15 Nov 2011

വിലാസം


മഹര്‍ഷി
മാനത്തിലെങ്ങനെസൂര്യനുദിക്കുന്നു
കിഴക്കുനിന്നെന്താണ്‌ പടിഞ്ഞാട്ടുചായുന്നേ
അന്തിക്കുകാണാംവാനില്‍ചന്ദ്രനെ
അര്‍ക്കനെപ്പോലെന്തേതിളക്കമില്ല

സന്ധ്യക്കുകണ്ടമൊട്ടുക്കളെല്ലാമേ
പൂത്തിരികത്തിക്കുന്നുപ്രഭാതം
ചന്തത്തിലായവതന്നുടെപുഞ്ചിരി
തഞ്ചത്തിലെങ്ങനെവന്നുപെട്ടു

കുളിരും ചൂടിയീകാറ്റത്തങ്ങുനിന്ന്‌
മലരിന്‍മണമേറ്റിവരുന്നു
മന്തമായ്‌ മന്ത്രിക്കുന്നീപ്പുഴകള്‍
തിങ്ങിനിറഞ്ഞങ്ങുചേരുന്നു

തീരത്തില്‍തിരഞ്ഞൊറിഞ്ഞുടുക്കുന്നു
തീരാത്തദാഹംതീര്‍ത്തൊഴുകുന്നു
കറുത്തപെണ്ണായ രാത്രിക്കുരുന്ന്‌
കാര്‍മുകില്‍മാലധരിക്കുന്നു

വേലയാകുമ്പോള്‍ളമ്പലത്തില്‍
വേനല്‍ ഉത്സവശീവേലികൊട്ടുന്നു
താളത്തില്‍തുണികള്‍താഴെവീഴുന്നു
മരതകമുത്തുകള്‍തൂശനിലത്തുമ്പിൽ

ആയിരംകാന്താരിപ്പൂത്തിറങ്ങുന്നു
ആരോഇരുന്നുനീട്ടിമൂളുന്നു
അമ്പിളിആമ്പല്‍തൊട്ടുവിടര്‍ത്തുന്നു
അകക്കണ്ണുതാമരപ്രാതേതുറക്കുന്നു

ഈവകഎങ്ങനെഎങ്ങനെഅമ്പേ
ആരാണീക്രമംചേര്‍ത്തുവെച്ചെ?
ആശക്തിഉണ്ണിശ്രേഷ്ഠശക്തി
പ്രകൃതീശ്വരിതന്‍പ്രകടശക്തി


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...