18 Dec 2014

മുയൽപ്പേടി



രാജൂ കാഞ്ഞിരങ്ങാട്

വീടിനുചുറ്റുംമുയൽപാർപ്പുകളായിരുന്നു
ദുഖത്തിൽ നിന്ന് സുഖ ത്തിലേക്കും
മരണത്തിൽ നിന്ന് ജീവിതത്തിലേക്കും
മറിച്ചും-
ഒറ്റ കുതിപ്പിന്റെ ദൂരമെന്നു
മുയലാണെന്നെ പഠിപ്പിച്ചത്
മുന്നേറും തോറും മുയൽപ്പേടി 
ബാക്കിയുണ്ടാവണ മെന്നും
എനിക്ക് പറഞ്ഞു തന്നു
അതെല്ലാം പഴയ കാലം
ഇന്ന് മുയലിനെ തേടിയാണ്
ഞാൻ തിരിച്ചു വന്നത്
എങ്ങുമില്ല ഒരു മുയലടയാളം
ബാക്കിയില്ല മറന്നു വെച്ച
പഴയ കാലം
സൌമ്യതയുടെ മുയലുകളെ
ഇനിയും പ്രതീക്ഷി ക്കേണ്ടതില്ല
നാടുകളിൽ
ഉള്ളതെല്ലാം മാംസത്തിന്റെയും
കൊല്ലലിന്റെയും മുയൽ ക്കാലം 
------------------------------------------------------------

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...