21 Jan 2014

ശവരുചികളുടെ പാചകശാസ്ത്രം

നിദർശ് രാജ്

ഇടിഞ്ഞുപൊളിഞ്ഞ
ലോകത്തെ
നമുക്കെല്ലാവർക്കും
ചേർന്ന്
കെട്ടിപ്പടുക്കണം 
എന്നു പറഞ്ഞ
നേതാവിനടുത്തേക്ക്
വാർക്കക്കമ്പിയും
അൾട്രാടെക്ക് 
സിമന്റിന്റെ
ചാക്കുമായി
പോയവന്റെ
ശവം
പുഴമീൻ കൊത്തി.

ഈ വിവരം
ഒന്നുമറിയാതെ
മീൻകാരൻ
ആ മീനുകളെ 
ചൂണ്ടയിട്ടു

അത്
മരിച്ചുപോയ
പണിക്കാരന്റെ 
മകൾ
മീനൊന്നിന്നു
അരരൂപ വെച്ച്
വാങ്ങി
വറുക്കുകയും 
കറിവയ്ക്കുകയും
ചെയ്തു.

അച്ഛന്റെ
ശവം 
തിന്നുമ്പോൾ
മക്കളും,
ഭർത്താവിന്റെ
ശവം
തിന്നുമ്പോൾ 
ഭാര്യയും
തിരിച്ചറിഞ്ഞു.
-അയാളുടെ
ശവത്തിന്
ഉപ്പു കൂടുതലും 
മുളകു കുറവുമാണെന്ന്-


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...