20 May 2012

അഘോരി

രജീഷ് പാലവിള

ചുടുകാട്ടിലുണരുന്ന തുടിയാണഘോരി!
ചിതിഭസ്മമണിയുന്ന ശിലപോലഘോരി !

ഹിമശൈലമുടിയില്‍നിന്നൊയുകുന്ന ഗംഗയില്‍
ശിവമന്ത്രമുതിരുന്ന സ്വരമായഘോരി!!

ചുടലയില്‍കത്തുന്ന മാംസം നിവേദ്യം!
ചുടുകാട്ടിലാനന്ദവാസം നിസംഗം!! 

ഒരുകയ്യില്‍ സംഹാര ദണ്ഡം  തൃശൂലം !
മറുകയ്യില്‍ ഭിക്ഷയ്കു നീട്ടും കപാലം !!

"
ശിവോഹം..ശിവോഹം"..മുഴങ്ങുന്ന കണ്ഠം!
ശിരസ്സില്‍ ജടാഭാര രുദ്രാക്ഷബന്ധം !!

അഖിലവും ശൈവ സങ്കേതം, സ്വരൂപം
അപരോക്ഷ കൈവല്യമാനന്ദഭാവം !!

പരമാത്മ തത്വം തിരഞ്ഞെത്ര പാദങ്ങള്‍
പത്മാസനം പൂണ്ട ഭാരതത്തില്‍
അരണിയിലന്ഗ്നി തെളിച്ചാത്മ സാധകര്‍
അറിവിന്‍റെ പീഠം പണിഞ്ഞ മണ്ണില്‍
ച്ജരസ്സിന്റെ..ഭാംഗിന്‍റെ ലെഹരിയില്‍ഗംഗതന്‍
സരസ്സില്‍മുഴങ്ങും കടുന്തുടിയില്‍ ..

എരിയുന്ന പട്ടടത്തീകണ്ടു തുള്ളിയും ,
ചുടു ചാമ്പലാപാദചൂഡം പുരട്ടിയും

നടരാജഭൈരവമൂര്‍ത്തിയെ ധ്യാനിച്ച്
നടമാടുമിവരേതു സ്വര്‍ഗം രചിപ്പൂ !!
2."ഗാന്ധിസ്മൃതി" (ഒക്ടോബര്‍ 2)
----------------------------------------------------------
ഇനിയാര്?നമ്മളെ വഴിനടത്താന്‍ !
ഇനിയാര്?നമ്മള്‍ക്ക് കൂട്ടിരിക്കാന്‍ !

ഇനിയാര്?നമ്മള്‍തന്‍ നീറുമാത്മാവി-
ലെക്കൊരു ശാന്തിമന്ത്രമായി പെയ്തിറങ്ങാന്‍ !!

ഇനിയാര്?നമ്മള്‍ക്ക് വേണ്ടിയുറങ്ങാതെ
ഒരുമതന്‍ ചര്‍ക്കയില്‍ നൂലുനൂല്ക്കാന്‍ !

ഇനിയാര്?നമ്മള്‍തന്‍ പാപങ്ങലേറ്റെടു-
ത്തിവിടെയാനന്ദമോടുപവസിക്കാന്‍ !!

ഇനിയാര്?നമ്മള്‍ക്ക് വേണ്ടിയസ്വസ്ഥനായി
തെരുവിലെക്കങ്ങനെ വന്നു നില്‍ക്കാന്‍ !

ശാന്തിയെകീടുന്നോരാമഹത് കാന്തിയെ
ഗാന്ധിയെ, നിങ്ങള്‍ മറന്നു പോയോ ??

ഇടവിടാദീമണ്ണിനായിത്തുടിച്ചൊരാ
ഇടനെഞ്ചിലേക്കുനാം നിറയൊഴിച്ചു !

കരുണതന്‍ ആള്‍രൂപമാകുമാവൃദ്ധന്റെ
കരളും തകര്ത്തുനാം മത്തടിച്ച്ചു !!

ഗംഗയെക്കാളുമാ പാദസംസ്പര്‍ശനം
മംഗളമേകിയ മണ്ണില്‍ത്തന്നെ

നമ്മളാ ചെന്നിണംവീഴ്ത്തി ! ചരിത്രത്തില്‍
പിന്നെയും ലോകം ദരിദ്രമായി !!

വര്‍ണവിവേചനമെന്ന ഭയങ്കരി
ദുര്‍മതികാട്ടിയ ദക്ഷിണാഫ്രിക്കയില്‍ ..

ഒറ്റക്കണ്ണുള്ള ജഡ്ജിമാര്‍ നീതിയെ
ചുറ്റികവീശി നിശബ്ദയാക്കീടവേ..

പെട്ടന്നവിടെക്ക് ചെന്നാപ്രവാചകന്‍ !
ഉള്‍ക്കരുത്തുള്ളൊരു ശാന്തിദൂതന്‍!!

പിന്നെ ചരിത്ര മാനെല്ലാമതിന്മുന്നില്‍
മിന്നുന്നോരോര്‍മയായി നില്‍പ്പു ഗാന്ധി!

എന്നിലോരായിരം ചിത്രമെഴുതുന്നു
പിന്നിട്ട കാല പ്രഫുല്ലകാന്തി !!

തക്ലിയാലോലം കറങ്ങുന്നതാളവും
സത്യസംഗീത സന്കീര്‍ത്തനവും ..

ഗീതയും ബൈബിളും അല്‍ഖുറാനും ചേര്‍ന്ന
വേദാന്തസാര സംബോധനവും ..

വെള്ളയുടുത്ത സന്യാസിയും പത്നിയും
വെള്ളക്കാര്‍ പോലും തൊഴുതു നിന്നു !!

ആയിരമായിരം ചേതനതന്നിലോ-
രാനന്ദ വിഗ്രഹമായിനിറഞ്ഞു !!

മീരയും ആല്‍ബെര്‍ട്ട്‌ഐന്‍സ്റ്റീന്‍ തുടങ്ങിയോര്‍
ആ പാദപ്പൂജയ്ക്ക് കാത്തുനിന്നു !

ദണ്ഡിക്കടലിലെ വന്‍തിരമാലകള്‍
കണ്ടു തൊഴുതമഹാപുരുഷന്‍!

ആദര്‍ശമാള്‍രൂപമായി നടക്കുന്നു !
ആ ദര്‍ശനത്താല്‍ തുടിച്ചു ഭൂമി!!

വീണ്ടും ഹിമാലയ സാനുവില്‍ നിന്നിന്‍ഡ്യ
ഗായത്രി മന്ത്രമുണര്‍ന്നു കേട്ടു !

ഗംഗയെക്കാളുമാ പാദസംസ്പര്‍ശനം
മംഗളമേകിയ മണ്ണില്‍ത്തന്നെ

നമ്മളാ ചെന്നിണംവീഴ്ത്തി ! ചരിത്രത്തില്‍
പിന്നെയും ലോകം ദരിദ്രമായി !!
 

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...