24 Oct 2012

സൗഹൃദം



രമേശ്‌ കുടമാളൂര്‍

എത്രയോ നാളായി നമ്മള്‍ പിണങ്ങി-
പ്പിരിഞ്ഞിരിക്കുന്നു പ്രിയ സുഹൃത്തേ
ഇന്നലെ അവിചാരിതം നിന്റെ ഫോണ്‍ വിളി
ഇന്നെന്റെ വസതിയില്‍ നിന്റെ സന്ദര്‍ശനം.

വിരുന്നു വിഭവങ്ങള്‍, വിശേഷങ്ങള്‍ പങ്കുവെ-
ച്ചെത്രയോ നേരം നാമിരുന്നു.
ഒരു പിണക്കത്തിന്റെ മഞ്ഞുരുകി വോഡ്കയില്‍
നുരകളായ്‌, ആ ഹ്ലാദ നുരകളും നാം പകുത്തു.

ഒടുവില്‍ നിന്‍ യാത്രാമൊഴി,
ഒരു തവണ കൂടി മാപ്പപേക്ഷ.
പിരിയുന്നതിന്‍ മുമ്പു സൗഹൃദാലിംഗനം.
നിന്‍ മുഖത്തപ്പോഴും പുഞ്ചിരി,
കണ്ണില്‍ തിളങ്ങുന്ന സ്നേഹം.
എന്നെ വരിയുന്ന നിന്നൂഷ്മളാലിംഗനം
മുറുകവേ എന്റെ ഹൃദയത്തിലേക്കൊരു
സുഖദം തണുപ്പിന്റെ മൂര്‍ച്ച തൊടുന്നു.
കണ്‍കോണില്‍ കണ്ടു ഞാന്‍ നിന്റെ കൈപ്പിടിയിലും
നിന്റെ പുഞ്ചിരി പോലെ ഒരു തിളക്കം.

എന്റെ തുടിക്കും ഹൃദയത്തില്‍ നിന്നെന്തോ
വാര്‍ന്നു പോകുന്നതു പോലെ
ഞാനൊരു മയക്കത്തിലേക്കാണ്ടു പോകു,ന്നെന്റെ
ഉയിരൂര്‍ന്നു പോകുന്ന നിര്‍വൃതി.

നിന്‍ മുഖത്തപ്പോഴും പുഞ്ചിരി,
കണ്ണില്‍ തിളങ്ങുന്ന സ്നേഹമാം ലഹരി
കൈകളിലൂഷ്മളം എന്റെ ഹൃദയം വാര്‍ന്ന
കനിവിന്റെ നനവ്‌.


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...