14 Oct 2011

പ്രണയ നിലാവ്

     

സാംജി ചെട്ടിക്കാട് 
     

                  


അന്നൊരു മഴയുള്ള  രാവില്‍  നിനച്ചിരിക്കാതെ
നിന്‍ പാതസ്വര കിലുക്കങ്ങലെന്നെ ഉണര്‍ത്തി 
ഒരു നിശാഗന്ധി വിടരും സുഗന്ധമോടെ.
പിന്നെ എന്‍  ഹൃദയ വാതിലില്‍ മുട്ടി വിളിച്ചൂ നീ  
കരളില്‍ മുഴുവന്‍ നീ നിറച്ചന്നു നീ മധു 
കനവില്‍ വീണ്ടും മഴവില്‍ നീര്‍ത്തി നീ 
ചെവിയില്‍ ചേര്‍ത്ത് വച്ചു നീ നിന്‍ അധരങ്ങളാല്‍   
നിറയെ പകര്‍ന്നു നിന്‍ ചുടു പ്രണയാര്‍ദ്ര  കവിതകള്‍ 

ആമ്പല്‍ പൂ നിരമാര്‍ന്ന്‍ നിന്‍ തുടുവിരലുകളാല്‍ 
എന്‍ ഹൃദയ നിലവറകള്‍  തന്‍ താഴുകള്‍ തുറക്കെ 
നിറയുന്നു നിന്‍ ചുടു നിശ്വാസങ്ങള്‍ അതിലാകെയും 
അറിയുന്നു ,അതെന്‍ തനു ആകെയും നിറവതു.

നിന്‍ നീല മിഴികള്‍തന്‍ പ്രണയ നിലാവ് 
എന്നെന്‍  ഇരുള്‍ വഴികളില്‍  നിറയുന്നു.
നിന്‍ കവിള്‍ ചുഴികള്‍ 
ഞാനതിന്‍ ആഴങ്ങളില്‍ മുത്തുകള്‍ 
തേടി അലയാന്‍ കൊതിപ്പൂ സദാ 

നിന്‍ ചിരി വിടരും വില്ലിന്‍ അമ്പു കളേറ്റെന്‍  
കരളില്‍ പൊടിയും നിണനിറം കലര്‍ന്ന -
പനിനീര്‍പൂക്കള്‍ ആകെ നിറഞ്ഞു 
ഇന്നെന്‍ ജീവിത പൂവനിയില്‍ .

ഇനി എന്നു വന്നു നിരയുമെന്‍  പൂന്കാവനതിങ്കല്‍ നീ 
ഇനിയെന്നെന്‍  രാവുകളില്‍ നിറയുമൊരു തിങ്കളായ് നീ 
ഇനിയെന്ന് വന്നു നിറയുമെന്‍ സിരകളില്‍ നീ 
ഒരു  മദകര  മാസ്മര സുഗന്ധമായ്    
 

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...