23 Dec 2013

നശ്വരഗീതങ്ങൾ


അയ്യപ്പൻ മൂലേശ്ശേരിൽ

വിരസതതോരാനാണൊരിട്ടുവാക്കില്‍
ന്യൂമീഡിയാട്രിക്സിന്‍റെ ഇറയത്തേയ്ക്കു
ചേര്‍ന്നു നിന്നത്.

നിറം നഷ്ട്ടമായി തുടങ്ങിയ ഏകാന്തഹൃദയത്തില്‍ നിന്നു വസന്തത്തിനും വേനലിനുമിടയിലെന്ന പോല്‍
അകകാഴ്ചകളില്‍ അപരിചിതത്വം.

വിശ്വാസചക്രങ്ങളില്‍ ബന്ധിയ്ക്കപ്പെട്ട ദേവദൂതര്‍ നിശാവസ്ത്രങ്ങളില്‍ അഭയം പ്രാപിയ്ക്കുന്നു.

നരകവാസിയോരാത്മാവ് ഘാതകനില്‍
പരിശുദ്ധപ്രണയം കണ്ടെടുക്കുന്നു.

വെയില്‍ചില്ലകളില്‍ മഴമേഘങ്ങള്‍ ചേക്കേറി തുടങ്ങുമ്പോള്‍ മരുസ്ഥലികളില്‍ ജലജ്വാലകള്‍ ആളികത്തുന്നു .

ഭ്രമാപ്പോസ്തലന്‍ പിക്കാസോ മോണാലിസയുടെ
അപൂര്‍ണതയില്‍ നിഷ്കളങ്കത വരച്ചു ചേര്‍ക്കുന്നു.

നിസ്വാര്‍ത്ഥപ്രണയത്താല്‍ അന്നാകരിനീന
വാന്‍ഗോഗിനു ചെവി പകുത്തു കൊടുക്കുന്നു.

ജീവിതത്തിന്‍റെ മനോഹരാവിഷ്കാരി യീറ്റ്സ്
സില്‍വിയോ പ്ലാറ്റിന്‍റെ വരികളില്‍ സ്വയം മതി മറക്കുന്നു.

ദിശാസൂചികള്‍ ഗതിമാറി തിരിയുന്ന വര്‍ത്തമാനത്തില്‍ നിന്നേറെയകലെ ഇലകള്‍ കൊഴിഞ്ഞ സര്‍ഗ്ഗശിഖരങ്ങളില്‍
കാലചക്രം കണ്ടെത്താനാവാതെയൊരാത്മാവ്
ആത്മഹത്യയ്ക്കൊരുങ്ങുന്നു .

*ന്യൂമീഡിയാട്രിക്സ് - പുതുകവിത

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...