20 May 2012

നിന്നെ വിവര്‍ത്തനം ചെയ്തപ്പോള്‍....

 ഗീതാരാജൻ

ഇരുട്ട് പുറം ചട്ടയാക്കി 
അലസതയുടെ ചായ്പ്പില്‍ 
വലിച്ചെറിഞ്ഞ നിന്നെ 
ആമൂഖമില്ലത്ത പുസ്തകം
പോലെ വെറുതെ മറിച്ചു 
നോക്കുകയായിരുന്നു 
തൊട്ടെടുത്ത മനസ്!

പുതുമണം മായാത്ത 
താളുകളില്‍ ഉടയാത്ത 
കിടക്കവിരി  കൊണ്ട്  
അടയാളപെടുത്തിയ നീന്നെ 
എത്ര കുടഞ്ഞെറിഞ്ഞിട്ടും
വിട്ടുപോരാനകാതെ 
പറ്റിപ്പിടിച്ചു  കിടക്കുന്ന ഓര്‍മ്മ !!

വായിച്ചു തുടങ്ങിയപ്പോള്‍
ഓരോ  വരികള്‍ക്കിടയിലും 
ഒളിപ്പിച്ചുവെച്ച  ആര്‍ദ്രത    
ഒരു കടല്‍ പോലെ
ഇളകി മറിയുന്നതും
വഴി പിരിഞ്ഞ ഓര്‍മ്മകള്‍ 
അലയടിച്ചുയരുന്നതും
ഒരു പേമാരിയായി
പെയ്തൊഴിയുന്നതും
ഞാന്‍ അറിയുകയായിരുന്നു!!

നിന്നെ വിവര്‍ത്തനം ചെയ്യാന്‍
തുടങ്ങുമ്പോഴാണ് 
കണ്ണുകളില്‍ നിറഞ്ഞ നിലാവില്‍
ചെമ്പകപൂവിന്‍ മണം
പരന്നൊഴുകാന്‍ തുടങ്ങിയതും,
തീപ്പിടിച്ച ഓര്‍മകളില്‍
ഒരഗ്നിയായ് നീ കത്തിപടര്‍ന്നതും!!
ഇനിയും എങ്ങനെയാണ് ഞാന്‍ 
നിന്നെ വിവര്‍ത്തനം ചെയ്യേണ്ടത് ?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...