24 May 2015

നാളികേര വികസന ബോർഡിന്റെ വിത്തുൽപാദന പ്രദർശന തോട്ടങ്ങൾ - ഇന്ത്യൻ നാളികേര വ്യവസായത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങൾ


പ്രമോദ്‌ പി. കുര്യൻ
അസി. ഡയറക്ടർ, സി.ഡി.ബി. കൊച്ചി

രാജ്യത്തെ നാളികേര വ്യവസായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി നാളികേര വികസന ബോർഡ്‌ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്‌. മികച്ച നടീൽ വസ്തുക്കളുടെ ഉൽപാദനവും വിതരണവുമാണ്‌ ബോർഡിന്റെ പദ്ധതികളിൽ മുന്നിട്ടു നിൽക്കുന്നത്‌. മികച്ച  നടീൽ വസ്തുക്കളുടെ ലഭ്യതക്കുറവാണ്‌ ഉയർന്ന നാളികേര ഉൽപാദനവും ഉൽപാദന ക്ഷമതയും കൈവരിക്കുന്നതിന്‌ തടസ്സമായി നിൽക്കുന്ന പ്രധാന കാര്യം.  ബഹുവർഷ വിള എന്ന നിലയിൽ മെച്ചപ്പെട്ടതും ഗുണനിലവാരമുള്ളതുമായ നടീൽ വസ്തുക്കൾ ഉപയോഗിക്കാതിരുന്നാൽ ആദായം തരുന്ന കാലത്ത്‌  തെങ്ങിന്‌ പ്രതീക്ഷിച്ചത്ര ഉൽപാദന ക്ഷമത ഉണ്ടാവുകയില്ല.  അത്തരത്തിലുള്ള ഒരു തോട്ടം കർഷകന്‌ സ്ഥിരമായി നഷ്ടം വരുത്തുകയും ചെയ്യും. അതിനാൽ മെച്ചപ്പെട്ട നടീൽ വസ്തുക്കളുടെ ഉൽപാദനത്തിനും വിതരണത്തിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്‌. ഈ ലക്ഷ്യം മുന്നിൽ കണ്ടാണ്‌ ബോർഡ്‌ കേരളം, തമിഴ്‌നാട്‌, കർണ്ണാടക, ആന്ധ്രാപ്രദേശ്‌, ഛത്തീസ്ഗഡ്‌, ബീഹാർ, ആസ്സാം, ഒറീസ്സ എന്നീ 9 സംസ്ഥാനങ്ങളിൽ വിത്തുൽപ്പാദന പ്രദർശന തോട്ടങ്ങൾ സ്ഥാപിച്ചതു. 2 വർഷം മുമ്പ്‌ ആരംഭിച്ച മഹാരാഷ്ട്രാ, തമിഴ്‌നാട്‌ എന്നീ ജില്ലകളിലെ തോട്ടങ്ങൾ ഇപ്പോഴും പ്രാരംഭ ഘട്ട വികസന പ്രക്രിയകളിൽകൂടി കടന്നു പോകുന്നതേയുള്ളൂ. വിത്തുൽപാദന പ്രദർശന തോട്ടങ്ങളിലെ അടിസ്ഥാന വിശദാംശങ്ങൾ പട്ടിക 1 ൽ കാണാം.
ശാസ്ത്രീയമായി സംരക്ഷിക്കുന്ന ഫാമിലെ നേഴ്സറികളിൽ നിന്നും മെച്ചപ്പെട്ട നടീൽ വസ്തുക്കൾ കൃഷിക്കാർക്ക്‌ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്നതാണ്‌ ബോർഡിന്റെ ?പ്രദർശന വിത്തുൽപാദന? തോട്ടങ്ങളുടെ മുഖ്യ ലക്ഷ്യം. കൃത്രിമ പരാഗണം നടത്താൻ പ്രാപ്തമായ മാതൃ വൃക്ഷങ്ങൾ ഉള്ള തോട്ടങ്ങളിൽ  ഇതിനോടകം സങ്കരയിനം വിത്തുൽപാദന പദ്ധതികൾ ആരംഭിച്ചു കഴിഞ്ഞു. 2012-13, 2014-15 വരെയുള്ള കാലത്തേയും 2015 - 16 ൽ ലക്ഷ്യമിടുന്ന വിത്തു ഉത്പാദനത്തിന്റെയും  കണക്കുകൾ  പട്ടിക 2 ൽ കാണാം.
ബോർഡിന്റെ ഡി.എസ്‌.പി. ഫാമുകളുടെ ലക്ഷ്യം മികച്ച തൈകളുടെ ഉൽപാദനം ആണ്‌. രാജ്യത്തെ​‍്‌ സർക്കാർ മേഖലകളിൽ 50 ശതമാനത്തിലധികം മികച്ച വിത്തുൽപാദനം നടക്കുന്നത്‌ ബോർഡിന്റെ തോട്ടങ്ങൾ വഴിയാണ്‌. സർക്കാർ സ്വകാര്യ മേഖലകളിൽ പ്രതിവർഷം വിതരണം ചെയ്യുന്ന 35 ലക്ഷം തൈകളിൽ 13 ലക്ഷവും ഉൽപാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നത്‌ ബോർഡിന്റെ ഡി.എസ്‌.പി. തോട്ടങ്ങളിൽ ആണ്‌. 1982 ൽ കർണ്ണാടകയിലെ മാണ്ഡ്യ ജില്ലയിൽ സി.ഡി.ബി.സ്ഥാപിച്ച  ആദ്യ ഡി. എസ്‌.പി. തോട്ടമാണ്‌ രാജ്യത്തെ മികച്ച തോട്ടങ്ങളിൽ ഒന്നായി കണ്ടു വരുന്നത്‌. ഇവിടെ നിന്നു ലഭ്യമാകുന്ന തൈകൾ ഏറ്റവും മികച്ചതാണെന്നതാണ്‌ കർഷകരുടെ സാക്ഷ്യം. ഈ തോട്ടത്തിൽ നിന്നും ഉള്ള തൈകളുടെ ആവശ്യകത വർഷാവർഷം ഉയർന്നു വരുന്നു. ഏറ്റവും മികച്ച വിത്തു തൈകൾ ഉത്പാദിപ്പിക്കാനും  തൈകളുടെ ഗുണനിലവാരം നിലനിർത്താനും  മാണ്ഡ്യ ഡി.എസ്‌.പി. തോട്ടത്തിലെ സങ്കരയിന വിത്തുത്പാദന സങ്കേതങ്ങളേയാണ്‌ അംഗീകൃതമായ മാതൃകയായി പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്‌. 2012-13 മുതൽ 2014 - 15 വരെയുള്ളതും 2015 - 16 ലഭിക്കാൻ ഇടയുള്ളതുമായ  വിത്തു തൈകളുടെ വിവരങ്ങൾ പട്ടിക 3 ൽ കാണാം.
ബോർഡിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സാണ്‌ ഡി.എസ്‌.പി. തോട്ടങ്ങൾ. വിത്തു തൈകൾ, തേങ്ങ, മത്സ്യം, ഇടവിളകളായ കൊക്കോ, കശുവണ്ടി, പേര, സപ്പോട്ട എന്നിവയുടെയും വിൽപനയിൽനിന്നാണ്‌ പ്രധാനമായും ബോർഡ്‌ വരുമാനം കണ്ടെത്തുന്നത്‌. തോട്ടങ്ങളിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ്‌ മെച്ചപ്പെട്ട പുതിയ വിത്തുതൈകൾ ഉൽപാദിപ്പിക്കാൻ വേണ്ട പണം കണ്ടെത്തുന്നത്‌. കഴിഞ്ഞ 3 വർഷമായി തോട്ടങ്ങളിൽ നിന്നുള്ള വരുമാനം 2015 - 16 പ്രതീക്ഷിക്കുന്ന വരുമാനവും പട്ടിക 4 ൽ കാണാം.
രാജ്യത്തെ ശാസ്ത്രീയ നാളികേര ഉൽപാദക പ്രദർശന കേന്ദ്രങ്ങളും കൂടിയാണ്‌ ഡി.എസ്‌.പി. ഫാമുകൾ. വിവിധതരം നടീൽ രീതികൾ, തൈകൾ തരംതിരിച്ചുള്ള തോട്ടങ്ങളുടെ ക്രമീകരണം, പല തോട്ടങ്ങളിൽ നിന്നുള്ള പലതരം തൈകൾക്ക്‌ തദ്ദേശീയമായ അവസ്ഥകളോടുള്ള പ്രതികരണം, ബഹുവർഷയും ഏകവർഷയുമായ വിളകൾ തമ്മിലുള്ള സങ്കരത്തിലൂടെ യൂണിറ്റുകൾക്ക്‌ വരുമാനം ലഭ്യമാക്കാനുള്ള പദ്ധതികൾ എന്നിങ്ങനെ പല തരത്തിലുള്ള കൃഷി മാതൃകകളുടെ  പ്രദർശനവും ഡി.എസ്‌.പി. ഫാമുകളിലൂടെ നടത്തുന്നത്‌. നാളികേര കൃഷിയെപ്പറ്റി സമഗ്രമായ അറിവുകൾ പ്രദാനം ചെയ്യുന്ന ഡി.എസ്‌.പി. ഫാമുകൾ വിജ്ഞാന വ്യാപന കേന്ദ്രം പോലെയാണ്‌ പ്രവർത്തിക്കുന്നത്‌ എന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല. ഈ സാമ്പത്തിക വർഷം നടാൻ ഉദ്ദേശിക്കുന്ന 19.30 ലക്ഷം വിത്തു തേങ്ങയിൽ നിന്നും മുൻ വർഷം പാകിയവയിൽ  നിന്ന്‌ ഏകദേശം 12.90 ലക്ഷം തൈകൾ ഉൽപാദിപ്പിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. 2015 - 16 കാലഘട്ടത്തിൽ ഡി.എസ്‌. പി. തോട്ടങ്ങളിലൂടെ 6.8 കോടി രൂപയുടെ വരുമാനമാണ്‌ ബോർഡ്‌ ലക്ഷ്യമിടുന്നത്‌.
നിലവിൽ നാളികേര കർഷകരുടെ ആവശ്യങ്ങൾ നിവർത്തിക്കുന്നുണ്ടെങ്കിലും ഡി.എസ്‌.പി. തോട്ടങ്ങളിലൂടെ ഇനിയും ഉൽപാദനവും ഉൽപാദന ക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി ഒരുപാട്‌ കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതാണ്‌. സങ്കരയിനം വിത്തുൽപാദന പദ്ധതികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച്‌ കൂടുതൽ വിത്തുകൾ ഉൽപാദിപ്പിക്കുക, കൃഷിക്കാരുടെ ഇടയിൽ നിന്നു തന്നെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച്‌ കൂടുതൽ കർഷകരെ നാളികേര കൃഷിയിലേക്ക്‌ ആകർഷിക്കുക, കർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനായി കൃഷിയിടങ്ങളിൽ ഗവേഷണം തുടങ്ങുക, സങ്കരയിനം വിത്തു തൈകൾ ഉൽപാദിപ്പിക്കുന്നതിനായി കൂടുതൽ കുറിയയിനം മാതൃവൃക്ഷങ്ങൾ ഉണ്ടാക്കുന്നതിനായി കുറിയ ഇനം തൈ ഉൽപാദനം നടത്തുക, തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഡി.എസ്‌.പി. തോട്ടങ്ങളിലൂടെ ചെയ്യാൻ സാധിക്കും. മെച്ചപ്പെട്ട തൈകൾ ഉൽപാദിപ്പിക്കുന്നതിനും ശാസ്ത്രീയമായ കേര കാർഷിക രീതികൾ പ്രദർശിപ്പിക്കുന്നതിനുമായി ഡി.എസ്‌.പി. തോട്ടങ്ങൾക്ക്‌ പ്രത്യേകിച്ച്‌ കടമ ഉണ്ടെന്നതിൽ യാതൊരു തർക്കവുമില്ല. ഇതിനായി ഡി.എസ്‌.പി തോട്ടങ്ങൾ ഉറച്ച നിലപാടുകൾ എടുക്കേണ്ടതുണ്ട്‌.
ഇന്ത്യാ ഗവണ്‍മന്റ്‌ 2014 - 15 കാലത്ത്‌ ആഭ്യന്തര തോട്ടഗവേഷണ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള പദ്ധതിക്ക്‌ അനുമതി നൽകിയിട്ടുണ്ട്‌. വിതരണം ചെയ്യുന്നതിനുള്ള പ്രായപരിധി നിജപ്പെടുത്തുക, നഴ്സറികളിൽ വിത്തു പാകുന്ന രീതികൾ, പ്ലാസ്റ്റിക്‌ ഷീറ്റ്‌ ഉപയോഗിച്ചു പുതയിടീൽ നടത്തി കള നിയന്ത്രിക്കുക, വിവിധ കാർഷിക കാലാവസ്ഥയ്ക്ക്‌ അനുസൃതമായ ഇടവിളകൾ കണ്ടെത്തുക തുടങ്ങിയ വിവിധങ്ങളായ കാര്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട്‌ ബോർഡിന്റെ ഡി.എസ്‌. പി. തോട്ടങ്ങൾ വിവിധ കേന്ദ്രങ്ങളിൽ ഗവേഷണസ്ഥാപനങ്ങൾ തുടങ്ങിക്കഴിഞ്ഞു. നാളികേര സംബന്ധമായ ഗവേഷണങ്ങൾ പിന്നീട്‌ നടത്തുന്നതിനും കാർഷിക സമൂഹത്തിന്റെ ഉന്നമനത്തിനു പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനും ഉള്ളകേന്ദ്രങ്ങളായി ഈ തോട്ട ഗവേഷണ കേന്ദ്രങ്ങൾ ഭാവിയിൽ മാറും.
നാളികേര വികസന ബോർഡിന്റെ വിത്തുൽപാദന
പ്രദർശന തോട്ടങ്ങൾ - ഇന്ത്യൻ നാളികേര
വ്യവസായത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങൾ
പ്രമോദ്‌ പി. കുര്യൻ,
അസി. ഡയറക്ടർ, സി.ഡി.ബി. കൊച്ചി

രാജ്യത്തെ നാളികേര വ്യവസായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി നാളികേര വികസന ബോർഡ്‌ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്‌. മികച്ച നടീൽ വസ്തുക്കളുടെ ഉൽപാദനവും വിതരണവുമാണ്‌ ബോർഡിന്റെ പദ്ധതികളിൽ മുന്നിട്ടു നിൽക്കുന്നത്‌. മികച്ച  നടീൽ വസ്തുക്കളുടെ ലഭ്യതക്കുറവാണ്‌ ഉയർന്ന നാളികേര ഉൽപാദനവും ഉൽപാദന ക്ഷമതയും കൈവരിക്കുന്നതിന്‌ തടസ്സമായി നിൽക്കുന്ന പ്രധാന കാര്യം.  ബഹുവർഷ വിള എന്ന നിലയിൽ മെച്ചപ്പെട്ടതും ഗുണനിലവാരമുള്ളതുമായ നടീൽ വസ്തുക്കൾ ഉപയോഗിക്കാതിരുന്നാൽ ആദായം തരുന്ന കാലത്ത്‌  തെങ്ങിന്‌ പ്രതീക്ഷിച്ചത്ര ഉൽപാദന ക്ഷമത ഉണ്ടാവുകയില്ല.  അത്തരത്തിലുള്ള ഒരു തോട്ടം കർഷകന്‌ സ്ഥിരമായി നഷ്ടം വരുത്തുകയും ചെയ്യും. അതിനാൽ മെച്ചപ്പെട്ട നടീൽ വസ്തുക്കളുടെ ഉൽപാദനത്തിനും വിതരണത്തിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്‌. ഈ ലക്ഷ്യം മുന്നിൽ കണ്ടാണ്‌ ബോർഡ്‌ കേരളം, തമിഴ്‌നാട്‌, കർണ്ണാടക, ആന്ധ്രാപ്രദേശ്‌, ഛത്തീസ്ഗഡ്‌, ബീഹാർ, ആസ്സാം, ഒറീസ്സ എന്നീ 9 സംസ്ഥാനങ്ങളിൽ വിത്തുൽപ്പാദന പ്രദർശന തോട്ടങ്ങൾ സ്ഥാപിച്ചതു. 2 വർഷം മുമ്പ്‌ ആരംഭിച്ച മഹാരാഷ്ട്രാ, തമിഴ്‌നാട്‌ എന്നീ ജില്ലകളിലെ തോട്ടങ്ങൾ ഇപ്പോഴും പ്രാരംഭ ഘട്ട വികസന പ്രക്രിയകളിൽകൂടി കടന്നു പോകുന്നതേയുള്ളൂ. വിത്തുൽപാദന പ്രദർശന തോട്ടങ്ങളിലെ അടിസ്ഥാന വിശദാംശങ്ങൾ പട്ടിക 1 ൽ കാണാം.
ശാസ്ത്രീയമായി സംരക്ഷിക്കുന്ന ഫാമിലെ നേഴ്സറികളിൽ നിന്നും മെച്ചപ്പെട്ട നടീൽ വസ്തുക്കൾ കൃഷിക്കാർക്ക്‌ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്നതാണ്‌ ബോർഡിന്റെ ?പ്രദർശന വിത്തുൽപാദന? തോട്ടങ്ങളുടെ മുഖ്യ ലക്ഷ്യം. കൃത്രിമ പരാഗണം നടത്താൻ പ്രാപ്തമായ മാതൃ വൃക്ഷങ്ങൾ ഉള്ള തോട്ടങ്ങളിൽ  ഇതിനോടകം സങ്കരയിനം വിത്തുൽപാദന പദ്ധതികൾ ആരംഭിച്ചു കഴിഞ്ഞു. 2012-13, 2014-15 വരെയുള്ള കാലത്തേയും 2015 - 16 ൽ ലക്ഷ്യമിടുന്ന വിത്തു ഉത്പാദനത്തിന്റെയും  കണക്കുകൾ  പട്ടിക 2 ൽ കാണാം.
ബോർഡിന്റെ ഡി.എസ്‌.പി. ഫാമുകളുടെ ലക്ഷ്യം മികച്ച തൈകളുടെ ഉൽപാദനം ആണ്‌. രാജ്യത്തെ​‍്‌ സർക്കാർ മേഖലകളിൽ 50 ശതമാനത്തിലധികം മികച്ച വിത്തുൽപാദനം നടക്കുന്നത്‌ ബോർഡിന്റെ തോട്ടങ്ങൾ വഴിയാണ്‌. സർക്കാർ സ്വകാര്യ മേഖലകളിൽ പ്രതിവർഷം വിതരണം ചെയ്യുന്ന 35 ലക്ഷം തൈകളിൽ 13 ലക്ഷവും ഉൽപാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നത്‌ ബോർഡിന്റെ ഡി.എസ്‌.പി. തോട്ടങ്ങളിൽ ആണ്‌. 1982 ൽ കർണ്ണാടകയിലെ മാണ്ഡ്യ ജില്ലയിൽ സി.ഡി.ബി.സ്ഥാപിച്ച  ആദ്യ ഡി. എസ്‌.പി. തോട്ടമാണ്‌ രാജ്യത്തെ മികച്ച തോട്ടങ്ങളിൽ ഒന്നായി കണ്ടു വരുന്നത്‌. ഇവിടെ നിന്നു ലഭ്യമാകുന്ന തൈകൾ ഏറ്റവും മികച്ചതാണെന്നതാണ്‌ കർഷകരുടെ സാക്ഷ്യം. ഈ തോട്ടത്തിൽ നിന്നും ഉള്ള തൈകളുടെ ആവശ്യകത വർഷാവർഷം ഉയർന്നു വരുന്നു. ഏറ്റവും മികച്ച വിത്തു തൈകൾ ഉത്പാദിപ്പിക്കാനും  തൈകളുടെ ഗുണനിലവാരം നിലനിർത്താനും  മാണ്ഡ്യ ഡി.എസ്‌.പി. തോട്ടത്തിലെ സങ്കരയിന വിത്തുത്പാദന സങ്കേതങ്ങളേയാണ്‌ അംഗീകൃതമായ മാതൃകയായി പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്‌. 2012-13 മുതൽ 2014 - 15 വരെയുള്ളതും 2015 - 16 ലഭിക്കാൻ ഇടയുള്ളതുമായ  വിത്തു തൈകളുടെ വിവരങ്ങൾ പട്ടിക 3 ൽ കാണാം.
ബോർഡിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സാണ്‌ ഡി.എസ്‌.പി. തോട്ടങ്ങൾ. വിത്തു തൈകൾ, തേങ്ങ, മത്സ്യം, ഇടവിളകളായ കൊക്കോ, കശുവണ്ടി, പേര, സപ്പോട്ട എന്നിവയുടെയും വിൽപനയിൽനിന്നാണ്‌ പ്രധാനമായും ബോർഡ്‌ വരുമാനം കണ്ടെത്തുന്നത്‌. തോട്ടങ്ങളിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ്‌ മെച്ചപ്പെട്ട പുതിയ വിത്തുതൈകൾ ഉൽപാദിപ്പിക്കാൻ വേണ്ട പണം കണ്ടെത്തുന്നത്‌. കഴിഞ്ഞ 3 വർഷമായി തോട്ടങ്ങളിൽ നിന്നുള്ള വരുമാനം 2015 - 16 പ്രതീക്ഷിക്കുന്ന വരുമാനവും പട്ടിക 4 ൽ കാണാം.
രാജ്യത്തെ ശാസ്ത്രീയ നാളികേര ഉൽപാദക പ്രദർശന കേന്ദ്രങ്ങളും കൂടിയാണ്‌ ഡി.എസ്‌.പി. ഫാമുകൾ. വിവിധതരം നടീൽ രീതികൾ, തൈകൾ തരംതിരിച്ചുള്ള തോട്ടങ്ങളുടെ ക്രമീകരണം, പല തോട്ടങ്ങളിൽ നിന്നുള്ള പലതരം തൈകൾക്ക്‌ തദ്ദേശീയമായ അവസ്ഥകളോടുള്ള പ്രതികരണം, ബഹുവർഷയും ഏകവർഷയുമായ വിളകൾ തമ്മിലുള്ള സങ്കരത്തിലൂടെ യൂണിറ്റുകൾക്ക്‌ വരുമാനം ലഭ്യമാക്കാനുള്ള പദ്ധതികൾ എന്നിങ്ങനെ പല തരത്തിലുള്ള കൃഷി മാതൃകകളുടെ  പ്രദർശനവും ഡി.എസ്‌.പി. ഫാമുകളിലൂടെ നടത്തുന്നത്‌. നാളികേര കൃഷിയെപ്പറ്റി സമഗ്രമായ അറിവുകൾ പ്രദാനം ചെയ്യുന്ന ഡി.എസ്‌.പി. ഫാമുകൾ വിജ്ഞാന വ്യാപന കേന്ദ്രം പോലെയാണ്‌ പ്രവർത്തിക്കുന്നത്‌ എന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല. ഈ സാമ്പത്തിക വർഷം നടാൻ ഉദ്ദേശിക്കുന്ന 19.30 ലക്ഷം വിത്തു തേങ്ങയിൽ നിന്നും മുൻ വർഷം പാകിയവയിൽ  നിന്ന്‌ ഏകദേശം 12.90 ലക്ഷം തൈകൾ ഉൽപാദിപ്പിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. 2015 - 16 കാലഘട്ടത്തിൽ ഡി.എസ്‌. പി. തോട്ടങ്ങളിലൂടെ 6.8 കോടി രൂപയുടെ വരുമാനമാണ്‌ ബോർഡ്‌ ലക്ഷ്യമിടുന്നത്‌.
നിലവിൽ നാളികേര കർഷകരുടെ ആവശ്യങ്ങൾ നിവർത്തിക്കുന്നുണ്ടെങ്കിലും ഡി.എസ്‌.പി. തോട്ടങ്ങളിലൂടെ ഇനിയും ഉൽപാദനവും ഉൽപാദന ക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി ഒരുപാട്‌ കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതാണ്‌. സങ്കരയിനം വിത്തുൽപാദന പദ്ധതികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച്‌ കൂടുതൽ വിത്തുകൾ ഉൽപാദിപ്പിക്കുക, കൃഷിക്കാരുടെ ഇടയിൽ നിന്നു തന്നെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച്‌ കൂടുതൽ കർഷകരെ നാളികേര കൃഷിയിലേക്ക്‌ ആകർഷിക്കുക, കർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനായി കൃഷിയിടങ്ങളിൽ ഗവേഷണം തുടങ്ങുക, സങ്കരയിനം വിത്തു തൈകൾ ഉൽപാദിപ്പിക്കുന്നതിനായി കൂടുതൽ കുറിയയിനം മാതൃവൃക്ഷങ്ങൾ ഉണ്ടാക്കുന്നതിനായി കുറിയ ഇനം തൈ ഉൽപാദനം നടത്തുക, തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഡി.എസ്‌.പി. തോട്ടങ്ങളിലൂടെ ചെയ്യാൻ സാധിക്കും. മെച്ചപ്പെട്ട തൈകൾ ഉൽപാദിപ്പിക്കുന്നതിനും ശാസ്ത്രീയമായ കേര കാർഷിക രീതികൾ പ്രദർശിപ്പിക്കുന്നതിനുമായി ഡി.എസ്‌.പി. തോട്ടങ്ങൾക്ക്‌ പ്രത്യേകിച്ച്‌ കടമ ഉണ്ടെന്നതിൽ യാതൊരു തർക്കവുമില്ല. ഇതിനായി ഡി.എസ്‌.പി തോട്ടങ്ങൾ ഉറച്ച നിലപാടുകൾ എടുക്കേണ്ടതുണ്ട്‌.
ഇന്ത്യാ ഗവണ്‍മന്റ്‌ 2014 - 15 കാലത്ത്‌ ആഭ്യന്തര തോട്ടഗവേഷണ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള പദ്ധതിക്ക്‌ അനുമതി നൽകിയിട്ടുണ്ട്‌. വിതരണം ചെയ്യുന്നതിനുള്ള പ്രായപരിധി നിജപ്പെടുത്തുക, നഴ്സറികളിൽ വിത്തു പാകുന്ന രീതികൾ, പ്ലാസ്റ്റിക്‌ ഷീറ്റ്‌ ഉപയോഗിച്ചു പുതയിടീൽ നടത്തി കള നിയന്ത്രിക്കുക, വിവിധ കാർഷിക കാലാവസ്ഥയ്ക്ക്‌ അനുസൃതമായ ഇടവിളകൾ കണ്ടെത്തുക തുടങ്ങിയ വിവിധങ്ങളായ കാര്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട്‌ ബോർഡിന്റെ ഡി.എസ്‌. പി. തോട്ടങ്ങൾ വിവിധ കേന്ദ്രങ്ങളിൽ ഗവേഷണസ്ഥാപനങ്ങൾ തുടങ്ങിക്കഴിഞ്ഞു. നാളികേര സംബന്ധമായ ഗവേഷണങ്ങൾ പിന്നീട്‌ നടത്തുന്നതിനും കാർഷിക സമൂഹത്തിന്റെ ഉന്നമനത്തിനു പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനും ഉള്ളകേന്ദ്രങ്ങളായി ഈ തോട്ട ഗവേഷണ കേന്ദ്രങ്ങൾ ഭാവിയിൽ മാറും.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...