25 Jan 2013

malayalasameeksha/jan15-feb15

ഉളളടക്കം /മലയാളസമീക്ഷ /ജാനുവരി 15-ഫെബ്രുവരി 15
 reading problem,?
please download the
 
 three fonts LIPI. UNICODE RACHANA:CLICK HERE



ലേഖനം
ഉണരുക,  അറിയുക, കൃതകൃത്യരാവുക
സി.രാധാകൃഷ്ണന്‍ 
നാക്കും വാക്കും വായനയും
 കെ.എല്‍.മോഹനവര്‍മ്മ
കുടിവെള്ളത്തിനും  റേഷന്‍
അമ്പാട്ടു  സുകുമാരന്‍നായര്‍ 
മരണത്തിനു പിജിയുടെ കാര്യത്തില്‍ അത്ര അഹങ്കരിക്കാനാകില്ല.
 ഇ.എം.സജിം തട്ടാത്തുമല 
ഹെപ്തനേഷ്യമുതല്‍  മുബൈവരെ
കെ.ആര്‍ .നാരായണന്‍ 
നപുംസകങ്ങങ്ങള്‍
സി.വി.ബാലകൃഷ്ണന്‍
പരിസ്ഥിതി  വ്യവസായം വേണോ?
രാഖി നായിഡു 
കൂടുതല്‍ മെച്ചപ്പെട്ടൊരു ഭൂമിക്കായി ഏഴ് പ്രതിജ്ഞകള്‍
സുനില്‍ എം.എസ്
ആശയങ്ങളും സംഘര്‍ഷങ്ങളും മോചനവും
 നാരായണന്‍ എന്‍ 
ഒഴുകിക്കൊണ്ടിരിക്കുന്ന  പുഴ
പി.സുരേഷ്  
കവിത
യുക്തിഭദ്രന്‍
ചെമ്മനം ചാക്കോ  
ഞാന്‍
ശ്രീദേവിനായര്‍ 
കവിക്ക് സ്നേഹപൂര്‍വ്വം 
മോഹന്‍  ചെറായി 
ഭൂപടമായി മാറുന്നവര്‍
ഗീതാരാജന്‍  
മനുഷ്യാവകാശം
ടി .കെ.ഉണ്ണി  
സമയമാപിനി
ഇന്ദിരാബാലന്‍ 
സഞ്ചാരം
പിന്‍ഗാമി
രജീഷ് പലവിള 
നോട്ടം
അച്ചാമ്മ തോമസ്  
വിടപറയും നിമിഷത്തെക്കുറിച്ച്
ഡോ .കെ.ജി.ബാലകൃഷ്ണന്‍ 
ലിഫ്റ്റ്
ശ്രീകൃഷ്ണദാസ്  മാത്തൂര്‍ 
അണ്ണന്‍
സത്താര്‍  ആദൂര്‍ 
പ്രണയം
സലില മുല്ലന്‍ 
സാഗരഗര്‍ജ്ജനം
ദേവന്‍  തറപ്പില്‍ 
പശു
ഇ .ഹരീന്ദ്രനാഥ് 
മരണത്തിന്റെ മണം
ആഷ്റഫ് കള ത്തോട് 
അനാഥത്വം കൂട്ടു കൂടുന്നത്
ബാഹസാദ്  
നോവക്ഷരങ്ങള്‍
ലാല്‍ജി  കാട്ടിറമ്പന്‍ 
മഞ്ഞ്ഞ്ഞുപെയ്ത്തില്‍ മരവിച്ച വാക്കുകള്‍
അജേഷ്കൃഷ്ണന്‍ 
സ്വപ്നം
മായാഷാജി 
പ്രയാണം 
 ദിനകരന്‍ പി.പി.
ചിലവാക്കുകള്‍
സി.വി.പി.നമ്പൂതിരി 
ഈ യ്യാമ്പാറ്റകള്‍
പ്രിയ  സയൂജ് 
ദല്‍ഹി 2012
മഹര്‍ഷി  
ദൈവം
എം.കെ.ജനാര്‍ദ്ദനന്‍
മാപ്പില്ല
ആനന്ദവല്ലി ചന്ദ്രന്‍
തുള്ളി
ഗീത മുന്നൂര്‍ക്കോട്
അതിരുകളില്ലാത്ത തടവറകള്‍
കരിയാച്ചന്‍  
ഇഷ്ടം
മോഹന്‍ പുത്തഞ്ചിറ
ചേരയുടെ കടി
ബോബന്‍  ജോസഫ് 
പെണ്‍കുട്ടി
മിനി എസ അടൂര്‍ 
കാഴ്ചക്കാര്‍
അന്‍വര്‍ മാഷ്‌ കൊടിയത്തൂര്‌ 
മൃഗാധിപത്യം
ജബ്രു 
അക്ഷരപ്പൂക്കള്‍
പവിത്രന്‍ കണ്ണപുരം 
ബോണ്‍സായി
ചന്ദ്രന്‍ മൊട്ടമേല്‍ 
സോദരി ജ്യോതിക്ക്
സുനില്‍കുമാര്‍
വറ്റാതെ
പ്രമോദ്  മാങ്കാവ് 
പ്രണയ ഭാവങ്ങള്‍
മെര്‍ലിന്‍ ജോസഫ് 
മരുഭൂമിയുടെ മണവാട്ടി
ബെല്‍സി സിബി 
അമ്മയോട്
എം.എന്‍.പ്രസന്നകുമാര്‍  
അവന്‍
ശ്രീലക്ഷ്മി ഗോപാല്‍ 
നേത്രാവതി നേത്രാവതി
പ്രഫുല്‍ ഷാദ് 
ഉമ്മകള്‍
മനോജ്മേനോന്‍  
എന്റെ  കവിത മരിച്ചപ്പോള്‍
സിന്ധു അര്‍ജുന്‍  
മറവിയുടെ പുസ്തകം
അനുവാര്യര്‍ 
നിശ്ശബ്ദത
ഷെമിബിജു 
കലികാലം
ആശാസബീന  
 ജാതി ഹീനം
ശ്രീകുമാര്‍ ചേതസ് 
കണ്ണടക്കവിതകള്‍
ഫൈസല്‍  പകല്‍ക്കുറി
കൃഷി
വേണം നൂതന വിപണന തന്ത്രങ്ങള്‍  പന്ത്രണ്ടാം  പഞ്ചവത്സര പദ്ധതിയില്‍
ടി കെ.ജോസ്  ഐ.. എ .എസ് 
ശബരീശസന്നിധിയിലെ  കേരമാഹാത്മ്യം
രമണി ഗോപാലകൃഷ്ണന്‍ 
ഇവിടെ കരിക്കിന് വില 90 രൂപ
രങ്കു കെ.എച്ച്
നൂതന  വിപണന  തന്ത്രങ്ങള്‍ ജനറം നഗരങ്ങിലേക്ക്
മിനി മാത്യൂ 
ഡിജെ ഫാം
ബീന എസ് 
കരിക്ക്  വിപണനം
ആര്‍.ജ്ഞാനദേവന്‍ 
ഏഴു പ്രതിജ്ഞകള്‍
എന്‍.ജെ  
ജന്തുലോകം
സര്‍പ്പപുരാണം
ഡോ ..വേണു  തോന്നയ്ക്കല്‍ 
പംകതികള്‍
എഴുത്തുകാരന്റെ  ഡയറി
പെണ്‍കുട്ടിയുടെ പേരും വിവരങ്ങളും
സി.പി. രാജശേഖരന്‍ 
വിചിന്തനങ്ങള്‍
സാംസ്കാരികരംഗവും അധികാരരാഷ്ട്രീയവും
സുധാകരന്‍ ചന്തവിള
നിലാവിന്റെ  വഴി
നഗരത്തില്‍ അലയുമ്പോള്‍
ശ്രീപാര്‍വ്വതി  
മഷിനോട്ടം
വലിയ  മീനുകള്‍ ചെറിയ മീനുകളെ  തിന്നുമ്പോള്‍
ഫൈസല്‍ബാവ
അക്ഷരരേഖ
അരക്ഷിതം  ജീവിതം
ആര്‍ .ശ്രീലതാവര്‍മ്മ 
കഥ
ജീവിതത്തിനുനേരെ  ഒരു ചൂണ്ടുവിരല്‍ 
എന്‍..ബി.സുരേഷ്‌ 
ഉടഞ്ഞു വീഴുന്ന പ്പൂപ്പാത്രങ്ങള്‍
അനില്‍കുമാര്‍ സി.പി  
പ്രണയാനുഭവം
ബഷീര്‍ തോന്നയ്ക്കല്‍ 
ഒരു പെണ്ണുകാണല്‍
പ്രേതം  ലേറ്റസ്റ്റ് വേര്‍ഷന്‍
നൌഫല്‍ 
അല്‍ഗീന ശശിധരന്‍ 
പരേതന്‍
ഷെഹ്സീന്‌  
ഒരു ഓണക്കാഴ്ച
കെ.സി.രാജലക്ഷ്മി 
മഠത്തില്‍ ബംഗ്ലാവ്
ശ്രീജ വേണുഗോപാല്‍ 
 യാത്രയില്‍
മാധവ്  കെ. വാസുദേവ് 
ഓര്‍മ്മ 
നിയമ സംഹിതയുടെ അപര്യാപ്തത
സിദ്ധിക്ക്  തൊഴിയൂര്‍ 
സിനിമ
ലൈഫ്  ഓഫ് പൈ
വൈശാഖ്  തമ്പി 
സ്ത്രീ
സെക്സിയായ അമ്മമാര്‍ പീഡനം കുറയ്ക്കും
അഞ്ജൂദേവി  മേനോന്‍ 
കമ്പോളം  പുരുഷനെ സ്ത്രീയുടെ ആജന്മ സത്രുവാക്കുന്നു
മനോജ് ചെമ്മന്തറ 
ആരോഗ്യം
പുതുചികിത്സയുമായി ദോ.പ്രേംചന്ദ്
ജെയിംസ് ബ്രൈറ്റ് 
സ്വയം ചികിത്സ വിധിക്കുന്നവര്‍
കുഞ്ഞിക്കണ്ണന്‍ 
അനുഭവം
മരണവഴിയിലെ ആ മരക്കുരിശ്
ഇന്ദുമേനോന്‍ 
വാസ്ത
രാവിന്‍ 
നോവല്‍ 
കുലപതികള്‍
സണ്ണി തായങ്കരി
യാത്ര
ബാണാസുരസാഗര്‍
രമേശ് വെള്ളമുണ്ട 
ഹിമാലയയാത്ര
പ്രഫുല്ലന്‍  തൃ പ്പൂണിത്തുറ 
സാങ്കേതികം
സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്  സൈറുകള്‍
അബ്ദുസ്സല്ലാം 
വായന
ഒരു മൗലികദർശനത്തിന്റെ പിറവി 
മീരാകൃഷ്ണ 

ഇംഗ്ലീഷ്  വിഭാഗം
flinged paps
velliyidan
Comparison
Geethajanaki
lakshmi  away
D r .k  g  balakrishnan 
I   wish
G eetha  munnurcode 
വാര്‍ത്ത-
സി.സി.ഐ ഡബ്ല്യു 
ജ്വാല അവാര്‍ഡ്  
നവാദ്വൈതം /എഡിറ്ററുടെ  കോളം
കായലിലേക്ക് ചാഞ്ഞു കളിച്ച തെങ്ങ്
എം.കെ.ഹരികുമാര്‍ 




24 Jan 2013

കണ്ണടക്കവിതകള്‍

ഫൈസൽ പകൽക്കുറി
കണ്ണടക്കവിതകള്‍
ദുഷകരമാകല്ലേ തോഴീ .
കണ്ണ് കാണാന്‍
കണ്ണട വേണമെങ്കിലും
എന്റെ മനസ്സുപോലവ
പൊട്ടി തകര്‍ന്നത് നീയറിഞ്ഞോ .

വമ്പന്മാര്‍ നാട് ഭരിയ്ക്കയും
പിമ്പന്മാര്‍
ഊന്നു കൊടുക്കയും
ചെയ്യുന്ന വേളയില്‍ -
മുഖപുസ്തക
താളുകളില്‍
സൂപര്‍ നക്ഷത്രങ്ങള്‍
നിറഞ്ഞു നില്‍ക്കുന്ന
നേരവും -
ഞാനീ കണ്ണാട പണിയുന്ന
പാഴ് വേലയില്‍ -
കുരുങ്ങി കിടക്കുന്നു .

മിഴികള്‍ അടഞ്ഞും
ചൂട് കൊതിയ്ച്ചും
സഖി കിടക്ക മുറിയില്‍
കിടന്നു അലറി വിളിയ്ക്കവേ
ഇരുള്‍ മൂത്ത -
വഴികളില്‍ കണ്ണടയില്ലാതെ
തപ്പി തടയുന്നു
ഒരു കീര്‍ വെളിച്ചത്തിനായി .

കണ്ണടയാണോ -
അതോ ഈ പഴകി ദ്രവിച്ച
ഹൃദയമോ
കാഴ്ചയ്ക്ക്
ഭംഗം വരുതുന്നതെന്ന്
അറിയാതെ അഴലുന്നു
സഖീ ഞാന്‍ ചിലപ്പോള്‍ .

നേരം പാതി രാത്രി
കഴിഞ്ഞിട്ടും
ഒരു പോള
കണ്ണടയ്ക്കാതെ എന്‍ കണ്ണാടി
തിരയുന്ന പെണ്ണേ -
നിനക്ക് പ്രണയമോ
എന്നോട് സ്നേഹമോ .

എങ്കിലും ശുഭ രാത്രി
നേര്‍ന്നു ഞാനുറങ്ങാന്‍
കിടക്കട്ടേ -
അല്ലെങ്കില്‍ സഖി
ചില നേരം
പുഴകടക്കാന്‍ നോക്കും .....!
..........ശുഭ രാത്രി നേരുന്ന -

മാപ്പില്ല



ആനന്ദവല്ലി ചന്ദ്രൻ
 
നരരൂപം ധരിച്ച
നരാധമര്‍ നരികള്‍
വേട്ടയാടുന്നെപ്പോഴും
അബലകളെ ഇരകളാക്കി.
തങ്ങളുടെ ആസക്തിയ്ക്ക്
ഇരയാക്കിയൊടുവില്‍
കൊന്ന് കശക്കിയെറിയുന്നു
നിർദ്ദയം കളിപ്പാവകളെ.

ഇരുട്ടിന്റെ മറവില്‍
ഇരുള്‍ മൂടിയ മനസ്സില്‍
പുകയുന്ന കൊടും വിഷാഗ്നി
ചീറ്റുന്നത് പെണ്ണിന്റെ നേര്ക്ക്പ.
" അക്രമം സമന്മാരോടാവണം"
എന്ന ആപ്തവാക്യത്തിന്റെ
പൊരുള്‍ അറിയാഞ്ഞോ
അതോ ധാര്ഷ്ട്യമോ ഇതിന്
ഹേതു?

വിട പറയും നിമിഷത്തെ കുറിച്ച്


           ഡോ. കെ.ജി.ബാലകൃഷ്ണന്‍ 
      

വിട പറയും നിമിഷം 

ഇനി ഒരിക്കലും 

തിരിച്ചു വരാത്ത 

കൂട്ടുകാരന്‍?


ഓര്‍മയില്‍ മാത്രം 
പുഷ്പിക്കുന്നവന്‍?


കഥയില്‍ മാത്രം 
ശേഷിക്കുന്നവന്‍?


ഇരുളില്‍ ഭൂതമായും 
നിലാവില്‍ നിഴലായും 
പ്രത്യക്ഷപ്പെടുന്നവന്‍?


മനസ്സില്‍,
പുല്ലാംകുഴലൂതുന്നവന്‍;
ചിന്തയായ് 
നിഴലിടുന്നവന്‍?


ആയിരം വട്ടം 
അഞാത-
വാതായനത്തിലൂടെ 
എത്തിനോക്കുന്നവന്‍?


പ്രകാശ-
വര്ഷംകളുടെ 
അകലംകളില്‍ നിന്ന് 
ഭൂതം,
വര്‍ത്തമാനം ആക്കുന്നവന്‍?


വിഴുപ്പലക്കുന്നവന്‍,
ഇന്നിനെ വളര്‍ത്തുന്നവന്‍,
തളര്ത്തുന്നവന്‍,
തളക്കുന്നവന്‍?


വീരകഥകള്‍ പറഞ്ഞ് 
ഇന്നിന്ന് 
ഹരം പകരുന്നവന്‍?


പലപ്പോഴും,
വേഷ-
പ്രച്ചന്നനായി 
എന്‍റെ മുന്നില്‍ 
അവതരിക്കുന്നവന്‍?


വിട പറയും 
നിമിഷത്തെ കുറിച്ച് 
എനിക്കൊന്നും 
അറിഞ്ഞുകൂടാ.

പിന്‍ഗാമി

രജീഷ് പാലവിള


'പഴമ തുലയട്ടെ!വഴിമാറുക സഖേ!'; പുലമ്പിപ്പുതുകാലം ക്രൂരമായി ചിരിക്കുന്നു !!
അശരീരിയില്‍തെല്ലു ഭ്രമിച്ചിട്ടല്‍പ്പനേരം 
അവിടാവഴിയിലേ,ക്കാമന്ദം നടന്നു ഞാന്‍ .
"താളവും സംഗീതവും ഭാവവും പദജ്ഞാന-
ശീലവും കൂടാതാര്‍ക്കു,മെഴുതാം;സൗജന്യങ്ങള്‍ "
അവിടാ,ക്കവാടത്തില്‍ പരസ്യവാചകങ്ങള്‍ ;
നടുക്കം കൂടാതെ ഞാന്‍ നടന്നു ,സവിസ്മയം .

തിരക്കാണവിടെങ്ങും!നിരത്തില്‍ ചെറുപ്പക്കാര്‍
തലയും കുത്തിനില്‍ക്കും കാഴ്ചകള്‍ ഭയാനകം !!

രചനാവൈകൃതങ്ങള്‍ ശൈലിയാ,യാഘോഷിച്ചും
പരപീഡനംചെയ്തും  പലരും വിയര്‍ക്കുന്നു!!

കവിതയ്ക്കൊരേമുഖം!വിരസ,മൊരേ ശബ്ദം !
പുതുമയിതാണെന്നോ ?!,തിരികെ നടന്നുഞാന്‍ !!

പദ്യമാകണം കാവ്യമെന്നല്ലെന്‍ പരാമര്‍ശം ,
പഴമയോടെനിക്കി,ല്ലന്ധമാം വിധേയത്വം !

പ്രതിഭാധനരായ പൂര്‍വ്വികര്‍ വിളങ്ങുന്ന
സുകൃതസന്നിധിയില്‍ ദൂരമുണ്ടതും സത്യം .

അവിടാഗോപുരത്തിന്‍ അരികിലെത്താന്‍പോലും
ധീരതവരാന്‍മാത്രം  പാകമാ,യിട്ടില്ലിവന്‍ !!

എങ്കിലും അഭിമാനം ,എനിക്കാപാരമ്പര്യ -
കണ്ണിയില്‍ വിലയിക്കാ,നത്രതന്നഹങ്കാരം  !!

കേവലാനുകരണ,മല്ലെന്റെ കാവ്യനാദം,
മാനവികതയ്ക്കായ്‌ നീട്ടിയ തിരിനാളം !

അരങ്ങിലല്ലെന്‍ സ്ഥാനം !കാണികള്‍ക്കിടയില്‍ ഞാന്‍
നുറുങ്ങു വെട്ടവുമായ്‌ പറന്നുനടക്കുന്നു !!

'പറയാനുള്ളതെല്ലാം തുറന്നങ്ങെഴുതണം';
പഴയപിടിവാശി മൂഢമെന്നറിയവേ ..

കവിത കുറുകുന്നു !മണ്ണിലെ,ന്നസ്തിത്വത്തിന്‍
കണ്ണികള്‍ 
തെളിയുന്നു ,കണ്ണുകള്‍ നനയുന്നു !

സഞ്ചാരം

നന്മണ്ടന്‍

 

 

ഒരു പുഷ്പം കാട്ടി
പുഷ്പങ്ങളുടെ
ഒരു പൂക്കാലത്തിലെക്ക്
നിനക്കേ എന്നെ കൂട്ടികൊണ്ട്
പോകാനാവൂ
ഒരു ചിന്തയില്‍ തുടങ്ങി
ചിന്തകളുടെ ഒരു പ്രളയം
നിനക്കേ എന്നില്‍
സൃഷ്ടിക്കാനാവൂ
ഒരു വാക്കില്‍ തുടങ്ങി
വാക്കുകളുടെ പെരുമഴക്കാലം
തീര്‍ക്കാന്‍ എനിക്ക്
നിന്റെ സാമീപ്യം വേണം
മധുരംനുകര്‍ന്ന് പിന്നെയല്പം
വിശ്രമിച്ചു സഞ്ചരിക്കുന്ന
ഒരു പ്രാണിയേപ്പോലെ
കാലത്തില്‍ നിന്നും
കാലങ്ങളിലേക്ക്
സഞ്ചരിക്കാന്‍
ചിന്തകളുടെയും
വാക്കുകളുടെയും
പൂക്കാലം തീര്‍ത്ത്‌ നീയും
എന്നെ അനുഗമിക്കണം

സമയമാപിനി


ഇന്ദിരാ ബാലന്‍ 

കാലത്തിന്റെ സമയമാപിനി
തിടുക്കത്തിലോടുകയാണ്‌
അന്ന്‌....ചിരിക്കുന്ന വെയിലുകള്‍ക്ക്
തൂവലിന്റെ നനുപ്പും,മിനുപ്പും,അഴകുമുണ്ടായിരുന്നു
ഇന്നോ, പഴുത്തുകിടക്കുന്ന
ആലയുടെ ചൂട്‌
വേവുന്ന പച്ചമാംസങ്ങളുടെ
കരിഞ്ഞ ചൂരുകൾ....
വെയില്‍  താഴുമ്പോൾ
സ്വപ്നങ്ങൾക്ക് ചിറകനക്കിയിരുന്ന
തണുത്ത കാറ്റിനെ കാണാറേയില്ല...
വിഷുപ്പക്ഷി പാടിയിരുന്ന
വസന്തഋതുക്കളും കടലാഴങ്ങളിൽ.....
ഇരുളിന്റെ മറവിൽ
തുപ്പുന്ന കാറ്റിന്‌ ചോരയുടെ മണം
കനവിന്റെ സൌഗന്ധികങ്ങളെ
കടിച്ചുകീറുന്ന കരിമ്പൂച്ചകളുടെ
നിണമുതിർക്കുന്ന രംഗഭാഷ്യങ്ങളുടെ
ഒഴിയാപ്രവാഹം!
ഇപ്പോള്‍ , വാടിയ സന്ധ്യകളും, വക്കു പൊട്ടിയ ചിരികളും
കരിഞ്ചേല വാരി ചുറ്റിയ രാത്രികളും
കരിഞ്ഞ പൂക്കളും, കടന്നൽ ഗീതങ്ങളും
മുടിത്തെയ്യങ്ങളുടെ
പെരുമഴതോറ്റങ്ങളും മാത്രം
.....
ലോകമോ, വാർദ്ധക്യത്തിന്റെ
കമ്പിളിപ്പുതപ്പിനുള്ളിൽ
ഒന്നുമറിയാതെ/അറിയാത്തതു പോലെ
കണ്ണടച്ചിരിക്കുന്നു
ഈ നോവുകളുടെ കെട്ടഴിക്കുവാൻ
വെൺപിറാവുകളെ
നിങ്ങളെവിടെയാണ്‌?

നിയമസംഹിതയുടെ അപര്യാപ്തത

  സിദ്ധീക്ക് തൊഴിയൂര്‍.
വീണ്ടും ഒരു വര്‍ഷംകൂടി ആയുസ്സില്‍ നിന്നും വിട പറയുമ്പോള്‍ ലോകത്തിന്‍റെ ഓരോ സ്പന്ദനങ്ങളിലും മുന്നിട്ടുനില്‍ക്കുന്ന ത്വര നമ്മുടെ ഓരോ ചലനത്തെയും കീഴടക്കിക്കഴിഞ്ഞിരിക്കുന്നു എന്നൊരു തോന്നല്‍ , ആഭ്യന്തര; രാജ്യാന്തരകലാപങ്ങള്‍ , നൂറ്റാണ്ടു കണ്ടതില്‍ വെച്ചേറ്റവും വലിയ സുനാമികള്‍ , ഭൂകമ്പങ്ങള്‍ , മഹാത്മാക്കളുടെ വിയോഗങ്ങള്‍ നിഷ്ഠൂരമായ കൊലപാതകങ്ങള്‍ , ആത്മഹത്യകള്‍ , സ്ത്രീപീഡനങ്ങള്‍ , അതിന്നിടയില്‍ തിരഞ്ഞെടുപ്പ് കോലാഹലങ്ങള്‍.. ഒരു വാര്‍ത്തയില്‍ നിന്നും മറ്റൊന്നിലേക്കെത്തുമ്പോള്‍ പലതും മറവിയുടെ അഗാതതലങ്ങളിലേക്ക് ആഴ്ത്തപ്പെടുകയാണല്ലോ!
എന്ത് കൊണ്ടെന്നറിയില്ല ഈ തിക്കുതിരക്കുകള്‍ക്കെല്ലാമിടയിലും കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടയില്‍ നെഞ്ചിലേക്ക് പിടഞ്ഞു വീണ ചില വ്യഥകള്‍ മുറിവുണങ്ങാത്ത നൊമ്പരങ്ങളായി ഉള്ളില്‍ കിടന്നു രക്തം കിനിയുന്നു. കഴിഞ്ഞ ഒന്നുരണ്ടുവാരങ്ങളായി നമ്മുടെ രാജ്യത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച ചില നിഷ്ഠൂരകൃത്യങ്ങളുടെ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു, തലസ്ഥാന നഗരിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിനുള്ളില്‍ ക്രൂരമായി പീഡിപ്പിച്ചു കൊല്ലപ്പെട്ട ഒരു വിദ്യാര്‍ത്ഥിനിയും , ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ സ്വന്തം രക്തത്തെ പിച്ചിച്ചീന്തിയ കാമഭ്രാന്ത് മൂത്ത ചില ചെന്നായ്ക്കളും ഉള്ളത്തിലേക്ക് വ്യാകുലതകളുടെ ഒരു പിടി കാരമുള്ളുകള്‍ വാരിയിട്ടുകൊണ്ട് കടന്നുവന്നു, അതെതുടര്‍ന്നുണ്ടായ സമരമുറകളും കോലാഹലങ്ങളും നാം കണ്ടുകൊണ്ടിരിക്കുന്നു പക്ഷേ , ലക്ഷ്യബോധമില്ലാത്ത പ്രതികരണങ്ങള്‍ കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങള്‍ക്കും നാം സാക്ഷിത്വം വഹിച്ചു, എങ്കിലും ഡല്‍ഹി കണ്ടതില്‍ വെച്ച് ഏറ്റവും ശക്തമായ ഒരു പൊതുജന പ്രക്ഷോഭങ്ങളില്‍ ഒന്നായിരുന്നു ഇതെന്നും; ആളിക്കത്തുന്ന ജനവികാരത്തെ അടിച്ചമര്‍ത്തുക അയാസകരമാണെന്നതും  പുതു തലമുറയുടെ പ്രതികരണശേഷി ഭരണപ്രക്രിയ കയ്യാളുന്നവരില്‍ ഒരു നടുക്കമുളവാക്കിയെന്നതും തര്‍ക്കമില്ലാത്ത വിഷയമാണ് . ദൃശ്യ വാര്‍ത്താ മാധ്യമങ്ങളിലൂടെ നാടൊട്ടുക്കും പ്രതികരിച്ചവരില്‍ നിന്നും ഉരുത്തിരിഞ്ഞുവന്നത് ഏക സ്വരമായിരുന്നു  'നാളെ തന്‍റെ മകള്‍ക്ക്; ഭാര്യക്ക് അല്ലെങ്കില്‍ സഹോദരിക്കോ അമ്മക്കോ സംഭവിച്ചേക്കാവുന്ന ഒരു ദുരന്തമായി ഇത്തരം സംഭവങ്ങളെ കാണേണ്ടിയിരിക്കുന്നു' എന്ത് വിലകൊടുത്തും ഈ നീചകൃത്യങ്ങളെ തടഞ്ഞേ മതിയാവൂ എന്നൊരു സന്ദേശം ഈ പ്രതികരണങ്ങളില്‍ നിന്നും നമുക്ക് വായിച്ചെടുക്കാനാവും.
പീഡനക്കാരായ ആ തേര്‍ഡ്‌ററ്റ് ഗുണ്ടകള്‍ നിയമത്തിന്‍റെ പിടിയില്‍ അകപ്പെട്ടെങ്കിലും നമ്മുടെ സാമൂഹിക വ്യവസ്ഥിതികള്‍ക്കെതിരെ ഒരു വലിയ വെല്ലുവിളി ഇവിടെ മുഴച്ചുനില്‍ക്കുന്നു, വനിതാസംവരണം, വനിതാ വിമോചനം, വനിതാകമ്മീഷന്‍ തുടങ്ങിയ കാലാനുസൃതമായ മിത്തുകളിലൂടെ വനിതകള്‍ക്കുവേണ്ടി; അവരുടെ ഉന്നമനത്തിനുവേണ്ടി കാലാകാലങ്ങളില്‍ മുറപോലെ നാം മുറവിളി കൂട്ടുന്നുണ്ടെങ്കിലും നമ്മുടെ സമൂഹം പലപ്പോഴും മനുസ്മൃതിയിലെ കാലഹരണപ്പെട്ട "ന:സ്ത്രീ സ്വാതന്ത്രമര്‍ഹതി" എന്ന വാക്യത്തെ വിട്ടുകളയാന്‍ മനസ്സ് വെക്കുന്നില്ലയെന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു, അവരെ അപലയെന്നും ചപലയെന്നും മുദ്രകുത്തി നിന്ദിക്കുന്ന ഈ നന്ദികേട്‌ അസഹനീയമായ തുടര്‍ക്കഥയാകുകയാണ്. അതിന് ഉത്തമ ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്ന ഒന്നാണ് ലോകാസഭയില്‍ വര്‍ഷങ്ങളായി അനുമതി കാത്തുകിടക്കുന്ന വനിതാ സംവരണ ബില്‍ , സ്ത്രീകള്‍ക്ക് അവര്‍ അര്‍ഹിക്കും വിധം ശെരിയായ നീതി ലഭിക്കെണ്ടതില്ലേ? എന്തെങ്കിലും ദുരന്തംനടക്കുമ്പോള്‍ മാത്രം രണ്ടോ മൂന്നോ ദിവസത്തേക്ക് മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകള്‍ മാത്രമാണോ സ്ത്രീകളുടെ പ്രശ്നവും ശബ്ദവും! അതിന്‍റെ ഓളം നിലച്ചാല്‍ അടുത്ത ദുരന്തതിനുള്ള കാത്തിരിപ്പാണോ വേണ്ടത്?
സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പുതിയ ശിക്ഷാവിധികളുടെ നിയമനിര്‍മ്മാണത്തിനായി ഭരണകൂടം തയ്യാറാവുന്നു എന്നത് ആശാവഹമാണ്, എന്നാല്‍ ദുര്‍ബ്ബലമായ നമ്മുടെ നിയമസംഹിതകളിലെ പഴുതുകളിലൂടെ ഭരണവര്‍ഗ്ഗത്തിന്റെ ഒത്താശയോടെ ക്രിമിനലുകള്‍ക്ക് രക്ഷപ്പെടാനാവുന്നത് നീതി നിര്‍മ്മാണത്തിലുള്ള പൊതു സമൂഹത്തിന്റെ വിശ്വാസമാണ് നഷ്ടമാക്കുന്നത്.
മെഗാ സീരിയലുകള്‍ കണ്ടു കണ്ണീര്‍ വാര്‍ക്കുകയും നായികയുടെ സങ്കടങ്ങള്‍ ചര്‍ച്ചചെയ്യുകയുമല്ല തങ്ങളുടെ കര്‍മ്മമണ്ഡലമെന്നു സ്ത്രീകളും മനസ്സിലാക്കണം, സമൂഹത്തിലേക്ക് കണ്ണുകള്‍ തുറന്നു പിടിക്കുകയും അനീതികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു , സ്വയ രക്ഷക്കുവേണ്ടി സ്ത്രീകള്‍ യാത്രാവേളകളില്‍ മോട്ടുസൂചിയും മുളകുപൊടിയും കയ്യില്‍ കരുതണമെന്ന് ജസ്റ്റിസ്‌ ഡി.ശ്രീദേവിയും സാഹിത്യകാരി റോസ് മേരിയും പറഞ്ഞത് ഈയ്യിടെ എവിടെയോ വായിച്ചതോര്‍ക്കുന്നു, പക്ഷേ..അവിടെയും സ്ത്രീകള്‍ക്ക് പലതും ഭയക്കേണ്ടിയിരിക്കുന്നു, ഒരു തന്‍റെടിയായും പരിഹാസ്യ കഥാപാത്രമായും ജനമധ്യത്തില്‍ അവള്‍ അവതരിപ്പിക്കപ്പെടുന്നു.
പീഡനക്കാര്‍ക്കെതിരെ പരാതിപ്പെടാന്‍ മടിക്കുകയും ഭയക്കുകയും ചെയ്യുന്ന രക്ഷകര്‍ത്താക്കളെ നമുക്ക് കുറ്റപ്പെടുത്താനാവില്ല, കാരണം പോലീസിന്‍റെ എഫ് ഐ ആര്‍ മുതല്‍ പെണ്‍കുട്ടിയുടെ രണ്ടാം പീഡനകാലം തുടങ്ങുകയായി, തെളിവെടുപ്പെന്ന പേരില്‍ നാടുനീളെ തെണ്ടിക്കല്‍, വക്കീലന്മാരുടെ വസ്ത്രാക്ഷേപം നടത്തുന്ന ചോദ്യവാളുകള്‍ , മാധ്യമവിചാരണകള്‍, സമൂഹത്തിന്‍റെ സംശയദൃഷ്ടി, ഇവയൊന്നും കൂടാതെ പീഡിപ്പിച്ചത് മൂന്നു പേരാണെങ്കില്‍ നൂറ്റിമുപ്പത് കോടി  ജനതക്ക്‌ മുന്നില്‍ അവളുടെ മാനം വാചകക്കസര്‍ത്തുകളാല്‍ പിന്നെയും പിന്നെയും പിച്ചിചീന്തുന്നു സദാചാരകമ്മറ്റികളും നെറികെട്ട രാഷ്ട്രീയ നേതാക്കളും, ഒടുവില്‍ എല്ലാ നടപടി ക്രമങ്ങളും കഴിഞ്ഞാലും ആവശ്യമായ തെളിവുകളുടെ അഭാവത്തില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടുകളയും നമ്മുടെ നീതിന്യായ വകുപ്പിലെ അഴിമതിക്കാര്‍, ജന്മം മുഴുവനും നാണക്കേടിന്‍റെ തടവറയില്‍ ജീവപര്യന്തത്തിനു വിധിക്കപ്പെടുന്നത് പീഡിതയായ പെണ്‍കുട്ടിയും അവളുടെ കുടുംബവും ആയിപ്പോവുന്നു.
ഇവിടെ സമൂഹത്തില്‍ അന്തസ്സോടെ ജീവിക്കുക എന്നത് ആരുടേയും ഔദാര്യമല്ല ഏതൊരു സ്ത്രീയുടെയും കൂടി അവകാശമാണെന്നകാര്യം കരുതിക്കൂട്ടി മറക്കപ്പെടുകയാണ്.വേലിതന്നെ വിളവു തിന്നുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു മാസങ്ങളിലെ ചില സംഭവങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ കാണാന്‍ കഴിയുന്നത്, സ്വന്തം മക്കളെ പീഡിപ്പിക്കുകയും കൂട്ടിക്കൊടുക്കുകയും ചെയ്യുന്ന രക്ഷിതാക്കള്‍,ബാലവേലചെയ്യിക്കുകയും അവരെ പീഡിപ്പിക്കുകയും ചെയ്യുന്ന നിയമസംരക്ഷകന്‍, അയല്‍വീട്ടിലെ കുഞ്ഞുങ്ങളില്‍ കാമശമാനം നടത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ , ശിഷ്യകളെ ഇരകളാക്കുന്ന ഗുരുനാഥന്‍റെ കുപ്പായമണിഞ്ഞ ഇരുകാലിമൃഗം, ഇങ്ങിനെ എന്തെല്ലാം കാണുന്നു കേള്‍ക്കുന്നു നിത്യവും., ഇത്തരം വാര്‍ത്തകള്‍ അറിയുമ്പോള്‍ വളര്‍ന്നുവരുന്ന മൂന്നു പെണ്‍കുട്ടികളുടെ പിതാവെന്ന നിലക്ക് വിഹ്വലമായിപ്പോകുന്നു മനസ്സ്, ഒരു പെണ്‍കുഞ്ഞിനെ പിച്ചവെപ്പിച്ചു വളര്‍ത്തി വലുതാക്കി സുരക്ഷിതമായൊരു കയ്യില്‍ ഏല്‍പ്പിക്കുന്നത് വരെ മാതാപിതാക്കളുടെ നെഞ്ചില്‍ ആധിയായിരിക്കും, ഒരു പിടി തീക്കനല്‍ നെഞ്ചില്‍ കിടക്കുന്ന തോന്നല്‍ സദാനേരവും അവരെ നീറ്റുന്നു, പണക്കൊഴുപ്പിന്‍റെ ഹൂങ്കില്‍ അടിച്ചുപൊളിക്കാനിറങ്ങുന്ന നെറികെട്ട താന്തോന്നി വര്‍ഗം ഒരു നിമിഷം കൊണ്ട്  തകര്‍ത്തുകളയുന്നത് ഒരായുസ്സുകൊണ്ട് ഒരുക്കൂട്ടിയ കുറെ ജന്മങ്ങളുടെ പ്രതീക്ഷകളെയാണ്, സ്ത്രീയെ ഒരു ഉപഭോഗവസ്തു എന്നതിലുപരി അമ്മ, സഹോദരി, മകള്‍ എന്നിങ്ങനെയുള്ള സ്നിഗ്തഭാവങ്ങളോടെ; അതിന്‍റെതായ പരിശുദ്ധിയോടെ മാത്രം കാണുന്ന ഒരു സമൂഹം ഇനിയും  വളര്‍ന്നു വരേണ്ടിയിരിക്കുന്നു. 
കണ്മുന്നില്‍ പലപ്പോഴും നീതികളെക്കാള്‍ കൂടുതല്‍ അനീതികള്‍ നടമാടിക്കൊണ്ടിരിക്കുന്നു, ഇടനെഞ്ച് പിളര്‍ത്തുന്ന ഓരോ കൊടുംക്രൂരതയും നേര്‍ക്കാഴ്ചയാകുമ്പോള്‍ ആത്മരോഷം ഉള്ളിലടക്കി നിരാശയോടെ; അതിലേറെ ദയനീയതയോടെ നാം വിലപിച്ചുകൊണ്ടേയിരിക്കുന്നു, ഇതിലും വലിയതിനികാണാന്‍ ഇടയാക്കല്ലേയെന്ന ഗതികെട്ടവന്‍റെ വിലാപം. പക്ഷേ, ഭരണവര്‍ഗമെന്ന ബലവാന്മാരും ഭരിക്കപ്പെടുന്നവരെന്ന ദുര്‍ബലന്മാരും ഇരു തട്ടുകളിലായിപ്പായ നമ്മുടെ സമൂഹത്തില്‍ ബലവാന്മാരുടെ പക്കല്‍നിന്നും നീതി ഇരന്നു വാങ്ങേണ്ടി വരുന്ന ദുര്‍ബലന്മാരുടെ ഗതികേടെന്ന വര്‍ത്തമാനയാഥാര്‍ത്ഥ്യങ്ങളാണ് നാമിന്നു നേരിട്ട്കൊണ്ടിരിക്കുന്നത്, ഇതുതന്നെയാണ് നിയമസംഹിതകളിലെ ഏറ്റവും വലിയ  അപര്യാപ്തതയെന്നും നിസ്സംശയം പറയാം.

അക്ഷരരേഖ


   ആർ.ശ്രീലതാവർമ്മ


 

അരക്ഷിതം ജീവിതം
                    മനുഷ്യ മന:സാക്ഷികളെ മരവിപ്പിക്കുന്ന പല സംഭവങ്ങൾക്കും നമ്മുടെ രാജ്യം സാക്ഷിയായിട്ടുണ്ട്.എങ്കിലും ഡൽഹി സംഭവത്തോളം കഠിനമായ ഒന്നിലൂടെ ഇൻഡ്യയുടെ മന:സാക്ഷി കടന്നുപോയിട്ടില്ല.ആരും എവിടെയും സുരക്ഷിതരല്ല എന്ന ഭീതി നാൾക്കുനാൾ വർദ്ധിച്ചു വരുന്നു.ഗർഭപാത്രത്തിനുള്ളിൽ മുതൽ ആരംഭിക്കുന്ന അരക്ഷിതത്വം ജീവിതകാലം മുഴുവൻ പെണ്ണിന്റെ കൂടെയുണ്ട്.വീട്ടിലും പൊതുവഴികളിലും വാഹനങ്ങളിലും അവളെ ആക്രമിക്കാൻ പതിയിരിക്കുന്നവർ പലരാണ്.ബന്ധുഭേദമില്ല,മിത്രഭേ

ദമില്ല,ആർക്കും എപ്പോൾ വേണമെങ്കിലും പെണ്ണിനെ കീഴടക്കാം,ക്രൂരമായി ഭോഗിക്കാം.ഹിംസവാസനകളുടെ പരമാവധി പ്രകടനങ്ങൾ അവളുടെ ശരീരത്തിൽ നടത്താം.ചോദിക്കാനും പറയാനും ആരുമില്ല.
            ഇവിടെ നിയമങ്ങളില്ലേ എന്ന് അദ്ഭുതപ്പെടുന്നതിനു മുൻപ് ഏത് നിയമമാണ് ഇവിടെ യഥാവിധി,യഥാസമയം നടപ്പാക്കിയിട്ടുള്ളതെന്ന് ആലോചിക്കണം.നിയമവും ക്രമസമാധാനപാലനവുമെല്ലാം യഥേഷ്ടം വെള്ളം ചേർത്ത്,തത്പരകക്ഷികൾക്ക് രക്ഷനേടാൻ പാകത്തിൽ മാറ്റിത്തീർത്തവയാണ്.രാഷ്ട്രീ
യസ്വാധീനത്തിന്റെയും പണത്തിന്റെയും മുന്നിൽ വഴിമാറുന്ന നിയമങ്ങളേ നമുക്കുള്ളൂ.
             കഴിഞ്ഞ പത്ത് വർഷത്തെ കണക്ക് പരിശോധിക്കുമ്പോൾ കുറ്റവാളികളുടെ എണ്ണത്തിലുണ്ടായ അമ്പരപ്പിക്കുന്ന വർധനവ് കാണാതിരിക്കരുത്.ബലാത്സംഗക്കേസു
കളുടെ എണ്ണത്തിലും കണക്കുകൾ പ്രകാരം ഞെട്ടിപ്പിക്കുന്ന വർധനവാണ് കാണുന്നത്.ബലാത്സംഗത്തിന് തൂക്കുകയർ നിയമം മൂലം നിലവിൽ കൊണ്ടുവന്നാലും കാര്യമായ മാറ്റം പ്രതീക്ഷിക്കാനാവില്ല.കാരണം,മേല്പറഞ്ഞ നിയമത്തിൻ കീഴിൽ യഥാർഥ കുറ്റവാളികൾ അവർ അർഹിക്കുന്ന തരത്തിലുള്ള ശിക്ഷാനടപടികൾക്കും കോടതിവിചാരണയ്ക്കും വിധേയരാകും എന്നതിന് ഒരുറപ്പും ഇല്ല.
             ഡൽഹിസംഭവത്തിൽ പരക്കെയുണ്ടായ പ്രതികരണങ്ങളും പ്രതിഷേധങ്ങളും ആശാവഹമല്ലെന്ന് പറയുന്നില്ല.ജനരോഷം ഇത്രയ്ക്ക് പ്രകടമായ മറ്റൊരു സന്ദർഭം ഓർത്തെടുക്കാൻ കഴിയുന്നില്ല.പക്ഷേ,ദുരന്തങ്ങൾ ഉണ്ടായതിനു ശേഷം പതികരിക്കുന്നു എന്നതിനെക്കാൾ,ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാനായി സ്ഥിരജാഗ്രതയോടെ വർത്തിക്കുക എന്നതിനാണ് പരിഗണന നൽകേണ്ടത്.സഫ്ദർജങ്ങ് ആശുപത്രിയിൽ വെന്റിലേറ്ററിൽ തെളിയുകയും മറയുകയും ചെയ്യുന്ന ബോധത്തോടെ മരണത്തോട് പടപൊരുതിയപ്പോൾ,ബോധത്തിന്റെ വേളകളിൽ പെൺകുട്ടി ചോദിച്ചിരുന്ന ആ ചോദ്യം-"എന്നെ രക്ഷിക്കാനാകുമോ?"എന്ന ചോദ്യം-ഇൻഡ്യയിലെ ഓരോ പെൺകുട്ടിയുടെയും ഓരോ സ്ത്രീയുടെയും ചോദ്യമാണ്.ഈ ചോദ്യം ഉന്നയിക്കാനായി വെന്റിലേറ്ററോളം എത്തണമെന്നില്ല.മുന്നിലും പിന്നിലും ഇരുവശങ്ങളിലും അപകടമുണ്ടെന്ന ബോധത്തോടെ,ഏത് നിമിഷവും ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള സജ്ജീകരണങ്ങളോടെ മാത്രമേ ഇനിയുള്ള കാലം സ്തീകൾക്ക് ജീവിക്കാനാകൂ.
                   വർധിച്ചു വരുന്ന കുറ്റവാസനകൾക്കും ഹിംസാത്മകതയ്ക്കും കാരണമായുള്ള സാമൂഹികസാഹചര്യങ്ങൾ പലതാണ്.കുടുംബബന്ധങ്ങളുടെ തകർച്ച,മനോരോഗങ്ങൾ എന്നിവ കൂടാതെ അമിതമായ പണക്കൊതിയും അനിയന്ത്രിതമായ മദ്യപാനവും കാരണങ്ങളാണിവിടെ.മദ്യവും മയക്കുമരുന്നും മനോരോഗവും കൂടിയാകുമ്പോഴത്തെ സ്ഥിതി പറയേണ്ടതില്ല.മൃഗീയമായ എന്നൊക്കെ മുൻപ് ചില വിശേഷണങ്ങൾ പലരും പ്രയോഗിച്ചിരുന്നു.ഏതൊരു മൃഗവും മനുഷ്യന് കണ്ണുയർത്തി നോക്കാവുന്നതിനും അപ്പുറം ഉയരത്തിലാണ്.മൃഗത്തോളം ഉയരാൻ ഇനിയും എത്രയോ പരിശ്രമിക്കേണ്ടിയിരിക്കുന്നു മനുഷ്യൻ!മൃഗങ്ങൾക്ക് മദ്യപാനവും മനോരോഗവും ഇല്ലെന്നു മാത്രമല്ല,ഹിംസയ്ക്കായി കാമത്തെ ഉപയോഗിക്കുന്ന രീതിയുമില്ല.
                ഡൽഹി ബലാൽസംഗത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ പുതിയ പരിപ്രേക്ഷ്യത്തിൽ കാണേണ്ടതുണ്ട്.കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കുന്ന രീതിയിൽ നിയമങ്ങൾ നടപ്പിൽ വരുത്തിയേ തീരൂ.സ്ത്രീയ്ക്കെതിരെ നടക്കുന്ന ഏതൊരു അതിക്രമവും,ലഘുവായ നിലയിലുള്ളതെന്നോ,ഗുരുതരമായതെന്
നോ ഉള്ള വ്യത്യാസം കൂടാതെ ചെറുക്കപ്പെടേണ്ടതാണ്.കലയിലെ കച്ചവടതാത്പര്യങ്ങൾക്കു മുന്നിൽ സ്ത്രീത്വത്തിന്റെ വില നിരന്തരം നഷ്ടമായിക്കൊണ്ടിരിക്കുന്നു.കലാവിഷ്കാരങ്ങളിൽ സ്ത്രീശരീരത്തിന്റെ പ്രലോഭനപരത സദാ ഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.ഈ പ്രവണതകളുടെ ദുഷ്ഫലം തിരിച്ചറിയപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
          പരിഹാരനിർദേശമോ,പ്രതികരണങ്ങളോ അപഹരിക്കപ്പെട്ട ജീവന് പകരമാവുകയില്ല.എങ്കിലും,അപകടങ്
ങൾ തിരിച്ചറിഞ്ഞ്,വേണ്ട സമയത്ത് വേണ്ട പോലെ പ്രവർത്തിക്കനുള്ള സന്നദ്ധതയോടെ കഴിയുകയാണെങ്കിൽ കൂടുതൽ ജീവനുകൾ അപഹരിക്കപ്പെടാതെ നോക്കാം.പ്രതിരോധവും അതിജീവനവുമാണ് സ്ത്രീയെ സംബന്ധിച്ച് ജീവിതം;പുരുഷനെക്കാളുപരി.ജീവിക്കുക എന്നാൽ സമരം ചെയ്യുക എന്നാണ് സ്ത്രീ പഠിച്ചെടുക്കുന്ന പാഠം.ഈ സമരമുഖത്ത് സദാ നിലനിൽക്കുന്ന അരക്ഷിതത്വം തിരിച്ചറിയുമ്പോഴും തനിക്കും മറ്റുള്ളവർക്കും ഉണ്ടായി വരേണ്ട സുരക്ഷയായിരിക്കും അവളുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്.
 

വാർത്ത/സാഹിത്യ പുരസ്കാരം - 2013

കോറാട്ട് ലക്ഷ്മിക്കുട്ടി അമ്മ സ്മാരക

സാഹിത്യ പുരസ്കാരം - 2013







എടപ്പാള്‍ : കോറാട്ട് ലക്ഷ്മിക്കുട്ടി അമ്മയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ രണ്ടാമത് സാഹിത്യ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2008 ജനവരിക്കും 2012 ഡിസംബറിനുമിടയില്‍ ഒന്നാംപതിപ്പായി പുറത്തിറങ്ങിയ കവിതാസമാഹാരങ്ങള്‍ക്കാണ് ഇത്തവണ പുരസ്കാരം നല്കുന്നത്. അവാര്‍ഡായി 3001രൂപയും മെമന്റോയും സര്‍ട്ടിഫിക്കറ്റും നല്കും. ചരമദിനത്തോടനുബന്ധിച്ച് ജൂണില്‍ എടപ്പാളില്‍വെച്ച് അവാര്‍ഡ് നല്കും. ‍ കൃതികളുടെ മൂന്നു കോപ്പികള്‍ ജയചന്ദ്രന്‍ പൂക്കരത്തറ, ലക്ഷ്മിക്കുട്ടി അമ്മ സ്മാരക സമിതി, കോലൊളമ്പ് po, എടപ്പാള്‍ - 679576 , മലപ്പുറം ജില്ല. Ph: 9744283321 എന്ന വിലാസത്തില്‍ മാര്‍ച്ച് 31 നു മുമ്പ് ലഭിക്കണം.

ജ്വാല അവാര്‍ഡ്‌  2012 - എസ് . സരോജത്തിന് 

മലയാളത്തിലെ  എഴുത്തുകാര്‍ക്ക്‌  മുംബൈ മലയാളികള്‍ വര്‍ഷം  തോറും നല്‍കിവരുന്ന ജ്വാല അവാര്‍ഡ്‌  ശ്രിമതി എസ്  സരോജതിന്റെ "വലക്കണ്ണികളില്‍ കാണാത്തത് " എന്ന  ചെറുകഥാ സമാഹാരത്തിനു ലഭിച്ചു . പ്രഭാത്‌  ബുക്സ്  പ്രസിദ്ധപ്പെടുത്തിയ  ഈ പുസ്തകത്തിന്‌  15- ആമതു ജ്വാല പുരസ്കാരമാണ്  ലഭിച്ചത് . മുംബൈ മുളുണ്ട്  അജിത്‌  മെമ്മോറിയല്‍  ഹാളില്‍  നടന്ന  സാംസ്‌കാരികസമ്മേളനത്തില്‍  പ്രമുഖ  മാധ്യമപ്രവര്‍ത്തകനായ ശ്രി  കെ  ഡി  ചന്ദ്രനില്‍  നിന്നും പ്രശസ്ത്രിപത്രവും ശില്പവുമടങ്ങിയ അവാര്‍ഡ്‌ സരോജം എറ്റുവാങ്ങി .

അമ്മയോട്

എം.എൻ.പ്രസന്നകുമാർ
നിറയുന്നു ഭീതി യെന്നുള്ളിലമ്മേ !
തിറയാടി നില്‍ക്കുന്ന കരിനാഗവും
തീ പോലെനിക്കീ സൂര്യകിരണവും 
നീരിതിലേറെ ചവര്‍പ്പും ചാവു നാറ്റോം
ശ്വസിക്കുന്ന വായുവിലെനിക്കു നിറച്ചും 
മണക്കുന്നു വിഷം ,ഭയം നിറയുന്നു
അമ്മേ ! ഒളിപ്പിക്കുകെന്നെയതിദ്രുതം
വെളിച്ചം കടക്കാത്തിടത്തിലേക്കായ്‌

അന്നാ കളിക്കുട്ടിയുടച്ചിട്ട കണ്ണാടി പോ -
ലിന്നീ പൊന്നുമോളുടഞ്ഞു പോയമ്മേ !!

എന്നാലൊരപരാധം പിറന്നതേയി -
ല്ലെന്നാലുമെന്മേല്‍ രതി, രഥമുരുട്ടി

ബാല്യത്തിലെന്‍റെമേല്‍ ഗുരുവാമൊരാള്‍
ശീലക്കേടിന്‍റെ കണ്ണാല്‍ പേടിപ്പെടുത്തി

അയലത്തെ മുത്തശ്ശനരികത്തിരുത്തി -
യറിയാത്ത ഭാവേന ഭയം പകര്‍ന്നൂ

തെമ്മാടി ചെക്കന്‍റെ വാക്കിന്‍ ദുര്‍ഗ്ഗന്ധവും
കാര്യാലയത്തിലെ യജമാനദൃഷ്ടിയും

എമ്മട്ടിലെന്നുള്ളില്‍ തീ നിറയ്ക്കുന്നു
വെന്നെനിക്കിനിയും ചൊല്ലാനറിയില്ല

അമ്മേ ! ഒളിപ്പിക്കുകെന്നെയതിദ്രുതം
വെളിച്ചം കടക്കാത്തിടത്തിലേക്കായ്‌

മുറ്റത്തോരമാര്‍ന്നിരുന്നോരാ കുരുവിയെ
പെട്ടെന്നു കൈയ്യിലാക്കുവാനോടിയ കുഞ്ഞിവള്‍

പെട്ടു മണല്‍ത്തരി പരപ്പില്‍ ,മുറിവിലൂ -
ടിറ്റ ചോരക്കണം നിന്‍റെ കണ്‍ നിറച്ചതും

ആ മടിത്തട്ടിലിരുത്തിയീക്കുഞ്ഞിനെ -
യാമലരിതള്‍ പോലെ നീ പാലിച്ചതും

എവിടെപ്പോയ് മറഞ്ഞെന്‍റെയാ നാളുകള്‍
എവിടെപ്പോയ് മറഞ്ഞെന്‍റെയാ നാളുകള്‍

അമ്മേ ! ഒളിപ്പിക്കുകെന്നെയതിദ്രുതം
വെളിച്ചം കടക്കാത്തിടത്തിലേക്കായ്‌

എന്തിനായെന്നെയവര്‍ കശക്കിയെറിഞ്ഞൂ
എന്തിനായെന്നിലവര്‍ നിര്‍ദ്ദയം നോവുണര്‍ത്തീ

നീ പറഞ്ഞില്ലേയീപ്പെണ്ണിനെ പൊന്നില്‍
പൊതിഞ്ഞ പുതുപ്പെണ്ണാക്കിടാം

അലങ്കരിക്കുമീ ജിവിതച്ചുവരുകള്‍
നിലയ്ക്കാത്തോരെന്‍ ചിരിക്കൊലുസ്സാല്‍

അമ്മേ !
എവിടെപ്പോയ് മറഞ്ഞെന്‍റെയാനാളുകള്‍
എവിടെപ്പോയ് മറഞ്ഞെന്‍റെയാ നാളുകള്‍

അമ്മേ !
ഇനിയാ നാളുകള്‍ തിരിച്ചെത്തുമോ
ഇനിയാ വീട്ടിലൊരു ചിരിയെത്തുമൊ?

ഈ ജിവിതപ്പടവിലെനിക്കൊരു കൈത്താങ്ങു -
മീ ജീവന്‍റെ വഴിയിലൊരു തിരിവെളിച്ചോം

നിറയുവാനെന്‍ വിധിയിലൊരു രേഖ -
യിനിയെങ്കിലും ബാക്കിയുണ്ടാവുമോ

അമ്മേ ! ഒളിപ്പിക്കുകെന്നെയതിദ്രുതം
വെളിച്ചം കടക്കാത്തിടത്തിലേക്കായ്‌

ഭയം ചിറകു നീര്‍ത്തിയെത്തുന്നു ,അമ്മേ -
യഭയമേകെനിക്കു നിന്‍ ചേല തന്‍ തുമ്പില്‍
ഒരു ഹിന്ദി കവിതയുടെ സ്വതന്ത്ര പരിഭാഷ

മഷിനോട്ടം



ഫൈസല്‍ ബാവ

 വലിയ മീനുകള്‍ ചെറിയ മീനുകളെ തിന്നുമ്പോള്‍
മുതലാളിത്ത താല്‍പര്യങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്ന ഒരു സമ്പദ്‌വ്യവസ്ഥയെ വളര്‍ത്തി കൊണ്ടുവരാന്‍ അഹോരാത്രം ശ്രമിക്കുന്ന വലിയൊരു പക്ഷം നമ്മുടെ രാഷ്ട്രീയത്തിലും ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണ വര്‍ഗ്ഗത്തിലും ഉണ്ട്. ഭരണാധികാരികള്‍ തന്നെ മുതലാളിത്ത ദല്ലാളന്മാര്‍ ആകുന്ന അവസ്ഥ ദയനീയം തന്നെ. ആഗോളവല്‍ക്കരണത്തിന്റെ പ്രകടമായ ഒരു കാര്യം മൂന്നാംലോക രാജ്യങ്ങളിലെ ഭരണ കൂടങ്ങളെ എളുപ്പത്തില്‍ വലവീശി പിടിക്കുന്നു എന്നതാണ്. ഏറെ വാഗ്ദാനങ്ങളും, കുറെ സ്വപ്നങ്ങളും നിറച്ചുകൊണ്ട് വലവീശുമ്പോള്‍ അധികാര സുഖം നുണയാന്‍, അതിനെ നിലനിര്‍ത്താന്‍ അവര്‍ തരുന്ന എന്തും തന്‍റെ ജനങ്ങള്‍ക്കുമീതെ കേട്ടിവെക്കുന്ന ഒരു ദുരവസ്ഥയാണ് ഇന്ന് നമുക്ക് ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും നമുക്ക് കാണാന്‍ കഴിയുന്നത്. ആഗോള കുത്തക കമ്പനികള്‍ ഇന്ത്യന്‍ വിപണി കൈയടക്കുന്നതിനെ വലതുപക്ഷ രാഷ്ട്രീയ ഭാഷയില്‍ ഇന്ത്യ ലോകത്തിന്‍റെ നെറുകയിലേക്ക് മുന്നേറി കൊണ്ടിരിക്കുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം നിരവധി തവണ ഇത്തരത്തിലുള്ള സര്‍വേ ഫലങ്ങളും പ്രസ്താവനകളും ഇന്ത്യന്‍ ജനത കേട്ട് കഴിഞ്ഞതാണ്. വര്‍ഷാവര്‍ഷം ഇന്ത്യയുടെ കടബാധ്യത വര്‍ദ്ധിച്ചുവരുന്നതല്ലാതെ ഇതുവരെ കുറഞ്ഞു വന്നതായി കണ്ടിട്ടില്ല. ഇപ്പോഴിതാ വ്യവസായിക ഉത്പാദനത്തിന്റെ ഇടിവ് ഏറ്റവും താഴേക്ക് പോയി നെഗറ്റിവില്‍ എത്തിനില്‍ക്കുന്നു. 1992 മുതല്‍ ഇന്ത്യ സ്വീകരിച്ചു വന്ന ഉദാരവല്‍ക്കരണ നയങ്ങളുടെ പരിണിതഫലമാണ് ഈ തകര്‍ച്ച. ഈ തകര്‍ച്ച കോര്‍പ്പറേറ്റ്‌ ശക്തികള്‍ മുന്‍കൂട്ടി കണ്ടിരുന്നു. ലോകം സാമ്പത്തിക മാന്ദ്യം നേരിടുന്ന സാഹചര്യത്തില്‍ കത്തുന്ന പുരയുടെ കൈക്കോല്‍ ഊരുന്ന നിലപാടാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വവും കോര്‍പ്പറേറ്റ് കുത്തകകളും നടത്തുന്നത്. അതിന്റെ ഭാഗമാണ് 2ജി സ്പെക്ട്രം പോലുള്ള വലിയ അഴിമതികള്‍.
നടന്നു കഴിഞ്ഞ ഉച്ചകോടികളും നടക്കാനിരിക്കുന്ന ഉച്ചകോടികളും മുതലാളിത്ത താല്പര്യത്തെ സംരക്ഷിച്ചു കൊണ്ടുള്ള നിലപാട് സ്വീകരിക്കുകയുള്ളൂ എന്ന തിരിച്ചറിവ് ലോക ജനതയ്ക്ക് മനസിലായിക്കഴിഞ്ഞു. അതാണ്‌ വാള്‍സ്ട്രീറ്റിലും, ബോസ്റ്റണിലും, മോസ്ക്കോയിലും തുടങ്ങി പലയിടത്തും കണ്ടുകൊണ്ടിരിക്കുന്നത്. മുതലാളിത്ത താല്പര്യങ്ങള്‍ സാധാരണക്കാരനെ പരിഗണിക്കുന്നില്ല എന്ന സത്യം ഇവര്‍ക്ക് മനസിലായതോടെ ഈ രാജ്യങ്ങളിലെ ജനങ്ങള്‍ തെരുവിലിറങ്ങി. സമരം ചെയ്യേണ്ട നിര്‍ബന്ധിതാവസ്ഥ ലോകത്ത് ഉരിത്തിരിയുന്ന സാഹചര്യത്തിലാണ് നമ്മുടെ ചെറുകിട വ്യാപാര മേഖല കുത്തകള്‍ക്ക് കൈമാറുന്നത് . ഈ ശ്രമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല 1991 ല്‍ മന്മോഹന്‍ സിംഗ് ധനമന്ത്രിയായി വന്ന അന്ന് മുതല്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ്. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ക്ലിന്റണ്‍, ഇപ്പോഴത്തെ പ്രസിഡന്‍റ് ബരാക്‌ ഒബാമ എന്നിവരും മറ്റു യു. എസ് ഉദ്ദ്യോഗസ്തരും ഇതിനു വേണ്ടി മാത്രം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. വാള്‍ മാര്‍ട്ട്‌ ഇന്ത്യയില്‍ കണ്ണുവെച്ച്‌ പ്രധാന മന്ത്രിയെ കൂട്ടുപിടിച്ച് നടത്താന്‍ ഉദ്ദേശിക്കുന്ന കച്ചവടത്തെ ഇത്രയും കാലം ഒരു പരിധി വരെ ഇടതുപക്ഷം പ്രതിരോധിച്ചു പോന്നു. എന്നാല്‍ കോണ്‍ഗ്രസ് ഭൂരിപക്ഷമാകുന്ന ഏതു സാഹചര്യത്തിലും ഈ കച്ചവടം നടക്കുമെന്ന് ഉറപ്പാണ്‌. 


അതിപ്പോള്‍ നടപ്പിലായി, പ്രാദേശിക പാര്‍ട്ടികളെ വശത്താക്കി മന്‍മോഹന്‍സിങ് തന്റെ മോഹങ്ങള്‍ സാധിപ്പിച്ചിരിക്കുന്നു സ്വതന്ത്ര വിപണി തുറന്നുകൊടുക്കുക എന്ന മുതലാളിത്ത ആശയത്തെ എങ്ങിനെയെങ്കിലും നടപ്പിലാക്കുവാനുള്ള തന്ത്രപ്പാടിനിടയില്‍ നമ്മുടെ പ്രധാനമന്ത്രിയും കൂട്ടരും സാധാരണക്കാരെയും നാടിനെയും പൂര്‍ണ്ണമ്മയും മറന്നു കളഞ്ഞു എന്നതാണു വസ്തുത. ഇന്ത്യയിലെ ചെറുകിട ചില്ലറ വ്യാപാര മേഖല ആഗോളീകരിക്കുക എന്നത് കൊണ്ട് ഇവര്‍ അര്‍ത്ഥമാക്കുന്നത് കുത്തക കമ്പനികള്‍ക്കായി വാതില്‍ തുറന്നിടുക എന്നതാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് ഏറെ ആഘാതം സൃഷ്ടിക്കാവുന്ന ഈ നയത്തെ നമ്മുടെ ഭരണ കര്‍ത്താക്കള്‍ തന്നെ അനുകൂലിക്കുന്നു. 2010 ലെ കണക്ക് പ്രകാരം ഏതാണ്ട് 14000 കോടി രൂപയുടെ ക്രയവിക്രയം ചില്ലറ വ്യാപാരത്തിലൂടെ നടന്നു കഴിഞ്ഞു എന്നാണ്. ഇതിനകം തന്നെ വിവിധ തന്ത്രങ്ങളിലൂടെ ചെറുകിട ചില്ലറ വ്യാപാര മേഖലയുടെ മൂന്നു ശതമാനത്തിലധികം കുത്തക കമ്പനികളുടെ നിയന്ത്രണത്തില്‍ ആയിക്കഴിഞ്ഞു ബിനാമി വഴിയും മറ്റു സ്രോതസ്സുകള്‍ ഉപയോഗിച്ചും നിരന്തരം ഇന്ത്യന്‍ വിപണിയെ കയ്യടക്കി ലാഭം കൊയ്യാന്‍ തയ്യാറായി നില്‍ക്കുന്ന ഈ കുത്തക കമ്പനികള്‍ക്ക് വേണ്ടിയാണ് ഇന്ത്യന്‍ പ്രധാന മന്ത്രി വാദിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ചെറുകിട വ്യാപാര മേഖല ഒരു സുരക്ഷിത വിപണിയാണ് എന്നുമാത്രമല്ല വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തില്‍ കടപുഴകി വീഴാവുന്ന പല ബഹുരാഷ്ട്ര കുത്തക കമ്പനികളുടെയും പ്രതീക്ഷയാണ് ഇന്ത്യന്‍ വിപണി. ഇന്ത്യയിലെ തന്നെ കുത്തക കമ്പനികള്‍ ഈ രംഗത്തേക്ക് ശക്തമായി തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. കെട്ടിപ്പൊക്കിയ ഊഹക്കച്ചവടം തലയ്ക്കു വലിയ ഭാരമായി നില്‍ക്കുമ്പോള്‍ അവര്‍ക്കും പ്രതീക്ഷ ചെറുകുട വിപണി തന്നെയാണ്. ഇതിലൂടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തങ്ങളുടെ നിയന്ത്രണത്തില്‍ ആക്കുക എന്ന ഗൂഡലക്ഷ്യത്തെ ചെറുതായി കണ്ടുകൂടാ. നിലവില്‍ ചെറുകിട വ്യാപാര-വ്യവസായ മേഖല സാധാരണക്കാരില്‍ ചുറ്റിപറ്റി പന്തലിച്ചു കിടക്കുന്നതാണ്. 


നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ചെറുകിട സംരംഭങ്ങള്‍ വഴി സാധാരണക്കാരായ ജനങ്ങളിലേക്ക് ഇതിന്റെ ലാഭ വിഹിതം പങ്കിടപ്പെടുന്നു. കേന്ദ്രം ഒരു കോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറയുമ്പോളും ഈ പങ്കിടല്‍ സാധ്യമാകില്ല. പകരം ജനങ്ങള്‍ക്ക്‌ തൊഴില്‍ വേതനം മാത്രം നല്‍കപ്പെടുമ്പോള്‍ ലാഭ വിഹിതം മുഴുവന്‍ ഒന്നോ രണ്ടോ കുത്തക കമ്പനികള്‍ മാത്രമായിരിക്കും. ഈ മുഖ്യ ലഭോക്താവ് മറ്റാരുമല്ല വിപണിയെ ആദ്യം കയ്യടക്കുന്ന ഏതെങ്കിലും കുത്തക കമ്പനികളാവും. ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ പ്രലോഭനങ്ങളെ മറികടക്കാനുള്ള കഴിവില്ലയ്മയെ ഇവര്‍ ചൂഷണം ചെയ്യും. മികച്ച പരസ്യ തന്ത്രങ്ങളിലൂടെ സാധാരണക്കാരെ ആകര്‍ഷിക്കുവാനും, ഒരു ഉപഭോക്താവ് മാത്രമായി ചുരുക്കി കൊണ്ടുവരാനും എളുപ്പത്തില്‍ കുത്തക കമ്പനികള്‍ക്ക് സാധിക്കും. ഇതിന്‍റെ ആദ്യ ചുവടുകള്‍ നമുക്കിടയില്‍ വ്യാപിച്ചു കഴിഞ്ഞു. ഇന്ന് ഷോപ്പിംഗ്‌ എന്നത് സാധാരണക്കാരന് പോലും ഇന്ന് ഹോബിയായി മാറിയത്‌ അതിനാലാണ്. ലാഭത്തിന്റെ ഒരു ശതമാനം പോലും വരാത്ത സമ്മാന മഴയില്‍ ആകൃഷ്ടരായി നാം ഈ ഷോപ്പിംഗ്‌ സംസ്കാരത്തെ അറിയാതെ പ്രോത്സാഹിപ്പിക്കുമ്പോള്‍ പെട്ടിക്കട നടത്തി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഒരാളുടെ ജീവിതം നാമറിയാതെ ഇല്ലാതായികൊണ്ടിരിക്കുകയാണ്. ഇങ്ങനെ ഒട്ടനവധി ജീവിതങ്ങളെ മുരടിപ്പിക്കുന്ന 'ഒരു കുടക്കീഴില്‍ എല്ലാമെന്ന' മുതലാളിത്ത ആശയം എളുപ്പത്തില്‍ ആകര്‍ഷിക്കുന്ന ഒന്നായതിനാല്‍ ആരും ഈ കെണിയില്‍ വേഗത്തില്‍ വീഴും. 

അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ‍ചെറുകിട വ്യാപാര മേഖലയിലെ ബഹുരാഷ്ട്ര കുത്തകകളുടെ പങ്കാളിത്തം നടപ്പിലാകുന്നതോടെ നമ്മുടെ ഗ്രാമങ്ങളില്‍ പോലും വലിയ ഷോപ്പിംഗ്‌ മാളുകള്‍ ഉണ്ടാകും. ഇതിനെയും വികസനമായി കാണുന്നവര്‍ ചെറുകിട കച്ചവടക്കാരന്‍റെ തകര്‍ച്ച കാണാത്തവരോ, കണ്ടില്ലെന്നു നടിക്കുന്നവരോ ആണ്. ചെറുകിട വ്യാപാരം മുഴുവനായി കുത്തകകളുടെ നിയന്ത്രണത്തില്‍ ആകുന്നതോടെ വിപണിയിലെ വില നിയന്ത്രണവും അവരുടെ കൈകളിലാകും. പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ നിയന്ത്രണം അതാത് കമ്പനികള്‍ക്ക് നല്‍കിയതോടെ ഉണ്ടായ വ്യത്യാസം നാം തിരിച്ചറിഞ്ഞതാണ്. ഉത്‌പന്നങ്ങള്‍ക്ക് കൃത്രിമക്ഷാമം സൃഷ്ടിച്ച് വില വര്‍ദ്ധനവ്‌ ഉണ്ടാകാന്‍ ഇവര്‍ക്ക് എളുപ്പം കഴിയും.
നിലവിലെ പരസ്പരം സഹകരിച്ചു കൊണ്ടുള്ള സാമൂഹികാന്തരീക്ഷത്തില്‍ ചെറുകിട വ്യാപാരത്തെ ആശ്രയിക്കുന്ന സാധാരണക്കാരന്‍റെ ജീവിതത്തെ ബാധിക്കുന്ന തരത്തില്‍ നമ്മുടെ വിപണിയുടെ സ്വഭാവം മാറ്റപ്പെടാം. അങ്ങനെ സംഭവിച്ചാല്‍ നിലവിലെ സാമൂഹിക സമ്പര്‍ക്കം നിലനിര്‍ത്തുന്ന പാരസ്പര്യവും വിശ്വാസവും തകരും അത് സമൂഹത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കും. ഈ പാരസ്പര്യവും ആത്മബന്ധവും നിലനിര്‍ത്താല്‍ ഈ ആഗോള കുത്തകള്‍ക്ക് സാധിക്കുകയില്ല എന്ന് മാത്രമല്ല ജനതയോടുള്ള സാമൂഹിക പ്രതിബദ്ധത ഇവര്‍ക്കുണ്ടാവാന്‍ സാധ്യതയുമില്ല. വലിയ കേട്ടിട സമുച്ചയങ്ങളും ഷോപ്പിംഗ്‌ മാളുകളുമാണ് വികസനത്തിന്‍റെ മുഖമെന്ന് തെറ്റിദ്ധരിക്കപെട്ട ഒരു ജനതയ്ക്ക് മീതെയാണ് ഭരണകൂടം ഇത്തരം നയങ്ങള്‍ വിതറുന്നതെന്ന ഭയാനകമായ വസ്ഥയെ തിരിച്ചറിയാനുള്ള രാഷ്ട്രീയ ബോധം ഇനിയും നമ്മളില്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. ഒരു നയം രൂപീകരിക്കുമ്പോള്‍ സാധാരണ ജനപക്ഷത്തെ അവഗണിക്കുകയും വന്‍കിട മുതലാളിത്ത കമ്പനികളുടെ താല്പര്യത്തെ വേണ്ടവിധം സംരക്ഷിക്കുകയും ചെയ്യുന്ന ഇന്നത്തെ ഭരണകൂടം ഇന്ത്യയെ തന്നെ ഒറ്റിക്കൊടുക്കുകയാണ് ചെയ്യുന്നത്. "ഒരു നയം സംബന്ധിച്ച് സംശയം വരികയാണെങ്കില്‍ ആ നയം ഏറ്റവും ദരിദ്രനായ മനുഷ്യനെ എങ്ങനെ ബാധിക്കും എന്നുനോക്കി തീരുമാനമെടുക്കുക" എന്ന് പറഞ്ഞ ഗാന്ധിജിയുടെ അനുയായികള്‍ തന്നെയാണോ ഈ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ മുന്നില്‍ മുട്ടുമടക്കി നില്‍ക്കുന്നത്? ഇതാണോ മന്മോഹന്‍ സിംഗ് സാമ്പത്തിക നയങ്ങള്‍ക്ക് മാനുഷിക മുഖം നല്‍കുമെന്ന് പറഞ്ഞതിന്‍റെ അര്‍ത്ഥം‌? ഇത് സാധാരണക്കാരന്‍റെയോ ദരിദ്രന്‍റെയോ മുഖമല്ലെന്നും കോട്ടും സ്യൂട്ടുമണിഞ്ഞ മുതലാളിത്തത്തിന്‍റെ മുഖമാണെന്നും ഈ ഭരണകൂടം വീണ്ടും വീണ്ടും തെളിയിക്കുകയാണ്. മുതലാളിത്തത്തെ തൃപ്തിപ്പെടുത്താനുള്ള വ്യഗ്രതയില്‍ സാധാരണക്കാരായ ജനങ്ങളെ പാടെ മറക്കുന്നു. ഭയപ്പെടുത്തുന്ന ഒട്ടനവധി തീരുമാനങ്ങള്‍ ഈ സര്‍ക്കാരില്‍ നിന്നും ഉണ്ടായി. ആഗോളവല്‍ക്കരണത്തിന്‍റെ ഭയാനകമായ നയങ്ങളെ ഭരണകൂടം തന്നെ പ്രോത്സാഹനം നല്‍കുമ്പോള്‍ ജനങ്ങള്‍ വലയുമെന്നതിനു തെളിവാണ് ഗാട്ട്, ആണവ കരാറുകളും ഒപ്പിട്ടപ്പോള്‍ നാം കണ്ടത്ത്. ലക്ഷക്കണക്കിന് കര്‍ഷകരുടെ ആത്മഹത്യക്ക് വഴിവെച്ച ഗാട്ട് കരാറും, ഇന്ത്യയുടെ സമ്പത്തിനും പ്രകൃതിക്കും മനുഷ്യര്‍ക്കും ഒരുപോലെ നാശം വിതക്കുന്ന ആണവ കരാറും ഇതേ ഭരണ നേതൃത്വങ്ങള്‍ തന്നെ ജനതയ്ക്കു തലയില്‍ കേട്ടിവെച്ചത്. ഫുക്കുഷിമയിലെ ദുരന്തമൊന്നും മനസിലാക്കാതെ കൂടംകുളം ആണവനിലയത്തിനായി വാദിക്കുന്നതും ഇവര്‍ തന്നെ. രണ്ടാം ഹരിത വിപ്ലവത്തിന് തയ്യാറാവാന്‍ പറഞ്ഞതും ഇതേ പ്രധാനമന്ത്രി തന്നെ. ഈ സമയം ഒന്നാം ഹരിത വിപ്ലവത്തിന്‍റെ ഗുണഭോക്താക്കള്‍ ആരായിരുന്നെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. രാസവള കമ്പനികളും കീടനാശിനി കമ്പനികളും ലാഭം വര്‍ദ്ധിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ കര്‍ഷകര്‍ ദിനംപ്രതി ദുരിതത്തില്‍ നിന്നും കൂടുതല്‍ ദുരിതത്തിലേക്ക് നയിക്കപെടുകയാണ് ഉണ്ടായത്‌. ഒന്നാം ഹരിത വിപ്ലവത്തിന്റെ പോരായ്മകള്‍ ചര്‍ച്ച ചെയ്യാതെ വീണ്ടും കുത്തക കമ്പനികള്‍ക്ക് പുതിയ പദ്ധതികള്‍ ഉണ്ടാകുകയാണ്. നമ്മുടെ കാര്‍ഷിക മേഖല തകര്‍ന്നതോടെയാണ് തൊഴിലില്ലായ്മ വര്‍ദ്ധിച്ചതും കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കാന്‍ തുടങ്ങിയതും. ഗാട്ട് കരാറും പേറ്റന്റ് നിയമങ്ങളും മുതലാളിത്ത താല്പര്യത്തിന് അനുസരിച്ച് നടപ്പിലാക്കിയത്‌ പോലെ സ്വതന്ത്ര വിപണി തുറന്നു കൊടുത്ത്‌ ചെറുകിട വ്യാപാര മേഖലയെ കൂടി ആഗോള താല്പര്യങ്ങള്‍ക്ക് അനുസരിച്ച് മാറ്റിയെടുക്കുവാനാണ് നമ്മുടെ പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് അഹോരാത്രം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

 സഖ്യകക്ഷികളുടെ എതിര്‍പ്പുകള്‍ മറികടക്കനാവാതെ താല്‍കാലികമായി ഇതിനെ മാറ്റി വെച്ച് എങ്കിലും ഇപ്പോഴും ഈ ബില്‍ അതി ശക്തിയായി തിരിച്ചുവരാം. ഇപ്പോള്‍ എതിര്‍ക്കുന്ന പ്രാദേശിക പാര്‍ട്ടികളായ സഖ്യ കക്ഷികള്‍ക്ക് തക്കതായ സ്ഥാനമാനങ്ങള്‍ നല്‍കിയാല്‍ അവര്‍ ഒത്തു തീര്‍പ്പുകള്‍ക്ക് വഴങ്ങിയേക്കാം. ആണവ കരാറിന്‍റെ സമയത്തും അതു തന്നെയാണല്ലോ സംഭവിച്ചത്. വലിയ മീനുകള്‍ ചെറിയ മീനുകളെ തിന്നു തീര്‍ക്കട്ടെ എന്ന് തന്നെയാണ് ഇതിനര്‍ത്ഥം. അതിന് നമ്മുടെ ഭരണകൂടം തന്നെ ഒത്താശ ചെയ്തു കൊടുക്കുകയാണ്. ഇത്തരം നയങ്ങള്‍ മൂലമുണ്ടാകുന്ന ദുരിതങ്ങള്‍ പേറുന്നത് സാധാരണക്കാരായ ജനങ്ങള്‍ ആണെന്ന സത്യം നമ്മുടെ ഭരണാധികാരികള്‍ മറക്കുന്നു. ഇത് തിരിച്ചറിയാനുള്ള രാഷ്ട്രീയം നമുക്കുണ്ടായില്ലെങ്കില്‍ വരും നാളുകള്‍ കൂടുതല്‍ കറുത്തതായിരിക്കും.

മനുഷ്യാവകാശം



ടി.കെ.ഉണ്ണി


ഡിസംബർ 10

ലോകമനുഷ്യാവകാശദിനം..

കേൾക്കാൻ രസമുള്ള വാക്ക്

ലോകമെങ്ങും മുഴങ്ങുന്ന വാക്ക്

ഒട്ടും വിലയില്ലാത്ത വാക്ക്

വിലങ്ങിട്ടു വിലക്കുന്ന വാക്ക്

വലിയവന്റെ വായിലെ വിടുവാക്ക്

പൊതുജനത്തിനില്ലാത്ത അവകാശം

പ്രഭുക്കളിൽ ചിലർക്കുള്ള അവകാശം

അവകാശമുള്ളവർ മാത്രം മനുഷ്യർ!

വമ്പുള്ളവനും കൊമ്പുള്ളവനുമെല്ലാം

അവകാശി, മനുഷ്യാവകാശി.!

അവർക്കാഘോഷിക്കാൻ ഒരു ദിനം!

മണ്ണും വിണ്ണും അന്നവുമില്ലാത്തവന്‌

മൃഗങ്ങളായിപ്പോലും ഗണിക്കപ്പെടാത്തവന്‌

എന്തവകാശം, എന്തിന്റെ അവകാശം.!

അവകാശങ്ങളെല്ലാം തമ്പുരാനും ഏമാനും

മറ്റുള്ളവർക്കെല്ലാം സൗജന്യങ്ങൾ.!

ലോകതമ്പുരാന്റെ സൗജന്യങ്ങളനവധി

ചെകുത്താന്റെ സൗജന്യപ്പെരുമ്പറയും

കുട്ടിരാക്ഷസരുടെ സമ്മാനപ്പെരുമഴയും

ബോംബായും വെടിയുണ്ടയായും രാസ

മാലിന്യങ്ങളായും ആണവവാണങ്ങളായും

മൊത്തമായും ചില്ലറയായും ചിക്കനായും

എയ്ഡ്സായും ന്യൂട്രിനോയും പിന്നെ

ന്യൂഡിൽസായും സഹതാപമായും

കരുണയായും സാക്ഷാൽ ദൈവമായും

പ്രത്യക്ഷപ്പെട്ട് തീറ്റിപ്പോറ്റുന്നത് ഈ

മനുഷ്യാവകാശത്തെളിച്ചത്തിലല്ലോ.!

അത് തുടരുമെന്ന പ്രതിജ്ഞ പുതുക്കലല്ലോ

ഇന്നിന്റെ മനുഷ്യാവകാശ സുദിനം.!

ഇവർക്ക് നമോവാകമേകൂ സോദരരെ

ഇവരല്ലോ മനുഷ്യാവകാശ സംരക്ഷകർ.!

ഇല്ലാത്ത മനുഷ്യാവകാശത്തിന്റെ

അപ്പോസ്തലന്മാർ.!

========

I Wish…




 Geetha Munnurcode 

You
Lend the life and lust
Of your eyes
To look at things
Penetrate, dig out
Assimilate and absorb
Then reflect into a stream
May as a brilliance it spread!

You
Open up, expose
The itching diaphragm
Of your ears to
The vibrant waves a-new
Let those resonate
Into the heart, may it leap!

You
Leave what attained
To storm the brains;
But, do protect the scalp
That shelters the huge inspirations
Shacking your head;
Like a gallant black hole
 May it suck what comes on the way;
Then denser,  may it sink…!
The invisible face of nature
Be it cast on the inner screen.

You
Revive the spirits
Let your head radiate
The luminescence into
Your tongue,
Flash those as
The words fused with
Tenderness and brilliance;
To the world to glow and rejoice!

May your hands and heels
Exhilarate, and then accelerate
With a love spilling heart
And tremendous goodwill
That would back you up.
May the imprints of your existence
Prove immortal .

തുള്ളി




           ഗീത മുന്നൂര്‍ക്കോട് -

   

ഇല്ലുള്‍ വലിയാനകത്തോട്ട് 

ആവിയായ് മറയാന്‍ 


കത്തും കരളിലെന്‍ 


കാരിരുമ്പുരുക്കം !



പോങ്ങുവതെങ്ങിനെ 

മൂര്‍ദ്ധാവിലെന്‍ 


സിരകള്‍ പുകയുകയല്ലോ;


ചിന്താക്കുഴപ്പം !



ഊറുവാനാകില്ല 


എന്‍ മിഴികളില്‍ 


നോട്ടപ്പകപ്പിന്‍ 


ഹരണക്കുരുക്ക് !



പടിയിറങ്ങാനാകുമോ 


വാക്കായ്, വായ്ക്കകം 


വരണ്ട നാക്കില്‍ 


ചൊറിയും ദുരന്തം !



ഒരേ വഴി 


എന്റെ തൂലിക -


വിരല്‍ കൊര്‍ത്തിരിപ്പൂ 


തണുപ്പും തുള്ളിച്ചു 


കാത്തിരിപ്പൂ മഷിത്തുള്ളി !


ഉടഞ്ഞവസ്ഥാന്തരം പൂണ്ടൊരു 


കവിതയാകാം; 


സുഖദം, ശീതളം!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...