21 Aug 2014

ഋതുമതി

രാധാമണി പരമേശ്വരൻ

വൈകുന്നതെന്തേ വിരിയുവാൻ നീ
വാസന്ത സൗപർണ്ണ ലോലസന്ധ്യേ
സ്വപ്നാടനത്തിലൂടെന്നപോലെ
എൻവഴിത്താരയിൽ നിൻപ്രയാണം
ഭാവപ്പകർച്ച കൈകൊണ്ടിടാതെ
ഭാസുരമാംമുഖം മ്ലാനമായോ
അഞ്ജനം കണ്‍കളിൽ ചാർത്തിടാതെ
മൗനിയായ് വന്നുവോ മാഞ്ഞുപോകാൻ
ചെമ്പട്ടുചേല ഞൊറിഞ്ഞുചുറ്റി
ഇന്ദ്രചാപാഭയിൽ മുങ്ങിനീന്തി
കാഞ്ചനദീപ്തി കരളിലേകി
കാമിനീ നീയെന്‍റെ മുന്നിലെത്തി
നക്ഷത്ര ചൂഡാമണികൾചാർത്തി
അക്ഷയജ്യോതി പ്രകാശമായി
വിണ്ണിന്‍റെ മുറ്റമലങ്കരിക്കൻ
സ്വർലോകസുന്ദരീ നീയണഞ്ഞോ
സുന്ദരീ നിൻ മൃദുമേനിയാകെ
വൈഡൂര്യകാന്തിയാലാരൊരുക്കി
ഋതുമതി നിൻനവതാരുണ്യം
ഹൃദയത്തിൽ ചാർത്തുന്നു ലാവണ്യം
തൃക്കൈയിലെന്തേ കിലുങ്ങിയില്ല
തില്ലാനയാടുന്ന കുപ്പിവള
ആഴിക്കുമേലേ നോക്കിനില്പൂ
ആനൃത്തചൈതന്യമാസ്വദിക്കാൻ
ആത്മാവിൽ നൊമ്പരനീറ്റലോടെ
തേജോമയീ നിന്നെ കാത്തിരിപ്പൂ
പാൽക്കടൽ നടുവിലെ മുത്തുനൽകാം
പാദസ്വരങ്ങൾ കിലുക്കീടുമോ!
എൻവിരിമാറിൽ പതിഞ്ഞീടുമോ
നിൻമദവക്ഷോജ സിന്ധൂരങ്ങൾ
മൃദുലമായ് ചുണ്ടുചുരത്തീടുന്ന
അമൃതകണങ്ങൾ തൂകിയാലും
പോകാതെവയെന്‍റെ താരുണ്യമേ
ആശംസയോടെന്നെ യാത്രയാക്കൂ
പൂർണ്ണകുംഭംപോൽ ഉഷസ്സിലെത്താം
കാവ്യമായുള്ളിലുണരുമോ നീ

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...