20 May 2012

പുതിയ പകല്‍


ജയചന്ദ്രന്‍ പൂക്കരത്തറ


വീണ്ടുമുണര്‍ന്നെഴുന്നേറ്റു പകലുകള്‍
തെണ്ടിത്തിരഞ്ഞു നടന്നശേഷം,
എന്നോ പകലുകള്‍ക്കൂര്‍ജം പകര്‍ന്നുകൊ-
ണ്ടെന്നോ കടത്താലടച്ച ചായ-
പ്പീടികത്തിണ്ണയില്‍ ചന്തിയമര്‍ന്നതിന്‍
വീടാക്കടത്തിന്‍ മിനുപ്പിലന്ന്
അന്തിയുറങ്ങാന്‍ കിടക്കെ മുരണ്ടുവോ
ചിന്തിയ ചോരത്തുടുപ്പിന്‍ മണം.

കൂരിരുളാണകത്തേറെയിരുട്ടില്‍നി-
ന്നൂരിയെടുത്തു തെളിഞ്ഞ കണ്‍കള്‍
ആരെന്‍ സഖാവേ, നിനക്കു ഞാനൊട്ടുമേ
ചേരാത്തൊരാളായ് ഭവിക്കയില്ല
ഇന്നത്തെ തെണ്ടലിലെന്‍മടിശ്ശീലയില്‍
വന്നണഞ്ഞുള്ള വിഭവമെല്ലാം
നമ്മള്‍ക്കു രണ്ടായ് പകുത്തുവെയ്ക്കാ, മിനി
തമ്മില്‍ക്കശപിശ കൂടിടാതെ
ഒന്നും മറുപടി തന്നില്ലയെപ്പൊഴോ
നന്നായ് തിരിഞ്ഞു കിടന്നിടുമ്പോള്‍
എന്തോ പതുക്കെ കവിളിലുരസുന്നു
ചിന്തയിലക്കാര്യമോര്‍മ്മ വന്നു.
കണ്‍മിഴിച്ചേറെ ഭയക്കെത്തെളിയുന്നു
വിണ്‍മനോജ്ഞപ്രഭാ സുപ്രഭാതം.

pho.-9744283321.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...