26 Oct 2015

ജാതിക്കോമരം


രാധാമണി പരമേശ്വരൻ

ജാതിക്കോമരം തുള്ളും ജനത്തിന്റെ ജാതകം നാടിനുവേണ്ടാ
മതഭ്രാന്തിളകിയമർത്യന്റെ സേവനം മാനവരാശിക്ക്‌ വേണ്ടാ
മനുഷ്യനാണ്‌ പ്രധാനിയെന്നോതുവാൻ മടിച്ചുനിൽക്കുന്നതെന്തേ
മതവും ജാതിയും കൊലചെയ്യേണമെന്നുറച്ചുനിൽക്കണം നമ്മൾ

പിന്നാക്കവർഗ്ഗത്തിനയ്ത്തം കൽപിച്ചതമ്പുരാനെയിനി വേണ്ടാ
മതേതരങ്ങൾക്ക്‌ മാറാപ്പു ചാർത്തിച്ചസേനാമുഖങ്ങളും വേണ്ടാ
കേരളം കണ്ട പടനായകരുടെ ശ്വേതാമുഖം തെളിക്കട്ടേ
അദ്ധ്വാനവർഗ്ഗമുന്നണിപ്പോരാളി അയ്യനെയെന്നും സ്മരിക്കാം.

വിഭ്രാന്തിയാണ്ട സവർണ്ണന്മാരുടെ ഉൾമുഖം കണ്ടവരുണ്ടോ
വെൺചിതലൂറ്റികോലങ്ങളായവർ കാരാഗ്രഹത്തിലടിഞ്ഞു
ദാരികനൃത്തംചവുട്ടിച്ചുടലയിൽ കാൽവെന്തുനിൽക്കുന്നതെന്തേ
വാലാട്ടി നിൽക്കുന്ന ശ്വാനക്കളായവർ കൂരിരിട്ടാളിക്കിടപ്പൂ

മേലാളപ്പട്ടം മേലങ്കിയാക്കീട്ടു നാട്ടുപ്രമാണിയായ്ച്ചമഞ്ഞു
മതവും ജാതിയും ഘോഷിച്ചുഘർഷമായ്ച്ചാരുകസേരമേലാ
ണ്ടു
കീഴാളായൂതി കണ്ണൻചിരട്ടയിൽ വെള്ളം കൊടുത്തോരുകാലം
ചോരനീരാക്കി വിയർപ്പിൽ വിളയിച്ച മുത്തുകൾ കീശയിലാക്കി
വണ്ടിവയറൂതിരുമ്മി വടികുത്തി നിൽക്കുന്നവനോ പ്രമാണി

തമ്മിലറിയാൻ വേദാന്തമൊന്നും വേണ്ടാനമുക്കിനീവേണ്ടാ
വാളാലുറഞ്ഞുനിണമൊഴുക്കാനുള്ള വാശിമറുക്കൂ മനുജാ
ആയിരം സംവത്സരം സഹിച്ചാലും നാടിന്റെ രക്ഷയെച്ചൊല്ലി
ഭാരതമക്കളൊന്നായ്‌ വലംവെച്ചു വർഷിപ്പൂരാഷ്ട്രപിതാവേ!

മാനവസൃഷ്ടി മഹത്തരമാക്കിയ മാതാവിനെ പ്രണമിപ്പൂ
മതമൈത്രിയുരുവിട്ടുകൂട്ടമായിന്നിനി ശുദ്ധീകലശം നടത്താം.
ഇല്ല, പൊറുക്കില്ലൊരിക്കലും ഈയുഗം ജാതിക്കോമരം വെട്ടും
ജാതിവേണ്ടാമതംവേണ്ടാന്ന്‌, പണ്ടുഗുരുനാരായണസ്വാമിയോതി
എങ്കിലും ബോധമുദിക്കാത്ത മാനുഷചിത്തത്തെശുദ്ധീകരിക്കാൻ
ഇന്നിതാനമ്മൾക്കണിചേർന്നു നല്ലോരു സുപ്രഭാതം തെളിച്ചൂറ്റാം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...