന്‍റെ മനസ്സിലൊരനുരാഗ വില്ലായ്‌
നിറമിഴി കോണുകള്‍ക്കുളളില്‍ നീ
നിലക്കാത്തൊരമ്പയെത് വീഴ്ത്തി
.
കരിനിഴല്‍ പടരുന്നാ വേദിയില്‍
നീയൊരു പ്രേമഭിക്ഷുവായ് മാറീ
അണപൊട്ടിയൊഴുകീയ ദു;ഖം നീ-
മെല്ലെ, ആരും കാണാതെ മായ്ച്ചു
.
പങ്കിലമാകാത്ത ശുഭനിമിഷമെണ്ണി
പുളകം ചൊരിഞ്ഞോരനുഭൂതി
പഴകിയ വീഞ്ഞു പോലെന്നും എന്‍റെ
കരളില്‍ ലഹരിയായ് പടരുo
.
അമൃതായ്‌ പകരാന്‍ കൊതിച്ചൂ
പക്ഷേ പരിസരം കലാപകലുഷമായ്
മേലങ്കികൊണ്ടു മറച്ച കപോലങ്ങള്‍

വര്‍ണ്ണചെണ്ടുകള്‍ പൂത്തൊരു ഉദ്യാനമായ്‌----------

24 Jun 2015

വിരഹം


രാധാമണി പരമേശ്വരൻ
-----------
നിമിഷനേരവും പിരിയുവാനാകാതെ
കഥയെത്ര ചൊല്ലി നാം ചേര്‍ന്നിരുന്നു 
മനമെനിക്കേകി മടിയാതെ മടയില്‍ ഒരു
വാടാമലരായ്‌ നീ വിടര്‍ന്നു നിന്നു
ഒരു പൂവുo വിടരാത്ത വനികയില്‍
വിജനമായേകനായ് നില്പ്പൂ ഞാനും
തളരാതെ താങ്ങുo നിഴലായ് നീയെന്‍റെ-
യരുകില്‍ വരുന്നതായോര്‍ത്തുപോയ്
കണ്ടുതീരാത്ത സ്വപ്നങ്ങളൊക്കെയും
മാറിന്‍റെ മണിയറ തല്ലിപൊളിക്കുന്നു
പാതിരാവിന്‍റെ കൂരിരുള്‍ മൂടി ഞാന്‍
നീറിനില്ക്കുന്നൊരാത്മാവു മാത്രമായ്
ഒരു ചെറുനിശ്വാസമായ് ഞാന്‍ ഓമലേ
പടരട്ടെ മൂകമായ് നിന്നുടെ മേനിയില്‍
അലിവോടരൂപിയായ് ഈ പ്രതിബിംബം
ഗതികിട്ടാതലയുo പ്രേതമായ് പ്രിയതമേ

23 May 2015

സുവര്‍ണ്ണക്ഷേത്രം



രാധാമണി പരമേശ്വരൻ
--
ചേലൊത്തു പൂത്തുകനകക്കുന്നു ദൂരേ-
ക്കാണുന്നു നക്ഷത്രചൂടാമണിക്കിരീടം
വീണങ്ങു വിരിയുന്ന നിഴല്‍വെളിച്ചം
താണങ്ങുപൂണുന്ന അന്തിക്കതിരൊളി
.
മിന്നുന്ന ചിന്മയരൂപ ദീപപ്രഭാകിരണം
തീര്‍ക്കുന്നു കാന്തീപൊരുളിന്‍ രഹസ്യം
ഉന്മത്തമായിക മനോവിലാസബിംബം
കാണുന്നതൊക്കയും അവാച്യമല്ലോ
.
വെണ്ണിലാവും തോല്ക്കുമീ തങ്കത്തിളക്കം
സ്ഫുരിക്കുന്നു പ്രളയകയങ്ങളും താണ്ടി
പ്രപഞ്ചം നെയ്യുന്ന പ്രകാശവര്‍ഷധാരാ-
വജ്രമുരച്ചു ചാലിച്ചെടുത്ത വര്‍ണ്ണവരിഷ്ഠ

22 Apr 2015

അഹല്യ



രാധാമണി പരമേശ്വരൻ
ത്രേതായുഗത്തിന്‍ അവതാര ദേവന്‍റെ
ശ്രീപാദസ്പർശമേറ്റുണരാൻ കൊതിപ്പോൾ
.
വിധിതൻ കേളിയിൽ ഹോമിതയായൊരു
പൂജാമലരാമാഹല്യ തേജോമയി
.
ഉള്ളിൽ തുളസീവിശുദ്ധിയോലുന്നവൾ
വെണ്ണിലാച്ചന്തം തിളങ്ങും പ്രഭാമയി
.
സൌന്ദര്യമൊക്കെ പിഴിഞ്ഞെടുത്തീശ്വരൻ
സംമ്പൂർണമാക്കിയ സർഗ്ഗക്രിയാഫലം
.
നാന്മുഖൻ ഓമൽകിടാവായ് പിറന്നവൾ
നീലോല്പലത്തിൻറെ നീള്‍മിഴിയുള്ളവള്‍
.
ചാരിത്രശുദ്ധിതന്‍ പര്യായമായവൾ
മാമുനി ഗൌതമ പത്നിപ്രാണേശ്വരി
.
ശിലയായ് കിടക്കവേ ശ്രീരാമനാമങ്ങള്‍
ധ്യാനിക്കുന്നാശ്രമവാടതപസ്വിനി
.
ദാശരഥിതന്‍ പദനിസ്വനം കേള്‍ക്കാന്‍
കാതോര്‍ത്തിരിക്കയാണോരോ നിമിഷവും

രാമരാമേതി ജപം മു ഴങ്ങീടുന്നു
ഘോരവനാന്തര ശ്യാമളഛ യയില്‍  

വൃക്ഷലതാദികള്‍ പക്ഷി മൃഗാദികള്‍
നമജപത്തിലൂടോതുന്നു  സാത്വികo 
.
ആരിവള്‍, എന്‍ നാമം ചൊല്ലുന്നതാരിവള്‍
ഗദ്ഗദംപേറി വിതുമ്പുന്നതാരിവള്‍!
.
പൂഴിയിലാണ്ടു കിടക്കുമീ കല്ലിലും
കണ്ണുനീര്‍ തോരാത്ത വേദനയുള്ളിലോ
.
കാന്തന്‍ ശപിച്ചീ കൊടുംകാട്ടില്‍ നിശ്ചലം
കാലങ്ങളായി തപിച്ചു ധര്‍മ്മിഷ്ഠയായ്
.
ആനയിച്ചാലും ഭവാനെന്നെഗൗതമ-
മാമുനിത്തന്നുടെ ആശ്രമവാടിയില്‍
.
രാജീവലോചനന്‍ രാഘവേന്ദ്രസ്വാമി
കാനനമാര്‍ഗ്ഗേ വരും ദു:ഖമാറ്റിടും
.
ഋതുസാoഗമങ്ങള്‍ മറന്നുഗ്രശാപേ
ശ്രീപാദപൂജക്കൊരുങ്ങി ഞാന്‍ നില്പൂ
.
കെട്ടിപ്പുണര്‍ന്നും തത്തിക്കളിച്ചും
കേദാരഗൌളമുതിര്‍ക്കുന്നു വല്ലികള്‍

കോരിനിറയ്ക്കുന്നു കോള്‍മയിര്‍ക്കൊള്ളുന്നു
ഓരോ ഞരമ്പിലും മാദക സൌന്ദര്യം

തങ്കനിലാവിലും താരാഗണത്തിലും
മങ്കമാര്‍ക്കുള്ളിലും വൈകാരികോത്സവം

ഓമല്‍ക്കിടാങ്ങളെ പുല്‍കിയുറങ്ങുന്നു
താമര പൂത്ത തടാകഹൃദന്തങ്ങള്‍

ഏകാന്തമാമീ നിശ്ശബ്ദനിശീഥത്തില്‍
പൂങ്കോഴി കൂകുന്ന കേള്‍ക്കവേ ഗൌതമന്‍

മാറോടടങ്ങിക്കിടക്കുമഹല്യതന്‍
താരിളം പൂങ്കരം താഴെവച്ചീടിനാന്‍

ചാടിയെണീറ്റു പതിവുപോലുള്ളൊരു
നീരാട്ടിനായി നദിക്കരയെത്തുവാന്‍

ചാരത്തുറങ്ങുന്ന പത്നിതന്‍ നിദ്രയ്ക്കു
പോറലേശീടാത്ത ശബ്ദനിയന്ത്രണo  

പര്‍ണ്ണാശ്രമത്തിന്‍ കവാടം പതുക്കനെ
ഒച്ചയുണ്ടാക്കാതവധാനപൂതനായ്‌

എല്ലാം മറന്നുപൊടുന്നനെ വാതിലും  
ഭദ്രമായ് ചാരി പുറത്തിറങ്ങി സ്വയം

പര്‍ണ്ണാശ്രമം വിട്ടു ഗൗതമമാമുനി
കണ്ണെത്തിടാത്ത ദൂരത്തിലെത്തവേ

പൂങ്കോഴി വേഷമഴിച്ചുവച്ചിട്ടുടന്‍
പൂര്‍വ്വാകൃതിയിലേക്കെത്തി സുരപതി

മെല്ലേ നടന്നു ചെന്നാശ്രമവാതലിന്‍
മുന്നിലേക്കെത്തി നിശാചരന്‍ മാതിരി

നുള്ളി നോവിക്കാത്ത പൂവിനെയെന്നപോല്‍
കൈവെച്ചു പയ്യനാവാതലിന്‍ പാളിയില്‍ 

ചുറ്റും തിരിഞ്ഞോന്നു നോക്കി  മറ്റാരുമേ  
കൃത്യദൃക്‌സാക്ഷികള്‍ ഇല്ലന്നുറപ്പിക്കേ

ഉള്ളില്‍ കടന്നുടന്‍ പുല്പ്പായമേല്‍ നിദ്ര-
കൊള്ളുമഹല്യയെ നോക്കിക്കൊതിച്ചുപോയ്

ഗാഡമുറങ്ങുന്ന മല്ലികപ്പൂവുപോല്‍ 
ചാരുകളേബര വിസ്മയം കാണ്‍കവേ

ആസക്തിയുള്ളില്‍ പെരുത്തു മെയ്യാകയും
കാമോക്തികോന്മാദമാളിപ്പടര്‍ന്നുപോയ്‌

കാമോത്സകത്മാര്‍ക്ക് മാത്രമല്ലൂഴിയില്‍
ആണായി വന്നുപിറന്നവര്‍ക്കൊക്കെയും

ആശ തീരുംവെരെ കോരിക്കുടിക്കുവാന്‍ 
ആര്‍ത്തിയുണര്‍ത്തുമീ വശ്യമാം യൌവനം

ഇന്നിനി വൈകാതനുഭവിച്ചീടിലും
ഇന്നോരുവട്ടമീ സ്വര്‍ഗ്ഗീയസൌഭഗം

എന്തും വരട്ടെ ഞാനെന്‍ അമരാവതി
എല്ലാമിവള്‍ക്കായ്‌ ത്യജിക്കാനൊരുക്കമാo

പൊട്ടിയൊഴുകുവാന്‍ നില്‍ക്കയാണിന്ദ്രന്‍റെ
മുറ്റിയകാമവായ്പ്പിന്‍ അണക്കെട്ടുകള്‍

ആപാദചൂഡമായൌവനാംഗങ്ങളില്‍
ആസ്വാദ്യമുത്തങ്ങളര്‍പ്പിച്ചു പിന്നെയാള്‍

ആവേശപൂര്‍വ്വമൊരാലിoഗനത്തിനാല്‍
ആകര്‍ഷമാകും ഭ്രമത്തിലേക്കെത്തിനാള്‍

അസ്ഥികള്‍ പൂക്കുന്ന മാരമഹോത്സവ-
മത്സരത്തില്‍ തോറ്റടിമയായ്പോയവള്‍

കാമന്‍റെ സ്വര്‍ഗ്ഗത്തു നിന്നു പൊടുന്നനെ
ഭൂമിയിലേക്കു പതിച്ചുപോം വേളയില്‍

ഇന്നോളമില്ലാത്തോരാസക്തി കാന്തനു
വന്നതെന്നിങ്ങനെയെന്നവള്‍ ചിന്തിച്ചു
ഞെട്ടിപ്പിടഞ്ഞു പരിചയമില്ലാത്ത
മറ്റൊരാള്‍ മേനിയില്‍ കൈവെച്ചതാകുമോ!

വഞ്ചിതയായ് ധര്‍മ്മരോഷം പെരുത്തവള്‍
വെന്തെരിഞ്ഞാമനം കുറ്റബോധത്തിനാല്‍

ദു:ഖഭാരത്തിനാല്‍ താനേയുരുകീടും
കർപ്പൂരഗന്ധിയായ് മാറിയാ ചേതന

നീരാട്ടിനായിട്ടിറങ്ങിയ ഗൌതമന്‍
നീരിലെ ചൂടിനാല്‍ സംശയചിത്തനായ്

നേരറിയാതെ താന്‍ നീരാട്ടിനായിത്ര 
നേരത്തെയെത്തിയതോര്‍ത്തിട്ടു ഖിന്നനായ്

ആരോ നടത്തിയ വഞ്ചനക്കുള്ളിലെ 
നേരറിഞ്ഞപ്പോളപാര കോപിഷ്ടനായ്  

ആളിപ്പടരുന്ന രോഷാഗ്നിയോടവന്‍
ആശ്രമം നോക്കിപ്പുറപ്പെട്ടു മിന്നലായ്‌

ഇന്ദ്രജാലങ്ങളില്‍ ബോധം മറഞ്ഞപോയ്
പിന്നെയമാന്തിച്ചു നിന്നില്ല ഗൌതമന്‍ 

വഞ്ചനയെന്തെന്നറിഞ്ഞുടന്‍ കോപാഗ്നി
ആപാദചൂഡo പടര്‍ന്നെരിഞ്ഞങ്ങനെ
.
കാന്താരമദ്ധ്യത്തില്‍ കല്ലായ് തീരട്ടെന്നാ- 
ക്രോശിച്ചു മുനി തല്‍ക്ഷണം പത്നിയെ
.
ശാപച്ചൂടിലെരിഞ്ഞവല്‍ കനലുപോല്‍
വഞ്ചിച്ചതല്ലെന്നു വിസ്തരിച്ചൂ ചതി
.
സത്യമറിയാന്‍ തുനിയാതെ പോയതില്‍
സങ്കടമേറി വിഷാദവിവശനായ്   
.
മോക്ഷത്തിനായവള്‍ കേണുമൊഴിഞ്ഞേലും
മാര്‍ഗ്ഗമറിയാതവശനായ് മാമുനി
.
രാമസ്പര്‍ശത്താല്‍ ശാപമുക്തി ഭവിക്കു-
മെന്നോതിയനുഗ്രഹം ചാര്‍ത്തി പ്രിയനവന്‍
.
ത്രേതായുഗത്തില്‍ പിറക്കുന്ന രാമന്‍റെ
 പാദം പതിയവേ മോക്ഷം ലഭിച്ചീടും
.
ദേവസ്പര്‍ശത്താല്‍ ശാപമുക്തി ഭവിക്കു-
മെന്നോതിയനുഗ്രഹം ചാര്‍ത്തി പ്രിയനവന്‍
.
ഇത്രയുമോതി മറയുന്നു ഗൌതമന്‍
ഭര്‍ത്തൃശാപത്തിനാല്‍ കല്ലായ് അഹല്യയും
.
സ്വപതിയാലുഗ്രശാപമേറ്റാ രത്നം
ചേതനയറ്റവള്‍ കാലാന്തരങ്ങളായ്
.
ഭര്‍ത്തൃസാന്നിദ്ധ്യo മനസ്സാവരിച്ചവള്‍
ശാപമോക്ഷം ഭജിച്ചെത്രയുഗാന്തരം
.
''പകലിന്‍റെ മറുകര തേടിയെത്തും
ഇരുളിന്‍റെ ഹൃദയമലിക്കും വിലാപം
.
വിധിയുടെ ക്രൂരവിനോദമേറ്റവള്‍
വിളറിയുരുകി തപിച്ചെത്ര വത്സരം''

11 Mar 2015

വേനലില്‍ ഒരു പ്രണയമഴ




രാധാമണി പരമേശ്വരൻ
കണ്ണും പൊത്തി മാനത്തു നില്ക്കയോ
താഴേക്ക്‌പോരാന്‍ തിടുക്കമില്ലേ
വര്‍ണ്ണങ്ങളെല്ലാം മൂടിപ്പൊതിഞ്ഞു നീ
മിഴിയും തിരുമ്മി തേങ്ങിക്കരയുമോ!
.
കാര്‍മേഘമകലെ കണ്മണീ നിന്നേ
അണിയിച്ചൊരുക്കാനെത്തിയില്ലേ
മാനം മാദകത്തിടമ്പിലേറ്റാന്‍
കൊട്ടും കുരവയുമായെത്തുമോ
.
ഇടിവെട്ടി നീയോടിയെത്തീടുമ്പോള്‍
പേടിച്ചുനില്ക്കും പ്രപഞ്ചമാകെ
തുള്ളിതുളുമ്പിയൊരോമനയായിട്ടു
പൊട്ടിചിരിച്ചു നീ കൊഞ്ചിവായോ
.
മുത്തുകുടയേന്തിയാനയിക്കാന്‍
വെഞ്ചാമരം വീശിയെത്തുന്നിളംകാറ്റ്
ദാഹിച്ചുകേഴുന്നധരണിക്ക്നീരിറ്റി
പൊന്മുത്തുവിതറി പൂക്കളായ്കൊഴിയൂ നീ
.
പലനാളും നിന്നെവാരിപ്പുണരുവാന്‍
പവിഴപ്പാടത്തുകാത്തിരുന്നു ഞാന്‍
സ്വരരാഗങ്ങള്‍ മീട്ടി നീയെത്തുമ്പോള്‍
ഈറക്കുഴലൂതിയരികത്തണഞ്ഞിടാം
.
ശരത്കാലമേഘങ്ങള്‍ നീരാട്ടിനെ-
ത്തുന്ന നീലനിശീഥിനീ യാമങ്ങളില്‍
തഴുകിയുറക്കാന്‍ കുളിരുമ്മതന്നു
കാമിനിനീയോടിയെത്തിടുമോ !
.
പ്രിയസഖീ നിന്നെ ചുണ്ടോടണക്കാന്‍
ദാഹിച്ചുഴുലുന്ന വേഴാമ്പല്‍ ഞാന്‍
മനസ്സിലൊരായിരം മോഹങ്ങളോടെ
കാത്തിരിക്കുന്നോരു കാമുകന്‍ ഞാന്‍

21 Feb 2015

മൂന്നു കവിതകൾ


രാധാമണി  പരമേശ്വരൻ
അദ്വൈതം
അദ്വൈതം മുഴങ്ങുന്ന കാലടി ഗ്രാമത്തിലെ
അദ്ധ്യാത്മപർണ്ണാശ്രമം തേടിയെൻ തീർത്ഥാടനം
ശങ്കരപ്രതിഭതൻ ദർശനപ്രഭാവമെൻ
നെഞ്ചിലെ ശംഖിനുള്ളിൽ തീർത്ഥമായ്‌ നിറഞ്ഞെങ്കിൽ
ഗോവിന്ദം ഭജിക്കുവാനാഹ്വാനമരുളിയ
ആചാര്യമുറ്റത്തു ഞാൻഹരിശ്രീകുറിക്കട്ടെ.
ആ ദീപ്തനക്ഷത്രത്തിൻ ജ്യോതിതൻ പുണ്യത്തോടെ-
യാകണം എനിക്കെന്റെ ധന്യമാം വിദ്യാരംഭം
ഇന്നു ഞാൻ ആത്മാവിന്റെ നൈർമല്യം വിരിയിച്ച
മന്ദാരപുഷ്പം ഭവൾതൃക്കാൽക്കലർപ്പിക്കട്ടെ.
ഇതിലേവീശീടുന്ന കാറ്റെന്നിൽചാർത്തിക്കുന്നു
'സൗന്ദര്യലഹരിതൻ'സൗരഭ്യകളഭങ്ങൾ
ഇതിലേയൊഴുകുന്ന പെരിയാറെനിക്കുള്ളിൽ
ദിനവും 'ശിവാനന്ദ'ലഹരീതീർത്ഥാമൃതം
മനസ്സിൽ ധ്യാനത്തിന്റെ സാഗരം തുറന്നിട്ട
മഹത്താം വേദാന്തത്തിൻ ശാശ്വത ചൈതന്യമേ
ആ സന്നിധാനത്തിലെ ആയിരംവിളക്കിലെ
നാളമെൻ നാവിൽനിത്യം താരമായ്‌ തെളിയേണെ.
എന്നിലേക്കാവാഹിച്ചു നിർത്തട്ടെ ഞാനെൻബ്രഹ്മ
നന്ദിനീസാരസ്വത സാക്ഷരസാക്ഷാൽക്കാരം
ഇന്നോളം ഞാനാർജ്ജിച്ച തോന്നുമേ എന്റേതല്ല
ഇന്നിപ്പോൾ അറിയുമ്പോൾ ദുഃഖമില്ലെനിക്കൊട്ടും
എന്റെയീ ഇല്ലായ്മതൻ ബോധമാണെനിക്കുള്ളിൽ
ഉന്നത സമ്പാദ്യത്തിൻ സാഗരം അലതല്ലി.

ഞാന്‍ ഭൂമിദേവി -- എന്നെ കൊല്ലരുതേ--
------
ഇമപൂട്ടി ഇനി ഞാനുറങ്ങീടട്ടെ
ഈ ശപ്തജീവന്‍റെ സന്തപ്തശയ്യയിൽ 
നിദ്രാവിഹീന നിശകൾ ചമച്ചുള്ള
നിത്യദുഃഖങ്ങൾ ഇറക്കിവയ്ക്കട്ടെ ഞാൻ
.
മുക്തഹരിതനികുന്ജ്ജമാം ഭൂമി ഞാൻ
സർവചരാചര പെറ്റമ്മയാണ് ഞാൻ
ഹന്നകുംഭത്തിൽ നിറച്ചു ഞാനെന്നിലെ
ഭഗ്നദുഖത്തിന്‍റെ കണ്ണുനീർധാരകൾ 
.
ആളിപ്പടർന്നീടുമാവേശമോടുള്ളിൽ
ആശിച്ചതാണു ഞാന്‍ അമ്മയായ്തീരുവാൻ
മാതൃകാദാഹമധുര സ്വപ്നങ്ങളാൽ
കോരിതരിച്ചിരുന്നെന്‍റെ മനോരഥം
.
നൊന്തുപ്രസവിച്ചതല്ലെയെൻ മക്കളെ
അമ്മിഞ്ഞയൂട്ടിയും താരാട്ട് പാടിയും 
പേറ്റുനോവിൽ പിടഞ്ഞുള്ളോരാനാളുകൾ 
മായ്ക്കാനശക്ത പരാശക്തി പോലുമേ
.
പൂവണിക്കാടിനെ മുത്തണിക്കുന്നിനെ
താഴത്തൊഴുകുന്ന പൂന്തേനരുവിയെ
മാനവരാശിയെ നെഞ്ചോടടുപ്പിച്ചു
ലാളിച്ചുപോറ്റി വളർത്തിയോളാണുഞാൻ
.
പുലരിക്കുദിക്കുന്ന ആദിത്യദേവന്‍റെ
പട്ടമഹിര്‍ഷി വസുന്ധരയാണു ഞാൻ
ജ്യോതിസ്വരൂപനാം ആ പിതാവേകിയ
ജീവൽക്കുരുന്നുകൾ നിങ്ങളെൻ മക്കളെ
.
കുന്നോളം സ്നേഹം പകർന്നു ഞാൻ മക്കൾക്ക്‌
നെഞ്ചിലെ ചോരയാൽ നൽകീ സുധാമൃതം
ഇടവേളയില്ലാതെ സ്നേഹം ചുരത്തിയോൾ
ഇടനെഞ്ച് പൊട്ടി തകര്‍ന്നു പോന്നീ ദിനം
.
വെട്ടിയരിഞ്ഞെന്‍റെ കൈകളും കാല്കളും
നിര്‍ഭയം നീചരാമെന്‍റെ പരമ്പര
ചെന്നിണം ചീറിത്തെറിച്ചെന്‍റെ മക്കള്‍തന്‍
കണ്ണിൽ പതിക്കുന്ന കാഴ്ചകാണുന്നു ഞാൻ
.
പിന്നെയും തൃപ്തി വരാതവരെന്നുടെ
കണ്ണുകൾ ചൂഴ്ന്നെടുത്തട്ടഹസിക്കയാൽ
ചോരയിൽ മുങ്ങികിടക്കുമീ അമ്മതൻ
ശോകത്തിലെത്ര സമൃദ്ധി കൊള്ളുന്നവർ
.
തീരാവ്യഥയുടെ പര്യായമാമെന്‍റെ
തോരാത്തോരശ്രുനീരൊപ്പുവാനാരിനി 
നന്ദികേടിന്‍റെ മനുഷ്യ കോലങ്ങളോ
നൊന്തുപെറ്റുണ്ടായ സന്തതിയൊക്കെയും.
.
പേടിയാകുന്നെനിക്കിനെൻ പ്രപഞ്ചമേ
പേടിമനുഷ്യരെ മക്കളെ കാണുകിൽ
രക്തമിറ്റിച്ചു രസിക്കയാണിപ്പോഴും 
തീരാത്തനൊമ്പരം പേറിമരിക്കും ഞാൻ

മൂഷിക വിഭ്രാന്തം----ഓട്ടന്‍തുള്ളല്‍
======================
നാരായണ ന:മ, നാരായണ ന:മ
നാമം ചൊല്ലാന്‍ തുണയരുളേണo
.
മധുവിധുരാത്രീ മധുരം നുകരാന്‍
മണിയറവാതിലടച്ചു പതിയേ
.
മഞ്ചലിനടിയില്‍ മാളo തീര്‍ത്ത്
മൂഷികരാജാവവിടെയൊളിച്ചു
.
മധുവിധുരാവിന്‍ മായിക ഭാവo
മനസ്സിനുള്ളില്‍ കാവടിയാടി
.
ഒച്ചയനക്കം കേള്‍പ്പിക്കാതവന്‍
തലയണമൂടി പൊത്തിലൊളിച്ചു
.
എന്താ സംഗതിയെന്നറിയാനായ്
തന്ത്രങ്ങളുടെ ഭാണ്ഡമഴിച്ചു
.
പ്രാണപരവശ പൂണ്ടിട്ടവാളോ
ഭാവം കണ്ടവനന്തം വിട്ടു,
.
വെണ്മയിലലിയും ശാന്തിമുഹൂര്‍ത്തം
പുളകിതയായ്‌ മിഴികള്‍ ചൊടിച്ചു .
.
മധുവിധുരാത്രീ മധുരം നുകരാന്‍
മണിയറവാതിലടച്ചു പതിയേ
.
മൂഷികനവനോ വാലുച്ചുരിട്ടി
ലീലാലാസവ ലഹരിയിലാണ്ടു
.
കാണ്മതിന്തേ ചന്തം വിഭ്രാഭരിതം
മൂഷികനവനോ മോഹാലസ്യം
.
മായയിലായ മൂഷികനുടനേ
ഭാവനകോരി പള്ളനിറച്ചു
.
എന്താണവിടെ കാട്ടുകയെന്നൊരു
ശങ്ക മനസ്സാ തുള്ളിയുറഞ്ഞു
.
കാമന വിടരും കാഴ്ചകള്‍ കണ്ടു.
മൂഷികനവനുടെയുള്ളം തുളളി
.
പെണ്ണിന്‍ ചന്തം കണ്ടുരമിച്ചവന്‍
രോഷംപൂണ്ടു ശപിച്ചൂ തന്നുടല്‍
.
കോമളനവളുടെ ആഴകാം ഉടലില്‍
തരളിതമായ് വിരലോടിച്ചു
.
അംഗോപാംഗം പുളകിതയായവള്‍ -
ആശ്ലേഷത്താല്‍ തരളിതയായ്‌
.
മിഴികള്‍ രണ്ടും ചിമ്മിയടച്ചു
ചുരുളുകയായ് പുതുമണവാട്ടി
.
വേണ്ടാ മോനെ ഈ കാട്ടാളിത്തം.
കണ്ടു മടങ്ങാന്‍ കഴിയില്ലിനിയും
.
അയ്യോ ശിവ ശിവ എന്താണിനിയും
കത്തുന്നുണ്ട് കരളുവരേയും
.
എന്തോന്നവിടെ നടക്കുവതങ്ങനെ
ചിന്തയിലാണ്ടു മയങ്ങിപ്പോയ്
.
കണ്ണിലിരുട്ടായ്‌, കേട്ടു തേന്‍മൊഴി .
പൂത്തിരിവിരിയും മധുവിധുസ്വപ്നം
.
കണ്ടതു മുഴുവന്‍ ചൊല്ലിയലക്കാന്‍
കഴിയില്ലന്നൊരു വാസ്തവമരുളാo
.
നാരായണ ന;മ, നാരായണ ന:മ
നാമം ചൊല്ലാന്‍ തുണയരുളേണo


 

15 Jan 2015

ചുംബനവർഷം




രാധാമണി പരമേശ്വരൻ

അമ്മതന്നുദരത്തില്‍ പുനര്‍ജ്ജനിക്കേണം
പാറുന്നതുമ്പിയായ്‌ പരിലസിക്കേണo 
ബാല്യകൌമാരങ്ങള്‍ തളിരിട്ടുപൂക്കണം 
മരിക്കാത്ത ഭൂതകാലo മടങ്ങിയെത്തേണം
ഓര്‍മ്മകള്‍ തിരിനീട്ടും ശ്രീപൂമുഖത്തിന്നും
മറുകോലായില്‍ ചിതറുന്ന പഥനിശ്വനം
ഓടിക്കളിക്കുന്ന ബാല്യകൌമാര കാലം
പിച്ചവെച്ചിടറി താരിളം കുഞ്ഞുമനസ്സും
സ്വപ്നത്തിലെന്നോ കേട്ടൊരു താരാട്ടു
കാതില്‍ കുടിവെച്ചു തൊട്ടിലിലാട്ടുന്നു
അമ്മിഞ്ഞപ്പാലിന്‍റെ മധുരാധരങ്ങളാല്‍
ഓര്‍മ്മകള്‍ക്കിന്നൊരു ചുടുചുംബനം
കോമളമേനിയില്‍ പുണരുo ചിന്തുകള്‍
കുറുമൊഴിമുല്ല കണക്കേ പൊതിയുന്നു
തണുവിലലിയുന്ന ഹരിത ചാരുതീരം
സ്മൃതികളുണര്‍ത്തുന്നു മൃദുകേളീരസം
സ്നേഹമന്ദാരം പൂക്കും കപോലങ്ങള്‍
പുഞ്ചിരി വിടര്‍ത്തും സുന്ദരസൂനങ്ങള്‍
അച്ഛന്‍റെ വാത്സല്ല്യo തുടിക്കുo ഓര്‍മ്മകള്‍
മധുരസം പകരുന്നെന്‍റെ നാവിലിന്നും
കോരിനിറക്കുo കോള്‍മയിര്‍ കൊള്ളിക്കും
ഭൂതകാലം മുളപൊട്ടുന്നു ഇല്ലിച്ചില്ലയില്‍
തൊട്ടുതലോടുമാ സ്നേഹത്തുടുപ്പുകള്‍
ചുംബിച്ചുണര്‍ത്തുവാനിന്നേറെ ഇഷ്ടം
പുഞ്ചവരമ്പത്തു പൂത്തുല്ലസിക്കുന്ന നിറ-
നെല്ലോയില്‍ തൂങ്ങും മഞ്ഞണിമുത്തുകള്‍
തട്ടിത്തെറുപ്പിച്ച് അച്ഛന്‍റെ കൈകോര്‍ത്തു
തുള്ളിക്കളിച്ചോരു പൂക്കാലമെങ്ങുപോയ്
യൌവ്വനം പൂത്തു പൂന്തേന്‍ നിറയുമ്പോള്‍
വാര്‍തിങ്കളെന്നെ മന്ദo മാടി വിളിക്കവേ
അനരാഗം എന്തെന്നറിയാത്ത പ്രായത്തില്‍
അസുലഭമോഹത്തിലഭിഷേകയുക്തയായ്‌

22 Nov 2014

യാത്രാമൊഴി--കവി അയ്യപ്പന്‍

രാധാമണി പരമേശ്വരൻ
----------------------------------------------------
അനാഥമാം ഈ ജീവിത യാത്രയില്‍ ആറടി -
മണ്ണിന്‍റെ ജന്മിയാണ് ഇന്നു ഞാൻ
പിരിയുമ്പോഴും ഈ സിരകളിൽ വിരിയുo
അക്ഷരദേവതേ പ്രണമിച്ചോട്ടെ!
മാനത്തു പാറിപ്പറക്കുന്ന പക്ഷിക്കും
രാപ്പാര്‍ക്കാനൊരുകൂടു സ്വന്തം
വെന്തുരുകീ ,വെയിൽ വീണുറങ്ങുമ്പോള്‍
തലചായ്ക്കാനൊരു കൂരയില്ല
ശാപജന്മം പേറി മണ്ണോടലിയുമ്പോൾ
തീറെഴുതാനും തെല്ലുമൊന്നുമില്ല
ജീവിതനാടക കളരിയിലാടിയ കിന്നര
വേഷങ്ങളൊന്നിച്ചഴിഞ്ഞു വീണു
വിരഹമെന്നോതിക്കരഞ്ഞു തീർക്കാനും
ബന്ധങ്ങള്‍ ലേശവും ബാക്കിയില്ല
അബോധതലങ്ങളിൽ മധുരസം കൊണ്ടു ഞാ-
നെഴുതിയ തെറ്റുകൾ കവിതയായ്
കൊത്തിപ്പറിക്കുവാൻ തമ്മിലടിക്കുവാൻ
സ്വത്തിനായാരും വരില്ല മേലിൽ
കണ്ടു തീരാത്ത പൊയ്ക്കിനാവെല്ലാമേ
പടുതിരി കത്തിച്ചു ചാമ്പലാക്കി
കാമിനിമാരുടെ പ്രണയോപഹാരം ചതി-
യുടെ ചീയും മാറാപ്പണിഞ്ഞിരുന്നു
തൊഴുതുവണങ്ങിയ ദൈവങ്ങളൊരുനാള്‍
പാപിയെന്നുരുവിട്ടു മിഴിയടച്ചു
അനാഥജെന്മത്തിന് അഭയമില്ലാതാകെ
പ്രത്യയശാസ്ത്രവും കൈയൊഴിഞ്ഞു
ശവമഞ്ചം ചുമക്കുമ്പോള്‍ പറയാനുള്ളോരു
രഹസ്യം ഇന്നിതാ കുറിച്ചു വെച്ചു
ഹൃദയധമിനിയില്‍ വിരിയുo കുങ്കുമ -
പനിനീര്‍ദളം പൂകി മുഖം മറക്കൂ
ശുഷ്‌ക്കിച്ചുണങ്ങി വരമാഞ്ഞ കൈകളില്‍
പൂവിതള്‍ വിതറി പൊതിഞ്ഞീടണo
മൃതിയുടെ നിളയിലേക്കൊഴുകി നീന്തുമ്പോള്‍
പലതും ഒരു പക്ഷേ മറന്നുപോകും
ഇനിയെനിക്കെല്ലാം മരണപ്പെട്ട ഗതിയില്ലാ-
ത്താത്മാക്കള്‍ മാത്രമേ കൂട്ടിനൊള്ളൂ
പറന്നകന്നെന്‍റെ ശ്വാസ നിശ്വാസത്തെ
തര്‍പ്പണo തന്നു തിരികെ വിളിക്കല്ലേ
കാലന്‍ വന്നെതിരേറ്റു കൊണ്ടുപോനേരത്തു
വൃഥാ പച്ചരീയെള്ളും തൂകി വാമൂടല്ലേ!
മരണം വന്നു തലോടുമ്പോഴും ഞാന്‍ അറി-
യാതെ പോയൊരു സത്യമുണ്ട്
പങ്കിട്ടുനല്കുവാന്‍ ശൂന്യമാം കൈകളില്‍
ഒരുതുണ്ടു കവിതയും തൂലികയും
നീറിയ കരളിന്‍റെ ഉള്ളിന്‍റെയകതാരില്‍
ചിറകിട്ടടിക്കുന്നു തെരുവിലമരും
'' വെയില്‍ തിന്നും പക്ഷികള്‍''

21 Aug 2014

ഋതുമതി

രാധാമണി പരമേശ്വരൻ

വൈകുന്നതെന്തേ വിരിയുവാൻ നീ
വാസന്ത സൗപർണ്ണ ലോലസന്ധ്യേ
സ്വപ്നാടനത്തിലൂടെന്നപോലെ
എൻവഴിത്താരയിൽ നിൻപ്രയാണം
ഭാവപ്പകർച്ച കൈകൊണ്ടിടാതെ
ഭാസുരമാംമുഖം മ്ലാനമായോ
അഞ്ജനം കണ്‍കളിൽ ചാർത്തിടാതെ
മൗനിയായ് വന്നുവോ മാഞ്ഞുപോകാൻ
ചെമ്പട്ടുചേല ഞൊറിഞ്ഞുചുറ്റി
ഇന്ദ്രചാപാഭയിൽ മുങ്ങിനീന്തി
കാഞ്ചനദീപ്തി കരളിലേകി
കാമിനീ നീയെന്‍റെ മുന്നിലെത്തി
നക്ഷത്ര ചൂഡാമണികൾചാർത്തി
അക്ഷയജ്യോതി പ്രകാശമായി
വിണ്ണിന്‍റെ മുറ്റമലങ്കരിക്കൻ
സ്വർലോകസുന്ദരീ നീയണഞ്ഞോ
സുന്ദരീ നിൻ മൃദുമേനിയാകെ
വൈഡൂര്യകാന്തിയാലാരൊരുക്കി
ഋതുമതി നിൻനവതാരുണ്യം
ഹൃദയത്തിൽ ചാർത്തുന്നു ലാവണ്യം
തൃക്കൈയിലെന്തേ കിലുങ്ങിയില്ല
തില്ലാനയാടുന്ന കുപ്പിവള
ആഴിക്കുമേലേ നോക്കിനില്പൂ
ആനൃത്തചൈതന്യമാസ്വദിക്കാൻ
ആത്മാവിൽ നൊമ്പരനീറ്റലോടെ
തേജോമയീ നിന്നെ കാത്തിരിപ്പൂ
പാൽക്കടൽ നടുവിലെ മുത്തുനൽകാം
പാദസ്വരങ്ങൾ കിലുക്കീടുമോ!
എൻവിരിമാറിൽ പതിഞ്ഞീടുമോ
നിൻമദവക്ഷോജ സിന്ധൂരങ്ങൾ
മൃദുലമായ് ചുണ്ടുചുരത്തീടുന്ന
അമൃതകണങ്ങൾ തൂകിയാലും
പോകാതെവയെന്‍റെ താരുണ്യമേ
ആശംസയോടെന്നെ യാത്രയാക്കൂ
പൂർണ്ണകുംഭംപോൽ ഉഷസ്സിലെത്താം
കാവ്യമായുള്ളിലുണരുമോ നീ

19 Jul 2014

രണ്ടു കവിതകൾ

രാധാമണി പരമേശ്വരൻ
കന്യാവരം ---------------------ശ്രീ ശങ്കരാചാര്യ സ്വാമികള്‍
പൂന്തോട്ടമനയ്ക്കലെ കന്നിപ്പൂ കനിയവള്‍
പൂമാതൃത്വംതൊട്ടെ ഏകിയകന്യാവരം
ശങ്കരനനുദിനം കനകധാരസ്തവ൦
മംഗളമന്ത്രങ്ങളാല്‍ പൂജിച്ചപുകന്നിയാല്‍

ഇല്ലത്തെനിധിയായി പുത്രന്‍റെ വധുവായി
വന്നെത്തും സുദിനങ്ങള്‍ കല്പനക്കുള്ളില്‍ കണ്ടു
താരാട്ടുപാട്ടില്‍ രാഗ-ഗീതികള്‍ ശ്രവിക്കാതെ
മാതാവിന്‍ വാത്സല്യത്തിന്‍വാസനയേറ്റിടാതെ

മുത്തശ്ശിത്തണല്‍ വൃക്ഷമുറ്റത്തു നൃത്തംവയ്ക്കും
മുത്തിനെ ഓര്‍ക്കുന്നേരം എന്നുള്ളം വിതുമ്പുന്നു
ചാരുവാചെന്താമര താരുപോല്‍ മനസ്സിലെ
മാലിനീ പുളിനത്തില്‍ രോമാഞ്ചമാണാകനി

ആ നീലമിഴികളില്‍ ആയിരം മഴവില്ലിന്‍
ആറാട്ടുമഹോത്സവം കൊണ്ടാടിതിമിര്‍ക്കുന്നു
ഉണ്യേമ – നിറനില വിളക്കിന്‍ നൈര്‍മല്യത്തെ
സ്വയമേ സ്വരൂപിച്ച സൌന്ദര്യ സായൂജ്യത്തെ

മനസ്സാ വരിക്കുവാന്‍ മകനോടാജ്ഞാപിച്ചു
മമതാപൂര്‍വ്വ൦ പെറ്റമാതാവിന്‍ അഭിലാഷം
സന്യാസം വരിച്ചീടും മുന്നവേ ഗൃഹസ്ഥനായ്
തന്മകന്‍ മാറീടണം അമ്മതന്‍ നിബന്ധന

ജനനീ മനോഗതം മാറ്റുവാന്‍ കഴിയാതെ
തനയന്‍ മൗനംകൊണ്ടു സമ്മതം അറിയിച്ചു
കാതോര്‍ത്തു വാചാലമാ അമ്മതന്‍ ആശീര്‍വാദം
കേള്‍ക്കുവാന്‍ നിന്നു ഭക്തിസാന്ദ്രമാ മനമോടെ

കാണുവാന്‍ ആശിക്കുമ്പോളൊക്കെയും മാതാവിന്‍റെ
കാലടിഎത്താമെന്നും വാഗ്ദാനം നല്കി മകന്‍
ശരീരവിമോക്ഷണാമാകണം ഉപാസന
സത്യം അഭിതമെന്നും പാരിപാലിച്ചിടുന്ന
എന്മകന്‍ ശങ്കരനു ഭാവുകം നേരുന്നമ്മ
അന്ത്യത്തില്‍ അടുത്തുനീ വേണമെന്‍ അവസാന
കര്‍മ്മങ്ങള്‍ നിറവേറ്റാന്‍ മകനേചൊന്നാലമ്മ

ദേവാങ്കണം--- 
സന്ധ്യാംബരം ചുംബിച്ചുതലച്ചായ്ക്കു-
ന്നാദിത്യ ദേവമയൂഖസുക്ഷമയാലേ
തങ്കനിലാവിലും പാര്‍വ്വണശശിലേഖ
നെഞ്ചിലേറ്റി നിറപൊന്‍താരകങ്ങളെ
ആകാശഗംഗയില്‍ വൈഡൂര്യരത്നാമൃതം
തുഷാരബിന്ദുക്കളായ് വീണുടയവേ
ദേവാoഗനേ ദേവീ സുധാവര്‍ഷമായ്
പാതിരാത്തോണിയിലാഗമിച്ചാലും
ഋതുസാംഗമ ശയനമന്ദിരത്തില്‍
ചൈത്രപൌര്‍ണ്ണമി രതിനൃത്തമാടവേ
പാല്‍ക്കടലായൊഴുകും നിന്‍ ചാരുത
കോരിക്കുടിക്കും മേഘവര്‍ണ്ണപ്രപഞ്ചം
സാഗരങ്ങളില്‍ ഗഗനപദവിന്യാസം
സ്വപ്നവീചികളില്‍ ത്രിസന്ധ്യാസംക്രമം
നിശാചരിതങ്ങളില്‍ നയനമോഹനം
നീഹാരസാനുക്കളില്‍ സ്വര്‍ണ്ണസിന്ദൂരം
ചിത്രകംബള ചിന്മയചിത്രദേവാസനം
ശ്രീരാഗചന്ദന സുഗന്ധഭൈരവരാഗം
ജന്മസാഫല്യചിദാനന്ദചരിതസാഫല്യം
മോക്ഷദായകം ഭുവനദേവാങ്കണo ഭാസുരം

24 May 2014

പ്രണയമണികള്‍

രാധാമണി പരമേശ്വരൻ
  നിളയുടെ നീരാട്ടു മഹോത്സവം  മഴയുടെ നര്‍ത്തന മദനോത്സവം തഴുകുന്നു പുഴയുടെ പരിരംഭണം വര്‍ഷകനകധാരാ സുഖലാളനം
ഇവടെ സാഗര സംഗമ സമാഗമം

ഇളകും ജലരേഖ ഇതളായ് തിളങ്ങും
മാദകതിടമ്പായലിയുന്നു ഭുവനം
ഭാരതചിത്രപ്പുഴക്കടവില്‍ കേളിലയം
വരിക മദാലസേ മന്ദാകിനിയായ്
മന്ദസമീരേ മധുമൊഴി മൃദുലേ-------

സാരസ നീരസ കല്ലോലിനീ നിന്‍റെ
ഹൃദയമര്‍മ്മരം പ്രണയാമൃതം
പ്രേമധാരയായ് പൊതിയൂ മോഹനി
നീന്തിത്തുടിച്ചോടി ചാരത്തണയൂ നീ
അധരാഭിഷേകം, നീയിന്നേകുന്നു
ആനന്ദപൂര്‍ണ്ണകുംഭാഭിഷേകം

മധുവിധു ആലസ്യ സുഖാനുഭൂതിയില്‍
മടിയില്‍ തളര്ന്നു പുണര്‍ന്നൊഴുകവേ
കുഴഞ്ഞാടി കുളിരേകി നേരും സൌഭഗം
പൊട്ടിച്ചിരിക്കുo ചിലങ്കയില്‍ കോര്‍ക്കുന്നു

എങ്കിലും ഓമലേ നനവൂറും കദനങ്ങള്‍
കാണാക്കനിയായ് കരളിലൊളിപ്പിക്കെ
കരയിലീ കാമുകന്‍ അലിവോടെ പൊന്നേ
നിദ്രാവിഹീനനായ്‌കൊതിപൂണ്ടുനില്പ്പൂ

23 Apr 2014

സന്ധ്യാമാനത്ത്

രാധാമണി പരമേശ്വരൻ
ഇന്നുഞാനെത്താം, നിന്‍സ്വപ്നക്കുടക്കീഴില്‍
ഭൂമികേ, നിനക്കേകുന്ന രത്നാഭകൌസ്തുഭം
എങ്കിലും നാഥന്‍റെ നേര്‍രേഖയാം മാറില്‍
കേദാരഗോളമുതിര്‍ക്കാമൊന്നിച്ചന്തിയില്‍

ചൊവ്വാ
-----------------
ത്രിസന്ധ്യാ സംഗമ സീമന്തരേഖയില്‍
അസ്തമയ ദേവന്‍റെ യോഗനിദ്രയില്‍
തെക്ക്കിഴക്കിനിക്കോലായില്‍ മാനത്ത്
വരു വസുന്ധരേ വരവേല്പ്പുഘോഷിക്കാം

പുലര്‍കാലസന്ധ്യയില്‍ സര്‍ഗ്ഗപ്രഭാവമായ്
ഉദയാര്‍ദ്രവൈഡൂര്യ കാഞ്ചനകാന്തിയില്‍
കാണുന്നുവോ, എന്‍റെ നൂപുരശൃംഗത്തില്‍
മഴവില്ല് തോല്‍ക്കും രത്നാഭ കിഞ്ജലം

കേദാര കൌശേയം മൂടിപ്പുതച്ചു ഞാന്‍
ആകാശസീമയ്ക്കും അപ്പുറം മൂകമായ്
കാലങ്ങളായ് വൃത നിദ്രയില്‍ നിന്നിതാം
പ്രപഞ്ചപ്രതിഭാസമായ്‌ വെട്ടിതിളങ്ങട്ടോ!

കനകശോഭയില്‍ പൂര്‍ണ്ണപുഷ്യരാഗക്കല്ലും
നക്ഷത്ര ചൂഡാമണികളും ചാര്‍ത്തി ഞാന്‍
ചഞ്ചലചിത്തയായ് വര്‍ണ്ണവരിഷ്ടയായ്
മൗനിയായ് വന്നിതാം മാഞ്ഞുപോകുംവരെ

മോഹമായൊന്നടുത്തു വന്നെത്തുവാന്‍
ഇച്ഛയേറീടുന്നു ചാരത്തുഴിയുവാന്‍
മുഗ്ദ്ധസൌന്ദര്യം കോരിക്കുടിക്കുവാന്‍
നിദ്രവെടിഞ്ഞിതാ നില്പ്പൂ നിന്‍ വീഥിയില്‍

22 Mar 2014

കൈലാസനാഥൻ




രാധാമണി പരമേശ്വരൻ


ജന്മസാഫല്യ ചിദാനന്ദസിദ്ധിതന്‍
കമ്രകൈവല്യങ്ങള്‍ കൈവരിച്ചീടുവാന്‍

നമാക്ഷരിയുമുരുവിട്ടു കൈലാസ-
നാഥന്‍റെ ശ്രീപദമെത്തി നമിച്ചുഞാന്‍

മഞ്ഞില്‍ കുളിച്ച് ഇഷ്ടമംഗലാപാംഗിയായ്
എന്മുന്നില്‍ മനസശ്രീല സരോവരം

മോക്ഷപഥത്തിനായ്‌ ചേതനക്കുള്ളിലെ
സാന്ദ്രലയങ്ങളുണര്ത്തീ ഉപാസന

ഉത്തുംഗമാകും തിബറ്റന്‍ ഗിരിയിലൂ-
ടുദ്വേഗമേറുമെന്‍ കന്നി സന്ദര്‍ശനം

ഊഷ്മളമാമെന്‍ ചിരാഭിലാഷങ്ങളെ
ദീപ്തമായ്‌തീര്‍ക്കുന്നു സഞ്ചാരസാധകം

ഇപ്രപഞ്ചത്തിന്‍റെ സൃഷ്ടികര്‍ത്താവെനി-
ക്കിഷ്ടമോടേകിയ നിര്‍വ്രതീസൌഭഗം

കണ്ണുകള്‍ക്ക് ഉദ്യാനഭംഗിയേകുന്നൊരാ-
കൈലാസനാമ സ്മൃതിപോലുമുത്തമo

വാനോളമെത്തിപ്പറക്കുമെന്‍ ഭക്തിക്കൊ-
രായിരം വര്ണ്ണ ച്ചിറകുമുളച്ചുവോ

കാലമെന്‍ കാല്ക്കീഴിലായന്നപോലൊരു
ഭാവമെന്‍ ഭാവനക്കുള്ളിലിരമ്പിയോ.

ഇല്ലില്ലസര്ഗ്ഗ പ്രഭാവമേനിന്‍ കാല്ക്കൊല്‍
ഇന്ദീവരമായ്‌നമിച്ചുനില്ക്ക്ട്
ടെ ഞാന്‍

ദേവതാത്മാവാം ഹിമാലയമെന്നിലേ-
ക്കാനന്ദനിര്‍വൃതി കോരിനിറച്ചുവോ!

കുളിരത്തു മഞ്ഞിന്‍റെ മാറത്തുതൂകി
ഉദയാദ്ര വൈഡൂര്യ രശ്മീകദംബo

ഹാരിയായൊഴുകും പനിനീര്‍ തടാകം
കാശമീരിച്ചേലതന്‍ കസവായ്ത്തിളങ്ങും

പവനജ്യോതിയായ് പാരിടമാകേയും
പ്രാചിയില്‍ വെട്ടിത്തിളങ്ങി സൂര്യോദയം

കൈയ്യില്‍ ഹിരണ്‍ മയത്താലവുമായ് വന്നു
കൈകൂപ്പിനിന്നൂ പുലര്‍കാല കന്യക

ഭാസുരപര്‍വ്വത പംക്തിതന്‍ മാറത്തു
ഭാരതീയത്തം നിറച്ചാര്ത്തു ചാര്ത്തിയോ

ദുഷ്കരമാണ്‌ പ്രയാണമെന്നാകിലും
ഹര്ഷകുതുഹലം ദര്‍ശനവിസ്മയo

ദൃഷ്ടികള്‍ ചെന്നുപതിക്കുന്നിടമാകെ
ദിവ്യമാം കാഞ്ചന കാവ്യദൃശ്യോല്‍സവം

വിഘ്നേശസാദൃശ്യമോലുന്ന പര്‍വ്വതം
വിശ്വംനിറച്ചു പ്രണവാക്ഷരങ്ങളാല്‍

താരാഗണങ്ങള്‍തന്‍ താമരശയ്യയില്‍
മാണിക്യo വര്ഷിപ്പൂവാസരപ്പൂക്കളായ്

അത്മാവിലൂറുന്ന ദേവസംഗീതിക
പാല്കടല്‍ പോലെയൊഴുക്കീ സുധാമൃതംl

ധൂര്ജടീ നാദപ്രണാമത്തീല്‍ മറ്റൊരു
തീര്ത്ഥമായ് മാറുന്നിതെന്‍ ധന്യമാനസം

ആനന്ദാനുഭൂതി ആലേഖനം ചെയ്ത
സൗന്ദര്യലഹരിപൂത്ത ശിലാതലം

പ്രപഞ്ചസത്യങ്ങളെ തൊട്ടുണര്‍ത്തുന്നാ
പ്രണയാഗമരഹസ്യ പാരായണo

വെട്ടിത്തിളങ്ങുന്ന ശുഭ്രശൈലങ്ങളില്‍
ശക്തിശിവസംഗ ചൈതന്യനര്‍ത്തനം

ശില്പ്പിതന്‍ പാണിസംസ്ലേഷണമേല്ക്കാത്ത
ശില്പ്പങ്ങളാരുടെ കൈകള്ചമച്ചുവോ

ആത്മനികുഞ്ജത്തിലാകെമുഴങ്ങുന്നൊ
രാത്മീയമന്ത്രമുരുവിട്ടുകൊണ്ടു
ഞാന്‍

മേടും,പുഴകളും താണ്ടിക്കടന്നുചെ-
ന്നാദിത്യദേവമയുഖസൂക്ഷ്മയില്‍

മാനസപ്പൊയ്കയില്നീരാടുവാനെന്‍റെ
മാനസം വെമ്പിത്തുടിച്ചുപോയ്ഉല്ക്കടം

മിന്നിതിളങ്ങുന്ന കല്ലുകള്തീര്ക്കുന്നു
ബന്ധുരമാണിക്യ രത്നഹാരാര്പ്പണം

ദേവഭാഷാക്ഷരി ലേഖനചാരുവായ്
ചേതസമാഹര്‍ഷമാകും ശിലാതലം

സൗഗന്ധികങ്ങളാല്‍ സായൂജ്യമേകുന്ന
സൌന്ദര്യസൌഭഗം കൈലാസശ്രീമുഖം

ശ്യാമമേഘങ്ങളെ വാരിപ്പുണരുവാന്‍
താമരകൈനീട്ടിനില്ക്കും ഹിമാദ്രികള്‍

രാവിലുണരുന്ന ചന്ദ്രബിംബംതൊഴാന്‍
മോഹിച്ചു നില്ക്കുന്നു മോഹനസന്ധയും.

ശീതള മഞ്ജുതടാകത്തില്‍ നീന്തുന്ന
ദേവഹംസത്തിനെപ്പോലെയായെന്‍ മനം

ആഹ്ലാദമേളത്തിലെന്‍റെ മനോരഥം
ആഘോഷമോടെവലംവച്ചു മേരുവില്‍

കൈലാസഭംഗികള്‍ ചിത്രപെടുത്തുവാന്‍
ധ്യാനിച്ചു മന്മിനം മന്ത്രസുക്തങ്ങളാല്‍

തൂമഞ്ഞുതുള്ളികള്‍ തൂകിന്നിടംവലം
ചേലൊത്ത വെള്ളിപ്പളുങ്കിന്‍റെ മുത്തുകള്‍

മഞ്ഞുടയാടയുടുത്തു നീലാംബരം
ചന്ദ്രികമുത്തീടുമദ്രി സുരഭികള്‍

നീളേചിലമ്പൊലി നാദമുതിര്ക്കുന്നു
മേളത്തില്‍ ആ മുഗ്ധരാഗകല്ലോലിനി

ഈ വിശ്വമാകെയൊരോങ്കാര മന്ദിരം
ശ്രീമഹാദേവ പ്രഭാമയസുന്ദരം

പഞ്ചാക്ഷരീസ്തവ ദിവ്യപുണ്യത്തിനാല്‍
ഭക്തിയാല്‍ ചിത്തo പവിത്രീകരിക്കയായ്‌

താരാഗണങ്ങള്‍ തന്‍ താമരശയ്യയില്‍
മാണിക്യo വര്‍ഷിപ്പൂ വാസരപ്പൂക്കളായ്

മൂവന്തിമുന്നില്‍ കൊളുത്തിയ ദീപങ്ങള്‍
പൂമുഖമുറ്റത്തൊരക്ഷയ ദീപ്തിയായ്

ശ്രീപരമേശ്വരപാദങ്ങള്‍ കുമ്പിട്ടു
ജീവമോക്ഷപ്രാപ്തികൈവരിച്ചിന്നു ഞാന്‍

മാനം കറുത്തൊന്നു മാരിപെയ്തീടുകില്‍
താനേയലിയുന്ന നീഹാരശ്രേണികള്‍

പരിത്രാസമന്യേ പ്രണമിപ്പവര്ക്കായ്‌
പരിത്രാണമാര്ഗ്ഗങ്ങളേകുന്നു ശംഭു

അത്ഭുതമൂറിടും കാഴ്ചകളാലുള്ളില്‍
ഉദ്ഭവിക്കുന്നൊരു ദൈവീകസാന്നദ്ധ്യo

മഞ്ഞുടയാടയുടുത്തു നീലാംബരം
ചന്ദ്രികമുത്തീടുമദ്രി സുരഭികള്‍

അത്മാവിലൂറുന്ന ദേവസംഗീതിക
വിശ്വംനിറച്ചു പ്രണവാക്ഷരങ്ങളാല്‍

അദ്വൈതചിന്തയാൽ അന്തരംഗപ്രവാഹം
അശാന്തമൊഴുകുന്നു ദിവ്യപ്രയാണം

മാനത്തുമേഘങ്ങള്‍ സ്വര്‍ഗ്ഗീയഭംഗിയില്‍
നീലക്കുടകള്‍ നിവര്‍ത്തുന്ന വേളയില്‍

ഓമല്‍ ഋഷഭപ്പുറമേറി സാനുവില്‍
ശ്രീമഹാദേവനെഴുന്നള്ളിയെത്തിടും

പ്രാര്ത്ഥനാപൂര്‍വ്വമിറങ്ങി സകൗതുകം
തീര്ത്ഥമന്‍ കൈകള്‍തന്‍ കുമ്പിളിലേന്തിഞാന്‍

ആദ്യം തണുത്തുവിറയ്ക്കിലും പിന്നീടൊ-
രൂര്ജ്ജമേകീടും ഔഷധധാരയായി

കസ്തൂരിഗന്ധം പരത്തുന്ന സന്ധ്യകള്‍
കല്പനക്കുള്ളില്‍ കവിത മൂളുന്നുവോ!

മന്ദസ്മിതാര്‍ദ്രയായ് മാണിക്യവീണയാല്‍
ചെന്താമരാക്ഷിയായ്മേവും സരസ്വതി.

കല്യാണവേദിയൊരുക്കിയെന്‍ ഭാവന
ശങ്കരാശൈലജാ വേളി ദര്‍ശിക്കുവാന്‍

തീര്ത്ഥടനത്തിനായെത്തുന്ന മേഘങ്ങള്‍
കീര്ത്തനാലാപത്തില്‍ വാഴ്ത്തിടും ശ്രoഗങ്ങല്‍

കതിരിടും കൽപനാചക്രവാകങ്ങളിൽ
സുസ്മേരവദനേ വിലസുന്നു ഭഗവാന്‍

സൗഭാഗ്യദായകം പഞ്ചഭൂതസൃഷ്ടി
ഭാവനാവിഗ്രഹം സാരസേവർണ്ണനo

അര്‍ത്ഥനാരീശ്വരന്‍ രൂപന്ദുവദനന്‍
താണ്ഡവമാടുന്നു കൈലാസപർവ്വതo

അസ്തമിക്കാത്ത പ്രഭ്രത്തൂകിയംബരo
ഉദ്ന്മാദ വര്‍ണ്ണകുടചൂടി നില്പ്പതോ

പവനജ്യോതിയായ് പാരിടമാകേയും
പ്രാചിയില്‍ വെട്ടിത്തിളങ്ങി സൂര്യോദയം

ശ്രീപരമേശ്വരപാദങ്ങള്‍ കുമ്പിട്ടു
ജീവമോക്ഷപ്രാപ്തി കൈവരിച്ചിന്നു ഞാന്‍

ഓംശക്തി ശിവശക്തി മഹാശക്തിഭുവനം
ധ്യായേതു പരമാത്മ പഞ്ചാക്ഷരസ്തേ

വിശ്വേശ്വരം വേദവിജ്ഞാനകുംഭം ...
വിശ്വകൈനാഥാ മഹാസംഹാരശംഭോ

കൈയ്യില്‍ ഹിരണ്‍ മയത്താലവുമായ് വന്നു
കൈകൂപ്പിനിന്നൂ പുലര്‍കാല കന്യക

ഹിമഗിരിവല്ലഭാ ശ്രീദേവാദിദേവാ
വിശ്വസൃഷ്ടിസ്ഥിതി സംഹാരപൂജ്യേ

കൈലാസനാഥാ ചിദാനന്ദരുദ്രെ
കൈവണങ്ങുന്നേൻ ശക്തിനമശിവായാ

സൃഷ്ടികർത്താവിൻറെ സർഗ്ഗപ്രതിഭയ്ക്കു
വിശ്രുതിചാർത്തുന്ന ശക്തി കേന്ദ്രങ്ങളേ

വിശ്വംചമച്ചും ഹനിച്ചും ഭരിക്കുന്നൊ-
രത്ഭുതചാരുതേ വിശ്വകൈരൂപായ

സൃഷ്ടികർത്താവിന്‍റെ സർഗ്ഗപ്രതിഭയ്ക്കു
വിശ്രുതി ചാർത്തുന്ന ശക്തി സനാതന൦

വിശ്വംചമച്ചും ഹനിച്ചും ഭരിക്കുന്നൊ-
രത്ഭുത ചാരുതേ ശoഭോമഹാദേവ

ഭക്തി സമ്മോഹനം വിശ്വൈകനായകന്‍
സത്യസ്വരൂപായ തത്വായ തേ നമ:

തിങ്കള്‍ കലാധര മൌലിയില്‍ നിന്നുമാ
വിണ്‍ഗംഗ പിയൂഷനീരു വര്‍ഷിച്ചുവോ

കൈകളാല്‍ തൊട്ടിടാനാശയുണ്ടെങ്കിലും
തെല്ലുo കളങ്കിതമാക്കുവാനില്ല ഞാന്‍

ചെമ്പട്ടുചേല ഞുറിഞ്ഞുചൂറ്റി സന്ധ്യ
ഇന്ദ്രചാപാഭയില്‍ മുങ്ങിക്കുളിച്ചെത്തി

നക്ഷത്രചൂടാമണികള്‍ ചാര്‍ത്തിരാത്രി
അക്ഷയജ്യോതി പ്രകാശമായി നില്പ്പൂ i

തുമഞ്ഞുതുള്ളികള്‍ തൂകിന്നിടംവലം
ചേലൊത്ത വെള്ളിപ്പളുങ്കിന്‍റെ മുത്തുകള്‍

ഈ വിശ്വമാകെയൊരോങ്കാരമന്ദിരം
ശ്രീമഹാദേവപ്രഭാമയ സുന്ദരം

ജന്മസാഫല്യ ചിദാനന്ദസിദ്ധിതന്‍
കമ്രകൈവല്യങ്ങള്‍ കൈവരിച്ചീടുവാന്‍

നാമാക്ഷരിയുമുരുവിട്ടു കൈലാസ-
നാഥന്‍റെ ശ്രീപദമെത്തിനമിച്ചു ഞാന്‍

ആദിപ്രകൃതിതന്‍ സര്‍ഗ്ഗവെദഗ്ധ്യമേ
ആ മഹാവിസ്മയം കണ്ടു ഞാന്‍ സ്തബ്ധയായ്

ദിങ്ങ്മണ്ഡലത്തിനെ കാത്തു രക്ഷിച്ചീടും
സൃഷ്ടികര്‍ത്താവിനെന്‍ ധന്യവാദാഞ്ജലി

കാലം നമിക്കുമീകാലാദിവര്‍ത്തിയാം
കൈലാസമാതൃമടിയില്‍ കിടക്കവേ

വാക്കുകള്‍ക്കപ്പുറം വര്‍ണ്ണനാതീതമാം
വാത്സല്യദുഗ്ധം നുണഞ്ഞുറങ്ങട്ടെ ഞാന്‍

ഓo നമശിവായ ഓo നമശിവായ
ഓo നമശിവായ ഓo നമശിവായ
ഓo നമശിവായ ഓo നമശിവായ
ഓo നമശിവായ!ഓo നമശിവായ!!!

25 Feb 2014

അവസ്ഥാന്തരം

രാധാമണി പരമേശ്വരൻ
എവിടെയോ പോയ്‌മറഞ്ഞെന്‍റെയാ- 
ബാല്യവും കൌമാരവും പിന്നേയും പിറവി കൊതിക്കുമൊരു പൈതലായ് ചിന്തയില്‍ കനംവെച്ച ഭൂതകാലം
ഓര്‍ത്തെടുക്കാനെത്ര ദശാന്തരം ഒളിചിന്നി മിന്നീ മരിക്കാത്തോര്‍മ്മകള്‍
ഭൂതകാലങ്ങളയവിറക്കി നില്പ്പൂ
കോള്‍മയിര്‍ക്കൊള്ളുമീ നാലുകെട്ടില്‍
ഞാനെന്‍റെ ബാല്യം മറന്നുവെച്ച
തേനൂറും ഓര്‍മ്മകള്‍ പങ്കിടട്ടെ

കോരികുടിച്ചൂ ബാല്യലീലാമൃതം
പാറ്റിക്കൊഴിച്ചൂ കുഞ്ഞിക്കുറുമ്പുകള്‍
പൊന്നോണനാളിലെ അത്തക്കളങ്ങളില്‍
പൂത്തുമ്പിയായി പാറിപ്പറന്ന നാള്‍
കാതില്‍ കുണുക്കിട്ട് കാലില്‍ ചിലമ്പിട്ട്
കാറ്റത്തു തുള്ളുന്ന കാനനമുല്ലയായ്
കോരിനിറച്ചെന്‍റെ മാനസപ്പൊയ്കയില്‍
താമര പൂത്ത തടാകഹൃദന്തങ്ങള്‍

പിന്നെയും കണ്‍നട്ടു കാത്തിരിപ്പൂ
കാണാന്‍ കൊതിക്കുന്ന പിന്നാമ്പുറം
ഓര്‍മ്മയില്‍ തെളിയുന്നൊരു ഭൂതകാലം
ഓര്‍ക്കാന്‍ കൊതിക്കുന്നൊരു ഭൂതകാലം
മടങ്ങിയെത്താത്തൊരു ഭൂതകാലം
മരണമില്ലാത്തൊരു ഭൂതകാലം

അമ്മയില്ലാ കൌമാരം വിസ്മരിക്കേ
അച്ഛന്‍റെ ചുംബനം കവിളിലുണ്ട്
തൊട്ടുതലോടുമാ സ്നേഹത്തുടിപ്പുകള്‍
ഒമാനിക്കാനെനിക്കേറെയിഷ്ടം
പുനരാഗമിക്കുന്നു മണിപ്പുരാണങ്ങള്‍
പുണരുന്നു സുരഭിലസുരാoഗിയായ്
യൌവനാംഗങ്ങളില്‍ തങ്കസൂര്യപ്രഭ
അഴകാര്‍ന്നു ചാരുമനോഹരിയായ്
മംഗല്യപ്പൊട്ടും താലിയും മോദമായ്
ഭര്‍ത്തൃപാദങ്ങളില്‍ തൊട്ടുനമിച്ചതും
ആദ്യവസന്തം പിറന്നമ്മയായതും
സ്വപ്നസാഫല്യമായ് പൂത്തുലഞ്ഞീടിലും

പുരാവൃത്തം പുതിയ പ്രഭാസനം
പുനര്‍ ജനിക്കുന്നു പുതിയ പ്രാബോധനം
കാലം തേങ്ങലായ് കാതിലോതി പിന്നെ
കണ്ടുതീരാത്ത കഥാവിഷ്‌ക്കാരങ്ങlള്‍

പേടിപ്പെടുത്തു൦ വന്‍കാവു മുന്‍പില്‍
പേക്കോലമായ് പടുവൃഷങ്ങളും
ഹോമവും പൂജയുമാര്‍ക്കുവേണ്ടി
കരയാനാകാത്ത കല്‍വിളക്കേ,
ആയില്യംകാവിലെ ആശാലതാദികള്‍
പാമ്പായ് ശിലയില്‍ ചുറ്റിക്കിടക്കുന്നു
മഞ്ഞളു തൂകിയ നഗരാജാവിനെ
പൂക്കുലപോലെ പൊതിയുന്നു വല്മീകം
കാവു തീണ്ടും കരിമഷികോലങ്ങള്‍
കാറ്റത്തു കാലം തൂത്തെറിഞ്ഞു
എരിഞ്ഞുത്തീരുന്ന നഷ്ടബോധം
എന്തിനോവേണ്ടി പരതുന്നു പിന്നെയും
മരവിച്ചുപോയൊരുമനസ്സിനുള്ളില്‍
മതിവരാതാടുന്നു മോഹങ്ങളും
ആര്‍ദ്രമാം കണ്ണിന്‍റെ കാഴ്ച മങ്ങി
ആകെ കറുപ്പായ് അന്തരംഗം
വെള്ളിമുടി മേഞ്ഞ ശിരസ്സിനുള്ളില്‍
ഉള്‍ത്തുടിപ്പാര്‍ന്ന മര്‍മ്മരങ്ങള്‍
ഒടിഞ്ഞുത്തൂങ്ങിയ ചില്ലപോലെ
ഇളകിയാടുന്നു ദന്തങ്ങളും
പല്ലിളിച്ചിഴയുന്ന ഏകാന്തത
പകരുന്നു നനവാര്‍ന്ന സാന്ത്വനങ്ങള്‍

സൗഹൃദം ഇന്നലെ വേദാന്തമായ്
കര്‍മ്മപഥത്തിന്‍റെ ഉള്‍ക്കാഴ്ചയില്‍
അവഹേളനങ്ങളാല്‍ അഭിഷേകമാടി
അരങ്ങൊഴിയാന്‍ ദിവസങ്ങളെണ്ണി

വൈധവ്യ ദു:ഖാഗ്നി പടര്‍ന്നെരിഞ്ഞു
സന്താനമെല്ലാം വഴിപിരിഞ്ഞു
രക്തബന്ധത്തിന്‍റെ നിസ്വനങ്ങള്‍
പിടിമുറുക്കുന്നൊരുപ്രേതമായ്
കാണാത്ത സ്വപ്നങ്ങളുരുക്കഴിച്ചു
അടച്ചു വെച്ചൂ ശോകച്ചെപ്പിനുള്ളില്‍
വിങ്ങിപ്പൊട്ടിയ നൊമ്പരങ്ങള്‍
മുരടിച്ചു, കൂട്ടിനു രോഗമായ്
ഖിന്നയാം ഞാനിന്നശരണയായ്
വാര്‍ദ്ധക്യവിവശയായ് വിറച്ചിരിപ്പൂ
ജീവന്‍റെ സാന്ത്വനച്ചായാതലങ്ങളില്‍
തേടുന്നു മറ്റൊരു ശരണാലയം

കരയ്ക്കടുക്കാത്തൊരു വഞ്ചിപോലെ
പതഞ്ഞൊഴുകീ സങ്കടകടലിനുള്ളില്‍
ആടിയുലഞ്ഞ് തിരകള്‍ വകഞ്ഞു
ജീവിത നൗകയില്‍ ഏകാകിയായ്

ഇവടെ കുറിക്കുന്നെന്‍ അന്ത്യപത്രം
ഇളകാത്ത ശിലാലിഖിതംപോലെ
മൃദുവായ് മൃത്യു പൂകിടും നാളില്‍
ഈ മിഴി രണ്ടും പകര്‍ന്നെടുത്തുകൊള്ളൂ
ആത്മാവ് വിടചൊല്ലി പടിയിറങ്ങുമ്പോള്‍
കരയാതെ,
കീറിമുറിച്ചു പ
ഠിച്ചുകൊള്ളൂ

21 Jan 2014

കാവ്യകന്യക

 
 
രാധാമണി പരമേശ്വരൻ 
വെൺപളുങ്കുടയുന്നുവെണ്ണിലാകിണ്ണത്തിൽ
മണ്ണിന്റെ മാറിൽവീണലിയുന്നാദ്രമായ്‌
സുരഭീസുന്ദരീസുരകാവ്യകന്യകേനീ
തഴുകിവാ, സാരേമധുരഭാഷിണിയായ്‌.

വൈഡൂര്യകാന്തിയാലെന്നന്തരാത്മാവിൽ
പ്രഭതൂകിയണയുംഭാവനാവൈഭവം
അദ്ഭുതമൂറിടും കാഴ്ചകളാലുള്ളിൽ
ഉദ്ഭവിക്കുന്നോരീദൈവികസാന്നിദ്ധ്യം.

മാനത്തുമേഘങ്ങൾ സ്വർഗ്ഗീയഭംഗിയിൽ
നീലക്കുടകൾ നിവർത്തുന്നുരാപ്പാകൽ
മധുരമനോഹരമഞ്ജുളാംഗങ്ങളിൽ
തുള്ളിത്തുളുമ്പിവാ കാവ്യസുരാംഗിതേ.

കുയിലോളം കൂകിപ്പറക്കുവാനാകാതെ
കുഞ്ഞിച്ചിറകുകൾ തോർത്തുവാനാകാതെ
ചൂടേറ്റുതൂവൽവിരിയുന്നതിൻമുൻപേ
കാണാത്തീരത്തേക്ക്‌ അമ്മ പറന്നുപോയ്‌.

കതിരിടും കൽപനാചക്രവാകങ്ങളിൽ
ജീവകാരുണ്യമായ്‌ അച്ഛന്റെ സാന്ത്വനം
കാലംകടന്നുപോയീടിലുംകവചമോ
കരിപുരണ്ടറിയാതെകോലംകെട്ടുപോയ്‌.

സാരസനീരസവേഷപ്പകർച്ചയിൽ
സുസ്മേരവദനേവിലസുന്നുവേദിയിൽ
സൗഭാഗ്യദായകംകുറിപ്പുകവിതകൾ
സരസേമീട്ടുന്നു മണിവർണ്ണവീണയിൽ.

അദ്വൈതചിന്തയാൽ അന്തരംഗപ്രവാഹം
അശാന്തമെരിയുന്നകാവ്യപ്രയാണം
വാഗ്ദേവതാവരലക്ഷ്മീകടാക്ഷം
മാനസക്ഷേത്രത്തിൽപ്രഭാപൂപുഷ്ക്കലം.

ആദിപ്രകൃതിതൻ സർഗ്ഗവൈഗ്ധ്യമേ
തൂലികത്തുമ്പിലൂടുതിരുന്നരൂപതേ
ക്ഷതമേറ്റുതളരുന്നീജീവാത്മവിന്‌
വരവായ്‌ വർഷിപ്പൂശതനാമ മന്ത്രം.

കാവ്യകനകാംഗിതേകുലാംഗനായൈ
സർവ്വവിജ്ഞാന ജപകുസുമ ഭാസുരേ
അക്ഷരമുറ്റത്തലങ്കുര ദീപ്തിയാൽ
അന്ത്യത്തിലും നീയെന്നരികിലുണ്ടാകണം.

"ജീവാത്മാവിലും അനന്തദീപാങ്കുരം
പരമാത്മാവിലും പ്രാർത്ഥനാപ്രണയം
അന്തരാത്മാവിലും നിതാന്തചൈതന്യം
ചാർത്തിടുന്നു ഈ ജന്മസുകൃതഹാരം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...