18 Dec 2014

MALAYALASAMEEKSHA- 2014 DEC 15- JAN 15 /2015

ഉള്ളടക്കം


ലേഖനം
ഓർമ്മകളുടെ പൂമരം
കല്ലേലി രാഘവൻപിള്ള                 
വിദ്യാലഹരി വിളമ്പുന്നവർ
സി.രാധാകൃഷ്ണൻ
തിരിച്ചുവരുന്ന ജുറാസ്സിക്‌ ലോകം
സക്കറിയ   
ഭീകരമായ അവസ്ഥ
എം.തോമസ്മാത്യു                 
ഞാൻ നിങ്ങൾക്കൊരു രക്ഷ കെട്ടിത്തരാം...
ഡോ.മ്യൂസ്‌ മേരി ജോർജ്ജ്‌
ആസ്സാമിനു കുറുകെ, ബുള്ളറ്റിൽ
സുനിൽ എം എസ് 
ആരവങ്ങൾക്കപ്പുറം വൃദ്ധബദരി
ഹേമാ പോറ്റി
മലയാളി കൊളോണിയൽ മയക്കത്തിൽ
സലോമി ജോൺ വൽസൻ

നാളികേര കൃഷി
നാളികേര മേഖലയിൽ സപ്ലൈ ചെയിൻ മാനേജ്‌മന്റ്‌ സംവിധാനങ്ങൾ കടന്നുവരട്ടെ
ടി. കെ. ജോസ്‌ ഐ എ എസ്
നീര ചുരത്തുന്ന കാമധേനുക്കൾ
ആർ. ഹേലി
വിതരണ ശൃംഖലയുടെ പുനരുദ്ധാരണം : കോർപ്പറേറ്റുകളുടെ പങ്ക്‌
നിസ ജെയിംസ്‌
നീരയ്ക്ക്‌ ഒരു വാല്യു ചെയിൻ
ഡോ. ജേക്കബ്‌ ജോർജ്‌
നാളികേര കർഷകർ ഡോട്‌ കോം
മനു പ്രേം
നാളികേര ഉത്പന്നങ്ങളുടെ സപ്ലൈ ചെയിൻ ഫിലിപ്പീൻസിൽ
യുവോൺ അഗസ്റ്റിൻ

കവിത
കൃഷ്ണപ്രിയ
ഒ.എൻ.വി. കുറുപ്പ്‌ 
അനുദിനം അണുദിനം
കാനായി കുഞ്ഞുരാമൻ 
ഹിഡുംബി
ചാത്തന്നൂർ മോഹൻ
വിവാഹം
വി.എച്ച്‌.ദിരാർ  
ശബ്ദതാരാവലി
ബക്കർ മേത്തല 
മാവേലിയെത്തുന്ന നേരമായി
ശ്രീകല ചിങ്ങോലി 
ഭൂമിയില്‍ നിന്നും പൊന്തിനില്‍ക്കുന്ന കടൽ
ടി എ ശശി         
എന്റെ വീട് എലികൾ തുരന്നുകൊണ്ടിരിക്കുന്നു
ഡോ കെ ജി ബാലകൃഷ്ണൻ
കോരൻ, കേമൻ കെങ്കേമൻ
ബിനോജ്‌ കാലായിൽ     
ഇറാഖിന്റെ ബാക്കിപത്രം
മോഹൻ ചെറായി
അറിയാ വഴികൾ
പീതൻ കെ വയനാട്
മട്ടണ്‍ കഡായി
ശ്രീകൃഷ്ണദാസ് മാത്തൂര്‍
മുയൽപ്പേടി
രാജൂ കാഞ്ഞിരങ്ങാട്       

കഥ
കൊടിയിറക്കം
സണ്ണി തായങ്കരി   
പ്രണയശിഷ്ടം
ദീപുശശി തത്തപ്പിള്ളി
ഉലകവലയ്ക്കുള്ളിലെ മത്തായിമാപ്പിള
ദീപു കാട്ടൂർ          


പുതിയ പുസ്തകം :
ദൈവദശകത്തിലെ ദൈവം

ഉലകവലയ്ക്കുള്ളിലെ മത്തായിമാപ്പിള


ദീപു കാട്ടൂർ

              ഉണ്ണീശോയെ എടുത്തുകൊണ്ട്‌ നിൽക്കുന്ന ഔസേപ്പിതാവിന്റെ ഫോട്ടോയുടെ താഴെ, കമ്പ്യൂട്ടർ മോണിറ്ററിനടുത്തായിരിക്കുന്ന മൊബെയിൽ ഫോൺ നീട്ടിപ്പാടി.
   "ബാവായ്ക്കും പുത്രനും പരിശുദ്ധ റൂഹായ്ക്കും സ്തുതിയായിരിക്കട്ടെ!" 
    അത്‌ സൂരജിനുള്ള അറിയിപ്പാണ്‌.  അവന്റെ വലതു കൈയുടെ ചൂണ്ടുവിരൽ തുടരെത്തുടരെ മൗസിൽ താളെ പിടിച്ചു.  സ്ക്രീനിലെ അമ്പ്‌ ചെന്നു തറയ്ക്കുന്ന സ്ഥലങ്ങളിലെല്ലാം ഒന്നിനു പിറകെ ഒന്നായി പുതിയ പുതിയ  വാതിലുകൾ  തുറന്നുകൊണ്ടേയിരുന്നു.  മത്തായിച്ചൻ കമ്പ്യൂട്ടറിനു മുന്നിലായുള്ള തന്റെ കസേരയിൽ നന്നായി അമർന്നിരുന്നു.  സ്ക്രീനിൽ ജോണിക്കുട്ടിയുടെ മുഖം തെളിയുകയായി.  അച്ഛനും മകനുമിടയിൽ വെറും ജോലിക്കാരനായ സൂരജിന്‌ ഇനി സ്ഥാനമില്ല.  കുമ്പളങ്ങാപോലെ തോന്നിച്ച മകന്റെ മുഖം അവൻ പുറകിലേക്ക്‌  ചാരിയിരുന്നപ്പോൾ സുന്ദരമായി.  മത്തായിച്ചൻ മകനെ നോക്കിച്ചിരിച്ചു.
    "അപ്പച്ചന്റെ  കണ്ണിനുതാഴെ ചെറിയ തടിപ്പുണ്ട്‌."
    "എട ജോണിയേ, നീയുമങ്ങു തടിച്ച്‌ വരുകയാണല്ലോ?"
    ജോണിക്കുട്ടിയും ചിരിച്ചു.
    ഇത്തിരി കപ്പയും ഉണക്കമീനും കഴിക്കണമെന്ന്‌ മത്തായിച്ചന്റെ കുറെ നാളായുള്ള ആഗ്രഹമാ.  ഷുഗറുള്ളതുകൊണ്ട്‌ കപ്പയും പ്രഷറുള്ളതുകൊണ്ട്‌ ഉണക്കമീനും കഴിക്കാൻപാടില്ലെന്നാ ജോണിക്കുട്ടിയുടെ കൽപന.  അൽപനേരത്തെ കുശലത്തിനൊടുവിൽ മത്തായിച്ചൻ ചോദിച്ചു.
    "എടാ ജോണിയേ, അപ്പച്ചൻ ഒരാഗ്രഹം പറയട്ടോ?"
    "ഉം",  ജോണിക്കുട്ടി മൂളി.
    "ഒരിത്തിരികപ്പയും, ഉണക്കമീനും കഴിക്കാൻ വല്ലാത്ത മോഹം".
    "അതങ്ങു മനസ്സീവെച്ചാമതി.... ഈയാഴ്ചത്തെ ബ്ലഡിന്റെ റിസൾട്ട്‌ ഡോക്ടർ മെയിൽ ചെയ്തിരുന്നു.  മൊത്തം കുഴപ്പമാ..  അപ്പച്ചൻ, ഞാൻ പറയുന്നതങ്ങ്‌ കേട്ടാമതി.  പണിക്കാരോട്‌ വെറുതേ കോർക്കാൻ നിക്കണ്ട.  ഞാൻ പറയാതെ അവര്‌ മെനു ചെയ്ഞ്ച്‌ ചെയ്യില്ല.  പിന്നെ, ശനിയാഴ്ച വൈകിട്ടത്തെ കലാപരിപാടി ഞാൻ കണ്ടില്ലെന്നു കരുതേണ്ട.  ശങ്കരേട്ടനേയും ജബ്ബാറിക്കയേയും ഞാൻ വിളിക്കുന്നുണ്ട്‌."
    "എന്നാ  ശരിയടേ കൂവേ, അവിടിപ്പ രാത്രിയല്ലേ നീ കെടന്നുറങ്ങാൻ നോക്ക്‌."
    "ശരി അപ്പച്ചാ, പറഞ്ഞത്‌ മറക്കണ്ടാ... ഗുഡ്നൈറ്റ"​‍്‌
    "ഓ..." മത്തായിച്ചൻ അലസമായി മൂളി.
    സ്ക്രീനിലെ വെളിച്ചം മങ്ങി.
    മത്തായിച്ചൻ പതിയെ ഏണീറ്റ്‌ ചെന്ന്‌ സിറ്റൗട്ടിലെ ചാരുകസേരയിൽ മലന്നങ്ങ്‌ കിടന്നു.  വെയിലിന്‌ കനം വെച്ചുവരുന്നു.
    എന്നാലും ശനിയാഴ്ച വൈകിട്ടത്തെ കാര്യം അവനെങ്ങനെ കണ്ടു.  ആഴ്ചമൂക്കുന്ന ദിവസമായതിനാൽ പണിക്കാരെല്ലാം നേരത്തെ പോയി.. അതു കഴിഞ്ഞാണല്ലോ ശങ്കരനും ജബ്ബാറും വന്നത്‌.  ഞാൻ എത്രനാളായി നിർബ്ബന്ധിച്ചിട്ടാണ്‌ അവ?​‍ാർ കുറച്ച്‌ കള്ളുകൊണ്ട്‌ വന്നത്‌.
    ആദ്യത്തെ ഗ്ലാസ്‌ ഒഴിച്ചപ്പോൾതന്നെ ശങ്കരൻ ചോദിച്ചതാണ്‌.
    "എടോ മത്തായീ...... തന്റെ മകൻ ഈ മാഞ്ചോട്ടിലെങ്ങാനും ക്യാമറ വെച്ചിട്ടുണ്ടോ?"
    "ഏയ്‌... വീടിനകത്ത്‌ എല്ലാ മുറിയിലും പുറത്തുമൊക്കെ ഉണ്ടെന്നറിയാം.  ഈ മൂലയ്ക്കെങ്ങും കാണില്ലെന്നേ..." ചിറിതുടച്ച്‌ ഗ്ലാസ്‌ താഴെ വെച്ചുകൊണ്ട്‌ മത്തായി പറഞ്ഞു.
   
    ?:എടോ ശങ്കരാ... മുറിക്കകത്ത്‌ മാത്രമല്ലടോ, കക്കൂസിനകത്തും ആ പഹയൻ ക്യാമറ വെച്ചിട്ടുണ്ട്‌".
    "നേരോ...?"  ശങ്കരൻ അത്ഭുതപ്പെട്ടു.
    "എടോ..  അത്‌ ക്യമറയല്ല.  അവനത്ര വൃത്തികെട്ടവനൊന്നുമല്ല.  അത്‌ സേൻസറെന്നു പറയുന്ന ഒരു കുന്ത്രാണ്ടാ.  രക്തം കണ്ടാൽ കമ്പ്യൂട്ടററിയും.  അപ്പച്ചന്റെ ആരോഗ്യത്തിൽ ഇത്ര ശ്രദ്ധയുള്ളൊരു മകനുണ്ടാകുവാടോ.  ലാബിന്റെ വണ്ടി വന്നപ്പോഴല്ലേ ഞാനറിയുന്നത്‌.  കക്കൂസിൽ പോയപ്പോൾ വയറ്റീന്ന്‌ അൽപ്പം രക്തം  പോയിട്ടുണ്ടെന്നവര്‌ പറഞ്ഞു.  സായിപ്പിന്റെ നാട്ടിലിരിക്കുന്ന ജോണിക്കുട്ടിയുമറിഞ്ഞു.  ഞാൻ ഉടുമുണ്ടിന്റെ പുറകിൽ നോക്കിയപ്പോൾ സംഗതി സത്യാ.  പുറകിൽ അൽപം ചോരക്കറ".
    "എന്റെ ദൈവമേ... കാലം പോയൊരു പോക്കേ......."?
ശങ്കരൻ പാതികുടിച്ച ഗ്ലാസുമായിരുന്ന്‌ കണ്ണുമിഴിച്ചു.
    "ദൈവത്തിനെ വിളിച്ചിട്ടൊന്നും കാര്യമില്ലടോ....."
രണ്ടാമത്തെ ഗ്ലാസ്‌ കാലിയാക്കി ചിറിതുടച്ചുകൊണ്ട്‌ മത്തായി പറഞ്ഞു.
 " പണ്ട്‌ ദൈവങ്ങൾക്കുപോലും ഇല്ലാത്ത സൗകര്യങ്ങളല്ലേടോ സാധാരണ മനുഷ്യർക്കിന്നുള്ളത്‌.  അവരൊക്കെ ഒറ്റക്കാലെ നിന്നും, കഷ്ടപ്പെട്ട്‌  ധ്യാനിച്ചുമൊക്കെ ദിവ്യദൃഷ്ടിയിൽ കാണുന്ന പോലെയാണിന്ന്‌ കൈയിലിരിക്കുന്ന മൊബെയിലിൽ ഗൾഫിലിരിക്കുന്ന ഭർത്താവിനെ നാട്ടിലിരിക്കുന്ന ഭാര്യകാണുന്നത്‌."
    "സംഗതി എന്തായ്‌ലും ജോറാണ്‌?കേട്ടോ... "ജബ്ബാറിന്റെയും കണ്ണുമിഴിഞ്ഞു.
"എടോ..... ഈ ലോകം മുഴുവൻ ഒരു വലയിലാണ്‌.  ഉലകവല - ഇന്റർനെറ്റ്‌ - കേട്ടിട്ടില്ലേ.....". മത്തായി തന്റെ പാണ്ഡിത്യം വിളമ്പി. 
    "ഞാനെങ്ങോട്ടു തിരിഞ്ഞാലും ജോണിക്കുട്ടി അറിയും.  പത്തിരുപത്‌ ക്യമറകൾ പലയിടത്തായുണ്ട്‌.  അതെല്ലാം സായിപ്പിന്റെ നാട്ടിലിരിക്കുന്ന അവന്റെ കമ്പ്യൂട്ടറിൽ ശേഖരിക്കും.  അവൻ സൗകര്യം പോലെ ഇട്ട്‌ കാണും.  ഇടയ്ക്കിടയ്ക്ക്‌ കഴുത്തിൽ കോണകം കെട്ടിയവ?​‍ാർ വന്ന്‌ എന്തെക്കൊയോ ചെയ്യുന്നത്‌ കാണാം."
    "എന്തായാലും പണ്ട്‌ ഞാൻ കടപ്പുറത്ത്‌ വലപ്പണിക്ക്‌ പോകുമ്പോൾ കരുത്തിയതാണോ ഒരിക്കൽ തന്റെ മകൻ തന്നെ വലയ്ക്കുള്ളിലാക്കുമെന്ന്‌."  ശങ്കരൻ ചിരിച്ചു.
    "നിങ്ങൾക്കറിയാല്ലോ... എന്റെ ശോശാമ്മ പോയേപ്പിന്നെ ഞാനും ജോണിക്കുട്ടീം എങ്ങനാ കഴിഞ്ഞതെന്ന്‌.  മഴയുള്ള രാത്രികളിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ എന്റെ വരവും കാത്തിരിക്കുന്ന എന്റെ ജോണിക്കുട്ടി... പലപ്പോഴും പട്ടിണിയായിരുന്നെടോ...."
 മത്തായിച്ചന്റേതൊണ്ടയിടറി.  കള്ള്‌ തലക്ക്‌ പിടിച്ച്‌ തുടങ്ങിയിരുന്നു. 
"കഷ്ടപ്പെട്ട്‌ പഠിപ്പിച്ച്‌ .... അവൻ വല്യ കമ്പ്യൂട്ടർ എഞ്ചിനീയറായി.  അമേരിക്കയിൽ ജോലിയുമായി.  ഇന്ന്‌ എന്നാത്തിന്റെ കുറവാടോ എനിക്ക്‌.  എന്നെ ഈ വയസുകാലത്ത്‌  അങ്ങോട്ടു കെട്ടിയെടുക്കാൻ അവൻ നോക്കിയതാ.. ഞാൻ പോയില്ല.  എന്നെ നോക്കാൻ തന്നെ എത്ര പേർക്കാ അവൻ ശമ്പളം കൊടുക്കുന്നത്‌.  അധികം താമസിയാതെ എന്റെ കുഞ്ഞിങ്ങ്‌ വരും.  അവിടെ വല്ല മദാമ്മമാരേയും കെട്ടും മുമ്പേ അവനെ കെട്ടിക്കണം.  ഉള്ള സമ്പാദ്യോം കൊണ്ടിനി ഇവിടെ കഴിയാമെന്നും ഞാൻ പറഞ്ഞിട്ടുണ്ട്‌."
    "എന്നാ ശരി, താൻ പോയിക്കിടക്ക്‌.  ഞങ്ങളിറങ്ങുന്നു...."
    "അടുത്താഴ്ച വരുമ്പോ ഇത്തിരി കപ്പേം ഉണക്കമീനുംകൂടി കൊണ്ടുവരണം കേട്ടോ ജബ്ബാറേ...."  മത്തായി പോർച്ചിലേക്ക്‌ കയറുന്നതിനിടയിൽ വിളിച്ച്‌ പറയുന്നുണ്ടായിരുന്നു.
    മത്തായി ചാരുകസേരയിലേക്ക്‌ ഒന്നുകൂടി മലർന്നു.
    അപ്പോൾ വീടിന്റെ പിന്നാമ്പുറത്തും മാഞ്ചോട്ടിലുമെല്ലാം ക്യാമറാക്കണ്ണുകളുണ്ട്‌.  ശങ്കരനന്ന്‌ പറഞ്ഞപോലെ ഞാൻ ഒരു വലയിലാണ്‌.  തന്റെ ഓരോ ചലനവും ലോകത്തിന്റെ മറ്റൊരു കോണിലിരുന്ന്‌ ജോണിക്കുട്ടികാണും.
    ജോണിക്കുട്ടി കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. ആകെയൊരു അസ്വസ്ഥത.  ഉറക്കം വരുന്നില്ല.  എണീറ്റ്‌  ഒരു ഗ്ലാസ്‌ വെള്ളം കുടിച്ച്‌ മേശമേലിരുന്ന ഡിജിറ്റൽ ക്ലോക്കിൽ നോക്കി.  സമയം രാത്രി രണ്ടു മണി.  അപ്പച്ചനെ കാണണമെന്നൊരു തോന്നൽ.  കമ്പ്യൂട്ടർ ഓൺ ചെയ്ത്‌ കസേരയിലേക്ക്‌ ചാഞ്ഞിരുന്നു.  സ്ക്രീനിൽ
തെളിഞ്ഞ ലൈവ്ക്യമറകൾ ഓരോന്നായി ക്ലിക്ക്‌ ചെയ്തു.

    ക്യാമറ നമ്പർ - ഒന്ന്‌ - ഡ്രായിംഗ്‌ ർറൂം - അവിടെ അപ്പച്ചനില്ല.
    ക്യാമറ നമ്പർ - രണ്ട്‌ - സിറ്റൗട്ടും പോർച്ചും - അവിടെയും കാണുന്നില്ല.

    ക്യാമറ നമ്പർ  - എട്ട്‌ -സൂം ചെയ്തു. ലോണും, വിശാലമായ ഗാർഡനും കാണാം.

    ക്യാമറ നമ്പർ  - പതിനഞ്ച്‌ - വടക്കുപടിഞ്ഞാറെ മൂലയിലെ മാഞ്ചോട്‌ - അവിടെയുമില്ല.

    അപ്പച്ചൻ പിന്നെവിടെ.  ഈ ഉച്ചസമയത്ത്‌ കിടപ്പ്‌ പതിവുള്ളതല്ല.  എന്നാലും നോക്കാം.
 ക്യാമറ നമ്പർ നാലിൽ ക്ലിക്ക്‌ ചെയ്തു.
 ബെഡ്‌ർറൂം.  അതാ അപ്പച്ചൻ നെഞ്ചമർത്തിപ്പിടിച്ച്‌ കട്ടിലിൽ കിടന്നുരുളുന്നു.  വലയ്ക്കുള്ളിലെ മീനിനെപ്പോലെ.  മേശമേലിരിക്കുന്ന ജഗ്ഗെടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കട്ടിലിൽ നിന്നും താഴേയ്ക്ക്‌, ,  ജോണിക്കുട്ടിയുടെ കണ്ണുകളിൽ ഇരുട്ട്‌ കയറി.  തലയ്ക്കുള്ളിൽ മണിക്കിലുക്കങ്ങൾ,  ചൂളം വിളകൾ .....
തറയിൽ ചരിഞ്ഞ്‌ കിടക്കുന്ന അപ്പന്റെ വായുടെ കോണിൽനിന്നും കൊഴുത്തരക്തം ഒലിച്ചിറങ്ങുന്നു.  അത്‌ തറയിലേക്ക്‌ പടരുന്നു.  ഉപഗ്രഹങ്ങളിലൂടെ... അനന്തവിഹായസിലൂടെ... വലക്കണ്ണികളിലൂടെ... അത്‌ ജോണിക്കുട്ടിയുടെ കമ്പ്യൂട്ടർ സ്ക്രീനിൽ പരന്നൊഴുകി.  സ്ക്രീനിൽ നിന്നും ഒഴുകിനിറഞ്ഞ രക്തത്തിൽ മുങ്ങി ജോണിക്കുട്ടി പ്രാണവായുവിനായ്‌ നിലവിളിച്ചു.

കൊടിയിറക്കം


സണ്ണി തായങ്കരി
  
    ദിവസങ്ങളായി ശ്രദ്ധിക്കുന്നു. അദ്ദേഹത്തിന്‌ ഇപ്പോൾ പഴയ പ്രസരിപ്പില്ല. ഉത്സാഹമില്ല. സഹപ്രവർത്തകരോടുപോലും വാദപ്രതിവാദങ്ങളില്ല. എന്തിനോടും ഒരു വിരക്തി. എപ്പോഴും ഏകാന്തത്തയുടെ തുരുത്തിൽ ചിന്തയുടെ വിഭ്രാത്മലോകത്തിലാണ്‌ അയാൾ.
   ഭർത്താവിന്‌ കാര്യമായി എന്തോ സംഭവിച്ചിരിക്കുന്നു. ഇപ്പോൾ ചെയ്യുന്നതെല്ലാം യാന്ത്രികമാണ്‌. ആ മനസ്സ്‌ മറ്റെവിടെയോ ആണ്‌.
   പത്രത്തിൽ വാർത്ത കണ്ടിട്ടാണ്‌ തലേന്ന്‌ രാത്രി വൈകി കിടക്കയിലെത്തുമ്പോൾ ചോദിച്ചതു.
   "കുടിയിറക്ക്‌ നാളെത്തന്നെ ഉണ്ടാകുമോ?"
   "ഉം."
   "ആയിരത്തോളം കുടുംബങ്ങൾ എവിടെപ്പോകും?"
   "അറിയില്ല."
   "പാർട്ടിക്കെന്തെങ്കിലും ചെയ്യാൻ..."
   "ഭരണകൂടത്തിന്റെ അതിക്രമത്തിനെതിരെ പൊരുതാനേ പാർട്ടിക്ക്‌ കഴിയൂ."
   "സായുധപോലീസിനെതിരെ ചെറുത്തുനിൽക്കാൻ അങ്ങയുടെ കൂടെ എത്രപേർ കാണും?"
   "അറിയില്ല. പക്ഷേ, ഞാൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രമാണ്‌ എനിക്ക്‌ വലുത്‌. അത്‌ ബലഹീനനൊപ്പം ചേർന്നുനിൽക്കുക എന്നതാണ്‌."
   സ്വന്തം മകനും ഭാര്യയും അതിനേക്കാൾ ചെറുതാണോ എന്ന ചോദ്യത്തിന്‌ കൂർക്കംവലിയായിരുന്നു മറുപടി. അത്ഭുതം തോന്നിയില്ല. ഇഷ്ടപ്പെടാത്ത ചോദ്യങ്ങൾക്ക്‌ എന്നും ലഭിച്ചിരുന്ന ഉത്തരം ഇതുതന്നെ.
   പ്രഭാതത്തിനുമുമ്പ്‌ മൂലമ്പള്ളിയിലെത്തേണ്ടിയിരുന്
നതിനാൽ കിഴക്ക്‌ വെള്ളകീറുംമുമ്പ്‌ തിളപ്പിച്ച്‌ കൊടുത്ത കടുംചായ കുടിച്ച്‌ യാത്രപോലും പറയാതെ ഇറങ്ങുമ്പോൾ എന്തോ ഒരു ഉൾക്കിടിലം അനുഭവപ്പെട്ടു.
   "ശശാങ്കേട്ടാ..."
   അയാൾ തിരിഞ്ഞുനിന്നു.
   "ഒരു കാര്യം ചോദിച്ചോട്ടെ?"
   നിർവികാരതയ്ക്ക്‌ മകുടം ചാർത്തിയതുപോലയോയിരുന്നു പ്രതികരണം.
   "എന്താ...?"
   വികാരങ്ങൾ ചത്തുകിടന്ന ആ കണ്ണുകളിലേക്ക്‌ നോക്കിയപ്പോൾ അവൾക്ക്‌ പിന്നീടൊന്നും ചോദിക്കാൻ തോന്നിയില്ല. അല്ലെങ്കിൽതന്നെ ചോദ്യങ്ങളൊന്നും ബാക്കിയില്ലല്ലോ.
   അയാളുടെ കണ്ണുകൾ ഭാര്യയുടെ മുഖത്തുനിന്നും വഴുതി വീണത്‌ ഭിത്തിയിൽ തൂങ്ങുന്ന വിപ്ലവാചാര്യന്മാരുടെ ചില്ലിട്ട നിറംമങ്ങിയ ചിത്രങ്ങളിൽ. ആദ്യമായി കാണുന്നതുപോലെ അയാൾ ആ ചിത്രങ്ങളിലേക്ക്‌ നോക്കി.
   ഏത്‌ പ്രതിസന്ധിയാണ്‌ അദ്ദേഹത്തിന്റെ ചടുലവും വികാരോഷ്മളവുമായ വാചാലതയെ മഹാമൗനങ്ങളുടെ നിശബ്ദതയിലേക്ക്‌ പലായനം ചെയ്യിച്ചതു?
   ഏതോ അജ്ഞാതലോകത്തിൽനിന്ന്‌ നിയന്ത്രിക്കപ്പെടുന്നവനെപ്പോലെ അകന്നകന്ന്‌ പോകുന്ന ഭർത്താവിനെ നോക്കി അവൾ നിന്നു.
   ഇത്‌ യാത്ര പറയാനാവാത്ത പലായനങ്ങളുടെ കാലം.
   ഉച്ചയായി, സന്ധ്യയായി.
   പാതിരാക്കോഴി കൂവിയപ്പോഴാണ്‌ ഒന്നു മയങ്ങിയത്‌.              
   "മകളേ..." വാത്സല്യം ഊറിക്കൂടിയ സ്വരം... വാത്സല്യത്തിന്റെ തേൻതുള്ളി നാവിലേക്ക്‌ ഇറ്റിച്ചതുപോലെ...
   കൺമുമ്പിൽ പാതി നരച്ചസമൃദ്ധമായ താടിയോടുകൂടിയ ആജാനബാഹു... ഇത്‌...
   അത്ഭുതത്താൽ വിടർന്ന മിഴികളോടെ ഭിത്തിയിലേക്ക്‌ നോക്കി. മാർക്ക്സിന്റെ ചിത്രം ശൂന്യം...
   "സംശയിക്കേണ്ട മകളേ... ഇത്‌ ഞാൻതന്നെയാണ്‌."
   "മഹാനായ മാർക്ക്സ്‌... അങ്ങ്‌..." വിഹ്വലതയുടെ ആ നിമിഷങ്ങളിൽ എന്തുചെയ്യണമെന്ന്‌ അവൾക്ക്‌

അറിയില്ലായിരുന്നു.
   "പല ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ നിന്റെ ഭർത്താവിന്‌ കഴിയുന്നില്ല അല്ലേ? അയാളിപ്പോൾ പ്രത്യയശാസ്ത്രപരമായ ഒരു പ്രതിസന്ധിയെ നേരിടുകയാണ്‌. കാലങ്ങളായി പ്രസ്ഥാനത്തിനുവേണ്ടി ജീവിച്ച അയാൾ അതിനുവേണ്ടി മരിക്കാനും തയ്യാറാണ്‌. സഹപ്രവർത്തകരും നേതാക്കന്മാരും കാലത്തോടൊപ്പം മാറി. അണികളും മാറി. എന്നാൽ ശശാങ്കൻമാത്രം മാറിയില്ല. കാൽക്കീഴിലെ മണ്ണ്‌ നഷ്ടപ്പെടുന്നത്‌ കാണുമ്പോഴും അയാൾ നിസംഗനാണ്‌."
   "അങ്ങയുടെ പ്രത്യയശാസ്ത്രം പരാജയപ്പെട്ടുവേന്നാണോ?    "
   "ഒരിക്കലുമല്ല. ഭൂമിയിൽ നിസ്വനും അടിച്ചമർത്തപ്പെട്ടവനുമായി ഒരാളെങ്കിലും അവശേഷിക്കുന്നതുവരെ ആ പ്രത്യയശാസ്ത്രത്തിന്‌ പ്രസക്തിയുണ്ട്‌. സ്വാർഥതയുടെ അടിസ്ഥാനശിലയിൽ മനുഷ്യന്റെ ജനിതകഘടന നിലനിൽക്കുവോളം ദരിദ്രന്റെയും നീതി നിഷേധിക്കപ്പെടുന്നവന്റെയും പരമ്പര ഭൂമിയിൽ തുടരുകതന്നെ ചെയ്യും."
   "ഇനി ഒരു തിരിച്ചുപോക്ക്‌ സാധ്യമല്ലെന്നുണ്ടോ?"
   "തിരിച്ചുപോക്ക്‌ വ്യക്തികൾക്കാവും. എന്തിനെയും സ്വന്തം നേട്ടത്തിനുവേണ്ടി ഉപയോഗപ്പെടുത്തുന്നവർക്ക്‌. അങ്ങനെ അനേകർ പോയിട്ടുണ്ട്‌. അവർ ഭക്ഷിക്കുന്നത്‌ ബൂർഷ്വായുടെ ഉച്ഛിഷ്ഠമാണ്‌. ഏത്‌ പ്രത്യയശാസ്ത്രവും നിലനിൽക്കുക, അതിന്റെ പതാകവാഹകരുടെ കൈകളിലാണ്‌. പക്ഷേ, ഇവിടെ ആ പതാകയെ ചിലർ സ്വാർഥതയ്ക്കുവേണ്ടി തലതിരിച്ച്‌ കെട്ടുന്നു. ഏത്‌ വസ്തുവും ആവശ്യപ്പെടുന്നവരുടെ കൈകളിലേക്ക്‌ വർഷിക്കപ്പെടണം. എന്നാലിന്ന്‌ അടിച്ചമർത്തപ്പെട്ടവന്‌ മോചനം അനുഭവവേദ്യമാകുന്നില്ല. തന്മൂലം, അവർ വഴിതെറ്റി നയിക്കപ്പെടുന്നു. ഒരുപക്ഷേ, ഇനിയൊരു പ്രഭാതത്തിൽ പ്രത്യയശാസ്ത്രത്തെ തലതിരിച്ച്‌ കെട്ടുന്നവരുടെ കൈകളിൽനിന്ന്‌ അതിനെ മോചിപ്പിക്കാൻ ഒരു യുഗപ്രഭാവൻ ഉയിർത്തെഴുന്നേൽക്കാം..."
   "എന്റെ ഭർത്താവ്‌ പ്രസ്ഥാനത്തിനുവേണ്ടി എല്ലാം... എന്നിട്ടും..."
   "മനുഷ്യസ്നേഹമെന്നത്‌ നഷ്ടപ്പെടലുകളുടെ വീരചരിതമാണ്‌ മകളേ. ഈ ഭിത്തിയിൽ തൂങ്ങുന്ന മഹാന്മാരും ചരിത്രം വിസ്മരിച്ച അനേകായിരങ്ങളും സഹജീവികളുടെ ഉയർത്തെഴുന്നേൽപ്പിനുവേണ്ടി ജീവത്യാഗം ചെയ്തവരാണ്‌. അതുകൊണ്ടുതന്നെയല്ലേ അനേകം ഭവനങ്ങളിൽനിന്ന്‌ കാലം ഈ ചിത്രങ്ങളെ പിഴുത്‌ മാറ്റിയപ്പോഴും ഇവിടെ അത്‌ സമുചിതമായി ആദരിക്കപ്പെടുന്നത്‌."
   "എന്റെ ഭർത്താവിന്റെ ഈ അവസ്ഥ..."
   "ഓരോരുത്തരും സ്വന്തം വഴികളിലെ പ്രതിസന്ധികളെ സ്വയം തരണം ചെയ്യേണ്ടതാണ്‌. പക്ഷേ, മാവിൽനിന്ന്‌ മാങ്ങയല്ലാതെ നാമെന്താണ്‌ പ്രതീക്ഷിക്കേണ്ടത്‌? ഒരു രക്തസാക്ഷിത്വത്തിൽ കുറഞ്ഞതൊന്നും..."
   "അപ്പോൾ എന്റെ ഭർത്താവ്‌..."     
    ഒരു ഞെട്ടലോടെ അവൾ അർധമയക്കത്തിൽനിന്ന്‌ ഉണർന്നു.
    ഭിത്തിയിലെ ഘടികാരത്തിൽ രണ്ട്‌ മുപ്പത്‌. അദ്ദേഹം ഇനിയും മടങ്ങിയെത്തിയിട്ടില്ല. ഈശ്വരാ... അദ്ദേഹത്തിന്‌ ഒരാപത്തും വരുത്തരുതെ...
   അടുത്ത്‌ കിടക്കുന്ന ഏഴുവയസ്സുകാരന്റെ നെറ്റിയിൽ അവൾ വാത്സല്യത്തോടെ തലോടി. സ്കൂളിൽ നിന്നെത്തിയശേഷം പലവട്ടം അവൻ അച്ഛനെ അന്വേഷിച്ചു. പതിവില്ലാത്തത്താണത്‌.
   സ്വപ്നത്തിന്റെ ബാക്കിപത്രം അവളിൽ അസ്വസ്ഥതയുടെ ഒരു കൊടിമരം പടുത്തുയർത്തി. പിന്നെ വളരെ മന്ദം കൊടിമരത്തിൽനിന്ന്‌ ഒരു രക്തപതാക അവരോഹണം ചെയ്തു.
   പെട്ടെന്ന്‌ ഫോൺ ശബ്ദിച്ചു.
   അവളുടെ വലതുകൈ വിറയലോടെ റിസീവറിൽ സ്പർശിച്ചു.

അതിരുകൾക്കപ്പുറം


മോഹൻചെറായി


അതിരുകളില്ലാത്ത ലോകം പിറന്നിതാ
അതിമോഹജാലത്തിനുലകം തുറന്നിതാ
അധിക ജീവിതകാലം കൊതിപ്പവർ
അതിവേഗമീക്കളം വിട്ടൊഴിഞ്ഞീടുക
    പുതിയ ചിന്തയെ കേൾക്കുക; കാണുക
    പുത്തനാം ഒരു ലോകസംസ്കാരമറിയുക.
    വഴിയുന്നു വഴിവിട്ട വരികളും വരകളും
    വഴിമാറുക വഴിമുടക്കുന്നവർ
കറവ വറ്റിയ ഗോക്കളെ വേണ്ടിനി
കറയറ്റുപോയൊരു ആശ്രയം വേണ്ടിനി
വഴിയമ്പലങ്ങളിൽ തള്ളുക ആക്രികൾ
വഴിവിട്ടു  നീങ്ങിയാൽ കാലന്നു നൽകിടാം
    ഇന്നലെ വേണ്ടിനി; ഇനിയുള്ള നാളെയും
    ഇന്നിന്റെ ഫാഷനും ഫ്യൂഷനും മാത്രമായ്‌
    ചുംബിച്ചുണർത്തുക 'മുഖപുസ്തക'ത്തിനെ
    ചുംബനാലിംഗനം അവകാശമാക്കിടാൻ
കാഴ്ചപ്പാടുകൾ ഇവ്വിധം തുടരുകിൽ
വേഴ്ചയും മാനമായ്‌ മാറുന്ന നാൾ വരും
അകലെയല്ലാത്ത സീമയിൽ കാണ്മു ഞാൻ
അകളും ഉത്തമ മാനവ സംസ്കൃതി
    അവനിയേറെ പുരോഗമിച്ചെങ്കിലും
    അവയോടൊപ്പമില്ല ഞാൻ പലതിലും .....
    അഹിതമായതു കാണാതിരുന്നിടാൻ
    വിഹിതമേകുക നീയെന്റെ മിഴികളേ

ഭൂമിയില്‍ നിന്നും പൊന്തിനില്‍ക്കുന്ന കടൽ



ടി എ ശശി

ദൈവവും ഞാനും മാത്രമാകുന്ന
നേരം ദൈവത്തോട്
നിലം തൊടാതെ
ഭൂമിയില്‍ നിന്നും പൊന്തിനില്‍ക്കുന്ന
ഒരു കടല്‍ സൃഷ്‌ടിക്കുവാന്‍ അപേക്ഷിക്കണം;
അതിനു ശേഷം എന്നെ ഒരു കാറ്റായ്
മാറ്റുകയം വേണം.

അന്നേരം ഞാന്‍
കടലിനെ പറപ്പിച്ച്
നിന്നടുത്തു കുതിച്ചെത്തും
എത്ര മുങ്ങിയാലും
മരിക്കാത്തൊരു നിന്നെയുമായ്‌
എനിക്ക് പ്രപഞ്ചം നിറയെ
ഓടി കളിക്കണം..

നീയറിയരുത്
ദൈവം കടലാണെന്നും
കാറ്റ് ഞാനാണെന്നും.

അറിയുന്ന മാത്രയിൽ
കടൽ മണ്ണു തൊട്ടാലോ?.

ആസ്സാമിനു കുറുകെ, ബുള്ളറ്റിൽ

സുനിൽ എം എസ്



കാശിരംഗ എക്സ്പ്രസ്സ് മേഗ്വാഹാട്ടീ കേലിയേ ഏക് ഫസ്റ്റ് ക്ലാസ്സ് റിസർവ് കർനാഹെ. ഉസീ ഗാഡീകേ ബ്രേക്ക്‌വാൻ മേ ഏക് ബുള്ളറ്റ് മോട്ടോർസൈക്കിൾ ലേ ജാനാ ഭി ഹെ.” ടിക്കറ്റ് കൌണ്ടറിലെ ഗ്രില്ലിനിടയിലൂടെ പറഞ്ഞു. സ്ഥലം ആസ്സാമിലെ ജോർഹാട്ട് റെയിൽ‌വേ സ്റ്റേഷൻ. കാലം മൂന്നു പതിറ്റാണ്ടു മുൻപ്.

മോട്ടോർസൈക്കിൾസ്റ്റേഷൻ മാസ്റ്റർ സേ മിലോ”. ചുമലിന്റെ മുകളിലൂടെ പുറകിലേയ്ക്കു ചൂണ്ടിക്കൊണ്ട് ബുക്കിംഗ് ക്ലാർക്കു നിർദ്ദേശിച്ചു.

പ്ലാറ്റ്ഫോമിലൂടെ സ്റ്റേഷൻ മാസ്റ്ററുടെ മുറിയിലേയ്ക്കു കടന്നു. അകത്ത് സ്റ്റേഷൻ മാസ്റ്ററുണ്ട്. ശബ്ദം കേട്ട് അദ്ദേഹം തിരിഞ്ഞു നോക്കി.

കണ്ടു പരിചയമുള്ളയാളാണു സ്റ്റേഷൻ മാസ്റ്റർ. ഞാൻ താമസിയ്ക്കുന്ന വാടകവീടിനു ചുറ്റും ബംഗാളികളുടെ നിരവധി വീടുകളുണ്ട്. അവയിലൊന്നിലാണ് ഇദ്ദേഹം താമസിയ്ക്കുന്നത്. ഇടയ്ക്കിടെ കാണാറുണ്ട്. ഇടക്കാലത്തെന്നോ തമ്മിൽക്കാണുമ്പോഴൊക്കെ ചിരിയ്ക്കാനും തുടങ്ങിയിരുന്നു.

ആപ് ജാ രഹേ ഹെട്രാൻസ്ഫർ മിൽ ഗയാ?” ആവശ്യം അറിയിച്ചപ്പോൾ സ്റ്റേഷൻ മാസ്റ്റർ ചോദിച്ചു.

ട്രാൻസ്ഫർ ഓർഡർ എത്തിയിരുന്നില്ല. എങ്കിലും രണ്ടോ മൂന്നോ ആഴ്ചയ്ക്കകം ആസ്സാമിലെ ജോർഹാട്ടിൽ നിന്ന് കേരളത്തിലേയ്ക്കു ട്രാൻസ്ഫർ ചെയ്തുകൊണ്ടുള്ള ഓർഡർ വരും എന്ന പ്രതീക്ഷയുണ്ട്. ഓർഡർ വന്നാൽ ഒന്നു രണ്ടാഴ്ചയ്ക്കകം സ്ഥലം വിടേണ്ടി വരും. ഓർഡർ വന്ന ശേഷം റിസർവ്വു ചെയ്യാമെന്നു വച്ചാൽഅന്ന് സീറ്റൊട്ടു കിട്ടുകയുമില്ല. റിസർവ്വേഷനില്ലാതുള്ള യാത്ര നരകതുല്യമായിരിയ്ക്കും. നോർത്ത് ഈസ്റ്റിൽ നിന്നാകുമ്പോൾ പ്രത്യേകിച്ചും.

ഏകദേശം ഒരു മാസം കഴിയുമ്പോൾ യാത്ര ആരംഭിയ്ക്കേണ്ടി വരും എന്ന കണക്കുകൂട്ടലനുസരിച്ച് രണ്ടും കൽപ്പിച്ച് റിസർവ്വേഷൻ നടത്താൻ തീരുമാനിച്ചു. തീരുമാനം ഭാഗികമായി നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. അതായത്ഗ്വാഹാട്ടിയിൽ നിന്ന് എറണാകുളത്തേയ്ക്കുള്ള 3332 കിലോമീറ്റർ യാത്ര ഗ്വാഹാട്ടിയിൽ നിന്നു നേരിട്ടുള്ള ട്രെയിനിൽ റിസർവ്വു ചെയ്തു കഴിഞ്ഞു എന്നർത്ഥം. ഇനി ജോർഹാട്ടിൽ നിന്ന് ഗ്വാഹാട്ടിയിലേയ്ക്കുള്ള യാത്രയാണു റിസർവ്വു ചെയ്യാൻ ബാക്കിയുള്ളത്. റെയിൽ മാർഗ്ഗവും റോഡു മാർഗ്ഗവും ജോർഹാട്ടിൽ നിന്ന് ഗ്വാഹാട്ടിയിലേയ്ക്കെത്താം. റെയിൽമാർഗ്ഗമാണെങ്കിൽ 376 കിലോമീറ്റർ. റോഡു മാർഗ്ഗമാണെങ്കിൽ 306 കിലോമീറ്റർ മാത്രം.

സ്കെയിൽ ടൂ മാനേജർമാർക്ക് പറന്നു” പോകാനുള്ള അനുവാദമുണ്ടായിരുന്നതുകൊണ്ട് ജോർഹാട്ടിൽ നിന്ന് നേരേ കൊൽക്കത്തയ്ക്കും അവിടുന്ന് ചെന്നൈയിലേയ്ക്കും ചെന്നൈയിൽ നിന്ന് കൊച്ചിയിലേയ്ക്കും പറന്നു പോകാവുന്നതാണ്. ഫ്ലൈറ്റിൽ ജോർഹാട്ടിൽ നിന്നു കൊൽക്കത്തയ്ക്ക് രണ്ടു മണിക്കൂറും ഏതാനും മിനിറ്റും മാത്രമേ വേണ്ടൂ. ഏതാണ്ടത്ര തന്നെ സമയം കൊൽക്കത്തയിൽ നിന്നു ചെന്നൈയ്ക്കും അതിന്റെ പകുതി സമയം കൊച്ചിയ്ക്കും. ആകെ അഞ്ചരഅങ്ങേയറ്റം ആറു മണിക്കൂർ. ഈ ദൂരം മുഴുവനും ട്രെയിനിലാണു യാത്രയെങ്കിൽ അതിന്റെ പന്ത്രണ്ടിരട്ടിയിലേറെ വേണം. അതായത് മൂന്നു ദിവസത്തിൽ കുറയാതെ.

ആറു മണിക്കൂർ കൊണ്ടു പറന്നെത്താനുള്ള’ സൌകര്യമുണ്ടായിട്ടും എന്തിന് മൂന്നു ദിവസത്തിലേറെ വേണ്ടി വരുന്ന ട്രെയിൻ യാത്ര ചെയ്യുന്നു?

ന്യായമായ ചോദ്യം. ഉത്തരം ലളിതമാണ്: എന്റെ കൂടെ ആമിയുണ്ട്.

ആരെങ്കിലും തെറ്റിദ്ധരിയ്ക്കുന്നതിനു മുൻപേ വിശദീകരിച്ചേയ്ക്കാം. ആമി ഒരു വനിതയല്ല. പുരുഷനുമല്ല. എന്റെ പുത്തൻ ബുള്ളറ്റ് മോട്ടോർസൈക്കിളിനു ഞാൻ കൊടുത്ത ഓമനപ്പേരാണ് ആമി. അതിന്റെ രജിസ്ട്രേഷൻ നമ്പർ ഏ എം ഈ യിൽ തുടങ്ങിയതു കൊണ്ട് ഞാനതിനെ ആമി എന്നു വിളിയ്ക്കുന്നു. ആമിയ്ക്ക് പ്രായം കേവലം രണ്ടു മാസം മാത്രം. പതിനെണ്ണായിരം രൂപയുടെ ലോണെടുത്തു വാങ്ങിയ എന്റെ പുന്നാരഓമന ബുള്ളറ്റ്.

വണ്ടി വാങ്ങാൻ ചെന്നപ്പോൾ പുതിയ മൂന്നു വണ്ടികൾ നിരന്നിരിയ്ക്കുന്നു. ഏതു വേണമെങ്കിലും എടുത്തോളൂ. ഡീലർ പറഞ്ഞു. മൂന്നിലും അര ലിറ്റർ വീതം പെട്രോളൊഴിപ്പിച്ചു. മൂന്നിന്റേയും ഓയിൽ ചെക്കു ചെയ്തു. ഒരെണ്ണം ചവിട്ടി സ്റ്റാർട്ടാക്കി. ലോഹങ്ങൾ തമ്മിലുരയുന്ന ശബ്ദം. ഒരു തരം ബഹളം തന്നെ. എനിയ്ക്കിഷ്ടമായില്ല. അടുത്തതും സ്റ്റാർട്ടാക്കി. വീണ്ടും ബഹളം. ഇഷ്ടപ്പെട്ടില്ല.

മൂന്നാമത്തേതിന്റെ അടുത്തു ചെന്നു. ഒരൊറ്റച്ചവിട്ടിനു സ്റ്റാർട്ടായി. പതിഞ്ഞ സ്വരം. പ്രൌഢഗംഭീരം. ലവ് അറ്റ് ഫസ്റ്റ് സൈറ്റ്. പ്രണയിച്ചു പോയി അവളെ.

ആസ്സാമിലൂടെ തലങ്ങും വിലങ്ങും ആറായിരം കിലോമീറ്റർ സഞ്ചരിയ്ക്കുക കൂടി ചെയ്തു കഴിഞ്ഞപ്പോൾ അവളില്ലാതെ ജീവിതമില്ല എന്ന തീരുമാനമെടുത്തുപോയി! സുഖമായി പറക്കാനുള്ള അവസരം അവൾക്കു വേണ്ടി ത്യജിച്ചു. അവളെ ജോർഹാട്ടിൽ നിന്ന് ട്രെയിനിൽ ഗ്വാഹാട്ടിയിലെത്തിയ്ക്കണം. അവിടുന്നു നേരിട്ടുള്ള ട്രെയിനിൽ എറണാകുളത്തെത്തിയ്ക്കണം. മലയാളമണ്ണിൽ കാലുകുത്തിയ ശേഷം റോഡിലൂടെ രാജകീയമായി നാൽപ്പത്തഞ്ചു കിലോമീറ്റർ ഓടിച്ചു വീട്ടിലെത്തണം. ഇതാണു പ്ലാൻ.

ട്രെയിൻ മേ ബൈക്ക് ചോരി ഹോ ജായെഗി. ആപ് ചലാക്കെ ജായിയേ.” ബൈക്ക് ട്രെയിനിൽ കൊണ്ടു പോയാൽ അതു മോഷ്ടിയ്ക്കപ്പെടും. റോഡിലൂടെ ഓടിച്ചുകൊണ്ടു പോകുകയാണു നല്ലത്. പറയുന്നത് ഇന്ത്യൻ റെയിൽ‌വേയുടെ ഒരു സ്റ്റേഷൻ മാസ്റ്റർ.

നടുങ്ങിഅതു കേട്ടപ്പോൾ. ആമിയെ ആസ്സാമിൽത്തന്നെ ഉപേക്ഷിയ്ക്കേണ്ടി വരുമോ?

മുന്നൂറ്റിച്ചില്വാനം കിലോമീറ്റർ ഓടിയ്ക്കുക ബുദ്ധിമുട്ടാണ്. വണ്ടിയും കേടാകും. ഞാൻ പറഞ്ഞു.

സാരേ ബുള്ളറ്റ്‌വാലേ ഗ്വാഹാട്ടി ചലാക്കെ ജാത്തേ ഹെ ഔർ ആത്തേ ഹെ. ഉസ്മേ മുശ്കിൽ ക്യാ ഹെ?” സ്റ്റേഷൻ മാസ്റ്റർ നിസ്സാരമട്ടിൽ പറഞ്ഞു.

ബൈക്ക് നയാ ഹെ.” പുതിയ ബൈക്ക്. വൈകുന്നേരത്തെ തുടച്ചു മിനുക്കൽ അത്താഴത്തേക്കാൾ പ്രധാനം. ആമിയോട് മുന്നൂറ്റേഴു കിലോമീറ്റർ ഓടാൻ പറയാൻ ചങ്കു നോവും.

ബുള്ളറ്റ് നയാ ഹെ നആസാനീ സേ ചലേഗാ. നുക്സാൻ കുഛ് നഹി ഹോഗാ.” പുതിയ ബുള്ളറ്റാണെങ്കിൽ ഒരു കുഴപ്പവും ഉണ്ടാവില്ലെന്ന്! എനിയ്ക്കാണെങ്കിൽ പുതിയതായതുകൊണ്ടാണ് കുഴപ്പം. പഴയ പന്നാസായിരുന്നെങ്കിൽ എന്തു വേണമെങ്കിലും ആകാമായിരുന്നു.

ഈയിടെയെങ്ങാൻ മോഷണം നടന്നിട്ടുണ്ടോഞാൻ ഒരു ശ്രമം കൂടി നടത്തി നോക്കി.

ധാരാളം. ഹറ് ദിൻ ചോരീ ഹോത്തീ രഹത്തീ ഹെ. ദിവസേന മോഷണം നടക്കുന്നത്രെ. വഴിയിൽ കുഴപ്പം പിടിച്ച കുറേയേറെ സ്ഥലങ്ങളുണ്ട്. ദിഫുദിമാപ്പൂർഹോജൈലംഡിംഗ്ഛാപ്പർമുഖ്ജാഗിറോഡ്. ഇവിടൊക്കെ ആളുകൾ ട്രെയിൻ ഇടയ്ക്കു നിർത്തിച്ച്ബ്രേക്ക്‌വാൻ കുത്തിത്തുറന്ന് സാധനങ്ങൾ മോഷ്ടിയ്ക്കുന്നു. പുതിയ ബുള്ളറ്റ് വെറുതേ കളയണോഇൻഷൂറൻസ് തുക കിട്ടാൻ കൊല്ലങ്ങളെടുക്കും. ആപ് ക്യാ കരേംഗേ?

ഇതൊക്കെ പോലീസു കാണാറില്ലേ?

വോ ലോഗ് ഭി ഇസ്മേ ശാമിൽ ഹെ. അവർക്കും മോഷണത്തിൽ പങ്കുണ്ടെന്ന്.

നിരാശയോടെയാണെങ്കിലും സ്റ്റേഷന്‍മാസ്റ്ററോടു നന്ദി പറഞ്ഞു മടങ്ങിപ്പോന്നു. ആമിയുടെ രക്ഷയ്ക്കു വേണ്ടിയാണല്ലോ അദ്ദേഹം ഉപദേശങ്ങൾ തരാൻ മിനക്കെട്ടത്.

അക്കാലത്ത് പശ്ചിമബംഗാളിൽ നിന്നും ബീഹാറിൽ നിന്നുമുള്ള ബ്രോഡ്ഗേജ് ഗ്വാഹാട്ടിയിൽ വന്നവസാനിച്ചിരുന്നു. ഗ്വാഹാട്ടി മുതൽ കിഴക്കോട്ട്ജോർഹാട്ട്തിൻസുക്കിയദിബ്രുഗഢ്സിൽച്ചാർ ഈ സ്ഥലങ്ങളിലേയ്ക്കെല്ലാം മീറ്റർ ഗേജായിരുന്നു. മിയ്ക്കയിടങ്ങളിലും ഒറ്റ ലൈൻ മാത്രം. അതുകൊണ്ടു തന്നെ വണ്ടികളും കുറവ്. ജോർഹാട്ടിലേയ്ക്ക് ആകെക്കൂടി രണ്ടേ രണ്ടു വണ്ടികൾ മാത്രമാണ് വന്നുകൊണ്ടിരുന്നത്. ഒന്ന് മുൻ പറഞ്ഞ കാശിരംഗ എക്സ്പ്രസ്സും മറ്റേത് മറിയാനി-ജോർഹാട്ട്-ഫർക്കേറ്റിംഗ് പാസ്സഞ്ചറും.

ജോര്‍ഹാട്ടിൽ നിന്ന് ഗ്വാഹാട്ടി വരെ നിരവധി തവണ ബസ്സിനും രണ്ടു തവണ കാറിനും പോയിട്ടുണ്ട്. രാത്രി ഒൻപതിനും പത്തിനുമിടയിൽ ഏതാനും ബസ്സുകൾ പുറപ്പെട്ട് നേരം വെളുക്കുമ്പോഴേയ്ക്ക് എത്തിച്ചേരുന്നു. ആസ്സാമിൽ വെളുപ്പിന് നാലുമണിയാകുമ്പോഴേയ്ക്ക് നേരം വെളുത്തു തുടങ്ങും. ഈ യാത്ര പകൽ ഇതുവരെ നടത്തിയിട്ടില്ല. അതുകൊണ്ട് വഴി പരിചിതമല്ല.

ഗ്വാഹാട്ടി വരെ ബൈക്കിനു പോകുന്ന കാര്യത്തെപ്പറ്റി പലരോടുമന്വേഷിച്ചു. ഒരു സഹപ്രവര്‍ത്തകൻ പറഞ്ഞു. നമ്മുടെ ചാര്‍ട്ടേഡ് അക്കൌണ്ടന്‍റ് റോയ്‌ ബുള്ളറ്റിന് പല തവണ ഗ്വാഹാട്ടിയിൽ പോയി മടങ്ങി വന്നിട്ടുണ്ട്. മൂപ്പരോടൊന്നു ചോദിച്ചോളിൻ.

സിമ്പിൾ! റോയ് പറഞ്ഞു. വാസ്തവത്തിൽ ബുള്ളറ്റിനു പോകുന്നതാണ് ഏറ്റവും സുഖം. പണ്ട് ബ്രിട്ടീഷുകാരുണ്ടാക്കിയനീണ്ടു നിവർന്നു കിടക്കുന്ന റോഡ്. എൺപത്, തൊണ്ണൂറിൽ കത്തിച്ചു വിടാം. അഞ്ചുമണിക്കൂർ കൊണ്ടെത്തും. ബസ്സിനും മുൻപ്.

ബുള്ളറ്റു തന്നെയാണ് ഞാനും ഓടിയ്ക്കുന്നതെങ്കിലും നാല്‍പ്പത്തഞ്ചു കിലോ മീറ്ററാണ് എന്‍റെ പരമാവധി വേഗത. ആമിയുടെ പാദങ്ങൾക്കു നൊന്താലോ! റോയ്‌ അഞ്ചു മണിക്കൂറെടുക്കുന്നെങ്കിൽ ഇരട്ടിയെടുക്കും ഞാൻ. അപ്പോൾ പത്തു മണിക്കൂർ‍.

രാവിലേ തന്നെ പുറപ്പെട്ടാൽ ഇരുട്ടാകുമ്പോഴേയ്ക്ക് അങ്ങെത്താം. റോയുടെ കണക്കനുസരിച്ച്രാവിലെ അഞ്ചുമണിയ്ക്ക് യാത്ര തുടങ്ങുക. പത്തു മണിയ്ക്ക് ഓഫീസിലെത്താം. അഞ്ചു മണിയ്ക്കു മടക്കം ആരംഭിയ്ക്കുക. പത്തു മണിയ്ക്ക് തിരിച്ചെത്താം.

ട്രാൻസ്ഫറാണ്. ഞാൻ അറിയിച്ചു. മടങ്ങി വരുന്നില്ല. അതുകൊണ്ട് ലഗ്ഗേജുമുണ്ട്.

ലഗ്ഗേജുണ്ടെങ്കിൽ അത്രയും നല്ലത്. റോയ് പറഞ്ഞു. കനം എത്രയുണ്ടോബുള്ളറ്റിലെ യാത്ര അത്രയും സുഖമാകും.

എന്തെങ്കിലും മുൻ‌കരുതലുകൾ എടുക്കാനുണ്ടോ?

ഓയിൽ ടാങ്കും പെട്രോൾ ടാങ്കും നിറയ്ക്കുക. ബ്രേക്കും ബാറ്ററിയും ടയറും ചെയിനും ചെക്കു ചെയ്യുക. ബസ്. അത്ര തന്നെ.

റോയുടെ ബുള്ളറ്റിനു പഴക്കമുണ്ട്. കൂടുതൽ ശക്തനാണ്. കാരണം ബിംഗ് എന്ന പഴയ ബ്രിട്ടീഷ് കാർബ്യുറേറ്റർ തന്നെ. ബിംഗ് പെട്രോൾ വലിച്ചു കുടിയ്ക്കും. ഇരുപത്ഇരുപത്തിരണ്ടു കിലോമീറ്റർ ഓടുമ്പോഴേയ്ക്ക് ഒരു ലിറ്റർ കുടിച്ചു തീർത്തിരിയ്ക്കും. എന്റേത് മിക്കാർബ് അഥവാ മിക്കുനി എന്ന ജാപ്പനീസ് കാർബ്യുറേറ്റർ. ഒരു ലിറ്ററുകൊണ്ട് മുപ്പത്താറു കിലോമീറ്റർ ഓടിക്കോളും. മുന്നൂറ്റാറു കിലോമീറ്ററിന് ആകെ പത്തു ലിറ്റർ മതിയാകണം. “കുടി” കുറവായതുകൊണ്ട് “വലി” ഒരല്പം കുറവായിരിയ്ക്കും. അതു സാരമില്ല.

ഫുൾ ടാങ്ക് പതിന്നാലര ലിറ്ററാണ്. അതു നിറച്ചിട്ടു കാര്യമില്ല. ഗ്വാഹാട്ടിയിൽ നിന്നുള്ള ട്രെയിനിലെ ബ്രേയ്ക്ക് വാനിൽ കയറ്റാനുള്ളതാണ്. ട്രെയിനിൽ കയറ്റുന്നതിനു മുൻപ് ടാങ്കിലെ പെട്രോൾ മുഴുവനും ഊറ്റിക്കളഞ്ഞ് ഉണക്കി വറ്റിച്ചെടുക്കേണ്ടി വരും. അതുകൊണ്ട് ആവശ്യത്തിലേറെ പെട്രോൾ നിറയ്ക്കാതിരിയ്ക്കുന്നതാകും ലാഭം.

വണ്ടി കേടായാൽ എന്തു ചെയ്യുംഡീലറുടെ മെക്കാനിക്കായ നിമായിയോടു ചോദിച്ചു. നിമായി ബംഗാളിയാണ്.

നിമായി പറഞ്ഞു. പുതിയ വണ്ടി. രണ്ടര മാസമേ ആയിട്ടുള്ളു വാങ്ങിയിട്ട്. രാസ്തേമേ ഗാഡി ഖരാബ് ഹോനേക്കാ സവാൽ ഹി നഹി! വഴിയിൽ കിടക്കുന്ന പ്രശ്നമേയില്ല.

മൂന്നു ബുള്ളറ്റുകളിൽ നിന്ന് ആമിയെ ഞാൻ തെരഞ്ഞെടുക്കുന്ന സമയത്ത് നിമായി സ്ഥലത്തു ഹാജരുണ്ടായിരുന്നു. അതുകൊണ്ട് നിമായി ഇതു കൂടി പറഞ്ഞു. ആപ്കാ സെലക്ഷന്‍ ഏക്ദം ബഠിയാ ഥാ. യേ ഗാഡി കം സെ കം പച്ചീസ് സാൽ തക് ചലേഗി. സെലക്ഷന്‍ ഉഗ്രന്‍. ചുരുങ്ങിയത്‌ ഇരുപത്തഞ്ചു വര്‍ഷമെങ്കിലും ഓടും. ധൈര്യമായോടിയ്ക്കാം. എന്തായാലും പുറപ്പെടുന്നതിന്‍റെ തലേന്ന്‍ വണ്ടിയൊന്നു കൊണ്ടു വന്നോളുകനിമായി നിര്‍ദ്ദേശിച്ചു.

കൂടെക്കൊണ്ടു പോകാനുള്ള ലഗ്ഗേജ് എത്രയുണ്ടെന്നു വിലയിരുത്തി. ആറു മാസത്തേയ്ക്കു മാത്രമായി കേരളത്തിൽ നിന്നു വന്നതായതു കൊണ്ട് ലഗ്ഗേജ് താരതമ്യേന വളരെക്കുറച്ചേയുള്ളു. സൂട്ട്കേസ്ബ്രീഫ്കേസ്‌എയര്‍ബാഗ്ഇവയെല്ലാം ഓരോന്ന്. സൂട്ട്കേസ്‌ ഒരല്‍പം വലുതാണ്‌. ട്രാൻസിസ്റ്ററും മറ്റു ചില ചില്ലറ സാധനങ്ങളും കൊണ്ടുപോകേണ്ടെന്നു തീരുമാനിച്ചു.

ബൈക്കു വാങ്ങിയപ്പോൾത്തന്നെ പുറകിൽ ഫിറ്റു ചെയ്യാനുള്ള കാരിയർ അഴിച്ചു മാറ്റി വച്ചിരുന്നു. അതു ഫിറ്റു ചെയ്തു. ആവശ്യമനുസരിച്ച് അതിന്‍റെ നീളം ഒരല്‍പം കൂട്ടാവുന്നതുമാണ്. എന്നിട്ടും സൂട്ട്കേസ്‌ അതിൽ ഒതുങ്ങുന്നില്ല.

ബ്രീഫ്കേസും എയര്‍ബാഗും കാരിയറിൽ വച്ചു കെട്ടുക. സൂട്ട്കേസ്‌ പുറകിലെ സീറ്റിൽ കുറുകെ വച്ചു കെട്ടുക. സഹപ്രവര്‍ത്തകൻ തമ്പി അഭിപ്രായപ്പെട്ടു. തമ്പി പറഞ്ഞ തരത്തിൽ മൂന്നും വച്ചു നോക്കി. കുഴപ്പമില്ല. സൂട്ട് കേസ് പുറത്തു ചെറുതായി മുട്ടുന്നുണ്ടെങ്കിലും സാരമില്ല.

ലഗ്ഗേജും ചുമന്നു കൊണ്ട് മുന്നൂറ്റിപ്പത്തു കിലോമീറ്റർ ഓടാനുള്ളതല്ലേകാരിയറിന്‍റെ നട്ടും ബോള്‍ട്ടും നിമായിയെക്കൊണ്ട് ടൈറ്റു ചെയ്യിപ്പിയ്ക്കണം. മനസ്സിലോര്‍ത്തു. കാരിയറിന്‍റെ മാത്രമല്ലബൈക്കിന്റെ എല്ലാ നട്ടുകളും ബോള്‍ട്ടുകളും ടൈറ്റു ചെയ്യിപ്പിയ്ക്കണം.

നീണ്ട യാത്ര. ക്ലച്ചും ആക്സിലേറ്ററും സ്മൂത്തായിരിയ്ക്കണം. അവ രണ്ടിന്റേയും കേബിളുകൾ അഴിച്ചെടുത്ത് അവയിൽ ഓയിലൊഴിയ്ക്കാന്‍ നിമായിയോടു പറയണം.

ബ്രേക്ക് ഇതുവരെ മെല്ലെ മാത്രമേ ചവിട്ടേണ്ടി വന്നിട്ടുള്ളു. സഡന്‍ ബ്രേക്കിടേണ്ടി വന്നാലെങ്ങനെയുണ്ടാകുംനിമായിയെക്കൊണ്ട് അതുമൊന്നു പരിശോധിപ്പിയ്ക്കാനുണ്ട്. നല്ല ബ്രേക്കു വേണം. ചവിട്ടിയാൽ ഉടൻ നില്‍ക്കണം. ബ്രേക്ക്‌ നല്ലതെങ്കിൽ ഒരല്‍പം സ്പീഡെടുത്താലും ഭയപ്പെടാനില്ല. നാഷണൽ ഹൈവേ. പണ്ട് ബ്രിട്ടീഷുകാർ പണിത റോഡാണ്. സ്പീഡിൽ പോകാവുന്ന റോഡ്‌. സ്പീഡു കൂടുന്തോറും ബ്രേക്ക് കണ്ടീഷനായിരിയ്ക്കണം.

നിമായിയെക്കൊണ്ടു നോക്കിയ്ക്കാനായി കുറേയേറെ കാര്യങ്ങളുണ്ട്. എല്ലാം എഴുതി വച്ചു. ഒന്നും വിട്ടു പോകരുതല്ലോ.

ജോർഹാട്ടിലെ കുറഞ്ഞ താപനില ഡിസംബർ-ജാനുവരി മാസങ്ങളിൽ ആറു ഡിഗ്രിയിലേയ്ക്ക് താഴാറുണ്ടായിരുന്നു. ഫെബ്രുവരിയിൽ തണുപ്പുകാലം അവസാനിയ്ക്കുന്നു. സുഖമുള്ള മാസമാണു മാർച്ച്. ഏപ്രിലിൽ ചൂടുകാലത്തിനു തുടക്കമിടുന്നെങ്കിലും അസഹ്യമായ ചൂടുണ്ടാകുന്നില്ല. എങ്കിലും റോഡ്‌ ചുട്ടു പഴുത്തതായിരിയ്ക്കും. ടയർ നന്നായി ചൂടാകാൻ വഴിയുണ്ട്. പുതിയ ടയറുകളായതുകൊണ്ട് കുഴപ്പമൊന്നുമുണ്ടാവില്ലെന്നു കരുതാം. മുന്‍വശത്തെ ടയറിൽ 18 psiയും പുറകിലത്തേതിൽ 28 psiയും ആണു പറയുന്നത്. പൌണ്ട്സ് പെർ സ്ക്വയർ ഇഞ്ച്. എങ്കിലും നിമായി നിർദ്ദേശിച്ചിട്ടുള്ളത് ഇരുപതും മുപ്പതുമാണ്. നൌഗോങ്ങിലെത്തുമ്പോൾ എയർ ചെക്കു ചെയ്യാൻ റോയ് ഉപദേശിച്ചു.

എഴുതി വച്ചതും ഓര്‍മ്മ വന്നതുമായ എല്ലാ കാര്യങ്ങളും യാത്ര പുറപ്പെടുന്നതിന്‍റെ തലേ ദിവസം ചെയ്തു തീര്‍ത്തു. എല്ലാം കഴിഞ്ഞ് നിമായി ബുള്ളറ്റിന്‍റെ നെറുകയിൽ കൈ വച്ചു കൊണ്ടു പറഞ്ഞുആപ്കോ ഇസ് സേ കോയി പ്രോബ്ലം നഹി ഹോഗാ. ഇവനെ(ളെ)ക്കൊണ്ട് അങ്ങേയ്ക്ക് ഒരു കുഴപ്പവുമുണ്ടാകുകയില്ല.

പെട്രോൾ ടാങ്കിൽ പന്ത്രണ്ടു ലിറ്റർ അടിച്ചു. ഗ്വാഹാട്ടിയിൽ ചെന്ന ശേഷം ട്രെയിനിൽ കയറ്റും മുൻപ് അല്പം പെട്രോൾ ഊറ്റിക്കളയേണ്ടി വരും. സാരമില്ല.

ഓയിൽ ടാങ്കിൽ മുകളറ്റം വരെ ഓയിൽ നിറച്ചു. ഒരല്പം കൂടുതലും. എന്‍ജിൻ അമിതമായി ചൂടാകാതിരിയ്ക്കട്ടെ. കൂടുതലുള്ള ഓയിൽ എക്സ്ഹോസ്റ്റ് ട്യൂബിലൂടെ ചെയിനിലേയ്ക്കൊഴുകിപ്പൊയ്ക്കോളും. ചെയിന്‍ വളരെ നിശ്ശബ്ദമായി പ്രവർത്തിയ്ക്കാൻ അതു സഹായിയ്ക്കും.

രണ്ട് മൈക്കോ സ്പാര്‍ക്ക് പ്ളഗ്ഗുകൾ വാങ്ങി ടൂൾ ബോക്സിൽ വച്ചു. ഉപയോഗത്തിലിരിയ്ക്കുന്ന പ്ലഗ്ഗ് പണിമുടക്കിയാൽ പുതിയതു ഫിറ്റു ചെയ്യാം. ടൂൾ ബോക്സിലെ ടൂളുകളെല്ലാം ഭദ്രമായുണ്ടെന്നുറപ്പു വരുത്തി. വേണ്ടി വന്നാൽ ചെറിയ പണികള്‍ക്കും തയ്യാർ‍.

പിറ്റേന്ന് പകൽ മുഴുവൻ ബൈക്കോടിയ്ക്കാനുള്ളതാണ്. പൊരിഞ്ഞ വെയിലിന്‍റെ തീക്ഷ്ണതയിൽ ഉറക്കം തൂങ്ങിപ്പോകാനിട വരരുത്. നേരത്തേ കിടന്നു.

ജോര്‍ഹാട്ടിൽ നാലു മണി കഴിയുമ്പോഴേയ്ക്ക് നേരം പുലർന്നു തുടങ്ങും. നാലരയ്ക്കെഴുന്നേറ്റു. കുളിച്ചു. ശര്‍മ്മാജി ചപ്പാത്തിയും ദാള്‍കറിയും ചായയും സ്നേഹപൂര്‍വ്വം ഉണ്ടാക്കിത്തന്നു. ഉച്ചവരെ ആവശ്യമുള്ള ഊര്‍ജ്ജമായി.

ആമി ഭാരമേന്തിയാണെങ്കിലും കുലുക്കമില്ലാതെ നിൽക്കുന്നു. പുറകിലെ സീറ്റിൽ കനമുള്ള തുണി മടക്കി വിരിച്ച്ഒരു സൂട്ട് കേസ് വട്ടം വച്ച് വണ്ണമുള്ള പ്ലാസ്റ്റിക് കയറുകൊണ്ട് പല തവണ ചുറ്റി ബലമായി കെട്ടിയിരിയ്ക്കുന്നു. കാരിയറിൽ ബ്രീഫ് കേസ്അതിനു മുകളിൽ എയർബാഗ്. അവയും കനമുള്ള പ്ലാസ്റ്റിക് കയറുകൊണ്ട് മുറുക്കി കെട്ടി വച്ചിരിയ്ക്കുന്നു. തമ്പിയാണ് അതൊക്കെ ചെയ്തു തന്നിരിയ്ക്കുന്നത്. അവയെല്ലാം മെല്ലെ ഇളക്കി നോക്കി. അനങ്ങുന്നില്ല. എല്ലാം ഭദ്രം. ഇതൊന്നും അങ്ങെത്തുന്നതു വരെ അനങ്ങുന്ന പ്രശ്നമില്ലതമ്പി ഉറപ്പു പറഞ്ഞു.

ആമി ഇത്രയധികം ഭാരം ഇതുവരെ ചുമന്നിട്ടില്ല. രണ്ടു മാസത്തിനിടയിൽ പുറകിൽ ആളെക്കയറ്റിക്കൊണ്ട് ധാരാളം ഓടിയിട്ടുണ്ട്. പക്ഷേ ആളല്ലാത്ത ഭാരങ്ങൾ ഇത്രത്തോളം ഇതുവരെ ചുമന്നിട്ടില്ല. കാരിയർ പുറകിലേയ്ക്കു നീണ്ടിരിയ്ക്കുന്നതും അതിൽ ഭാരം വച്ചുകെട്ടിയിരിയ്ക്കുന്നതും പതിവുള്ളതല്ല. അതുകൊണ്ട് എനിയ്ക്കൽപ്പം ശങ്കയുണ്ട്.

യാത്ര ചെയ്യാനുള്ളത് പത്തോ ഇരുപതോ കിലോമീറ്ററല്ല. ജോർഹാട്ടിൽ നിന്ന് ഗ്വാഹാട്ടിയിലേയ്ക്കുള്ള മുന്നൂറ്റാറു കിലോമീറ്റർ മുഴുവൻ ഓടിത്തീർക്കണം. അതൊരു പക്ഷേ മുന്നൂറ്റിരുപതോ അതിൽ കൂടുതലുമോ ആയെന്നും വരാം.

തമ്പിജോണിപ്രഭാകരൻശർമ്മാജിശാരംഗപാണിമാത്യുബറുവഹ്‌മാൻബാബു. എല്ലാവരും എത്തിയിട്ടുണ്ട്. എല്ലാവരും കൈ പിടിച്ചു കുലുക്കി. എല്ലാവരും ഹാപ്പി ജേണി ആശംസിച്ചു.

ആമിയെ സ്റ്റാന്റിൽ നിന്നിറക്കി. പുറകിലെ സീറ്റിൽ വച്ചിരിയ്ക്കുന്ന സൂട്ട്കേസിൽ കാലു കൊളുത്താതെസൂക്ഷിച്ച്ബൈക്കിൽ കയറിയിരുന്നു. ഹെൽമറ്റു ധരിച്ചു. വൈസർ ക്ലോസു ചെയ്തു. കണ്ണുകളിൽ പൊടിയും പുകയും ഇനി കയറുകയില്ല. ക്ഷീണമറിയുകയുമില്ല. താക്കോൽ തിരിച്ചു. ഒരൊറ്റച്ചവിട്ടിന് ആമി സട കുടഞ്ഞെഴുന്നേറ്റു. പ്രൌഢമായ ശബ്ദം. അതു ഹൃദയത്തെ സ്പർശിച്ചു. തമ്പി വിരലുകൾ കൊണ്ട് ഒന്നാന്തരം എന്ന മുദ്ര കാണിച്ചു.

ക്ലച്ചമർത്തിഗിയറുയർത്തി. ആമീനമുക്കു പോകാം. മുന്നൂറ്റാറു കിലോമീറ്റർ. പത്തു മണിക്കൂർ. ത്രോട്ടിൽ അല്പം തിരിച്ചു. ക്ലച്ചു പതിയെ വിട്ടു. ആമി മെല്ലെ മുന്നോട്ടു നീങ്ങി.

സൂര്യനുദിച്ചിരിയ്ക്കുന്നു. വാച്ചിലേയ്ക്കൊന്നു പാളി നോക്കി: ആറു മണി. ഓൺ ഷെഡ്യൂൾ. തുടക്കം നന്നായിരിയ്ക്കുന്നു. വെൽ ബിഗൺ ഈസ് ഹാഫ് ഡൺ!

റെസിഡൻഷ്യൽ മേഖലയായ ചോലാധരയിൽ നിന്ന് ഏ ടി റോഡിലേയ്ക്കുള്ള വഴിമദ്ധ്യെ ടി ആർ ഫുക്കൻ റോഡു ക്രോസ്സു ചെയ്തു. ടി ആർ ഫുക്കൻ റോഡ് ജീവിതത്തിൽ ഒരു തവണ കൂടി ക്രോസ്സു ചെയ്യാനിടയില്ല. അതുകൊണ്ട് ടി ആർ ഫുക്കനെപ്പറ്റി ഇപ്പോൾത്തന്നെ ഒന്നു പറഞ്ഞേക്കാം.

തരുൺ രാം ഫുക്കൻ ആളൊരു വിശിഷ്ട വ്യക്തിയായിരുന്നു. ഗാന്ധിജിയും നെഹ്രുജിയും ഫുക്കനും ബാരിസ്റ്റർ പരിശീലനം നേടിയത് ലണ്ടനിലെ ഇന്നർ ടെമ്പിൾ എന്ന പ്രശസ്ത നിയമവിദ്യാഭ്യാസ സ്ഥാപനത്തിലായിരുന്നു. വിവിധ വർഷങ്ങളിലായിരുന്നെന്നു മാത്രം. ഗാന്ധിജിയേയും നെഹ്രുജിയേയും പോലെ ഫുക്കനും കോൺഗ്രസ്സിന്റെ നേതാവായിരുന്നു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് കഠിനതടവ് അനുഭവിയ്ക്കുക കൂടി ചെയ്തിട്ടുള്ള മഹാൻ. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി നാമകരണം ചെയ്തിട്ടുള്ള ഈ റോഡു വഴി നിരവധി തവണ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഒരിയ്ക്കൽ അയൽപക്കത്തെ പ്രൊഫസർ ജിതേൻ ശർമ്മ പറഞ്ഞപ്പോഴാണ് ടി ആർ ഫുക്കന്റെ മഹത്വം മനസ്സിലായത്.

ചോലാധരയോടും ടി ആർ ഫുക്കൻ റോഡിനോടും വിട പറഞ്ഞ് നിമിഷങ്ങൾ കൊണ്ട് ഏ ടി റോഡിലെത്തി. ആസ്സാം ട്രങ്ക് റോഡ്. ഔപചാരികമായ നാമധേയം നാഷണൽ ഹൈവേ 37. ഇപ്പോൾ അതിന്റെ പേരിൽ വീണ്ടും മാറ്റം വന്നിട്ടുണ്ട്നമ്മുടെ സ്വന്തം എൻ എച്ച് 17 എൻ എച്ച് 66 ആയിരിയ്ക്കുന്നതു പോലെ. ഏ ടി റോഡിൽ കടന്ന് വലത്തോട്ട് - പടിഞ്ഞാറോട്ട് - തിരിഞ്ഞു. ഇനി ഗ്വാഹാട്ടി വരെയുള്ള മുന്നൂറ്റാറു കിലോമീറ്ററും ഈ റോഡിലൂടെയാണു പോകാനുള്ളത്. ഇടത്തോട്ട് - കിഴക്കോട്ട് - തിരിഞ്ഞിരുന്നെങ്കിൽ ശിവസാഗർദിബ്രുഗഢ്തിൻസുക്കിയഅരുണാചൽ പ്രദേശ്ചൈനബർമ്മഅങ്ങനെയങ്ങനെ.

ദിവസത്തിന്‍റെ ഏറ്റവും സുഖമുള്ള സമയം. സൂര്യന്‍റെ ഇളവെയിൽ ആസ്വാദ്യം. കുളിർമ്മയുള്ള കാറ്റ്.

മിനിറ്റുകൾ കൊണ്ട് അജന്താ സിനിമാ തിയേറ്റർ കടന്നു. അജന്തയിൽ നിരവധി സിനിമകൾ കണ്ടിട്ടുണ്ട്. അന്ന് ജോർഹാട്ടിൽ ആകെ മൂന്നു സിനിമാത്തിയേറ്ററുകളാണുണ്ടായിരുന്നത്. ടൌണിന്റെ നടുവിൽത്തന്നെഗാർ ആലി എന്ന തെരുവിലുള്ള എല്ലീ സിനിമ”. അതിനൊരല്പം അപ്പുറത്തായി ജ്യോതി ഹാൾ. ഞാൻ ജീവിതത്തിൽ ഏറ്റവുമധികം സിനിമകൾ കണ്ടിട്ടുള്ളത് ജ്യോതി ഹാളിലാണ്. രണ്ടു ഫർലോങ്ങു മാത്രം അകലെയുള്ളൊരു വാടകവീട്ടിൽ അഞ്ചു വർഷത്തിലേറെക്കാലം താമസിച്ചിരുന്നു. ജ്യോതിയിൽ നല്ല സിനിമയുള്ളപ്പോൾ അത്താഴം കഴിഞ്ഞ് സെക്കന്റ് ഷോ കാണാൻ മെല്ലെ ഇറങ്ങും. ഗ്രിഗറി പെക്കിന്റെ മെക്കന്നാസ് ഗോൾഡ് മൂന്നു തവണ അടുത്തടുത്ത ദിവസങ്ങളിലായി കണ്ടത് ജ്യോതിയിലായിരുന്നു. ചെറിയ തിയേറ്ററായിരുന്നെങ്കിലും ജ്യോതിയിലെ സൌണ്ടും പ്രൊജക്ഷനും നന്നായിരുന്നു. ടിക്കറ്റ് ചാർജ്ജ് ഏറ്റവും കുറവും.

അജന്ത കഴിഞ്ഞയുടനെജോർഹാട്ട് മുനിസിപ്പാലിറ്റി വിട പറഞ്ഞു: കം എഗെയിൻജോർഹാട്ട് മുനിസിപ്പാലിറ്റി”. ജോർഹാട്ട് വിട്ടിരിയ്ക്കുന്നു. ഇനി വരലുണ്ടാവില്ല.

നാട്ടിലേയ്ക്കുള്ള മടങ്ങിപ്പോക്കാണെങ്കിലുംജോർഹാട്ട് വിടുന്നതിൽ നേരിയൊരു നൊമ്പരം തോന്നി. നാട്ടിൽ നിന്ന് മൂവായിരത്തെഴുന്നൂറു കിലോമീറ്റർ അകലെയാണെങ്കിലും ആസ്സമീസ് ഭാഷ അറിഞ്ഞിരുന്നില്ലെങ്കിലും ജോർഹാട്ട് നല്ല സ്ഥലമായിരുന്നു. ഇന്നാട്ടുകാരനല്ലെന്ന് അറിയാമായിരുന്നിട്ടുംഇവിടുത്തെ ജനം എന്നോടു സ്നേഹത്തോടെ തന്നെ പെരുമാറിയിരുന്നു. ആസ്സാംകാരായ ഏതാനും നല്ല സുഹൃത്തുക്കളുമുണ്ടായിരുന്നു.

ജോർഹാട്ടിലെ മുഖ്യവിനോദം സിനിമ തന്നെയായിരുന്നു. ജോർഹാട്ടിലുണ്ടായിരുന്ന മൂന്നു തിയേറ്ററുകളിലും മിയ്ക്കപ്പോഴും ഹിന്ദി സിനിമകളാണ് ഓടിയിരുന്നത്. എല്ലിയിൽ ഞായറാഴ്ച മോണിംഗ് ഷോ ഇംഗ്ലീഷായിരിയ്ക്കും. പൊതുവിൽ ഹിന്ദി സിനിമയുടെ അതിപ്രസരം തന്നെ. അമിതാഭിന്റെ പടം വന്നാൽ ആദ്യത്തെ ഒരാഴ്ച ടിക്കറ്റു കിട്ടുക അസാദ്ധ്യം.

കേരളത്തിന്റെ സാംസ്കാരികതലസ്ഥാ‍നം തൃശ്ശൂരാണ് എന്നു പറയുന്നതു പോലെആസ്സാമിന്റെ സാംസ്കാരികതലസ്ഥാനം ജോർഹാട്ടാണ്. എന്നിട്ടും ആസ്സമീസ് സിനിമകൾ അപൂർവ്വമായിരുന്നു ജോർഹാട്ടിൽ. ഒരിയ്ക്കൽ ജ്യോതിയിൽ ചമേലീ മേംസാബ് എന്ന ആസ്സമീസ് പടത്തിന്റെ രണ്ടാമത്തേയോ മൂന്നാമത്തേയോ വരവുണ്ടായി. അന്നത് രണ്ടു തവണ കണ്ടു. ആ ചിത്രം അതിനകം അവാർഡുകൾ നേടി പ്രസിദ്ധമായിക്കഴിഞ്ഞിരുന്നു. ഡോക്ടർ ഭുപേൻ ഹജരിക (ഹസരിക) സംഗീതം നൽകിലതാ മങ്കേഷ്കറുടേയും ആശാ ഭോൺസ്ലേയുടേയും അനുജത്തിയായ ഉഷാ മങ്കേഷ്കർ പാടി അനശ്വരമാക്കിയമാധുര്യമുള്ള ആസ്സമീസ് പാട്ട്, “അഹോം ദേഖോർബാഗീസാരി സോവാലീ / ഝുമുർതുമുർ നാച്ചീക്കോറു ധേമാലി / ഹേ ലഖ്മി നൊഹോയ് മൂരേ നാം ചാമേലീ”, ആ ചിത്രത്തിലേതാണ്. ആസ്സാമിലെ ജനങ്ങൾ ഇത്രത്തോളം നെഞ്ചേറ്റി നടന്ന മറ്റൊരു ആസ്സമീസ് ചലച്ചിത്രഗാനമുണ്ടെന്നു തോന്നുന്നില്ല.

അജന്ത കഴിഞ്ഞ് ഏതാനും മിനിറ്റുകൾക്കകം റീജണൽ റിസർച്ച് ലാബറട്ടറിയെത്തി. വളരെ വിശാലമായ കാമ്പസ്സാണ് സി എസ് ഐ ആറിന്റെ (കൌൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച്) കീഴിലുള്ള  ആർ ആർ എല്ലിന്റേത്. നമ്പ്യാർ സാർഗോപാലകൃഷ്ണൻഡോക്ടർ പിള്ളഎന്നിങ്ങനെ ഏതാനും മലയാളികൾ അവിടെയുണ്ട്. പോകുന്ന വിവരം അവരെ അറിയിച്ചിരുന്നുകഴിഞ്ഞയാഴ്ച തന്നെ തമ്മിൽ കണ്ടിരുന്നു. ജോർഹാട്ടിൽ മലയാളികൾ പൊതുവിൽ കുറവായതുകൊണ്ട് ഉള്ളവർ തമ്മിൽ കൂടുതൽ സൌഹൃദമുണ്ട്.

ആർ ആർ എല്ലിനോടു ചേർന്ന് ഒരു റോഡ് തെക്കോട്ടു പോകുന്നുണ്ട്. അത് റൌറിയയിലേയ്ക്കുള്ളതാണ്. റൌറിയയിലാണ് ജോർഹാട്ടിലെ എയർപോർട്ട്. ടൌണിൽ നിന്ന് ഒരഞ്ചു കിലോമീറ്റർ. പട്ടാളത്തിന്റെ വലിയൊരു കേന്ദ്രമാണ് റൌറിയ. ആസ്സാം റൈഫിൾസും എയർഫോഴ്സും ആർമിയുമെല്ലാം അവിടെയുണ്ട്. മലയാളികൾ ധാരാളം. അവിടെ ഒരു സിനിമാത്തിയേറ്ററുമുണ്ട്. ചില ഞായറാഴ്ചകളിലെ മോണിംഗ് ഷോ മലയാളസിനിമയാകാറുണ്ട്. പട്ടാളത്തിലെ സുഹൃത്തുക്കളാരെങ്കിലും വിളിച്ചു പറയുംദാഈ ഞായറാഴ്ച മലയാളസിനിമയുണ്ടു കേട്ടോ. വേണമെങ്കിൽ വന്നോളൂ. നല്ല സിനിമയാണെങ്കിൽ ചെന്നു കാണും. പൊതുജനത്തിനും അവിടെ പ്രവേശനമുണ്ട്. മലയാളസിനിമ കാണാനുള്ള ഒരേയൊരു വഴിയും അതു തന്നെ. ഹിന്ദിയ്ക്കും ഇംഗ്ലീഷിനുമിടയിൽ സ്വതന്ത്രമായി മലയാളം സംസാരിയ്ക്കാനുള്ള ചുരുക്കം ചില അവസരങ്ങളുമായിരുന്നു അതെല്ലാം.

ടൌണിൽ നിന്ന് അകലുന്തോറും റോഡിന്റെ ഉപരിതലം നന്നായി വന്നു. ഒരുപാടിടങ്ങളിൽ അങ്ങകലെഅറ്റം കാണാത്ത വിധം നീണ്ടു നിവർന്നു കിടക്കുകയാണ് ആസ്സാം ട്രങ്ക് റോഡെന്ന എൻ എച്ച് 37. ഗ്വാഹാട്ടിയ്ക്കുമപ്പുറത്ത്ബ്രഹ്മപുത്രയുടെ തീരത്തുള്ള ഗോൽപ്പാറ എന്ന സ്ഥലത്തു നിന്നുത്ഭവിച്ച്, ഗ്വാഹാട്ടിൌഗോങ്ങ്ജഖളബന്ധകാശിരംഗജോർഹാട്ട്ശിവസാഗർദിബ്രുഗഢ്ിൻ‌സുക്കിയ എന്നീ സ്ഥലങ്ങളിലൂടെ അരുണാചൽ പ്രദേശിലെ റോയിങ്ങ് എന്ന സ്ഥലത്തിനടുത്തുവരെ പോകുന്നുണ്ട് ഏകദേശം എണ്ണൂറു കിലോമീറ്ററോളം നീളമുള്ള ഈ റോഡ്.

ഏ ടി റോഡിന്റെ പല ഭാഗങ്ങളും ബ്രിട്ടീഷ് ഭരണകാലത്തു നിർമ്മിയ്ക്കപ്പെട്ടവയാണ്. അതിന്റെ നിർമ്മാണത്തിന് മൂന്നു മുഖ്യ കാരണങ്ങളുണ്ടായിരുന്നു. ബർമ്മയുടെ ഭാഗത്തു നിന്നുണ്ടായിക്കൊണ്ടിരുന്ന ആക്രമണങ്ങളായിരുന്നുഅവയിലൊന്ന്. പത്തൊൻപതാം നൂറ്റാണ്ടിൽ തുടങ്ങിയ തേയിലകൃഷിയായിരുന്നു മറ്റൊന്ന്. അതേ നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ അപ്പർ ആസ്സാമിൽ എണ്ണ കണ്ടുപിടിയ്ക്കപ്പെട്ടതായിരുന്നുമൂന്നാമത്തെ പ്രേരകം.

തേയിലയെപ്പറ്റി ഓർക്കുന്നതിനിടയിൽ സൊക്ലേറ്റിംഗാ ടീ ഗാർഡനെത്തി. ഇനിയങ്ങോട്ട് പല തേയിലത്തോട്ടങ്ങളുമുണ്ട്. ബദുലിപ്പാർഖുംതായ്മെഥോണിങ്ങനെയങ്ങനെ. ജോർഹാട്ടിന്റെ കിഴക്കോട്ടും തെക്കോട്ടുമുള്ള ഭാഗങ്ങളിലും തേയിലത്തോട്ടങ്ങൾ ധാരാളമുണ്ട്. ദിബ്രുഗഢ്നോർത്ത് ലഖിം‌‌പൂർശിവസാഗർ എന്നീ ജില്ലകളിലും തേയിലത്തോട്ടങ്ങൾ സുലഭം. മൂന്നാർ-ദേവികുളം ഭാഗങ്ങളിലേയും നീലഗിരിയിലേയും ഡാർജിലിങ്ങിലേയും തേയിലത്തോട്ടങ്ങളിൽ നിന്നു വ്യത്യസ്തമായിസമുദ്രനിരപ്പിൽ നിന്ന് അധികം ഉയരത്തിലല്ലആസ്സാമിലെ ഭൂരിഭാഗം തേയിലത്തോട്ടങ്ങളും. അക്കാരണം കൊണ്ട് ആസ്സാമിലെ തേയിലയ്ക്ക് വ്യത്യസ്തമായൊരു രുചിയുണ്ടെന്നാണ് പറയപ്പെടുന്നത്. ആസ്സാമിലെ തേയിലത്തോട്ടങ്ങൾക്ക് വിസ്താരവും കൂടുതലാണ്. ചൈനയാണ് ഏറ്റവുമധികം തേയില കയറ്റുമതി ചെയ്യുന്നതെങ്കിലുംതേയിലകൃഷി നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ഒറ്റമേഖലയെന്ന പദവി ആസ്സാമിനു തന്നെ.

ആസ്സാംനീലഗിരിഡാർജിലിങ്ങ്മൂന്നാർ എന്നിവിടങ്ങളിലെ തേയിലകളിൽ ഏറ്റവും മികച്ചത് ഏതെന്നു പറയാൻ ഞാൻ പ്രാപ്തനല്ല. തേയിലലേലത്തിലെ വിലകൾ നോക്കുകയാണെങ്കിൽജോർഹാട്ടിലാണ് ഏറ്റവും ഉയർന്ന വില: 131.92 രൂപ. ആസ്സാമിലെ എല്ലാ തേയില ലേല കേന്ദ്രങ്ങളിലേയും വില നൂറിലേറെയാണ്. ഡാർജിലിങ്ങിൽ നിന്നുള്ളതുൾപ്പെടുന്ന പശ്ചിമബംഗാൾ കേന്ദ്രങ്ങളിൽ 95 രൂപയിൽത്താഴെ മാത്രമാണു വിലകൾ. കേരളത്തിൽ അറുപത്തഞ്ചിൽ താഴെ മാത്രവും. ടീബോർഡു പ്രദർശിപ്പിച്ചിരിയ്ക്കുന്ന ഇക്കഴിഞ്ഞ ഒക്ടോബറിലെ വിലകളാണിവ. നേരിട്ടുള്ള അനുഭവം കൂടി പറയാം. ജോർഹാട്ടിനു ചുറ്റുമുള്ള പല ടീ എസ്റ്റേറ്റുകളും സന്ദർശിയ്ക്കാനിടയായിട്ടുണ്ട്. അപ്പോഴൊക്കെ അവർ തന്ന ചായ ഒന്നാന്തരമായിരുന്നു. അതെല്ലാം എക്സ്പോർട്ട് ക്വാളിറ്റിയും ആയിരുന്നിരിയ്ക്കണം.

ഇതിനിടയിൽ ആമി ഡെർഗാവണിലെത്തിയിരുന്നു. അവിടെയാണ് ആസ്സാം പോലീസ് അക്കാദമി. ആസ്സാം പോലീസുമായി എനിയ്ക്കു നേരിട്ടു ബന്ധമൊന്നുമില്ലെങ്കിലും ഡെർഗാവണിലെ പോലീസ് അക്കാദമിയിൽ മൂന്നു തവണ പോയിട്ടുണ്ട്. ഒരിയ്ക്കൽ ഒരോഫീസ് ദിവസം ആജാനുബാഹുവായ ഒരാൾ ചിരിച്ചുകൊണ്ട് എന്റെ ക്യാബിനിലേയ്ക്കു കയറി വന്നു. മലയാളിയാണെന്ന് ഒറ്റനോട്ടത്തിൽത്തന്നെ മനസ്സിലായി. രാമചന്ദ്രൻ”, അദ്ദേഹം സ്വയം പരിചയപ്പെടുത്തി. കൈ തന്നു. മുറുക്കിയുള്ള പിടിത്തം. പട്ടാളത്തിലാണോ?” ഞാൻ ചോദിച്ചു.

ജോർഹാട്ടിലെത്തുന്ന മലയാളികളിൽ ഭൂരിഭാഗവും ഒന്നുകിൽ പട്ടാളത്തിലായിരിയ്ക്കും. അല്ലെങ്കിൽ ഓ‌എൻ‌ജിസിഓയിൽ ഇൻഡ്യ എന്നിങ്ങനെയുള്ള എണ്ണക്കമ്പനികളിൽ. എന്റെ ഊഹം തെറ്റി. രാമചന്ദ്രൻ പോലീസിലായിരുന്നു. സാക്ഷാൽ ആസ്സാം പോലീസിൽ. കേരളത്തിൽ നിന്ന് ഐപി‌എസ്സു പാസ്സായി. ഹൈദരാബാദിലെ നാഷണൽ പോലീസ് അക്കാദമിയിൽ പരിശീലനം കഴിഞ്ഞു പോസ്റ്റിംഗ് കിട്ടിയത് ആസ്സാമിൽ! ഡെർഗാവണിലെ പോലീസ് അക്കാദമിയിൽ വീണ്ടും ട്രെയിനിംഗ്. ആസ്സമീസ് ഭാഷയും അല്പമൊക്കെ വശമാക്കിയിരിയ്ക്കുന്നു. ഒരു മലയാളിയെ കണ്ടുമുട്ടിയതിൽ രാമചന്ദ്രനു സന്തോഷമായി. മറ്റൊരു മലയാളിയേയും ഒരു മാസമായി ജോർഹാട്ടിൽ കാണാനിട വന്നിട്ടില്ലത്രെ. രാമചന്ദ്രൻ എന്നോടൊപ്പം വീട്ടിൽ വന്ന് ചപ്പാത്തി കഴിച്ചു. വൈകുന്നേരം ബൈക്കിന് ഡെർഗാവണിൽ കൊണ്ടു ചെന്നാക്കി. തുടർന്ന് രണ്ടു തവണ കൂടി ഞങ്ങൾ അവിടേയും ജോർഹാട്ടിലും വച്ചു കണ്ടുമുട്ടിയിരുന്നു.

പിൽക്കാലത്ത് രാമചന്ദ്രൻ ഗ്വാഹാട്ടിയിലെ പോലീസ് കമ്മീഷണറായിത്തീർന്നിരുന്നു. ബോഡോ-ഉൾഫാ കലാപങ്ങൾ അക്രമരാഹിത്യം വെടിഞ്ഞ് രക്തരൂഷിതമായിക്കൊണ്ടിരുന്ന കാലത്താണ് രാമചന്ദ്രൻ പോലീസ് കമ്മീഷണറായത്. കാര്യകുശലതയുള്ള പോലീസ് കമ്മീഷണർ എന്ന പ്രശസ്തി രാമചന്ദ്രൻ നേടിയിരുന്നെന്ന് ഗ്വാഹാട്ടിയിലെ എന്റെ സഹപ്രവർത്തകരിൽ നിന്നു പിന്നീടു ഞാനറിഞ്ഞു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഒരു മലയാളി അങ്ങകലെഅസ്വസ്ഥമേഖലയായ (ഡിസ്റ്റേർബ്ഡ്” - അത്തരം മേഖലയിലെ ജീവനക്കാർക്ക് പ്രത്യേകം അലവൻസും ഉണ്ടായിരുന്നു) ആസ്സാമിലെ പോലീസ് കമ്മീഷണറായി പ്രശസ്തി നേടുക! എല്ലാ മലയാളികൾക്കും രാമചന്ദ്രനെപ്പറ്റി അഭിമാനിയ്ക്കാം.

ആമിയുടെ സ്വരം ഞാൻ ശ്രദ്ധിച്ചു. മഡ് ഫ്ലാപ്പ് ഫിറ്റു ചെയ്തിട്ടുണ്ടെങ്കിലും ആമിയ്ക്കു ശബ്ദം കുറവാണ്. പതിഞ്ഞ സ്വരം. അതുകൊണ്ടു കൂടിയാണല്ലോ ഞാൻ ആമിയെ സ്വന്തമാക്കിയിരുന്നത്. അതേ സമയം തന്നെ എഞ്ചിന്റെ ശക്തി നാം ശരിയ്ക്കനുഭവിയ്ക്കുകയും ചെയ്യുന്നു. പാടങ്ങളുടെ നടുവിലൂടെയുള്ള ഭാഗങ്ങളിൽ ശബ്ദം വീണ്ടും കുറയുന്നു. ഓയിൽ ടാങ്കിലെ ഓയിൽ എല്ലാ ഭാഗങ്ങളിലും എത്തിയിരിയ്ക്കുന്നതു കൊണ്ടായിരിയ്ക്കണംഎഞ്ചിൻ അനായാസേന പ്രവർത്തിച്ചുകൊണ്ടിരിയ്ക്കുന്നു. ശബ്ദം കേട്ടാൽ അതറിയാൻ സാധിയ്ക്കും. വീതിയുള്ള റോഡ്. വളവുകൾ വിരളം. കടുത്ത വളവുകൾ തീരെയില്ല. സ്പീഡോമീറ്ററിലെ സൂചി അൻപതിൽ സ്ഥിരമായി നിൽക്കുന്നു. ഇടയ്ക്കിടെ മറ്റു ബുള്ളറ്റുകൾ എന്നെ അനായാസേന ഓവർടേയ്ക്കു ചെയ്തു പൊയ്ക്കൊണ്ടിരിയ്ക്കുന്നുണ്ട്. അവർ എഴുപതിലും ചിലർ എൺപതിലുമായിരുന്നിരിയ്ക്കണം പോയത്. പക്ഷെഅതൊന്നും എന്നെ മത്സരത്തിന് പ്രലോഭിപ്പിയ്ക്കാറില്ല.

ബുള്ളറ്റുകൾ മാത്രമല്ല ഇടയ്ക്കിടെ രാജ്ദൂത് യമഹയും കുതിച്ചോടിക്കൊണ്ടിരുന്നു. ആയിടെഅതായത് 1983ൽ മാത്രം ഉത്പാദനമാരംഭിച്ച 350 സീസി ബൈക്കായിരുന്നു എസ്കോർട്ട്സ് ഗ്രൂപ്പിന്റെ രാജ്ദൂത് യമഹ. അതിനു മുൻപ് മൂന്നേ മൂന്നു ബൈക്കുകൾ മാത്രമാണ് ഇന്ത്യയിലുണ്ടായിരുന്നത്: എസ്കോർട്ട്സ് ഗ്രൂപ്പിന്റെ തന്നെ രാജ്ദൂത് (175 സീസി)ഐഡിയൽ ജാവയുടെ യെസ്ദി (250 സീസി)പിന്നെ എൻഫീൽഡ് ഇന്ത്യയുടെ ബുള്ളറ്റും (350 സീസി). പതിറ്റാണ്ടുകളോളം ഈ മൂന്നു ബൈക്കുകൾ അരങ്ങു വാണു. മുൻ പറഞ്ഞ മൂന്നു ബൈക്കുകളിൽ നിന്ന് അവയുടെ ഉടമകളുടെ സ്വഭാവം അല്പമൊക്കെ ഊഹിച്ചെടുക്കാമായിരുന്നു. രാജ്ദൂത് (175) – വിവേകി. യെസ്ദി – യുവാവ്. ബുള്ളറ്റ് – പ്രതാപി. കുറഞ്ഞൊരു കാലം (ആറു വർഷം മാത്രം) രാജ്ദൂത് യമഹ ബുള്ളറ്റുമായി മത്സരിച്ചെങ്കിലും ബുള്ളറ്റു തന്നെയായിരുന്നു എക്കാലത്തേയും റോയൽ ബൈക്ക്.

ഇന്നിപ്പോൾ കാര്യങ്ങളാകെ മാറി മറിഞ്ഞിരിയ്ക്കുന്നു. കോടിക്കണക്കിനു ടൂ വീലറുകളാണ് ഇന്ത്യയിലിന്ന് ഉത്പാദിപ്പിയ്ക്കപ്പെടുന്നത്. 2013ൽ മാത്രം 1.43 കോടി ടൂ വീലറുകൾ. ബി‌എംഡബ്ല്യുഡുക്കാറ്റിസുസുക്കിപിയാജ്ജിയോട്രയംഫ്ഹോണ്ടയമഹകവാസാക്കിഎന്നിവരൊക്കെ ആയിരം സീസിയുടെ ബൈക്കുകൾ ഇവിടെ നിർമ്മിയ്ക്കുന്നുണ്ട്. ചിലതിന് ഇരുപതു ലക്ഷത്തിലേറെ വില വരുന്നുണ്ടെങ്കിലുംഅവയും വാങ്ങാനാളുകളുണ്ട്. അവയ്ക്കിടയിലും നമ്മുടെ പ്രിയപ്പെട്ട ബുള്ളറ്റ്-350 വിറ്റഴിയുന്നുണ്ടെന്ന വസ്തുത സന്തോഷം തരുന്നു.

പുറകിലെ സീറ്റിലും കാരിയറിലുമായി കെട്ടിവച്ചിരിയ്ക്കുന്ന ലഗ്ഗേജിനെ ശ്രദ്ധിച്ചു. അവ ഉറപ്പോടെ ഇരിയ്ക്കുന്നുണ്ട്. കാശിരംഗയിലെത്തുമ്പോൾ ആമിയ്ക്ക് അല്പനേരത്തെ വിശ്രമം നൽകാം. ഏകദേശം തൊണ്ണൂറു കിലോമീറ്റർ സഞ്ചരിച്ചു കഴിയുമ്പോഴാണ് കാശിരംഗയിലെത്തുക.

ചമേലീ മേംസാബിനെപ്പറ്റി മുഴുവൻ പറഞ്ഞില്ല. ആസ്സമീസ് പടം നിർമ്മിച്ച് ആറു വർഷം കഴിഞ്ഞപ്പോൾ ചമേലീ മേംസാബ് ബംഗാളിയിൽ നിർമ്മിയ്ക്കപ്പെട്ടു. ആസ്സമീസിൽ നായകനായിരുന്നത് ജോർജ്ജ് ബേക്കർ എന്നൊരു നടനായിരുന്നു. ജോർജ്ജ് ബേക്കർ’ ഒരു ബ്രിട്ടീഷ് പേരാണെങ്കിലും അദ്ദേഹം ആസ്സാമിലെ തെസ്പൂരുകാരനാണ്. കഴിവുറ്റ നടൻ. അദ്ദേഹം തന്നെ ബംഗാളിപ്പതിപ്പിലും നായകനായി. ബിനിത ബൊർഗൊഹെയിൻ എന്നൊരു ആസ്സമീസ് നടിയായിരുന്നു ആസ്സമീസ് പതിപ്പിൽ ചമേലിയായി അഭിനയിച്ചത്. ബംഗാളിപ്പതിപ്പിൽ പ്രസിദ്ധ ഹിന്ദി നടി രാഖി നായികയായി. എങ്കിലും ആസ്സാം ജനതയ്ക്ക് ആസ്സമീസ് ഒറിജിനൽ പ്രിയങ്കരമായതു പോലെ ബംഗാളികൾക്ക് ബംഗാളിപ്പതിപ്പു പ്രിയങ്കരമായോ എന്നു സംശയമുണ്ട്.

നുമാലിഗഢിൽ എത്തിയിരിയ്ക്കുന്നു. നുമാലിഗഢിന് ഒരു വൈശിഷ്ട്യമുണ്ട്. ജപ്പാനിലെ ടോക്യോവിൽ നിന്ന് യൂറോപ്പിലെ ബൾഗേറിയയിലേയ്ക്ക് 20557 കിലോമീറ്റർ നീളത്തിൽ നിർമ്മിയ്ക്കപ്പെടുന്ന ഏഷ്യൻ ഹൈവേ നുമാലിഗഢിൽ വച്ച് ആസ്സാം ട്രങ്ക് റോഡുമായി യോജിയ്ക്കുന്നു. ഇവിടുന്നങ്ങ് ഗ്വാഹാട്ടിയ്ക്കടുത്തുള്ള ജോറാബാട്ടു വരെ ആസ്സാം ട്രങ്ക് റോഡും ഏഷ്യൻ ഹൈവേയും ഒന്നു തന്നെ. അതു വരെ പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ചിരുന്ന ഏഷ്യൻ ഹൈവേ ജോറാബാട്ടിൽ വച്ച് തെക്കോട്ടു തിരിഞ്ഞ് ഷില്ലോങ്ങിലെത്തുന്നു. അവിടുന്ന് ദൌക്കി എന്ന സ്ഥലത്തു വച്ച് ബംഗ്ലാദേശിലേയ്ക്കു കടക്കുന്നു. ബംഗ്ലാദേശിനു കുറുകെ സഞ്ചരിച്ച് അതിർത്തിയിലുള്ള ബെനാപ്പോളിലൂടെ ഇന്ത്യയിലെ പെട്രാപ്പോളിലേയ്ക്കെത്തുന്നുഅവിടുന്ന് യൂറോപ്പിലേയ്ക്കുള്ള യാത്ര തുടരുന്നു.

ശ്ലാഘനീയമായ ആശയമാണ് ഏഷ്യൻ ഹൈവേയുടേത്. നിർമ്മാണം പൂർത്തിയാകുമ്പോൾ ഈ റോഡ് ഏഷ്യയിലെ നിരവധി രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുമെന്ന കാര്യത്തിൽ സംശയമില്ല. പ്രത്യേകിച്ച് ഇന്ത്യയേയും പാക്കിസ്ഥാനേയും. ഈ മേഖലയിൽ ശാശ്വതസമാധാനത്തിലേയ്ക്കുള്ള പ്രധാന ചുവടുവയ്പായിരിയ്ക്കും അത്. പല കാര്യങ്ങളിലും യൂറോപ്പിനെ ഏഷ്യ ഒരു മാതൃകയായി കണക്കാക്കേണ്ടതാണ്. യൂറോപ്പിലെ 28 രാഷ്ട്രങ്ങൾ ചേർന്നുണ്ടാക്കിയ യൂറോപ്യൻ യൂണിയൻ ആ രാഷ്ട്രങ്ങളെയെല്ലാം കൂട്ടിയിണക്കിയിരിയ്ക്കുന്നു. 1945 വരെജർമ്മനി ഇറ്റലിയോടൊപ്പം ചേർന്ന് പാരീസും ലണ്ടനും ബോംബുചെയ്തു തകർത്തുകൊണ്ടിരുന്നു. അവർ തിരിച്ചടിയ്ക്കുകയും. യൂറോപ്യൻ യൂണിയന്റെ രൂപീകരണത്തോടെ അതെല്ലാം പഴങ്കഥകളായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു. കാബൂൾ മുതൽ ചിറ്റഗോങ്ങ് വരേയും കാഠ്മാണ്ഡു മുതൽ കൊളമ്പോ വരേയും ആർക്കും സൌഹൃദത്തോടെസമാധാനത്തോടെ സഞ്ചരിയ്ക്കാവുന്ന ഒരവസ്ഥ വന്നാൽ സമാധാനത്തിന്റേതായിരിയ്ക്കും വിജയം.

സഞ്ചാരസ്വാതന്ത്ര്യത്തോടൊപ്പം സാമ്പത്തികസഹകരണവും സാദ്ധ്യമാകും. സമീപകാലത്ത് ഗ്രീസ്അയർലന്റ്പോർച്ചുഗൽറ്റലിസ്പെയിൻ എന്നീ രാഷ്ട്രങ്ങൾ സാമ്പത്തികത്തകർച്ചയിൽ നിന്നു കരകയറിയത് യൂറോപ്യൻ യൂണിയനിലെ പരസ്പരസഹകരണം വഴിയാണ്. ആയുധശേഖരണത്തിനു വേണ്ടി ഇന്ത്യയും പാക്കിസ്ഥാനും പ്രതിവർഷം മുടക്കുന്ന തുക ജനതയുടെ സാമ്പത്തികസാമൂഹിക വികസനത്തിനായി ഉപയോഗിയ്ക്കുന്നെങ്കിൽ ഈ മേഖലയിലാകെ അക്ഷരാർത്ഥത്തിൽ തേനും പാലും ഒഴുകിയേനേ. ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അതിവിടെയാണ് എന്ന് ഈ മേഖലയെപ്പറ്റിയൊന്നാകെ അഭിമാനിയ്ക്കുകയും ചെയ്യാമായിരുന്നു.

ആമി അക്ഷോഭ്യയായി മുന്നോട്ടു പൊയ്ക്കൊണ്ടിരിയ്ക്കുന്നതിനിടയിൽ ഇവിടുത്തെ തേയിലയുടെ ചരിത്രം അല്പമറിയാനിടവന്നിട്ടുള്ളതു പങ്കു വയ്ക്കാം. ആസ്സാം ട്രങ്ക് റോഡ് നിർമ്മിയ്ക്കാനുള്ള മുഖ്യപ്രേരകങ്ങളിലൊന്ന് തേയിലകൃഷിയായിരുന്നു എന്നു പറഞ്ഞുവല്ലോ. പണ്ടിവിടെ തേയിലകൃഷി ഉണ്ടായിരുന്നില്ല. അതിവിടേയ്ക്കെത്തിയതിന്റെ പിന്നിലൊരു കഥയുണ്ട്.

പതിനെട്ടാം നൂറ്റാണ്ടിൽ ചായ ബ്രിട്ടനിലെ മുഖ്യപാനീയമായി മാറി. പ്രതാപത്തിന്റെ ചിഹ്നവുമായി അത്. ചായ കുടിയ്ക്കാതെ ഒരു ദിവസം പോലും കഴിയുക അവർക്ക് അസാദ്ധ്യമായിത്തീർന്നു. അക്കാലത്ത് ചൈനയിൽ നിന്നായിരുന്നുബ്രിട്ടനിലേയ്ക്കുള്ള തേയില മുഴുവനും വന്നിരുന്നത്. അമേരിക്കൻ കോളണികൾ കൈവിട്ടുപോയതോടെ അമേരിക്കയിൽ നിന്നു ബ്രിട്ടനു കിട്ടിക്കൊണ്ടിരുന്ന നികുതിവരുമാനം നിലച്ചു. ബ്രിട്ടന് സാമ്പത്തികഞെരുക്കമുണ്ടായിചൈനയിൽ നിന്ന് തേയില ഇറക്കുമതി ചെയ്യാനുള്ള പണം കണ്ടെത്താനാകാതെ വന്നു.

ബ്രിട്ടീഷ് ഇന്ത്യയിൽ കറുപ്പ് ധാരാളം കൃഷി ചെയ്യപ്പെട്ടിരുന്നു. ബ്രിട്ടൻ ഇന്ത്യയിൽ നിന്ന് കറുപ്പ് ചൈനയിലേയ്ക്കു കയറ്റി അയച്ചിരുന്നു. ചൈനക്കാരെ കറുപ്പുതീനികളാക്കാൻ ബ്രിട്ടൻ പാടുപെടുകയും ചെയ്തു. ഇന്ത്യയിൽ നിന്നുള്ള കറുപ്പ് ചൈനയ്ക്കു വിറ്റു കിട്ടിയ പണം കൊണ്ട് ബ്രിട്ടൻ ചൈനയിൽ നിന്നു തേയില വാങ്ങി. എന്നിട്ടും തേയിലയ്ക്കുള്ള പണം തികഞ്ഞില്ല. കോളണിയായ ഇന്ത്യയിൽ തേയില കൃഷി ചെയ്താൽ കുറഞ്ഞ ചെലവിൽ ആവശ്യമുള്ള തേയില കിട്ടുമെന്ന് ഇവിടുത്തെ സമ്പത്ത് ചുളുവിൽ കടത്തിക്കൊണ്ടു പോകുന്നതു പതിവാക്കിയിരുന്ന ബ്രിട്ടൻ മനസ്സിലാക്കി. ഒരു കുഴപ്പം: തേയിലകൃഷിയും തേയിലസംസ്കരണവും എങ്ങനെ ചെയ്യാമെന്ന് ചൈനക്കാർക്കു മാത്രമേ അറിയാമായിരുന്നുള്ളു. അവരത് പരമരഹസ്യമായി സൂക്ഷിയ്ക്കുകയും ചെയ്തിരുന്നു.

റോബർട്ട് ഫോർച്യൂൺ എന്നൊരു സ്കോട്ട്ലന്റുകാരൻ ഒരു ചൈനക്കാരനായി വേഷപ്രച്ഛന്നനായി ചൈനയിലെത്തിഅവിടെ താമസിച്ച് തേയിലകൃഷിയുടേയും തേയിലസംസ്കരണത്തിന്റേയും രഹസ്യങ്ങളെല്ലാം മനസ്സിലാക്കിയെടുത്തു. കണ്ടുപിടിയ്ക്കപ്പെട്ടിരുന്നെങ്കിൽ ഫോർച്യൂൺ നിഷ്കരുണം വധിയ്ക്കപ്പെട്ടേനേ. വധശിക്ഷയുടെ കാര്യത്തിൽ ചൈന അന്നും ഇന്നും കാർക്കശ്യം പുലർത്തുന്നു. എങ്കിലും സമർത്ഥനായ ഫോർച്യൂൺ തേയിലച്ചെടികളും അവയെപ്പറ്റിയുള്ള രഹസ്യങ്ങളുമായി ചൈനയിൽ നിന്നു രക്ഷപ്പെട്ട് ഇന്ത്യയിലെത്തി ആസ്സാമിൽ തേയിലകൃഷി തുടങ്ങി. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യയിൽ തേയിലകൃഷി അത്ഭുതകരമായ പുരോഗതി നേടി. ഇന്ന് തേയിലയുത്പാദനത്തിൽ ഇന്ത്യ (21%) ചൈനയുടെ (35%) തൊട്ടു പിന്നിലുണ്ട്. അൻപതു കോടി കിലോ തേയില ആസ്സാമിലെ തേയിലത്തോട്ടങ്ങൾ തന്നെ പ്രതിവർഷം ഉത്പാദിപ്പിയ്ക്കുന്നു. ആസ്സാമിലെ തേയിലയുത്പാദനത്തിൽ ഇരുപതു ലക്ഷം തൊഴിലാളികൾ വ്യാപൃതരാണ്. സർക്കാരിനു വരുമാനവും ജനതയ്ക്കു ഉപജീവനവും തേയില നൽകുന്നു.

നെൽപ്പാടങ്ങളുടെ നടുവിലൂടെയാണ് ആമി പൊയ്ക്കൊണ്ടിരിയ്ക്കുന്നത്. ഏ ടി റോഡിലൂടെയുള്ള ബൈക്കുയാത്ര സുഖകരമാക്കുന്നത് ഈ നെൽപ്പാടങ്ങളായിരിയ്ക്കണം. ജനുവരിയെ അപേക്ഷിച്ച് ഏപ്രിൽ മാസം ചൂടുള്ളതാണെങ്കിലും നെൽപ്പാടങ്ങളുടെ നടുവിൽ അമിതോഷ്ണം ഒരിയ്ക്കലും അനുഭവപ്പെടാറില്ല. ഇരുവശങ്ങളിലും നെൽപ്പാടങ്ങളുണ്ടെങ്കിലും അവയിൽ മിയ്ക്കതിലും നെൽകൃഷിയില്ലെന്ന ഒരു പോരായ്മയുണ്ട്. ആസ്സാമിലെ നെൽകൃഷി പ്രധാനമായും നടക്കുന്നത് ജൂൺ-ഡിസംബർ മാസങ്ങളിലാണ്. ജൂണിൽ മഴ കിട്ടുമ്പോൾ വിതയ്ക്കുന്നു. ശീതകാലത്ത്ഡിസംബറിനകം കൊയ്യുന്നു. തുടർന്നുള്ള ആറു മാസത്തിനിടയിൽ നെൽകൃഷി മിയ്ക്കയിടങ്ങളിലും അധികം നടക്കാറില്ല.

അങ്ങകലെ അരുണാചലിന്നടുത്തുള്ള ദിബ്രുഗഢ് മുതൽ ഇങ്ങ് ഗ്വാഹാട്ടിയ്ക്കപ്പുറം ഗോൽപ്പാറ വരെ ഏകദേശം എണ്ണൂറു കിലോമീറ്ററോളം ഏ ടീ റോഡ് ബ്രഹ്മപുത്രയോടു ചേർന്നു സഞ്ചരിയ്ക്കുന്നു. ടിബറ്റിലെ (ചൈന) ആങ്സി മഞ്ഞുമലയിൽ നിന്നുത്ഭവിയ്ക്കുന്ന ബ്രഹ്മപുത്രയിൽ വെള്ളം വറ്റാറില്ല. മഴക്കാലത്ത് മഴ മൂലവും വേനൽക്കാലത്ത് ഹിമാലയത്തിലെ മഞ്ഞുരുകിയും ബ്രഹ്മപുത്രയിൽ വെള്ളം സുലഭം. ഇതുമൂലം ആസ്സാമിൽ ജലക്ഷാമമില്ല. കേരളത്തിലെപ്പോലെ തന്നെ ആസ്സാമിലും മുഖ്യാഹാരം അരി തന്നെ. എന്നിട്ടും ആസ്സാമിന്റെ ശരാശരി നെല്ലുത്പാദനം ഹെക്റ്ററൊന്നിന് 1531 കിലോ മാത്രമാണെന്നുംഇത് ഈജിപ്റ്റ് (9283 കിലോ!)അമേരിക്ക (7279), ദക്ഷിണ കൊറിയ (6838), ചൈന (6131) എന്നീ രാജ്യങ്ങളുടേതിനേക്കാൾ വളരെവളരെ താഴെയാണെന്നും കാണുന്നു. ഈജിപ്റ്റിൽ നൈൽ നദിയ്ക്കു കുറുകെ സ്ഥാപിച്ചിരിയ്ക്കുന്ന അസ്വാൻ ഡാം വർഷത്തിൽ മൂന്നു തവണ കൃഷി ചെയ്യുന്നതു സാദ്ധ്യമാക്കി. ആസ്സാമിൽ കൃഷിയ്ക്കു വേണ്ടി ജലസേചനപദ്ധതികൾ ഇല്ലാത്തതായിരിയ്ക്കണം താഴ്ന്ന ഉത്പാദനത്തിനു കാരണം. ബ്രഹ്മപുത്രയിലൂടെ കോടിക്കണക്കിനു ലിറ്റർ വെള്ളം ഒഴുകിപ്പോകുന്നുണ്ട്. പക്ഷേഅത് കൃഷിയ്ക്കുവേണ്ടി ഉപയോഗിയ്ക്കാനുള്ള സ്ഥിരസംവിധാനം ഒരുക്കുന്നില്ലെങ്കിൽ പുഴയിൽ വെള്ളമുണ്ടായതു കൊണ്ടു കാര്യമില്ല.

ആസ്സാമിൽ ഭൂകമ്പങ്ങൾ പതിവായതുകൊണ്ടുമാകാംവൻ‌കിട അണക്കെട്ടുകളും ജലസേചനപദ്ധതികളും ഇല്ലാത്തത്. ഞാനാദ്യമായി ഭൂമികുലുക്കം അനുഭവിച്ചറിഞ്ഞത് ജോർഹാട്ടിൽ വച്ചാണ്. രണ്ടു തവണ. രണ്ടും രാത്രിയായിരുന്നു. ഒരു തവണ സീലിങ്ങിൽ നിന്ന് സിമന്റടർന്നു വീണു. കട്ടിലിന് മേൽക്കട്ടിയുണ്ടായിരുന്നതു കൊണ്ടും സീലിങ്ങിൽ സിമന്റ് അധികമില്ലാഞ്ഞതു കൊണ്ടുമാകാംപരിക്കു പറ്റാഞ്ഞത്. മറ്റൊരിയ്ക്കൽ അടുത്ത മുറിയിൽ നിന്ന് അമ്മ വിളിച്ചു ചോദിച്ചു, “ഇതെന്താ കുട്ടാഈ കട്ടിലു കിടന്നിങ്ങനെ കുലുങ്ങണത്?” 
...

ജാഗ്രത

 അന്‍വര്‍ ഷാ ഉമയനല്ലൂര്‍

ഉണര്‍ന്നുനോക്കുക! പുതിയൊരുഷസ്സുമായ്
വന്നിതാനില്‍ക്കുന്നു കാലം
വിശന്ന വയറിനോടോതേണ്ട മേലില്‍നാം
പശിമറന്നീടുവാന്‍ വേഗം.
കൊലച്ചിരികള്‍ മുഴക്കുവോര്‍ക്കൊക്കെയും
തെളിച്ചേകിടാം പുതുദീപം
അറച്ചറച്ചെന്തിനായ്നില്‍ക്കു-ന്നുറച്ചുനാം
വിളിച്ചോതുകൈക്യസന്ദേശം.
നിവര്‍ന്നുനില്‍ക്കുക! അതിവേഗമിനിനമ്മള്‍
കൈവരിക്കേണ്ടതാണൂര്‍ജ്ജം
തുറിച്ചുനോക്കിയോര്‍ ഗ്രഹിക്കട്ടെ, മേലിലും
വിറച്ചുപോകില്ലെന്ന സത്യം.‌
മറഞ്ഞുനില്‍ക്കുവോര്‍ വീണ്ടും ശ്രമിച്ചിടാം
ചതിച്ചുവീഴ്‌ത്തുവാ-നെന്നാല്‍
മറിച്ചതേയസ്‌ത്രം തൊടുക്കേണ്ടയിനി,നമു-
ക്കുടച്ചുവാര്‍ക്കാ-മേകലോകം.
തിരിച്ചെന്തുലാഭമെന്നോര്‍ക്കാതെ, തമ്മില്‍നാ-
മേകേണ്ടതാത്മവിശ്വാസം
ദിശാബോധമോടേയൊരുമിച്ചുചേരില്‍ നാം
വിശ്വജേതാക്കള്‍ക്കു തുല്യം.
ഈ ജഗത്തില്‍പ്പിറന്നൊന്നുപോലുയുവാ-
നാകാതെ വേദനിക്കുമ്പോള്‍
കുതിരക്കുളമ്പടികള്‍പോലെ സുദൃഢമായ്-
ത്തീരട്ടെ; നരധര്‍മ്മശബ്ദം.

മുയൽപ്പേടി



രാജൂ കാഞ്ഞിരങ്ങാട്

വീടിനുചുറ്റുംമുയൽപാർപ്പുകളായിരുന്നു
ദുഖത്തിൽ നിന്ന് സുഖ ത്തിലേക്കും
മരണത്തിൽ നിന്ന് ജീവിതത്തിലേക്കും
മറിച്ചും-
ഒറ്റ കുതിപ്പിന്റെ ദൂരമെന്നു
മുയലാണെന്നെ പഠിപ്പിച്ചത്
മുന്നേറും തോറും മുയൽപ്പേടി 
ബാക്കിയുണ്ടാവണ മെന്നും
എനിക്ക് പറഞ്ഞു തന്നു
അതെല്ലാം പഴയ കാലം
ഇന്ന് മുയലിനെ തേടിയാണ്
ഞാൻ തിരിച്ചു വന്നത്
എങ്ങുമില്ല ഒരു മുയലടയാളം
ബാക്കിയില്ല മറന്നു വെച്ച
പഴയ കാലം
സൌമ്യതയുടെ മുയലുകളെ
ഇനിയും പ്രതീക്ഷി ക്കേണ്ടതില്ല
നാടുകളിൽ
ഉള്ളതെല്ലാം മാംസത്തിന്റെയും
കൊല്ലലിന്റെയും മുയൽ ക്കാലം 
------------------------------------------------------------

കോരൻ, കേമൻ കെങ്കേമൻ


ബിനോജ്‌ കാലായിൽ

കോരൻ, കോരനാളൊരു കേമൻ
മാനത്തമ്പിളി മാഞ്ഞിട്ടർക്കൻ
പണിക്കിറങ്ങും മുമ്പേ തന്നെ
ഏണിയുമായി പാടവരമ്പേ പോകും
പല്ലുമുറിയെത്തിന്നാൻവണ്ണം
എല്ലുമുറിഞ്ഞു പണിയും കോരൻ
കഞ്ഞികുടിക്കാൻ കേറും മുന്നേ
ഇരുപത്തഞ്ച്‌ തെങ്ങുകൾ കയറും
ഇടയിലെടുക്കും ഇടവേളകളിൽ
ഇളനീരാവത്‌ മോന്തും കോരൻ
ഉച്ചഇളച്ചിലിൽ ചട്നിക്കൊപ്പം
കഞ്ഞികുടിപ്പതു കോരനു പഥ്യം
സൂര്യനുച്ഛിയിലടിക്കും മുന്നേ
അൻപത്‌ തെങ്ങുകൾ കേറും കോരൻ
എഴുപത്തഞ്ച്‌ പിറന്നാൾ കൂടീട്ടിന്നും
പുലിപോൽ എടുപിടിയെന്ന്‌ നടക്കുന്നു
ഊണിനുമുന്നേ കുളിക്കാൻ നേരം
വേണംകുഞ്ഞ്യാണത്തിൽ വെളിച്ചെണ്ണ
തലയും ദേഹവും തണുക്കും വണ്ണം
മുറപോലൊരു തേച്ചു കുളിക്ക്‌
മീനായാലും മോരായാലും
കറിക‍ീല്ലാം കേരസമൃദ്ധി
വിളമ്പും കൈകൾ നിറയും പോലെ
ഉണ്ണും, കോരനുണ്ടാ നിർബന്ധം
അത്താഴത്തിനുശേഷം മുറ്റത്തൂടെ,
രണ്ടോ മൂന്നോ ചാലുനടക്കും.
കയറുവിരിഞ്ഞ കട്ടിലിലേക്ക്‌ മറിഞ്ഞാൽ
പിന്നെ, കുർക്കംവലിയുടെ പഞ്ചാരി
കോരൻ, ആളൊരു കേമൻ
കേമരിൽ കേമൻ... കെങ്കേമൻ

തിരിച്ചുവരുന്ന ജുറാസ്സിക്‌ ലോകം


സക്കറിയ

പൊതുസ്ഥലത്ത്‌ മൂത്രമൊഴിക്കുന്നതിൽ കുറ്റം കാണാത്തവർക്ക്‌, പൊതുസ്ഥലത്ത്‌ ചുംബിക്കുന്നത്‌ കുറ്റം. പരസ്യമായ സ്നേഹപ്രകടനം കണ്ടാൽ മാനസികാസ്വാസ്ഥ്യം ഉണ്ടാകുന്നവരുടെ ജീർണ്ണിച്ച ജുറാസിക്‌ ലോകം മലയാളിയുടെ വർത്തമാനകാലത്തിനും ഭാവിക്കും ഭീഷണിയാണ്‌.
    പൊതുസ്ഥലത്ത്‌ പരസ്യമായി മൂത്രമൊഴിക്കുന്നത്‌ കേരളത്തിൽ കുറ്റകരമല്ല. ഏതായാലും ഒരു പോലീസുകാരനും അങ്ങോട്ടു തിരിഞ്ഞുനോക്കുക പോലുമില്ല. തീർച്ച.
    പൊതുസ്ഥലത്ത്‌ പരസ്യമായി വിസർജ്ജിക്കുന്നതും ഒരു പോലീസുകാരന്റേയും കുറ്റകൃത്യപട്ടികയിലില്ല. നോക്കുകൂലി പോലെയുള്ള ഒരു പരസ്യമായ ആഭാസത്തിന്റെ നോക്കുകൂലി വാങ്ങുന്നതാണ്‌ ഭൂരിപക്ഷ പോലീസ്‌ സംസ്കാരം. എന്നിട്ടും എത്ര വാർത്തയെ വിശ്വസിക്കാമെങ്കിൽ, കൊച്ചിയിലെ പ്രതിഷേധത്തിന്റെ പേരിലായാലും ആളുകളെ വിളിച്ചുവരുത്തി പൊതുസ്ഥലത്ത്‌ പരസ്യമായി ചുംബിക്കുന്നത്‌ ശരിയല്ല. മറൈൻഡ്രൈവിലെ പരസ്യച്ചുംബന പ്രതിഷേധത്തിന്‌ പോലീസ്‌ അനുമതി നിഷേധിച്ചതും നമ്മൾ കണ്ടതാണ്‌.
    ഇതേ പോലീസ്‌ സംസ്കാരമാണ്‌ കടപ്പുറത്തിരുന്ന്‌ കാറ്റുകൊണ്ട ഭാര്യയെയും ഭർത്താവിനെയും അറസ്റ്റു ചെയ്തത്‌. സദാചാരത്തെയും അശ്ലീലത്തെയും പറ്റി താലിബാൻ നാണിച്ചുപോകുന്ന വിധി പ്രസ്താവനകളാണ്‌ കെ.ജി.ജെയിംസ്‌ എന്ന കൊച്ചി പോലീസ്‌ കമ്മീഷണർ നടത്തിയിരിക്കുന്നത്‌. ചുംബനം-പരസ്യമോ രഹസ്യമോ അശ്ലീലവും സദാചാരവിരുദ്ധവും ക്രമസമാധാനം തകർക്കുന്നതും കമ്മീഷണറുടെ വാക്കുകളിൽ പൊതുജനങ്ങളെ ശല്യപ്പെടുത്തുന്നതും ആണെന്ന്‌ ഇന്ത്യയിലെ ഏത്‌ നിയമത്തിലാണ്‌ പറയപ്പെട്ടിരിക്കുന്നത്‌? വാസ്തവത്തിൽ ഇത്തരം പോലീസ്‌ സംസ്കാരം സദാചാര ഗുണ്ടായിസത്തിന്റെ മറ്റൊരു മുഖമാണ്‌.
    ഈ മനോഭാവത്തിന്റെ പിന്നിൽ പോലീസ്‌ സംസ്കാരം മാത്രമാണുള്ളത്‌ എന്ന്‌ തെറ്റിദ്ധരിക്കേണ്ട രാഷ്ട്രീയ സംസ്കാരത്തിന്റെ പിൻബലത്തോടെയാണ്‌ പോലീസ്‌ ഇത്രമാത്രം പ്രാകൃതവും നികൃഷ്ടവുമായ നിലപാടുകൾ സ്വീകരിക്കുന്നത്‌ എന്നതിൽ സംശയം വേണ്ട. അമ്മ കുഞ്ഞിനെ ചുംബിച്ചാൽ അതിൽ അശ്ലീലം കാണാൻ ശേഷിയുള്ളതാണ്‌ ഈ രതിവൈകൃത മനഃശാസ്ത്രം. അതിന്‌ അഹങ്കാരപൂർണ്ണമായ ഫാഷിസത്തിന്റെയും നഗ്നമായ മനുഷ്യാവകാശ ലംഘനത്തിന്റെയും വികൃതമുഖങ്ങൾ കൂടിയുണ്ട്‌ എന്നു മാത്രം.
ഇതോടെയാണ്‌ കൈതപ്രം ദാമോദരൻ നമ്പൂതിരിയെപ്പോലുള്ളവരുടെ പരിതാപകരങ്ങളായ പ്രസ്താവനകൾ പ്രത്യക്ഷപ്പെടുന്നത്‌. പത്രവാർത്തയനുസരിച്ച്‌ കൈതപ്രത്തിന്റെ അഭിപ്രായം ഇതാണ്‌. 'കമിതാക്കൾക്ക്‌ ചുംബിക്കുകയോ കെട്ടിപ്പിടിക്കുകയോ ചെയ്യണമെങ്കിൽ അത്‌ എവിടെയെങ്കിലും മുറിയെടുത്ത്‌ ചെയ്യണം. പരസ്യമായ ചുംബനവും ആലിംഗനവും സാംസ്കാരിക നിലവാരത്തിന്‌ യോജിച്ചതല്ല. തികഞ്ഞ തോന്ന്യാസമാണ്‌. ആളുകൾ കല്ലെറിഞ്ഞാൽ കുറ്റം പറയാനില്ല.' ഈ പമ്പര വിഡ്ഢിത്തം അദ്ദേഹം യഥാർത്ഥത്തിൽ ഉച്ചരിച്ചതാണെങ്കിൽ, അല്ലയോ കവീ, കവിഹൃദയത്തിന്റെ സ്ഥാനത്ത്‌ താങ്കൾ കരിപിടിച്ച കല്ലെടുത്തു വച്ചുവോ എന്ന്‌ ചോദിക്കുകയേ നിവൃത്തിയുള്ളൂ.
    പരസ്യമായ സ്നേഹപ്രകടനം കണ്ടാൽ മാനസികാസ്വാസ്ഥ്യം ഉണ്ടാകുന്ന കൈതപ്രത്തിനെപ്പോലുള്ളവരുടെ ജീർണ്ണിച്ച ജുറാസിക്‌ ലോകം മലയാളിയുടെ വർത്തമാനകാലത്തിനും ഭാവിക്കും ഭീഷണിയാണ്‌. പാരമ്പര്യവാദത്തിന്റെ പുളിച്ചുതികട്ടലും മതമൗലികവാദത്തിന്റെ മാറ്റൊലികളുമാണ്‌ ഇത്തരം ഭാഷണങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്‌. ചുംബിക്കാൻ മുറിയെടുത്തോളൂ എന്ന ഉപദേശത്തിന്റെ പിന്നിലെ ചീഞ്ഞളിഞ്ഞ ഇരട്ടത്താപ്പ്‌ ശ്രദ്ധിക്കുക. പക്ഷേ എന്തുചെയ്യാൻ? പഠിച്ചതേ പാടൂ എന്നല്ലേ പഴഞ്ചൊല്ല്‌. ഏറ്റവും ശ്രദ്ധേയം ചുംബിക്കുന്നവരെ കല്ലെറിയാനുള്ള അദ്ദേഹത്തിന്റെ ക്ഷണമാണ്‌. അത്‌ അദ്ദേഹത്തെ താലിബാൻ, ഐ.എ.എസ്‌ തുടങ്ങിയ മഹാജനങ്ങളുടെ കണ്ണിലുണ്ണിയാക്കുമെന്നും സംശയിക്കേണ്ട.
    പാവം മലയാളി സ്വപ്നം കാണുന്ന ആധുനികതയെയും മാനവികതയെയും ആഗോള പരിപ്രേക്ഷ്യത്തെയും തല്ലിത്തകർക്കാൻ ഏക്കാളവും ഇവിടെ ശ്രമിച്ചിട്ടുള്ള അതേ ക്ഷുദ്രജീവികൾ തന്നെയാണ്‌ ഫെയ്സ്ബുക്ക്‌ കൂട്ടായ്മയുടെ ചുംബന പ്രതിഷേധത്തിനെതിരെ അണിനിരക്കുന്നത്‌. ഭരണകൂടം മൗനം പാലിക്കുകയാണെന്ന്‌ തോന്നുന്നുണ്ടോ? അതൊരു തെറ്റിദ്ധാരണയാണ്‌. പോലീസിന്റെ സംസ്കാരരഹിതമായ വായാടിത്തത്തിന്‌ പിന്നിൽ ഒളിഞ്ഞിരിക്കുന്നത്‌ ഭരണകൂടത്തിന്റെ കള്ളലാക്കുകൾ തന്നെയാണ്‌.

ഓർമ്മകളുടെ പൂമരം


കല്ലേലി രാഘവൻപിള്ള

    നമ്മുടെ സാംസ്കാരികച്ചരിത്രത്തിൽ ഉയർന്നു നിൽക്കുന്ന നാഴികക്കല്ലാണ്‌ സാഹിത്യ പ്രവർത്തക സഹകരണസംഘം.
    കോട്ടയത്ത്‌ 1945-ൽ അതിന്റെ തുടക്കം കുറിക്കുമ്പോൾ ആലപ്പുഴയിലെ സനാതനധർമ്മ വിദ്യാശാലയിൽ ഉയർന്ന ക്ലാസിലെ വിദ്യാർത്ഥി മാത്രമാണു ഞാൻ. അന്നേതന്നെ എന്റെ കൂടെ കാവാലവും പഠിക്കുന്നുണ്ട്‌. അവിടെ അധ്യാപകരൊക്കെയും പ്രശസ്തിനേടിയവരെങ്കിലും സാഹിത്യരചനകളിൽ കൈവച്ചവർ നാഗവള്ളിയും മേക്കൊല്ലയുമായിരുന്നു. നാഗവള്ളിസാർ എങ്ങും നിൽക്കാതെ നവീനനാടകാദർശം എന്ന കൃതിയുടെ പണിപ്പുരയിലുമായിരുന്നു. ഇ.വി.കൃഷ്ണപിള്ളയുടെയും കൃഷ്ണചൈതന്യയുടെയും എം.കൃഷ്ണൻനായരുടെയും പിൻമുറക്കാരാണു ഞങ്ങൾ. അങ്ങനെയൊക്കെയാവാം ഞങ്ങൾക്കും സാഹിത്യത്തിന്റെ മുല്ലപ്പൂമണം പിടിപെട്ടതെന്ന്‌ ഞാൻ ഊഹിച്ചു പോകുന്നു.
    പിന്നെ ഞങ്ങൾ കുറെക്കാലത്തേക്കു വഴി പിരിഞ്ഞു. ഞാൻ ചങ്ങനാശ്ശേരിയിൽ പെരുന്നയിലെത്തി. അവിടെ നായർ സർവ്വീസ്‌ സോസൈറ്റിയുടെ ആദ്യകോളേജിൽ പഠനം തുടർന്നു. അത്‌ തിരുവിതാംകൂറിലെ തീവ്രമായ സമരകാലമായിരുന്നു. ദിവാൻഭരണത്തിനെതിരെ, ഉത്തരവാദഭരണത്തിനുവേണ്ടി വിദ്യാർത്ഥികളുടെ സമരം നടക്കുകയാണ്‌. പുഴവാതിൽ എന്ന സ്ഥലത്ത്‌ കൂടിയ സമ്മേളനത്തിൽ ഞാനും പങ്കുകൊണ്ടു. കുമരകം ശങ്കുണ്ണിമേനേയും വിപ്ലവകാരിയായിരുന്ന പൊട്ടക്കനയത്ത്‌ അച്യുതൻപിള്ളയേയും അവിടെ കിട്ടി. യോഗാദ്ധ്യക്ഷൻ എം.പി.പോൾസാറാണ്‌. വാക്കിലും വേഷത്തിലും വെളിപ്പെട്ട വിശുദ്ധിയും അന്തസ്സും തികച്ചും അഭിജാതമായിരുന്നു.
    സമ്മേളനാവസാനം ഞങ്ങൾ, വിദ്യാർത്ഥികൾ മുദ്രാവാക്യങ്ങൾ മുഴക്കി. പോൾസാറുമായി പരിചയപ്പെട്ടശേഷം ഞങ്ങൾ വിടപറഞ്ഞു. മറക്കാനാവാത്ത ഒരു ഒത്തുകൂടലായിരുന്നു അത്‌. പിറ്റേ ദിവസം തമ്മിൽ കണ്ടപ്പോൾ, ശങ്കുണ്ണി മേനോൻ പറഞ്ഞു, "ഞങ്ങളുടെ സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ അധ്യക്ഷൻ പോൾസാറാണ്‌" ശങ്കുണ്ണി കുമരകത്തുകാരനാണല്ലോ.
    പെരുന്നയിൽനിന്നു പോന്നത്‌ തിരുവനന്തപുരത്ത്‌ യൂണിവേഴ്സിറ്റി കോളേജിലേക്കാണ്‌. ശങ്കുണ്ണിയും എ.കെ.ബാലകൃഷ്ണപിള്ളയും (നാൽപതിലേറെ വർഷമായി ഡോ.എ.കെ.ബാലകൃഷ്ണപിള്ള ന്യൂയോർക്കിലാണ്‌) മണിമംഗലം എൻ.കെ.പണിക്കരും (രൺജി പണിക്കരുടെ അച്ഛൻ) ഒപ്പം എത്തിയിട്ടുണ്ട്‌. ആദ്യദിവസം തന്നെ സഹപാഠിയായി മറ്റൊരാളെയും കിട്ടി. ജി.ശങ്കരപ്പിള്ള എന്ന പേരുകാരൻ. തികച്ചും ഒരന്തർമ്മുഖൻ. ഏറെ പറയുന്നതിനേക്കാൾ പ്രിയം ഏറെ കേൾക്കുന്നതിലായിരുന്നു. കേരള നാടകലോകം ശങ്കരപ്പിള്ളയെ കാത്തിരിക്കയായിരുന്നെന്ന്‌ കാലം തെളിയിച്ചു.
    അധ്യാപകരുടെ കാര്യത്തിലും ഞങ്ങൾക്കു ലഭിച്ചതു പ്രശസ്തരെയാണ്‌. ഡോ.ശിവരാമ സുബ്രഹ്മണ്യയ്യർ ഇംഗ്ലീഷ്‌ വിഭാഗത്തിലും ഡോ.ഗോദവർമ്മ മലയാളവിഭാഗത്തിലും ഗുരുക്കന്മാരായി വന്നു. ചങ്ങനാശ്ശേരിയിൽ നിന്നു ഞങ്ങൾക്കു കിട്ടിയ കെ.രാഘവൻപിള്ളസാറിനെപ്പോലെ (പിന്നീടദ്ദേഹം ഓക്സ്ഫോഡിൽ നിന്ന്‌ പി.എച്ച്‌.ഡി നേടി) നന്നേ രണ്ടു ചെറുപ്പക്കാർ ഞങ്ങൾക്ക്‌ ഗുരുക്കന്മാരായിരുന്നു എസ്‌.ഗുപ്തൻനായരും എൻ.കൃഷ്ണപിള്ളയും. നേരു പറയട്ടെ, ആ ഒരു കൂട്ടുകെട്ട്‌ ഞങ്ങളുടെ സാഹിത്യബോധത്തെയും ആസ്വാദനശേഷികളെയും സുദൃഢമാക്കി.
    തിരുവനന്തപുരത്തെ താമസത്തിനിടയിൽ ലഭിച്ച നല്ല സുഹൃത്ത്‌ ആനന്ദക്കുട്ടനായിരുന്നു. അന്നദ്ദേഹം ഓണേഴ്സ്‌ ക്ലാസ്സിൽ പഠിക്കുകയാണ്‌.
    പോൾസാറിനു പ്രിയങ്കരനായ കവി, നടൻ, ഹാസ്യ സാഹിത്യകാരൻ, പത്രപ്രവർത്തകൻ, ഗവേഷകൻ എന്നെല്ലാമുള്ള വിശേഷണങ്ങൾ അദ്ദേഹത്തിനിണങ്ങുമായിരുന്നു. കാരൂർസാറിനെ ഞാൻ ആദ്യമായി കാണുന്നത്‌ അദ്ദേഹം ആനന്ദക്കുട്ടനെ തേടി തുളസീമന്ദിരത്തിൽ വന്ന വേളയിലാണ്‌. ഞങ്ങളുടെ ഹോസ്റ്റൽ ആയിരുന്നല്ലോ അത്‌. കണ്ടമാത്രയിൽ തോന്നിയത്‌ വിസ്മയമായിരുന്നു. ആ വിസ്മയം വിനയത്തിനു വഴിമാറിക്കൊടുത്തു. സംഘത്തിന്റെ സെക്രട്ടറി എന്ന നിലയിൽ തിരുവനന്തപുരത്ത്‌ എത്തിയിരിക്കയാണ്‌. പ്രധാനമന്ത്രി(ഇന്ന്‌ മുഖ്യമന്ത്രി)യെ, വകുപ്പു മേധാവികളെ, മന്ത്രിമാരെ ഒക്കെയും കാണണം, അതാണ്‌ യാത്രോദ്ദേശ്യം. ആ മുഖത്തു തെളിഞ്ഞു കണ്ട വിനയവും ലാളിത്യവും ആടോപരഹിതമായ സംഭാഷണരീതികളും ആരെയും തന്റെ വശത്താക്കുവാൻ കഴിവുറ്റതാണെന്നും എനിക്കു തോന്നി. സംഘം കാരൂർസാറിലൂടെ വളർന്നു. അദ്ദേഹം സംഘത്തിലൂടെയും.
    സംഘത്തിനു കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം പുസ്തകവിൽപനശാലകൾ വന്നു. എന്നിട്ടും നാഷണൽ ബുക്സ്റ്റാളിന്റെ ഒരു ശാഖയ്ക്ക്‌ ആലപ്പുഴയിൽ ഇടം കിട്ടിയില്ല. പുസ്തകപ്രേമികളെ അതു ദുഃഖിപ്പിച്ചു. പ്രി പബ്ലിക്കേഷൻ പുസ്തകങ്ങൾ-അതും ഭാരം കൂടിയ റഫറൻസ്‌ ഗ്രന്ഥങ്ങൾ-കോട്ടയത്തു പോയി വാങ്ങിക്കൊണ്ടുവരുവാൻ ഉണ്ടായ ബുദ്ധിമുട്ടുകളും ഞങ്ങളെ വിഷമിപ്പിച്ചു. ആലപ്പുഴയിൽ നാഷണൽ ബുക്ക്‌ സ്റ്റാളിന്റെ ഒരു ശാഖ തുറക്കുവാൻ ഞങ്ങൾ കൊതിക്കുകയായിരുന്നു. ഭാഗ്യമെന്നു പറയട്ടെ, ആലപ്പുഴയിലെ പത്രപ്രവർത്തകസംഘം മുന്നോട്ടുവന്നു സർക്കാരിൽ നിന്ന്‌ മൂന്ന്‌ സെന്റ്‌ സ്ഥലം അവർക്കു സൗജന്യമായി ലഭിച്ചിരുന്നല്ലോ. 1972 ഒക്ടോബർ 17-ന്‌ വിജയദശമി ദിനത്തിൽ പ്രസ്‌ ക്ലബ്‌ മന്ദിരത്തിനു തറക്കല്ലിട്ടു. അക്കാരണത്താൽക്കൂടി അന്നത്തെ കോൺഗ്രസ്‌ നേതാവും വാർത്താവിതരണവകുപ്പുമന്ത്രിയുമാ
യിരുന്ന കെ.കരുണാകരൻ ഇന്നും നമ്മുടെ സ്മരണയിൽ തിളങ്ങി നിൽക്കുന്നു.
    അതോടെ നാഷണൽ ബുക്ക്‌ സ്റ്റാളിനൊരു ശാഖ ആലപ്പുഴയിൽ തുടങ്ങുവാനുള്ള സാധ്യത തെളിഞ്ഞു. കേരള സർക്കാരും നഗരസഭയും സംഭാവനകൾ നൽകി പ്രസ്‌ ക്ലബ്ബിനെ സഹായിച്ചു. പണി തുടങ്ങുവാൻ സാഹിത്യപ്രവർത്തക സഹകരണസംഘവും നന്നായി സഹായിച്ചു. അതൊരു പരസ്പരധാരണയുടെ ഫലമായിരുന്നു. 1973 ആഗസ്റ്റ്‌ മാസത്തിൽ ആലപ്പുഴക്കാരുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമായി. റഷ്യയിലെ ഇന്ത്യൻ സ്ഥാനപതിയും മികവുറ്റ ഗ്രന്ഥകാരനുമായിരുന്ന കെ.പി.എസ്‌.മേനോൻ മുഖ്യാതിഥിയായിരുന്നു. കാവാലത്തിന്റെ ദൈവത്താൻ വിശ്രുതമായ ബസന്റ്‌ ഹാളിൽ അരങ്ങേറി.
    മാതൃഭൂമിയിലെ എം.എം.വർഗീസും ഹിന്ദുവിലെ എൻ.വി.പ്രഭുവും ഇന്ത്യൻ എക്സ്പ്രസിലെ കെ.ജി.കെ.നായരും മലയാളരാജ്യത്തിലെ എ.ജി.പണിക്കരും കേരളകൗമുദിയിലെ കെ.കാർത്തികേയനും ജനയുഗത്തിലെ ഹരിദാസും എക്സ്പ്രസിലെ എം.ജി.പണിക്കരും മറ്റുമായിരുന്നു. പത്രപ്രവർത്തകരിലെ മുൻനിരക്കാർ. വേറെയും പത്രപ്രവർത്തകർ സഹകരിച്ചു. കാച്ചപ്പിള്ളിയും ഫ്രാൻസിസും ടി.കെ.കരുണാകരനും അതിൽ പെട്ടിരുന്നു. ഇക്കഥയെല്ലാം നമ്മെ ഓർമ്മിപ്പിക്കുവാൻ മനോരമയിൽ നിന്നു വിരമിച്ച പി.എ.അലക്സാണ്ടറും ദിനബന്ധുവിലെ ആർ.നാരായണപിള്ളയും സതേൺ സ്റ്റാറിലെ ഷൗക്കത്തും ഇന്നും നമ്മോടൊപ്പം ഉണ്ടെന്നത്‌ ആശ്വാസകരം.
    നാഷണൽ ബുക്ക്‌ സ്റ്റാൾ പരീക്ഷണങ്ങളും പരാജയങ്ങളും കടന്ന്‌ ഇന്ന്‌ ഉയർച്ചയിലാണ്‌. ഇനി ഒരിക്കലും തകരുവാൻ അനുവദിക്കയില്ല എന്ന കരളുറപ്പോടെ. ഒരേ തൂവൽക്കാരായ പത്രപ്രവർത്തകരും സാഹിത്യപ്രവർത്തകരും ഒരുമിച്ചപ്പോൾ കൈവന്ന നേട്ടമാണ്‌ പ്രസ്സുകാരുടെ ഭവനത്തിലെ എൻ.ബി.എസ്‌. ആ പാരസ്പര്യം എത്ര അനുകരണാർഹം, ആദരണീയം!

ഭീകരമായ അവസ്ഥ


എം.തോമസ്മാത്യു
നന്നേ ക്ഷീണിച്ചിരുന്നു മടങ്ങിയെത്തിയപ്പോൾ, രാവിലെ എട്ടു മണിക്കു പുറപ്പെട്ടു; മടങ്ങിയെത്തുമ്പോൾ പിറ്റേന്നു വെളുപ്പിനെ മൂന്നു മണി! കോട്ടയത്തു നിന്ന്‌ വിജോയ്‌ ബസ്സിൽ യാത്ര ചെയ്തെത്തി പാതയോരത്തു കാത്തു നിന്നിരുന്നു. അദ്ദേഹത്തെയും കൂട്ടി കാറിൽ നേരെ കണ്ണൂരിലെത്തി. അവിടെ ഏതാണ്ട്‌ ഒരു മണിക്കൂർ നേരം പത്മനാഭന്റെ അടുത്തിരുന്നു വർത്തമാനം പറഞ്ഞു. വെറുതെ നാട്ടുകാര്യങ്ങൾ, ചില്ലറ സാഹിത്യകാര്യങ്ങളും സാഹിത്യത്തിലെ തമാശയൂറുന്ന രാഷ്ട്രീയങ്ങളും. ആളുകൾ വെറുതെയെന്തിനിങ്ങനെ ചെറുതാകുന്നു എന്ന്‌ അത്ഭുതം തോന്നും! പക്ഷേ, ഇത്തരം കാര്യങ്ങൾ ഒന്നും ചർച്ച ചെയ്ത്‌ ഏതെങ്കിലും തീരുമാനത്തിലെത്തി നടപ്പിലാക്കാനായിരുന്നില്ലല്ലോ മുന്നൂറോളം കിലോമീറ്റർ കാർ ഓടിച്ചു ചെന്ന്‌ ഒട്ടും വൈകാതെ മടങ്ങിപ്പോന്നത്‌. അല്ല, പത്മനാഭന്റെ സഹധർമ്മിണി നിര്യാതയായിട്ട്‌ കുറച്ചു ദിവസങ്ങൾ ആയി. സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാൻ പോയില്ല. വിവരമറിഞ്ഞ്‌ അവിടെ ഓടിപ്പിടഞ്ഞെത്തുമ്പോഴേക്കും അതൊക്കെ കഴിഞ്ഞിരിക്കും. വിവരമറിയിക്കുമ്പോൾ അറിയിക്കുന്നെന്നേയുള്ളൂ. തിരക്കിട്ട്‌ ഓടിവരികയൊന്നും വേണ്ടാ എന്നുകൂടി അദ്ദേഹം പറഞ്ഞിരുന്നു. ഏതു വിഷമസന്ധിയിലും, എന്തു ദുഃഖം വന്നു പൊതിയുമ്പോഴും മറ്റുള്ളവരുടെ പ്രയാസങ്ങളെക്കുറിച്ചോർക്കാനും, താനായിട്ട്‌ ആരെയും പ്രയാസപ്പെടുത്തിക്കൂടാ എന്നു ചിന്തിക്കാനും തോന്നിപ്പിക്കുന്ന മനസ്സ്‌ ആരെങ്കിലും തിരിച്ചറിയാറുണ്ടോ? ഒന്നോ രണ്ടോ മുറിവാചകങ്ങളിൽ ഭാര്യയുടെ രോഗവൃത്താന്തവും മരണസാഹചര്യവും അദ്ദേഹം വിവരിച്ച്‌ തന്നിട്ട്‌, തിടുക്കപ്പെട്ട്‌ തന്നെ ഇതൊന്നും ബാധിച്ചിട്ടില്ലെന്നു ബോധ്യപ്പെടുത്താനെന്നവണ്ണം മറ്റു വിഷയങ്ങളിലേക്ക്‌ കടക്കുകയാണ്‌ ചെയ്തത്‌. പഴയമട്ടിലുള്ള ഫലിതങ്ങൾ പറഞ്ഞു ചിരിക്കുകയോ ചിരി അഭിനയിക്കുകയോ ചെയ്യുന്നുമുണ്ടായിരുന്നു. അപ്പോഴെല്ലാം ആ തേങ്ങുന്ന മനസ്സ്‌ ഞാൻ അറിയുന്നുണ്ടായിരുന്നു. ഔപചാരികത തീണ്ടിയ ഒറ്റവാക്കും  ആരിൽ നിന്നും പുറപ്പെട്ടില്ല. ഒരിക്കൽ മാത്രം ആ കയ്യിൽ ഒന്ന്‌ അമർത്തിപ്പിടിച്ചു, അത്രമാത്രം.
    മടക്കവേളയിൽ ഞാൻ വിജോജിയോടു ചോദിച്ചു: "നമ്മൾ എന്തിനാണ്‌ പോയത്‌? വെറുതെ പണ്ടത്തെപ്പോലെ സൊറ പറഞ്ഞിരിക്കാനോ?" വിജോയ്‌ പറഞ്ഞു: "ഇല്ല, നമ്മൾ ഒന്നും പറഞ്ഞില്ല. പക്ഷേ, നമ്മൾ ചെന്നത്‌ അദ്ദേഹത്തിനു സന്തോഷമായി."
    അപ്പോൾ ഞാൻ 'യാത്ര' എന്ന കഥയുടെ കാര്യം വിജോയിയോടു പറഞ്ഞു. അപ്പനായരുടെ അനുജൻ അപകടമരണമണഞ്ഞു എന്നു കേട്ടിട്ട്‌ ഉടനെ പുറപ്പെട്ടതാണ്‌. മഴക്കെടുതിയുടെ കാലം പേരാമ്പ്രയിലേക്കുള്ള വഴി മുഴുവൻ നാശമായിരിക്കുന്നു. ഇടയ്ക്കെല്ലാം വഴിതന്നെ ഇല്ല. മലവെള്ളപ്പാച്ചിൽ എല്ലാറ്റിനെയും കൊണ്ടുപോയി. വാഹനം ഓടുന്നില്ല. അങ്ങനെ നടന്നുപിടിച്ചും വഞ്ചിയിൽ കയറിയും ഒടുവിൽ അപ്പനായരുടെ വീട്ടിൽ എത്തി, മടങ്ങാൻ വയ്യ. അന്നവിടെ തങ്ങി. രാത്രി കിടക്കാൻ നേരം അപ്പനായർ അടുത്തുവന്ന്‌ മെല്ലെ പറഞ്ഞു: "നിങ്ങൾ വരുമെന്ന്‌ എനിക്കറിയാമായിരുന്നു."
    അവിടെ തീർന്നു, എല്ലാ പ്രകടനങ്ങളും- അത്‌ മനസ്സിന്റെ ഉള്ളിൽ, ആഴത്തിലെവിടെയോ, ഉള്ള എന്തിന്റെയോ പ്രകാശമായിരുന്നല്ലോ. ഏറെ പണിപ്പെട്ട്‌, ക്ലേശിച്ച്‌, യാത്ര ചെയ്തതിന്റെ പൊരുളാണ്‌ ആ കുറഞ്ഞ അക്ഷരങ്ങളിൽ ഒതുങ്ങി നിൽക്കുന്നത്‌. ആ മനസ്സിനെ നിരാശപ്പെടുത്തിക്കൂടാ; നിരാശപ്പെടുത്തുന്നത്‌ പാപമാണ്‌-സ്നേഹത്തോടു ചെയ്യുന്ന കൊടിയപാപം.
    പത്മനാഭൻ ഫോണിൽ, ആരുണ്ട്‌ വീട്ടിൽ എന്ന ചോദ്യത്തിന്‌ മറുപടി പറഞ്ഞു: ജാസ്തി ആളുകളുണ്ട്‌. പക്ഷേ, നമ്മൾ ഒറ്റയ്ക്കല്ലേ! അതേ, മനുഷ്യൻ ഒറ്റയ്ക്കാണ്‌. എത്രപേർ ചുറ്റും ഇരുന്നാലും, അവർ എത്രയൊക്കെ സ്നേഹം ചൊരിഞ്ഞാലും, മനുഷ്യൻ ഒറ്റയ്ക്കാണ്‌. എന്നാൽ ആത്മാവ്‌ ആരെയോ തൊടാൻ ആഞ്ഞുകൊണ്ടിരിക്കും, ഹൃദയം സ്പർശിനികൾ നീട്ടി പരതിക്കൊണ്ടിരിക്കും. മിക്കപ്പോഴും അവ ആരെയും തൊടുന്നുണ്ടാവുകയില്ല. പക്ഷേ, ആരോ അപ്പുറത്തുണ്ട്‌, തന്റെ സ്പർശം കാത്ത്‌ ആരോ ഉണ്ട്‌, എന്ന പ്രതീക്ഷ എല്ലായ്പോഴും ഒരു നെയ്ത്തിരി പോലെ ഉള്ളിൽ എരിഞ്ഞു കൊണ്ടിരിക്കും. ജീവിക്കാൻ ആ തിരിയുടെ വെട്ടം മതി; പക്ഷേ, അതു വേണം. അതില്ലാതായാൽ തമസ്സാണ്‌, ഒരടി മുന്നോട്ടുവയ്ക്കാൻ അനുവദിക്കാത്ത കൊടിയ ഇരുട്ട്‌. ഭ്രാന്തിലേക്കോ ആത്മഹത്യയിലേക്കോ നയിക്കാവുന്ന വിഷമസന്ധിയാണിത്‌. ഏകാകിത്വത്തിന്റെ ശൂന്യാന്ധകാരം വിളയാട്ടം നടത്തുന്ന ആ ദുരന്ത മുഹൂർത്തം മനുഷ്യന്‌ താങ്ങാനാവുകയില്ല. തന്റെ നിശ്ശബ്ദമായ തേങ്ങലുകൾ കേൾക്കാൻ കഴിയുന്ന അന്തശ്രോത്രങ്ങൾ എവിടെയോ ആരിലോ ഉണ്ട്‌ എന്ന ഉറപ്പാണ്‌ അപ്പനായരിലൂടെ നാം കേൾക്കുന്നത്‌.
    ആ ഉറപ്പ്‌ നഷ്ടമാക്കുന്നു എന്നതാണ്‌ ആധുനിക ലോകത്തിന്റെ ഏറ്റവും ഭീകരമായ അവസ്ഥ. സ്വകാര്യതയുടെ പവിത്രത എന്ന സങ്കൽപം തീരെ ചീത്തയൊന്നുമല്ല. മറ്റുള്ളവരുടെ കാര്യത്തിൽ എവിടം വരെ ഇടപെടാം എന്നതിന്‌ ആ സങ്കൽപം ചില മാനദണ്ഡങ്ങൾ കൽപിക്കുകയും ചെയ്തിട്ടുണ്ട്‌. എല്ലാം പൊതുജനങ്ങളുടെ അറിവോടും സമ്മതത്തോടും വേണം ചെയ്യാൻ എന്നു വരുന്നതും ഒരു തരത്തിൽ നഗ്നനാവലാണ്‌. എന്നെ എന്റെ പാട്ടിനു വിട്ടേക്കൂ എന്നു പറയാവുന്ന അനവധി കാര്യങ്ങളുണ്ട്‌. അവിടെയെല്ലാം തലയിടാൻ മനുഷ്യനു കൗതുകം തോന്നും. താക്കോൽ പഴുത്‌ താക്കോൽ കടത്താൻ മാത്രമല്ല ഒളിഞ്ഞു നോക്കാൻ കൂടിയാണെന്ന്‌ വിചാരിക്കുന്ന ഒരു മനോരോഗം തന്നെയുണ്ട്‌. അതു ചികിത്സിക്കപ്പെടേണ്ട രോഗവുമാണ്‌. സമൂഹം നേരിട്ട്‌ ചികിത്സിക്കണമോ മനോരോഗചികിത്സകന്റെ സഹായം തേടണമോ എന്നതിനെക്കുറിച്ചു തർക്കിക്കാം. എന്തായാലും രഹസ്യത്തെയും സ്വകാര്യതയേയും വേറിട്ടു കാണാൻ കഴിയുന്നത്‌ സംസ്കാരത്തിന്റെ ലക്ഷണം തന്നെയാണ്‌. എന്നാൽ, മറ്റാരുടെയും കാര്യത്തിൽ നമുക്കൊരു കാര്യവുമില്ല. ആർക്കും എന്തും സംഭവിച്ചോട്ടെ, എന്നെ ബാധിക്കാത്ത ഒന്നിലും ഞാൻ ഇടപെടേണ്ട, ഒന്നിലും എനിക്കു താത്പര്യവുമില്ല എന്നിടത്തേക്ക്‌ ഈ മനോഭാവം വളരുന്നത്‌ ആപത്താണ്‌. ചുറ്റിലും നിലവിളികൾ ഉയർന്നോട്ടെ, ഞാൻ എന്തിന്‌ അസ്വസ്ഥതപ്പെടണം എന്ന ചോദ്യം മനുഷ്യനിൽ നിന്ന്‌ ഉയരേണ്ടതല്ല. പക്ഷേ, അവിടെയാണ്‌ നാം എത്തിയിരിക്കുന്നത്‌. ചോരവാർന്ന്‌ മരണാസന്നനായി കിടക്കുന്ന ഒരു പഥികനെ മറി കടന്നു പോകാൻ  നമുക്കു വല്ല മടിയുമുണ്ടോ? കഴിയുന്നത്ര തിടുക്കത്തിൽ സ്ഥലം വിട്ട്‌ തടി രക്ഷിക്കണമെന്നല്ലേ നമ്മളൊക്കെ വിചാരിക്കുക?  അവിടെയാണ്‌, 'നിങ്ങൾ വരുമെന്ന്‌ എനിക്കറിയാമായിരുന്നു' എന്ന ക്ഷീണിച്ച ശബ്ദം, ദുഃഖവും സമാശ്വാസവും കൂടിച്ചേർന്ന ശബ്ദം പ്രസക്തമാകുന്നത്‌. ഒരു പിടി വള്ളിക്കു പരതുന്ന നിസ്സാഹായ ഹസ്തങ്ങൾ നിറഞ്ഞതാണ്‌ ഈ ലോകം. ഈ ലോകത്തിൽ സ്വസ്ഥത അനുഭവിക്കുന്ന നിങ്ങൾ രാക്ഷസജന്മം വരിച്ചിരിക്കുന്നു എന്ന്‌ ഓർക്കുക.

വിദ്യാലഹരി വിളമ്പുന്നവർ


സി.രാധാകൃഷ്ണൻ
    കൊച്ചി അന്താരാഷ്ട്ര പുസ്തകമേളയുടെ സംഘാടകർ ഒക്ടോബർ 12ന്‌ ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ട രണ്ട്‌ മഹാഗുരുത്വങ്ങളെ ആദരിച്ചു. ഡോ.എം.ലീലാവതിയുടെയും പ്രോഫ.എം.അച്യുതന്റെയും അനുഗ്രഹം കിട്ടുകയാൽ ധന്യമായ ആ ദിവസം ഏതാനും പുതിയ ആലോചനകൾ മനസ്സിൽ തുറന്നു.
    ഗുരുത്വദോഷമാണ്‌ ലോകത്തിലെ എല്ലാ ദുരിതങ്ങൾക്കും കാരണമെന്ന തിരിച്ചറിവ്‌ നേരത്തെ ഉണ്ടായിരുന്നു. അതിന്റെ നാൾവഴിയാണ്‌ ഇപ്പോൾ കണ്ടുകിട്ടിയത്‌. ഫലപ്രദമായി യഥാർത്ഥ വിദ്യാദാനം ലഭിച്ച ആരും ലോകഹിതത്തിനെതിരായി ഒന്നും ചെയ്യില്ല എന്നു നിശ്ചയമായെന്നാലും ശിക്ഷണദൂഷ്യത്തിന്റെ നീരാളിക്കൈകൾ നീളുന്ന വഴികൾ കൃത്യമായി കണ്ടുകിട്ടിയിരുന്നില്ല.
    'മൂന്നക്ഷരവും മുറുക്കവും' ഇല്ലാത്തവർ എന്നാണല്ലോ വേണ്ടാതീനക്കാരെ പണ്ടേ വിളിക്കാറുള്ള സഹതാപശകാരം. വേണ്ടതും വേണ്ടാത്തതും തിരിച്ചറിയാനും വേണ്ടത്‌ വേണ്ട നേരത്ത്‌ തോന്നാനും രണ്ടിനും ഗുരുത്വം അനിവാര്യം. ഗുരുശിഷ്യബന്ധം പിതൃപുത്ര ബന്ധത്തോളം പവിത്രമായി കരുതപ്പെട്ടു. ജന്മം കിട്ടിയാൽ മാത്രം പോരല്ലോ അത്‌ സാർത്ഥകമാവുകയും വേണ്ട? പിറവിയിൽ വാസനകളുടെ വിത്തുകൾ അറിവുകളില്ലായ്മയുടെ അന്ധകാരത്തിൽ കിടക്കുന്നു. അവയ്ക്ക്‌ മുളച്ചുവളരാൻ കളവും വളവും വെള്ളവും ഊണുമൊരുക്കുന്നത്‌ ഗുരുവാണ്‌. ശിഷ്യനെ വിദ്യകളുടെ പൂന്തോപ്പാക്കി തീർക്കുന്നു ഗുരു-അതും താൻ പഠിച്ച വിദ്യ സ്വാനുഭവംകൊണ്ട്‌ വികസിപ്പിച്ച്‌.
    ധാരാളം നല്ല ഗുരുനാഥരുണ്ടായിരിക്കുക എന്നതാണ്‌ ഏതു സമൂഹത്തിന്റെയും പുണ്യം. കാരണം, അപ്പോൾ ഏവർക്കും സദ്ഗുരു അലഭ്യനല്ലാതെ വരും. ഗുരുലാഭമുണ്ടായാൽ അത്‌ പരമാവധി പ്രയോജനപ്പെടുത്താനുള്ള മനോഭാവം ശിഷ്യരിൽ നിലനിൽക്കുകകൂടി വേണം. (നല്ല ഗുരു, നല്ല ശിഷ്യൻ, നല്ല ശിക്ഷണരീതി എന്നിവ ശാസ്ത്രീയവും ഹൃദ്യവുമായി പ്രതിപാദിക്കുന്ന 'നന്നൂൽ' എന്ന പുരാതനശിക്ഷണഗ്രന്ഥം നമ്മുടെ അധ്യാപകപരിശീലനകേന്ദ്രങ്ങളിലെങ്
കിലും പാഠപുസ്തകമാക്കാവുന്നതാണ്‌).
    കുഴച്ചു പാകപ്പെടുത്തി മെനഞ്ഞ്‌ മിനുക്കി ചുളയ്ക്ക്‌ വച്ച്‌ കുശവൻ മണ്ണുകൊണ്ട്‌ പാത്രമുണ്ടാക്കുപടിയാണ്‌ ഗുരുനാഥൻ ശിഷ്യജന്മം രൂപപ്പെടുത്തുന്നത്‌. ഏതുതരം മണ്ണ്‌ ഏതേതു പാത്രത്തിനാണ്‌ ഉതകുക എന്ന തീരുമാനം നിർണ്ണായകമാണ്‌ ശിഷ്യന്റെ പ്രമുഖവാസനയാണ്‌. ഇതിനടിസ്ഥാനം. സ്വാഭാവികവാസനയ്ക്കനുസരിച്ച്‌ വിദ്യ(കല) ജീവിതവൃത്തിയായി കിട്ടുന്ന മഹാഭാഗ്യവാനായ ശിഷ്യൻ സ്വർഗ്ഗവാസിയായിത്തീരുന്നു. ആധിയോ വ്യാധിയോ ഇല്ലായ്മയോ വല്ലായ്മയോ ഒന്നും പിന്നെ അയാൾക്ക്‌ പ്രശ്നമല്ല. സ്വകർമ്മത്തിൽ അഭിരമിക്കുന്ന അയാൾ എപ്പോഴും കർമ്മത്തിന്റെ ലഹരിയിലാണ്‌. ഉദാഹരണങ്ങൾ ഇഷ്ടംപോലെ കണ്ടെത്താം.
    മുളച്ച വിത്തിന്റെയും കലങ്ങിയ ചേറിന്റെയും വിയർപ്പിന്റെയും മണവും ഇളവെയിലിന്റെ പ്രസരിപ്പും തെളിഞ്ഞ ആകാശവും യഥാർത്ഥ കൃഷിക്കാരനെ മത്തു പിടിപ്പിക്കുന്നു. കൊട്ടുന്നവരും പാടുന്നവരും ആടുന്നവരും വരയ്ക്കുന്നവരുമെല്ലാം കർമ്മലഹരിയുടെ കൊടുമുടികളിലെത്തുന്നു. കർമ്മവും സ്വത്വവും പ്രപഞ്ചവും ഒന്നാവുന്ന ലയംതന്നെ.
    ഇത്‌ ഏതാനും ഭാഗ്യവാന്മാർക്കുമാത്രം വിധിച്ച ഒന്നല്ല. വ്യാധൻ എന്ന ഇറച്ചിവെട്ടുകാരനുപോലും ആ തലത്തിലെത്താം. ഗുരു വിളമ്പിയത്‌ മുറപോലെ കഴിച്ചിരിക്കണമെന്നു മാത്രം. ഇതിന്റെ ലഹരി ഒരു ശീലമായി മാറിയിരിക്കുകയും വേണം.
    എല്ലാ മനുഷ്യർക്കും ആവശ്യമുള്ളതാണ്‌ ഈ ലഹരി. ഇതിലൂടെയാണ്‌ ജന്മം ഫലിക്കുന്നത്‌. പക്ഷെ, ഇന്ന്‌ മഹാഭൂരിപക്ഷത്തിനും കിട്ടാതിരിക്കുന്നതും ഇതുതന്നെ. ഒന്നുകിൽ മതിയായ ഗുരുത്വം ലഭിക്കായ്ക, അല്ലെങ്കിൽ ആ ഗുരുത്വം പകർന്നു നൽകിയത്‌ ഫലിപ്പിക്കാൻ ജീവിതത്തിൽ അവസരമില്ലായ്ക, അതുമല്ലെങ്കിൽ ഇതല്ല ലോകത്ത്‌ പ്രധാനം എന്ന്‌ തെറ്റായി ധരിക്കുക- കാരണമെന്തായാലും കളയാകേണ്ട കർമ്മം തനിക്കും മറ്റുള്ളവർക്കും കൊലയാവുന്ന സ്ഥിതിയാണ്‌ ഇപ്പോൾ. തനിക്കിഷ്ടമുള്ള ജോലി ഇഷ്ടപ്പടി ചെയ്ത്‌ ലഹരിപിടിച്ചു ജീവിക്കുന്നവർ അര ശതമാനം പോലും കാണില്ല. ബാക്കിയുള്ളവർക്ക്‌ ലഹരി വേണമെങ്കിൽ ബിവറേജസിൽ ക്യൂ നിൽക്കുകയോ കഞ്ചാവുപൊതിയുമായി പാളിപ്പതുങ്ങി വരുന്നവനെ കാത്തിരിക്കയോ സൂചിക്കുത്തുകളാൽ സ്വയം അലങ്കരിക്കയോ ഒക്കെ വേണ്ടിവരുന്നു. അസംതൃപ്തലഹരി ഒരുപാട്‌ സംഘർഷങ്ങളും കുറ്റകൃത്യങ്ങളും ജനിപ്പിക്കയും ചെയ്യുന്നു.
    "ആട്ടുന്നവനെപിടിച്ച്‌ നെയ്യാനാക്കിയാൽ..." എന്ന പഴയമൊഴി വർണ്ണാശ്രമധർമ്മപരിപാലനമന്ത്രമെന്നതിലേറെ അർത്ഥമാക്കിയത്‌ ഇതാണ്‌. വ്യാവസായികവിപ്ലവം വന്നതോടെ ജോലിക്കാരനും ഉൽപ്പന്നവും തമ്മിൽ നേർബന്ധം അറ്റു. ജോലി യാന്ത്രികമായി കർമ്മത്തിലെ ലഹരി അതിൽനിന്ന്‌ കിട്ടാതെയായി. ഗുരു വെറും യാന്ത്രികവൃത്തി കൂലിക്കു പഠിപ്പിക്കുന്ന ക്ഷുദ്രനായ ലഘുവായി.
    സംഘടിതങ്ങളായ വൻ വ്യവസായങ്ങളിൽ ഇതാണവസ്ഥയെങ്കിൽ, വ്യക്തിഗതങ്ങളായ പ്രോഫഷനുകളിലെങ്കിലും സ്ഥിതി മെച്ചമാണോ? വലിയ തുക മുടക്കി വാങ്ങുന്ന വിദ്യകൊണ്ട്‌ വലിയ തുകകളുണ്ടാക്കുന്ന ഏർപ്പാടിൽ എവിടെയാണ്‌ കർമ്മലഹരി? വൻതുക മുടക്കി ആത്മഹത്യാലഹരി വാങ്ങുകയല്ലാതെ എന്തുവഴി?
    ഉവ്വ്‌, ധനത്തിനും അധികാരത്തിനും അതതിന്റെ ലഹരികളുണ്ട്‌. രണ്ടും പക്ഷെ ലയങ്ങളല്ല, വീഴ്ചയുടെ ഭാരത്തെ മറികടക്കാൻ കഴിയുന്നതിന്റെ മായാസന്തോഷങ്ങളാണ്‌. ഇവയുടെ പിന്നാലെ പോകാതിരിക്കാനുള്ള മഹാവിദ്യകൂടി സൽഗുരുനാഥൻ, സ്വകർമ്മമെന്ന വിദ്യയോടൊപ്പം പഠിപ്പിക്കുന്നു. പരാവിദ്യവശമായവന്‌ അഥവാ കർമ്മലയം കിട്ടാതെപോയാലും യോഗലയം സാധിക്കുന്നു. അപ്പോൾ, കർമ്മമേതായാലും ലക്ഷ്യം ബിവറേജസിനെ ആശ്രയിച്ച്‌ കരൾ നശിപ്പിക്കാതെതന്നെ ലഭ്യമാവും.
    ചുരുക്കത്തിൽ യാന്ത്രികമായ ഈ കാലയളവിൽ ഇനി നാളെയും കർമ്മങ്ങൾ സ്വാഭാവികവാസനകളുടെ അടിസ്ഥാനത്തിൽ ലയവും ലഹരിയും നൽകുന്നതാകാൻ പ്രയാസമാണ്‌. അതിനാൽ, സൽഗുരുനാഥൻ വിളമ്പിത്തരുന്ന യോഗവിദ്യ ശീലിക്കുകയേ വഴിയുള്ളു. ഇവിടെയും പ്രയാസങ്ങളുണ്ട്‌. കാരണം, നാട്യക്കാർ സുലഭം. ഒരു മുതൽമുടക്കുമില്ലാതെ ധന-അധികാര ലഹരി മോന്താവുന്ന അരങ്ങാണല്ലോ ഇത്‌. 'കണ്ടുവേന്നുരപ്പവർ കണ്ടവരല്ലാ!' കണ്ടവരിൽ 'ഉരയ്ക്കാത്ത'വർ ധാരാളം പേർ ഇപ്പോഴുമുണ്ട്‌. അവരെ കണ്ടെത്തിയാൽ രക്ഷയായി. ശുഭമസ്തു.

ശബ്ദതാരാവലി


ബക്കർ മേത്തല

കാതരമിഴിയെന്ന്‌ കാമുകൻ
അന്നനടയെന്ന്‌ സഖികൾ
ആണിന്റെ നിഴൽ
അകലേക്കണ്ടാൽ പോലും
വിറച്ചുപോകുന്നവളെന്ന്‌ വീട്ടുകാർ

അപ്രതീക്ഷിതമായി വന്ന
വാഹനപണിമുടക്കിൽപെട്ട്‌,
വീടണയാൻ,
ഇരുൾവീണ ഇടവഴിതാണ്ടുമ്പോൾ
വിറയ്ക്കുന്നുണ്ടായിരുന്നു

പെട്ടെന്ന്‌ ശരീരത്തിലേക്ക്‌ നീണ്ടുവന്ന
കൈകൾ
കിനാവള്ളിയെ ഓർമിപ്പിച്ചു
സൗമ്യമായി ചിരിച്ചു
കണ്ണിറുക്കി
ചുംബനങ്ങളിൽ പൊതിഞ്ഞു
പിന്നെ, ക്യൂട്ടെക്സിട്ട കൂർത്ത നഖങ്ങൾകൊണ്ട്‌
കണ്ണുകൾ രണ്ടും ചൂഴ്‌ന്നെടുത്തു
കിടന്നുപിടയുന്നതുകാണാൻ
ഒന്നുകൂടി തിരിഞ്ഞുനോക്കി

ആകാംക്ഷയോടെ കാത്തിരിക്കുന്ന
വീട്ടുകാരുടെ മുമ്പിലൂടെ
ഒന്നും സംഭവിക്കാത്തതുപോലെ
നേരെ ബെഡ്‌ർറൂമിലേക്ക്‌

ബുക്‌ ഷെൽഫിൽ നിന്നും
ശബ്ദതാരാവലി പുറത്തെടുത്തു
പേജ്‌ 1740
സ്ത്രീ-(പര്യായം)-യോഷിത്ത്‌, അബല,
യോഷ, നാരി, സീമന്തിനി, വധു, പ്രതീപദർശിനി
വാമ, മഹിള, ചപല...

ചുവന്നമഷിയുള്ള പേനയെടുത്ത്‌
അബല, ചപല എന്നീപദങ്ങൾ
അവൾ ആഞ്ഞുവെട്ടി
മുറിവേറ്റ രണ്ടുപദങ്ങൾ
ശ്രീകണ്ഠേശ്വരത്തെ വിളിച്ചു കരയാൻ തുടങ്ങി
അവൾ ചിരിക്കാനും.

നാളികേര മേഖലയിൽ സപ്ലൈ ചെയിൻ മാനേജ്‌മന്റ്‌ സംവിധാനങ്ങൾ കടന്നുവരട്ടെ



ടി. കെ. ജോസ്‌ ഐ എ എസ്,
ചെയർമാൻ,ചെയർമാൻ, നാളികേര വികസന ബോർഡ്


പതിനായിരക്കണക്കിന്‌ ചെറിയ നീർച്ചാലുകളായി ഒഴുകി വരുന്ന കൊച്ചരുവികൾ ഒന്നിച്ച്‌, വലിയ പുഴയായി ഒഴുകി പോകുന്ന കാഴ്ച കേരളത്തിൽ നാം ധാരാളം കാണാറുണ്ട്‌. പ്രത്യേകിച്ച്‌ വർഷകാലത്ത്‌. എന്നാൽ ഈ പുഴയ്ക്ക്‌ അനുയോജ്യമായ സ്ഥലങ്ങളിൽ ചെറുതും വലുതുമായ അണക്കെട്ടുകൾ തീർത്തുകൊണ്ട്‌ ഒഴുകിപാഴായി പോയിരുന്ന വെള്ളം സംഭരിച്ച്‌ സൂക്ഷിക്കുന്നതും നാം കണ്ടിട്ടുണ്ട്‌. നേരിട്ട്‌ അനുഭവമുള്ളതാണ്‌. കേരളത്തിലൂടെ ഒഴുകുന്ന പെരിയാറിന്റെ കാര്യം തന്നെ എടുക്കൂ. മുല്ലപ്പെരിയാറും, ഇടുക്കി, കുളമാവ്‌, ചെറുതോണി, കുണ്ടള, മാട്ടുപെട്ടി ഡാമുകളും, മൂന്നാറിലെ ഹെഡ്‌ വർക്ക്‌ ഡാമും, പൊൻമുടി, ആനയിറങ്കൽ, കല്ലാർകുട്ടി, ലോവർപെരിയാർ അവസാനം ഭൂതത്താൻകെട്ടും വരെയുള്ള അണക്കെട്ടുകളിലേയ്ക്ക്‌ ഇങ്ങനെ പതിനായിരക്കണക്കിന്‌ കൈവഴികളിലൂടെ ഒഴുകി വരുന്ന ജലത്തെ സമാഹരിച്ച്‌ സംഭരിച്ച്‌  നാം വൈദ്യുതി ഉൽപാദിപ്പിക്കുന്നു. ഈ ജലം തന്നെ പതിനായിരക്കണക്കിന്‌ ഹെക്ടർ ഭൂമിയിലെ കൃഷിയ്ക്കും ഉപയോഗിക്കുന്നു. ഈ ജലം മുഴുവൻ കാലവർഷത്തിന്റെ കുത്തൊഴുക്കിൽ ഏതാനും ദിവസങ്ങൾ കൊണ്ട്‌ അറബിക്കടലിലേക്ക്‌ എത്തിപ്പെടേണ്ടിയിരുന്നതാണ്‌. എന്നാൽ വ്യക്തമായ ആസൂത്രണം വഴി യോജിച്ച സ്ഥലങ്ങളിൽ അണക്കെട്ടുകളും ഡൈവേർഷൻ കനാലുകളും ജലവൈദ്യുത പദ്ധതികളും വീണ്ടും ചെക്ക്‌ ഡാമുകളും ജലസേചനപദ്ധതികളുമെല്ലാം സ്ഥാപിച്ചു കഴിഞ്ഞപ്പോൾ വർഷം മുഴുവനും നമ്മുടെ സംസ്ഥാനത്തിന്‌ ഊർജ്ജം പകരുന്ന വൈദ്യുതസ്രോതസ്സായും ദശലക്ഷക്കണക്കിനു ജനങ്ങൾക്ക്‌ കുടിവെള്ളമായും നമ്മുടെ കൃഷിയിടങ്ങളിൽ വിളകളുടെ വളർച്ചക്കുള്ള ജീവജലമായും, മുൻപ്‌ പാഴായി പൊയ്ക്കൊണ്ടിരുന്ന  ഈ വെള്ളം ഉപയോഗിക്കാൻ നമുക്കു കഴിയുന്നു.

ഉചിതമായ സ്ഥലത്തും സമയത്തുമുള്ള വിഭവ സമാഹരണവും, സംഭരണവും ഒട്ടും നഷ്ടം വരാതെ വിവിധ ഉദ്ദേശ്യങ്ങൾക്കു വേണ്ടിയുള്ള അവയുടെ ഉപയോഗവും ആണ്‌ നദീതട ജലസംഭരണ, ജലസേചന, ജലവൈദ്യുത പദ്ധതികളുടെ ഈ കൂട്ടായ്മ. ഏകദേശം ഇതേ മാതൃകയിൽ തന്നെ ലക്ഷക്കണക്കിന്‌ ചെറുകിട നാമമാത്ര കർഷകർ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ പലവഴിക്ക്‌ പാഴായി പോകാതെ യോജിച്ച ഇടങ്ങളിൽ സമാഹരിച്ച്‌, സംഭരിച്ച്‌, സംസ്ക്കരിച്ച്‌ വൈവിദ്ധ്യമാർന്ന ഉൽപ്പന്നങ്ങളാക്കി ഉചിതമായ മൂല്യവർദ്ധനവോടെ ആവശ്യക്കാരായ ഉപഭോക്താക്കളിലേക്ക്‌ എത്തിക്കുന്ന സംവിധാനം ഒരു നദീതട ജലസേചന പദ്ധതിയുടെ മാതൃകയിൽ നമുക്ക്‌ സങ്കൽപ്പിക്കാനാകുമോ?

ഇത്തരത്തിൽ കേരളത്തിലെ 42 ലക്ഷത്തോളം വരുന്ന ചെറുകിട - നാമമാത്ര കേര കർഷകരുടെ ഉൽപ്പന്നങ്ങളും ഉപോൽപ്പന്നങ്ങളും സമാഹരിച്ച്‌ സംഭരിച്ച്‌ സംസ്ക്കരിച്ച്‌ ഇന്ത്യയൊട്ടാകെയുള്ള ഉപഭോക്താക്കളിലേക്ക്‌ എത്തിക്കുന്നതിനെക്കുറിച്ച്‌ നാം ചിന്തിക്കേണ്ടതില്ലേ? ഇന്ത്യയിൽ മാത്രമല്ല വിദേശ വിപണികളിൽ പോലും നാളികേരത്തിന്റെ ഉൽപ്പന്നങ്ങൾക്ക്‌ മികച്ച ഡിമാന്റുണ്ട്‌. പക്ഷേ കേരളത്തിലെ നാളികേര കൃഷിയുടെ രീതി മനസ്സിലാക്കുമ്പോൾ ഉൽപ്പന്നങ്ങളുടെ സമാഹരണം, സംഭരണം, സംസ്ക്കരണം, വിപണനം തുടങ്ങിയ മേഖലകളിലേക്ക്‌ വലിയ ഭക്ഷ്യ സംസ്ക്കരണ വ്യവസായങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. നാമമാത്രമായി ഉണ്ടായിരുന്ന പൊതു മേഖലാ സ്ഥാപനങ്ങൾ പോലും വിവിധ കാരണങ്ങളാൽ തങ്ങളുടെ കർത്തവ്യ നിർവ്വഹണത്തിൽ തികഞ്ഞ പരാജയമായി മാറുകയും ചരമമടയുകയും ബാക്കിയുള്ളവ ചക്രശ്വാസം വലിച്ചും ശ്വാസം മുട്ടിയും മുടന്തിയും നടക്കുകയും ചെയ്യുന്നു. ഇതുകൊണ്ടെല്ലാം നമുക്കെന്ത്‌ എന്ന്‌ കർഷകർ ചോദിച്ചു തുടങ്ങിയാൽ ഉത്തരവുമില്ല. ഈയൊരു സാഹചര്യത്തിലാണ്‌ ആധുനിക മാനേജ്‌മന്റ്‌ സങ്കേതങ്ങളിൽ സപ്ലൈ ചെയിൻ മാനേജ്‌മന്റ്‌ എന്ന്‌ അറിയപ്പെടുന്ന, ഉൽപ്പാദന സംസ്ക്കരണ വിപണന പ്രക്രിയ്ക്ക്‌ അത്യാവശ്യം വേണ്ട, മാനേജ്‌മന്റ്‌ തന്ത്രങ്ങളെക്കുറിച്ച്‌ കേരളത്തിലെ ഓരോ ജില്ലയിലേയും ബ്ലോക്കിലേയും ഗ്രാമത്തിലേയും കേര കർഷകരുടെ കൂട്ടായ്മകൾ വഴി നാം ചിന്തിച്ചു തുടങ്ങേണ്ടത്‌. ഭാവിയിലേക്കുള്ള ഈ ലക്ഷ്യം വച്ചുകൊണ്ടാണ്‌ നവംബർ ലക്കം മാസിക സപ്ലൈ ചെയിൻ മാനേജ്‌മന്റിന്റെ വിവിധ വശങ്ങൾ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്‌. 13 നാളികേര ഉൽപ്പാദക കമ്പനികളും 273 നാളികേര ഉൽപാദക ഫെഡറേഷനുകളും 5500 നാളികേര ഉൽപാദക സംഘങ്ങളുമുള്ള ഒരു ശൃംഖല ഇന്ന്‌ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്‌. നമ്മുടെ ഉൽപ്പന്ന സമാഹരണത്തിനും സംസ്ക്കരണത്തിനും ഈ മൂന്നു തലങ്ങളിലുമുള്ള കർഷക കൂട്ടായ്മകൾക്ക്‌ എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന്‌ ഗൗരവമായി പഠിക്കേണ്ട സമയം സമാഗതമായിരിക്കുകയാണ്‌. അതിനുള്ള ആദ്യ പടിയായിട്ടാണ്‌, സപ്ലൈ ചെയിൻ മാനേജ്‌മന്റ്‌എന്ന ആശയം ഈ ലക്കത്തിലൂടെ അവതരിപ്പിക്കുന്നത്‌.

നാളികേരത്തിൽ മാത്രമല്ല മറ്റെല്ലാ കാർഷിക ഉൽപന്നങ്ങളിലും സമാന രീതിയിലുമുള്ള സമാഹരണവും സംഭരണവും സംസ്ക്കരണവും മൂല്യ വർദ്ധനവും മൂല്യചോർച്ചയുണ്ടാകാതെ ഉപഭേക്താക്കളിലേക്ക്‌ എത്തിക്കുന്ന പ്രക്രിയ  ലോകത്ത്‌ പല രാജ്യങ്ങളിലും ഇന്നു നടക്കുന്നുണ്ട്‌. ആധുനിക ഐ.ടി സങ്കേതങ്ങൾ ഉപയോഗപ്പെടുത്തി വ്യക്തമായ വിവരങ്ങൾ സംഭരിച്ച്‌ ഉചിതമായ സമയത്തും സ്ഥലത്തും പഴങ്ങളും പച്ചക്കറിക്കറികളും പോലെ കേടുവരുവാൻ കൂടുതൽ സാദ്ധ്യതയുള്ള ഉൽപന്നങ്ങൾ വരെ ശേഖരിച്ച്‌ ലോകത്തിന്റെ വിവിധ കോണുകളിലുള്ള സംഭരണ ശാലകളിലൂടെ കാലാവസ്ഥയ്ക്കും ഉപഭോക്തൃ താൽപര്യങ്ങൾക്കും അനുസരിച്ച്‌ ഇന്ന്‌ നമ്മുടെ നാട്ടിൽ എത്തുന്നുണ്ട്‌.  ഉത്തരാർദ്ധഗോളത്തിലെ ആപ്പിൾ സീസൺ അവസാനിക്കുമ്പോഴേയ്ക്കും ദക്ഷിണാർദ്ധഗോളരാജ്യങ്ങളിലെ ആപ്പിൾ കർഷകരിൽ നിന്ന്‌ അവ സംഭരിച്ച്‌ കേടുകൂടാതെ സൂക്ഷിച്ച്‌ ഇന്ത്യയിലേയും യൂറോപ്പിലേയും വടക്കൻ അമേരിക്കയിലേയും മാർക്കറ്റുകളിലേയ്ക്ക്‌ എത്തിക്കുന്നു. സാധാരണ ഗതിയിൽ വർഷത്തിൽ നാലോ അഞ്ചോ മാസം മാത്രം നീണ്ടുനിൽക്കുമായിരുന്ന ആപ്പിൾ വിപണി ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഇന്ന്‌ പന്ത്രണ്ട്‌ മാസവും സജീവമാണ്‌. ദശാബ്ദങ്ങൾക്കു മുമ്പ്‌ നമുക്ക്‌ ഓറഞ്ച്‌ ലഭിച്ചിരുന്നത്‌ നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ്‌. എന്നാൽ ഇന്ന്‌ വർഷം മുഴുവൻ എവിടെനിന്നെല്ലാമോ ഉള്ള ഓറഞ്ചുകൾ നമ്മുടെ വിപണിയിൽ സുലഭമാണ്‌. മാമ്പഴത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഇങ്ങനെ സീസണൽ വിളകൾ പോലും വർഷം മുഴുവൻ ലഭ്യമാക്കുന്നതിന്റെ പിന്നിലെ അടിസ്ഥാന തത്വങ്ങൾ അനാവരണം ചെയ്യുന്നതിന്‌ സപ്ലൈ ചെയ്ൻ മാനേജ്‌മന്റിനെക്കുറിച്ചുള്ള വിവരങ്ങൾ നമ്മെ സഹായിക്കും. ഈ അറിവ്‌ വഴി മാത്രമേ കൂടുതൽ സുരക്ഷിതമായി സംഭരിക്കാൻ കഴിയുന്ന നാളികേരത്തിനെ ലോകത്തിന്റെ എല്ലാ കോണുകളിലും നിർബാധം എത്തിക്കാൻ നമുക്ക്‌ കഴിയൂ. വിൽപനയിൽ റെക്കോർഡ്‌ സൃഷ്ടിച്ച ലോക പ്രശസ്തമായ തോമസ്‌. എൽ ഫ്രിഡ്മാന്റെ 'വേൾഡ്‌ ഈസ്‌ ഫ്ലാറ്റ്‌' എന്ന പുസ്തകത്തിൽ ലോകത്തെ ഫ്ലാറ്റ്‌ ആക്കുന്നതിന്‌ മുഖ്യ പങ്കുവഹിച്ച പത്തു പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കുന്നത്‌ ആധുനിക സപ്ലൈ ചെയ്ൻ മാനേജ്‌മന്റ്‌ സംവിധാനത്തെയാണ്‌. വാൾ മാർട്ട്‌ പോലെ അന്താരാഷ്ട്ര പ്രശസ്തമായ ചില്ലറ വിൽപന ലോകത്തെ ഭീമന്മാരും നമ്മുടെ നാട്ടിലെ തന്നെ പ്രധാനപ്പെട്ട റീട്ടെയിൽ വ്യപാരികളുടെയുമെല്ലാം വിജയകരമായ നടത്തിപ്പിന്റെ അടിസ്ഥാന തത്വങ്ങളിൽ ഒന്ന്‌ സപ്ലൈ ചെയ്ൻ മാനേജ്‌മന്റ്‌ സംവിധാനമാണ്‌. ദശലക്ഷകണക്കിനു ചെറുകിട ഉത്പാദകരിൽ നിന്ന്‌ ഉൽപന്നങ്ങൾ യഥാസമയം സംഭരിച്ച്‌ സമാഹരിച്ച്‌ വിവിധ വിപണന കേന്ദ്രങ്ങളിലേയ്ക്ക്‌ നഷ്ടം കൂടാതെ എത്തിക്കുകയും വില നിലവാരം നിയന്ത്രിക്കുകയും ചെയ്യുന്നതിന്‌ ഇത്തരത്തിലുള്ള സപ്ലൈ ചെയ്ൻ മാനേജ്‌മന്റ്‌ സംവിധാനങ്ങളാണ്‌ ഉപയോഗിക്കുക. ഭാഗ്യത്തിന്‌ നാളികേരത്തിന്റെ കാര്യത്തിൽ വിളവെടുപ്പ്‌ വർഷം മുഴുവൻ നീണ്ടു നിൽക്കുന്നുണ്ട്‌. ഉയർന്ന വിളവ്‌ ചില പ്രത്യേക മാസങ്ങളിൽ ചില പ്രത്യേക സംസ്ഥാനങ്ങളിൽ ലഭിക്കുന്നുണ്ടെങ്കിൽ പോലും പന്ത്രണ്ടുമാസക്കാലവും വിളവു ലഭിക്കുന്ന കൃഷിയാണ്‌ നാളികേരം. അതുകൊണ്ടുതന്നെ തുടർച്ചയായ സംസ്ക്കരണ പ്രക്രിയയ്ക്ക്‌ എപ്പോഴും ഉൽപന്നം ലഭ്യവുമാണ്‌. പക്ഷെ, നമ്മുടെ ചെറുകിട നാമമാത്ര കർഷകർ തീർത്തും ദുർബലരും മൂലധന സമാഹരണത്തിൽ പിന്നോക്കവുമായിരുന്നതുകൊണ്ട്‌ ഉൽപന്ന സംഭരണത്തിന്റെയോ സംസ്ക്കരണത്തിന്റെയോ വിപണനത്തിന്റെയോ തലങ്ങളിൽ ഇടപെടുവാനുള്ള അവസരം വളരെ കുറവായിരുന്നു. ഈ അവസ്ഥ നമുക്ക്‌ മാറ്റിയെടുക്കാൻ കഴിയില്ലേ? കഴിയണ്ടേ? തീർച്ചയായും വേണം.

 നാളികേരമേഖലയിലേക്ക്‌ ആധുനിക സപ്ലൈ ചെയ്ൻ മാനേജ്‌മന്റിന്റെ സങ്കേതങ്ങൾ അവലംബിക്കുവാൻ സമയമായി. വ്യക്തമായ വിവരങ്ങളുടെയും കർഷകർ സമാഹരിച്ച ഓഹരി മൂലധനത്തിന്റെയും അടിസ്ഥാനത്തിൽ ധനകാര്യസ്ഥാപനങ്ങളിൽ നിന്ന്‌ വേണ്ട വായ്പ കൂടി തരപ്പെടുത്തി നമ്മുടെ ഉത്പാദക കമ്പനികൾ മുൻകൈ എടുത്ത്‌  ഉൽപന്നങ്ങളുടെ പ്രത്യേകിച്ച്‌ നാളികേരത്തിന്റെ സംഭരണവും സംസ്ക്കരണവും ഉയർന്ന തോതിൽ ആരംഭിക്കേണ്ട കാലം സമാഗതമായിരിക്കുന്നു. സപ്ലൈ ചെയ്ൻ മാനേജ്‌മന്റിന്റെ സങ്കേതങ്ങൾ വളരെ ലളിതമായി എന്നാൽ വിശദമായി ഉത്പാദക കമ്പനികളുടെ ഭാരവാഹികൾക്കും നാളികേര ഉത്പാദക ഫെഡറേഷനുകൾക്കും  സി.പി.എസുകൾക്കും കേരകർഷകർക്കും മനസ്സിലാക്കിക്കൊടുക്കുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. ഇത്തരം കാര്യങ്ങൾ പഠിച്ച,​‍്‌ മനസ്സിലാക്കി,  കൂട്ടത്തിൽ മാനേജ്‌മന്റ്‌ വൈദഗ്ദ്ധ്യമുള്ള ആളുകളുടെ സഹായം കൂടി തേടി നമ്മുടെ ഉത്പാദക കമ്പനികൾ ഈ രംഗത്തേയ്ക്ക്‌ കടന്നു വരണമെന്ന്‌ അഭ്യർത്ഥിക്കുന്നു. നമ്മുടെ നാട്ടിൽ മാനേജ്‌മന്റിൽ ബിരുദാനന്തരബിരുദ കോഴ്സുകൾ നടത്തുന്ന നൂറുകണക്കിന്‌ സ്ഥാപനങ്ങൾ ഇന്ന്‌ നിലവിലുണ്ട്‌.  അവയിൽ പല ഡിപ്പാർട്ടുമന്റുകളിലും സപ്ലൈ ചെയ്ൻ മാനേജ്‌മന്റിൽ അറിവും പ്രാഗത്ഭ്യവുമുള്ളവരുണ്ട്‌. കുറേ പേരെങ്കിലും വ്യവസായ അനുഭവമുള്ളവരുമാകാം. ഇത്തരത്തിലുള്ള ആളുകളെ ഓരോ ഉത്പാദക കമ്പനികളും കണ്ടുപിടിക്കുന്നതിന്‌ ശ്രമിക്കുമല്ലോ.  അവരുടെ സഹായത്തോടെ സ്വന്തമായ മാനേജ്‌മന്റ്‌ ടീമിനെ ഓരോ ഉത്പാദക കമ്പനികളും പരിശീലിപ്പിക്കേണ്ടതുണ്ട്‌. ഇത്തരത്തിൽ ഒരു ടീമിനെ തയ്യാറാക്കി എടുക്കുക എന്നതാണ്‌ നാളികേരമേഖലയിൽ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ വിപണനത്തിന്‌ നാം അടിയന്തിരമായി ചെയ്യേണ്ട കാര്യം.

വിപണന രംഗത്തേക്ക്‌ ഉത്പാദക കമ്പനികൾക്ക്‌ കാൽവെയ്പ്‌ നടത്തണമെങ്കിൽ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളിലൊന്നാണ്‌ സപ്ലൈ ചെയ്ൻ മാനേജ്‌മന്റിനെക്കുറിച്ചുള്ള പഠനങ്ങൾ.  വിപണി പഠനവും ഉപഭോക്താക്കളുടെ ഡിമാന്റും, സംസ്ഥാനങ്ങൾ തിരിച്ചും പട്ടണങ്ങൾ തിരിച്ചും പ്രദേശങ്ങൾ തിരിച്ചുമെല്ലാം ഉൽപന്നത്തിന്റെ ഡിമാന്റു സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച്‌ അത്തരം കാര്യങ്ങൾ അപഗ്രഥിച്ച്‌ ഉചിതമായ സപ്ലൈ ചെയ്ൻ മാനേജ്‌മന്റിന്റെ രീതി തയ്യാറാക്കിയെടുക്കേണ്ടതുണ്ട്‌. കേരളത്തിനു വെളിയിലേക്ക്‌ തങ്ങളുടെ ഉൽപന്നങ്ങളുമായി പോകുമ്പോൾ ഒത്തൊരുമയോടെ നിൽക്കുന്നതിന്‌ നമുക്ക്‌ കഴിയണം. ഉത്പാദക കമ്പനികളുടെ കൺസോർഷ്യം സപ്ലൈ ചെയ്ൻ മാനേജ്‌മന്റിന്റെ നൂതന സംരംഭങ്ങൾക്കു തുടക്കം കുറിക്കണമെന്ന്‌ അഭ്യർത്ഥിക്കുകയാണ്‌.
കമ്പ്യൂട്ടറും വിവര സാങ്കേതിക വിദ്യയുമൊക്കെ നമ്മുടെ നാട്ടിൽ  അപ്രാപ്യമായിരുന്നൊരു കാലഘട്ടത്തിൽ, നമ്മുടെ നാളികേരമേഖലയിൽ ലഘുവായ ഒരു സപ്ലൈ ചെയ്ൻ മാനേജ്‌മന്റ്‌ സംവിധാനം നിലവിലുണ്ടായിരുന്നു. മിക്കവാറും ഓരോ ഗ്രാമങ്ങളിലും ഏതാനും കൊപ്രാ വ്യാപാരികളും ഒന്നോ ഒന്നിലധികമോ കൊപ്രാ സംസ്ക്കരണ യൂണിറ്റുകളും അവർക്ക്‌ നാളികേരം എത്തിച്ചു കൊടുത്തിരുന്ന  വിൽപനക്കാരും  ചിതറിക്കിടക്കുന്ന ചെറുകിട നാമമാത്ര കർഷകരിൽ നിന്ന്‌ നാളികേരം ശേഖരിക്കുന്ന ചെറുകിട വ്യാപാരികളും അവരിൽ നിന്ന്‌ നാളികേരം വാങ്ങുന്ന മൊത്ത വ്യാപാരികളുമെല്ലാം അടങ്ങിയ ഒരു ശൃംഖല നാട്ടിൻപുറങ്ങളിൽ പണ്ട്‌ നിലവിലുണ്ടായിരുന്നു. എന്നാൽ മോഡേൺ മില്ലുകളും പുതിയ സംസ്ക്കരണ സംവിധാനവുമെല്ലാം നിലവിൽ വന്നപ്പോഴാണ്‌ അനൗപചാരിക സപ്ലൈ ചെയ്ൻ മാനേജ്‌മന്റ്‌ എന്നു വിളിക്കാൻ നാം മടിച്ചിരുന്ന ഈ സമാഹരണ സംഭരണ സംസ്കരണ പ്രക്രിയയുടെ കണ്ണികൾ പതിയെപതിയെ പൊട്ടിപ്പോയത.​‍്‌

ഇന്ന്‌ ആ രീതിയായിരിക്കണമെന്നില്ല ഉപയോഗിക്കേണ്ടത്‌. നൂതനമായ മാനേജ്‌മന്റ്‌ സങ്കേതങ്ങളും  വിവര സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തി ഉത്പാദക കമ്പനികൾ ഈ മേഖലയിലേക്കു കടന്നു വരണം. തങ്ങളുടെ കീഴിലുള്ള ഫെഡറേഷനുകളുടെയും സംഘങ്ങളെയും അവയിൽ അംഗങ്ങളായിട്ടുള്ള കർഷകരെയും സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങൾ കമ്പ്യൂട്ടറൈസ്‌ ചെയ്ത്‌  അവരുടെ ഉൽപന്നം, ഉത്പാദന ശേഷി, മാസംതോറുമുള്ള വിളവെടുപ്പ്‌ അത്‌ എപ്രകാരം ക്രമീകരിക്കണം എപ്രകാരം പ്രയോജനപ്പെടുത്തണം, അതിൽ നിന്ന്‌ ഉൽപന്നങ്ങൾ ഉണ്ടാക്കി എപ്രകാരം സമാഹരിക്കണം തുടങ്ങിയ കാര്യങ്ങൾ പഠിച്ച്‌ തീരുമാനിക്കാൻ കഴിയണം. ഈ മേഖലയിൽ വിജയിക്കണമെങ്കിൽ അതിനു നേതൃത്വം കൊടുക്കേണ്ടത്‌ ഉത്പാദക കമ്പനികളാണ്‌. ഇങ്ങനെ ഉത്പാദക കമ്പനികൾ നേതൃത്വം കൊടുക്കുന്ന, മാനേജ്‌മന്റ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹായം തേടുന്ന, ഒരു സംവിധാനത്തിലേയ്ക്ക്‌ നാം  മുമ്പോട്ടു പോകേണ്ടതില്ലേ? ഇതിനാണ്‌ സപ്ലൈ ചെയ്ൻ മാനേജ്‌മന്റിന്റെ പ്രാഥമികവും ആധുനികവുമായ വശങ്ങളെക്കുറിച്ചു പഠിക്കേണ്ടതും മനസ്സിലാക്കേണ്ടതും. ഇക്കാര്യത്തിലേയ്ക്ക്‌ നിങ്ങളുടെ എല്ലാവരുടേയും ശ്രദ്ധപതിക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...