19 Sept 2014

ബെറ്റർ ഹാഫ്

ഷിനു വി
___________________________
തുടങ്ങിയിട്ടേറെ നാളായെങ്കിലും
സമയമൊത്തിരി വൈകിയെന്നാലും

ജീവതത്തില്‍ നിന്നൊരുപാതി
നഷ്ടമായെങ്കിലും ഇറങ്ങുന്നു

ഞാനെന്‍റെ നല്ലപാതിയെ തേടി
പെണ്ണുകാണലിന്നാദ്യ നാളുകളില്‍

എന്‍ സങ്കല്പ സ്വപ്ന സുന്ദരി
ഗോതമ്പിന്‍ നിറമൊത്തവളായിരിക്കണം

മുട്ടറ്റം കാര്‍കൂന്തല്‍ വേണം
അറിവുള്ളാവളാവണം ജോലിയും വേണം

നീണ്ടു പോകുന്നങ്ങനെ നിബന്ധനകള്‍
ദിനങ്ങള്‍ കൊഴിഞ്ഞീടുന്നു

പഞ്ചാംഗ താളുകള്‍ മറിഞ്ഞീടുന്നു..
കാലമേറെ കാത്തിരുന്നിട്ടും

എന്‍ ആശക്കൊത്തൊരു
പെണ്ണിനിയും വന്നീല്ല..

ദിനമൊട്ടു കഴിഞ്ഞീടുമ്പോള്‍
കുറഞ്ഞീടുന്നെന്‍ നിബന്ധനകളും

പെണ്ണൊത്തിരി ചന്തമില്ലേലും
കാര്‍കൂന്തല്‍ ഒട്ടുമില്ലേലും

പത്താംതരം തോറ്റവളായാലും
അവളൊരു പെണ്ണെ ന്ന നിബന്ധന മാത്രം...

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...