20 May 2012

എന്റെ ഹിമാലയൻ യാത്രാനുഭവങ്ങൾ-4

പ്രഫുല്ലൻ തൃപ്പൂണിത്തുറ


  ബദരിനാഥ്‌

ചതുർധാമങ്ങളിലൊന്നാണ്‌ ബദരീനാഥ്‌ സമുദ്രനിരപ്പിൽ നിന്നും 1050 അടി
ഉയരമുള്ള ഇവിടത്തെക്ഷേത്രസങ്കേതത്തിലേക്ക്‌ ഇന്നു ബസ്സിൽ
എത്തിച്ചേരാവുന്നതാണ്‌. ഇവിടെ നിന്നും 60 കി.മീ പോയാൽ ഭാരതത്തിന്റെ
അതിർത്തി പ്രദേശമായി. നരനാരായണപർവ്വതങ്ങൾക്കിടയിലുണ്ടായിരുന്ന ഈ
ക്ഷേത്രത്തിലെ വിഷ്ണുവിഗ്രഹം വീണ്ടെടുത്തു പുനഃപ്രതിഷ്ഠ നടത്തിയത്‌ ജഗത്‌
ഗുരു ശ്രീശങ്കരാചാര്യനാണ്‌. കേരളബ്രാഹ്മണൻ ഇവിടെ പൂജ നടത്തണമെന്ന്‌
ശങ്കരാചാര്യർ വ്യവസ്ഥചെയ്തുവത്രെ! ഇന്നും ഈ രീതി ഇവിടെ തുടരുന്നു.
ഇവിടുത്തെ പൂജാരിയെ "രാവൽ" എന്നാണു വിളിയ്ക്കുക. ക്ഷേത്രത്തിനു സമീപം
ശങ്കരാചാര്യരുടെ സമാധിമണ്ഡപവും കണ്ടു.
       ഇവിടെ ഒഴുകുന്ന അളകനന്ദയുടെ ഉള്ളിലേയ്ക്കു തള്ളിനിൽക്കുന്ന വലിയൊരു
പാറയുണ്ട്‌. ശിവൻ നുള്ളിയെടുത്ത ബ്രഹ്മാവിന്റെ തല വിരലുകളിൽ നിന്നും
വീഴാതെ തൂങ്ങിനിൽക്കുന്നുവേന്നും ഒടുവിൽ വിഷ്ണുവിന്റെ നിർദ്ദേശപ്രകാരം
ശിവൻ ബദരിയിലെത്തി അളകനന്ദയിൽ സ്നാനം ചെയ്തു ബ്രഹ്മഹത്യാ പാപത്തിൽ
നിന്നും മോചനം നേടിയെന്നുമാണ്‌ ഐതീഹ്യം. ഇവിടെ കുളിച്ചപ്പോൾ കപാലം
ശിവന്റെ വിരലിൽ നിന്നും ഇളകിവീണു അളകനന്ദിയിൽ ഉറച്ചുവേന്നും അതാണ്‌
ബ്രഹ്മകലാപം എന്നറിയപ്പെടുന്ന പാറയെണ്ണം വിശ്വസിയ്ക്കപ്പെടുന്നു. ഇവിടെ
ബലിതർപ്പണ ചെയ്താൽ 21 തലമുറയിൽപെട്ട പിതൃക്കൾക്ക്‌ മോക്ഷം
ലഭിയ്ക്കുമെന്നാണ്‌ വിശ്വാസം. ഇവിടെ പിതൃബലി നടത്തിയാൽ ജീവിതത്തിൽ
മറ്റൊരിടത്തും ബലിനടത്തേണ്ടതുമില്ല.
       കേദാർനാഥിൽനിന്നും ബദരീനാഥിലേയ്ക്കുള്ള ദൂരം 243 കി.മീറ്ററാണ്‌.
സമുദ്രനിരപ്പിൽനിന്നുമുള്ള ഉയരം 10248 അടിയുമാണ്‌.


കേദാർനാഥ്‌

സമുദ്രനിരപ്പിൽ നിന്നും 12000 അടി ഉയരത്തിൽ ഹിമാലയത്തിലെ ഉയരം കൂടിയ
പർവ്വതങ്ങൾക്കു നടുവിലുള്ള ഈ സമതലപ്രദേശത്താണ്‌ കേദാർനാഥക്ഷേത്രം
അവിടത്തെ ഗിരിശ്രംഘങ്ങൾക്കിടയിൽ നിന്നാണ്‌ പുരാണ പ്രസിദ്ധമായ മന്ദാകിനി
നദി ഉത്ഭവിക്കുന്നത്‌.
കേദാർനാഥ് ക്ഷേത്രം

       കേദാർനാഥ്‌ ക്ഷേത്രത്തിലെ വിഗ്രഹം സ്വയം ഭൂവാണ്‌. ഒരു കാളയുടെ
മുതുകിന്റെ രൂപമാണ്‌ വിഗ്രഹത്തിനുള്ളത്‌. ഇതിനു പിന്നിൽ ഒരു ഇതിഹാസ
കഥയുണ്ട്‌. കുരുക്ഷേത്രയുദ്ധത്തിൽ സഹോദരങ്ങളെയും ഗുരുനാഥരേയും
ബന്ധുജനങ്ങളേയുമൊക്കെ കൊന്നൊടുക്കിയ പാണ്ഡവർ പാപപരിഹാരാർത്ഥം
പരമേശ്വരദർശനത്തിനായി കാശയിലെത്തിയെത്രെ! പാണ്ഡവർക്കു ദർശനം കൊടുക്കാതെ
മഹേശ്വരൻ ഹിമാലയത്തിലെ ഗുപ്തകാശിയിൽ പോയൊളിച്ചു. രഹസ്യം മണത്തറിഞ്ഞ
പാണ്ഡവർ അവിടേയുമെത്തി. പെട്ടെന്നു മഹേശ്വരൻ അവിടെ നിന്നും
കേദാർനാഥിലേയ്ക്കുപോയി. ഒരു കാളയുടെ രൂപത്തിൽ കന്നുകാലികൾക്കിടയിൽ അലഞ്ഞു
നടന്നു. ഒടുവിൽ അർജ്ജുനന്‌ കാളയുടെ രൂപം കണ്ട സംശയംതോന്നി. കാളയെ
പിടിച്ചുനിർത്താൻ ഭീമനോട്‌ പറഞ്ഞു. ഭീമനുകാളയുടെ വാലിലാണു
പിടികിട്ടിയത്‌. കാളപെട്ടെന്നു ഭൂമിയിലേയ്ക്കുതാണുകളഞ്ഞു. കാളയുടെ
മുകൾഭാഗം മാത്രം ഉപരിതലത്തിൽ കാണപ്പെട്ടു. ഭക്താഗ്രേസരരായ പാണ്ഡവർ അവിടെ
സ്രാഷ്ടാംഗം പ്രണമിച്ചു. അനുകമ്പതോന്നിയ ഭഗവാൻ അവിടെവച്ച്‌ പാണ്ഡവർക്കു
ദർശനംകൊടുത്തു. കാളയുടെ മുകൾഭാഗം പോലുള്ള അവിടത്തെ ശിവലിംഗത്തിൽ
പൂജനടത്തിയാൽ പാപപരിഹാരം ഉണ്ടാകുമെന്നു ഉപദേശിച്ച്‌ മഹേശ്വരൻ
അപ്രത്യക്ഷനായി.
തുടരും

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...