15 Jan 2015

ചുംബനവർഷം




രാധാമണി പരമേശ്വരൻ

അമ്മതന്നുദരത്തില്‍ പുനര്‍ജ്ജനിക്കേണം
പാറുന്നതുമ്പിയായ്‌ പരിലസിക്കേണo 
ബാല്യകൌമാരങ്ങള്‍ തളിരിട്ടുപൂക്കണം 
മരിക്കാത്ത ഭൂതകാലo മടങ്ങിയെത്തേണം
ഓര്‍മ്മകള്‍ തിരിനീട്ടും ശ്രീപൂമുഖത്തിന്നും
മറുകോലായില്‍ ചിതറുന്ന പഥനിശ്വനം
ഓടിക്കളിക്കുന്ന ബാല്യകൌമാര കാലം
പിച്ചവെച്ചിടറി താരിളം കുഞ്ഞുമനസ്സും
സ്വപ്നത്തിലെന്നോ കേട്ടൊരു താരാട്ടു
കാതില്‍ കുടിവെച്ചു തൊട്ടിലിലാട്ടുന്നു
അമ്മിഞ്ഞപ്പാലിന്‍റെ മധുരാധരങ്ങളാല്‍
ഓര്‍മ്മകള്‍ക്കിന്നൊരു ചുടുചുംബനം
കോമളമേനിയില്‍ പുണരുo ചിന്തുകള്‍
കുറുമൊഴിമുല്ല കണക്കേ പൊതിയുന്നു
തണുവിലലിയുന്ന ഹരിത ചാരുതീരം
സ്മൃതികളുണര്‍ത്തുന്നു മൃദുകേളീരസം
സ്നേഹമന്ദാരം പൂക്കും കപോലങ്ങള്‍
പുഞ്ചിരി വിടര്‍ത്തും സുന്ദരസൂനങ്ങള്‍
അച്ഛന്‍റെ വാത്സല്ല്യo തുടിക്കുo ഓര്‍മ്മകള്‍
മധുരസം പകരുന്നെന്‍റെ നാവിലിന്നും
കോരിനിറക്കുo കോള്‍മയിര്‍ കൊള്ളിക്കും
ഭൂതകാലം മുളപൊട്ടുന്നു ഇല്ലിച്ചില്ലയില്‍
തൊട്ടുതലോടുമാ സ്നേഹത്തുടുപ്പുകള്‍
ചുംബിച്ചുണര്‍ത്തുവാനിന്നേറെ ഇഷ്ടം
പുഞ്ചവരമ്പത്തു പൂത്തുല്ലസിക്കുന്ന നിറ-
നെല്ലോയില്‍ തൂങ്ങും മഞ്ഞണിമുത്തുകള്‍
തട്ടിത്തെറുപ്പിച്ച് അച്ഛന്‍റെ കൈകോര്‍ത്തു
തുള്ളിക്കളിച്ചോരു പൂക്കാലമെങ്ങുപോയ്
യൌവ്വനം പൂത്തു പൂന്തേന്‍ നിറയുമ്പോള്‍
വാര്‍തിങ്കളെന്നെ മന്ദo മാടി വിളിക്കവേ
അനരാഗം എന്തെന്നറിയാത്ത പ്രായത്തില്‍
അസുലഭമോഹത്തിലഭിഷേകയുക്തയായ്‌

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...