Showing posts with label 98. Show all posts
Showing posts with label 98. Show all posts

27 Apr 2013

നഷ്ടങ്ങളുടെ കണക്കുകള്‍


ഫൈസൽ പകൽക്കുറി 

സ്നേഹത്തിനു വേണ്ടി '
എന്തും ബലിയര്‍പ്പിയ്ക്കുവാന്‍
എത്രപെര്‍ക്കാവും .
പരസ്പരം വിശ്വസിയ്ക്കുകയും
സ്നേഹിയ്ക്കുകയും
ചെയ്തൊടുവില്‍
അവള്‍ അവനെ തള്ളി
പറഞ്ഞപ്പോള്‍
സഹിയ്ക്കാനായില്ല .

നഷ്ടങ്ങളുടെ കണക്കുകള്‍
പലപ്പോഴും കൂട്ടിയും
കുറച്ചും ഹരിച്ചും
ഗുണിയ്ച്ചും ജീവിതം
തള്ളി നീക്കിയ സ്നേഹത്തിന്റെ
ഉറവിടമായിരുന്നു
അവന്‍ .
പക്ഷെ അവള്‍ -
ഇളം തണ്ടും
മുളം വേരും -
കലികാല വിത്തും .

കാമത്തിന് കണ്ണും
സ്നേഹത്തിനു കാതും
ഇല്ലാന്ന് പറയാം .
ഹൃദയം പറി ചെടുത്തോടി
അകലുന്ന അവളുടെ
നിഴല്‍ നോക്കി
പിഴച്ച കണക്കുകള്‍
കൈവിരലില്‍ ഒരു വട്ടം
കൂടി തിട്ടപെടുത്തി .

ഒടുവില്‍
ഏറ്റ കുറ ച്ചി ലുകള്‍ ക്ക്
ഇടം കൊടുക്കാതെ
നിറം മാറാത്ത
പൂക്കളെ പോലെ
മനസ്സ് -
വെറുതെ അലസമായി
അഴിച്ചിട്ടു
ചിരിയ്ച്ച മുഖത്തോടെ
ജീവിതത്തോട്
യാത്ര പറഞ്ഞു .

പെണ്ണ് -
പണയ പണ്ടം പോലെ
സുരക്ഷിതവും
അഴുക്കു ചാല്
പോലെ അശുദ്ധ വും ..........!

26 Mar 2013

താജ്മഹല്‍

ജി അനിൽകുമാർ 

പോരാടി നേടിയ നാരി 
പതിനാലുപെറ്റ്‌ മരിച്ചവള്‍ 
പകരം സ്വന്തം സോദരി ;
പവിത്ര പ്രണയ പ്രതീകമായി 
ഇതാ ഒരു മാര്‍ബിള്‍ സൗധം 
ലോകാത്ഭുതങ്ങളില്‍ ഒന്ന് ;
കാഴ്ച്ചകള്‍ കണ്ടുമടങ്ങുമ്പോള്‍ 
വഞ്ചിതയായ 
അടിച്ചമര്‍ത്തപ്പെട്ട 
കാമംകശക്കിയെ റിഞ്ഞ 
വെണ്ണക്ക ല്ലാല്‍ മൂടിയ 
നാരിയുടെ ഹൃദയത്തുടിപ്പ്‌ 
നിങ്ങളും കേട്ടുകാണും .

22 Feb 2013

പ്രണയാക്ഷരം



എന്‍റെ അക്ഷരങ്ങളെ പ്രണയയിക്കുന്നവള്‍ക്കാണീ
കവിത

രാത്രിയുടെ യാമത്തില്‍ വന്നെന്നെ തഴുകി
ഉണര്‍ത്തി

നിദ്രയുടെ സ്വപ്നത്തില്‍ പ്രണയകടവ് കടന്നു വന്നവള്‍ക്ക്‌
സമര്‍പ്പണം

എഴുതികഴിഞ്ഞ വാക്കുകള്‍ കൊണ്ട് ചിത്രം വരയ്ക്കുന്ന
മനോഹരയാമിനി
എന്തിനാണീ വിഷാദം നിന്‍ ഹൃദയത്തില്‍ നിറച്ചത്

കാമുകനാണോ ഞാന്‍ കവിയാണോ ഞാന്‍
കാല്പനികയുടെ കാവലാളോ

മറന്നുപോയ വരികള്‍ നിനക്കായി എഴുതി ചേര്‍ക്കുന്നു
ഒരിക്കല്‍ കൂടി

എന്‍റെ അക്ഷരങ്ങളും സ്വപ്നത്തില്‍ ആണ് പിടഞ്ഞെഴുന്നേറ്റു
തിരയാന്‍ നീ ഉണ്ടാകുമോ

24 Jan 2013

പരേതന്‍

ഷേഹ്സിന്‍ 


ഞാന്‍ ഗാഢ നിദ്രയിലായിരുന്നു. ആരൊക്കെയോ എന്‍റെ ചുറ്റിനും ഇരിക്കുന്നുണ്ട്. ഞങ്ങളുടെ വാഹനം മെല്ലെ യാത്ര തുടരുകയാണ്. ഇടയ്കെപ്പോഴോ എന്‍റെ ശുഭ്ര വസ്ത്രത്തില്‍ കണ്ണീരിന്റെ നനവ് തട്ടുന്നത് പോലെ തോന്നി. അപായത്തിന്റെ ശബ്ദം മുഴക്കി പൊയ്ക്കൊണ്ടിരുന്ന ആ യാത്ര ഒടുവില്‍ എന്‍റെ വീട്ടുമുറ്റത്ത് അവസാനിക്കുകയാണ്. ഞാന്‍ അപ്പോഴും മയക്കത്തിലാണ്.നിലവിളികളോടെ എന്‍റെ കൊച്ചു വീട് എന്നെ വരവേല്‍ക്കുകയാണ്. എന്തോ വിശേഷം ഉള്ള മട്ടിലാണ്. എല്ലാരും ഇണ്ടല്ലോ. ശങ്കരേട്ടനും ചിറ്റയും സുമിത്രേച്ചിയും അപ്പൂസും മാളുവും അങ്ങനെ പലരും ഉണ്ടായിരുന്നു. മുന്‍പ് ചേച്ചിയുടെ വേളിയ്ക്കായിരുന്നു ഇങ്ങനെ ഒരു ഒത്തുകൂടല്‍….അന്ന് എന്ത് സന്തോഷായിരുന്നു എല്ലാര്‍ക്കും. കളിയും ചിരിയും പാട്ടുമൊക്കെയായി ഞങ്ങള്‍ കുട്ട്യോളെല്ലാം കൂടി ഒരു മേളമായിരുന്നു അന്ന്. പക്ഷേ ഇതിപ്പോ എന്താ ആര്‍ക്കും ഒരു സന്തോഷമില്ലാത്തെ..
പലരും കരയുന്നുണ്ടായിരുന്നു. ഞാന്‍ അമ്മയെ അവിടൊക്കെ നോക്കി. അമ്മയ്ക് ചുറ്റുമിരുന്ന് ഒരുപാട് പേര്‍ എന്തൊക്കെയോ പറയുന്നുണ്ട്. ചിലരെന്തോ കുടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷെ ലോകം മുഴുവനും ദാനമായി തന്നാലും തനിക്ക് നഷ്ടമായതിന് പകരമാവില്ല എന്ന മട്ടില്‍ എന്തൊക്കെയോ ഓര്‍ത്ത് കിടക്കുവായിരുന്നു അമ്മ. എല്ലാരും വരിവരിയായി എന്‍റെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു. പലരും മനസ്സില്ലാമനസ്സോടെ എന്‍റെ മുഖത്തേയ്ക് നോക്കി. ഇതെന്താ ആരും എന്നെ നോക്കി ചിരിക്കാത്തത്?? ആര്‍ക്കും എന്നെ അറിയില്ലേ? എനിക്കൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. എന്തായാലും എല്ലാരെയും കാണല്ലോ ഇന്ന്‍………., പറഞ്ഞു തീര്‍ന്നില്ല. ദേ വരുന്നു എന്റെ കൂട്ടുകാര്‍., എല്ലാരുമുണ്ട്. അവരെ കണ്ട പാടെ ചാടി എഴുന്നേല്‍ക്കാന്‍ തോന്നി. പക്ഷെ യമന്റെ നീരാളി പിടിത്തം പോലെ എന്തോ എന്നെ കീഴ്പ്പെടുത്തിയിരിക്കുന്നതായി തോന്നി.
എന്നെ എന്തിനാ ഈ തുണി കൊണ്ട് മൂടിയിരിക്കുന്നെ? ഞാന്‍ അവരോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. പക്ഷെ അതാര്‍ക്കും കേള്‍ക്കാന്‍ കഴിയുന്നില്ലെന്ന് എനിക്ക് മനസ്സിലായി. അപ്പൂസ് ഒരു ബലൂണും കൊണ്ട് നടക്കുന്നുണ്ടായിരുന്നു. അവന്‍ അത് വീര്‍പ്പിച്ച് കിട്ടാന്‍ വേണ്ടി എന്റെ അടുത്ത് വന്നു. അവന്റെ ഭാഷയില്‍ അവനെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഞാന്‍ ആ ബലൂണിനായി കൈനീട്ടി. എനിക്ക് അത് പിടിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. തെന്നി മാറുന്നത് പോലെ. ഒടുവില്‍ അവനെന്നെ കൂടുതല്‍ സ്നേഹിക്കാന്‍ വരുന്നത് കണ്ട് ചിറ്റ അവനെ എടുത്തു കൊണ്ട് പോയി. എന്താണെന്നറിയില്ല, എനിക്ക് അന്നേരം വല്ലാത്തൊരു സങ്കടം പോലെ. അപ്പൂസിനെന്നും ബലൂണ്‍ വീര്‍പ്പിച്ച് കൊടുക്കുന്നട് ഞാനായിരുന്നല്ലോ. ഇപ്പോ അതിനു കഴിയാതെ വന്നപ്പോള്‍ എന്തോ ഉണ്ടായത് പോലെ എനിക്ക് തോന്നി. അതേ എനിക്കെന്തോ സംഭവിച്ചിരിക്കുന്നു.ഞാനിപ്പോള്‍ ഉറങ്ങുകയാണ്.
ഇന്ന്‍ ഞാന്‍ ഈ ലോകത്തില്ല. മരണം എന്നെ കീഴടക്കിയിരിക്കുന്നു. എന്റെ ഹൃദയം നിശ്ചലമാണ്. വെള്ളതുണി കൊണ്ട് എന്നെ മൂടിയിരിക്കുകയാണ്. എല്ലാരും ഇന്നൊരുമിച്ച് കൂടിയത് എനിക്ക് യാത്ര പറയാനാണ്.ഞാനിപ്പോള്‍ തേജസ്സും ഓജസ്സും നഷ്ടപ്പെട്ട വെറുമൊരു മാംസക്കഷ്ണം മാത്രമാണ്. ഓരോരുത്തരായി വന്നു പോയിക്കൊണ്ടിരുന്നു. നന്നാവാന്‍ വേണ്ടിയാണെങ്കിലും ചൂരല്‍ കഷായം കൊണ്ട് എന്നെ ഒരുപാട് വേദനിപ്പിച്ചിടുള്ള ഗോപി മാഷ്. നടക്കാനാവില്ലെങ്കിലും വേച്ച് വേച്ച് എനിക്ക് യാത്ര പറയാന്‍ വന്ന തെക്കേലെ പാറുത്തളള.ഷാരത്തെ നാരായണിയേച്ചി. അങ്ങനെ പലരും വന്നു പോയി. കാണുമ്പോഴൊക്കെ അല്പം ഗര്‍വ്വോടെയാണെങ്കിലും വാലാട്ടി സ്നേഹം കാണിക്കാറുണ്ടായിരുന്ന മേനോന്‍ അങ്കിള്‍ന്റെ സ്വന്തം കൈസര്‍…,അവനും വന്നിരുന്നു. മിണ്ടാപ്രാണി ആയിട്ടും അവനെന്റെ യാത്രയയപ്പ് എങ്ങനെ അറിഞ്ഞോ ആവോ. ആശ്ചര്യം തന്നെ..
അങ്ങനെ ആ യാത്രയയപ്പ് ചടങ്ങ് അതിന്റെ അവസാന നിമിഷങ്ങളിലേയ്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ ആരെയോ തിരയുന്നുണ്ടായിരുന്നു. ഇല്ല. വന്നിട്ടില്ല. അവള്‍ മാത്രം വന്നിട്ടില്ല. എന്നെ കാണേണ്ടന്ന് കരുതിയിട്ടുണ്ടാവോ. അതോ എന്നെ ഇങ്ങനെ കാണാന്‍ കഴിയാഞ്ഞിട്ടാകുവോ..ആവോ.. എനിക്ക് അറിയില്ല്യ. പക്ഷെ അവസാനമായി അവളെ ഒന്ന്‍ കാണണമെന്ന്‍ നല്ല മോഹമുണ്ടായിരുന്നു. അല്ല, ഇനിയെന്റെ യാത്രയയപ്പ് അറിഞ്ഞിട്ടുണ്ടാവില്ലെ?? അങ്ങനെ ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങള്‍ മനസ്സിലൂടെ കടന്നു പോയി….
എന്നെ കൊണ്ട് പോകാനുള്ള സമയം അടുത്ത് കൊണ്ടിരുന്നു. അവരെന്നെ കുളിപ്പിക്കാന്‍ പോകുയാണെന്ന് തോന്നുന്നു. തറവാട്ടു കുളത്തില്‍ മീനുകളെ ഓടിച്ചു ആടിത്തിമിര്‍ത്ത് നീന്തി രസിച്ച ആ നാളുകള്‍ ഞാനോര്‍ത്തു . ഇതിപ്പോ എള്ളെണ്ണയും തുളസിയും ചന്ദനവും ഒക്കെയായി ഒരു പ്രത്യേക തരം കുളിയാണല്ലോ…
അങ്ങനെ കുളി കഴിഞ്ഞു. എന്നെ അവര്‍ ഒരീര്‍പ്പമുള്ള തുണിയില്‍ പൊതിഞ്ഞു. കാണാന്‍ ഒട്ടുമിഷ്ടമില്ലാത്ത കാഴ്ചയാണെങ്കിലും എനിക്ക് പണ്ട് അത് പല തവണ കാണേണ്ടി വന്നീടുണ്ട്. പക്ഷെ ഇത്ര വേഗം ഞാനും അത് പോലെയാകുമെന്ന് കരുതിയിരുന്നില്ല. എല്ലാരും ചേര്‍ന്ന് എന്നെ എടുത്തു കൊണ്ട് പോയി. പ്രാര്‍ഥന മന്ത്രങ്ങള്‍ എങ്ങും മുഴങ്ങി. കൂടെ അപശകുനം പോലെ നിലവിളികളും. കൈസര്‍ അസാധാരണമായി എന്തോ ശബ്ദമുണ്ടാക്കി. ചിലപ്പോള്‍എനിക്ക് യാത്ര പറഞ്ഞതാകും. കണ്‍മറയുന്നത് വരേ ഞാനെന്റെ കൊച്ചു വീട്ടിലേയ്ക്ക് നോക്കുന്നുണ്ടായിരുന്നു. ഒരു പുതിയ കോള്‍ ഒത്തുലോ എന്ന മട്ടില്‍ ഒരു കറുമ്പന്‍ ബലിക്കാക്ക എന്റെ യാത്രയിലേക്ക് ഒളിഞ്ഞു നോക്കി. പിന്നീട് എന്റെ കാഴ്ചകളില്‍ നിന്ന്‍ എല്ലാം മറഞ്ഞു. എനിക്കെന്തോക്കെയോ സംഭവിക്കുന്ന പോലെ. ഞാനെവിടെയോ എത്തപ്പെട്ടിരിക്കുന്നു. ഈശ്വരന്റെ കോടതിയാകും.. അല്ലേ..
പിന്നീടുള്ളതൊന്നും ഓര്‍ക്കന്‍ എനിക്ക് കഴിയുന്നില്ല.. ഒരു നക്ഷത്രമായി വന്ന്‍ നിങ്ങളോടിതൊക്കെ പറയാന്‍ കഴിഞ്ഞത് തന്നെ എന്‍റെ ഒരു ഭാഗ്യമല്ലെ.. അപ്പോ ഞാന്‍ പൊയ്ക്കൊട്ടെ.. പോകാന്‍ സമയമായി.. ഇനി നാളെ രാത്രി കാണാം.. എന്ന്‍ നിങ്ങളുടെ സ്വന്തം പരേതന്‍…..

22 Dec 2012

ദൈവത്തിരുമകള്‍


 പുതുക്കോടൻ

ഉദയത്തിനു മുന്‍പേ എഴുന്നേറ്റു കുളിച്ചു, അമ്പലത്തിലേക്ക് നടന്നു. സുധയും കൂടെയുണ്ട്. അവള്‍ക്കായിരുന്നു ഇവിടം വരെ വരാന്‍ ആഗ്രഹം. കുട്ടികളെയും കൂട്ടണം എന്നുണ്ടായിരുന്നു. ഒരു മാസത്തെ ലീവിന് ഗള്‍ഫില്‍ നിന്ന് വരുന്ന അവര്‍ക്കെവിടെ സമയം ഈ കുന്നിന്‍ മുകളിലുള്ള അമ്പലത്തില്‍ വരാന്‍… അതും ഒരു ദിവസത്തെ യാത്ര ചെയ്തു.
ഇന്ന് മൂന്നാമത്തെ ദിവസമാണ് ഈ മലമുകളില്‍. . പണ്ട് ഇവിടടുത്തുള്ള കോളേജില്‍ പഠിക്കുന്ന സമയത്ത് മാസത്തില്‍ ഒരു തവണ കൂടുകാരുടെ കൂടെ വരുമായിരുന്നു. കല്യാണം കഴിഞ്ഞു ഒരിക്കല്‍ വന്നതാണ്. അതിനു ശേഷം ഇതാദ്യം, മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം. അന്നതെതില്‍ നിന്നും വളരെ മാറിയിരിക്കുന്നു. പണ്ടൊക്കെ ചെറിയ ലോഡ്ജുകള്‍ ആയിരുന്നു, അതും ചുരുക്കം. ഇപ്പോള്‍ മുന്തിയ ഹോട്ടലുകള്‍ ആണ് കൂടുതലും. താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് നോക്കിയാല്‍ അമ്പലം കാണാം . പണ്ടെല്ലാം അമ്പലത്തിലെക്കുളവര്‍ മാത്രമാണ് ഇവിടെ വന്നിരുന്നത്. ഇന്നിപ്പോള്‍ ഇതൊരു മലയോര ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്.
ഏകദേശം ഒരു കിലോമീടര്‍ മാത്രമുള്ളത് കൊണ്ട് , അതിരാവിലെ തിരക്കില്ലതിരുന്നത് കൊണ്ടും, നടക്കാന്‍ തീരുമാനിച്ചു. കാറ്റ് തീരയില്ല. മൂടല്‍ മഞ്ഞിലൂടെ സുധയെയും കൂട്ടി നടക്കുമ്പോള്‍ മനസ്സിനും ശരീരത്തിനും കുളിര്‍മ തോന്നി. തണുത്ത അന്തരീക്ഷം, തിരക്ക് തീരെ ഇല്ലാത്തതു കൊണ്ട് വീതിയേറിയ വഴി ഞങ്ങള്‍ക്ക് മാത്രം എന്ന ഒരു സന്തോഷം, ഒരു സ്വാതന്ത്ര്യം . മനുഷ്യരുടെ സ്വഭാവം ആണത്. എല്ലാം തനിക്കു തന്നെ കിട്ടണം, മുഴുവനായിട്ട്! ഭഗവാന്റെ അടുത്തേക്കാണ് പോകുന്നത്, ചിന്ത കൊള്ളാം. എനിക്ക് ചിരി വന്നു. എന്റെ മനസ്സു വായിച്ച പോലെ സുധ പറഞ്ഞു, ‘നാമം ജപിച്ചു നടന്നോളൂ, ഭഗവല്‍ സാന്നിധ്യം ഉള്ളിടമാണ്’. പണ്ടെല്ലാം ഞാന്‍ ആശ്ചര്യപെടുമായിരുന്നു, ഇവളെങ്ങനെ ഇത് കണ്ടു പിടിക്കുന്നു എന്ന്. പിന്നെ പിന്നെ അതെനിക്ക് ഒരു ശീലമായി. സ്‌നേഹം കൂടിയത് കൊണ്ടായിരിക്കും.
വഴിവക്കിലുള്ള ചായക്കടക്കാരന്‍ കട തുറന്നു തയാറെടുക്കുന്നു. തിരിച്ചു വരുമ്പോള്‍ ഒരു ചായ കുടിക്കണം, പഞാരയിട്ടു. ഹോട്ടെല്‍ ചായ ഇത്രത്തോളം വരില്ല. പക്ഷെ സുധ സമ്മതിക്കില്ല, വഴിവക്കില്‍ നിന്നൊന്നും കഴിക്കാന്‍ . ഇവിടം വരെ ഒരു മടിയും കൊട്ടാതെ വന്നതല്ലേ, ഇന്നവള്‍ സമ്മതിക്കും.
വഴിയോരങ്ങളിലുള്ള ഗുല്‍മോഹര്‍ മരങ്ങള്‍ കാരണം ഇപ്പോഴും ഇരുട്ട് മാറിയിട്ടില്ല. കല്ലിട്ട വഴി അടിച്ചു വാരി തീയിടുന്ന സ്ത്രീകള്‍ . കടകള്‍ കുറെയേറെയുന്‌ടെങ്കിലും പൂജ ദ്രവ്യങ്ങള്‍ വില്കുന്നവ മാത്രമേ തുറന്നിട്ടുള്ളൂ. അവിടെല്ലാം കത്തിച്ചു വച്ചിട്ടുള്ള ചന്ദനതിരികളുടെ പുകച്ചുരുളുകള്‍ മഞ്ഞില്‍ കലര്‍ന്നു കൊണ്ടേയിരുന്നു. തണുത്ത അന്തരീക്ഷത്തിനു അവയുടെ ഗന്ധം പ്രത്യേക ഉണര്‍വ് നല്‍കി.
അമ്പലത്തിനു മുന്‍പിലുള്ള അരുവിക്ക് കുറുകെയുള്ള നടപ്പാലം വിജനമായിരുന്നു. അവിടെ നിന്ന് ഒരു നിമിഷം വെള്ളത്തിലേക്ക് നോക്കി നിന്നു. പണ്ടെല്ലാം ഇവിടെ വരുമ്പോള്‍ അരുവിയില്‍ ഇറങ്ങി കുളിച്ചിരുന്നു. ഇന്നലെ നടപ്പാലം നിറയെ ആളായിരുന്നു. രണ്ടു വശങ്ങളിലും നിറയെ ഭിക്ഷാംദേഹികള്‍ . സുധ എലാവര്‍ക്കും ഭിക്ഷ കൊടുത്തു. പാവം, അവളുടെ ഒരു പഴയ നേര്‍ച്ചയായിരുന്നു. കല്യാണം കഴിഞ്ഞു ഇവടെ വന്നപ്പോള്‍ നേര്ന്നതാണ്, നല്ല കുട്ടികള്‍ക്കും, കുടുബത്തിനും , എനിക്കും വേണ്ടി.
അമ്പലപടവുകള്‍ കയറുമ്പോള്‍ അവളെന്റെ കൈ പിടിച്ചിരുന്നു. ഇവളെങ്ങനെ എന്നെ ഇക്കാലമത്രയും സഹിച്ചു. ഞാന്‍ ഇടക്കിടെ അവളെ കളിയാക്കാറുണ്ടായിരുന്നു, അവളുടെ അച്ഛന് പറ്റിയ ഒരു വലിയ തെറ്റാണ് ഞാന്‍ എന്ന്. അങ്ങേരുടെ ഒരു തെറ്റ് എന്നെ നേര്‍വഴിക്കു നടത്തി. എന്റെ ഈ ജീവിതത്തിനു തന്നെ ഞാന്‍ അവളോട് കടപ്പെട്ടിരിക്കുന്നു. തല തിരുഞ്ഞു നടന്ന എന്നെ നന്നാക്കാന്‍ വേണ്ടി പഠിത്തം കഴിഞ്ഞ ഉടനെ തന്നെ പിടിച്ചു കല്യാണം കഴിപ്പിച്ചു. അമ്മ പണ്ടെല്ലാം സുധയോട് പറയുന്നത് കേട്ടിരുന്നു, ‘ന്റെ കുട്ടിയേ, ഞങ്ങളൊന്നും വിചാരിച്ചിട്ട് നന്നാവാത്ത ഇവനെ നേര്‍ വഴിക്കാക്കിയ നീ മിടുക്കി തന്നെ’. ശ്രീകോവിലിനു മുന്‍പിലെത്തിയപ്പോള്‍ മാത്രമേ അവളെന്റെ കൈ വിട്ടുള്ളൂ. ഞാന്‍ കണ്ണടച്ച് അവളുടെ സന്തോഷത്തിനായി പ്രാര്‍ത്ഥിച്ചു. പതിവില്ലാതെ നിറഞ്ഞ കണ്ണ് തുറക്കുമ്പോള്‍ നടയും തുറന്നിരുന്നു. പ്രസാദം വാങ്ങി പിറകോട്ടു നടക്കുമ്പോള്‍ ഞാന്‍ സുധയെ നോക്കി. അവള്‍ ശ്രീകോവിലിനു മുന്‍പില്‍ തന്നെയാണ്. അവള്‍ക്കു പ്രാര്‍ത്ഥിക്കാന്‍ ഒരുപാടുണ്ടാവും, ഞാന്‍ മാറി നിന്ന് കുന്നിന്‍ ചെരുവിലേക്ക് നോക്കി.
തേയില തോട്ടങ്ങളിലേക്ക് പണിക്കാര്‍ എത്തിക്കൊണ്ടിരുന്നു. അമ്പലത്തിനു ചുറ്റും തിരക്ക് കൂടി വന്നു. മലകള്‍ക്ക് അപ്പുറത്ത് വെള്ള പൂശി തുടങ്ങി. എങ്കിലും മഞ്ഞു പോയി തുടങ്ങിയിട്ടില്ല. അരമണിക്കൂര്‍ കഴിഞ്ഞു കാണും സുധ അടുത്തെത്തി. കണ്ണുകള്‍ കലങ്ങിയിട്ടുണ്ട്. എല്ലാവരുടെയും കാര്യങ്ങള്‍ കരഞ്ഞു പഞ്ഞിട്ടുണ്ടാവും. വന്നയുടനെ എന്റെ ഷോള്‍ പിടിച്ചു നേരെയിട്ടു, എന്നിട്ട് ചേര്‍ന്ന് നിന്ന് മുഖം നെഞ്ചില്‍ അമര്‍ത്തി. പാവം.
ഞങ്ങള്‍ കൈ പിടിച്ചു താഴേക്ക് നടന്നു. നടപ്പാലം എത്തിയപ്പോള്‍ അവളെന്നോട് പറഞ്ഞു, ‘നന്തന്‍ തന്നെ ഇവര്‍ക്ക് ഭിക്ഷ കൊടുക്കൂ, ഞാന്‍ കൂടെ നടക്കാം’. അവള്‍ ബാഗില്‍ നിന്ന് കുറച്ചു അമ്പതു രൂപാ നോട്ടുകള്‍ എടുത്തു തന്നു. ഞാന്‍ നടപ്പാലത്തിലേക്ക് നോക്കി, ഒരു വശത്ത് മാത്രം പത്തില്‍ താഴെ ആളുകള്‍ നിരന്നു കഴിഞ്ഞു. പതുക്കെ ഓരോരുത്തര്‍ക്കായി ഞാന്‍ കാശ് കൊടുത്തു. സുധ എന്തോ ജപിച്ചു കൊണ്ട് കൂടെ നടന്നു. അവസാനം ഒരു സ്ത്രീ ആയിരുന്നു. അവര്‍ക്ക് രൂപ കൊടുക്കാനായി ഞാന്‍ കുനിഞ്ഞു, ഒരു നിമിഷം, കൈവരികല്‍ക്കിടയിലൂടെ അരിച്ചിറങ്ങിയ സൂര്യ വെളിച്ചത്തില്‍ ഞാന്‍ ആ മുഖം കണ്ടു ഞെട്ടി.
നെറ്റിക്ക് മുകളില്‍ മുറിപ്പാടുള്ള ഈ മുഖം, ആ മുറിപ്പാടില്ലാതെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ട്. കാശു കൊടുത്തു ഞാന്‍ മുന്നോട്ടു നടന്നു. ആകെ വിയര്‍ത്തു, കാലുകള്‍ മുന്നോട്ടു നീങ്ങുന്നില്ല. തലയ്ക്കു പുറകില്‍ നിന്നും വല്ലാത്ത ഒരു വേദന, പണ്ടെപ്പോഴോ ഉണ്ടായ പോലത്തെ ഒരു പല്‌സേട്ടിംഗ് പെയിന്‍….. ഇതവള്‍ തന്നെ, എന്റെ പഴയ കൂട്ടുകാരി അഭിരാമി പാട്ടീല്‍ , എന്റെ അഭി തന്നെ. ഞാന്‍ തിരിഞ്ഞു നോക്കി, ഇല്ല അവള്‍ എന്നെ നോക്കുന്നില്ല.അവള്‍ നിസ്സംഗ ഭാവത്തോട് കൂടി അതെ ഇരിപ്പാണ്. എനിക്ക് അവിടെ നില്ക്കാന്‍ വയ്യാതായി. ഞാന്‍ വേഗത്തില്‍ നടന്നു. ‘നന്ദന്‍, പതുക്കെ നടക്കൂ’, എന്ന് പറഞ്ഞു പുറകെ വന്നു. ഞാന്‍ നിന്നില്ല. എനിക്ക് എത്രയും പെട്ടന്ന് ആ നടപ്പാലത്തില്‍ നിന്ന് ദൂരെ എത്താന്‍ ആയിരുന്നു ആഗ്രഹം.
മുറിയില്‍ എത്തിയ പാടെ ഞാന്‍ കുളിമുറിയില്‍ കയറി വാതിലടച്ചു. എനിക്ക് ഇനിയും പിടിച്ചു നില്‍കാന്‍ ആവില്ല, ഞാന്‍ പൊട്ടി കരഞ്ഞു, കുട്ടികളെ പോലെ. കുറച്ചു കഴിഞ്ഞു വാതിലില്‍ സുധ മുട്ടി വിളിച്ചു. ‘നന്ദന്‍, എന്ത് പറ്റി? വാതില്‍ തുറക്കൂ..’. ഞാന്‍ മുഖം കഴുകി, തുടച്ചു. പതുക്കെ വാതില്‍ തുറന്നു. സുധ കട്ടിലില്‍ എന്നെ നോക്കി ഇരിക്കുകയായിരുന്നു. ഞാന്‍ മേശമേല്‍ ചാരി നിന്ന്. അവള്‍ എന്റടുത്തു വന്നു കൈ പിടിച്ചു നിന്ന്. എന്നിട്ട് പതുക്കെ ചോദിച്ചു ‘ആരായിരുന്നു, ആരെയാണ് നന്ദന്‍ കണ്ടത്?’ ഞാന്‍ എന്ത് പറയണം എന്നറിയാതെ നിന്ന്. എന്നെ പിടിച്ചു ഒരു കസേരയില്‍ ഇരുത്തി. എന്നിട്ട് നേരെ എതിര്‍വശം ഇരുന്നു ചോദിച്ചു, ‘ പറയൂ നന്ദന്‍, ആരാണ്‌ന ആ സ്ത്രീ?’
കോളേജില്‍ എന്റെ കൂട്ടുകാരിയായിരുന്നു അഭി. അവസാന വര്ഷം ആയപ്പോള്‍ ഞങ്ങളുടെ അടുപ്പത്തെപ്പറ്റി എങ്ങിനെയോ അവളുടെ വീട്ടില്‍ അറിഞ്ഞു. ഒരു ധനിക മറാത്ത കുടുബത്തിലെ ഏക മകള്‍ ആയിരുന്നു. അവളെ പരീക്ഷ എഴുതാന്‍ പോലും സമ്മതിക്കാതെ അവളുടെ വീട്ടുകാര്‍ തിരിച്ചു കൊണ്ടുപോയി. പിന്നീട് പല തവണ ശ്രമിച്ചിട്ടും എനിക്ക് അവളെ കാണാന്‍ സാധിച്ചിട്ടില്ല. അവളുടെ ചേട്ടന്റെ കൂടെ വിദേശത്തെവിടെയോ ആയിരുന്നു ആദ്യം. പിന്നെ ഒരു വിവരവും ഇല്ലായിരുന്നു, ഇന്ന് കാണുന്നത് വരെ. അതും ഈ അവസ്ഥയില്‍ . സഹിക്കാനാകുന്നില്ല, അവളുടെ ഇപ്പോഴത്തെ ഈ..
ഞാന്‍ പറഞ്ഞു, ‘സുധേ, ഞാന്‍ കുറച്ചു കിടന്നോട്ടെ..’, അവള്‍ എന്നെ പിടിച്ചു കട്ടിലില്‍ കിടത്തി. ദേഹത്ത് പുതപ്പു വിരിച്ചു തന്നു. ഞാന്‍ കണ്ണടച്ച് കിടന്നു. ആ പഴയ ദിവസങ്ങള്‍ വീണ്ടും എന്റെ മുന്നിലെത്തി. അവള്‍ പോയ ശേഷം ഞാന്‍ അവളെ തിരക്കിയെങ്കിലും, വേണ്ട പോലെ അന്വേഷിചിരുന്നോ? സഹിക്കാനാകുന്നില്ല അവളുടെ ഇപ്പോഴത്തെ അവസ്ഥ. കരഞ്ഞു കരഞ്ഞു എപ്പോഴോ ഉറക്കത്തിലേക്കു വീണു.
ഉച്ച കഴിഞ്ഞു ഞാന്‍ എഴുന്നേറ്റപ്പോള്‍ . തല വിങ്ങ്ന്നുണ്ടായിരുന്നു. സുധയെ മുറിയില്‍ കണ്ടില്ല. പക്ഷെ പെട്ടിയെല്ലാം എടുത്തു വച്ചിരിക്കുന്നു. യാത്ര തിരിക്കാന്‍ ഉള്ള മാതിരി ഉണ്ട്. രാവിലത്തെ സംഭവങ്ങള്‍ വീണ്ടും മനസ്സിലേക്ക് ഓടിയെത്തി. സുധ വാതില്‍ തുറന്നു വന്നു. ‘ ഓ, നന്ദന്‍ എഴുന്നേറ്റോ? ഇപ്പോള്‍ എങ്ങിനെയുണ്ട്?’ ഞാന്‍ ഒന്നും പറഞ്ഞില്ല. ‘ഒന്ന് ഫ്രഷ് ആയി വരൂ നമുക്ക് ഭക്ഷണം കഴിക്കാം. മണി മൂന്നായിരിക്കുന്നു. ഇപ്പോള്‍ തന്നെ താമസിച്ചിരിക്കുന്നു. നമ്മുക്ക് വീട്ടിലേക്ക് തിരിക്കണ്ടേ ?’. ഞാന്‍ മുഖം കഴുകി വന്നു. സുധ രാവിലത്തെ കാര്യങ്ങളെകുറിച്ച് ഒന്നും മിണ്ടിയില്ല. അവള്‍ റൂം സര്‍വീസ് വിളിച്ചു ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന തിരക്കില്‍ ആയിരുന്നു. എനിക്ക് എന്ത് പറയണം എന്നറിയില്ലായിരുന്നു. അഭി അവിടെ ആ നടപ്പാലത്തില്‍ ഇരിക്കുന്നുണ്ടാകുമോ? ഞാന്‍ എങ്ങിനെ ഇവിടെ നിന്നും പോകും? ഭക്ഷണം വന്നു. കഴിച്ചെന്നു വരുത്തി.
പെട്ടിയെടുക്കാന്‍ െ്രെഡവര്‍ വന്നു. സുധ പറഞ്ഞു, ‘ നന്ദന്‍ പതുക്കെ വന്നോളൂ. ഞാന്‍ അപോഴതെക്കും ബില്‍ സെറ്റില്‍ ചെയ്യാം. എനിക്ക് മറുത്തൊന്നും പറയാന്‍ പറ്റുന്നില്ല. മുറിയില്‍ നിന്ന് അമ്പലത്തിലേക്ക് നോക്കി, കൈ കൂപ്പി. എന്ത് പ്രാര്‍ത്ഥിക്കണം എന്ന് എനിക്കറിയില്ലായിരുന്നു. ആകെ തളര്‍ന്നു. എന്നെ വിളിക്കാന്‍ െ്രെഡവര്‍ വന്നു. പതുക്കെ അയാളുടെ പുറകെ നടന്നു.
താഴെ എത്തിയപ്പോള്‍ സുധ ഹോട്ടല്‍ മാനേജരോട് സംസാരിച്ചു നില്ല്കുകയാണ്. സുധ പുറത്തു, കാറിന്റെ അടുത്തേക്ക് നടന്നു, പിറകെ ഞാനും. ‘നന്ദന്‍ മുന്‍പില്‍ ഇരുന്നോളൂ’, പതിവില്ലാത്തതാണ്. ഞാന്‍ അവളെ നോക്കി. അവള്‍ മാനേജരോട് പറഞ്ഞു, ‘ താങ്ക് യു ഫോര്‍ എവരിതിംഗ്. പ്ലീസ് ഗിവ് മി എ റിംഗ് ഇഫ് യു ഗെറ്റ് എനി ഇന്‍ഫര്‍മേഷന്‍ ‘. എന്തിനെക്കുറിച്ചാണ്, അറിയില്ല.
പറ്റില്ല, എനിക്ക് സുധയോട് അഭിയുടെ കാര്യം സംസാരിക്കണം. അവളെ ഈ സ്ഥിതിയില്‍ ഇവിടെ വിട്ടു പോകാന്‍ എനിക്ക് സാധിക്കില്ല. െ്രെഡവര്‍ തുറന്നു തന്ന വാതില്‍ ഞാന്‍ അടച്ചു. സുധ എന്നെ ചോദ്യ രൂപത്തില്‍ നോക്കി. എന്നിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു, ‘നന്ദന്‍, കാറില്‍ കയറൂ. എല്ലാം ദൈവഹിതം ആണ്’. ‘എന്ത് ദൈവഹിതം സുധേ? ഹൌ കാന്‍ വീ ഗോ ഫ്രം ഹിയര്‍ വെന്‍ ശീ ഈസ് ഇന്‍ ദിസ് കണ്‍ഡീഷന്‍? ‘
ഒരു തേങ്ങല്‍ കേട്ടു ഞാന്‍ കാറിനു അകത്തേക്ക് നോക്കി. അവിടെ സുധയുടെ സാരിയുടുത്ത് ആഭ ഇരിക്കുന്നു. എനിക്ക് വിശ്വാസം വന്നില്ല. ഞാന്‍ സുധയെ നോക്കി, അവളെന്നെ നോക്കി കണ്ണടച്ചു. വീണ്ടും അവളെന്നെ തോല്പിച്ചിരിക്കുന്നു, ഞാന്‍ അവളുടെ കൈ പിടിച്ചു കൊണ്ട് പതുക്കെ പറഞ്ഞു , ‘ താങ്ക് യു ഡിയര്‍ ‘. അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു , ‘ഡോണ്ട് ബി സില്ലി, ഗെറ്റ് ഇന്‍സൈഡ് ദി കാര്‍ ‘.
കാര്‍ പതുക്കെ മുന്നോട്ട് നീങ്ങി. ഞാന്‍ അമ്പലത്തിലേക്ക് നോക്കി കണ്ണടച്ച് പ്രാര്‍ത്ഥിച്ചു, സുധയ്ക്ക് വേണ്ടി. എന്നിട്ട് ഒന്ന് കൂടി തിരിഞ്ഞു നോക്കി, അഭി സുധയുടെ തോളില്‍ നിറഞ്ഞ കണ്ണുകളോടെ തല ചായ്ച്ചു ഇരിക്കുന്നു, വര്‍ഷങ്ങളുടെ പരിചയം ഉള്ള പോലെ. സുധ എന്നെ നോക്കി ചിരിച്ചുകൊണ്ട് അഭിയെ ചേര്‍ത്ത് പിടിച്ചു.

22 Nov 2012

Few Thoughts on a Saturday Evening

WINNIE PANICKER
ONE: This month was entirely tiresome and thinking about the work and experience, I sometimes re-think as to if it was me who really was busy the entire month. Everything started off with the print media internship. It was all uncertain when a translation assignment was entitled for us. Late, we came to know that it was a silent entrance into the next stage of the internship. In seven days, I got to be the part of the media cell at International Film Festival of Kerala (IFFK). The work was good and got one of the best experiences. The thirteen days at the festival was heck lot of work plus fun. We had to do press releases and by the end of the third day, it was all becoming easy. Got to see some good films too, of which two dominant ones are Kini and Adams (Idrissa Ouedraggo) and My Marlon and Brando (Huseyin Karabey). Another one which struck me was Free Zone(Amos Gitai) for its first scene of a lady crying. The song is still ringing in my ears. The second last day ended with a sweet sour note. The treat at Saahi Darbar was delicious but the girls in the team had to undergo a minor accident. Yes as I said it was minor. But how would you feel when you come to know that the driver was drunk??? And that too when some people at the festival knew he was and they sent us with him? Bad huh! Yeah! That’s exactly how I felt too. That anyway went with the wind though we tried to swirl it up. One more fact that I realized is that professional friends remain for the time being. And this time also I had few ‘time being’ friends. It was a good experience anyhow.

TWO: I had seen Vaaranam Aayiram, Tamil movie by Gautham Vasudev Menon before joining the internship. I loved this movie. I went to see it again. It has done well at the box office and is still running in theatres here. Though the movie is kind of filled with impractical incidents, the fantasy of making one happy through impracticality has been applied well. Hats off to Harris Jayaraj for the wonderful music; All the songs are staying live in me specially Nenjukul Peidhidum, Mundhinam and Annul Maele.

 THREE: The travel daily up and down is a good experience. Thiruvananthapuram is a normal city and I have always found it normal while I live here. But I seriously miss the place while I am at my native. The journey back from native to the city (which is just 2 hours by bus) is one I enjoy everytime. All the places seen again and again does not make me tired of seeing it again. The closeness I feel with the city when the bus pulls into the bus stand and move to my home makes me chant the words “Oh God…Thiruvananthapuram, the City I love”.

 FOUR: Not having much commitments in life, being born to a wonderful dad and mom I have had the privilege of living a tension free, independent life. Now being a final year student, life is beginning to take serious turns. I have started to think about the future courses and the like. But these tensions get a temporary full stop (.) or a semi colon (;) let’s say, when I get thoughts about the upcoming college tour. FIVE: Till last week, the evenings were rainy and cozy, and I used to feel romantic, but today its not all the same. The weather is too hot and not a musical one. so I have no romantic thoughts to be jotted down here. Yes I did think of my love (No people, I haven’t found him yet, but imaginations can be let loose) holding my hand and walking with me. Err..is that too lame to be romantic? One Saturday evening and these are some thoughts that went through my mind. I am also looking forward my hostel life that’s going to begin on January 1st. Oh yes that reminds me of the New Year. Sometimes I have felt celebrations have started to take a reverse turn. Well Anyway, Happy New Year all !!

22 Oct 2012

വിചിന്തനങ്ങൾ


സുധാകരൻ ചന്തവിള

കവിതയുടെ കൽപ്പണിക്കാരൻ

ഈയിടെ അന്തരിച്ച സാംബശിവൻ മുത്താന എന്ന കവിയെക്കുറിച്ച്
    'പട്ടിണികൊണ്ട്‌ പച്ചമങ്ങിയ ഒരിലയായ' സ്വജീവിതവും കവിതയും ഉപേക്ഷിച്ച്‌ സാംബശിവൻ മുത്താന നിതാന്തമായ ഉറക്കത്തിലേക്ക്‌ കടന്നുപോയി. കഴിഞ്ഞ സെപ്തംബർ 17-നുണ്ടായ തികച്ചും അവിചാരിതമായ ആ വേർപാടിൽ അദ്ദേഹത്തിന്റെ സഹധർമ്മിണി സുധർമ്മയെയും പ്രിയപുത്രിമാരായ ശിൽപയെയും ചിപ്പിയെയും ഒപ്പം നിരവധി സുഹൃത്തുക്കളെയും കാവ്യാസ്വാദകരേയും തീരാദുഃഖത്തിലാഴ്ത്തി.

സാംബശിവൻ മുത്താന

    വർക്കലക്കടുത്തുള്ള മുത്താന എന്ന ഗ്രാമത്തിന്റെയും സമീപഗ്രാമമായ പറകുന്നിന്റെയും മധ്യത്തിലുള്ള കശുവണ്ടിശാലയുടെയും പച്ചവിരിച്ച വയലേലകളുടെയും തോടുകളുടെയും ഓരത്ത്‌ പണിതീരാത്ത ഒരു കുഞ്ഞുവീട്ടിൽ കൽപ്പണിയും കവിതയും കൂട്ടിയോജിപ്പിച്ച സാംബശിവൻ മുത്താനയ്ക്ക്‌ കവിത പച്ചയായ ജീവിതത്തിന്റെ തനിയാവർത്തനങ്ങളായിരുന്നു. അതും തനിക്ക്‌ നേരിട്ടറിയാവുന്ന ജീവിതത്തെക്കുറിച്ചുമാത്രം എഴുതുന്ന ശൈലിയായിരുന്നു ആ കവിതകളുടേത്‌. ആ കവിതകൾക്ക്‌ വസന്തതിലകമോ, ശാർദൂലവിക്രീഡിതമോ, അന്നനടയേ, കേകയോ, കാകളിയോ ഉണ്ടായിരുന്നില്ല. ആലങ്കാരികതയോ, ശബ്ദമാധുര്യമോ, ശ്രവണസുഖമോ ആ കവിതകൾക്ക്‌ അകമ്പടിയില്ലായിരുന്നു. പരുപരുത്ത ജീവിതാവസ്ഥകളുടെ നിമ്നോന്നതങ്ങളായിരുന്നു അവയുടെ ശക്തിസൗന്ദര്യങ്ങൾ. നിത്യദുഃഖത്തിന്റെ താരാട്ടായിരുന്നു അതിന്റെ പല്ലവികൾ. പാറകളുടെ ശബ്ദമായിരുന്നു അതിന്റെ സംഗീതം.
    താനുൾപ്പടെയുള്ള നാലുജീവിതങ്ങൾക്കായി പകൽ മുഴുവനും പാറപൊട്ടിച്ചും ചാന്തുകുഴച്ചും കൂര പണിയവേ അതിജീവനത്തിന്റെ ആയുധമായി സാംബശിവനിൻ കവിതയും കൂട്ടിനെത്തി. എന്താണ്‌ കവിതയെന്നോ, കാവ്യശാസ്ത്രത്തിന്റെ ലക്ഷണങ്ങളെന്തെന്നോ പാഠശാലകളിൽ നിന്നു പഠിച്ചിട്ടില്ലാത്ത സാംബശിവൻ തനിക്കിണങ്ങുന്ന, വഴങ്ങുന്ന ഭാഷയിൽ ആത്മാവിഷ്കാരം നടത്തി. അവ പുതുകവിതയുടെ രസതന്ത്രത്തിൽ സ്ഥാനം നേടി. തികഞ്ഞ അനുഭങ്ങളിൽ നിന്നു വിരിഞ്ഞ നവീന കൽപനകളായിരുന്നു ആ കവിതകൾ. അധുനിക മലയാള കവിതയുടെ രാജശിൽപിയായ ഡോ. കെ. അയ്യപ്പപ്പണിക്കരെപ്പോലുള്ളവരു
ടെ മുക്തകണ്ഠമായ തലോടലിനുപോലും ഇടയാക്കിയിട്ടുണ്ട്‌ ആ കവിതകൾ.
    പട്ടിണിയുടെ പലവഴികളിലൂടെ കടന്നുപോയ സാംബശിവൻ കവിതപോലെ ജീവിതത്തെയും ജീവിതംപോലെ കവിതയെയും സ്നേഹിക്കുകയായിരുന്നു. വാസനയിലൂടെയും സ്വപ്രയത്നത്തിലൂടെയും അറിയപ്പെടുന്ന കവിയായി മാറിയിട്ടും തികച്ചും വിനയാന്വിതനായി ഏവരുടെയും ശ്രദ്ധനേടിയെടുത്ത കൂട്ടുകാരനും നാട്ടുകാരുടെ ഉറ്റ മിത്രവുമായിരുന്നു അദ്ദേഹം. കക്ഷിരാഷ്ട്രീയം നോക്കാതെ നാടിന്റെ ജനകീയപ്രശ്നങ്ങളിൽ ഇടപെട്ടുപ്രവർത്തിക്കാൻ സാംബശിവൻ സമയം കണ്ടെത്തിയിരുന്നു. മുത്താന 'ഗ്രാമശ്രീ' വായനശാലയിലെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും കവിതയ്ക്കും സാഹിത്യത്തിനുമായുള്ള കുഞ്ഞുകുഞ്ഞു കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതിലുമെല്ലാം എപ്പോഴും സാംബശിവൻ കൂട്ടുകാർക്കിടയിൽ മുൻപന്തിയിലായിരുന്നു.
    'ജലശയ്യ', 'കല്ലിൽകൊത്തിയ കവിത' എന്നീ രണ്ടു കവിതാസമാഹാരങ്ങൾ കാവ്യലോകത്തിനു സമർപ്പിച്ച സാംബശിവൻ മൂന്നാമതൊരു കാവ്യസമാഹാരത്തിന്റെ കൂടി കൈയ്യെഴുത്തുപണി തീർത്തിട്ടാണ്‌ തികച്ചും യാദൃച്ഛികമായി മരണത്തിന്റെ പിടിയിലകപ്പെട്ടത്‌. താനൊരു കൽപണിക്കാരനായ കവിയെന്ന്‌ ആരുടെ മുമ്പിലും സങ്കോചമില്ലാതെ പറഞ്ഞിരുന്ന സാംബശിവന്റെ കവിതകൾ മലയാളത്തിലെ മിക്കവാറും എല്ലാ പ്രസിദ്ധീകരണങ്ങളിലും ഇതിനകം ഇടം നേടിയിട്ടുണ്ട്‌. കുറേയൊക്കെ അർഹമായ അംഗീകാരങ്ങളും അറിയപ്പെടലുകളും അദ്ദേഹത്തിനു കിട്ടുകയുണ്ടായി.
    സാംബശിവന്റെ കവിതകളെ അറിയാത്തവരും അറിഞ്ഞവരും അദ്ദേഹത്തിന്റെ വേർപാടിനുശേഷം കൂടുതൽ അറിയുമെന്നത്‌ തീർച്ചയാണ്‌. ഒരുപക്ഷേ, ആ കവിതകൾക്ക്‌ അർത്ഥവത്തായ വായനയും സ്വീകാര്യതയും ഇനിയാണുണ്ടാകുന്നത്‌. കവികൾ കാലശേഷം ജീവിക്കുന്നവരാണെന്ന വാക്യം മലയാളത്തിലെ പല നല്ല കവികളുടെയും ജീവിതത്തിൽ സാർത്ഥകമാണല്ലോ? സാംബശിവൻ മുത്താനയ്ക്കും അങ്ങനെയൊരിടം മലയാള കവിതയിൽ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ഒരു സുഹൃത്കവിയുടെ കണ്ണീരണിഞ്ഞ ആദരാഞ്ജലികൾ!

 സാംബശിവൻ മുത്താന ഫണ്ട്
മലയാളത്തിലെ പുതുതലമുറക്കവിതയിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്ന സാംബശിവൻഅകാലവിയോഗത്തെത്തുടർന്ന്‌ അനാഥമായ അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കുന്നതിന്‌ സുഹൃത്തുക്കൾ ശ്രമം ആരംഭിച്ചിരിക്കുകയാണ്‌.
    എസ്‌. ബി. ടിയുടെ കല്ലമ്പലം ശാഖയിൽ സാംബശിവന്റെ വിധവ സുധർമ്മയുടെ പേരിൽ 67197910507 എന്ന നമ്പരിൽ അക്കൗണ്ട്‌ ആരംഭിച്ചിട്ടുണ്ട്‌. വിലാസം: സുധർമ്മ സാംബശിവൻ, തേജസ്‌, പറകുന്ന്‌ പി. ഒ, നാവായിക്കുളം, തിരുവനന്തപുരം, പിൻ-695603. ബാങ്കിന്റെ ഐ. എഫ്‌. എസ.​‍്‌ സി. കോഡ്‌ എസ്‌. ബി.ടി. ആർ 0000221 എന്നതാണ്‌. സുഹൃത്തുക്കളും അഭ്യുദകാംക്ഷികളും പരമാവധി സഹായം നൽകണമെന്ന്‌ അഭ്യർത്ഥിക്കുന്നു.
    സാംബശിവന്റെ കുടുംബത്തിന്റെ പങ്കാളിത്തമോ സമ്മതമോ ഇല്ലാത്ത വിലാസങ്ങളിലേക്ക്‌ ശരിയായ അന്വേഷണമില്ലാതെ പണമയയ്ക്കരുതെന്നും അഭ്യർത്ഥിക്കുന്നു. ഫോൺ: 9496155138, 9745870100, 9387726596. കുടുംബ സഹായ കൂട്ടായ്മയ്ക്കുവേണ്ടി കൺവീനർ.

19 Sept 2012

യൌവനം വണ്ടിക്കാരി (A)

രാംമോഹൻ പാലിയത്ത്

അണ്ടിപ്പിള്ളിക്കാവ് വീനസില്‍ സിനിമ മാറുമ്പോള്‍ ‘തെയ്യനം തെയ്യനം തെയ്യനം’ എന്ന ചെണ്ടകൊട്ടിന്റെ അകമ്പടിയോടെ, സിനിമയുടെ പോസ്റ്ററൊട്ടിച്ച ബോര്‍ഡും തലയില്‍ വെച്ച് നാട് ചുറ്റിയിരുന്ന പബ്ലിസിറ്റിയാണ് ആദ്യം കണ്ട രസികന്‍ മീഡീയം. [വിജയശ്രീ മരിച്ചപ്പോള്‍ പൂര്‍ത്തിയാകാതെ കിടന്ന രണ്ട് സിനിമകള്‍ ഒട്ടിച്ചുണ്ടാക്കിയ യൌവനം വണ്ടിക്കാരിയുടെ പോസ്റ്ററാണ് ആദ്യം കണ്ട A പോസ്റ്റര്‍.]

ഇപ്പോള്‍, സിനിമയിലെ നായകന്‍ കുടിക്കുന്ന ശീതളപാനീയത്തിന്റെ ബ്രാന്‍ഡ് ഒരു നിശ്ചിതബ്രാന്‍ഡായത് യാദൃശ്ചികമല്ലെന്നും അതിന്റെ പിന്നില്‍ ലക്ഷങ്ങളുടെ കളിയുണ്ടെന്നും നമുക്കറിയാം. ദുബായില്‍ വാങ്ങാന്‍ കിട്ടുന്ന കോഴിമുട്ടകളിന്മേല്‍ അവയുടെ എക്സ്പയറി ഡേറ്റ് പ്രിന്റു ചെയ്തിട്ടുണ്ടാകുമെന്ന് കേട്ടത്, അത് കാണും വരെ വിശ്വസിച്ചിട്ടില്ല.

ഓര്‍ക്കാന്‍ ഇങ്ങനെ പല രസങ്ങളുമുണ്ട്: മുള്ളൂര്‍ക്കരയിലെ റബ്ബര്‍ത്തോട്ടങ്ങളില്‍ മരുന്നടിക്കാനുപയോഗിക്കുന്ന ഒരു ചെറുവിമാനത്തില്‍ ഒരു തൃശൂര്‍ പൂരത്തിന് നോട്ടീസ് വിതറിയത്; ഇരുന്നൂറ് വര്‍ഷമെങ്കിലും മുമ്പ് പുഷ്കിന്‍ എഴുതിയ ഒരു കവിതയില്‍ കടന്നുകൂടിയ ഒരു സ്വിസ് വാച്ച് ബ്രാന്‍ഡിന്റെ 2006-ലെ പരസ്യത്തില്‍ ആ കമ്പനിക്കാര്‍ പുഷ്കിനെ ഉപയോഗിച്ചത്; ദുബായില്‍ റണ്‍-വേയില്‍ പരസ്യം വന്നത്; വിമാനം ഒരു ബാനറും കെട്ടി വലിച്ച് രാവിലത്തെയും വൈകുന്നേരത്തേയും ദുബായ്-ഷാര്‍ജാ ട്രാഫിക് ജാം എന്ന വമ്പന്‍ മാധ്യമത്തിനരികിലൂടെ താഴ്ന്ന് പറന്നത്; ഇവിടത്തെ ചില പത്രമാസികളേക്കാള്‍ പരസ്യക്കൂലി ഈടാക്കുന്നത് ഗര്‍ഹൂദ് ബ്രിഡ്ജ് എന്ന മാധ്യമാണെന്നറിഞ്ഞത്; പഴയ ഒരു മലയാളം സിനിമയില്‍പ്പോലും കല്പകാ ബസാറിന്റെ കലണ്ടര്‍ മറിച്ച് കെ. ആര്‍. വിജയ സമയം കളഞ്ഞത്...

ഗള്‍ഫില്‍ ജീവിക്കുന്നവര്‍ക്ക് കൃത്രിമമഴ വാര്‍ത്തയല്ല. മിക്കവാറും എല്ലാ വര്‍ഷവും യുഎഇയ്ക്കു മേലുള്ള മേഘങ്ങളില്‍ ചെറുവിമാനങ്ങളില്‍ച്ചെന്ന് മഴവിത്തുകള്‍ [ചിലയിനം ലവണങ്ങള്‍] വിതച്ച് മഴ പെയ്യിക്കുന്ന പരിപാടി ഈയാഴ്ചയും നടന്നു. എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള ഒരു വാര്‍ത്ത അഡ്വെര്‍ടൈസിംഗിലൂടെ അരി മേടിക്കുന്ന എന്റെയും കണ്ണു തള്ളിച്ചു. ഫ്രാന്‍സിസ്കോ ഗൂറെ എന്ന മുന്മാന്ത്രികന്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന ഒരു മെഷീനാണ് താരം. ഇതുപയോഗിച്ച് വിവിധ ആകൃതികളിലുള്ള മേഘത്തുണ്ടുകള്‍ ഉണ്ടാക്കാം. വായുവും കുറച്ച് ഹീലിയവും നിറച്ചുണ്ടാക്കുന്നാ വലിയ കുമിളകള്‍ തന്നെ ഇത്.

സ്നോമാസ്റ്റേഴ്സ് എന്ന കമ്പനി നടത്തുന്ന ഗൂറെ പറയുന്നത് നൈക്കിയുടെ കൊള്ളിയാനും മക്ഡൊണാള്‍ഡിന്റെ മഞ്ഞ ‘ന’യും ഇതുപോലെ ഉണ്ടാക്കി വിടാമെന്നാണ്. എന്നല്ല അടുത്ത മാസം തന്നെ മിക്കി മൌസിന്റെ തലയുടെ ഷേപ്പുള്ള ‘ഫ്ലോഗോസ്’ ഫ്ലോറിഡയിലെ ഒര്‍ലാന്‍ഡോയിലുള്ള വാള്‍ട്ട് ഡിസ്നി വേള്‍ഡിനു മുകളില്‍ ഒഴുകിനടക്കുമെന്നും ഉറപ്പായിക്കഴിഞ്ഞു. 6 കിലോ മീറ്റര്‍ വരെ ഉയരത്തില്‍ 48 കിലോമീറ്ററോളം സഞ്ചരിക്കാന്‍ ഈ ബ്രാന്‍ഡഡ് മേഘങ്ങള്‍ക്ക് സാധിക്കും. ഒരു മേഘം ഉണ്ടാക്കാന്‍ വേണ്ട നേരം 15 സെക്കന്റ്. ഇനി ഇത് വെറുമൊരു കൌതുകവാര്‍ത്തയാണെന്ന് വിചാരിച്ചെങ്കില്‍ തെറ്റി - ഓസ്ട്രേലിയ, സിംഗപ്പൂര്‍, മെക്സിക്കോ, ജര്‍മനി എന്നിവിടങ്ങളില്‍ കമ്പനിക്ക് വിതരണക്കാരായിക്കഴിഞ്ഞു. ഒരു ദിവസം 3500 ഡോളറാണ് ഈ മേഘപ്പമ്പിന്റെ വാടക.

മേഘങ്ങളേ കീഴടങ്ങുവിന്‍ എന്ന് നമ്മുടെ കവി പാടിയത് അറം പറ്റി.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...