23 Apr 2014

malayalasameeksha april 15- may 15/ 2014

ഉള്ളടക്കം
ലേഖനം 
 എവിടെയോ ഒരു വാഗ്ദത്തഭൂമി
എം.തോമസ്‌ മാത്യു
കണ്ടുവെന്നുരപ്പവർ കണ്ടവരല്ലാ...!
സി.രാധാകൃഷ്ണൻ
ഡയൊജനിസ്റ്റ്‌
പി.പി.കൊച്ചു നാരായണൻ


തെങ്ങുകൃഷി    
ആവശ്യമുണ്ട്‌ ബഹുമുഖ സമീപനം, നാളികേര വിലയിൽ സ്ഥിരത നേടാൻ
ടി. കെ. ജോസ്‌, ഐ എ എസ്
   

 വളം ചെയ്തു നാളികേരത്തിന്റെ വലുപ്പം കൂട്ടാം, വലുപ്പം കൂട്ടി വരുമാനവും
ഡോ. രമണി ഗോപാലകൃഷ്ണൻ
                    

കൂട്ടായ പ്രവർത്തനത്തിലൂടെ നേടാം വിലസ്ഥിരത
മിനി മാത്യു ഐഎഎസ്‌
നാളികേരം - ഇന്ത്യൻ കാർഷിക മേഖലയുടെ ഭാവി
സിപി ജോൺ
         
  തേങ്ങ എന്ന അത്ഭുതം
അലീന മേരീ തോമസ്‌,

നാളികേര വൈവിധ്യവത്ക്കരണത്തിലൂടെ വിലസ്ഥിരത
ഡോ. എം. അരവിന്ദാക്ഷൻ


സുസ്ഥിരവിലയാണ്‌ സുപ്രധാനം
കെ. എസ്‌. സെബാസ്റ്റ്യൻ
                     

കവിത 
 ചൂത്‌
കെ.ജയകുമാർ
 സ്വന്തം
സുധാകരൻ ചന്തവിള

പോസ്റ്റ് മാൻ
രാജൂ കാഞ്ഞിരങ്ങാട്

കാലം വെറുത
സലോമി ജോൺ വൽസൻ

വരവിളി
മുയ്യം രാജന്‍

കട്ടെഴുത്തിനു
ഗീത മുന്നൂർക്കോട്

സന്ധ്യാമാനത്ത്
രാധാമണി പരമേശ്വരൻ 


അവൾ
ഡോ കെ ജി ബാലകൃഷ്ണൻ 


ഞാന്‍ ഭൂമിപുത്രി
സുജയ


ആദ്മപഥങ്ങൾ
ജവഹർ മാളിയേക്കൽ

ഗ്രാമീണം
ശ്രീകൃഷ്ണദാസ് മാത്തൂര്‍


Tragic Heart
Salomi John Valsan


കഥ
കാക്കാപുള്ളി
സത്താർ ആദൂർ
വൈശാഖപൌർണമി-2
സുനിൽ എം എസ് 

സൂക്ഷ്‌മദൃക്കുകള്‍ക്കു മാത്രമായി ഒരു തിരുമുടി
തോമസ്‌ പി. കൊടിയന്‍
നോവൽ
കുലപതികൾ-20
സണ്ണി തായങ്കരി 
 

നവാദ്വൈതം/ എഡിറ്ററുടെ കോളം
അസ്തിത്വത്തിന്റെ അനന്തത
എം.കെ.ഹരികുമാർ
















നാളികേരം - ഇന്ത്യൻ കാർഷിക മേഖലയുടെ ഭാവി




സിപി ജോൺ
സംസ്ഥാന പ്ലാനിംങ്ങ്‌ ബോർഡ്‌ അംഗം, തിരുവനന്തപുരം

നാളികേര ഉത്പാദനത്തിൽ കാലങ്ങളായി ഒന്നും രണ്ടും സ്ഥാനം കൈയടക്കി വച്ചിരുന്ന ഫിലിപ്പീൻസിനെയും ഇന്തോനേഷ്യയെയും പൈന്തള്ളി ലോകത്തിലെ ഏറ്റവും വലിയ നാളികേര ഉത്പാദക രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ഇന്ത്യയുടെ പ്രതിവർഷ നാളികേര ഉത്പാദനം 1694 കോടി നാളികേരമാണ്‌. ഉത്പാദന ക്ഷമതയാകട്ടെ ഹെക്ടറിന്‌ 8900 നാളികേരവും. 1951 കളിലേയ്ക്കു തിരിഞ്ഞു നോക്കുമ്പോൾ,  നമ്മുടെ ഉത്പാദനം പ്രതിവർഷം 328 കോടി നാളികേരവും ഉത്പാദന ക്ഷമത ഹെക്ടറിന്‌ 5200 നാളികേരവും ആയിരുന്നു. നാളികേര കൃഷിയാകട്ടെ ഈ കാലഘട്ടത്തിൽ മൂന്നിരട്ടിയായി (626,000 ഹെക്ടറിൽ നിന്ന്‌ 1,895,000 ഹെക്ടർ).


ആഗോളതലത്തിൽ നോക്കുമ്പോൾ നാളികേര ഉത്പാദനത്തിൽ  ഇന്ത്യ ഒന്നാമത്‌ ആണെങ്കിലും ഉത്പ്പന്ന വൈവിധ്യവത്ക്കരണത്തിൽ നാം ഇപ്പോഴും പിന്നിലാണ്‌. ഫിലിപ്പീൻസ്‌, ഇന്തോനേഷ്യ,വിയറ്റ്നാം തുടങ്ങിയ ആസിയാൻ രാജ്യങ്ങൾ ഭക്ഷ്യസംസ്കരണ വ്യവസായത്തിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ പരമാവധി ഉപയോഗിച്ച്‌ നാളികേരം എന്ന കാർഷിക ഉത്പ്പന്നത്തിൽ അതിശയകരമായ മൂല്യവർധനവാണ്‌ വരുത്തിയിരിക്കുന്നത്‌. നമ്മുടെ ഭക്ഷ്യ വിഭവശ്രേണിയിൽ അവർ വലിയ ആഘാതമാണ്‌ ഏൽപ്പിച്ചിരിക്കുന്നത്‌. നമ്മുടെ 80 ശതമാനം ഉത്പ്പാദനവും ഇപ്പോഴും പരമ്പരാഗത കൊപ്ര - വെളിച്ചെണ്ണ എന്നീ രണ്ടു ഉത്പ്പന്നങ്ങൾ കേന്ദ്രീകരിച്ചാണ്‌. എന്നാൽ വർഷം തോറും ആഗോളതലത്തിൽ ഉത്പ്പാദിപ്പിക്കപ്പെടുന്ന 61 ബില്യൺ നാളികേരത്തിൽ 50 ശതമാനം മാത്രമാണ്‌ ഈ വഴിക്ക്‌ പോകുന്നത്‌ എന്ന്‌ നാം മനസിലാക്കണം.
ഇന്ത്യയിലെ നാളികേര ഉത്പ്പാദക സംസ്ഥാനങ്ങളിൽ തമിഴ്‌നാട്‌ മാത്രമാണ്‌ നാളികേര ഉത്പ്പാദനത്തിലും ഉത്പ്പാദന ക്ഷമതയിലും വൻ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളത്‌. അവരുടെ ശരാശരി ഉത്പാദന ക്ഷമത കേരളത്തിലേതിനെക്കാൾ ഏകദേശം രണ്ടിരട്ടി വരും.( അതായത്‌ കേരളത്തിൽ ഹെക്ടറിന്‌ 7900 നാളികേരം ലഭിക്കുമ്പോൾ തമിഴ്‌നാട്ടിൽ അത്‌ 15,000 ആണ്‌). കോയമ്പത്തൂരിൽ ചില കർഷകർ ഹെക്ടറിൽ 30,000 നാളികേരം വരെ ഉത്പാദിപ്പിക്കുന്നുണ്ട്‌. ഇത്‌ അന്താരാഷ്ട്ര തലത്തിൽ തന്നെ അംഗീകരിക്കപ്പെടേണ്ടതാണ്‌, സംശയമില്ല. കർണാടകവും ആന്ധ്രയും അവരുടെ ഉത്പ്പാദനം മെച്ചപ്പെടുത്തേണ്ടതുണ്ട്‌.
നാളികേര ഉത്പ്പന്നങ്ങളുടെ വൈവിധ്യവത്ക്കരണം ഒരു സങ്കീർണ്ണ പ്രക്രിയ തന്നെയാണ്‌. അതിന്‌  നമ്മുടെ സംസ്ഥാനത്ത്‌  നാളികേരം അസംസ്കൃത വസ്തുവായി ഉപയോഗിച്ചുകൊണ്ട്‌  ഭക്ഷ്യ സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന ചെറുതും ഇടത്തരത്തിലുള്ളതുമായ വ്യവസായ സംരംഭങ്ങളെ ഗവണ്‍മന്റു തലത്തിൽ ഏകോപിപ്പിക്കണം.
മാർക്കറ്റിൽ വളരെ  ഡിമാന്റുള്ള ഉത്പ്പന്നങ്ങളാണ്‌ നാളികേര പാലും. പാൽ പൊടിയും. തെങ്ങിന്റെ വിടരാത്ത പൂങ്കുലയിൽ നിന്ന്‌ ലഭിക്കുന്ന നീര ഉത്പാദനത്തിനും വിപണനത്തിനും ഒടുവിൽ ഗവണ്‍മന്റിന്റെ അനുമതി ലഭിച്ചു കഴിഞ്ഞു. നാളികേര കർഷകർക്ക്‌ ഒരു പക്ഷെ ഏറ്റവും അധികം വരുമാനം ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ഉൽപന്നമാണ്‌ ആൽക്കഹോൾ അശേഷമില്ലാത്ത ഈ മധുര പാനീയം. ഇത്‌ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാനുള്ള സാങ്കേതിക വിദ്യയും നാളികേര വികസന ബോർഡു പോലുള്ള നമ്മുടെ സ്ഥാപനങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. നീരയിൽ നിന്ന്‌ നിർമ്മിക്കുന്ന മൂല്യ വർധിത ഉത്പ്പന്നമായ പാം ഷുഗറിന്‌  വലിയ വിപണന സാധ്യതയാണുള്ളത്‌. ഗ്ലൈസിമിക്‌ ഇൻഡക്സ്‌ വളരെ കുറഞ്ഞ ഈ പഞ്ചസാര പ്രമേഹ രോഗികൾക്കും ഉപയോഗിക്കാനാവുമത്രെ. അങ്ങിനെ വന്നാൽ അതു മാത്രം മതി നാളികേര മേഖല കുതിച്ചുയരാൻ. ആഗോള മദ്യ വിപണിയിൽ വൻ ഡിമാന്റ്‌ ഉള്ള മറ്റു രണ്ട്‌ ഉത്പ്പന്നങ്ങളാണ്‌ കോക്കനട്‌ വൈൻ, കോക്കനട്‌ ബ്രാൻണ്ടി എന്നിവ. പക്ഷെ ഇന്ത്യ ഇപ്പോഴും ഇത്‌ ഉത്പ്പാദിപ്പിക്കാതെ അറച്ച്‌ നിൽക്കുകയാണ്‌.  അത്‌ മനസിലാകുന്നില്ല. തെങ്ങിൻ തടി ഉപയോഗിച്ചുള്ള വ്യവസായം പോലും ഇനിയും മുന്നേറാനുണ്ട്‌.  എന്തുകൊണ്ട്‌ നമ്മുടെ എൻജിനിയറിങ്‌ കോളജുകൾ വുഡ്‌ ടെക്നോളജി എന്ന വിഷയം അവരുടെ കരിക്കുലത്തിൽ ഇനിയും ഉൾപ്പെടുത്തിയിട്ടില്ല എന്ന വസ്തുത എന്നെ അത്ഭുതപ്പെടുത്തുന്നു. എന്തു തൊഴിൽ സാധ്യതയുള്ള മേഖലയാണത്‌.


ഏറ്റവും ശ്രമകരവും തൊഴിലാളി ക്ഷാമവും അനുഭവപ്പെട്ടിരുന്ന തെങ്ങുകയറ്റം ഇന്ന്‌ അതീവ ലളിതവും  തൊഴിലാളി സുലഭവുമായി മാറിയിരിക്കുന്നു. നന്ദി പറയേണ്ടത്‌ നാളികേര വികസന ബോർഡിന്റെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തിനാണ്‌.
കേന്ദ്ര ഗവണ്‍മന്റ്‌ നാളികേര മേഖലയ്ക്ക്‌ നൽകുന്ന വിഹിതം ആനുപാതികമായി വളരെ കുറവാണ്‌.  സംസ്ഥാനത്ത്‌ റബർ കൃഷി വ്യാപനത്തിനായി ചെലവഴിക്കുന്ന തുക പരിശോധിച്ചാൽ ഈ വിടവ്‌ മനസിലാക്കാൻ സാധിക്കും. ഒരു കാർഷിക ഉൽപന്നം എന്ന നിലയിൽ കേന്ദ്ര ഗവണ്‍മന്റ്‌ നാളികേരത്തിനു നൽകുന്ന വിഹിതം നാണ്യ വിളകളെ അപേക്ഷിച്ച്‌ വളരെ കുറവാണ്‌. പുതിയ സാഹചര്യത്തിൽ  പരമ്പരാഗതമായ നമ്മുടെ തെങ്ങിൻ തോപ്പുകളിലെ രോഗം ബാധിച്ചതും, ഉത്പാദനം നിലച്ചതുമായ നാളികേര വൃക്ഷങ്ങൾ വെട്ടി മാറ്റി  ഉത്പ്പാദന ക്ഷമത കൂടിയ സങ്കരയിനം നാളികേര തൈകൾ നട്ടു പിടിപ്പിക്കാൻ  നാളികേര വികസന ബോർഡ്‌ തുടങ്ങിയിരിക്കുന്ന സംരംഭം വിജയിപ്പിക്കാൻ കേന്ദ്ര - സംസ്ഥാന - പ്രാദേശിക ഭരണകൂടങ്ങൾ ഒന്നിച്ചു നീങ്ങണം. കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങളോടെ തൊഴിലുറപ്പു പദ്ധതിയുടെ സാധ്യതകളെ നാളികേര മേഖലയുടെ പുരോഗതിക്കായി ഉപയോഗപ്പെടുത്താവുന്നതാണ്‌. തൃത്താല പഞ്ചായത്തുകളുടെ ഫണ്ടുകൾ ഈ മേഖലയിലേയ്ക്കു തിരിച്ചു വിട്ട്‌ പരമാവധി നേട്ടങ്ങൾ കൈവരിക്കണം.

ഭക്ഷ്യപോഷക സുരക്ഷാ മേഖലയിൽ ഏറ്റവും ഊന്നൽ നൽകാവുന്ന വൃക്ഷമാണ്‌ നാളികേരം. ശരിയായ ദിശാബോധം ഉണ്ടെങ്കിൽ രാജ്യത്തിന്റെ കാർഷിക മേഖലയുടെ കുതിപ്പിന്‌ ആക്കം കൂട്ടാൻ നാളികേരം പോലെ മറ്റൊരു ഉത്പ്പന്നം നമുക്കില്ല.

നാളികേര വൈവിധ്യവത്ക്കരണത്തിലൂടെ വിലസ്ഥിരത



ഡോ. എം. അരവിന്ദാക്ഷൻ
നാളികേര വികസന ബോർഡിന്റെ
മുൻ ചെയർമാൻ (1994-97)
കേരള കാർഷിക സർവ്വകലാശാലയുടെ ഡയറക്ടർ (റിസർച്ച്‌) ആയിരുന്നു.

കർഷകനെ സംബന്ധിച്ചിടത്തോളം പരാതി ഇല്ലാത്ത വിലയാണ്‌ ഇന്ന്‌ നാളികേരത്തിനു ലഭിക്കുന്നത്‌.  ഏറെ നാളുകൾക്കു ശേഷമാണ്‌ നാളികേരത്തിന്‌ ഇത്തരത്തിൽ വില ഉയരുന്നത്‌. അതേ സമയം തന്നെ വിലയിലെ വൻ ഉയർച്ച താഴ്ച്ചകൾ  ഏതു ഉത്പന്നത്തെ സംബന്ധിച്ചിടത്തോളവും അഭികാമ്യവുമല്ല. ഇതു പറയാൻ കാരണം ഇന്ന്‌ നാളികേരത്തിന്റെ മൂല്യ വർധിത ഉത്പ്പന്നങ്ങൾക്ക്‌ നാം വലിയ പ്രാധാന്യം നൽകുന്നുണ്ട്‌. പക്ഷെ, കുറെ നാൾ മുമ്പു വരെ കാർഷിക മേഖലയിലെ ഏറ്റവും വിലകുറഞ്ഞ അസംസ്കൃത വസ്തുവായിരുന്നു നാളികേരം. തുടർന്നിങ്ങോട്ട്‌ അതിന്റെ വിലയിൽ വലിയ ചാഞ്ചാട്ടങ്ങളാണ്‌ നാം കാണുന്നത്‌. ഇന്ന്‌ നാളികേരം പോലെ വിലയിൽ ഏറ്റവുമധികം കയറ്റിറക്കങ്ങളുള്ള മറ്റൊരു ഉത്പ്പന്നവുമില്ല.
ഇപ്പോഴത്തെ സാഹചര്യത്തിൽ നാളികേരത്തിന്റെ മൂല്യവർധിത ഉത്പ്പന്നങ്ങൾ ഉണ്ടാക്കിയാൽ മാർക്കറ്റിൽ ഉയർന്ന വിലയ്ക്കു മാത്രമെ വിൽക്കാനാവൂ. പക്ഷെ, നാളികേര വില  താഴ്‌ന്നാലും ഈ ഉത്പന്നങ്ങൾ വില കുറച്ച്‌ വിൽക്കാൻ ഉത്പാദകർക്ക്‌ സാധിക്കില്ല. വില കൂടിയാലും കുറഞ്ഞാലും പായ്ക്കറ്റിൽ പ്രിന്റ്‌ ചെയ്തിരിക്കുന്ന വില മാറ്റാൻ സാധിക്കില്ലല്ലോ. വെളിച്ചെണ്ണയുടെ വില കൂടിയാൽ ആളുകൾ മറ്റ്‌ സസ്യ എണ്ണകൾ വാങ്ങി പകരം ഉപയോഗിക്കാൻ തുടങ്ങും. പക്ഷെ, മൂല്യ വർധിത ഉത്പ്പന്നങ്ങളുടെ കാര്യത്തിൽ അങ്ങനെ നടക്കില്ല. ആളുകൾ അതിന്റെ ഉപയോഗത്തിൽ നിന്ന്‌ പാടെ അങ്ങു പിന്മാറും. അത്‌ വ്യവസായികളുടെ നിലനിൽപിനെ ബാധിക്കും. എനിക്ക്‌ പരിചയമുള്ള ഒരു കമ്പനി ഉണ്ടായിരുന്നു. റീജന്റ്‌ അഗ്രോ പ്രോഡക്ട്സ്‌ - നാളികേരത്തിന്‌ അഞ്ചു രൂപ വിലയുള്ളപ്പോഴാണ്‌ അവർ ഫാക്ടറി തുടങ്ങിയത്‌. ആറു രൂപയും ഏഴു രൂപയും വില വന്നപ്പോഴും പിടിച്ചു നിന്നു, പക്ഷെ എട്ടു രൂപയായപ്പോൾ കമ്പനി പൂട്ടി.
നമ്മുടെ തേങ്ങ വെളിച്ചെണ്ണ മാർക്കറ്റ്‌ വളരെ പരിമിതമാണ്‌. സത്യത്തിൽ കേരളീയർ മാത്രമെ വെളിച്ചെണ്ണ പാചകത്തിന്‌ ഉപയോഗിക്കുന്നുള്ളൂ. മറ്റുള്ളവർക്ക്‌ ഇതിന്റെ രുചി അത്ര പിടിക്കില്ല. കോയമ്പത്തൂർ വരെ ചട്നിയിൽ നാളികേരത്തിന്റെ രുചി ഉണ്ടാവും. അതുകഴിഞ്ഞാൽ പൊട്ടുകടലയാണ്‌. ഇതര ഉത്പ്പന്നങ്ങളായ തൂൾ തേങ്ങ, തേങ്ങാപ്പാൽ, കോക്കനട്‌ പൗഡർ മുതലായവയുടെ മാർക്കറ്റ്‌ കേരളത്തിൽ  ഇനിയും സ്ഥിരമായിട്ടില്ല.
ഇവിടെയൊക്കെയാണ്‌ കേന്ദ്ര ഇടപെടൽ വേണ്ടത്‌.  സബ്സിഡി നൽകണം. അങ്ങനെ ഉത്പ്പന്നം പ്രമോട്ടു ചെയ്യണം. നാളികേരത്തിന്‌ വില കൂടുന്ന അവസരത്തിൽ നിർമാതാക്കൾക്ക്‌  സബ്സിഡി നൽകുന്നതിനെ കുറിച്ച്‌ ഗവണ്‍മന്റ്‌ ആലോചിക്കണം. അല്ലെങ്കിൽ അവയുടെ നിലനിൽപ്‌ അപകടത്തിലാകും. കാരണം ഇൻഡസ്ട്രിക്ക്‌ ഈ വില താങ്ങാൻ സാധിക്കില്ല. വ്യവസായങ്ങൾ നിന്നു പോയാൽ അതോടെ അടുത്ത ഘട്ടത്തിൽ നാളികേരത്തിന്റെ വില ഇടിയും. അത്‌ വീണ്ടു ഉയരാൻ വളരെ കാലതാമസം ഉണ്ടാകും.
നാളികേരത്തിന്റെ വില ഉയരുമ്പോൾ ഉത്പാദക കമ്പനികൾക്ക്‌ മറ്റ്‌ ഉൽപ്പന്നങ്ങൾ  എടുത്ത്‌ മൂല്യ വർധനവ്‌ നടത്താനുള്ള സംവിധാനം ഉണ്ടെങ്കിലേ നിലനിൽക്കാനാവൂ. കാരണം വലിയ വില കൊടുത്ത്‌ നാളികേരം വാങ്ങാനുള്ള ശേഷി കമ്പനിക്ക്‌ ഉണ്ടാവണമെന്നില്ല. കർഷകരുടെ ഉത്പ്പാദക കമ്പനികളും ഇക്കാര്യത്തിൽ ശ്രദ്ധിക്കണം. ഇത്‌ നമ്മുടെ നാളികേര കർഷകർ  ചർച്ച ചെയ്യേണ്ടതാണ്‌.
ഇപ്പോൾ  നാളികേര കർഷകർ  സംഘടിതരാണ്‌. കൃഷിയെ കുറിച്ചുള്ള കാഴ്ച്ചപ്പാടു തന്നെ മാറിയിട്ടുണ്ട്‌. എന്നാൽ, ഇതിനൊപ്പം കേരളത്തിലെ വ്യാപാരികൾ ഉണർന്നിട്ടില്ല.  മറ്റൊരു കാര്യം, ഇവിടെ ഉത്പ്പാദനച്ചെലവ്‌ ഇപ്പോഴും കൂടുതലാണ്‌. അതു കുറച്ചുകൊണ്ടു വരണം. എങ്കിൽ മാത്രമെ വില സ്ഥിരതയെക്കുറിച്ച്‌ നമുക്ക്‌ ചിന്തിക്കാനാവൂ. വെളിച്ചെണ്ണയ്ക്ക്‌ ഇപ്പോൾ നല്ല മാർക്കറ്റാണ്‌. കൊപ്ര വേണമെങ്കിൽ ഇപ്പോഴും സൂക്ഷിച്ചു വയ്ക്കാം.  മറ്റ്‌ നാളികേര ഉത്പ്പന്നങ്ങൾക്കൊന്നും കേരളത്തിൽ ഇപ്പോൾ ഇത്ര വലിയ മാർക്കറ്റ്‌ ഇല്ല. എന്നാൽ നമ്മുടെ അയൽ രാജ്യമായ ശ്രീലങ്കയിലും മറ്റും അവരുടെ എല്ലാ നാളികേര ഉത്പന്നങ്ങൾക്കും നല്ല ആഭ്യന്തര വിപണിയുണ്ട്‌. ഒപ്പം അവർ അന്താരാഷ്ട്ര വിപണിയിലേയ്ക്കും അവ യഥേഷ്ടം കയറ്റി അയക്കുന്നു.  അതിനാൽ ആദ്യം ചെയ്യേണ്ടത്‌ നമ്മുടെ മൂല്യ വർധിത ഉത്പന്നങ്ങൾക്ക്‌ ആഭ്യന്തര മാർക്കറ്റിൽ ഡിമാന്റ്‌ ഉറപ്പാക്കുക എന്നതാണ്‌.  നാളികേരത്തിന്റെ വില നിലവാരത്തിൽ വലിയ കയറ്റിറക്കങ്ങൾ ഉണ്ടാകുന്നതിനെ നേരിടാൻ
1.    രാജ്യവ്യാപകമായ വിൽപന ശൃംഖല ഒരുക്കുക.
2.    ഉപഭോക്താക്കളുടെ ഉയർന്ന സ്വീകാര്യത നേടുക.
3.    വിപണിയുടെ ആവശ്യകത അനുസരിച്ച്‌ ഉത്പാദനം ക്രമീകരിക്കുക
4.    മാന്യവും സ്ഥിരവുമായ വിലയ്ക്ക്‌ ഉൽപന്നങ്ങൾ തുടർച്ചയായി ലഭ്യമാക്കുക.

ഇക്കാര്യങ്ങൾക്ക്‌ ഊന്നൽ നൽകണം. ഈ ശ്രമങ്ങൾ ഏകോപിപ്പിച്ചുകൊണ്ടു പോകണ്ടേതുണ്ട്‌. മൂല്യവർദ്ധനവിനും വൈവിധ്യവത്ക്കരണത്തിനും പ്രാധാന്യം നൽകണം.
ഇപ്പോഴത്തെ വിലക്കയറ്റത്തിനു കാരണം തമിഴ്‌നാട്ടിൽ വരൾച്ചമൂലം ഉത്പാദനം കുറഞ്ഞതാണ്‌. കർണാടകത്തിൽ നിന്നുള്ള ഉത്പാദനവും ഗണ്യമായി കുറഞ്ഞു. കോയമ്പത്തൂരിനടുത്ത്‌ എട്ടിമല പ്രദേശത്ത്‌ കാണാം തെങ്ങുകൾ ഉണങ്ങി നിൽക്കുന്ന കാഴ്ച്ച. അപ്പോൾ ഉത്പാദനം സ്ഥിരപ്പെടുത്തണമെങ്കിൽ നമുക്ക്‌ ഒരു നയം വേണം. ജലസേചനം കൂട്ടണം. പക്ഷെ തമിഴ്‌നാടു പോലെ 600 അടി താഴ്ച്ചയിൽ നിന്നു ജലം വലിച്ചെടുത്ത്‌ നാളികേര കൃഷി നടത്തുന്ന ഒരു സംസ്ഥാനത്ത്‌ ഇനിയുമെങ്ങനെ ജലസേചനം കൂട്ടാനാവും. ഇതേക്കുറിച്ച്‌ നല്ല പഠനം നടക്കണം.
കരിക്കിന്‌ ഇപ്പോൾ 20 -25 രൂപ വിലയുണ്ട്‌. ഇത്‌ മാന്യമായ വില തന്നെ.  ഇതര നാളികേര ഉത്പ്പാദക രാജ്യങ്ങൾ ചെയ്യുന്ന പോലെ കരിക്ക്‌ എങ്ങനെ വിദേശ വിപണിയിലേയ്ക്ക്‌ കയറ്റുമതി ചെയ്യാമെന്ന്‌ നാം ചിന്തിക്കണം. നീര ഉത്പ്പാദനമാണ്‌ നമ്മുടെ അടുത്ത ലക്ഷ്യം. മാർക്കറ്റിംങ്ങ്‌ എളുപ്പമായിരിക്കും. ഇതിന്റെ ഉത്പ്പാദനത്തിന്‌ വലിയ സാധ്യതകൾ ഉള്ള ജില്ലകൾ കേന്ദ്രീകരിച്ചാവട്ടെ ആദ്യ ഘട്ടത്തിൽ നീരയുടെ ഉത്പ്പാദനവും സംസ്കരണവും. പരിമിതികൾ മുൻകൂട്ടി കണ്ട്‌ വിലനിലവാരം ഉൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച്‌ ബോർഡിൽ വിദഗ്ധരെ കൂടി ഉൾപ്പെടുത്തി ചർച്ചകൾ നടക്കണം. കാരണം ഇപ്പോൾ കർഷകരുമായി ബോർഡിന്‌ നല്ല ബന്ധമാണ്‌ ഉള്ളത്‌. കരിക്കു തന്നെ കൃത്യമായ വിലയ്ക്ക്‌ സ്ഥിരമായി വിൽക്കാൻ മാർക്കറ്റ്‌ കണ്ടെത്തിയാൽ കർഷകർ നേരിടുന്ന വിലസ്ഥിരതാ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കപ്പെടുമെന്നാണ്‌ എനിക്കു തോന്നുന്നത്‌.

വളം ചെയ്തു നാളികേരത്തിന്റെ വലുപ്പം കൂട്ടാം, വലുപ്പം കൂട്ടി വരുമാനവും


ഡോ. രമണി ഗോപാലകൃഷ്ണൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി -11

നമ്മളിൽ ഭൂരിഭാഗം പേർക്കും തെങ്ങ്‌ ഇന്നും മടിയന്റെ വിളയാണ്‌. നിത്യപുഷ്പിണിയായ ഈ കൽപ്പവൃക്ഷത്തിന്റെ ഭക്ഷണാവശ്യം ആര്‌ ഗൗനിക്കുന്നു? വിളവെടുക്കാനും വിലപേശാനുമല്ലാതെ തെങ്ങിനെ മനസ്സിലാക്കാൻ ആർക്കാണ്‌ സമയം? രോഗം, കീടം, വിലയിടിവ്‌ ഈ പതംപറച്ചിലിൽ വാചാലരാകുവാൻ നമ്മൾ ബഹുകേമന്മാരാണുതാനും.
എന്നാൽ എത്രപേർക്കറിയാം തെങ്ങിന്‌ ചിട്ടയായും ക്രമമായുമുള്ള വളപ്രയോഗം അത്യന്താപേക്ഷിതമാണെന്നും മണ്ണിലെ വളക്കുറവോ മൂലകങ്ങളുടെ ലഭ്യതക്കുറവോ തെങ്ങിന്റെ ഉത്പാദനക്കുറവിലേക്ക്‌ നയിക്കുമെന്നും. വളർച്ചയ്ക്ക്‌ ആവശ്യമായ അവശ്യമൂലകങ്ങൾ ചുറ്റുവട്ടത്തു നിന്നും വലിച്ചെടുത്ത്‌ സ്വന്തം തടി നോക്കാൻ മിടുക്കന്മാരായതിനാൽ തെങ്ങിൻ തോപ്പിലെ മണ്ണിലെ ശോഷണം ആരും മുഖവിലയ്ക്കെടുക്കുന്നില്ല. എന്നാൽ വർഷങ്ങളോളം വളപ്രയോഗമില്ലാതെ ഉപേക്ഷിക്കപ്പെടുന്ന തെങ്ങുകൾ രോഗ കീടങ്ങളുടെ ആക്രമണങ്ങൾക്കിരയായി നശിക്കുന്നു.
തെങ്ങ്‌ യഥാർത്ഥത്തിൽ മണ്ണിൽ നിന്നും ധാരാളം മൂലകങ്ങൾ വലിച്ചെടുക്കുന്നുണ്ട്‌. ഇങ്ങനെ തുടർച്ചയായി മൂലകങ്ങൾ നീക്കം ചെയ്യപ്പെടുന്നതിനാൽ മണ്ണിന്റെ പോഷകശോഷണം അധികരിക്കുന്നു. മൂലകങ്ങളുടെ അഭാവം യഥാസമയം മനസ്സിലാക്കുകയും അത്‌ പരിഹരിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നത്‌ തെങ്ങിന്റെ പരിചരണത്തിൽ പ്രാധാന്യമർഹിക്കുന്നു. ഇത്‌ പരിഹരിക്കുന്നതിന്‌ സമീകൃതമായ പോഷകമൂലകങ്ങളടങ്ങിയ വളപ്രയോഗം നടത്തേണ്ടതുണ്ട്‌. ഒരു പ്രത്യേക മൂലകത്തിന്റെ അഭാവം പ്രത്യേകതരം ലക്ഷണങ്ങൾ സസ്യങ്ങളിൽ പ്രകടമാക്കുന്നു. അതിനാൽ സമീകൃത വളപ്രയോഗം വളരെയേറെ പ്രാധാന്യമർഹിക്കുന്നു. തെങ്ങിന്റെ പോഷണത്തിൽ അത്യന്താപേക്ഷിതമായ മൂലകങ്ങൾ നൈട്രജൻ, ഫോസ്ഫറസ്‌, പൊട്ടാസ്യം എന്നീ ത്രിമൂർത്തികളാണ്‌.
വളർച്ചയുടെ ആദ്യഘട്ടം മുതൽ തന്നെ മണ്ണിൽ നിന്നും നല്ല അളവിൽ പോഷക മൂലകങ്ങൾ വലിച്ചെടുക്കുന്നു തെങ്ങ്‌. അനേക വർഷം ഒരേ മണ്ണിൽത്തന്നെ വളരേണ്ടതുകൊണ്ട്‌ മണ്ണിനുണ്ടാകുന്ന പോഷകാംശങ്ങളുടെ കുറവ്‌ പരിഹരിക്കുന്നതിന്‌ ക്രമാനുഗതമായ വളപ്രയോഗം ആവശ്യമാണ്‌. തെങ്ങിന്റെ ശരിയായ വളർച്ചയ്ക്കും ഉത്പാദനത്തിനും കൂടുതൽ അളവിൽ ആവശ്യമുള്ള 'മുഖ്യ പോഷകങ്ങളും' ചെറിയ തോതിൽ ആവശ്യമുള്ള 'സൂക്ഷ്മ മൂലകങ്ങളും' ഉണ്ട്‌. തെങ്ങിന്റെ വളപ്രയോഗവും നാളികേരോത്പാദനവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്യുന്ന ഈ ലേഖനത്തിൽ മുഖ്യപോഷക മൂലകങ്ങളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും കൂടി തെങ്ങു കൃഷിക്കാർ അറിയുന്നത്‌ നന്നായിരിക്കും.
നൈട്രജൻ (പാക്യജനകം)
സസ്യങ്ങളുടെ കായിക വളർച്ചയ്ക്കും ഉത്പാദനത്തിനും ആവശ്യമായ മൂലകങ്ങളിൽ നൈട്രജൻ ഒരു സുപ്രധാന പങ്കുവഹിക്കുന്നു. ചെടികളുടെ ഹരിതനിറം നിലനിർത്തുന്നതിലും വിത്തുരൂപീകരണത്തിലും ഈ മൂലകത്തിന്‌ പങ്കുണ്ട്‌.
തെങ്ങുകൾ നേരത്തെ പൂക്കുന്നതിനും പൂക്കുലകളിൽ പെൺപൂക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും നൈട്രജൻ സഹായിക്കുന്നു. പാക്യജനകം ആവശ്യത്തിന്‌ ലഭ്യമാകാതെ വരുമ്പോൾ വളർച്ച പൊതുവേ മുരടിക്കുകയും തെങ്ങിന്റെ തനതായ ആകർഷണീയത നഷ്ടപ്പെടുകയും ചെയ്യും. ഇതിന്റെ അപര്യാപ്തത്ത പെട്ടെന്ന്‌ പ്രകടമാകുന്നത്‌ ഓലകളിലായിരിക്കും. ഓലയിൽ നേരിയ മഞ്ഞ നിറം പ്രത്യക്ഷപ്പെടുകയും കുരുത്തോലകളുടെ നിറം മങ്ങുകയും ചെയ്യുന്നു. ക്രമേണ വിടർന്ന്‌ വരുന്ന പൂക്കുലകൾ മിക്കതും നശിക്കുന്നതോടൊപ്പം തന്നെ ഓരോ പൂക്കുലയിലുമുള്ള പെൺപൂക്കളുടെ എണ്ണത്തിലും കുറവ്‌ വരുന്നു. പാക്യജനകത്തിന്റെ അപര്യാപ്തത്ത രൂക്ഷമാകുമ്പോൾ തെങ്ങിന്റെ അഗ്രഭാഗം വണ്ണംകുറഞ്ഞ്‌ കൂർത്ത്‌ ശോഷിച്ച മണ്ടയോടുകൂടി നിൽക്കുന്നത്‌ കാണാം. ഈ അവസ്ഥയിൽ പൂക്കുലകൾ പ്രത്യക്ഷപ്പെടാതിരിക്കുകയോ അഥവാ ഉണ്ടായാൽത്തന്നെ മച്ചിങ്ങായുടെ എണ്ണം വളരെ കുറവായോ കാണാറുണ്ട്‌. ക്രമേണ നാളികേരോത്പാദനം വളരെക്കുറഞ്ഞ്‌ തീരെ ഇല്ലാതാകുകയും ചെയ്യുന്നു.
പാക്യജനകത്തിന്റെ അപര്യാപ്ത പരിഹരിക്കാൻ പറ്റിയ രാസവളങ്ങളാണ്‌ യൂറിയ, അമോണിയം സൾഫേറ്റ്‌ എന്നിവ. പ്രായപൂർത്തിയായ ഒരു നാടൻ തെങ്ങിന്‌ വർഷംതോറും 340 ഗ്രാം മുതൽ 500 ഗ്രാം വരെ നൈട്രജൻ ആവശ്യമാണെന്ന്‌ കണ്ടിട്ടുണ്ട്‌. സങ്കര വർഗ്ഗ തെങ്ങുകൾക്കും മറ്റു മറുനാടൻ ഇനങ്ങൾക്കും ഇത്‌ 1000 ഗ്രാം വരെയാണ്‌. ഒരു കിലോഗ്രാം യൂറിയായിൽ 460 ഗ്രാമും ഒരു കിലോഗ്രാം അമോണിയം സൾഫേറ്റിൽ 205ഗ്രാമും കേരമിശ്രിതമായ 10:5:20:1.5-ൽ 100 ഗ്രാമും പാക്യജനകം അടങ്ങിയിട്ടുണ്ട്‌.

ഫോസ്ഫറസ്‌ (ഭാവഹം)
കോശവിഭജന പ്രക്രിയയ്ക്കും സസ്യങ്ങളുടെ ശരിയായ വളർച്ചയ്ക്കും ഉറപ്പും ബലവുമുള്ള വേരുകളുടെ രൂപീകരണത്തിനും ഭാവഹം അനിവാര്യമാണ്‌.
നൈട്രജനെ അപേക്ഷിച്ച്‌ ഭാവഹം ചുരുങ്ങിയ അളവിലേ തെങ്ങിന്‌ ആവശ്യമൂള്ളൂ. ഭാവഹത്തിന്റെ അഭാവം തെങ്ങിൽ അപൂർവ്വമായി മാത്രമേ പ്രകടമാകാറുള്ളൂവേങ്കിലും ഇതിന്റെ അഭാവമോ പോരായ്മയോ തെങ്ങിന്റെ വളർച്ചയേയും പൂക്കുലകളുടെ ഉത്പാദനത്തേയും ബാധിക്കുന്നു. വേരുകളുടെ വളർച്ച മന്ദഗതിയിലാകുകയും നാളികേരം വിളഞ്ഞ്‌ പാകമാകുവാൻ കാലതാമസം നേരിടുകയും ചെയ്യുന്നു. ഭാവഹത്തിന്റെ അഭാവം മാറ്റിയെടുത്താൽ നാളികേരോത്പാദനത്തിലും കൊപ്രയുടെ അളവിലും ഗണ്യമായ വർദ്ധന സൃഷ്ടിക്കാമെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌.
നാടൻ ഇനം തെങ്ങുകൾക്ക്‌ വർഷംതോറും 170 ഗ്രാം മുതൽ 320 ഗ്രാം വരെയും സങ്കരയിനങ്ങൾക്ക്‌ 500 ഗ്രാം വരെയും ഭാവഹം ആവശ്യമാണ്‌. റോക്ക്‌ ഫോസ്ഫേറ്റ്‌, അൾട്രാഫോസ്‌ എന്നിവ ഭാവഹ പ്രധാന വളങ്ങളാണ്‌. ഒരു കിലോഗ്രാം സൂപ്പർഫോസ്ഫേറ്റിൽ 160 ഗ്രാമും 10:5:20:1.5ൽ 50 ഗ്രാമും ഭാവഹമാണ്‌ അടങ്ങിയിട്ടുള്ളത്‌.
പൊട്ടാഷ്‌ (ക്ഷാരം)
തെങ്ങിനാവശ്യമായ പോഷകമൂലകങ്ങളിൽ ഒന്നാംസ്ഥാനമാണ്‌ ക്ഷാരത്തിനുള്ളത്‌. അന്നജ നിർമ്മാണത്തിനും ഹരിതക നിർമ്മാണത്തിനും ക്ഷാരം അനിവാര്യമാണ്‌. ഗണ്യമായ തോതിൽ ക്ഷാരം ആഗിരണം ചെയ്യുന്ന വൃക്ഷമാണ്‌ തെങ്ങ്‌. തെങ്ങിന്റെ ശരിയായ വളർച്ചയ്ക്കും രോഗപ്രതിരോധശക്തിക്കും ക്ഷാരം അത്യാവശ്യമാണ്‌. ക്ഷാരത്തിന്റെ ലഭ്യത ശരിയായ അളവിലും അനുപാതത്തിലും ഉണ്ടായിരുന്നാൽ ഓല, പൂക്കുല, മച്ചിങ്ങ എന്നിവയുടെ ഉത്പാദനം വർദ്ധിച്ച തോതിൽ ആകാറുണ്ട്‌. അതുമൂലം നാളികേരോത്പാദനവും വർദ്ധിക്കുന്നു. ക്ഷാരം സുഗമമായി ലഭിക്കുന്ന തെങ്ങിലെ തേങ്ങയിൽ കൊപ്രയുടെ അളവ്‌ വളരെ കൂടുതലായിരിക്കും എന്ന്‌ കണ്ടിട്ടുണ്ട്‌. ക്ഷാരത്തിന്റെ ലഭ്യതക്കുറവുണ്ടായാൽ ഈർക്കിലിയുടെ ഇരുവശങ്ങളിലും ചാരനിറത്തിലുള്ള പൊള്ളലുകൾ പ്രത്യക്ഷപ്പെടുകയും ഓലകൾ വിളറിത്തുടങ്ങുകയും ചെയ്യുന്നു. ക്ഷാരത്തിന്റെ അപര്യാപ്തത്ത രൂക്ഷമാകുന്നതോടെ കൂമ്പ്‌ മുരടിക്കുന്നു. മദ്ധ്യനിരകളിലെ ഓലകളിൽ മാത്രം മഞ്ഞളിപ്പ്‌ പ്രത്യക്ഷപ്പെടുകയും പുറംനിരകളിലെ ഓലകൾ ഉണങ്ങി താഴേക്ക്‌ തൂങ്ങിക്കിടക്കുകയും ചെയ്യുന്നത്‌ ക്ഷാരത്തിന്റെ അഭാവം സൂചിപ്പിക്കുന്ന ഒരു പ്രത്യക്ഷ ലക്ഷണമാണ്‌. ക്രമേണ നാളികേരത്തിന്റെ വലുപ്പവും കാമ്പിന്റെ കനവും കുറയുന്നു.  നാളികേരം മൂപ്പെത്താൻ കാലതാമസം നേരിടുകയും ചെയ്യും.  തെങ്ങിന്റെ വളർച്ച പൊതുവെ മുരടിച്ച്‌ പൂക്കുലയുടെ ഉത്പാദനത്തിലും മച്ചിങ്ങയുടെ എണ്ണത്തിലും ഗണ്യമായ കുറവ്‌ അനുഭവപ്പെടുന്നു. ഇതിനെല്ലാം പുറമേ ക്ഷാരത്തിന്റെ അഭാവത്തിൽ തെങ്ങുകൾക്ക്‌ വരൾച്ചയേയും രോഗങ്ങളേയും അതിജീവിക്കുവാനുള്ള ശക്തിയും കുറയും.
ക്ഷാരത്തിന്റെ കുറവ്‌ പരിഹരിക്കുന്നതിന്‌ മ്യൂറിയേറ്റ്‌ ഓഫ്‌ പൊട്ടാഷ്‌, സൾഫേറ്റ്‌ ഓഫ്‌ പൊട്ടാഷ്‌ എന്നീ രാസവളങ്ങൾ ഉപയോഗിക്കാം. വർഷം തോറും തെങ്ങ്‌ ഒന്നിന്‌ 680-1200 ഗ്രാം പൊട്ടാഷ്‌ ആവശ്യമാണ്‌. സങ്കരയിനങ്ങൾക്ക്‌ ഇത്‌ 2000 ഗ്രാം വരെയാകാം. ഒരു കിലോഗ്രാം മ്യൂറിയേറ്റ്‌ ഓഫ്‌ പൊട്ടാഷിൽ 500 ഗ്രാം ക്ഷാരവും 1 കിലോഗ്രാം 10:5:20:1.5ൽ 200 ഗ്രാം ക്ഷാരവും അടങ്ങിയിട്ടുണ്ട്‌. രാസവളങ്ങൾക്ക്‌ പുറമെ തെങ്ങോന്നിന്‌ 10-25 ഗ്രാം ചാരവും ഇടവിട്ട്‌ നൽകുന്നതും ക്ഷാരത്തിന്റെ കുറവ്‌ ഒരു പരിധിവരെ പരിഹരിക്കുവാൻ സഹായിക്കും.
കാത്സ്യം (കുമ്മായം)
കോശഭിത്തിയുടെ നിർമ്മാണത്തിൽ അടങ്ങിയിരിക്കുന്ന മൂലകമാണ്‌ കാത്സ്യം. സസ്യങ്ങളുടെ കായികവളർച്ചയ്ക്കും മുകുള രൂപീകരണത്തിനും ഇത്‌ അനിവാര്യമാണ്‌.
വേരുകളുടെ ക്രമമായ വളർച്ചയ്ക്കും കാത്സ്യം അത്യന്താപേക്ഷിതമാണ്‌. ഒരു പോഷക മൂലകമെന്നതിനുപുറമേ, മണ്ണിലെ അമ്ലരസം കുറയ്ക്കുന്നതിനുള്ള ഒരു മാധ്യമമായും കാത്സ്യം പ്രവർത്തിക്കുന്നു. പോഷകമൂലകം എന്ന നിലയിൽ വളരെച്ചുരുങ്ങിയതോതിൽ മാത്രമേ തെങ്ങിന്‌ കാത്സ്യം ആവശ്യമുള്ളൂ. എങ്കിലും ഈ മൂലകത്തിന്റെ അഭാവം കൊണ്ട്‌ ഓലക്കാലുകളുടെ അഗ്രം മഞ്ഞയ്ക്കുക, ഓലക്കാലുകളിൽ ഊതനിറത്തിലും വൃത്താകൃതിയിലുള്ളതുമായ പുള്ളികൾ പ്രത്യക്ഷപ്പെടുക എന്നീ രോഗലക്ഷണങ്ങൾ കണ്ടുവരാറുണ്ട്‌. ഓലക്കാലുകൾ തവിട്ടുനിറത്തിലാകുകയും ടിഷ്യൂക്ഷയം  ബാധിച്ച്‌ ക്രമേണ ഉണങ്ങാനിടയാകുകയും ചെയ്യുന്നു. അമ്ലത്വം കൂടിയ സ്ഥലങ്ങളിൽ തെങ്ങിനുണ്ടാകുന്ന കടുത്ത മഞ്ഞളിപ്പും വാട്ടവും പരിഹരിക്കുവാൻ കുമ്മായം ഇടുന്നത്‌ വളരെ പ്രയോജനകരമാണ്‌. എല്ലുപൊടി കാത്സ്യത്തിന്റെ മറ്റൊരു പ്രധാന ഉറവിടമാണ്‌.
മഗ്നീഷ്യം
ഹരിതകത്തിലടങ്ങിയിരിക്കുന്ന ഏക  ധാതുവാണ്‌ മഗ്നീഷ്യം, കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീനുകൾ, കൊഴുപ്പുകൾ എന്നിവയുടെ രൂപീകരണത്തിൽ മഗ്നീഷ്യം സുപ്രധാന പങ്ക്‌ വഹിക്കുന്നുണ്ട്‌. മറ്റ്‌  മൂലകങ്ങളുടെ അസന്തുലിതാവസ്ഥമൂലവും മഗ്നീഷ്യം അപര്യാപ്തത്ത അനുഭവപ്പെടാറുണ്ട്‌. കൂടുതൽ അളവിൽ  രാസവളങ്ങൾ നൽകുന്നത്‌ ഇത്തരത്തിലുള്ള അസന്തുലിതാവസ്ഥയ്ക്ക്‌ ഇടയാക്കുന്നു.
മഗ്നീഷ്യത്തിന്റെ അപര്യാപ്തത്ത സാധാരണയായി കണ്ടുവരുന്നത്‌ ഇളം പ്രായത്തിലുള്ള തെങ്ങുകൾക്കും നഴ്സറികളിൽ നിൽക്കുന്ന തൈകൾക്കുമാണ്‌. കുരുത്തോലകളിൽ മഞ്ഞളിപ്പ്‌ പ്രത്യക്ഷപ്പെടുന്നതാണ്‌ മഗ്നീഷ്യത്തിന്റെ പോരായ്മ കാണിക്കുന്ന ആദ്യലക്ഷണം. ക്രമേണ ഓലക്കാലുകൾ  ടിഷ്യുക്ഷയം ബാധിച്ച്‌ അഗ്രഭാഗം ഉണങ്ങാൻ തുടങ്ങുന്നു. തവിട്ടുനിറത്തിലുള്ള പൊള്ളലുകൾ പ്രത്യക്ഷപ്പെടുന്നത്‌ ഈ അവസരത്തിലെ ഒരു പ്രത്യേകതയാണ്‌. അപര്യാപ്തത്ത രൂക്ഷമാകുമ്പോൾ മഞ്ഞളിപ്പും ടിഷ്യൂക്ഷയവും ഗുരുതരമാകുകയും ഓലകൾ അകാലത്തിൽ കൊഴിയാൻ തുടങ്ങുകയും ചെയ്യുന്നു.


മഗ്നീഷ്യത്തിന്റെ അപര്യാപ്തത്ത തൈകളുടെ ആരോഗ്യകരമായ വളർച്ചയെ ദോഷകരമായി ബാധിക്കാറുണ്ട്‌. തെങ്ങ്‌ നേരത്തെ പൂക്കുന്നതിലും മഗ്നീഷ്യത്തിന്റെ ഗണ്യമായ പങ്കുണ്ടെന്ന്‌ പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്‌. നീർവാർച്ച കൂടുതലുള്ള മണ്ണിൽ നിന്നും മഗ്നീഷ്യം വാർന്നു പോകുന്നതുകൊണ്ട്‌ ഇത്തരം മണ്ണിൽ മഗ്നീഷ്യത്തിന്റെ കുറവ്‌ കൂടുതലായി കാണാം. മറ്റ്‌ രാസവളങ്ങളോടൊപ്പം 500 ഗ്രാം മഗ്നീഷ്യം സൾഫേറ്റ്‌ കൂടി ഉൾപ്പെടുത്തുന്നത്‌ തെങ്ങിന്റെ ആരോഗ്യപൂർണ്ണമായ വളർച്ചയ്ക്കും ഉത്പാദനത്തിനും നല്ലതാണ്‌.
ഗന്ധകം
ഹരിതക നിർമ്മാണത്തിന്‌ സഹായിക്കുന്ന മൂലകങ്ങളിൽ ഗന്ധകവും ഒരു പ്രധാന പങ്ക്‌ വഹിക്കുന്നു. പ്രോട്ടീനിലെ ഒരു ഘടകം കൂടിയാണിത്‌. ഇലകൾക്ക്‌ കടും പച്ചനിറം നൽകുന്നതിനും ഉറപ്പുള്ള വേരുകളുടെ ഉത്പാദനത്തിനും ഗന്ധകം സഹായിക്കുന്നു. ഇതിന്റെ അഭാവം കൊണ്ട്‌ ഓലമടൽ ബലംകുറഞ്ഞ്‌ വളയുകയും ഓലകളിൽ ഓറഞ്ച്‌ കലർന്ന മഞ്ഞനിറം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഓലക്കാലുകൾ ഓരോന്നും തുമ്പ്‌ മുതൽ മേൽപോട്ടുണങ്ങി ക്രമേണ ഉണക്കം ഓലമടലിനേയും ബാധിക്കുന്നു. ഗന്ധകത്തിന്റെ പോരായ്മ രൂക്ഷമാകുമ്പോൾ മിക്കവാറും ഓലകൾ കൊഴിഞ്ഞുവീഴുകയും മണ്ടയിൽ വളരെക്കുറച്ച്‌ ഓലകൾ അവശേഷിക്കുകയും ചെയ്യുന്നു. നാളികേരോത്പാദനം പൊതുവേ കുറയുകയും അതോടൊപ്പം തന്നെ തേങ്ങയുടെ വലിപ്പത്തിലും ഗണ്യമായ കുറവ്‌ അനുഭവപ്പെടുകയും ചെയ്യുന്നു. ഗന്ധകത്തിന്റെ അപര്യാപ്തത്തയുള്ള പ്രദേശങ്ങളിൽ നിന്നും ലഭിക്കുന്ന നാളികേരത്തിന്റെ കൊപ്ര വളരെ ലോലമായതും ഗുണം കുറഞ്ഞതുമായിരിക്കും. ഇത്തരം കൊപ്ര ആട്ടിയാൽ വേർതിരിയുന്ന എണ്ണയുടെ ശതമാനം വളരെക്കുറവായിരിക്കും. എന്നാൽ പാക്യജനകം, പഞ്ചസാര എന്നീ ഘടകങ്ങൾ താരതമ്യേന കൂടുതൽ അളവിൽ അടങ്ങിയിരിക്കും. സസ്യങ്ങളിൽ ഗന്ധകത്തിന്റെ അപര്യാപ്തത്ത അനുഭവപ്പെടുമ്പോൾ ഗന്ധകം അടങ്ങിയ അമോണിയം സൾഫേറ്റ്‌, മഗ്നീഷ്യം സൾഫേറ്റ്‌ എന്നീ രാസവളങ്ങൾ ചേർത്താൽ ഈ മൂലകം ലഭ്യമാകും. ഗന്ധകം ചേർക്കുന്നതുകൊണ്ട്‌ മണ്ണിന്റെ പിഎച്ച്‌ കുറയാനിടയാകും. കുമ്മായം ചേർത്ത്‌ ഇത്‌ പരിഹരിക്കാവുന്നതാണ്‌. ക്ഷാരത്വം കൂടുതലുള്ള മണ്ണിന്റെ പി.എച്ച്‌ കുറയ്ക്കാനും ധാതുരൂപത്തിലുള്ള ഗന്ധകം ഉപയോഗിക്കാറുണ്ട്‌.
ക്ലോറിൻ
തെങ്ങിന്റെ പോഷണത്തിൽ ക്ലോറിനുള്ള പ്രാധാന്യം കണക്കിലെടുത്ത്‌ ഇതിനെ മുഖ്യപോഷകമായിട്ടാണ്‌ കരുതുന്നത്‌. ഇളംപ്രായത്തിലുള്ള തെങ്ങുകളുടെ വളർച്ചയും ഉത്പാദനവും വർദ്ധിപ്പിക്കുന്നതിനും കാമ്പിന്റെ കട്ടി കൂട്ടുന്നതിനും കൊപ്രയുടെ തൂക്കം വർദ്ധിപ്പിക്കുന്നതിനും ഇത്‌ സഹായിക്കുന്നു.
ക്ലോറിന്റേയും ക്ഷാരത്തിന്റേയും അഭാവം കൊണ്ടുണ്ടാകുന്ന പ്രത്യേക ലക്ഷണങ്ങൾ ഏതാണ്ടൊരുപോലെയാണ്‌. ഓലകളിൽ മഞ്ഞപ്പും ഓറഞ്ച്‌ നിറത്തിലുള്ള പുള്ളികളും പ്രത്യക്ഷപ്പെടുക, ഓലകളുടെ തുമ്പുകൾ നുറുങ്ങിപ്പൊടിഞ്ഞുപോകുക എന്നിവ ക്ലോറിന്റെ അഭാവം കാണിക്കുന്ന ചില ലക്ഷണങ്ങളാണ്‌. ക്ലോറിന്റെ പോരായ്മ തേങ്ങയുടെ എണ്ണത്തെ ബാധിക്കാറില്ല. എന്നാൽ പെട്ടെന്നുണ്ടാകുന്ന വലുപ്പക്കുറവ്‌ ക്ലോറിന്റെ ആവശ്യകതയെ കാണിക്കുന്ന ഒരു സൊ‍ാചനയാണ്‌. തീരപ്രദേശത്ത്‌ വളരുന്ന തെങ്ങുകളിൽ നിന്ന്‌ ഉൾനാടുകളിൽനിന്ന്‌ ലഭിക്കുന്നതിനേക്കാൾ കൂടുതൽ വിളവ്‌ ലഭിക്കുന്നുവേന്നുള്ളത്‌ ഇത്തരുണത്തിൽ ശ്രദ്ധേയമാണ്‌. മ്യൂറിയേറ്റ്‌ ഓഫ്‌ പൊട്ടാഷ്‌ (ഗഇക), കറിയുപ്പ്‌ (ചമഇക)എന്നിവയിട്ടുകൊടുത്താൽ ക്ലോറിന്റെ അപര്യാപ്തത്ത മാറ്റിയെടുക്കാവുന്നതാണ്‌.  തെങ്ങിന്‌ കറിയുപ്പ്‌ നൽകുന്നതിന്റെ പ്രയോജനം കൂടുതലും ലഭിക്കുന്നത്‌ ക്ലോറിനിൽ നിന്നാണെന്ന്‌ പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്‌.
സൂക്ഷ്മമൂലകങ്ങൾ
സൂക്ഷ്മമൂലകങ്ങൾ വളരെ ചുരുങ്ങിയ തോതിൽ മാത്രമേ സസ്യങ്ങൾക്കാവശ്യമുള്ളെങ്കിലും അവയുടെ അഭാവവും സസ്യങ്ങളുടെ വളർച്ചയേയും ഉത്പാദനത്തേയും സാരമായി ബാധിക്കുന്നു.
തെങ്ങിന്റെ വളർച്ചയ്ക്കും ഉത്പാദനത്തിനും ആവശ്യമായ സൂക്ഷ്മമൂലകങ്ങൾ ഇരുമ്പ്‌, മാംഗനീസ്‌,ചെമ്പ്‌, നാകം, ബോറോൺ, മോളിബ്ഡിനം, കോബാൾട്ട്‌ എന്നിവയാണ്‌. ഇവയുടെ അപര്യാപ്തത്ത മൂലമുള്ള നിർണ്ണായക ലക്ഷണങ്ങൾ വളരെ അപൂർവ്വമായേ കണ്ടുവരാറുള്ളൂ. ഇരുമ്പിന്റേയും മാംഗനീസിന്റേയും കുറവ്‌ കാണിക്കുന്ന പ്രധാന ലക്ഷണങ്ങൾ ഓലയുടെ വിളർച്ചയും തെങ്ങിനുണ്ടാകുന്ന പ്രവർത്തന മാന്ദ്യവുമാണ്‌. ഇവയുടെ അപര്യാപ്തത്ത പ്രധാനമായും കണ്ടുവരുന്നത്‌ കോറൽ ദ്വീപുകളിലാണ്‌. ഈ പ്രദേശത്തെ മണ്ണിൽ കാത്സ്യം കാർബണേറ്റ്‌ അടങ്ങിയിട്ടുള്ളതിനാൽ ഇരുമ്പും, മാംഗനീസും തെങ്ങിന്‌ ലഭ്യമാകാതെ വരുന്നു. ഇങ്ങനെയുള്ള സാഹചര്യത്തിൽ തെങ്ങിന്റെ വിളർച്ച മാറ്റി ഓലകൾക്ക്‌ കടുംപച്ചനിറം നൽകുന്നതിനും കൂടുതൽ ഉത്പാദനക്ഷമമാക്കുന്നതിനും  ഇലകളിൽ മരുന്ന്‌ തളിക്കുന്നത്‌ (ളീഹശമൃ മു​‍ുഹശരമശ്​‍ി)പോലെയുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതാണ്‌. ചെമ്പ്‌,നാകം, മോളിബ്ഡിനം എന്നീ മൂലകങ്ങൾ തെങ്ങിന്‌ ആവശ്യമാണെങ്കിലും അവയുടെ പോരായ്മ മൂലമുണ്ടാകുന്ന വ്യക്തമായ ലക്ഷണങ്ങളൊന്നും  തന്നെ രേഖപ്പെടുത്തിയിട്ടില്ല. നഴ്സറികളിൽ നിൽക്കുന്ന 3-6 വർഷം വരെ പ്രായമുള്ള തെങ്ങുകൾക്ക്‌ ബോറോണിന്റെ അഭാവം നിമിത്തം മണ്ടയടപ്പ്‌ എന്ന രോഗം കണ്ടുവരുന്നുണ്ട്‌. ടിഷ്യുക്ഷയം ബാധിച്ചതും കുറുകിയതുമായ ഓലകളായിരിക്കും ഇത്തരം തെങ്ങുകളുടെ കുരലിൽ കാണുന്നത്‌. ഓലക്കാലുകൾ തീരെക്കുറവായിരിക്കും. ക്രമേണ തെങ്ങ്‌ നശിക്കുന്നു. പുറംവരിയിലെ ഓലകളിൽ മാത്രം രോഗബാധയില്ലാതെ നിൽക്കുന്നതും  ഈ അവസ്ഥയിലെ ഒരു പ്രത്യേകതയാണ്‌. ബോറാക്സ്‌ ചേർത്തുകൊടുത്താൽ ഇതിന്റെ അപാകത മാറ്റിയെടുക്കാവുന്നതാണ്‌.
പോഷകമൂലകങ്ങളുടെ അപര്യാപ്തത്ത യഥാസമയം മനസ്സിലാക്കുകയും അത്‌ പരിഹരിക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യേണ്ടത്‌ കേരപരിപാലനത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന സംഗതിയാണ്‌.
പ്രായപൂർത്തിയായ ഒരു നെടിയ ഇനം തെങ്ങ്‌ വർഷം തോറും 49 കി.ഗ്രാം പാക്യജനകം, 16 കി.ഗ്രാം ഭാവഹം, 115 കി.ഗ്രാം ക്ഷാരം, 5 കി.ഗ്രാം കാത്സ്യം, 8. കി. ഗ്രാം മഗ്നീഷ്യം, 11 കി.ഗ്രാം സോഡിയം, 64 കി.ഗ്രാം ക്ലോറിൻ, 4 കി.ഗ്രാം സൾഫർ എന്നിവ ഒരു ഹെക്ടറിൽ നിന്ന്‌ നീക്കം ചെയ്യുന്നുണ്ട്‌. തെങ്ങോന്നിന്‌ 12-14 ഓലകളും ആണ്ടിൽ 100 നാളികേരവും ഉത്പാദിപ്പിക്കുന്ന 150 തെങ്ങുകൾ ഒരു ഹെക്ടറിൽ എന്ന കണക്കാണ്‌ ഇതിന്‌ ആധാരമാക്കിയിട്ടുള്ളത്‌.
ഇതിൽ തൊണ്ടിൽ മാത്രം പൊട്ടാസ്യത്തിന്റെ 60 ശതമാനവും ക്ലോറിന്റെ 40 ശതമാനവും നൈട്രജന്റെ 40 ശതമാനവും മഗ്നീഷ്യത്തിന്റെ 20 ശതമാനവും അടങ്ങിയിരിക്കുന്നു. വളപ്രയോഗത്തിൽ തൊണ്ടിന്റെ പ്രാധാന്യമാണ്‌ ഇത്‌ കാണിക്കുന്നത്‌.  തെങ്ങിൻ തടത്തിലും വരികൾക്കിടയിലും തൊണ്ടുകുഴിച്ചുമൂടുന്നത്‌ ഏറ്റവും ഫലപ്രദമായ പരിചരണമാർഗ്ഗമാണ്‌.


തെങ്ങ്‌ മണ്ണിൽ നിന്നും ആഗിരണം ചെയ്യുന്ന പോഷക മൂലകങ്ങളുടെ അളവ്‌ പട്ടിക 1-ൽ കൊടുത്തിരിക്കുന്നു.
തെങ്ങിന്‌ പരിചരണം ഇടതടവില്ലാതെ
തെങ്ങിൻ പൂക്കുലയുടെ ആദ്യകല (പ്രൈമോർഡിയം) രൂപം കൊള്ളുന്നത്‌ പൂക്കുല വിരിയുന്നതിന്‌ ഏകദേശം 32 മാസങ്ങൾക്ക്‌ മുൻപാണ്‌. പൂങ്കുല കണ്ണികളുടേത്‌ 15 മാസങ്ങളും. ആൺ പെൺ പൂക്കൾ ചൊട്ട വിരിയുന്നതിന്‌ 10-12 മാസങ്ങൾക്ക്‌ മുൻപുമാണ്‌. ആദ്യകല രൂപം കൊണ്ടതിന്റെ 26 മാസങ്ങൾ വരെ ആൺ പെൺ പൂക്കളുടെ വേർതിരിവ്‌ ഉണ്ടാകാറില്ല. പൂക്കുല പൂർണ്ണ വളർച്ചയെത്തി വിരിയാൻ ഒരു വർഷവും മച്ചിങ്ങ വളർന്ന്‌ വിളഞ്ഞ നാളികേരമാകാൻ വീണ്ടും ഒരു വർഷം കൂടിയും ആവശ്യമാണ്‌.
പൂക്കുലയുടെ ആവിർഭാവവും, അത്‌ വിടരുന്നതുവരെയുള്ള വളർച്ചയുടെ വിവിധ ഘട്ടങ്ങളും നിർണ്ണായകമാണ്‌. വളപ്രയോഗത്തിന്റെ ഗുണഫലം രണ്ട്‌ വർഷത്തിനുശേഷമേ തെങ്ങിൽ പ്രകടമാകൂ. അതുപോലെ തന്നെ വരൾച്ചയുടെ പ്രത്യാഘാതം രണ്ട്‌ വർഷത്തോളം നിലനിൽക്കാം. പൂങ്കുല രൂപം കൊണ്ടുവരുമ്പോഴുണ്ടാകുന്ന വരൾച്ചയുടെ അനന്തരഫലം വിളവെടുപ്പ്‌ വരെ നീണ്ടുനിൽക്കും എന്ന സത്യം അധികം കർഷകരും മനസ്സിലാക്കാറില്ല.
മിക്കവാറും എല്ലാ തെങ്ങിൻ തോപ്പുകളിലും ഉയർന്ന ഉത്പാദനം ലഭിക്കുന്നത്‌ വേനൽക്കാലത്താണ്‌. വേനൽക്കാലത്ത്‌ വിരിയുന്ന പൂങ്കുലകൾ തുടർന്നുവരുന്ന മഴക്കാലത്ത്‌ വളർന്ന്‌ പാകമാകുകയും അടുത്ത വേനൽക്കാലത്ത്‌ വിളവെടുക്കുകയും ചെയ്യുന്നു. തെങ്ങുവളരുന്ന എല്ലാ രാജ്യങ്ങളിലും ഇതേ അനുഭവമാണ്‌. ഇന്ത്യയിലെ പശ്ചിമഘട്ടത്തിൽ കുറഞ്ഞ വിളവ്‌ ലഭിക്കുന്ന മാസങ്ങൾ ഒക്ടോബർ - നവംബർ മാസങ്ങളാണ്‌. ഇതിന്‌ നിദാനമായിക്കാണുന്നത്‌ രണ്ട്‌ വർഷം മുൻപുള്ള വേനൽക്കാല മാസങ്ങളിലെ മച്ചിങ്ങ അലസിപോയിട്ടുള്ളതിന്റെ അനന്തരഫലമായിട്ടാണെന്നാണ്‌. ഇതെല്ലാം വിരൽചൂണ്ടുന്നത്‌ കായപിടുത്ത സമയത്തുള്ള കാലാവസ്ഥാ ഘടകങ്ങൾ തെങ്ങിന്റെ വിളവിനെ കാര്യമായി സ്വാധീനിക്കുന്നൂവേന്ന വസ്തുതയിലേയ്ക്കാണ്‌. കായപിടുത്തത്തിൽ മാത്രമല്ല നാളികേരത്തിന്റെ തൊണ്ട്‌, ചിരട്ട തുടങ്ങിയ വിവിധ ഭാഗങ്ങളുടെ അനുപാതത്തേയും ഈ കാലാവസ്ഥ ഘടകങ്ങൾ സ്വാധീനിക്കുന്നു.
തേങ്ങ പാകമാകുന്നത്‌ പ്രധാനമായും മൂന്ന്‌ ഘട്ടങ്ങളായിട്ടാണ്‌. ബീജസങ്കലനത്തിനു ശേഷമുള്ള മന്ദഗതിയിലുള്ള 3 മാസങ്ങൾ, ദ്രുതഗതിയിൽ വളർച്ച പ്രകടിപ്പിക്കുന്ന പിന്നീടുള്ള നാല്‌ മാസങ്ങൾ, അവസാനത്തെ വളരെ മന്ദഗതിയിൽ വളർച്ച കാണിക്കുന്ന രണ്ട്‌ മാസങ്ങൾ. ഇതിലെ രണ്ടാംഘട്ടമായ നാല്‌ മാസത്തെ വേഗതയാർന്ന വളർച്ചാഘട്ടം തേങ്ങയുടെ വലിപ്പവും ഭാരവും  കൊപ്രയുടെ അളവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നു. ഇങ്ങനെ മച്ചിങ്ങ വളർന്ന്‌ പൂർണ്ണ വളർച്ച പ്രാപിക്കാൻ മൂന്നര വർഷമാണ്‌ എടുക്കുന്നത്‌. ഈ നിർണ്ണായകഘട്ടത്തിൽ അനുകൂലമല്ലാത്ത കാലാവസ്ഥാ വ്യതിയാനങ്ങൾ തേങ്ങയുടെ വലുപ്പത്തേയും കൊപ്രയുടെ അളവിനേയും പ്രതികൂലമായി ബാധിക്കുന്നു.
വിളവ്‌ വർദ്ധിപ്പിച്ച്‌ വരുമാനം വർദ്ധിപ്പിക്കാം
ഏത്‌ വിളസമ്പ്രദായത്തിലും മണ്ണിൽ നിന്നും സസ്യമൂലകങ്ങൾ നീക്കം ചെയ്യപ്പെടുന്നുണ്ട്‌. കൃഷിരീതിയും വിള സാന്ദ്രതയും അനുസരിച്ച്‌ മൂലകങ്ങളുടെ ആഗിരണം വ്യത്യാസപ്പെട്ടിരിക്കും. ജൈവവസ്തുക്കളുടെ ഉത്പാദനവും വാഴ, പച്ചക്കറികൾ, തീറ്റപ്പുല്ല്‌ തുടങ്ങിയ കാലിക/ വാർഷിക ഇടവിളകളും കൊക്കോ, ജാതി, ഗ്രാമ്പു തുടങ്ങിയ ചിരകാല ഇടവിളകളും തെങ്ങിൻ തോപ്പിൽ നട്ട്‌ ജൈവവസ്തുക്കളുടെ ലഭ്യതയും വർദ്ധിപ്പിക്കാവുന്നതാണ്‌. വളപ്രയോഗം, കള പറിക്കൽ, ജലസേചനം  തുടങ്ങിയ പരിചരണ രീതികളുടെ ഗുണഫലങ്ങൾ പരീക്ഷണ തോട്ടങ്ങളിലും കൃഷിക്കാരുടെ അനുഭവങ്ങളിലും അസന്നിഗ്ദ്ധമായി തെളിയിക്കപ്പെട്ടിട്ടുണ്ട്‌. അതുകൊണ്ടുതന്നെ എല്ലാ അവശ്യ മാർഗ്ഗങ്ങളും ഉൾപ്പെടുന്ന ഒരു പരിചരണരീതി തെങ്ങിന്റെ വളർച്ചയെ മാത്രമല്ല , തേങ്ങയുടെ വലിപ്പത്തിലും കൊപ്രയുടെ അളവിലും സ്വാധീനം ചെലുത്തുന്നു. അത്‌ നാളികേരത്തിന്‌ ഉയർന്ന വില ലഭ്യമാകാനും സഹായകരമാകുന്നു.
തെങ്ങിന്റെ ഉത്പാദനക്ഷമത പല രാജ്യങ്ങളിലും ഓരോ രാജ്യത്തിനകത്തുതന്നെയും വിവിധ പ്രദേശങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കും. ഉത്പാദനക്ഷമത, തെങ്ങിന്റെ ഇനം, മണ്ണ്‌, കാലാവസ്ഥ  എന്നീ ഘടകങ്ങളേയും മറ്റ്‌ പരിചരണ മാർഗ്ഗങ്ങളേയും അടിസ്ഥാനപ്പെടുത്തിയിരിക്കും. അതുപോലെത്തന്നെ കാമ്പിന്റെ അളവും പരിചരണമനുസരിച്ച്‌ ഏറിയും കുറഞ്ഞുമിരിക്കും. ഇന്ത്യയിൽ 6800 നാളികേരം ഒരു മെട്രിക്‌ ടൺ കൊപ്രയ്ക്ക്‌ തുല്യമായി കണക്കാക്കിയിരുന്നു. എന്നാലിന്ന്‌ ഒരു മെട്രിക്‌ ടൺ കൊപ്ര ലഭിക്കുന്നതിന്‌ 7500- 8000 തേങ്ങ സംസ്ക്കരിക്കേണ്ടതായി വരുന്നു. തേങ്ങയുടെ വലിപ്പത്തിലുണ്ടായ കുറവാണ്‌ ഇതിന്‌ കാരണം.
നാളികേരത്തിനും നാളികേരോൽപന്നങ്ങൾക്കും ഇപ്പോൾ നല്ല വില ലഭിക്കുന്നുണ്ട്‌. തമിഴ്‌നാട്‌, കർണ്ണാടകം എന്നിവിടങ്ങളിൽ ഉണ്ടായ  അതികഠിനമായ വരൾച്ച ഉത്പാദനത്തെ കാര്യമായി ബാധിച്ചതാണ്‌ ഈ വിലവർദ്ധനവിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്‌. വിലയുടെ കാര്യത്തിൽ ഉടൻ ഒരു തിരിച്ചുപോക്ക്‌ ഉണ്ടാവില്ലെന്നാണ്‌ വിപണിവൃത്തങ്ങൾ നൽകുന്ന സൊ‍ാചന. ഇന്ന്‌ കമ്പോളത്തിൽ ഒരു പൊതിച്ച നാളികേരത്തിന്‌ 20 രൂപയോളം ലഭിക്കുന്നുണ്ട്‌. കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന നാളികേരത്തിന്റെ ശരാശരി ഭാരം (പൊതിച്ച തേങ്ങ വെള്ളത്തോടുകൂടി) 446 ഗ്രാമായി കണക്കാക്കിയിരിക്കുന്നു. ഇതിൽ നിന്നും ലഭ്യമാകുന്ന കൊപ്ര ഏകദേശം 133 ഗ്രാം വരും (കൊപ്രയുടെ അളവ്‌ 30 ശതമാനം എന്ന്‌ കണക്കാക്കിയാൽ). തേങ്ങയിൽ നിന്നും ലഭ്യമാക്കുന്ന കൊപ്രയുടെ അളവും സാധാരണ ഇനങ്ങളിലും സങ്കരയിനങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു (പട്ടിക 2, 3).
തേങ്ങയുടെ ഭാരവും വിലയിലെ വർദ്ധനവും
ശാസ്ത്രീയ പരിചരണം തേങ്ങയുടേയും കൊപ്രയുടേയും തൂക്കത്തിൽ ഗണ്യമായ വർദ്ധനവ്‌ ഉണ്ടാക്കുന്നുവേന്നാണ്‌ ഇതിൽ നിന്നെല്ലാം നമുക്ക്‌ മനസ്സിലാക്കാവുന്നത്‌. മുൻകാലങ്ങളിൽ തേങ്ങയ്ക്ക്‌ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്‌ വില നിശ്ചയിക്കുന്നതെങ്കിൽ ഇപ്പോൾ ഭാരം അടിസ്ഥാനപ്പെടുത്തിയാണ്‌.  തേങ്ങയുടെ തൂക്കം കൂടുന്നതനുസരിച്ച്‌ വിലയിൽ ആനുപാതികമായി വർദ്ധന ലഭിക്കുന്നത്‌ കർഷകർക്ക്‌ തെങ്ങിന്‌ വളമിടാനും പരിചരിക്കാനുമുള്ള ഉത്തേജനമാകണം. നമ്മുടെ കർഷക കൂട്ടായ്മകൾ മറ്റു പ്രവർത്തനങ്ങളോടൊപ്പം ഈ സന്ദേശം കൂടി അംഗങ്ങളിൽ എത്തിക്കുകയും തെങ്ങ്‌ പരിപാലനത്തിൽ കൂടുതൽ ശ്രദ്ധിക്കുകയും വേണം.

പട്ടിക 4ൽ കാണിച്ചിരിക്കുന്നതുപോലെ കിലോഗ്രാമിന്‌ 35 രൂപ ലഭിക്കുന്ന സാഹചര്യത്തിൽ 200 ഗ്രാം തൂക്കത്തിൽ വർദ്ധന വരുമ്പോൾ 7 രൂപ തേങ്ങയൊന്നിന്‌ അധികം ലഭിക്കുന്നു. ഇനി ഇത്തരം കണക്കുകൂട്ടലോടെ കർഷകർ തെങ്ങിനെ പരിചരിക്കട്ടെ! വരാൻപോകുന്നത്‌ കേരകർഷകരുടെ സുവർണ്ണകാലം തന്നെ.

സുസ്ഥിരവിലയാണ്‌ സുപ്രധാനം



കെ. എസ്‌. സെബാസ്റ്റ്യൻ
അസി. മാർക്കറ്റിംഗ്‌ ഓഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി -11
1950കളിൽ ദേശീയവരുമാനത്തിന്റെ 55 ശതമാനം കൃഷിയിൽ നിന്നും 15 ശതമാനം വ്യവസായത്തിൽ നിന്നും 30 ശതമാനം സേവന മേഖലയിൽ നിന്നുമായിരുന്നത്‌, 2010 ആയപ്പോഴേക്ക്‌ യഥാക്രമം 18%, 26 %, 56% എന്ന നിലയിലേക്ക്‌ മാറിയിരിക്കുന്നു.ഏകദേശം വികസിത രാജ്യങ്ങൾക്ക്‌  സമാനമായ ഒരു സ്ഥിതിവിശേഷമാണ്‌ ഈ മാറ്റത്തിലൂടെ രൂപപ്പെട്ടിരിക്കുന്നതെങ്കിലും വികസിത രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി 18 ശതമാനം മാത്രം ദേശീയ വരുമാനത്തിലേക്ക്‌ സംഭാവന ചെയ്യുന്ന കാർഷിക മേഖലയെയാണ്‌ 50 ശതമാനത്തിലേറെ ജനങ്ങൾ ജീവസന്ധാരണത്തിനായി ആശ്രയിക്കുന്നത്‌. ആയതിനാൽ കൃഷിയിൽ നിന്നും വരുമാനം വർദ്ധിപ്പിക്കുവാനും കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ജീവിത നിലവാരം ഉയർത്തുവാനുമുള്ള പ്രവർത്തനങ്ങൾ പരമപ്രധാനമായിക്കണ്ട്‌ പ്രവർത്തിക്കേണ്ടതുണ്ട്‌. കൃഷിയിൽ നിന്നും സുസ്ഥിരവും ആകർഷകവുമായ വരുമാനം ഉറപ്പാക്കുന്ന സംവിധാനം നിലവിൽ വന്നെങ്കിൽ മാത്രമേ ഈ മേഖല അഭിവൃദ്ധിപ്പെടുകയുള്ളൂ. ഇതിനാലാണ്‌  കാർഷികോൽപന്നങ്ങളുടെ വിലസ്ഥിരത ഉറപ്പാക്കുന്നതിനുള്ള നയപരമായ പലതീരുമാനങ്ങളും സർക്കാർ കാലാകാലങ്ങളിൽ കൈക്കൊള്ളുന്നത്‌.  കാർഷികോൽപന്നങ്ങളുടെ വിലസ്ഥിരത കർഷകരുടെ വരുമാനസ്ഥിരതയ്ക്ക്‌ പുറമേ കാർഷികോൽപന്നങ്ങൾ അസംസ്കൃത വസ്തുക്കളായി ഉപയോഗിക്കുന്ന വ്യവസായ മേഖലയുടെ സുസ്ഥിരതയ്ക്കും അനുപേക്ഷണിയമാണ്‌. കാർഷികോൽപന്നങ്ങളുടെ വിലയിലെ വലിയ വ്യതിയാനങ്ങളാണ്‌ കർഷകരെ പലപ്പോഴും കാർഷിക പ്രവർത്തനങ്ങളിൽ വിമുഖരാക്കുന്നതിനുള്ള പ്രധാന കാരണമായിക്കാണുന്നത്‌.  കാർഷികോൽപന്നങ്ങളുടെ സുസ്ഥിരവും ലാഭകരവുമായ വില ഉറപ്പാക്കാൻ കഴിഞ്ഞാൽ തീർച്ചയായും കർഷകരുടെ ആത്മവിശ്വാസം ഉയരുമെന്നതിൽ സംശയമില്ല. എന്നാൽ കാർഷികോൽപ്പന്നങ്ങളുടെ വിലയിലെ സ്ഥിരത ഉറപ്പാക്കുവാൻ കഴിയുക എന്നത്‌ എല്ലാക്കാലത്തേയും വലിയ വെല്ലുവിളിയാണ്‌ താനും.
കാർഷികോൽപന്നങ്ങളുടെ വിലയിലുണ്ടാകുന്ന വലിയ വ്യതിയാനങ്ങൾ നിയന്ത്രിക്കുവാൻ താങ്ങുവിലയിലൂടേയും, വില സ്ഥിരതാഫണ്ട്‌ പദ്ധതികളിലൂടെയും, കയറ്റുമതി ഇറക്കുമതി നിയന്ത്രണങ്ങളിലൂടേയുമൊക്കെ സർക്കാർ ശ്രമിക്കുമെങ്കിലും, പലപ്പോഴും വിജയത്തിലെത്തുന്നതായി കാണുന്നില്ല. കാർഷികോൽപന്നങ്ങളുടെ വിലയിലെ അസ്ഥിരത പരിഗണിക്കുമ്പോൾ നാളികേരത്തിനും നാളികേര ഉൽപന്നങ്ങൾക്കും മുന്തിയ സ്ഥാനമുണ്ട്‌.  നമ്മുടെ സംസ്ഥാനത്തെ പ്രധാന കാർഷിക ഉൽപന്നങ്ങളായ തേങ്ങയുടെയും റബ്ബറിന്റെയും കഴിഞ്ഞ 10 വർഷത്തെ ശരാശരി വില താഴെ പട്ടികയിൽ കൊടുത്തിരിക്കുന്നു.
കളാണുസൃതമായ വില വർദ്ധനവുണ്ടാകാതിരിക്കുകയും, അതോടൊപ്പം വിലയിലെ വലിയ അസ്ഥിരതയും ഈ മേഖല കർഷകർക്ക്‌ ആകർഷണീയമാക്കിയില്ലെങ്കിൽ അതിശയിക്കാനില്ല.
താങ്ങുവില താങ്ങാകാതെ വരുന്നു
നാളികേരാധിഷ്ഠിത സമ്പട്‌വ്യവസ്ഥയുടെ പ്രാധാന്യവും, നാളികേരകൃഷിയിലേർപ്പെട്ടിരിക്കു
ന്ന ചെറുകിട നാമമാത്ര കർഷകരുടെ ബാഹുല്യവുമൊക്കെ മനസ്സിലാക്കി തന്നെയാണ്‌ സർക്കാർ ഈ മേഖലയിലെ പ്രധാനപ്പെട്ട ഉൽപന്നമായ കൊപ്രയ്ക്ക്‌ താങ്ങുവിലയേർപ്പെടുത്തുവാൻ തീരുമാനമെടുത്തത്‌. നാളികേരത്തിന്‌ വിലതകർച്ചയുണ്ടാകുമ്പോൾ ഗവണ്‍മന്റ്‌ കൊപ്രയ്ക്ക്‌ താങ്ങുവില പ്രഖ്യാപിക്കുകയും സംഭരണം ആരംഭിക്കുകയും ചെയ്യാറുണ്ട്‌. എന്നാൽ വിവിധങ്ങളായ കാരണങ്ങളാൽ ഈ ഉദ്യമം ഫലപ്രാപ്തിയിലെത്തുന്നതായി മിക്കപ്പോഴും കാണുന്നില്ല. കടുത്ത സാമ്പത്തിക ബാദ്ധ്യത വരുത്തിവെയ്ക്കാവുന്നതും വർദ്ധിച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുമായ ഈ ഉദ്യമം പലപ്പോഴും നാമമാത്രമായി നടത്തി സർക്കാർ പിൻവാങ്ങുകയാണ്‌ അനുഭവം. ഭാവിയിലും ഭിന്നമായ പ്രവർത്തനങ്ങൾ പ്രതീക്ഷിക്കുന്നത്‌ യുക്തി രഹിതമായിരിക്കുമെന്ന്‌ തോന്നുന്നു. മുൻകാലങ്ങളിൽ സർക്കാർ പ്രഖ്യാപിച്ചിരുന്ന താങ്ങുവിലയും നടത്തിയ സംഭരണങ്ങളും താഴെ പട്ടികയിൽ കൊടുത്തിരിക്കുന്നു.
തുടർന്ന്‌ കാണിച്ചിരിക്കുന്ന പട്ടിക-2ൽ നിന്നും ഉൽപന്നത്തിന്റെ 10 ശതമാനം പോലും ഈ സംഭരണ പ്രക്രിയയിലൂടെ സംഭരിക്കുവാൻ വിലത്തകർച്ചയുണ്ടായ വർഷങ്ങളിൽ കഴിഞ്ഞിട്ടില്ലെന്ന്‌ വ്യക്തമാകുന്നു. കൂടുതൽ വിലത്തകർച്ചയിലേയ്ക്ക്‌ പോകാതിരിക്കുവാൻ ഒരു പക്ഷെ ഈ ശ്രമങ്ങൾ ഉപകരിച്ചിട്ടുണ്ടെങ്കിൽകൂടി വില
ഉയർത്തുവാൻ ഈ ശ്രമങ്ങളിലൂടെ കഴിഞ്ഞുവേന്ന്‌ ആരും വാദിക്കുമെന്ന്‌ തോന്നുന്നില്ല. തുടർ സീസണിൽ ഉൽപാദനത്തിൽ ഉണ്ടായിട്ടുള്ള ഇടിവാണ്‌ കർഷകരെ മുൻവർഷങ്ങളിലൊക്കെ വിലതകർച്ചയിൽ നിന്നും രക്ഷിച്ചതെന്ന്‌ ഈ മേഖലയെ നിരീക്ഷിച്ചിട്ടുള്ളവർക്ക്‌ ബോദ്ധ്യമുണ്ട്‌.
വിലസ്ഥിരതാ ഫണ്ടുകളും വിഫലമാകുന്നു
വാണിജ്യ വിളകളായ തേയില, കാപ്പി, റബ്ബർ, പുകയില എന്നിവയ്ക്ക്‌ വില സ്ഥിരതാ ഫണ്ട്‌ പദ്ധതി 2003 ഏപ്രിൽ മുതൽ നിലവിലുണ്ട്‌. ഈ ഉൽപന്നങ്ങൾക്ക്‌ വിലയിടിയുമ്പോൾ കർഷകർക്ക്‌ ആശ്വാസം നൽകുവാനും അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുവാനുമാണ്‌ ഈ പദ്ധതി. ഒരംഗത്തിന്‌ 500 രൂപയെന്ന നിരക്കിൽ അംഗത്വഫീസായി കർഷകരിൽ നിന്നു ശേഖരിക്കുന്ന 17.12 കോടിയും ഗവണ്‍മന്റ്‌ ഇതിലേയ്ക്കായി നീക്കി വെച്ചിരിക്കുന്ന 482.88 കോടി രൂപയും ചേർത്ത്‌ 500 കോടി രൂപയായിരുന്നു ഈ ഫണ്ടിലേയ്ക്കായി സർക്കാർ നിശ്ചയിച്ചിരുന്നത്‌. വിലയിടിയുമ്പോൾ (കഴിഞ്ഞ 7 വർഷ അന്താരാഷ്ട്രവിലയുടെ ശരാശരിയിൽ നിന്നും 20% വില കുറയുമ്പോൾ) സർക്കാർ കർഷകന്‌ ആശ്വാസമായി 1000 രൂപ നൽകുകയും, വില വ്യതിയാനം 20 ശതമാനത്തിനുള്ളിലാണെങ്കിൽ കർഷകരും ഗവണ്‍മന്റും 500 രൂപ വീതം ഫണ്ടിലേയ്ക്ക്‌ അടയ്ക്കുകയും വില 20 ശതമാനത്തിലേറെയായാൽ കർഷകർ 1000 രൂപ അടയ്ക്കുകയും ചെയ്യുന്നതായിരുന്നു ഈ പദ്ധതി. ഈ പദ്ധതിയുടെ അനാകർഷത്വം മൂലം 2013 മാർച്ച്‌ 31 ന്‌ ഈ പദ്ധതി പിൻവലിയ്ക്കുകയും പരിഷ്കരിച്ച വിലസ്ഥിരതാ ഫണ്ട്‌ പദ്ധതി ആവിഷ്ക്കരിക്കുകയും ചെയ്തു. ഈ പദ്ധതിയിൽ നടപ്പുവർഷത്തിന്റെ തൊട്ടു മുൻപുള്ള 5 വർഷത്തെ അന്താരാഷ്ട്ര വിലയുടെ ശരാശരി കണക്കാക്കി, ആ ശരാശരിവിലയുടെ 15 ശതമാനത്തിൽ താഴെ വില വന്നാൽ കർഷകർക്ക്‌ ഹെക്ടറിന്‌ 12,000 രൂപ നിരക്കിൽ പരമാവധി 60,000 രൂപ വരെ നഷ്ടപരിഹാരം നൽകുന്ന പദ്ധതിയാണ്‌ 2013 ഏപ്രിൽ 1 മുതൽ കേന്ദ്ര ഗവണ്‍മന്റ്‌ നടപ്പാക്കി വരുന്നത്‌. ഈ പദ്ധതിയും ഈ കാർഷിക ഉൽപന്നങ്ങളുടെ വിലയെ പിടിച്ചുനിർത്തുവാൻ സഹായിക്കുന്നില്ലെന്ന്‌ റബ്ബറിന്റെ നിലവിലുള്ള തകർച്ച നമുക്ക്‌ മനസ്സിലാക്കിത്തരുന്നു.
2013 ഏപ്രിൽ -1 മുതലുള്ള റബ്ബറിന്റെ പ്രതിമാസ വില
ആഗോളവത്കരണത്തോടൊപ്പം, പ്രദേശിക ഉടമ്പടികളും മറ്റും  നിലവിലുള്ളതിനാൽ സർക്കാരിന്‌ പലപ്പോഴും നയരൂപീകരണത്തിലൂടെ ഉൽപന്ന വിലയിൽ സ്വാധീനം ചെലുത്തുവാൻ കഴിയാതെ വരുന്നു. ഇറക്കുമതി തീരുവ ഉയർത്തിയും, കയറ്റുമതിക്ക്‌ പ്രോത്സാഹനം നൽകിയും വിലതകർച്ചയെ പിടിച്ചു നിർത്തുവാനുള്ള ശ്രമങ്ങൾ പലപ്പോഴും വിജയത്തിലെത്തുന്നതായി കാണുന്നില്ല.
കാല വ്യതിയാനങ്ങൾക്ക്‌ അനുസൃതമായി ഉൽപാദനത്തിൽ വലിയ വ്യതിയാനങ്ങളുണ്ടാകുന്ന വിളകളിൽ വിലത്തകർച്ച സ്വഭാവികമാണ്‌. ഉൽപന്നങ്ങൾ അസംസ്കൃത വസ്തുക്കളായി തന്നെ വിൽക്കുന്ന സാഹചര്യം തീർച്ചയായും വില തകർച്ചയ്ക്ക്‌ ആക്കം കൂട്ടുകയും ചെയ്യും. ഉൽപന്നങ്ങൾ പിടിച്ചുവെയ്ക്കുവാനോ, കൂട്ടായി ശേഖരിച്ച്‌ വിലപേശാനോ അനുകൂലമായ കമ്പോള സാഹചര്യങ്ങളിൽ വിപണനം ചെയ്യുവാനോ കഴിയാത്ത ചെറുകിട നാമമാത്ര കർഷകരുടെ വിള കൂടിയാകുമ്പോൾ വിലതകർച്ച അതിരൂക്ഷമാകുന്നത്‌ സ്വാഭാവികമാണ്‌. നാളികേരത്തിന്റെ കാര്യത്തിൽ ഈ കാരണങ്ങളാലാണ്‌ വിലതകർച്ച പലപ്പോഴും രൂക്ഷമായിട്ടുള്ളത്‌.  ഈ സാഹചര്യങ്ങൾക്ക്‌ ഒരു മാറ്റം ഉണ്ടാകണമെങ്കിൽ ചെറുകിട നാമമാത്ര കർഷകരുടെ കൂട്ടായ്മകൾ രൂപപ്പെടുത്തി ഉൽപന്നങ്ങൾ ശേഖരിച്ച്‌ സംസ്കരിച്ച്‌ മൂല്യ വർദ്ധിത ഉൽപന്നങ്ങളായി വിപണനം ചെയ്യുവാനുള്ള ശ്രമങ്ങൾ ഉണ്ടായേ മതിയാകൂ. നാളികേരത്തിന്‌ വൻ വിലത്തകർച്ച ഉണ്ടായിരുന്നപ്പോഴും നാളികേരമേഖലയിൽ പ്രവർത്തിക്കുന്ന വൻകിട കമ്പനികൾ നാളികേര ഉൽപന്നങ്ങളുടെ വിലയിൽ ഒരു കുറവ്‌ വരുത്തിയിരുന്നില്ലെന്ന്‌ ശ്രദ്ധിക്കപ്പെടേണ്ടതാണ്‌. വിലത്തകർച്ചയിലൂടെ നാളികേര കർഷകർക്കുണ്ടായ കോടികളുടെ നഷ്ടം നാളികേരം അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന വൻകിട കമ്പനികളുടെ ലാഭമായി മാറുന്നത്‌ കഴിഞ്ഞ കാലങ്ങളിലൊക്കെ നാം കണ്ടുവല്ലോ. വിലത്തകർച്ചയിൽ പരമാവധി ലാഭം കൊയ്യുന്നതോടൊപ്പം വിലതകർച്ചയുടെ സാഹചര്യം തുടർന്നുപോകുവാനുള്ള ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുവാനും ഇത്തരക്കാർ ശ്രമിക്കുമെന്നുള്ളത്‌ സ്വാഭാവികമാണ്‌. നാളികേര മേഖലയിലെ തൃത്താല കർഷക കൂട്ടായ്മകളായ ഉൽപാദക സോസൈറ്റികളും ഫെഡറേഷനുകളും ഉൽപാദക കമ്പനികളും സജീവമായാൽ വിലയിടിവിനെ നേരിടാനും കർഷകർക്ക്‌ സുസ്ഥിരവും ലാഭകരവുമായ വില നേടിയെടുക്കുവാനും സാധിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. ഇത്തരത്തിലുള്ള ഉദാത്ത മാതൃകകൾ നമുക്ക്‌ മുൻപിലുണ്ടല്ലോ.
അമൂൽ മാതൃകയാകുമ്പോൾ 
ഗുജറാത്തിലെ കീ്റാ ജില്ലയിൽ സ്വകാര്യകമ്പനികളുടെ ചൂഷണത്തിലൂടെ ആത്മഹത്യയുടെ വക്കിലെത്തിയ ചെറുകിട നാമമാത്ര ക്ഷീരകർഷകർ അമൂൽ എന്ന തങ്ങളുടെ തൃത്താല കൂട്ടായ്മയിലൂടെ ലോകത്തിന്‌ കാണിച്ചു കൊടുത്ത മാതൃക നമ്മുടെ മുമ്പിലുണ്ടല്ലോ. താഴെ തട്ടിൽ മിൽക്ക്‌ സോസൈറ്റികൾ, അതിന്‌ മുകളിൽ മിൽക്ക്‌ യൂണിയൻ, ഉയർന്ന തലത്തിൽ ഫെഡറേഷൻ എന്ന അമൂലിന്റെ സംവിധാനത്തിന്‌ ഏകദേശം സമാനമായ ഒരു സംവിധാനമാണ്‌ നാളികേര മേഖലയിലും രൂപപ്പെട്ടുവരുന്നത്‌. ക്ഷീര കർഷകൻ അവന്റെ ഉപഭോഗത്തിനുള്ള പാൽ മാത്രം നീക്കിവെച്ച്‌ ബാക്കി സോസൈറ്റിയ്ക്ക്‌ നൽകുകയും സോസൈറ്റികൾ കർഷകരുടെ പാൽ ശേഖരിച്ച്‌ യൂണിയനുകൾക്ക്‌ നൽകുകയും, യൂണിയനുകൾ സംസ്ക്കരണവും മൂല്യവർദ്ധനവുമായുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത്‌ നടത്തുകയും ഫെഡറേഷൻ ഈ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതുമായ ഒരു സംവിധാനമാണ്‌ അമൂൽ ഒരുക്കിയിരിക്കുന്നത്‌. അമൂലിന്റെ പ്രവർത്തന വിജയം കണ്ട്‌ രൂപപ്പെടുത്തിയിട്ടുള്ള അമൂൽ മാതൃകകളാണ്‌ കേരളത്തിലെ മിൽമയും, തമിഴ്‌നാട്ടിലെ ആവിനും, കർണ്ണാടകത്തിലെ നന്ദിനിയും, മഹാരാഷ്ട്രയിലെ ഗോഗുലുമൊക്കെ. ഈ രീതിയിലുള്ള ഒരു സംവിധാനം നമ്മുടെ രാജ്യത്ത്‌ വിവിധങ്ങളായ സംസ്ഥാനങ്ങളിൽ നിലവിൽ വന്നതിനാലാണ്‌, ഭക്ഷ്യവസ്തുക്കളിൽ ഒരു പക്ഷെ ഏറ്റവും വേഗത്തിൽ ചീത്തയാകാവുന്ന പാലിനുപോലും സുസ്ഥിരമായ ഒരു വില ക്ഷീരകർഷർക്ക്‌ നേടികൊടുക്കുവാൻ ഇടയാക്കിയെന്നുള്ളത്‌ നിസ്തർക്കമാണ്‌. വർദ്ധിച്ച ഉത്പാദനം നടക്കുന്ന മേഖലകളിലും, ഉൽപന്ന ലഭ്യത തീരെയില്ലാത്ത പ്രദേശങ്ങളിലുമെല്ലാം ഉൽപന്നത്തിന്‌ ഒരേ വിലയെന്ന അവസ്ഥാവിശേഷം ഉത്പാദകനും ഉപഭോക്താവിനും ഒരേപോലെ പ്രയോജനകരമായ അവസ്ഥാവിശേഷമാണ്‌, അമൂലും അമൂൽ മാതൃകകളും നമുക്ക്‌ കാണിച്ചു തരുന്നത്‌.
പാലിനെയപേക്ഷിച്ച്‌ കൂടുതൽ സമയം കേടുകൂടാതെ സൂക്ഷിച്ച്‌ വെയ്ക്കുവാൻ സാധിക്കുന്നതും, മൂല്യവർദ്ധനവിനും, ഉൽപാദനങ്ങളുടെ നിർമ്മിതിക്കും ധാരാളം സാദ്ധ്യതയുള്ളതുമായ നാളികേരം, കർഷക കൂട്ടായ്മയിലൂടെ സംഭരിക്കുവാനും സംസ്ക്കരിക്കുവാനും,  വിപണന സംവിധാനം ഒരുക്കുവാനും കഴിഞ്ഞാൽ രാജ്യത്തെ ലക്ഷോപലക്ഷം ചെറുകിട നാമമാത്ര നാളികേരകർഷകർക്ക്‌ സുസ്ഥിരമായ വരുമാനം കരഗതമാകുമെന്ന്‌ ഉറപ്പാക്കാം.
മുൻനിരയിൽ 'നീര'
നാളികേര കർഷകർക്ക്‌ ഉയർന്നതും സുസ്ഥിരവുമായ വരുമാനം ലഭിക്കുവാൻ ഏറ്റവും ഉപകരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്ന ഉൽപന്നമാണ്‌ നീര. കാലാവസ്ഥ വ്യതിയാനങ്ങളോ ഉൽപാദനത്തിലുണ്ടാകുന്ന വ്യതിയാനങ്ങളോ നീരയുടെ വിലയിൽ വ്യതിയാനം ഉണ്ടാക്കാത്തതിനാൽ ക്ഷീരകർഷകർക്ക്‌ ഇപ്പോൾ ലഭ്യമായിക്കൊണ്ടിരിക്കുന്നതുപോ
ലുള്ള സുസ്ഥിരവില നാളികേര കർഷകർക്കും കരഗതമാകുവാൻ നീരയുത്പാദനം ഉപകരിക്കും. നീരയുത്പാദനവും സംസ്ക്കരണവും വിപണനവും കർഷക കൂട്ടായ്മയിലൂടെയാകുമ്പോൾ ഇടനിലക്കാരുടെ ഇടപെടലുകൾ ഉണ്ടാവാത്തതിനാൽ കർഷകർ ചൂഷണത്തിന്‌ വിധേയമാകുമെന്ന ശങ്കയും വേണ്ട. ആരോഗ്യമുള്ള തെങ്ങിൽ നിന്നും കർഷകർക്ക്‌ പ്രതിദിനം ശരാശരി 100 രൂപയെങ്കിലും ലഭിക്കാവുന്ന സാഹചര്യം നീരയിലൂടെ ലഭ്യമാകുമ്പോൾ കർഷകരുടെ വരുമാന വർദ്ധനവിനോടൊപ്പം സംസ്ഥാനത്തിന്റെ സമ്പട്‌ വ്യവസ്ഥയ്ക്കും വലിയ ഉണർവ്വ്വ്‌ ഉണ്ടാകുമെന്നുള്ളത്‌ ഉറപ്പാണ്‌.
കരിക്കിനും കഴിയും
നീര കഴിഞ്ഞാൽ ഒരു പക്ഷെ നാളികേര കർഷകർക്ക്‌ ഉയർന്നതും അസ്ഥിരത കുറഞ്ഞതുമായ വരുമാനം ലഭിക്കുവാൻ ഉപകരിക്കുന്നത്‌ കരിക്കിലൂടെയാണ്‌. കർഷകർ കരിക്കിന്‌ അനുയോജ്യമായ ഇനങ്ങൾ വ്യാപകമായി കൃഷി ചെയ്യുകയും കരിക്കായി തന്നെ വിളവെടുക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമുണ്ടായാൽ താരതമ്യേന സുസ്ഥിരവും ഉയർന്നതുമായ വില കർഷകർക്ക്‌ ലഭിക്കുവാൻ അതിടയാക്കും. പുതുകൃഷിയും പുനർകൃഷിയും ചെയ്യുമ്പോൾ തീർച്ചയായും കർഷകർ കരിക്കിന്‌ അനുയോജ്യമായ ഇനങ്ങൾക്ക്‌ മുൻഗണന നൽകുമെന്ന്‌ പ്രതീക്ഷിക്കാം.
മൂല്യ വർദ്ധിത ഉൽപന്നങ്ങളിലൂടെ മുമ്പോട്ട്‌
ഉത്പാദക കൂട്ടായ്മയിലൂടെയുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ ഉത്പാദനവും വിപണനവും ഉത്പാദകർക്ക്‌ ഉയർന്നതും സുസ്ഥിരവുമായ വില നേടിത്തരും. നാളികേര ചിപ്സും, തൂൾ തേങ്ങയും, വെർജിൻ കോക്കനട്ട്‌ ഓയിലും തേങ്ങാ പാൽപൊടി എന്നിവയെല്ലാം ഉത്പാദകർക്ക്‌ വിലസ്ഥിരത നേടുവാൻ ഉപകരിക്കും.
ഉപോൽപന്നങ്ങളും ഉപകരിക്കും
ചകിരിയും, തേങ്ങ വെള്ളവും, ചിരട്ടയുമെല്ലാം മൂല്യവർദ്ധനവ്‌ വരുത്തി വിവിധങ്ങളായ ഉൽപന്നങ്ങളാക്കുവാൻ കഴിയുന്നവയാണ്‌. ഇത്തരം ശ്രമങ്ങൾ നടത്തുന്ന കർഷക കൂട്ടായ്മകളെ സഹായിക്കുവാൻ സർക്കാരിന്റെ ആകർഷണീയമായ പദ്ധതികൾ ഉള്ളതിനാൽ വരും വർഷങ്ങളിൽ, ഉപോൽപന്നനിർമ്മാണത്തിലും വിപണനത്തിലും ഒരു കുതിച്ചു ചാട്ടം പ്രതീക്ഷിക്കാവുന്നതാണ്‌. കർഷക കൂട്ടായ്മയിലൂടെയുള്ള ഈ ഉദ്യമങ്ങൾ ഈ മേഖലയിൽ ഉൽപന്ന വിലസ്ഥിരതയ്ക്ക്‌ മികച്ച പിൻബലം നേടിത്തരുവാൻ ഉപകരിക്കും.

താങ്ങുവില സംഭരണത്തിലൂടെയോ, വിലസ്ഥിരതാ ഫണ്ടുകളുടെ രൂപീകരണത്തിലൂടെയോ സർക്കാർ നയ രൂപീകരണത്തിലൂടെയോ, കാർഷികോൽപന്നങ്ങളുടെ വിലസ്ഥിരത നേടിയെടുക്കുവാൻ കഴിയുമെന്നുള്ള മിഥ്യാബോധം കൈവെടിഞ്ഞ്‌ കർഷക കൂട്ടായ്മയിലൂടെ പരമാവധി കരുത്തുനേടി ഉൽപന്ന സംഭരണത്തിനും, സംസ്ക്കരണത്തിനും വിപണനത്തിനും തനതായ സംവിധാനമൊരുക്കിയാൽ മാത്രമേ ഈ മേഖലയിലെ ലക്ഷോപലക്ഷം ചെറുകിട നാമമാത്ര കർഷകർക്ക്‌ സുസ്ഥിരവും ആകർഷണീയവുമായ വരുമാനം ഉറപ്പാക്കുവാൻ കഴിയുകയുള്ളു. കേരളത്തിലാകമാനം അത്തരമൊരു കൂട്ടായ്മയുടെ ശംഖൊലി മുഴങ്ങുന്നത്‌ ശുഭോദർക്കമാണ്‌.

ആദ്മപഥങ്ങൾ




ജവഹർ മാളിയേക്കൽ
ഇവിടെഎൻആദ്മപഥങ്ങളിലൂടെനീ
ഒരുകനൽനാളമായ്പാഞ്ഞുപോയീടവെ
മറവിതൻമാറാലനീക്കിഎൻഓർമ്മകൾ
പടരുകആണെന്റെസിരകളിലാകവെ
ഒരുകൊടുംകാറ്റിന്റചിറകേന്തിവന്നുനീ
ഒരുവർഷബിന്ദുവായ്‌എന്നിൽപതിച്ചതും
ഒരുനീരരുവിയായ്ഒന്നായ്ഒഴുകിനാം
ഒടുവിൽപിരിയുവാനാകാതെനിന്നതും
പിടയുന്നനെഞ്ചിന്റെചിതയിൽകിടന്നുനിന്
വിരഹമൊരുന്മാദനിർത്തംചവിട്ടവെ
വിധിഒരുവാളുമായ്വന്നാമനസിന്റെ
പകുതിമുറിച്ചതാംനീയൂമായ്പോകവെ
കടലുംകിനാക്കളുംകണികണ്ടിരുന്നഞാ
കനിവിന്റെതിരിനാളംഎന്തിഒഴുകുന്നു.
ഈമൂകമാംപുറംതോടെനിക്കേകുവാൻ,
ഈഅദ്മനൊംബരംഞാൻനുകര്ന്നീടുവാൻ,
ഈവിഷാദത്തിൻചുമടേന്തിനീങ്ങുവാൻ,
ഞാൻചെയ്തപരാധംഎന്തെന്നുചൊല്ലുമോ?
നിന്നിൽഞാൻകണ്ടവിശുദ്ധിയോ?
എന്നിലെനിന്നെപ്രണയിച്ചസത്യമോ?
വരുംജന്മത്തിനായ്കണ്ടസ്വപ്നമോ?
അതോ,ഒക്കയുംഞാൻകണ്ടമിഥ്യയോ?

തേങ്ങ എന്ന അത്ഭുതം


അലീന മേരീ തോമസ്‌, കാർമൽ എച്ച്‌എസ്‌എസ്‌, ചാലക്കുടി

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലത്ത്‌ നമ്മുടെ കേരളത്തിൽ നടന്ന ഒരു കാർഷിക പ്രദർശനത്തിന്റെ കഥയാണിത്‌:-
അക്കാലത്ത്‌ സർക്കാർ ഒരു പുതിയ തീരുമാനമെടുത്തു. കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കാർഷിക പ്രദർശനങ്ങൾ നടത്തണം. അങ്ങനെ, 1857 ൽ മലബാർ കളക്ടറുടെ നേതൃത്വത്തിൽ കോഴിക്കോട്ടു ഒരു കാർഷിക പ്രദർശനം നടന്നു. തിരുവിതാംകൂറിൽ അത്തരമൊരു പ്രദർശനം നടന്നത്‌ 1867 ജനുവരിയിലാണ്‌.
കാഴ്ചബംഗ്ലാവു തോട്ടത്തിൽ നടന്ന ഈ പ്രദർശനത്തിൽ പലതരം സസ്യങ്ങളും പഴങ്ങളും പുഷ്പങ്ങളും ധാന്യങ്ങളുമൊക്കയുണ്ടായിരുന്നു. ഇക്കൂട്ടത്തിൽ ജനങ്ങളെ ഏറ്റവുമധികം അദ്ഭുതപ്പെടുത്തിയത്‌ എന്തായിരുന്നെന്നോ? എഴുപത്തിരണ്ടു തേങ്ങയുള്ള ഒരു വമ്പൻ തേങ്ങാക്കുല!
നാളികേരം കർഷകർ ശ്രദ്ധിക്കാൻ തുടങ്ങിയ കാലമായിരുന്നത്‌. കേരളത്തിന്റെ കുത്തകയെന്നു പരക്കെ അറിയപ്പെട്ട കുരുമുളകായിരുന്നു അതുവരെ 'സൂപ്പർതാരം'. നാളികേരം കുരുമുളകിനെ കടത്തിവെട്ടി. പഴയകാലത്ത്‌ മൂന്നാമത്തെയോ നാലാമത്തെയോ സ്ഥാനത്തു നിന്നിരുന്ന നാളികേരം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി വിളകളിൽ ഒന്നാം സ്ഥാനത്തെത്തി.
ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും പ്രതീകമായിട്ടാണ്‌ കേരളീയർ തെങ്ങിനെ കാണുന്നത്‌. തെങ്ങിനെ കൽപവൃക്ഷം എന്നു വിളിക്കുന്നതു തന്നെ ആവശ്യപ്പെടുന്നതെന്തും തരാൻ കഴിവുള്ളതെന്ന അർത്ഥത്തിലാണല്ലോ?
കേരളം എന്ന്‌ പേര്‌ തെങ്ങുമായി ബന്ധപ്പെട്ട്‌ ഉണ്ടായതാണെന്ന്‌ വാദമുണ്ട്‌, 'കേരം'  എന്ന വാക്കിൽ നിന്ന്‌.
കേരളത്തിലെ വിവിധ ആചാരാനുഷ്ഠാനങ്ങളിൽ ഒരു സുപ്രധാന ഘടകമാണ്‌ നാളികേരം. കേരളത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നാണല്ലോ വിഷു. വിഷുക്കണിയിൽ നാളികേരത്തിന്‌ പ്രധാന സ്ഥാനമുണ്ട്‌. പലയിടങ്ങളിലും ഓട്ടുരുളിയിലെ കണിവിഭവങ്ങൾക്കിരുവശവും മുറിത്തേങ്ങകളിൽ എണ്ണയൊഴിച്ച്‌ തിരിയിട്ട്‌ കത്തിച്ചു വയ്ക്കാറുണ്ട്‌.
ക്രിസ്തുമത വിശ്വാസികളുടെ കുരുത്തോലപ്പെരുന്നാൾ ഏറെ പ്രസിദ്ധമാണ്‌. ക്രിസ്തു ദേവൻ ജറുസലേം നഗരത്തിൽ പ്രവേശിച്ചപ്പോൾ ആഹ്ലാദഭരിതരായ ജനക്കൂട്ടം ഒലിവ്‌ മരച്ചില്ലകളും മറ്റു വഹിച്ചുകൊണ്ടാണ്‌ അദ്ദേഹത്തെ എതിരേറ്റത്‌.
ഇതിന്റെ ഓർമ്മയ്ക്കായാണ്‌ ക്രൈസ്തവർ ഓശാനപ്പെരുന്നാളിന്‌ കുരുത്തോലകളേന്തി പള്ളിയിൽ പ്രദക്ഷിണം നടത്തുന്നത്‌. പള്ളിയിലെ തിരുകർമ്മങ്ങൾക്കു ശേഷം ഈ കുരുത്തോലകൾ വീട്ടിൽ കൊണ്ടുവന്ന്‌ പ്രാർത്ഥനാ മുറിയിൽ സൂക്ഷിക്കും. ഈ കുരുത്തോല എടുക്കുന്നത്‌ തെങ്ങിൽ നിന്നാണ്‌.
രാജസ്ഥാനിലെ ചില വിഭാഗക്കാർക്കിടയിൽ വിവാഹം ഉറച്ചു എന്നറിയാൻ രസകരമായ ഒരു മാർഗമുണ്ട്‌. ചെറുക്കന്‌ പെണ്ണിന്റെ അച്ഛൻ ഒരു തേങ്ങ കൊടുത്തയയ്ക്കും.
നമ്മുടെ നാട്ടിലെ മോതിരം മാറൽ ചടങ്ങിനു പകരമാണിത്‌ നടത്തുന്നതത്രെ.
തെങ്ങിന്റെയും തേങ്ങയുടെയും ഔഷധമൂല്യം പണ്ടേ പ്രസിദ്ധമാണ്‌. തേങ്ങാ വെളിച്ചെണ്ണ, കൂമ്പ്‌, പൂവ്‌, ഓല, തേങ്ങാവെള്ളം, കരിക്ക്‌, കള്ള്‌, തെങ്ങിൻ വേര്‌ എന്നിവയ്ക്കെല്ലാം ഔഷധഗുണമുണ്ട്‌.
'കറുത്ത മരണം' എന്നറിയപ്പെടുന്ന മഹാമാരിയാണല്ലോ പ്ലേഗ്‌. എന്നാൽ, പ്ലേഗ്‌ രോഗനിയന്ത്രണത്തിലും വെളിച്ചെണ്ണയ്ക്ക്‌ സുപ്രധാന പങ്കുണ്ടെന്ന്‌ പഠനങ്ങൾ തെളിയിക്കുന്നു.
1993 ൽ ഗുജറാത്തില പൊട്ടി പുറപ്പെട്ട പ്ലേഗുമൂലം മരിച്ചവരിൽ മലയാളികൾ കുറവായിരുന്നു. ഇതേക്കുറിച്ചു പഠനം നടത്തിയപ്പോൾ അമ്പരിപ്പിക്കുന്ന ഒരു കാര്യം ബോധ്യമായി. ധാരാളം വെളിച്ചെണ്ണ ഉപയോഗിക്കുന്നതിനാലാണ്‌ പല മലയാളി കുടുംബങ്ങളും അന്ന്‌ പ്ലേഗിൽ നിന്നും രക്ഷപ്പെട്ടതത്രേ!
നമുക്ക്‌ വാങ്ങാൻ കിട്ടുന്ന ഏതു പാനീയത്തേക്കാളും പരിശുദ്ധവും പോഷക സമ്പന്നവുമായ ഒരു പാനീയം പ്രകൃതി ഒരുക്കിയിട്ടുണ്ട്‌: കരിക്കിൻ വെള്ളം അഥവാ ഇളനീർ. ധാരാളം പോഷക പദാർത്ഥങ്ങളും മധുരവുമുള്ള ഈ 'സോഫ്റ്റ്‌ ഡ്രിങ്കി'ന്റെ മുമ്പിൽ കൃത്രിമ പാനീയങ്ങൾ തോറ്റോടും!
നാളികേരത്തിന്‌ അവതാരം ആറാണ്‌: ഇളനീർ, ഇളംതേങ്ങ, കൊട്ടത്തേങ്ങ, മുളച്ചതേങ്ങ, പഴുത്തത്തേങ്ങ, വരണ്ടതേങ്ങ എന്നിവയാണ്‌ അവ.
"കൊക്കോസ്‌ ന്യൂസിഫെറ' എന്നാണ്‌ തെങ്ങിന്റെ ശാസ്ത്രീയ നാമം. 'പാമോസി' സസ്യകുടുംബത്തിലെ അംഗമായ തെങ്ങിന്റെ തടിക്കും ഇലകൾക്കുമെല്ലാം പല പ്രത്യേകതകളുണ്ട്‌. തെങ്ങിനെ 'എണ്ണക്കുരു' എന്ന വിളകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഇന്ത്യയിൽ ആകെ തെങ്ങുകൃഷി ചെയ്യുന്ന സ്ഥലത്തിന്റെ പകുതിയിലധികം കേരളത്തിലാണ്‌. കേരളത്തിൽ ഏറ്റവുമധികം തെങ്ങുകൃഷിയുള്ളത്‌ കൊല്ലം ജില്ലയിലാണ്‌.
തെങ്ങ്‌ വിവിധ ഭാഷകളിൽ:-
മലയയാളം        :- നാളികേരം
ഇംഗ്ലീഷ്‌          :- കോക്കനട്ട്‌
തെലുങ്ക്‌          :- തെണ്ണൈ
ബംഗാളി    :- നരിക്കെൽ
ഹിന്ദി        :- നാരിയൽ
പഞ്ചാബി    :- നര്യാൽ
കന്നട    :- തെങ്ങു
ഒറിയ        :- നാഡിയ
ഗുജറാത്തി    :- നാളിയേറി
"ഞങ്ങളുടെ നാട്ടിൽ തെങ്ങിൻ തൈകൾ വളരുന്നില്ലല്ലോ എന്നോർക്കുമ്പോൾ എനിക്ക്‌ അതിയായ ദു:ഖം തോന്നുന്നു."
1955 നവംബർ 27ന്‌ കോയമ്പത്തൂർ സന്ദർശിച്ചപ്പോൾ സോവിയറ്റ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടി സെക്രട്ടറിയായ ക്രൂഷ്‌ ചേവാണ്‌ ഇതു പറഞ്ഞത്‌. കേരളത്തിൽ സമൃദ്ധമായി വളരുന്ന തെങ്ങുകളുടെ ഗുണഗണങ്ങൾ അനുഭവിച്ചറിഞ്ഞപ്പോഴാണ്‌ ക്രൂഷ്‌ ചേവിന്‌ ഈ സങ്കടം തോന്നിയത്‌.
അതുകൊണ്ട്‌ നമുക്ക്‌ നമ്മുടെ കൽപവൃക്ഷത്തെ സംരക്ഷിക്കാൻ നാം ശ്രമിക്കാം. അതിനായി ഒന്നായി അണിചേരാം.

ആവശ്യമുണ്ട്‌ ബഹുമുഖ സമീപനം, നാളികേര വിലയിൽ സ്ഥിരത നേടാൻ



ടി. കെ. ജോസ്‌, ഐ എ എസ്
ചെയർമാൻ, , നാളികേര വികസന ബോർഡ്


നാളികേരത്തിന്‌ ഭേദപ്പെട്ട വില ലഭിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നാളികേര കർഷകരിൽ നിന്ന്‌ ഉയരുന്ന ചോദ്യം എങ്ങിനെ നാളികേരത്തിന്‌ ഭാവിയിലും സ്ഥിരവില ഉറപ്പാക്കാം എന്നതാണ്‌. നാളികേരത്തിൽ മാത്രമല്ല മറ്റേതൊരു കൃഷിയിലും, അതിനെ മാത്രം ആശ്രയിച്ചു കഴിയുന്ന ആളുകളുടെ ഏറ്റവും പ്രസക്തമായ ചോദ്യവും ഇതു തന്നെയാണ്‌; തങ്ങളുടെ വിളവിന്‌ മിതവും ന്യായവും സ്ഥിരതയുള്ളതുമായ വില എങ്ങനെ ലഭ്യമാക്കാൻ കഴിയും. ഈ ചോദ്യത്തിന്‌ കൃത്യമായി ഉത്തരം നൽകുവാൻ കഴിയുന്ന വിളകളിൽ കർഷകർക്ക്‌ വിശ്വാസവും ആവേശവും ഉണ്ടാവുക സ്വാഭാവികമാണ്‌. കഴിഞ്ഞ രണ്ട്‌ മൂന്ന്‌ ദശകങ്ങളായി നാളികേര വിലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ചാഞ്ചാട്ടം മൂലം കർഷകർക്ക്‌ ഒരിക്കലും സ്ഥിരവും മിതവും ന്യായവുമായ വില ലഭിക്കുന്ന സാഹചര്യം തുലോം പരിമിതമായിരുന്നു.  റബ്ബർ പോലുള്ള മറ്റ്‌ കാർഷിക വിളകൾക്ക്‌ ആദായകരമായ, സ്ഥിരതയുള്ള വില ലഭിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ്‌ നാളികേര മേഖലയിൽ ഭാവിയിലെങ്കിലും വിലസ്ഥിരത ഉറപ്പ്‌ വരുത്തുക എന്ന ലക്ഷ്യത്തോടെ മാർച്ച്‌ ലക്കം മാസിക പുറത്തിറക്കുന്നത്‌. അറിവും അനുഭവജ്ഞാനവുമുള്ള നിരവധി ആളുകളുടെ അഭിപ്രായങ്ങൾ ഇക്കാര്യത്തിൽ സ്വരൂപിക്കുകയും വ്യത്യസ്തമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ നാളികേര കർഷക മേഖലയിലെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്യുക എന്നതാണ്‌ ഈ ലക്കത്തിലെ പ്രത്യേക വിഷയംകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.
നാളികേരം പോലെയുള്ള കൃഷിയിൽ ലോകവിപണിയുമായിച്ചേർന്ന്‌ ദേശീയ - സംസ്ഥാന വിലകൾ നിശ്ചയിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ്‌ നാം കടന്നുപോകുന്നത്‌. അന്തർദേശീയ വിലയുമായി ബന്ധപ്പെട്ടുതന്നെയാണ്‌ ഇന്ത്യയിലേയും കേരളത്തിലേയും വെളിച്ചെണ്ണയുടേയും കൊപ്രയുടേയും വില  കഴിഞ്ഞ 20 വർഷങ്ങളായി നിശ്ചയിക്കപ്പെട്ടുപോരുന്നത്‌. അന്തരാഷ്ട്ര വിലയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ഇന്ത്യയിലേയും കേരളത്തിലേയും വെളിച്ചെണ്ണ വിപണിയെ ബാധിക്കുന്നത്‌ സ്വാഭാവികമാണ്‌. പക്ഷേ മറ്റ്‌ പല കേരോത്പാദക രാജ്യങ്ങളിലും വെളിച്ചെണ്ണ, കൊപ്ര വിപണികൾക്ക്‌ അപ്പുറത്ത്‌ നാളികേര വില അതിനെ അമിതമായി ആശ്രയിക്കാതെ നിശ്ചയിക്കപ്പെടുന്ന പ്രവണതകളുണ്ട്‌. അത്തരം രാജ്യങ്ങളുടെ അനുഭവങ്ങളിൽ നിന്നും നാം പഠിക്കേണ്ട ചില പാഠങ്ങളുമുണ്ട്‌. നമ്മുടെ അയൽരാജ്യവും ഒരു ചെറു ദ്വീപ്‌ രാഷ്ട്രവുമായ ശ്രീലങ്കയിൽ നാളികേരത്തിന്‌ ഇന്ത്യയിലേയും കേരളത്തിലേയും വിലയേക്കാൾ മാന്യവും സ്ഥിരവുമായ വില ലഭിക്കുന്ന കാഴ്ച നമുക്ക്‌ കാണുവാൻ സാധിക്കുന്നുണ്ട്‌. ഫിലിപ്പീൻസ്‌, ഇന്തോനേഷ്യ, തായ്‌ലൻഡ്‌ എന്നിവിടങ്ങളിലേയും സ്ഥിതി വ്യത്യസ്തമല്ല. വെളിച്ചെണ്ണയുടേയും കൊപ്രയുടേയും വിലയിൽ നിന്ന്‌ സ്വതന്ത്രമാക്കി നാളികേര കർഷകർക്ക്‌ നാളികേരത്തിന്‌ മികച്ച വില ലഭിക്കുന്ന  സാഹചര്യം സൃഷ്ടിച്ചെടുക്കുക എന്നതു തന്നെയാണ്‌ ഭാവിയിലെ വിലസ്ഥിരതയുമായി ബന്ധപ്പെട്ട്‌ ചിന്തിക്കുമ്പോൾ ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം. ഇതിന്‌ ആവശ്യമായ സൗകര്യങ്ങൾക്ക്‌ നാളികേര ടെക്നോളജി മിഷൻ എന്ന പദ്ധതി വഴി ചെറിയ തോതിലെങ്കിലും ബോർഡ്‌ ശ്രമിച്ചുവരികയായിരുന്നു. ഏകദേശം മുന്നൂറോളം സംസ്ക്കരണ യൂണിറ്റുകൾ നാളികേര സംസ്ക്കരണ രംഗത്ത്‌ നാളികേര ടെക്നോളജി മിഷന്റെ സഹായത്തോടെ ഇന്ന്‌ പ്രവർത്തിക്കുന്നുണ്ട്‌. ഇത്തരത്തിലുള്ള യൂണിറ്റുകളുടെ എണ്ണം വളരെക്കൂടുതൽ വർദ്ധിപ്പിക്കുക എന്നതാണ്‌ കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും പുറമേയുള്ള ഉൽപന്നങ്ങൾ നിർമ്മിക്കുന്ന കാര്യത്തിൽ നാം ചെയ്യേണ്ടത്‌.  ഈ യൂണിറ്റുകളുടെ എണ്ണം വർദ്ധിക്കുന്നു എന്നതുകൊണ്ട്‌ മാത്രമാകുന്നില്ല, യൂണിറ്റുകളുടെ വ്യാപനം (വിതരണം) കൂടി വർദ്ധിക്കേണ്ടതുണ്ട്‌. നിലവിലുള്ള 300 യൂണിറ്റുകളിൽ ബഹുഭൂരിപക്ഷവും തമിഴ്‌നാട്‌, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലാണ്‌ കേന്ദ്രീകരിച്ചിരിക്കുന്നത്‌. കേരളത്തിലെ 14 ജില്ലകളിലും നാളികേര കൃഷിയുണ്ട്‌. അതിൽ 11 ജില്ലകളിൽ 25,000 ഹെക്ടറിൽ കൂടുതൽ തെങ്ങുകൃഷിയുമുണ്ട്‌. 25000 ഹെക്ടറിൽ കൂടുതൽ നാളികേര കൃഷിയുള്ള ജില്ലകളിൽ ഇത്തരത്തിൽ ധാരാളം യൂണിറ്റുകൾ ഉയർന്നുവരേണ്ടതുണ്ട്‌. അക്കാരണംകൊണ്ട്‌ തന്നെയാണ്‌ 25000 ഹെക്ടർ കൂടുതൽ കൃഷിയുള്ള ജില്ലകളിൽ നാളികേര പാർക്കുകൾ സ്ഥാപിക്കുന്നതിനുവേണ്ടി അതാത്‌ സംസ്ഥാന ഗവണ്‍മന്റുകളോട്‌ ആവശ്യപ്പെട്ടിരുന്നത്‌. കർണ്ണാടക സംസ്ഥാനത്ത്‌ അഞ്ചും  കേരളത്തിൽ മൂന്നും നാളികേര പാർക്കുകൾ പ്രഖ്യാപിക്കപ്പെടുകയുണ്ടായി. കർണ്ണാടകത്തിൽ പ്രഖ്യാപിക്കപ്പെട്ട അഞ്ചിൽ 3 എണ്ണത്തിന്‌ സ്ഥലം ഏറ്റെടുത്ത്‌ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. 



മൂല്യവർദ്ധിത ഉൽപന്നങ്ങളിൽ ശ്രദ്ധിക്കേണ്ട മേഖലകൾ  ഇളനീർ സംസ്ക്കരണ യൂണിറ്റും നാളികേരത്തിൽ നിന്നുത്പാദിപ്പിക്കുന്ന വെർജിൻ വെളിച്ചെണ്ണ, തേങ്ങ ക്രീം, തേങ്ങ പാൽ, തേങ്ങാപ്പാൽപൊടി, തൂൾതേങ്ങ തുടങ്ങിയ നിലവിലുള്ള വിവിധ മൂല്യവർദ്ധിത ഉൽപന്നങ്ങളുടേതാണ്‌. ഇതിന്‌ പുറമേ തമിഴ്‌നാട്ടിൽ മൂന്ന്‌ വർഷക്കാലത്തേക്ക്‌ നീര ഉത്പാദനത്തിന്‌ അനുമതി ലഭിച്ചു കഴിഞ്ഞു. കേരളത്തിൽ നാളികേര വികസന ബോർഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 173 ഫെഡറേഷനുകൾക്കും പരീക്ഷണാടിസ്ഥാനത്തിൽ 1500 തെങ്ങുകളിൽ നിന്നും നീര ഉത്പാദിപ്പിക്കുന്നതിന്‌ അനുമതി നൽകുന്നതിന്‌ സംസ്ഥാന ഗവൺമന്റ്‌ തീരുമാനമെടുത്തിട്ടുണ്ട്‌. സ്വാഭാവികമായും നീരയുടെ ഉത്പാദനവും അതിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങളും അടുത്ത രണ്ട്‌ മൂന്ന്‌ വർഷക്കാലം കൊണ്ട്‌ നാളികേര മേഖലയിൽ ശ്രദ്ധേയമായ ഫലങ്ങൾ ഉണ്ടാക്കാൻ പര്യാപ്തമാണ്‌ എന്ന്‌ ചിന്തിക്കുന്നു. വളരെയധികം ശ്രദ്ധയും മുൻഗണനയും ആവശ്യമുള്ള ഒരു മേഖലയാണ്‌ നീരയുത്പാദനം എന്നതുകൊണ്ടുതന്നെ സംസ്ഥാന ഗവണ്‍മന്റ്‌ ആദ്യമായി അനുവദിച്ചിരിക്കുന്ന നീരയുടെ പെയിലറ്റ്‌ പദ്ധതിയിൽ കർഷക കൂട്ടായ്മകൾക്കാണ്‌ മുൻഗണന നൽകിയിരിക്കുന്നത്‌.
നാളികേര വികസന ബോർഡ്‌ ആകട്ടെ 2011 മുതൽ തൃത്താല കർഷക കൂട്ടായ്മകൾ ഊർജ്ജിതമായി രൂപീകരിക്കുന്നതിനും അവ വികസിപ്പിക്കുന്നതിനും താൽപര്യമെടുത്ത്‌ വരികയായിരുന്നു. ഇന്ന്‌ 12 ഉത്പാദക കമ്പനികളും 180 ഉത്പാദക ഫെഡറേഷനുകളും 4000 ലേറെ നാളികേരോത്പാദക സംഘങ്ങളും കേരളത്തിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞിട്ടുണ്ട്‌. മന്ത്രിസഭ തീരുമാനം എടുക്കുന്നതുവരെയുണ്ടായിരുന്ന 173 ഉത്പാദക ഫെഡറേഷനുകൾക്കും നീര ഉത്പാദിപ്പിക്കുന്നതിന്‌ ലൈസൻസ്‌ നൽകുന്നതിനാണ്‌ ആദ്യതീരുമാനം. സ്വഭാവികമായും ഈ പെയിലറ്റ്‌ പദ്ധതി പൂർണ്ണമായി വിജയിപ്പിച്ചാൽ സംശയരഹിതമന്യേ മുഴുവൻ കർഷക കൂട്ടായ്മകൾക്കും നീര ഉത്പാദിപ്പിക്കുന്നതിന്‌ അനുമതി ലഭ്യമാക്കാൻ കഴിയും എന്ന്‌ പ്രതീക്ഷിക്കാം. അതിന്റെ താക്കോൽ ഉത്പാദക കൂട്ടായ്മകളുടെ പക്കൽ തന്നെയാണ്‌. വളരെ സൂക്ഷ്മതയോടെയും ശ്രദ്ധിച്ചും ആശങ്കകൾക്കും ആക്ഷേപങ്ങൾക്കും ഇടനൽകാതെയും നീര ഉത്പാദിപ്പിക്കുകയും അതിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുക എന്നുള്ള ഒരു ഊർജ്ജിത പദ്ധതി കർഷക കൂട്ടായ്മകൾ ഏറ്റെടുക്കേണ്ടതുണ്ട്‌. രൂപീകൃതമായിരിക്കുന്ന 12 ഉത്പാദക കമ്പനികളും നീര ഉത്പാദിപ്പിക്കുന്നതിനുള്ള വിശദമായ പ്രോജക്ട്‌ റിപ്പോർട്ട്‌ സംസ്ഥാന സർക്കാരിനും ധനകാര്യ സ്ഥാപനങ്ങൾക്കും സമർപ്പിച്ചുകഴിഞ്ഞു. നാളികേര വികസന ബോർഡിന്റെ ടെക്നോളജി മിഷൻ ഓൺ കോക്കനട്ട്‌ പദ്ധതിപ്രകാരം ലഭ്യമാകുന്ന സാമ്പത്തിക - സാങ്കേതിക സഹായം ഇത്തരത്തിൽ നീര ഉത്പാദക യൂണിറ്റുകൾക്ക്‌ ലഭ്യമാക്കുന്നതാണ്‌. ഇങ്ങനെ നീര വഴി നാളികേരമേഖലയിൽ ഭാവിയിലെ വില സ്ഥിരതയ്ക്കുള്ള തുടക്കം കുറിക്കാൻ സാധിക്കും എന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.
തൃത്താല കർഷക കൂട്ടായ്മകളെ ശാക്തീകരിച്ചു കൊണ്ട്‌ നാളികേരത്തിന്റെ വിപണി നിയന്ത്രണ സംവിധാനങ്ങളിലേക്ക്‌ ഇടപെടാൻ സാധിക്കുന്ന ശക്തമായ സംവിധാനമായി അവയെ എത്രവേഗം മാറ്റാൻ കഴിയും എന്നതാണ്‌ അടുത്തത്തായി ഉയർന്നുവരുന്ന ചോദ്യം. നാളികേര സംസ്ക്കരണ സാങ്കേതിക വിദ്യയിൽ ഏറ്റവും അടുത്ത കാലത്തുണ്ടായ ഒരു വലിയ മുന്നേറ്റമാണ്‌ നാളികേരത്തിന്റെ 'പൊങ്ങി'ൽ നിന്നും ലഭ്യമാകുന്ന പോഷകസമ്പുഷ്ടമായ ഒരു ഹെൽത്ത്‌ മിക്സ്‌. ഒരുപക്ഷേ, നാളികേരത്തിന്റെ വിലയിടിവ്‌ ഉണ്ടാകുന്ന കാലഘട്ടത്തിൽ നീരയും കരിക്കും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കർഷകർക്ക്‌ വില സ്ഥിരത ഉറപ്പ്‌ വരുത്താൻ കഴിയുന്ന ഉൽപന്നമായി പൊങ്ങിനെ മാറ്റിയെടുക്കാൻ കഴിയും. അതിന്റെ സാങ്കേതികവിദ്യ സ്ഥിരപ്പെടുത്തുന്നതിനും ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കുന്നതിനുമുള്ള ശ്രമങ്ങൾ നടക്കുകയാണ്‌. 6 മാസം മുതൽ 1 വർഷത്തിനകം ഇതിന്റേയും വ്യവസായികാടിസ്ഥാനത്തിലുള്ള സാങ്കേതിക വിദ്യ ലഭ്യമായിത്തുടങ്ങും. നാല്‌ ശതമാനം മാത്രം കൊഴുപ്പ്‌ ഉള്ള ഐസ്ക്രീം ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചുകഴിഞ്ഞു. ഇതിന്റെ പേറ്റന്റിനായുള്ള അപേക്ഷയും സമർപ്പിച്ചുകഴിഞ്ഞു. ഇത്തരത്തിൽ നൂതനമായ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളാണ്‌ വിലസ്ഥിരതയ്ക്കുവേണ്ടി ചിന്തിക്കേണ്ട പ്രധാനപ്പെട്ട മറ്റൊരു മേഖല.



വിപണിയെ അറിയുകയും വിപണിയിലെ ചലനങ്ങൾ മുൻകൂട്ടി പ്രവചിക്കുകയും ചെയ്യുക എന്നുള്ളതാണ്‌ ഏതൊരു ഉൽപന്നത്തിന്റേയും വിപണി നിയന്ത്രണത്തിനുള്ള മറ്റൊരു പ്രധാനഘടകം. മുൻകാലങ്ങളിൽ വിവിധ സംസ്ഥാന സർക്കാരുകളുടെ ഡയറക്ടറേറ്റ്‌ ഓഫ്‌ എക്കണോമിക്സ്‌ ആന്റ്‌ സ്റ്റാറ്റിസ്റ്റിക്സ്‌, രണ്ട്‌ വർഷത്തിനുശേഷം മാത്രം  പ്രസിദ്ധപ്പെടുത്തിയിരുന്ന ഉത്പാദനക്കണക്കുകളും ഉത്പാദനക്ഷമതാക്കണക്കുകളുമാണ്‌ നാളികേര വികസന ബോർഡ്‌ ഉപയോഗിച്ചിരുന്നത്‌. 2013 മുതൽ നാളികേര വികസന ബോർഡിന്റെ സ്റ്റാറ്റിസ്റ്റിക്സ്‌ വിഭാഗം നേരിട്ട്‌  പ്രധാനപ്പെട്ട ഉത്പാദക സംസ്ഥാനങ്ങളിൽ ശാസ്ത്രീയ അടിസ്ഥാനത്തിലുള്ള സർവ്വേ നടത്തി, അതാത്‌ വർഷത്തെ ഉത്പാദനവും ഉത്പാദനക്ഷമതയും കണക്കാക്കുകയും അടുത്ത ആറുമുതൽ ഒൻപത്‌ വരെ മാസങ്ങളിലേക്കുള്ള ഉത്പാദനം പ്രവചിക്കുവാൻ സാധിക്കുന്ന പരിജ്ഞാനവും സാങ്കേതിക മികവും ആർജ്ജിച്ചു കഴിഞ്ഞിട്ടുണ്ട്‌. 2013 ലെ ഈ സർവ്വേയുടെ അടിസ്ഥാനത്തിലുണ്ടായ പ്രവചനങ്ങൾ പ്രസിദ്ധപ്പെടുത്തിയ സമയത്ത്‌ അധികമാളുകളും അത്‌ വിശ്വസിക്കാൻ  തയ്യാറായില്ലെങ്കിലും പിന്നീട്‌ വിപണിയിലുണ്ടായ ചലനങ്ങൾ ആ സർവ്വേ അക്ഷരാർത്ഥത്തിൽ ശരിയായിരുന്നുവേന്ന്‌ തെളിയിച്ചു. 2014 ലെ സർവേയും പൂർത്തിയാക്കിയിരിക്കുന്നു. പ്രാരംഭ സൊ‍ാചനകൾ നൽകുന്നത്‌ വരും വർഷങ്ങളിലും നാളികേരത്തിന്റെ വില ഇടിയുന്നതിനുള്ള സാദ്ധ്യതകൾ ഇല്ല എന്നതാണ്‌.
നാളികേരത്തിന്റെ വില ഫലപ്രദമായി പിടിച്ചുനിർത്തുന്നതോടൊപ്പം തന്നെ നിശ്ചിത അളവ്‌ ഭൂമിയിൽ നിന്നുള്ള കർഷകരുടെ വരുമാനം മികച്ചതാക്കുന്നതിനുള്ള പ്രവർത്തനം കൂടി നടപ്പിലാക്കേണ്ടതുണ്ട്‌. പരമാവധി സാദ്ധ്യമായ ഇടവിളകൾ കൃഷി ചെയ്യുകയും അതിനുവേണ്ടി സംസ്ഥാന സർക്കാരിന്റേയും കേന്ദ്ര സർക്കാരിന്റേയും വിവിധ പദ്ധതികൾ കൂട്ടിയോജിപ്പിച്ചുകൊണ്ട്‌  പ്രവർത്തനം നടത്തുകയും ചെയ്യുക എന്നുള്ള ആശയം കർഷക കൂട്ടായ്മകൾ വഴി പ്രവൃത്തി പഥത്തിലെത്തിക്കണം. കേരളത്തിലാകട്ടെ നാളികേര കർഷകരിൽ നാലിലൊന്ന്‌ പോലും ഇടവിളക്കൃഷിയിൽ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്നതാണ്‌ വസ്തുത. വെജിറ്റബിൾ ആന്റ്‌ ഫ്രൂട്ട്‌ പ്രമോഷൻ കൗൺസിൽ കേരള, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ, രാഷ്ട്രീയ കൃഷി വികാസ്‌ യോജന തുടങ്ങിയ പദ്ധതികളിൽ ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും കൂടി കൈകോർത്തുകൊണ്ട്‌ ആ മേഖലയിലുള്ള പദ്ധതികളുടെ പ്രയോജനങ്ങളും, ഗുണഫലങ്ങളും കേരകർഷകർക്ക്‌ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു. 



നാളികേരത്തിന്റെ വില നിശ്ചയിക്കുന്നത്‌ നാളികേരത്തിന്റെ തൂക്കത്തിന്‌ അനുസരിച്ചാകുന്ന ഒരു കാലഘട്ടത്തിൽ നാളികേരത്തിന്റെ ഉത്പാദനക്ഷമത പരമാവധി വർദ്ധിപ്പിക്കുകയും അതുപോലെ തന്നെ നാളികേരത്തിന്റേ ഗുണമേന്മ പരമാവധി വർദ്ധിപ്പിച്ച്‌ തൂക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്നത്‌ നാളികേര കർഷകർക്ക്‌ മെച്ചപ്പെട്ട വില നേടുന്നതിന്‌ അത്യാവശ്യമാണ്‌. വില സ്ഥിരതയിലേക്കുള്ള ഈ അന്വേഷണത്തിൽ തൂക്കവും വലിപ്പവും ഗുണമേന്മയുമുള്ള നാളികേരം ഉത്പാദിപ്പിക്കുന്നതിനും നാം ശ്രദ്ധിക്കേണ്ടതാണ്‌. അതിനുള്ള പ്രവർത്തനങ്ങളും നടപടികളും കൂട്ടായ്മയുടെ അടിസ്ഥാനത്തിൽ നമുക്ക്‌ ഏറ്റെടുക്കാൻ കഴിയണം. ഉത്പാദനക്ഷമതാ വർദ്ധനവും ഇതുപോലെ തന്നെ പ്രാധാന്യമുള്ള ഒന്നാണ്‌. കർഷക വരുമാനം പരമാവധി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുമ്പോൾ നാളികേരത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നതോടൊപ്പം ഉത്പാദനക്ഷമത വർദ്ധിപ്പിക്കുക എന്നതും പ്രധാനമാണ്‌. ഉത്പാദനക്ഷമത വർദ്ധിപ്പിക്കുക എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌ നാളികേരത്തിന്റെ എണ്ണം വർദ്ധിപ്പിക്കുക എന്നതുമാത്രമല്ല ഗുണവും വർദ്ധിപ്പിക്കണം. സാധാരണഗതിയിൽ ശരാശരി നാളികേരത്തിന്റെ ഭാരം 400-450 ഗ്രാം ആണ്‌. ഇതിനെ 500-550 ഗ്രാമായി വർദ്ധിപ്പിക്കാൻ കഴിയണമെങ്കിൽ നിലവിലുള്ള തെങ്ങുകളിൽ തന്നെ കൃത്യമായ പരിചരണമുറകൾ പാലിക്കേണ്ടതുണ്ട്‌. സസ്യപോഷകങ്ങളുടേയും, വളത്തിന്റേയും, അന്തരീക്ഷത്തിലേയും മണ്ണിലേയും ഈർപ്പത്തിന്റെയും അളവും നാളികേരത്തിന്റെ ഉത്പാദനക്ഷമതയേയും തൂക്കത്തേയും ബാധിക്കുന്ന പ്രധാനപ്പെട്ട ഘടകമാണ്‌. ഇത്തരം കാര്യങ്ങൾ കൃത്യമായി അറിഞ്ഞ്‌ മനസ്സിലാക്കി ഓരോ കർഷകർക്കും പഠിപ്പിച്ചു കൊടുക്കുക എന്നുള്ള ഉത്തരവാദിത്വമാണ്‌ നമ്മുടെ കർഷക കൂട്ടായ്മകൾ ഏറ്റെടുക്കേണ്ടത്‌.  നമ്മുടെ കർഷക കൂട്ടായ്മകൾക്ക്‌ ഭാരിച്ച ഉത്തരവാദിത്വമാണ്‌ ഭാവിയിലെ നാളികേരത്തിന്റെ വിലസ്ഥിരത നിശ്ചയിക്കുന്നതിനും നാളികേര കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുമുള്ള മേഖലകളിൽ ചെയ്യാനുള്ളത്‌.സ്വാഭാവികമായും ഇത്തരത്തിലുള്ള നിരവധി തലങ്ങളിലെ ശക്തമായ ഇടപെടൽകൊണ്ട്‌ മാത്രമേ വരുംകാലങ്ങളിൽ നാളികേരത്തിന്‌ മിതവും സ്ഥിരവും മാന്യവുമായ വില ലഭ്യമാക്കുവാൻ കഴിയൂ. ഇക്കാര്യങ്ങളെപ്പറ്റിയും നമ്മുടെ കേരകർഷകകൂട്ടായ്മകൾ സജീവമായി ചിന്തിക്കണമെന്നും അനുകൂലമായ അവസരങ്ങളും സാഹചര്യങ്ങളും പ്രയോജനപ്പെടുത്തണമെന്നും അഭ്യർത്ഥിക്കുന്നു.


കൂട്ടായ പ്രവർത്തനത്തിലൂടെ നേടാം വിലസ്ഥിരത

   
മിനി മാത്യു ഐഎഎസ്‌
നാളികേര വികസന ബോർഡിന്റെ
മുൻ ചെയർമാൻ (2005-2010)
തുടർന്ന്‌ ആന്ധ്രാപ്രദേശ്‌ ചീഫ്‌ സെക്രട്ടറിയായിരുന്നു. ഇപ്പോൾ ഹൈദരാബാദിലെ സേൻട്രൽ അഡ്മിനിസ്ട്രേറ്റീവ്‌
ട്രൈബ്യൂണൽ അംഗം

ഏതാനും വർഷങ്ങൾ മുമ്പു വരെ ഭക്ഷ്യ എണ്ണ എന്ന നിലയിൽ   വെളിച്ചെണ്ണയ്ക്കും എണ്ണക്കുരു എന്ന നിലയിൽ  നാളികേരത്തിനും ഇന്ത്യൻ വിപണിയിൽ കനത്ത മത്സരമോ, കടുത്ത എതിരാളികളോ ഇല്ലായിരുന്നു. അതുകൊണ്ട്‌ അന്നൊക്കെ കൊപ്രയുടെയും എണ്ണയുടെയും നാളികേരത്തിന്റേയും വിലയിൽ കാര്യമായ വ്യതിയാനങ്ങളും  ഉണ്ടായിരുന്നില്ല. മാത്രവുമല്ല, കേരളത്തിലെ മുഖ്യ ആദായ വിള എന്ന നിലയിൽ ശക്തമായ വിപണിയും നാളികേരത്തിന്‌ അന്ന്‌ ഉണ്ടായിരുന്നു. വെളിച്ചെണ്ണയുടെ വിപണി തന്നെ കൊച്ചിയായിരുന്നു. കൊച്ചിയിലെ കൊപ്ര - വെളിച്ചെണ്ണ വിലകൾ അടിസ്ഥാനമാക്കിയായിരുന്നു നാട്ടിൻ പുറങ്ങളിൽ നാളികേരത്തിന്റെ വ്യാപാരം നടന്നിരുന്നത്‌. കയറിന്റെ വിപണി ആലപ്പുഴയും.
എന്നാൽ വളരെ പെട്ടെന്നായിരുന്നു ഇന്ത്യയിലേയ്ക്കുള്ള എണ്ണപ്പനയുടെ കടന്നുവരവ്‌.  ഏറ്റവും പുതിയ വിള എന്ന നിലയിൽ വളരെ ശാസ്ത്രീയമായ കൃഷിരീതികളും  വിളപരിപാലനവുമാണ്‌ എണ്ണപ്പന മേഖലയിൽ അവലംബിക്കപ്പെട്ടത്‌. അതുകൊണ്ടു തന്നെ അതിന്റെ വിളവും ഉത്പാദന നിരക്കും കർഷകരെ അതിശയിപ്പിച്ചു. നാളികേരത്തെ അപേക്ഷിച്ച്‌ എണ്ണപ്പനയുടെ ഉത്പ്പാദന ചെലവ്‌ തുഛവും ഉത്പാദനം അഞ്ച്‌ ഇരട്ടിയുമായിരുന്നു. പാമോയിലിന്റെ അരങ്ങേറ്റത്തോടെയാണ്‌  നാളികേര- വെളിച്ചെണ്ണ വിപണികളിൽ വൻവിലയിടിവും ചാഞ്ചാട്ടവും ആരംഭിക്കുന്നത്‌. മാത്രവുമല്ല, മലേഷ്യയിൽ നിന്ന്‌ അമിതമായ അളവിൽ ഉണ്ടായിക്കൊണ്ടിരുന്ന പാമോയിലിന്റെ ഇറക്കുമതി ഇതിന്‌ ആക്കം കൂട്ടുകയും ചെയ്തു.
നിർഭാഗ്യകരമെന്നു പറയട്ടെ, അക്കാലത്ത്‌ ചില സ്ഥാപിത താൽപര്യക്കാർ വെളിച്ചെണ്ണയ്ക്ക്‌ എതിരെ നടത്തിയ ദുഷ്പ്രചാരണങ്ങൾ നാളികേരത്തി ന്റെയും വെളിച്ചെണ്ണയുടെയും വിപണി യെ ഒന്ന്‌ ഉലയ്ക്കുക കൂടി ചെയ്തു. എല്ലാ വശങ്ങളിൽ നിന്നുമുള്ള ഞെരുക്കങ്ങളുടെ ദുരന്തങ്ങൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടത്‌ കേരളത്തിലെ പാവപ്പെട്ട നാളികേര കർഷകരായിരുന്നു. വിലകളുടെ ഗ്രാഫ്‌ കുത്തനെ താഴ്‌ന്നു. നാളികേര വിപണി തളർന്നു. ഒരു കാലഘട്ടത്തിൽ കാർഷിക മേഖലയിൽ പ്രമാണിത്വം വഹിച്ചിരുന്ന നാളികേര കർഷകർ അങ്ങനെ പിൻ നിരയിലേയക്ക്‌ തള്ളപ്പെട്ടു.  അതോടെ നാളികേര കൃഷിയിലുള്ള കർഷകരുടെ താൽപര്യം കുറഞ്ഞു.   തെങ്ങുകളുടെ ആരോഗ്യം ക്ഷയിച്ച്‌ ഉത്പാദനം കുറഞ്ഞു.  ഒപ്പം രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം വർധിച്ചു. കൃഷി പിന്നെയും നഷ്ടമായി. ഇതാണ്‌ സംഭവിച്ചതു. ഇനി ഒരു ഉയിർത്തെഴു ന്നേൽപ്പാണു വേണ്ടത്‌. അതിനു സാധിക്കും.



വെളിച്ചെണ്ണ കൊപ്ര എന്നീ രണ്ട്‌ പരമ്പരാഗത ഉത്പ്പന്നങ്ങളെ വിട്ട്‌,  നാളികേരത്തെ വൈവിധ്യവത്ക്കരിച്ചാൽ  മാത്രമെ ഇനിയുള്ള കാലം നാളികേര കർഷകർക്ക്‌ രക്ഷപ്പെടാനും വില സ്ഥിരത ഉറപ്പാക്കാനും സാധിക്കൂ.  അതിന്റെ ഏറ്റവും വലിയ ഉദാഹരണം ഇപ്പോഴും നമുക്ക്‌ മുമ്പിലുണ്ട്‌. വലിയ മുതൽ മുടക്ക്‌ ഒന്നും ഇല്ലാതെ നാളികേരത്തിന്റെ സ്വാഭാവികമായ ഒരു വൈവിദ്ധ്യവൽക്കരണമാണ്‌ ഇളനീർ വിപണനം. ആദ്യമൊക്കെ കർഷകർ മടിച്ചു. പക്ഷെ ചിലർ നിലനിൽപിനു വേണ്ടി രംഗത്തിറങ്ങുകയായിരുന്നു. ഒപ്പം നാളികേര ബോർഡിന്റെ ശക്തമായ പിൻതുണ കൂടിയായപ്പോൾ അതു വൻ വിജയമായി. ഇന്ന്‌ ഏത്‌ ഇന്ത്യൻ നഗരത്തിലും ഇളനീർ സുലഭമാണ്‌. വ്യാപകമായ പ്രചാരണ പരിപാടികൾ അതിനു വേണ്ടിവന്നു എങ്കിൽ പോലും തമിഴ്‌നാട്ടിൽ പൊള്ളാച്ചി, കർണ്ണാടകത്തിൽ മദൂർ തുടങ്ങിയ വൻ ഇളനീർ വിപണികൾ വരെ രൂപമെടുത്തു. നാളികേരത്തിന്റെയും വെളിച്ചെണ്ണയു ടെയും വില തീരെ താഴ്‌ന്ന്‌ നിന്ന അവസരത്തിലും കർഷകർക്ക്‌ ഇളനീർ ന്യായ വിലയിലൂടെ വലിയ ആശ്വാസം നൽകി.
ഇത്തരത്തിലുള്ള അവസരോചിതവും ശാശ്വതവും വലിയ മുതൽമുടക്ക്‌ ഇല്ലാത്തതുമായ വൈവിധ്യവൽക്കരണമാണ്‌ നാളികേര മേഖലയിൽ ഉണ്ടാവേണ്ടത്‌. ഇതിലേയ്ക്കുള്ള വലിയ ഒരു ചുവടുവയ്പാണ്‌ ഇപ്പോൾ നീരയുടെ ഉത്പാദനത്തിന്‌ ഗവണ്‍മന്റിൽ നിന്ന്‌ അനുമതി നേടിക്കൊണ്ട്‌ നാളികേര വികസന ബോർഡ്‌ നടത്തിയിരിക്കുന്നത്‌. ഇളനീരിനെ ജനകീയ പാനീയമാക്കാൻ നടത്തിയപോലെ അതിശക്തമായ പ്രചാരണ പരിപാടികളിലൂടെ നീരയെ ആരോഗ്യ പാനീയം എന്ന നിലയിലേയ്ക്ക്‌ ഉയർത്തി കൊണ്ടു വരണം. അതിനു സമാന്തരമായി നീരയിൽ നിന്നുള്ള വൈവിധ്യമാർന്ന മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമ്മാണവും വിപണനവും നടക്കണം. അപ്പോൾ കേരമേഖലയുടെ സമഗ്രമായ ഉയിർത്തെഴുന്നേൽപിന്‌ ഇത്‌ ഉത്തോലകമായി വർത്തിക്കും.
വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കുമപ്പുറം നാളികേരത്തിൽ നിന്നുള്ള മറ്റു മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ വ്യാപകമായ നിർമ്മാണവും വിപണനവും കൂടി ഇവിടെ നടക്കേണ്ടതുണ്ട്‌. തൂൾതേങ്ങ, തേങ്ങാപ്പാൽ, വെർജിൻ ഓയിൽ, തേങ്ങ പാൽപ്പൊടി, ചിപ്സ്‌ തുടങ്ങി വിവിധ ഉത്പ്പന്നങ്ങളുടെ സാങ്കേതിക വിദ്യ ബോർഡിനു സ്വന്തമായുണ്ട്‌. ഇതു പ്രയോജനപ്പെടുത്തി ഉത്പാദനം നടത്തി കർഷകർ വിപണി പിടിച്ചടക്കണം. ഒപ്പം വെളിച്ചെണ്ണയ്ക്കു വേണ്ടിയുള്ള പ്രചാരണങ്ങളും ശക്തമാക്കണം. വിവിധ ബ്രാൻഡുകളിൽ ഗുണനിലവാരമുള്ള വെളിച്ചെണ്ണ കർഷകരുടെ കമ്പനികളിൽ നിന്ന്‌ കേരളത്തിലേയും, കേരളത്തിന്‌ പുറത്തുള്ള വിപണികളിൽ സജീവ സാന്നിധ്യമാകണം.  ചിരട്ടയിൽ നിന്നുള്ള ഉത്തേജിക കാർബൺ, തെങ്ങിൻതടി കൊണ്ടുള്ള ഫർണിച്ചറുകൾ എന്നിവയുടെ നിർമ്മാണത്തിലും ശ്രദ്ധ പതിയണം. ഫോറസ്റ്റ്‌ ഇൻഡസ്ട്രീസ്‌ ഓഫ്‌ ട്രാവൻകൂർ എന്ന സ്ഥാപനം തെങ്ങിൻ തടി കൊണ്ടുള്ള മനോഹരങ്ങളായ  ഉപകരണങ്ങൾ നിർമ്മിക്കുന്നുണ്ട്‌. പാനലിങ്ങിനും ഇത്‌ ഉത്തമമാണ്‌.  ആ ദിശയിലേയ്ക്കു കൂടി കർഷകർ നീങ്ങണം.



ഇപ്പോൾ നാളികേര വികസന ബോർഡ്‌ ആവിഷ്കരിച്ച്‌ നടപ്പാക്കി വരുന്ന കേരപുനരുദ്ധാരണ പദ്ധതിയാണ്‌ പാം ഓയിലിന്റെ ഭീഷണി നേരിടാൻ ഏറ്റവും ഉചിതമായ നടപടി. വളരെ ശാസ്ത്രീയമായി നടപ്പാക്കുന്ന ഈ പദ്ധതി വഴി ഉത്പാദനം കുറഞ്ഞതും രോഗം ബാധിച്ചതുമായ തെങ്ങുകൾ വെട്ടി മാറ്റി പുത്തൻ തൈകൾ നട്ടു പരിപാലിക്കുകയാണ്‌ ചെയ്യുന്നത്‌. അടുത്ത മൂന്നു നാലു വർഷത്തിനുള്ളിൽ കേരളത്തിലെ തെങ്ങിൻ തോപ്പുകളിൽ അത്യുത്പാദനശേഷിയുള്ള ചെറുതെങ്ങുകൾ കരുത്തോടെ തല ഉയർത്തും. ശാസ്ത്രീയമായ പരിപാലനം വഴി അവയിൽ നിന്ന്‌ ഉയർന്ന ഉത്പ്പാദനം ലഭിക്കും, ഉത്പ്പാദന ചെലവു കുറയും. അന്ന്‌ പാമോയിലിനെ വെല്ലാൻ തക്കവിധത്തിൽ ഉൽപ്പന്ന വൈവിധ്യവത്ക്കരണം നടത്തുന്നതിനുള്ള തയാറെടുപ്പുകൾ ഇപ്പോൾ മുതൽ തന്നെ നാളികേര ഉത്പ്പാദക സംഘങ്ങൾ ആരംഭിക്കണം. സ്ഥായിയായി നിൽക്കുന്ന ഒരു വിലനിലവാരം ലക്ഷ്യമാക്കി വേണം കർഷകർ പ്രവർത്തിക്കാൻ. കർഷകരുടെ കൂട്ടായ്മകൾക്കു മാത്രമെ ഇതിനു സാധിക്കുകയുള്ളു. ഒന്നിച്ച്‌ നിൽക്കുമ്പോഴാണ്‌ ശക്തി. കേരമേഖലയിലെ ഇനിയുള്ള പോരാട്ടങ്ങൾ സംഘടിതമായിട്ടാകട്ടെ.

കുലപതികൾ-20


സണ്ണി തായങ്കരി 
            
     ആ വർഷം ഗരാറിൽനിന്ന്‌ ലഭിച്ചതിന്റെ ഇരട്ടി വിളവ്‌ അയാൾക്ക്‌ താഴ്‌വാരഭൂമിയിൽനിന്ന്‌ കിട്ടി. ഇസഹാക്കിന്റെ സമ്പത്ത്‌ നാൾക്കുനാൾ വർധിച്ചുകൊണ്ടിരുന്നു.
     വർഷങ്ങൾ കടന്നുപോയി. ഫിലിസ്ത്യദേശത്ത്‌ ഇസഹാക്കിന്റെ ഖ്യാതിവർധിച്ചു. അവിടുത്തെ ചില കുബുദ്ധികൾ ഗരാറിന്റെ താഴ്‌വാരത്തെ ശക്തരായ ആട്ടിടയന്മാരെ സ്വാധീനിച്ച്‌ ഇസഹാക്കിനെതിരായി കുതന്ത്രങ്ങൾ മെനഞ്ഞു. ഇസഹാക്കിന്റെ ഭൃത്യന്മാർ കുഴിച്ച ഏതാനും കിണറുകൾ അവർ കൗശലപൂർവം കൈവശപ്പെടുത്തി. കൃഷിയിടങ്ങളിൽ നാശനഷ്ടങ്ങൾ വരുത്തി. കൊയ്ത്തിന്‌ പാകമായ ഗോതമ്പുവയലുകളിൽ തീയിട്ടു.
     ഏസാവ്‌ നിലാവില്ലാത്ത ഇരുണ്ട രാത്രികളിൽ പതിയിരുന്ന്‌ അക്രമികളുമായി മൽപിടുത്തം നടത്തി. അക്രമികളെ കൈയിൽ കിട്ടിയാൽ കഴുത്തൊടിക്കുകയായിരുന്നു അവന്റെ ആക്രമണ രീതി. തന്മൂലം
ഫിലിസ്ത്യദേശത്ത്‌ ആരുടെ കഴുത്തൊടിഞ്ഞാലും ഏസാവിന്റെ ചുമലിലാണ്‌ അതിന്റെ ഉത്തരവാദി ത്വം വന്നുവീഴുക എന്ന നിലവന്നു.
     ഇസഹാക്കിനെയും മക്കളെയും ഗരാറിന്റെ താഴ്‌വാരത്തിൽനിന്നും കെട്ടുകെട്ടിക്കാൻ അബിമലെ
ക്കിനുമേൽ സമ്മർദമേറുന്നതായും തനിക്കെതിരായി രഹസ്യത്തിൽ പടയൊരുക്കം നടക്കുന്നതായും
ഇസഹാക്ക്‌ അറിഞ്ഞു. മറ്റൊരു പലായനം വേദനാജനകമായിരുന്നു. സമ്പത്ത്‌ വർധിച്ചെങ്കിലും നാൾ  ക്കുനാൾ വേണ്ടിവരുന്ന ഈ കൂടുമാറ്റം... ഒരു സ്ത്രീയെന്നനിലയിൽ റെബേക്കയ്ക്കാണ്‌ ഏറെ വേദന.
അറുതിയില്ലാത്ത യാത്രകളുടെ കൂടാരം പേറുന്ന കടങ്കഥയിലെ നായകനായി അയാൾ സ്വയം കരുതി. എവിടെയെങ്കിലും ഒന്നുറയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന ചിന്ത മനസ്സിനെ ഭ്രമിപ്പിച്ചുകൊണ്ടിരുന്നു. അസ്വസ്ഥനായി ഇരിക്കുന്ന പിതാവിനെക്കണ്ട്‌ ഏസാവ്‌ അടുത്തെത്തി.
   "പിതാവേ, അങ്ങെന്താണ്‌ വിഷാദിച്ചിരിക്കുന്നത്‌?"
    "മകനെ, ഫിലിസ്ത്യർ നമുക്കെതിരായി പല ഗോ‍ൂഢാലോചനകളും നടത്തുന്നുണ്ട്‌. നമ്മൾ കഷ്ടപ്പെട്ടുണ്ടാക്കിയതൊക്കെ കൈക്കലാക്കാനുള്ള തന്ത്രമാണ്‌. ഹാരാറിൽനിന്ന്‌ പോരുംമുമ്പ്‌ അവരതിന്‌ ശ്രമിച്ചതാണ്‌. അന്ന്‌ കർത്താവ്‌ കാത്തു."
    "ഇല്ല പിതാവേ, നമ്മോടൊന്നും ചെയ്യാൻ അവറ്റകൾക്ക്‌ ധൈര്യമുണ്ടാവില്ല. ഓരോന്നിന്റെയും കഴുത്ത്‌ ഞാനൊടിക്കും." ഏസാവ്‌ കോപംകൊണ്ട്‌ ജ്വലിച്ചു. അവൻ രോമം നിറഞ്ഞ ബലിഷ്ഠമായ കൈകൾ കൂട്ടിത്തിരുമ്മി.
   "വേണ്ട മകനെ, ഒന്നും വേണ്ടാ. ഇപ്പോൾതന്നെ നിനക്കെതിരായി അനേകം പരാതികൾ രാജാവിന്റെ പക്കലുണ്ട്‌. നീ അവരുടെ കണ്ണിലെ കരടാണ്‌. അവസരം കിട്ടിയാൽ അവർ നിന്നെ കൊല്ലും. അല്ലെങ്കിൽ അബിമലേക്ക്‌ കഴുമരത്തിൽ കയറ്റും. വേണ്ട... ഒന്നും വേണ്ട. നമുക്കിവിടെനിന്നും പോകാം..."
    "എവിടേയ്ക്ക്‌ പിതാവേ...?"
    ആ ചോദ്യം സ്വയം ചോദിക്കാൻ തുടങ്ങിയിട്ട്‌ നാളുകളായി. ഉറക്കമില്ലാത്ത രാത്രികളിലെ അന്വേഷണം പുതിയ ലാവണത്തെപ്പറ്റിതന്നെയായിരുന്നു

.
    ഗരാറിന്റെ താഴ്‌വാരം ഉപേക്ഷിച്ച്‌ ഇസഹാക്ക്‌ വീണ്ടും യാത്രയായി. സ്വർണവും വെള്ളിയും ധാന്യവും എണ്ണമറ്റ കാലികളുമായി ഭൃത്യന്മാർ അനുഗമിച്ചു. യാത്രാമധ്യേ, കർത്താവിന്റെ സാന്നിധ്യം പ്രകാശമായി അവന്റെമേൽ ചൊരിഞ്ഞു. അവിടുത്തെ നിർദേശപ്രകാരം ബേർഷബായിൽ അവർ യാത്ര അവസാനിപ്പിച്ചു. ഭൃത്യന്മാർ അവിടെ കൂടാരനിർമാണം ആരംഭിച്ചു. സമ്പത്ത്‌ വളരെയധികം വർധിച്ചിരുന്നതിനാൽ ഗരാറിനെ അപേക്ഷിച്ച്‌ വിസ്തൃതമായ കൂടാരങ്ങൾ അനേകം വേണ്ടിയിരുന്നു. ഏസാവ്‌ നിർദ്ദേശങ്ങളുമായി ഓടിനടന്നു.
  ഗരാറിന്റെ ആകാശം വർഷിച്ചതിനേക്കാൾ ഇരട്ടി ചൂടാണ്‌ ബേർഷബായിലെന്ന്‌ ഇസഹാക്കിന്‌
തോന്നി. പച്ചപ്പിന്റേതായ ഒന്നും അവിടെ ദൃശ്യമായിരുന്നില്ല. വൃക്ഷങ്ങൾ ഇലപൊഴിഞ്ഞ്‌ അസ്ഥിപഞ്ജരങ്ങൾപോലെ കാണപ്പെട്ടു. വരണ്ടുണങ്ങിയതായിരുന്നു ബേർഷബായിലെ മണ്ണ്‌. ജലദൗർലഭ്യമുള്ള ഭൂപ്രദേശം! മനുഷ്യരും മൃഗങ്ങളും നീറിപ്പുകഞ്ഞു. ഒരുതുള്ളി വെള്ളമില്ലാതെ വലഞ്ഞു. 
    ഇസഹാക്കിന്റെ ഭൃത്യന്മാർ പ്രാർഥനയോടെ കിണർകുത്തി. ആദ്യത്തെ കിണറ്റിൽനിന്ന്‌ നീരുറവ ഒഴുകി... ആ ജലം തണുപ്പുള്ളതായിരുന്നു. അത്‌ മണ്ണിനും മനുഷ്യനും മൃഗങ്ങൾക്കും പുതുജീവൻ പകർന്നു. പിന്നീട്‌ കുഴിച്ച കിണറുകളിൽനിന്നെല്ലാം കർത്താവിന്റെ അനുഗ്രഹംപോലെ ജലമൊഴുകി.
  ഇസഹാക്കിന്റെ പുതിയ കൃഷിയിടങ്ങൾ വിളവിന്റെ അക്ഷയഖനിയായി. കാലികളൊന്നുംതന്നെ ഒറ്റപ്രസവത്തിൽ രണ്ടിൽ കുറഞ്ഞ കിടാവുകളെ കൊടുത്തില്ല. പാലും ചെമ്മരിയാടിന്റെ രോമവും അവന്റെ സമ്പത്തിനുമേൽ ഉയരങ്ങൾ തീർത്തു.
   ഏറെ നാളുകൾക്കുശേഷം ഫിലിസ്ത്യരാജാവ്‌ അബിമലേക്ക്‌ തന്റെ സൈന്യാധിപനോടൊപ്പം ഇസഹാക്കിനെ തേടിയെത്തി. ഇസഹാക്കിന്‌ സമ്മാനമായി മുന്തിയ ഫലങ്ങൾ നിറച്ച കൂടകളും കരുതിയിരുന്നു. അബിമലേക്കിന്റെ സന്ദർശനോദ്ദേശ്യം മനസ്സിലാക്കാൻ കഴിയാതിരുന്ന ഇസഹാക്ക്‌ അവരെ ആദരവോടെ സ്വീകരിച്ചിരുത്തിയെങ്കിലും തന്റെ അനിഷ്ടം മറച്ചുവച്ചില്ല. ഏസാവ്‌ കോപത്താൽ ജ്വലിച്ച്‌ കൂടാരത്തിന്റെ അറയിൽ ഏതു നിമിഷവും ആക്രമിക്കാനുള്ള തയ്യാറെടുപ്പോടെനിന്നു. ഇവിടെവച്ച്‌ രാജാവിന്റെയും സേനാനായകന്റെയും കഴുത്തൊടിച്ചേ വിടുകയുള്ളുവേന്ന്‌ അയാൾ മനസ്സിലുറപ്പിച്ചു.
   "യാതൊരു കാരണവുമില്ലാതെ എന്നെ ദ്രോഹിച്ചവരല്ലേ ഫിലിസ്ത്യർ? പാഴ്ച്ചെടിപോലും കിളിർ ക്കാത്ത മണ്ണിൽ ഞാനും എന്റെ ഭൃത്യന്മാരും കഠിനാദ്ധ്വാനംചെയ്ത്‌ പൊന്നുവിളയിച്ചു. രാജഭണ്ഡാരം ഞാൻ നൽകിയ ചുങ്കംകൊണ്ട്‌ നിറച്ചു. അതിന്‌ പ്രത്യുപകാരമായി എന്നെ നിങ്ങളുടെ നാട്ടിൽനിന്ന്‌ പുറത്താക്കി. ഇപ്പോൾ എന്തിനാണീ പുറപ്പാട്‌?" ഇസഹാക്ക്‌ തന്റെ അനിഷ്ടം മറച്ചുവച്ചില്ല.
   "ഫിലിസ്ത്യരുടെ രാജാവേന്നനിലയിൽ അവരുടെ വാക്കുകൾ നാം കേട്ടിട്ടുണ്ടാവണം. അത്‌ ന്യായവുമാണ്‌. എന്നുകരുതി നിന്നെ നാം മനഃപൂർവം ദ്രോഹിച്ചിട്ടില്ല. നിന്നോട്‌ അവർക്ക്‌ അസൂയയുണ്ടായിരുന്നുവേന്ന്‌ സമ്മതിക്കുന്നു. എന്നാലും ഗരാറിൽ നീ നേടിയ സമ്പത്തിൽനിന്ന്‌ ഒന്നും നാമോ നമ്മുടെ പ്രജകളോ കൈവശപ്പെടുത്തിയില്ല."
   അത്‌ ശരിയാണെന്ന്‌ ഇസഹാക്ക്‌ സമ്മതിച്ചു. ഏസാവ്‌ വില്ലിൽനിന്ന്‌ കൈയെടുത്തു. ദ്രോഹിക്കാനല്ല ഫിലിസ്ത്യരാജാവിന്റെ വരവേന്ന്‌ തോന്നുന്നു. 
   "കർത്താവ്‌ നിന്നോടൊപ്പമുണ്ടെന്ന്‌ നമുക്കറിയാം. നീയിപ്പോൾ നമ്മെക്കാൾ ശക്തനാണ്‌. അതുകൊണ്ട്‌ നാം തമ്മിലൊരു ഉടമ്പടി ഉണ്ടാക്കണം."
   "ഉടമ്പടിയോ? എന്ത്‌ ഉടമ്പടി...?"
   "നമ്മൾ പരസ്പരം ആക്രമിക്കില്ലെന്ന്‌."
   "ഞാൻ നിങ്ങളെ ആക്രമിക്കുകയോ...?" ഇസഹാക്ക്‌ തമാശ കേട്ടമട്ടിൽ ചിരിച്ചു.
   "ഫിലിസ്ത്യദേശത്ത്‌ അങ്ങനെയൊരു ശ്രുതി പരന്നിട്ടുണ്ട്‌. ഞങ്ങളെക്കാൾ ശക്തനായതുകൊണ്ട്‌ പഴയ വൈരാഗ്യം തീർക്കാൻ നീ നമ്മെ ആക്രമിക്കാൻ തീരുമാനിച്ചെന്ന്‌."
   ഇസഹാക്ക്‌ പൊട്ടിച്ചിരിച്ചു. അബിമലേക്ക്‌ അമ്പരന്നു.
   "വിഡ്ഢിത്വം പറയാതിരിക്കു. അകാരണമായി ആരേയും ആക്രമിക്കാനോ ദ്രോഹിക്കാനോ എന്റെ ദൈവം എന്നോട്‌ പറഞ്ഞിട്ടില്ല."
   അബിമലേക്കിന്‌ വിശ്വാസമായി.
   ഇസഹാക്ക്‌ അവർക്കൊരു വിരുന്നൊരുക്കി. വീഞ്ഞുകുടിച്ച്‌ ലഹരിയിലായ അബിമലേക്ക്‌ ചോദിച്ചു-
   "എവിടെ ഫിലിസ്ത്യരുടെ പേടിസ്വപ്നമായ നിന്റെ മൂത്തപുത്രൻ?"
   ഇസഹാക്ക്‌ ഏസാവിനെ അബിമലേക്കിന്റെ മുമ്പിലേക്ക്‌ കൂട്ടിക്കൊണ്ടുവന്നു. അവൻ അവരെ തുറി ച്ചുനോക്കി. കൂടാരം നിറഞ്ഞുനിൽക്കുന്ന ഏസാവിനെക്കണ്ട്‌ അബിമലേക്കും സേനാധിപനും അമ്പരന്നു. ഗരാറിൽനിന്ന്‌ പോരുമ്പോൾ ഇയാളിത്രയും ഭീകരരൂപിയായിരുന്നില്ലെന്ന്‌ അബിമലേക്കിനുതോന്നി. കണ്ണുകളിലെ ചുവപ്പും അതിൽനിന്ന്‌ ഏതു നിമിഷവും ഉത്ഭവിച്ചേക്കാവുന്ന അഗ്നിയും അവരിൽ ഭീതിയുണർത്തി. ഗരാറിൽനിന്ന്‌ ഇവരെ കെട്ടുകെട്ടിച്ചതു നന്നായെന്ന്‌ മനസ്സിൽ വിചാരിക്കുകയും ചെയ്തു. എത്ര ഫിലിസ്ത്യ യുവാക്കളുടെ കഴുത്താണ്‌ ഇവൻ ഒടിച്ചതെന്ന്‌ ഓർത്ത നിമിഷം സേനാധിപൻ വലതുകൈകൊണ്ട്‌ സ്വന്തം കഴുത്ത്‌ തടവി.
   ഏസാവിന്റെ പ്രീതി നേടാനായാൽ നന്നായിരിക്കുമെന്ന്‌ കുശാഗ്രബുദ്ധിയായ അബിമലേക്കിന്‌ തോ
ന്നി. അപ്പോൾതന്നെ മറ്റൊരു ചിന്തയുടെ വെളിച്ചവും അയാളുടെ ബുദ്ധിയിൽമിന്നി. ഒരു വെടിക്ക്‌ രണ്ടു പക്ഷിയെന്ന നിലയിലേക്ക്‌ അതിനെ വളർത്താനുള്ള മാർഗം തലച്ചോറിൽ തൽക്ഷണം രൂപപ്പെട്ടു.
   "ഏസാവിന്‌ നല്ല തണ്ടും തടിയുമൊക്കെയായല്ലോ. ഇനിയൊരു വിവാഹമാകാമല്ലേ?"
   അബിമെലക്കിന്റെ ചോദ്യം ഇസഹാക്കിൽ താത്പര്യം ജനിപ്പിച്ചു. ഏസാവിനും അത്‌ ഇഷ്ടപ്പെട്ടു.  വലിഞ്ഞുമുറുകിയിരുന്ന അവന്റെ മുഖത്തെ മാംസപേശികൾ അയഞ്ഞ്‌ പൂർവസ്ഥിതിയിലായി.
   പിറ്റേന്ന്‌ പ്രഭാതത്തിൽ ഏസാവിന്റെ വിവാഹത്തെപ്പറ്റി ചർച്ച ചെയ്ത്‌ അബിമലേക്കും സൈന്യാധിപനും മടങ്ങിപ്പോയി. അതൊരു കെണിയാണെന്ന കാര്യം ഇസഹാക്ക്‌ അറിഞ്ഞില്ല.
    അബിമലേക്ക്‌ ഏസാവിനുവേണ്ടി ആലോചിച്ചതു കാനാന്യക്കാരികളെയാണെന്നറിഞ്ഞപ്
പോൾ ഇസഹാക്കിനത്‌ ഇഷ്ടമായില്ല. പിതാവായ അബ്രാഹം തനിക്കായി റെബേക്കയെ കണ്ടെത്തിയതുപോലെ തന്റെ മക്കൾക്കും ഹാരാനിൽനിന്നും വധുക്കളെ തെരഞ്ഞെടുക്കണമെന്നായിരുന്നു മോഹം. എന്നാൽ പിതാവിന്റെ അനിഷ്ടം ഏസാവിനെ പൈന്തിരിപ്പിച്ചില്ല.
    താമസിയാതെ ഹിത്യനായ ബേരിയുടെ പുത്രി യൂടിത്തിനെയും പിന്നീട്‌ ഏലോണിന്റെ പുത്രി ബാസ്മത്തിനെയും ഏസാവ്‌ വിവാഹംചെയ്തു.
      റെബേക്കയ്ക്ക്‌ ഏസാവിനെ സ്നേഹിക്കാൻ കഴിഞ്ഞില്ലെങ്കിലും ആ കുറവ്‌ പരിഹരിക്കാൻ യൂടിത്തിനെയും ബാസ്മത്തിനെയും സ്വന്തം മക്കളെപ്പോലെ സ്നേഹിക്കാൻ അവൾ ശ്രമിച്ചു. ഏസാവിനോടുള്ള സ്നേഹവും സഹതാപവും മരുമക്കളോടുള്ള ഇസഹാക്കിന്റെ പെരുമാറ്റത്തിലും പ്രതിഫലിച്ചു.
    എന്നാൽ യൂടിത്തും ബാസ്മത്തും അവരെ അകാരണമായി വെറുക്കുകയാണ്‌ ഉണ്ടായത്‌. ഭാര്യമാരുടെ കുതന്ത്രങ്ങൾമൂലം ഏസാവ്‌ ഭവനത്തിൽ അശാന്തിയുടെ വിത്തുവിതയ്ക്കാൻ കോപ്പുകൂട്ടി തുടങ്ങി. യാക്കോബ്‌ അക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ അലസനായി കൂടാരത്തിൽ കഴിഞ്ഞുകൂടി.
    യാക്കോബിനുവേണ്ടി നിത്യവും നായാട്ടിനുപോകുമായിരുന്ന ഏസാവ്‌ ഭാര്യമാരുടെ കുതന്ത്രംമൂലം
അത്‌ വല്ലപ്പോഴുമാക്കി. യാക്കോബിന്റെ ഇഷ്ടമാംസമായ മ്ലാവിറച്ചികൊണ്ടുവന്നാൽപോലും അത്‌
അവന്‌ കൊടുത്തില്ല. മ്ലാവിനെ കിട്ടിയില്ലേയെന്ന്‌ ചോദിച്ചാൽ 'കാട്ടിലെ മ്ലാവുകളെല്ലാം ചത്തുപോയെ'ന്നുപറഞ്ഞ്‌ അവനെ പരിഹസിക്കും. നിശബ്ദനായി യാക്കോബ്‌ നടന്നുപോകുമ്പോൾ റെബേക്കാ കോപംകൊണ്ട്‌ ജ്വലിക്കും. കർത്താവ്‌ തെരഞ്ഞെടുത്തവനെ പരിഹസിക്കുന്ന സ്ത്രീകളെ അവൾ വെറുത്തു. യാക്കോബിന്റെ നിസ്സഹായവസ്ഥ പലപ്പോഴും അവളുടെ നിയന്ത്രണങ്ങളുടെ ചരടുപൊട്ടിച്ചു.
   ഒരുനാൾ മ്ലാവിറച്ചി പാചകം ചെയ്ത്‌ ഏസാവും ഭാര്യമാരും കഴിക്കുന്നത്‌ റെബേക്കാ കണ്ടുപിടിച്ചു. അവൾ കയറിച്ചെന്നത്‌ അവർ കണ്ടതായി നടിച്ചില്ല. കോപം കണ്ണുകളെ മറച്ചപ്പോൾ അവർ ഭക്ഷിച്ചുകൊണ്ടിരുന്നപാത്രം അവൾ തട്ടിത്തെറിപ്പിച്ചു. ഏസാവ്‌ നിഷ്ക്രിയനായി ഇരിക്കെ, യൂടിത്ത്‌ ആക്രോശത്തോടെ റെബേക്കയുടെ കൈയിൽ കടന്നുപിടിച്ചു. അത്‌ കാണാത്തമട്ടിൽ ഏസാവ്‌ പുറത്തേയ്ക്ക്‌ നടന്നു. അവന്റെ ചുണ്ടിൽ അർഥഗർഭമായ ഒരുമന്ദഹാസം പൂത്തുലയുന്നത്‌ റെബേക്കാ തിരിച്ചറിഞ്ഞു.

TRAGIC HALT



                                                      Salomi john valsen.

Life is not simple as that..

One has to wait, wait and waitear

Until he comes, the Leviathan..

Universe, the hyper humanity groping....

 At an empathic, empty emotional epigraph.

And with great arrogance and vanity

They call themselves " SUPERCLASS"

As it happens on the life of an abandoned

For them too life is a hilarious turn of events...

Plunge straight from the vortex of love and hatred.

Super scribbled are their thoughts and

It revered by means of many techie devices,

which makes them de-wise

Physically being there and mentally afar all through

Makes one live a life as a la mode...

We wish, if we could ward off all evils

In which we the helpless ones cremated...

And wish to wither off to eternity...

To clad on a dark damp black carpet...

To cover eternally  our mordant physical, chemical body mass.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...