18 Dec 2014

ആസ്സാമിനു കുറുകെ, ബുള്ളറ്റിൽ

സുനിൽ എം എസ്



കാശിരംഗ എക്സ്പ്രസ്സ് മേഗ്വാഹാട്ടീ കേലിയേ ഏക് ഫസ്റ്റ് ക്ലാസ്സ് റിസർവ് കർനാഹെ. ഉസീ ഗാഡീകേ ബ്രേക്ക്‌വാൻ മേ ഏക് ബുള്ളറ്റ് മോട്ടോർസൈക്കിൾ ലേ ജാനാ ഭി ഹെ.” ടിക്കറ്റ് കൌണ്ടറിലെ ഗ്രില്ലിനിടയിലൂടെ പറഞ്ഞു. സ്ഥലം ആസ്സാമിലെ ജോർഹാട്ട് റെയിൽ‌വേ സ്റ്റേഷൻ. കാലം മൂന്നു പതിറ്റാണ്ടു മുൻപ്.

മോട്ടോർസൈക്കിൾസ്റ്റേഷൻ മാസ്റ്റർ സേ മിലോ”. ചുമലിന്റെ മുകളിലൂടെ പുറകിലേയ്ക്കു ചൂണ്ടിക്കൊണ്ട് ബുക്കിംഗ് ക്ലാർക്കു നിർദ്ദേശിച്ചു.

പ്ലാറ്റ്ഫോമിലൂടെ സ്റ്റേഷൻ മാസ്റ്ററുടെ മുറിയിലേയ്ക്കു കടന്നു. അകത്ത് സ്റ്റേഷൻ മാസ്റ്ററുണ്ട്. ശബ്ദം കേട്ട് അദ്ദേഹം തിരിഞ്ഞു നോക്കി.

കണ്ടു പരിചയമുള്ളയാളാണു സ്റ്റേഷൻ മാസ്റ്റർ. ഞാൻ താമസിയ്ക്കുന്ന വാടകവീടിനു ചുറ്റും ബംഗാളികളുടെ നിരവധി വീടുകളുണ്ട്. അവയിലൊന്നിലാണ് ഇദ്ദേഹം താമസിയ്ക്കുന്നത്. ഇടയ്ക്കിടെ കാണാറുണ്ട്. ഇടക്കാലത്തെന്നോ തമ്മിൽക്കാണുമ്പോഴൊക്കെ ചിരിയ്ക്കാനും തുടങ്ങിയിരുന്നു.

ആപ് ജാ രഹേ ഹെട്രാൻസ്ഫർ മിൽ ഗയാ?” ആവശ്യം അറിയിച്ചപ്പോൾ സ്റ്റേഷൻ മാസ്റ്റർ ചോദിച്ചു.

ട്രാൻസ്ഫർ ഓർഡർ എത്തിയിരുന്നില്ല. എങ്കിലും രണ്ടോ മൂന്നോ ആഴ്ചയ്ക്കകം ആസ്സാമിലെ ജോർഹാട്ടിൽ നിന്ന് കേരളത്തിലേയ്ക്കു ട്രാൻസ്ഫർ ചെയ്തുകൊണ്ടുള്ള ഓർഡർ വരും എന്ന പ്രതീക്ഷയുണ്ട്. ഓർഡർ വന്നാൽ ഒന്നു രണ്ടാഴ്ചയ്ക്കകം സ്ഥലം വിടേണ്ടി വരും. ഓർഡർ വന്ന ശേഷം റിസർവ്വു ചെയ്യാമെന്നു വച്ചാൽഅന്ന് സീറ്റൊട്ടു കിട്ടുകയുമില്ല. റിസർവ്വേഷനില്ലാതുള്ള യാത്ര നരകതുല്യമായിരിയ്ക്കും. നോർത്ത് ഈസ്റ്റിൽ നിന്നാകുമ്പോൾ പ്രത്യേകിച്ചും.

ഏകദേശം ഒരു മാസം കഴിയുമ്പോൾ യാത്ര ആരംഭിയ്ക്കേണ്ടി വരും എന്ന കണക്കുകൂട്ടലനുസരിച്ച് രണ്ടും കൽപ്പിച്ച് റിസർവ്വേഷൻ നടത്താൻ തീരുമാനിച്ചു. തീരുമാനം ഭാഗികമായി നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. അതായത്ഗ്വാഹാട്ടിയിൽ നിന്ന് എറണാകുളത്തേയ്ക്കുള്ള 3332 കിലോമീറ്റർ യാത്ര ഗ്വാഹാട്ടിയിൽ നിന്നു നേരിട്ടുള്ള ട്രെയിനിൽ റിസർവ്വു ചെയ്തു കഴിഞ്ഞു എന്നർത്ഥം. ഇനി ജോർഹാട്ടിൽ നിന്ന് ഗ്വാഹാട്ടിയിലേയ്ക്കുള്ള യാത്രയാണു റിസർവ്വു ചെയ്യാൻ ബാക്കിയുള്ളത്. റെയിൽ മാർഗ്ഗവും റോഡു മാർഗ്ഗവും ജോർഹാട്ടിൽ നിന്ന് ഗ്വാഹാട്ടിയിലേയ്ക്കെത്താം. റെയിൽമാർഗ്ഗമാണെങ്കിൽ 376 കിലോമീറ്റർ. റോഡു മാർഗ്ഗമാണെങ്കിൽ 306 കിലോമീറ്റർ മാത്രം.

സ്കെയിൽ ടൂ മാനേജർമാർക്ക് പറന്നു” പോകാനുള്ള അനുവാദമുണ്ടായിരുന്നതുകൊണ്ട് ജോർഹാട്ടിൽ നിന്ന് നേരേ കൊൽക്കത്തയ്ക്കും അവിടുന്ന് ചെന്നൈയിലേയ്ക്കും ചെന്നൈയിൽ നിന്ന് കൊച്ചിയിലേയ്ക്കും പറന്നു പോകാവുന്നതാണ്. ഫ്ലൈറ്റിൽ ജോർഹാട്ടിൽ നിന്നു കൊൽക്കത്തയ്ക്ക് രണ്ടു മണിക്കൂറും ഏതാനും മിനിറ്റും മാത്രമേ വേണ്ടൂ. ഏതാണ്ടത്ര തന്നെ സമയം കൊൽക്കത്തയിൽ നിന്നു ചെന്നൈയ്ക്കും അതിന്റെ പകുതി സമയം കൊച്ചിയ്ക്കും. ആകെ അഞ്ചരഅങ്ങേയറ്റം ആറു മണിക്കൂർ. ഈ ദൂരം മുഴുവനും ട്രെയിനിലാണു യാത്രയെങ്കിൽ അതിന്റെ പന്ത്രണ്ടിരട്ടിയിലേറെ വേണം. അതായത് മൂന്നു ദിവസത്തിൽ കുറയാതെ.

ആറു മണിക്കൂർ കൊണ്ടു പറന്നെത്താനുള്ള’ സൌകര്യമുണ്ടായിട്ടും എന്തിന് മൂന്നു ദിവസത്തിലേറെ വേണ്ടി വരുന്ന ട്രെയിൻ യാത്ര ചെയ്യുന്നു?

ന്യായമായ ചോദ്യം. ഉത്തരം ലളിതമാണ്: എന്റെ കൂടെ ആമിയുണ്ട്.

ആരെങ്കിലും തെറ്റിദ്ധരിയ്ക്കുന്നതിനു മുൻപേ വിശദീകരിച്ചേയ്ക്കാം. ആമി ഒരു വനിതയല്ല. പുരുഷനുമല്ല. എന്റെ പുത്തൻ ബുള്ളറ്റ് മോട്ടോർസൈക്കിളിനു ഞാൻ കൊടുത്ത ഓമനപ്പേരാണ് ആമി. അതിന്റെ രജിസ്ട്രേഷൻ നമ്പർ ഏ എം ഈ യിൽ തുടങ്ങിയതു കൊണ്ട് ഞാനതിനെ ആമി എന്നു വിളിയ്ക്കുന്നു. ആമിയ്ക്ക് പ്രായം കേവലം രണ്ടു മാസം മാത്രം. പതിനെണ്ണായിരം രൂപയുടെ ലോണെടുത്തു വാങ്ങിയ എന്റെ പുന്നാരഓമന ബുള്ളറ്റ്.

വണ്ടി വാങ്ങാൻ ചെന്നപ്പോൾ പുതിയ മൂന്നു വണ്ടികൾ നിരന്നിരിയ്ക്കുന്നു. ഏതു വേണമെങ്കിലും എടുത്തോളൂ. ഡീലർ പറഞ്ഞു. മൂന്നിലും അര ലിറ്റർ വീതം പെട്രോളൊഴിപ്പിച്ചു. മൂന്നിന്റേയും ഓയിൽ ചെക്കു ചെയ്തു. ഒരെണ്ണം ചവിട്ടി സ്റ്റാർട്ടാക്കി. ലോഹങ്ങൾ തമ്മിലുരയുന്ന ശബ്ദം. ഒരു തരം ബഹളം തന്നെ. എനിയ്ക്കിഷ്ടമായില്ല. അടുത്തതും സ്റ്റാർട്ടാക്കി. വീണ്ടും ബഹളം. ഇഷ്ടപ്പെട്ടില്ല.

മൂന്നാമത്തേതിന്റെ അടുത്തു ചെന്നു. ഒരൊറ്റച്ചവിട്ടിനു സ്റ്റാർട്ടായി. പതിഞ്ഞ സ്വരം. പ്രൌഢഗംഭീരം. ലവ് അറ്റ് ഫസ്റ്റ് സൈറ്റ്. പ്രണയിച്ചു പോയി അവളെ.

ആസ്സാമിലൂടെ തലങ്ങും വിലങ്ങും ആറായിരം കിലോമീറ്റർ സഞ്ചരിയ്ക്കുക കൂടി ചെയ്തു കഴിഞ്ഞപ്പോൾ അവളില്ലാതെ ജീവിതമില്ല എന്ന തീരുമാനമെടുത്തുപോയി! സുഖമായി പറക്കാനുള്ള അവസരം അവൾക്കു വേണ്ടി ത്യജിച്ചു. അവളെ ജോർഹാട്ടിൽ നിന്ന് ട്രെയിനിൽ ഗ്വാഹാട്ടിയിലെത്തിയ്ക്കണം. അവിടുന്നു നേരിട്ടുള്ള ട്രെയിനിൽ എറണാകുളത്തെത്തിയ്ക്കണം. മലയാളമണ്ണിൽ കാലുകുത്തിയ ശേഷം റോഡിലൂടെ രാജകീയമായി നാൽപ്പത്തഞ്ചു കിലോമീറ്റർ ഓടിച്ചു വീട്ടിലെത്തണം. ഇതാണു പ്ലാൻ.

ട്രെയിൻ മേ ബൈക്ക് ചോരി ഹോ ജായെഗി. ആപ് ചലാക്കെ ജായിയേ.” ബൈക്ക് ട്രെയിനിൽ കൊണ്ടു പോയാൽ അതു മോഷ്ടിയ്ക്കപ്പെടും. റോഡിലൂടെ ഓടിച്ചുകൊണ്ടു പോകുകയാണു നല്ലത്. പറയുന്നത് ഇന്ത്യൻ റെയിൽ‌വേയുടെ ഒരു സ്റ്റേഷൻ മാസ്റ്റർ.

നടുങ്ങിഅതു കേട്ടപ്പോൾ. ആമിയെ ആസ്സാമിൽത്തന്നെ ഉപേക്ഷിയ്ക്കേണ്ടി വരുമോ?

മുന്നൂറ്റിച്ചില്വാനം കിലോമീറ്റർ ഓടിയ്ക്കുക ബുദ്ധിമുട്ടാണ്. വണ്ടിയും കേടാകും. ഞാൻ പറഞ്ഞു.

സാരേ ബുള്ളറ്റ്‌വാലേ ഗ്വാഹാട്ടി ചലാക്കെ ജാത്തേ ഹെ ഔർ ആത്തേ ഹെ. ഉസ്മേ മുശ്കിൽ ക്യാ ഹെ?” സ്റ്റേഷൻ മാസ്റ്റർ നിസ്സാരമട്ടിൽ പറഞ്ഞു.

ബൈക്ക് നയാ ഹെ.” പുതിയ ബൈക്ക്. വൈകുന്നേരത്തെ തുടച്ചു മിനുക്കൽ അത്താഴത്തേക്കാൾ പ്രധാനം. ആമിയോട് മുന്നൂറ്റേഴു കിലോമീറ്റർ ഓടാൻ പറയാൻ ചങ്കു നോവും.

ബുള്ളറ്റ് നയാ ഹെ നആസാനീ സേ ചലേഗാ. നുക്സാൻ കുഛ് നഹി ഹോഗാ.” പുതിയ ബുള്ളറ്റാണെങ്കിൽ ഒരു കുഴപ്പവും ഉണ്ടാവില്ലെന്ന്! എനിയ്ക്കാണെങ്കിൽ പുതിയതായതുകൊണ്ടാണ് കുഴപ്പം. പഴയ പന്നാസായിരുന്നെങ്കിൽ എന്തു വേണമെങ്കിലും ആകാമായിരുന്നു.

ഈയിടെയെങ്ങാൻ മോഷണം നടന്നിട്ടുണ്ടോഞാൻ ഒരു ശ്രമം കൂടി നടത്തി നോക്കി.

ധാരാളം. ഹറ് ദിൻ ചോരീ ഹോത്തീ രഹത്തീ ഹെ. ദിവസേന മോഷണം നടക്കുന്നത്രെ. വഴിയിൽ കുഴപ്പം പിടിച്ച കുറേയേറെ സ്ഥലങ്ങളുണ്ട്. ദിഫുദിമാപ്പൂർഹോജൈലംഡിംഗ്ഛാപ്പർമുഖ്ജാഗിറോഡ്. ഇവിടൊക്കെ ആളുകൾ ട്രെയിൻ ഇടയ്ക്കു നിർത്തിച്ച്ബ്രേക്ക്‌വാൻ കുത്തിത്തുറന്ന് സാധനങ്ങൾ മോഷ്ടിയ്ക്കുന്നു. പുതിയ ബുള്ളറ്റ് വെറുതേ കളയണോഇൻഷൂറൻസ് തുക കിട്ടാൻ കൊല്ലങ്ങളെടുക്കും. ആപ് ക്യാ കരേംഗേ?

ഇതൊക്കെ പോലീസു കാണാറില്ലേ?

വോ ലോഗ് ഭി ഇസ്മേ ശാമിൽ ഹെ. അവർക്കും മോഷണത്തിൽ പങ്കുണ്ടെന്ന്.

നിരാശയോടെയാണെങ്കിലും സ്റ്റേഷന്‍മാസ്റ്ററോടു നന്ദി പറഞ്ഞു മടങ്ങിപ്പോന്നു. ആമിയുടെ രക്ഷയ്ക്കു വേണ്ടിയാണല്ലോ അദ്ദേഹം ഉപദേശങ്ങൾ തരാൻ മിനക്കെട്ടത്.

അക്കാലത്ത് പശ്ചിമബംഗാളിൽ നിന്നും ബീഹാറിൽ നിന്നുമുള്ള ബ്രോഡ്ഗേജ് ഗ്വാഹാട്ടിയിൽ വന്നവസാനിച്ചിരുന്നു. ഗ്വാഹാട്ടി മുതൽ കിഴക്കോട്ട്ജോർഹാട്ട്തിൻസുക്കിയദിബ്രുഗഢ്സിൽച്ചാർ ഈ സ്ഥലങ്ങളിലേയ്ക്കെല്ലാം മീറ്റർ ഗേജായിരുന്നു. മിയ്ക്കയിടങ്ങളിലും ഒറ്റ ലൈൻ മാത്രം. അതുകൊണ്ടു തന്നെ വണ്ടികളും കുറവ്. ജോർഹാട്ടിലേയ്ക്ക് ആകെക്കൂടി രണ്ടേ രണ്ടു വണ്ടികൾ മാത്രമാണ് വന്നുകൊണ്ടിരുന്നത്. ഒന്ന് മുൻ പറഞ്ഞ കാശിരംഗ എക്സ്പ്രസ്സും മറ്റേത് മറിയാനി-ജോർഹാട്ട്-ഫർക്കേറ്റിംഗ് പാസ്സഞ്ചറും.

ജോര്‍ഹാട്ടിൽ നിന്ന് ഗ്വാഹാട്ടി വരെ നിരവധി തവണ ബസ്സിനും രണ്ടു തവണ കാറിനും പോയിട്ടുണ്ട്. രാത്രി ഒൻപതിനും പത്തിനുമിടയിൽ ഏതാനും ബസ്സുകൾ പുറപ്പെട്ട് നേരം വെളുക്കുമ്പോഴേയ്ക്ക് എത്തിച്ചേരുന്നു. ആസ്സാമിൽ വെളുപ്പിന് നാലുമണിയാകുമ്പോഴേയ്ക്ക് നേരം വെളുത്തു തുടങ്ങും. ഈ യാത്ര പകൽ ഇതുവരെ നടത്തിയിട്ടില്ല. അതുകൊണ്ട് വഴി പരിചിതമല്ല.

ഗ്വാഹാട്ടി വരെ ബൈക്കിനു പോകുന്ന കാര്യത്തെപ്പറ്റി പലരോടുമന്വേഷിച്ചു. ഒരു സഹപ്രവര്‍ത്തകൻ പറഞ്ഞു. നമ്മുടെ ചാര്‍ട്ടേഡ് അക്കൌണ്ടന്‍റ് റോയ്‌ ബുള്ളറ്റിന് പല തവണ ഗ്വാഹാട്ടിയിൽ പോയി മടങ്ങി വന്നിട്ടുണ്ട്. മൂപ്പരോടൊന്നു ചോദിച്ചോളിൻ.

സിമ്പിൾ! റോയ് പറഞ്ഞു. വാസ്തവത്തിൽ ബുള്ളറ്റിനു പോകുന്നതാണ് ഏറ്റവും സുഖം. പണ്ട് ബ്രിട്ടീഷുകാരുണ്ടാക്കിയനീണ്ടു നിവർന്നു കിടക്കുന്ന റോഡ്. എൺപത്, തൊണ്ണൂറിൽ കത്തിച്ചു വിടാം. അഞ്ചുമണിക്കൂർ കൊണ്ടെത്തും. ബസ്സിനും മുൻപ്.

ബുള്ളറ്റു തന്നെയാണ് ഞാനും ഓടിയ്ക്കുന്നതെങ്കിലും നാല്‍പ്പത്തഞ്ചു കിലോ മീറ്ററാണ് എന്‍റെ പരമാവധി വേഗത. ആമിയുടെ പാദങ്ങൾക്കു നൊന്താലോ! റോയ്‌ അഞ്ചു മണിക്കൂറെടുക്കുന്നെങ്കിൽ ഇരട്ടിയെടുക്കും ഞാൻ. അപ്പോൾ പത്തു മണിക്കൂർ‍.

രാവിലേ തന്നെ പുറപ്പെട്ടാൽ ഇരുട്ടാകുമ്പോഴേയ്ക്ക് അങ്ങെത്താം. റോയുടെ കണക്കനുസരിച്ച്രാവിലെ അഞ്ചുമണിയ്ക്ക് യാത്ര തുടങ്ങുക. പത്തു മണിയ്ക്ക് ഓഫീസിലെത്താം. അഞ്ചു മണിയ്ക്കു മടക്കം ആരംഭിയ്ക്കുക. പത്തു മണിയ്ക്ക് തിരിച്ചെത്താം.

ട്രാൻസ്ഫറാണ്. ഞാൻ അറിയിച്ചു. മടങ്ങി വരുന്നില്ല. അതുകൊണ്ട് ലഗ്ഗേജുമുണ്ട്.

ലഗ്ഗേജുണ്ടെങ്കിൽ അത്രയും നല്ലത്. റോയ് പറഞ്ഞു. കനം എത്രയുണ്ടോബുള്ളറ്റിലെ യാത്ര അത്രയും സുഖമാകും.

എന്തെങ്കിലും മുൻ‌കരുതലുകൾ എടുക്കാനുണ്ടോ?

ഓയിൽ ടാങ്കും പെട്രോൾ ടാങ്കും നിറയ്ക്കുക. ബ്രേക്കും ബാറ്ററിയും ടയറും ചെയിനും ചെക്കു ചെയ്യുക. ബസ്. അത്ര തന്നെ.

റോയുടെ ബുള്ളറ്റിനു പഴക്കമുണ്ട്. കൂടുതൽ ശക്തനാണ്. കാരണം ബിംഗ് എന്ന പഴയ ബ്രിട്ടീഷ് കാർബ്യുറേറ്റർ തന്നെ. ബിംഗ് പെട്രോൾ വലിച്ചു കുടിയ്ക്കും. ഇരുപത്ഇരുപത്തിരണ്ടു കിലോമീറ്റർ ഓടുമ്പോഴേയ്ക്ക് ഒരു ലിറ്റർ കുടിച്ചു തീർത്തിരിയ്ക്കും. എന്റേത് മിക്കാർബ് അഥവാ മിക്കുനി എന്ന ജാപ്പനീസ് കാർബ്യുറേറ്റർ. ഒരു ലിറ്ററുകൊണ്ട് മുപ്പത്താറു കിലോമീറ്റർ ഓടിക്കോളും. മുന്നൂറ്റാറു കിലോമീറ്ററിന് ആകെ പത്തു ലിറ്റർ മതിയാകണം. “കുടി” കുറവായതുകൊണ്ട് “വലി” ഒരല്പം കുറവായിരിയ്ക്കും. അതു സാരമില്ല.

ഫുൾ ടാങ്ക് പതിന്നാലര ലിറ്ററാണ്. അതു നിറച്ചിട്ടു കാര്യമില്ല. ഗ്വാഹാട്ടിയിൽ നിന്നുള്ള ട്രെയിനിലെ ബ്രേയ്ക്ക് വാനിൽ കയറ്റാനുള്ളതാണ്. ട്രെയിനിൽ കയറ്റുന്നതിനു മുൻപ് ടാങ്കിലെ പെട്രോൾ മുഴുവനും ഊറ്റിക്കളഞ്ഞ് ഉണക്കി വറ്റിച്ചെടുക്കേണ്ടി വരും. അതുകൊണ്ട് ആവശ്യത്തിലേറെ പെട്രോൾ നിറയ്ക്കാതിരിയ്ക്കുന്നതാകും ലാഭം.

വണ്ടി കേടായാൽ എന്തു ചെയ്യുംഡീലറുടെ മെക്കാനിക്കായ നിമായിയോടു ചോദിച്ചു. നിമായി ബംഗാളിയാണ്.

നിമായി പറഞ്ഞു. പുതിയ വണ്ടി. രണ്ടര മാസമേ ആയിട്ടുള്ളു വാങ്ങിയിട്ട്. രാസ്തേമേ ഗാഡി ഖരാബ് ഹോനേക്കാ സവാൽ ഹി നഹി! വഴിയിൽ കിടക്കുന്ന പ്രശ്നമേയില്ല.

മൂന്നു ബുള്ളറ്റുകളിൽ നിന്ന് ആമിയെ ഞാൻ തെരഞ്ഞെടുക്കുന്ന സമയത്ത് നിമായി സ്ഥലത്തു ഹാജരുണ്ടായിരുന്നു. അതുകൊണ്ട് നിമായി ഇതു കൂടി പറഞ്ഞു. ആപ്കാ സെലക്ഷന്‍ ഏക്ദം ബഠിയാ ഥാ. യേ ഗാഡി കം സെ കം പച്ചീസ് സാൽ തക് ചലേഗി. സെലക്ഷന്‍ ഉഗ്രന്‍. ചുരുങ്ങിയത്‌ ഇരുപത്തഞ്ചു വര്‍ഷമെങ്കിലും ഓടും. ധൈര്യമായോടിയ്ക്കാം. എന്തായാലും പുറപ്പെടുന്നതിന്‍റെ തലേന്ന്‍ വണ്ടിയൊന്നു കൊണ്ടു വന്നോളുകനിമായി നിര്‍ദ്ദേശിച്ചു.

കൂടെക്കൊണ്ടു പോകാനുള്ള ലഗ്ഗേജ് എത്രയുണ്ടെന്നു വിലയിരുത്തി. ആറു മാസത്തേയ്ക്കു മാത്രമായി കേരളത്തിൽ നിന്നു വന്നതായതു കൊണ്ട് ലഗ്ഗേജ് താരതമ്യേന വളരെക്കുറച്ചേയുള്ളു. സൂട്ട്കേസ്ബ്രീഫ്കേസ്‌എയര്‍ബാഗ്ഇവയെല്ലാം ഓരോന്ന്. സൂട്ട്കേസ്‌ ഒരല്‍പം വലുതാണ്‌. ട്രാൻസിസ്റ്ററും മറ്റു ചില ചില്ലറ സാധനങ്ങളും കൊണ്ടുപോകേണ്ടെന്നു തീരുമാനിച്ചു.

ബൈക്കു വാങ്ങിയപ്പോൾത്തന്നെ പുറകിൽ ഫിറ്റു ചെയ്യാനുള്ള കാരിയർ അഴിച്ചു മാറ്റി വച്ചിരുന്നു. അതു ഫിറ്റു ചെയ്തു. ആവശ്യമനുസരിച്ച് അതിന്‍റെ നീളം ഒരല്‍പം കൂട്ടാവുന്നതുമാണ്. എന്നിട്ടും സൂട്ട്കേസ്‌ അതിൽ ഒതുങ്ങുന്നില്ല.

ബ്രീഫ്കേസും എയര്‍ബാഗും കാരിയറിൽ വച്ചു കെട്ടുക. സൂട്ട്കേസ്‌ പുറകിലെ സീറ്റിൽ കുറുകെ വച്ചു കെട്ടുക. സഹപ്രവര്‍ത്തകൻ തമ്പി അഭിപ്രായപ്പെട്ടു. തമ്പി പറഞ്ഞ തരത്തിൽ മൂന്നും വച്ചു നോക്കി. കുഴപ്പമില്ല. സൂട്ട് കേസ് പുറത്തു ചെറുതായി മുട്ടുന്നുണ്ടെങ്കിലും സാരമില്ല.

ലഗ്ഗേജും ചുമന്നു കൊണ്ട് മുന്നൂറ്റിപ്പത്തു കിലോമീറ്റർ ഓടാനുള്ളതല്ലേകാരിയറിന്‍റെ നട്ടും ബോള്‍ട്ടും നിമായിയെക്കൊണ്ട് ടൈറ്റു ചെയ്യിപ്പിയ്ക്കണം. മനസ്സിലോര്‍ത്തു. കാരിയറിന്‍റെ മാത്രമല്ലബൈക്കിന്റെ എല്ലാ നട്ടുകളും ബോള്‍ട്ടുകളും ടൈറ്റു ചെയ്യിപ്പിയ്ക്കണം.

നീണ്ട യാത്ര. ക്ലച്ചും ആക്സിലേറ്ററും സ്മൂത്തായിരിയ്ക്കണം. അവ രണ്ടിന്റേയും കേബിളുകൾ അഴിച്ചെടുത്ത് അവയിൽ ഓയിലൊഴിയ്ക്കാന്‍ നിമായിയോടു പറയണം.

ബ്രേക്ക് ഇതുവരെ മെല്ലെ മാത്രമേ ചവിട്ടേണ്ടി വന്നിട്ടുള്ളു. സഡന്‍ ബ്രേക്കിടേണ്ടി വന്നാലെങ്ങനെയുണ്ടാകുംനിമായിയെക്കൊണ്ട് അതുമൊന്നു പരിശോധിപ്പിയ്ക്കാനുണ്ട്. നല്ല ബ്രേക്കു വേണം. ചവിട്ടിയാൽ ഉടൻ നില്‍ക്കണം. ബ്രേക്ക്‌ നല്ലതെങ്കിൽ ഒരല്‍പം സ്പീഡെടുത്താലും ഭയപ്പെടാനില്ല. നാഷണൽ ഹൈവേ. പണ്ട് ബ്രിട്ടീഷുകാർ പണിത റോഡാണ്. സ്പീഡിൽ പോകാവുന്ന റോഡ്‌. സ്പീഡു കൂടുന്തോറും ബ്രേക്ക് കണ്ടീഷനായിരിയ്ക്കണം.

നിമായിയെക്കൊണ്ടു നോക്കിയ്ക്കാനായി കുറേയേറെ കാര്യങ്ങളുണ്ട്. എല്ലാം എഴുതി വച്ചു. ഒന്നും വിട്ടു പോകരുതല്ലോ.

ജോർഹാട്ടിലെ കുറഞ്ഞ താപനില ഡിസംബർ-ജാനുവരി മാസങ്ങളിൽ ആറു ഡിഗ്രിയിലേയ്ക്ക് താഴാറുണ്ടായിരുന്നു. ഫെബ്രുവരിയിൽ തണുപ്പുകാലം അവസാനിയ്ക്കുന്നു. സുഖമുള്ള മാസമാണു മാർച്ച്. ഏപ്രിലിൽ ചൂടുകാലത്തിനു തുടക്കമിടുന്നെങ്കിലും അസഹ്യമായ ചൂടുണ്ടാകുന്നില്ല. എങ്കിലും റോഡ്‌ ചുട്ടു പഴുത്തതായിരിയ്ക്കും. ടയർ നന്നായി ചൂടാകാൻ വഴിയുണ്ട്. പുതിയ ടയറുകളായതുകൊണ്ട് കുഴപ്പമൊന്നുമുണ്ടാവില്ലെന്നു കരുതാം. മുന്‍വശത്തെ ടയറിൽ 18 psiയും പുറകിലത്തേതിൽ 28 psiയും ആണു പറയുന്നത്. പൌണ്ട്സ് പെർ സ്ക്വയർ ഇഞ്ച്. എങ്കിലും നിമായി നിർദ്ദേശിച്ചിട്ടുള്ളത് ഇരുപതും മുപ്പതുമാണ്. നൌഗോങ്ങിലെത്തുമ്പോൾ എയർ ചെക്കു ചെയ്യാൻ റോയ് ഉപദേശിച്ചു.

എഴുതി വച്ചതും ഓര്‍മ്മ വന്നതുമായ എല്ലാ കാര്യങ്ങളും യാത്ര പുറപ്പെടുന്നതിന്‍റെ തലേ ദിവസം ചെയ്തു തീര്‍ത്തു. എല്ലാം കഴിഞ്ഞ് നിമായി ബുള്ളറ്റിന്‍റെ നെറുകയിൽ കൈ വച്ചു കൊണ്ടു പറഞ്ഞുആപ്കോ ഇസ് സേ കോയി പ്രോബ്ലം നഹി ഹോഗാ. ഇവനെ(ളെ)ക്കൊണ്ട് അങ്ങേയ്ക്ക് ഒരു കുഴപ്പവുമുണ്ടാകുകയില്ല.

പെട്രോൾ ടാങ്കിൽ പന്ത്രണ്ടു ലിറ്റർ അടിച്ചു. ഗ്വാഹാട്ടിയിൽ ചെന്ന ശേഷം ട്രെയിനിൽ കയറ്റും മുൻപ് അല്പം പെട്രോൾ ഊറ്റിക്കളയേണ്ടി വരും. സാരമില്ല.

ഓയിൽ ടാങ്കിൽ മുകളറ്റം വരെ ഓയിൽ നിറച്ചു. ഒരല്പം കൂടുതലും. എന്‍ജിൻ അമിതമായി ചൂടാകാതിരിയ്ക്കട്ടെ. കൂടുതലുള്ള ഓയിൽ എക്സ്ഹോസ്റ്റ് ട്യൂബിലൂടെ ചെയിനിലേയ്ക്കൊഴുകിപ്പൊയ്ക്കോളും. ചെയിന്‍ വളരെ നിശ്ശബ്ദമായി പ്രവർത്തിയ്ക്കാൻ അതു സഹായിയ്ക്കും.

രണ്ട് മൈക്കോ സ്പാര്‍ക്ക് പ്ളഗ്ഗുകൾ വാങ്ങി ടൂൾ ബോക്സിൽ വച്ചു. ഉപയോഗത്തിലിരിയ്ക്കുന്ന പ്ലഗ്ഗ് പണിമുടക്കിയാൽ പുതിയതു ഫിറ്റു ചെയ്യാം. ടൂൾ ബോക്സിലെ ടൂളുകളെല്ലാം ഭദ്രമായുണ്ടെന്നുറപ്പു വരുത്തി. വേണ്ടി വന്നാൽ ചെറിയ പണികള്‍ക്കും തയ്യാർ‍.

പിറ്റേന്ന് പകൽ മുഴുവൻ ബൈക്കോടിയ്ക്കാനുള്ളതാണ്. പൊരിഞ്ഞ വെയിലിന്‍റെ തീക്ഷ്ണതയിൽ ഉറക്കം തൂങ്ങിപ്പോകാനിട വരരുത്. നേരത്തേ കിടന്നു.

ജോര്‍ഹാട്ടിൽ നാലു മണി കഴിയുമ്പോഴേയ്ക്ക് നേരം പുലർന്നു തുടങ്ങും. നാലരയ്ക്കെഴുന്നേറ്റു. കുളിച്ചു. ശര്‍മ്മാജി ചപ്പാത്തിയും ദാള്‍കറിയും ചായയും സ്നേഹപൂര്‍വ്വം ഉണ്ടാക്കിത്തന്നു. ഉച്ചവരെ ആവശ്യമുള്ള ഊര്‍ജ്ജമായി.

ആമി ഭാരമേന്തിയാണെങ്കിലും കുലുക്കമില്ലാതെ നിൽക്കുന്നു. പുറകിലെ സീറ്റിൽ കനമുള്ള തുണി മടക്കി വിരിച്ച്ഒരു സൂട്ട് കേസ് വട്ടം വച്ച് വണ്ണമുള്ള പ്ലാസ്റ്റിക് കയറുകൊണ്ട് പല തവണ ചുറ്റി ബലമായി കെട്ടിയിരിയ്ക്കുന്നു. കാരിയറിൽ ബ്രീഫ് കേസ്അതിനു മുകളിൽ എയർബാഗ്. അവയും കനമുള്ള പ്ലാസ്റ്റിക് കയറുകൊണ്ട് മുറുക്കി കെട്ടി വച്ചിരിയ്ക്കുന്നു. തമ്പിയാണ് അതൊക്കെ ചെയ്തു തന്നിരിയ്ക്കുന്നത്. അവയെല്ലാം മെല്ലെ ഇളക്കി നോക്കി. അനങ്ങുന്നില്ല. എല്ലാം ഭദ്രം. ഇതൊന്നും അങ്ങെത്തുന്നതു വരെ അനങ്ങുന്ന പ്രശ്നമില്ലതമ്പി ഉറപ്പു പറഞ്ഞു.

ആമി ഇത്രയധികം ഭാരം ഇതുവരെ ചുമന്നിട്ടില്ല. രണ്ടു മാസത്തിനിടയിൽ പുറകിൽ ആളെക്കയറ്റിക്കൊണ്ട് ധാരാളം ഓടിയിട്ടുണ്ട്. പക്ഷേ ആളല്ലാത്ത ഭാരങ്ങൾ ഇത്രത്തോളം ഇതുവരെ ചുമന്നിട്ടില്ല. കാരിയർ പുറകിലേയ്ക്കു നീണ്ടിരിയ്ക്കുന്നതും അതിൽ ഭാരം വച്ചുകെട്ടിയിരിയ്ക്കുന്നതും പതിവുള്ളതല്ല. അതുകൊണ്ട് എനിയ്ക്കൽപ്പം ശങ്കയുണ്ട്.

യാത്ര ചെയ്യാനുള്ളത് പത്തോ ഇരുപതോ കിലോമീറ്ററല്ല. ജോർഹാട്ടിൽ നിന്ന് ഗ്വാഹാട്ടിയിലേയ്ക്കുള്ള മുന്നൂറ്റാറു കിലോമീറ്റർ മുഴുവൻ ഓടിത്തീർക്കണം. അതൊരു പക്ഷേ മുന്നൂറ്റിരുപതോ അതിൽ കൂടുതലുമോ ആയെന്നും വരാം.

തമ്പിജോണിപ്രഭാകരൻശർമ്മാജിശാരംഗപാണിമാത്യുബറുവഹ്‌മാൻബാബു. എല്ലാവരും എത്തിയിട്ടുണ്ട്. എല്ലാവരും കൈ പിടിച്ചു കുലുക്കി. എല്ലാവരും ഹാപ്പി ജേണി ആശംസിച്ചു.

ആമിയെ സ്റ്റാന്റിൽ നിന്നിറക്കി. പുറകിലെ സീറ്റിൽ വച്ചിരിയ്ക്കുന്ന സൂട്ട്കേസിൽ കാലു കൊളുത്താതെസൂക്ഷിച്ച്ബൈക്കിൽ കയറിയിരുന്നു. ഹെൽമറ്റു ധരിച്ചു. വൈസർ ക്ലോസു ചെയ്തു. കണ്ണുകളിൽ പൊടിയും പുകയും ഇനി കയറുകയില്ല. ക്ഷീണമറിയുകയുമില്ല. താക്കോൽ തിരിച്ചു. ഒരൊറ്റച്ചവിട്ടിന് ആമി സട കുടഞ്ഞെഴുന്നേറ്റു. പ്രൌഢമായ ശബ്ദം. അതു ഹൃദയത്തെ സ്പർശിച്ചു. തമ്പി വിരലുകൾ കൊണ്ട് ഒന്നാന്തരം എന്ന മുദ്ര കാണിച്ചു.

ക്ലച്ചമർത്തിഗിയറുയർത്തി. ആമീനമുക്കു പോകാം. മുന്നൂറ്റാറു കിലോമീറ്റർ. പത്തു മണിക്കൂർ. ത്രോട്ടിൽ അല്പം തിരിച്ചു. ക്ലച്ചു പതിയെ വിട്ടു. ആമി മെല്ലെ മുന്നോട്ടു നീങ്ങി.

സൂര്യനുദിച്ചിരിയ്ക്കുന്നു. വാച്ചിലേയ്ക്കൊന്നു പാളി നോക്കി: ആറു മണി. ഓൺ ഷെഡ്യൂൾ. തുടക്കം നന്നായിരിയ്ക്കുന്നു. വെൽ ബിഗൺ ഈസ് ഹാഫ് ഡൺ!

റെസിഡൻഷ്യൽ മേഖലയായ ചോലാധരയിൽ നിന്ന് ഏ ടി റോഡിലേയ്ക്കുള്ള വഴിമദ്ധ്യെ ടി ആർ ഫുക്കൻ റോഡു ക്രോസ്സു ചെയ്തു. ടി ആർ ഫുക്കൻ റോഡ് ജീവിതത്തിൽ ഒരു തവണ കൂടി ക്രോസ്സു ചെയ്യാനിടയില്ല. അതുകൊണ്ട് ടി ആർ ഫുക്കനെപ്പറ്റി ഇപ്പോൾത്തന്നെ ഒന്നു പറഞ്ഞേക്കാം.

തരുൺ രാം ഫുക്കൻ ആളൊരു വിശിഷ്ട വ്യക്തിയായിരുന്നു. ഗാന്ധിജിയും നെഹ്രുജിയും ഫുക്കനും ബാരിസ്റ്റർ പരിശീലനം നേടിയത് ലണ്ടനിലെ ഇന്നർ ടെമ്പിൾ എന്ന പ്രശസ്ത നിയമവിദ്യാഭ്യാസ സ്ഥാപനത്തിലായിരുന്നു. വിവിധ വർഷങ്ങളിലായിരുന്നെന്നു മാത്രം. ഗാന്ധിജിയേയും നെഹ്രുജിയേയും പോലെ ഫുക്കനും കോൺഗ്രസ്സിന്റെ നേതാവായിരുന്നു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് കഠിനതടവ് അനുഭവിയ്ക്കുക കൂടി ചെയ്തിട്ടുള്ള മഹാൻ. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി നാമകരണം ചെയ്തിട്ടുള്ള ഈ റോഡു വഴി നിരവധി തവണ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഒരിയ്ക്കൽ അയൽപക്കത്തെ പ്രൊഫസർ ജിതേൻ ശർമ്മ പറഞ്ഞപ്പോഴാണ് ടി ആർ ഫുക്കന്റെ മഹത്വം മനസ്സിലായത്.

ചോലാധരയോടും ടി ആർ ഫുക്കൻ റോഡിനോടും വിട പറഞ്ഞ് നിമിഷങ്ങൾ കൊണ്ട് ഏ ടി റോഡിലെത്തി. ആസ്സാം ട്രങ്ക് റോഡ്. ഔപചാരികമായ നാമധേയം നാഷണൽ ഹൈവേ 37. ഇപ്പോൾ അതിന്റെ പേരിൽ വീണ്ടും മാറ്റം വന്നിട്ടുണ്ട്നമ്മുടെ സ്വന്തം എൻ എച്ച് 17 എൻ എച്ച് 66 ആയിരിയ്ക്കുന്നതു പോലെ. ഏ ടി റോഡിൽ കടന്ന് വലത്തോട്ട് - പടിഞ്ഞാറോട്ട് - തിരിഞ്ഞു. ഇനി ഗ്വാഹാട്ടി വരെയുള്ള മുന്നൂറ്റാറു കിലോമീറ്ററും ഈ റോഡിലൂടെയാണു പോകാനുള്ളത്. ഇടത്തോട്ട് - കിഴക്കോട്ട് - തിരിഞ്ഞിരുന്നെങ്കിൽ ശിവസാഗർദിബ്രുഗഢ്തിൻസുക്കിയഅരുണാചൽ പ്രദേശ്ചൈനബർമ്മഅങ്ങനെയങ്ങനെ.

ദിവസത്തിന്‍റെ ഏറ്റവും സുഖമുള്ള സമയം. സൂര്യന്‍റെ ഇളവെയിൽ ആസ്വാദ്യം. കുളിർമ്മയുള്ള കാറ്റ്.

മിനിറ്റുകൾ കൊണ്ട് അജന്താ സിനിമാ തിയേറ്റർ കടന്നു. അജന്തയിൽ നിരവധി സിനിമകൾ കണ്ടിട്ടുണ്ട്. അന്ന് ജോർഹാട്ടിൽ ആകെ മൂന്നു സിനിമാത്തിയേറ്ററുകളാണുണ്ടായിരുന്നത്. ടൌണിന്റെ നടുവിൽത്തന്നെഗാർ ആലി എന്ന തെരുവിലുള്ള എല്ലീ സിനിമ”. അതിനൊരല്പം അപ്പുറത്തായി ജ്യോതി ഹാൾ. ഞാൻ ജീവിതത്തിൽ ഏറ്റവുമധികം സിനിമകൾ കണ്ടിട്ടുള്ളത് ജ്യോതി ഹാളിലാണ്. രണ്ടു ഫർലോങ്ങു മാത്രം അകലെയുള്ളൊരു വാടകവീട്ടിൽ അഞ്ചു വർഷത്തിലേറെക്കാലം താമസിച്ചിരുന്നു. ജ്യോതിയിൽ നല്ല സിനിമയുള്ളപ്പോൾ അത്താഴം കഴിഞ്ഞ് സെക്കന്റ് ഷോ കാണാൻ മെല്ലെ ഇറങ്ങും. ഗ്രിഗറി പെക്കിന്റെ മെക്കന്നാസ് ഗോൾഡ് മൂന്നു തവണ അടുത്തടുത്ത ദിവസങ്ങളിലായി കണ്ടത് ജ്യോതിയിലായിരുന്നു. ചെറിയ തിയേറ്ററായിരുന്നെങ്കിലും ജ്യോതിയിലെ സൌണ്ടും പ്രൊജക്ഷനും നന്നായിരുന്നു. ടിക്കറ്റ് ചാർജ്ജ് ഏറ്റവും കുറവും.

അജന്ത കഴിഞ്ഞയുടനെജോർഹാട്ട് മുനിസിപ്പാലിറ്റി വിട പറഞ്ഞു: കം എഗെയിൻജോർഹാട്ട് മുനിസിപ്പാലിറ്റി”. ജോർഹാട്ട് വിട്ടിരിയ്ക്കുന്നു. ഇനി വരലുണ്ടാവില്ല.

നാട്ടിലേയ്ക്കുള്ള മടങ്ങിപ്പോക്കാണെങ്കിലുംജോർഹാട്ട് വിടുന്നതിൽ നേരിയൊരു നൊമ്പരം തോന്നി. നാട്ടിൽ നിന്ന് മൂവായിരത്തെഴുന്നൂറു കിലോമീറ്റർ അകലെയാണെങ്കിലും ആസ്സമീസ് ഭാഷ അറിഞ്ഞിരുന്നില്ലെങ്കിലും ജോർഹാട്ട് നല്ല സ്ഥലമായിരുന്നു. ഇന്നാട്ടുകാരനല്ലെന്ന് അറിയാമായിരുന്നിട്ടുംഇവിടുത്തെ ജനം എന്നോടു സ്നേഹത്തോടെ തന്നെ പെരുമാറിയിരുന്നു. ആസ്സാംകാരായ ഏതാനും നല്ല സുഹൃത്തുക്കളുമുണ്ടായിരുന്നു.

ജോർഹാട്ടിലെ മുഖ്യവിനോദം സിനിമ തന്നെയായിരുന്നു. ജോർഹാട്ടിലുണ്ടായിരുന്ന മൂന്നു തിയേറ്ററുകളിലും മിയ്ക്കപ്പോഴും ഹിന്ദി സിനിമകളാണ് ഓടിയിരുന്നത്. എല്ലിയിൽ ഞായറാഴ്ച മോണിംഗ് ഷോ ഇംഗ്ലീഷായിരിയ്ക്കും. പൊതുവിൽ ഹിന്ദി സിനിമയുടെ അതിപ്രസരം തന്നെ. അമിതാഭിന്റെ പടം വന്നാൽ ആദ്യത്തെ ഒരാഴ്ച ടിക്കറ്റു കിട്ടുക അസാദ്ധ്യം.

കേരളത്തിന്റെ സാംസ്കാരികതലസ്ഥാ‍നം തൃശ്ശൂരാണ് എന്നു പറയുന്നതു പോലെആസ്സാമിന്റെ സാംസ്കാരികതലസ്ഥാനം ജോർഹാട്ടാണ്. എന്നിട്ടും ആസ്സമീസ് സിനിമകൾ അപൂർവ്വമായിരുന്നു ജോർഹാട്ടിൽ. ഒരിയ്ക്കൽ ജ്യോതിയിൽ ചമേലീ മേംസാബ് എന്ന ആസ്സമീസ് പടത്തിന്റെ രണ്ടാമത്തേയോ മൂന്നാമത്തേയോ വരവുണ്ടായി. അന്നത് രണ്ടു തവണ കണ്ടു. ആ ചിത്രം അതിനകം അവാർഡുകൾ നേടി പ്രസിദ്ധമായിക്കഴിഞ്ഞിരുന്നു. ഡോക്ടർ ഭുപേൻ ഹജരിക (ഹസരിക) സംഗീതം നൽകിലതാ മങ്കേഷ്കറുടേയും ആശാ ഭോൺസ്ലേയുടേയും അനുജത്തിയായ ഉഷാ മങ്കേഷ്കർ പാടി അനശ്വരമാക്കിയമാധുര്യമുള്ള ആസ്സമീസ് പാട്ട്, “അഹോം ദേഖോർബാഗീസാരി സോവാലീ / ഝുമുർതുമുർ നാച്ചീക്കോറു ധേമാലി / ഹേ ലഖ്മി നൊഹോയ് മൂരേ നാം ചാമേലീ”, ആ ചിത്രത്തിലേതാണ്. ആസ്സാമിലെ ജനങ്ങൾ ഇത്രത്തോളം നെഞ്ചേറ്റി നടന്ന മറ്റൊരു ആസ്സമീസ് ചലച്ചിത്രഗാനമുണ്ടെന്നു തോന്നുന്നില്ല.

അജന്ത കഴിഞ്ഞ് ഏതാനും മിനിറ്റുകൾക്കകം റീജണൽ റിസർച്ച് ലാബറട്ടറിയെത്തി. വളരെ വിശാലമായ കാമ്പസ്സാണ് സി എസ് ഐ ആറിന്റെ (കൌൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച്) കീഴിലുള്ള  ആർ ആർ എല്ലിന്റേത്. നമ്പ്യാർ സാർഗോപാലകൃഷ്ണൻഡോക്ടർ പിള്ളഎന്നിങ്ങനെ ഏതാനും മലയാളികൾ അവിടെയുണ്ട്. പോകുന്ന വിവരം അവരെ അറിയിച്ചിരുന്നുകഴിഞ്ഞയാഴ്ച തന്നെ തമ്മിൽ കണ്ടിരുന്നു. ജോർഹാട്ടിൽ മലയാളികൾ പൊതുവിൽ കുറവായതുകൊണ്ട് ഉള്ളവർ തമ്മിൽ കൂടുതൽ സൌഹൃദമുണ്ട്.

ആർ ആർ എല്ലിനോടു ചേർന്ന് ഒരു റോഡ് തെക്കോട്ടു പോകുന്നുണ്ട്. അത് റൌറിയയിലേയ്ക്കുള്ളതാണ്. റൌറിയയിലാണ് ജോർഹാട്ടിലെ എയർപോർട്ട്. ടൌണിൽ നിന്ന് ഒരഞ്ചു കിലോമീറ്റർ. പട്ടാളത്തിന്റെ വലിയൊരു കേന്ദ്രമാണ് റൌറിയ. ആസ്സാം റൈഫിൾസും എയർഫോഴ്സും ആർമിയുമെല്ലാം അവിടെയുണ്ട്. മലയാളികൾ ധാരാളം. അവിടെ ഒരു സിനിമാത്തിയേറ്ററുമുണ്ട്. ചില ഞായറാഴ്ചകളിലെ മോണിംഗ് ഷോ മലയാളസിനിമയാകാറുണ്ട്. പട്ടാളത്തിലെ സുഹൃത്തുക്കളാരെങ്കിലും വിളിച്ചു പറയുംദാഈ ഞായറാഴ്ച മലയാളസിനിമയുണ്ടു കേട്ടോ. വേണമെങ്കിൽ വന്നോളൂ. നല്ല സിനിമയാണെങ്കിൽ ചെന്നു കാണും. പൊതുജനത്തിനും അവിടെ പ്രവേശനമുണ്ട്. മലയാളസിനിമ കാണാനുള്ള ഒരേയൊരു വഴിയും അതു തന്നെ. ഹിന്ദിയ്ക്കും ഇംഗ്ലീഷിനുമിടയിൽ സ്വതന്ത്രമായി മലയാളം സംസാരിയ്ക്കാനുള്ള ചുരുക്കം ചില അവസരങ്ങളുമായിരുന്നു അതെല്ലാം.

ടൌണിൽ നിന്ന് അകലുന്തോറും റോഡിന്റെ ഉപരിതലം നന്നായി വന്നു. ഒരുപാടിടങ്ങളിൽ അങ്ങകലെഅറ്റം കാണാത്ത വിധം നീണ്ടു നിവർന്നു കിടക്കുകയാണ് ആസ്സാം ട്രങ്ക് റോഡെന്ന എൻ എച്ച് 37. ഗ്വാഹാട്ടിയ്ക്കുമപ്പുറത്ത്ബ്രഹ്മപുത്രയുടെ തീരത്തുള്ള ഗോൽപ്പാറ എന്ന സ്ഥലത്തു നിന്നുത്ഭവിച്ച്, ഗ്വാഹാട്ടിൌഗോങ്ങ്ജഖളബന്ധകാശിരംഗജോർഹാട്ട്ശിവസാഗർദിബ്രുഗഢ്ിൻ‌സുക്കിയ എന്നീ സ്ഥലങ്ങളിലൂടെ അരുണാചൽ പ്രദേശിലെ റോയിങ്ങ് എന്ന സ്ഥലത്തിനടുത്തുവരെ പോകുന്നുണ്ട് ഏകദേശം എണ്ണൂറു കിലോമീറ്ററോളം നീളമുള്ള ഈ റോഡ്.

ഏ ടി റോഡിന്റെ പല ഭാഗങ്ങളും ബ്രിട്ടീഷ് ഭരണകാലത്തു നിർമ്മിയ്ക്കപ്പെട്ടവയാണ്. അതിന്റെ നിർമ്മാണത്തിന് മൂന്നു മുഖ്യ കാരണങ്ങളുണ്ടായിരുന്നു. ബർമ്മയുടെ ഭാഗത്തു നിന്നുണ്ടായിക്കൊണ്ടിരുന്ന ആക്രമണങ്ങളായിരുന്നുഅവയിലൊന്ന്. പത്തൊൻപതാം നൂറ്റാണ്ടിൽ തുടങ്ങിയ തേയിലകൃഷിയായിരുന്നു മറ്റൊന്ന്. അതേ നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ അപ്പർ ആസ്സാമിൽ എണ്ണ കണ്ടുപിടിയ്ക്കപ്പെട്ടതായിരുന്നുമൂന്നാമത്തെ പ്രേരകം.

തേയിലയെപ്പറ്റി ഓർക്കുന്നതിനിടയിൽ സൊക്ലേറ്റിംഗാ ടീ ഗാർഡനെത്തി. ഇനിയങ്ങോട്ട് പല തേയിലത്തോട്ടങ്ങളുമുണ്ട്. ബദുലിപ്പാർഖുംതായ്മെഥോണിങ്ങനെയങ്ങനെ. ജോർഹാട്ടിന്റെ കിഴക്കോട്ടും തെക്കോട്ടുമുള്ള ഭാഗങ്ങളിലും തേയിലത്തോട്ടങ്ങൾ ധാരാളമുണ്ട്. ദിബ്രുഗഢ്നോർത്ത് ലഖിം‌‌പൂർശിവസാഗർ എന്നീ ജില്ലകളിലും തേയിലത്തോട്ടങ്ങൾ സുലഭം. മൂന്നാർ-ദേവികുളം ഭാഗങ്ങളിലേയും നീലഗിരിയിലേയും ഡാർജിലിങ്ങിലേയും തേയിലത്തോട്ടങ്ങളിൽ നിന്നു വ്യത്യസ്തമായിസമുദ്രനിരപ്പിൽ നിന്ന് അധികം ഉയരത്തിലല്ലആസ്സാമിലെ ഭൂരിഭാഗം തേയിലത്തോട്ടങ്ങളും. അക്കാരണം കൊണ്ട് ആസ്സാമിലെ തേയിലയ്ക്ക് വ്യത്യസ്തമായൊരു രുചിയുണ്ടെന്നാണ് പറയപ്പെടുന്നത്. ആസ്സാമിലെ തേയിലത്തോട്ടങ്ങൾക്ക് വിസ്താരവും കൂടുതലാണ്. ചൈനയാണ് ഏറ്റവുമധികം തേയില കയറ്റുമതി ചെയ്യുന്നതെങ്കിലുംതേയിലകൃഷി നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ഒറ്റമേഖലയെന്ന പദവി ആസ്സാമിനു തന്നെ.

ആസ്സാംനീലഗിരിഡാർജിലിങ്ങ്മൂന്നാർ എന്നിവിടങ്ങളിലെ തേയിലകളിൽ ഏറ്റവും മികച്ചത് ഏതെന്നു പറയാൻ ഞാൻ പ്രാപ്തനല്ല. തേയിലലേലത്തിലെ വിലകൾ നോക്കുകയാണെങ്കിൽജോർഹാട്ടിലാണ് ഏറ്റവും ഉയർന്ന വില: 131.92 രൂപ. ആസ്സാമിലെ എല്ലാ തേയില ലേല കേന്ദ്രങ്ങളിലേയും വില നൂറിലേറെയാണ്. ഡാർജിലിങ്ങിൽ നിന്നുള്ളതുൾപ്പെടുന്ന പശ്ചിമബംഗാൾ കേന്ദ്രങ്ങളിൽ 95 രൂപയിൽത്താഴെ മാത്രമാണു വിലകൾ. കേരളത്തിൽ അറുപത്തഞ്ചിൽ താഴെ മാത്രവും. ടീബോർഡു പ്രദർശിപ്പിച്ചിരിയ്ക്കുന്ന ഇക്കഴിഞ്ഞ ഒക്ടോബറിലെ വിലകളാണിവ. നേരിട്ടുള്ള അനുഭവം കൂടി പറയാം. ജോർഹാട്ടിനു ചുറ്റുമുള്ള പല ടീ എസ്റ്റേറ്റുകളും സന്ദർശിയ്ക്കാനിടയായിട്ടുണ്ട്. അപ്പോഴൊക്കെ അവർ തന്ന ചായ ഒന്നാന്തരമായിരുന്നു. അതെല്ലാം എക്സ്പോർട്ട് ക്വാളിറ്റിയും ആയിരുന്നിരിയ്ക്കണം.

ഇതിനിടയിൽ ആമി ഡെർഗാവണിലെത്തിയിരുന്നു. അവിടെയാണ് ആസ്സാം പോലീസ് അക്കാദമി. ആസ്സാം പോലീസുമായി എനിയ്ക്കു നേരിട്ടു ബന്ധമൊന്നുമില്ലെങ്കിലും ഡെർഗാവണിലെ പോലീസ് അക്കാദമിയിൽ മൂന്നു തവണ പോയിട്ടുണ്ട്. ഒരിയ്ക്കൽ ഒരോഫീസ് ദിവസം ആജാനുബാഹുവായ ഒരാൾ ചിരിച്ചുകൊണ്ട് എന്റെ ക്യാബിനിലേയ്ക്കു കയറി വന്നു. മലയാളിയാണെന്ന് ഒറ്റനോട്ടത്തിൽത്തന്നെ മനസ്സിലായി. രാമചന്ദ്രൻ”, അദ്ദേഹം സ്വയം പരിചയപ്പെടുത്തി. കൈ തന്നു. മുറുക്കിയുള്ള പിടിത്തം. പട്ടാളത്തിലാണോ?” ഞാൻ ചോദിച്ചു.

ജോർഹാട്ടിലെത്തുന്ന മലയാളികളിൽ ഭൂരിഭാഗവും ഒന്നുകിൽ പട്ടാളത്തിലായിരിയ്ക്കും. അല്ലെങ്കിൽ ഓ‌എൻ‌ജിസിഓയിൽ ഇൻഡ്യ എന്നിങ്ങനെയുള്ള എണ്ണക്കമ്പനികളിൽ. എന്റെ ഊഹം തെറ്റി. രാമചന്ദ്രൻ പോലീസിലായിരുന്നു. സാക്ഷാൽ ആസ്സാം പോലീസിൽ. കേരളത്തിൽ നിന്ന് ഐപി‌എസ്സു പാസ്സായി. ഹൈദരാബാദിലെ നാഷണൽ പോലീസ് അക്കാദമിയിൽ പരിശീലനം കഴിഞ്ഞു പോസ്റ്റിംഗ് കിട്ടിയത് ആസ്സാമിൽ! ഡെർഗാവണിലെ പോലീസ് അക്കാദമിയിൽ വീണ്ടും ട്രെയിനിംഗ്. ആസ്സമീസ് ഭാഷയും അല്പമൊക്കെ വശമാക്കിയിരിയ്ക്കുന്നു. ഒരു മലയാളിയെ കണ്ടുമുട്ടിയതിൽ രാമചന്ദ്രനു സന്തോഷമായി. മറ്റൊരു മലയാളിയേയും ഒരു മാസമായി ജോർഹാട്ടിൽ കാണാനിട വന്നിട്ടില്ലത്രെ. രാമചന്ദ്രൻ എന്നോടൊപ്പം വീട്ടിൽ വന്ന് ചപ്പാത്തി കഴിച്ചു. വൈകുന്നേരം ബൈക്കിന് ഡെർഗാവണിൽ കൊണ്ടു ചെന്നാക്കി. തുടർന്ന് രണ്ടു തവണ കൂടി ഞങ്ങൾ അവിടേയും ജോർഹാട്ടിലും വച്ചു കണ്ടുമുട്ടിയിരുന്നു.

പിൽക്കാലത്ത് രാമചന്ദ്രൻ ഗ്വാഹാട്ടിയിലെ പോലീസ് കമ്മീഷണറായിത്തീർന്നിരുന്നു. ബോഡോ-ഉൾഫാ കലാപങ്ങൾ അക്രമരാഹിത്യം വെടിഞ്ഞ് രക്തരൂഷിതമായിക്കൊണ്ടിരുന്ന കാലത്താണ് രാമചന്ദ്രൻ പോലീസ് കമ്മീഷണറായത്. കാര്യകുശലതയുള്ള പോലീസ് കമ്മീഷണർ എന്ന പ്രശസ്തി രാമചന്ദ്രൻ നേടിയിരുന്നെന്ന് ഗ്വാഹാട്ടിയിലെ എന്റെ സഹപ്രവർത്തകരിൽ നിന്നു പിന്നീടു ഞാനറിഞ്ഞു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഒരു മലയാളി അങ്ങകലെഅസ്വസ്ഥമേഖലയായ (ഡിസ്റ്റേർബ്ഡ്” - അത്തരം മേഖലയിലെ ജീവനക്കാർക്ക് പ്രത്യേകം അലവൻസും ഉണ്ടായിരുന്നു) ആസ്സാമിലെ പോലീസ് കമ്മീഷണറായി പ്രശസ്തി നേടുക! എല്ലാ മലയാളികൾക്കും രാമചന്ദ്രനെപ്പറ്റി അഭിമാനിയ്ക്കാം.

ആമിയുടെ സ്വരം ഞാൻ ശ്രദ്ധിച്ചു. മഡ് ഫ്ലാപ്പ് ഫിറ്റു ചെയ്തിട്ടുണ്ടെങ്കിലും ആമിയ്ക്കു ശബ്ദം കുറവാണ്. പതിഞ്ഞ സ്വരം. അതുകൊണ്ടു കൂടിയാണല്ലോ ഞാൻ ആമിയെ സ്വന്തമാക്കിയിരുന്നത്. അതേ സമയം തന്നെ എഞ്ചിന്റെ ശക്തി നാം ശരിയ്ക്കനുഭവിയ്ക്കുകയും ചെയ്യുന്നു. പാടങ്ങളുടെ നടുവിലൂടെയുള്ള ഭാഗങ്ങളിൽ ശബ്ദം വീണ്ടും കുറയുന്നു. ഓയിൽ ടാങ്കിലെ ഓയിൽ എല്ലാ ഭാഗങ്ങളിലും എത്തിയിരിയ്ക്കുന്നതു കൊണ്ടായിരിയ്ക്കണംഎഞ്ചിൻ അനായാസേന പ്രവർത്തിച്ചുകൊണ്ടിരിയ്ക്കുന്നു. ശബ്ദം കേട്ടാൽ അതറിയാൻ സാധിയ്ക്കും. വീതിയുള്ള റോഡ്. വളവുകൾ വിരളം. കടുത്ത വളവുകൾ തീരെയില്ല. സ്പീഡോമീറ്ററിലെ സൂചി അൻപതിൽ സ്ഥിരമായി നിൽക്കുന്നു. ഇടയ്ക്കിടെ മറ്റു ബുള്ളറ്റുകൾ എന്നെ അനായാസേന ഓവർടേയ്ക്കു ചെയ്തു പൊയ്ക്കൊണ്ടിരിയ്ക്കുന്നുണ്ട്. അവർ എഴുപതിലും ചിലർ എൺപതിലുമായിരുന്നിരിയ്ക്കണം പോയത്. പക്ഷെഅതൊന്നും എന്നെ മത്സരത്തിന് പ്രലോഭിപ്പിയ്ക്കാറില്ല.

ബുള്ളറ്റുകൾ മാത്രമല്ല ഇടയ്ക്കിടെ രാജ്ദൂത് യമഹയും കുതിച്ചോടിക്കൊണ്ടിരുന്നു. ആയിടെഅതായത് 1983ൽ മാത്രം ഉത്പാദനമാരംഭിച്ച 350 സീസി ബൈക്കായിരുന്നു എസ്കോർട്ട്സ് ഗ്രൂപ്പിന്റെ രാജ്ദൂത് യമഹ. അതിനു മുൻപ് മൂന്നേ മൂന്നു ബൈക്കുകൾ മാത്രമാണ് ഇന്ത്യയിലുണ്ടായിരുന്നത്: എസ്കോർട്ട്സ് ഗ്രൂപ്പിന്റെ തന്നെ രാജ്ദൂത് (175 സീസി)ഐഡിയൽ ജാവയുടെ യെസ്ദി (250 സീസി)പിന്നെ എൻഫീൽഡ് ഇന്ത്യയുടെ ബുള്ളറ്റും (350 സീസി). പതിറ്റാണ്ടുകളോളം ഈ മൂന്നു ബൈക്കുകൾ അരങ്ങു വാണു. മുൻ പറഞ്ഞ മൂന്നു ബൈക്കുകളിൽ നിന്ന് അവയുടെ ഉടമകളുടെ സ്വഭാവം അല്പമൊക്കെ ഊഹിച്ചെടുക്കാമായിരുന്നു. രാജ്ദൂത് (175) – വിവേകി. യെസ്ദി – യുവാവ്. ബുള്ളറ്റ് – പ്രതാപി. കുറഞ്ഞൊരു കാലം (ആറു വർഷം മാത്രം) രാജ്ദൂത് യമഹ ബുള്ളറ്റുമായി മത്സരിച്ചെങ്കിലും ബുള്ളറ്റു തന്നെയായിരുന്നു എക്കാലത്തേയും റോയൽ ബൈക്ക്.

ഇന്നിപ്പോൾ കാര്യങ്ങളാകെ മാറി മറിഞ്ഞിരിയ്ക്കുന്നു. കോടിക്കണക്കിനു ടൂ വീലറുകളാണ് ഇന്ത്യയിലിന്ന് ഉത്പാദിപ്പിയ്ക്കപ്പെടുന്നത്. 2013ൽ മാത്രം 1.43 കോടി ടൂ വീലറുകൾ. ബി‌എംഡബ്ല്യുഡുക്കാറ്റിസുസുക്കിപിയാജ്ജിയോട്രയംഫ്ഹോണ്ടയമഹകവാസാക്കിഎന്നിവരൊക്കെ ആയിരം സീസിയുടെ ബൈക്കുകൾ ഇവിടെ നിർമ്മിയ്ക്കുന്നുണ്ട്. ചിലതിന് ഇരുപതു ലക്ഷത്തിലേറെ വില വരുന്നുണ്ടെങ്കിലുംഅവയും വാങ്ങാനാളുകളുണ്ട്. അവയ്ക്കിടയിലും നമ്മുടെ പ്രിയപ്പെട്ട ബുള്ളറ്റ്-350 വിറ്റഴിയുന്നുണ്ടെന്ന വസ്തുത സന്തോഷം തരുന്നു.

പുറകിലെ സീറ്റിലും കാരിയറിലുമായി കെട്ടിവച്ചിരിയ്ക്കുന്ന ലഗ്ഗേജിനെ ശ്രദ്ധിച്ചു. അവ ഉറപ്പോടെ ഇരിയ്ക്കുന്നുണ്ട്. കാശിരംഗയിലെത്തുമ്പോൾ ആമിയ്ക്ക് അല്പനേരത്തെ വിശ്രമം നൽകാം. ഏകദേശം തൊണ്ണൂറു കിലോമീറ്റർ സഞ്ചരിച്ചു കഴിയുമ്പോഴാണ് കാശിരംഗയിലെത്തുക.

ചമേലീ മേംസാബിനെപ്പറ്റി മുഴുവൻ പറഞ്ഞില്ല. ആസ്സമീസ് പടം നിർമ്മിച്ച് ആറു വർഷം കഴിഞ്ഞപ്പോൾ ചമേലീ മേംസാബ് ബംഗാളിയിൽ നിർമ്മിയ്ക്കപ്പെട്ടു. ആസ്സമീസിൽ നായകനായിരുന്നത് ജോർജ്ജ് ബേക്കർ എന്നൊരു നടനായിരുന്നു. ജോർജ്ജ് ബേക്കർ’ ഒരു ബ്രിട്ടീഷ് പേരാണെങ്കിലും അദ്ദേഹം ആസ്സാമിലെ തെസ്പൂരുകാരനാണ്. കഴിവുറ്റ നടൻ. അദ്ദേഹം തന്നെ ബംഗാളിപ്പതിപ്പിലും നായകനായി. ബിനിത ബൊർഗൊഹെയിൻ എന്നൊരു ആസ്സമീസ് നടിയായിരുന്നു ആസ്സമീസ് പതിപ്പിൽ ചമേലിയായി അഭിനയിച്ചത്. ബംഗാളിപ്പതിപ്പിൽ പ്രസിദ്ധ ഹിന്ദി നടി രാഖി നായികയായി. എങ്കിലും ആസ്സാം ജനതയ്ക്ക് ആസ്സമീസ് ഒറിജിനൽ പ്രിയങ്കരമായതു പോലെ ബംഗാളികൾക്ക് ബംഗാളിപ്പതിപ്പു പ്രിയങ്കരമായോ എന്നു സംശയമുണ്ട്.

നുമാലിഗഢിൽ എത്തിയിരിയ്ക്കുന്നു. നുമാലിഗഢിന് ഒരു വൈശിഷ്ട്യമുണ്ട്. ജപ്പാനിലെ ടോക്യോവിൽ നിന്ന് യൂറോപ്പിലെ ബൾഗേറിയയിലേയ്ക്ക് 20557 കിലോമീറ്റർ നീളത്തിൽ നിർമ്മിയ്ക്കപ്പെടുന്ന ഏഷ്യൻ ഹൈവേ നുമാലിഗഢിൽ വച്ച് ആസ്സാം ട്രങ്ക് റോഡുമായി യോജിയ്ക്കുന്നു. ഇവിടുന്നങ്ങ് ഗ്വാഹാട്ടിയ്ക്കടുത്തുള്ള ജോറാബാട്ടു വരെ ആസ്സാം ട്രങ്ക് റോഡും ഏഷ്യൻ ഹൈവേയും ഒന്നു തന്നെ. അതു വരെ പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ചിരുന്ന ഏഷ്യൻ ഹൈവേ ജോറാബാട്ടിൽ വച്ച് തെക്കോട്ടു തിരിഞ്ഞ് ഷില്ലോങ്ങിലെത്തുന്നു. അവിടുന്ന് ദൌക്കി എന്ന സ്ഥലത്തു വച്ച് ബംഗ്ലാദേശിലേയ്ക്കു കടക്കുന്നു. ബംഗ്ലാദേശിനു കുറുകെ സഞ്ചരിച്ച് അതിർത്തിയിലുള്ള ബെനാപ്പോളിലൂടെ ഇന്ത്യയിലെ പെട്രാപ്പോളിലേയ്ക്കെത്തുന്നുഅവിടുന്ന് യൂറോപ്പിലേയ്ക്കുള്ള യാത്ര തുടരുന്നു.

ശ്ലാഘനീയമായ ആശയമാണ് ഏഷ്യൻ ഹൈവേയുടേത്. നിർമ്മാണം പൂർത്തിയാകുമ്പോൾ ഈ റോഡ് ഏഷ്യയിലെ നിരവധി രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുമെന്ന കാര്യത്തിൽ സംശയമില്ല. പ്രത്യേകിച്ച് ഇന്ത്യയേയും പാക്കിസ്ഥാനേയും. ഈ മേഖലയിൽ ശാശ്വതസമാധാനത്തിലേയ്ക്കുള്ള പ്രധാന ചുവടുവയ്പായിരിയ്ക്കും അത്. പല കാര്യങ്ങളിലും യൂറോപ്പിനെ ഏഷ്യ ഒരു മാതൃകയായി കണക്കാക്കേണ്ടതാണ്. യൂറോപ്പിലെ 28 രാഷ്ട്രങ്ങൾ ചേർന്നുണ്ടാക്കിയ യൂറോപ്യൻ യൂണിയൻ ആ രാഷ്ട്രങ്ങളെയെല്ലാം കൂട്ടിയിണക്കിയിരിയ്ക്കുന്നു. 1945 വരെജർമ്മനി ഇറ്റലിയോടൊപ്പം ചേർന്ന് പാരീസും ലണ്ടനും ബോംബുചെയ്തു തകർത്തുകൊണ്ടിരുന്നു. അവർ തിരിച്ചടിയ്ക്കുകയും. യൂറോപ്യൻ യൂണിയന്റെ രൂപീകരണത്തോടെ അതെല്ലാം പഴങ്കഥകളായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു. കാബൂൾ മുതൽ ചിറ്റഗോങ്ങ് വരേയും കാഠ്മാണ്ഡു മുതൽ കൊളമ്പോ വരേയും ആർക്കും സൌഹൃദത്തോടെസമാധാനത്തോടെ സഞ്ചരിയ്ക്കാവുന്ന ഒരവസ്ഥ വന്നാൽ സമാധാനത്തിന്റേതായിരിയ്ക്കും വിജയം.

സഞ്ചാരസ്വാതന്ത്ര്യത്തോടൊപ്പം സാമ്പത്തികസഹകരണവും സാദ്ധ്യമാകും. സമീപകാലത്ത് ഗ്രീസ്അയർലന്റ്പോർച്ചുഗൽറ്റലിസ്പെയിൻ എന്നീ രാഷ്ട്രങ്ങൾ സാമ്പത്തികത്തകർച്ചയിൽ നിന്നു കരകയറിയത് യൂറോപ്യൻ യൂണിയനിലെ പരസ്പരസഹകരണം വഴിയാണ്. ആയുധശേഖരണത്തിനു വേണ്ടി ഇന്ത്യയും പാക്കിസ്ഥാനും പ്രതിവർഷം മുടക്കുന്ന തുക ജനതയുടെ സാമ്പത്തികസാമൂഹിക വികസനത്തിനായി ഉപയോഗിയ്ക്കുന്നെങ്കിൽ ഈ മേഖലയിലാകെ അക്ഷരാർത്ഥത്തിൽ തേനും പാലും ഒഴുകിയേനേ. ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അതിവിടെയാണ് എന്ന് ഈ മേഖലയെപ്പറ്റിയൊന്നാകെ അഭിമാനിയ്ക്കുകയും ചെയ്യാമായിരുന്നു.

ആമി അക്ഷോഭ്യയായി മുന്നോട്ടു പൊയ്ക്കൊണ്ടിരിയ്ക്കുന്നതിനിടയിൽ ഇവിടുത്തെ തേയിലയുടെ ചരിത്രം അല്പമറിയാനിടവന്നിട്ടുള്ളതു പങ്കു വയ്ക്കാം. ആസ്സാം ട്രങ്ക് റോഡ് നിർമ്മിയ്ക്കാനുള്ള മുഖ്യപ്രേരകങ്ങളിലൊന്ന് തേയിലകൃഷിയായിരുന്നു എന്നു പറഞ്ഞുവല്ലോ. പണ്ടിവിടെ തേയിലകൃഷി ഉണ്ടായിരുന്നില്ല. അതിവിടേയ്ക്കെത്തിയതിന്റെ പിന്നിലൊരു കഥയുണ്ട്.

പതിനെട്ടാം നൂറ്റാണ്ടിൽ ചായ ബ്രിട്ടനിലെ മുഖ്യപാനീയമായി മാറി. പ്രതാപത്തിന്റെ ചിഹ്നവുമായി അത്. ചായ കുടിയ്ക്കാതെ ഒരു ദിവസം പോലും കഴിയുക അവർക്ക് അസാദ്ധ്യമായിത്തീർന്നു. അക്കാലത്ത് ചൈനയിൽ നിന്നായിരുന്നുബ്രിട്ടനിലേയ്ക്കുള്ള തേയില മുഴുവനും വന്നിരുന്നത്. അമേരിക്കൻ കോളണികൾ കൈവിട്ടുപോയതോടെ അമേരിക്കയിൽ നിന്നു ബ്രിട്ടനു കിട്ടിക്കൊണ്ടിരുന്ന നികുതിവരുമാനം നിലച്ചു. ബ്രിട്ടന് സാമ്പത്തികഞെരുക്കമുണ്ടായിചൈനയിൽ നിന്ന് തേയില ഇറക്കുമതി ചെയ്യാനുള്ള പണം കണ്ടെത്താനാകാതെ വന്നു.

ബ്രിട്ടീഷ് ഇന്ത്യയിൽ കറുപ്പ് ധാരാളം കൃഷി ചെയ്യപ്പെട്ടിരുന്നു. ബ്രിട്ടൻ ഇന്ത്യയിൽ നിന്ന് കറുപ്പ് ചൈനയിലേയ്ക്കു കയറ്റി അയച്ചിരുന്നു. ചൈനക്കാരെ കറുപ്പുതീനികളാക്കാൻ ബ്രിട്ടൻ പാടുപെടുകയും ചെയ്തു. ഇന്ത്യയിൽ നിന്നുള്ള കറുപ്പ് ചൈനയ്ക്കു വിറ്റു കിട്ടിയ പണം കൊണ്ട് ബ്രിട്ടൻ ചൈനയിൽ നിന്നു തേയില വാങ്ങി. എന്നിട്ടും തേയിലയ്ക്കുള്ള പണം തികഞ്ഞില്ല. കോളണിയായ ഇന്ത്യയിൽ തേയില കൃഷി ചെയ്താൽ കുറഞ്ഞ ചെലവിൽ ആവശ്യമുള്ള തേയില കിട്ടുമെന്ന് ഇവിടുത്തെ സമ്പത്ത് ചുളുവിൽ കടത്തിക്കൊണ്ടു പോകുന്നതു പതിവാക്കിയിരുന്ന ബ്രിട്ടൻ മനസ്സിലാക്കി. ഒരു കുഴപ്പം: തേയിലകൃഷിയും തേയിലസംസ്കരണവും എങ്ങനെ ചെയ്യാമെന്ന് ചൈനക്കാർക്കു മാത്രമേ അറിയാമായിരുന്നുള്ളു. അവരത് പരമരഹസ്യമായി സൂക്ഷിയ്ക്കുകയും ചെയ്തിരുന്നു.

റോബർട്ട് ഫോർച്യൂൺ എന്നൊരു സ്കോട്ട്ലന്റുകാരൻ ഒരു ചൈനക്കാരനായി വേഷപ്രച്ഛന്നനായി ചൈനയിലെത്തിഅവിടെ താമസിച്ച് തേയിലകൃഷിയുടേയും തേയിലസംസ്കരണത്തിന്റേയും രഹസ്യങ്ങളെല്ലാം മനസ്സിലാക്കിയെടുത്തു. കണ്ടുപിടിയ്ക്കപ്പെട്ടിരുന്നെങ്കിൽ ഫോർച്യൂൺ നിഷ്കരുണം വധിയ്ക്കപ്പെട്ടേനേ. വധശിക്ഷയുടെ കാര്യത്തിൽ ചൈന അന്നും ഇന്നും കാർക്കശ്യം പുലർത്തുന്നു. എങ്കിലും സമർത്ഥനായ ഫോർച്യൂൺ തേയിലച്ചെടികളും അവയെപ്പറ്റിയുള്ള രഹസ്യങ്ങളുമായി ചൈനയിൽ നിന്നു രക്ഷപ്പെട്ട് ഇന്ത്യയിലെത്തി ആസ്സാമിൽ തേയിലകൃഷി തുടങ്ങി. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യയിൽ തേയിലകൃഷി അത്ഭുതകരമായ പുരോഗതി നേടി. ഇന്ന് തേയിലയുത്പാദനത്തിൽ ഇന്ത്യ (21%) ചൈനയുടെ (35%) തൊട്ടു പിന്നിലുണ്ട്. അൻപതു കോടി കിലോ തേയില ആസ്സാമിലെ തേയിലത്തോട്ടങ്ങൾ തന്നെ പ്രതിവർഷം ഉത്പാദിപ്പിയ്ക്കുന്നു. ആസ്സാമിലെ തേയിലയുത്പാദനത്തിൽ ഇരുപതു ലക്ഷം തൊഴിലാളികൾ വ്യാപൃതരാണ്. സർക്കാരിനു വരുമാനവും ജനതയ്ക്കു ഉപജീവനവും തേയില നൽകുന്നു.

നെൽപ്പാടങ്ങളുടെ നടുവിലൂടെയാണ് ആമി പൊയ്ക്കൊണ്ടിരിയ്ക്കുന്നത്. ഏ ടി റോഡിലൂടെയുള്ള ബൈക്കുയാത്ര സുഖകരമാക്കുന്നത് ഈ നെൽപ്പാടങ്ങളായിരിയ്ക്കണം. ജനുവരിയെ അപേക്ഷിച്ച് ഏപ്രിൽ മാസം ചൂടുള്ളതാണെങ്കിലും നെൽപ്പാടങ്ങളുടെ നടുവിൽ അമിതോഷ്ണം ഒരിയ്ക്കലും അനുഭവപ്പെടാറില്ല. ഇരുവശങ്ങളിലും നെൽപ്പാടങ്ങളുണ്ടെങ്കിലും അവയിൽ മിയ്ക്കതിലും നെൽകൃഷിയില്ലെന്ന ഒരു പോരായ്മയുണ്ട്. ആസ്സാമിലെ നെൽകൃഷി പ്രധാനമായും നടക്കുന്നത് ജൂൺ-ഡിസംബർ മാസങ്ങളിലാണ്. ജൂണിൽ മഴ കിട്ടുമ്പോൾ വിതയ്ക്കുന്നു. ശീതകാലത്ത്ഡിസംബറിനകം കൊയ്യുന്നു. തുടർന്നുള്ള ആറു മാസത്തിനിടയിൽ നെൽകൃഷി മിയ്ക്കയിടങ്ങളിലും അധികം നടക്കാറില്ല.

അങ്ങകലെ അരുണാചലിന്നടുത്തുള്ള ദിബ്രുഗഢ് മുതൽ ഇങ്ങ് ഗ്വാഹാട്ടിയ്ക്കപ്പുറം ഗോൽപ്പാറ വരെ ഏകദേശം എണ്ണൂറു കിലോമീറ്ററോളം ഏ ടീ റോഡ് ബ്രഹ്മപുത്രയോടു ചേർന്നു സഞ്ചരിയ്ക്കുന്നു. ടിബറ്റിലെ (ചൈന) ആങ്സി മഞ്ഞുമലയിൽ നിന്നുത്ഭവിയ്ക്കുന്ന ബ്രഹ്മപുത്രയിൽ വെള്ളം വറ്റാറില്ല. മഴക്കാലത്ത് മഴ മൂലവും വേനൽക്കാലത്ത് ഹിമാലയത്തിലെ മഞ്ഞുരുകിയും ബ്രഹ്മപുത്രയിൽ വെള്ളം സുലഭം. ഇതുമൂലം ആസ്സാമിൽ ജലക്ഷാമമില്ല. കേരളത്തിലെപ്പോലെ തന്നെ ആസ്സാമിലും മുഖ്യാഹാരം അരി തന്നെ. എന്നിട്ടും ആസ്സാമിന്റെ ശരാശരി നെല്ലുത്പാദനം ഹെക്റ്ററൊന്നിന് 1531 കിലോ മാത്രമാണെന്നുംഇത് ഈജിപ്റ്റ് (9283 കിലോ!)അമേരിക്ക (7279), ദക്ഷിണ കൊറിയ (6838), ചൈന (6131) എന്നീ രാജ്യങ്ങളുടേതിനേക്കാൾ വളരെവളരെ താഴെയാണെന്നും കാണുന്നു. ഈജിപ്റ്റിൽ നൈൽ നദിയ്ക്കു കുറുകെ സ്ഥാപിച്ചിരിയ്ക്കുന്ന അസ്വാൻ ഡാം വർഷത്തിൽ മൂന്നു തവണ കൃഷി ചെയ്യുന്നതു സാദ്ധ്യമാക്കി. ആസ്സാമിൽ കൃഷിയ്ക്കു വേണ്ടി ജലസേചനപദ്ധതികൾ ഇല്ലാത്തതായിരിയ്ക്കണം താഴ്ന്ന ഉത്പാദനത്തിനു കാരണം. ബ്രഹ്മപുത്രയിലൂടെ കോടിക്കണക്കിനു ലിറ്റർ വെള്ളം ഒഴുകിപ്പോകുന്നുണ്ട്. പക്ഷേഅത് കൃഷിയ്ക്കുവേണ്ടി ഉപയോഗിയ്ക്കാനുള്ള സ്ഥിരസംവിധാനം ഒരുക്കുന്നില്ലെങ്കിൽ പുഴയിൽ വെള്ളമുണ്ടായതു കൊണ്ടു കാര്യമില്ല.

ആസ്സാമിൽ ഭൂകമ്പങ്ങൾ പതിവായതുകൊണ്ടുമാകാംവൻ‌കിട അണക്കെട്ടുകളും ജലസേചനപദ്ധതികളും ഇല്ലാത്തത്. ഞാനാദ്യമായി ഭൂമികുലുക്കം അനുഭവിച്ചറിഞ്ഞത് ജോർഹാട്ടിൽ വച്ചാണ്. രണ്ടു തവണ. രണ്ടും രാത്രിയായിരുന്നു. ഒരു തവണ സീലിങ്ങിൽ നിന്ന് സിമന്റടർന്നു വീണു. കട്ടിലിന് മേൽക്കട്ടിയുണ്ടായിരുന്നതു കൊണ്ടും സീലിങ്ങിൽ സിമന്റ് അധികമില്ലാഞ്ഞതു കൊണ്ടുമാകാംപരിക്കു പറ്റാഞ്ഞത്. മറ്റൊരിയ്ക്കൽ അടുത്ത മുറിയിൽ നിന്ന് അമ്മ വിളിച്ചു ചോദിച്ചു, “ഇതെന്താ കുട്ടാഈ കട്ടിലു കിടന്നിങ്ങനെ കുലുങ്ങണത്?” 
...

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...