14 Dec 2011

പേരുദോഷം


 വി.ജയദേവ്

ഒന്നു പേടിപ്പിക്കാമെന്നു വച്ചാണ്
തലവഴി ഒന്നു മൂടിപ്പൊതിഞ്ഞത്.
അടുത്തുചെന്നു മുഖംമൂടി മാറ്റുമ്പോള്‍
ഒരു തലയോട്ടിയോ മറ്റോ
ആയിപ്പോയിരുന്നേല്‍
 ആരും പേടിച്ചുപോയേനേം.
അവളാണെങ്കില്‍ പ്രത്യേകിച്ചും.
എന്നാല്‍, നിറയെ വെള്ളിവരയോടിയ
തലയായിപ്പോയത്
എന്‍റെ കുറ്റം കൊണ്ടോ വല്ലോമാണോ?.
.
ഒന്നു പേടിപ്പിക്കാമെന്നു തന്നെവച്ചാണ്
ഒന്നൂറിച്ചിരിക്കാമെന്നു കരുതിയത്.
ചിരിക്കുന്പോള്‍ രണ്ടു കോമ്പല്ലുകള്‍
കുറുകെ കിളിര്‍ത്തിരുന്നെങ്കില്‍
വിളറിവെളുത്തു മിണ്ടാപ്പൂതമായേനേം.
പിന്‍കഴുത്തിലെ ആ രണ്ടു ഞരമ്പുകള്‍
ഓരോ മൂര്‍ച്ഛയില്‍ നിലവിളിച്ചുപോയേനേം.

എന്നാല്‍, തലയോട്ടിയുടെ വെറും പല്ലിളി
മാത്രമായിപ്പോയത്
എന്‍റെ അപരാധം വല്ലോമാണോ?.
.

ഒന്നു പേടിപ്പിച്ചുകളയാമെന്നുതന്നെ വച്ചാണ്
ഒരു താന്തോന്നി ജീവനെയിത്രയും നാള്‍
അടക്കിപ്പിടിച്ചു നടക്കാനുഴറിയത്.
പോളയ്ക്കുള്ളില്‍ കണ്‍മണികളനങ്ങുമ്പോള്‍
നെഞ്ചിന്‍കൂടുയര്‍ന്നുതാഴുമ്പോള്‍
എങ്ങാണ്ടൊക്കെ എരിവു നിറയുമ്പോള്‍
' നാശം, വീണ്ടും ജീവന്‍ വച്ചേ' യെന്നു
കരഞ്ഞുപോയേനേം ആരും.

എന്നാല്‍, തലയോട്ടിക്കണ്‍കുഴിയില്‍
രണ്ടു മീന്‍കണ്ണുകള്‍ വെറുതേ
ചത്തുമലച്ചുകിടന്നത്
എന്‍റെ പേരുദോഷം വല്ലോമാണോ?.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...