13 Jan 2012

പ്രകാശം പരത്തിയ പുസ്തകം

ഇന്ദിരാബാലന്‍



പരുഷതയാൽ
കാഠിന്യമേറിയ പുറംച്ചട്ടയുള്ള പുസ്തകം
വായിക്കാനെടുത്തപ്പോഴും
അപ്രതിരോധ്യമായ ഭാരം
ഉള്ളു മറിക്കുമ്പോളേറി വരുന്ന ഗഹനത....
സംശയലേശമെന്യേ
താളുകളിലേക്കിറങ്ങിനടന്നു
തുടക്കത്തിൽ ആശയങ്ങളുടെ
ആഴം ഉൾക്കൊള്ളാനാവാതെ
തന്നെ നോക്കി കൊഞ്ഞനം കുത്തുന്നതുപോലെ
പക്ഷേ,അക്ഷരങ്ങളുടെ
തീക്ഷ്ണസുഗന്ധം
നിശ്ശബ്ദചിത്തത്തിന്റെ
വക്കരയിൽ
എണ്ണമറ്റ അർത്ഥവിന്യാസങ്ങളായി
ഉടക്കിനിന്നു
ജീവിതമുറിവുകളുടെ
അവശതയിൽ
വായന പലപ്പോഴും മുറിഞ്ഞുകിടന്നു
ഉയിർത്തെഴുന്നേൽക്കുന്ന
ഫീനിക്സ്‌ പക്ഷി കണക്കെ
പുസ്തകത്തിന്റെ പുറന്തോട്‌
കൊത്തിയുടച്ച്‌
വായനയുടെ പുതിയ ഏടുകളിലേക്ക്‌...
ആവേശത്തിരയടിക്കുന്ന മനസ്സുമായി
അകത്താളുകളിലേക്കിറങ്ങുന്തോറും
വജ്ജ്രവാക്കുകളുടെ
തിളക്കവും, മൂർച്ഛയും...
കരിയില മൂടിക്കിടക്കുന്ന
വഴികളിൽ മുള്ളുകളുടക്കി
വീണപ്പോൾ
പ്രകാശം ചുരത്തുന്ന
വാക്കിന്റെ കതിരുകൾ
ഓടിവന്നെഴുന്നേൽപ്പിച്ച്‌
ഊന്നുവടിയായ്‌ താങ്ങി...
മനസ്സിന്റെ വിതാനങ്ങളിൽ
കെട്ടിനിൽക്കുന്ന
മുഷിഞ്ഞ വിചാരങ്ങളുടെ
അതിരുകൾ തട്ടി നീക്കി
പുതിയ ദിശാബോധത്തിന്നിടം നൽകി
ഉൾക്കനമേറിയ പുസ്തകം
എത്രയോ ആർദ്രവും ശക്തവുമെന്നറിഞ്ഞ്‌
ജീവിതത്തോടടക്കിപ്പിടിച്ചു.....
.................


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...