19 Jul 2012

നൊമ്പരം

 ശിവൻ സുധാലയം

വെയിലുറങ്ങും നേരത്തൊരാധിയാണെന്നുള്ളില്‍ 
ഈ നിഴലൊരുകാര്‍മേഘപുതപ്പിലായുമിനി
യും 
പൊഴിയും പൊതിയും മാരിത്തലപ്പുകളാലങ്ങനെ
അറിയുമൊരുള്‍വിളിപോല്‍ അകത്താളുമൊരു നൊമ്പരം.
ഈ സുകൃതശീതത്തിനപ്പുറത്തുണ്ടൊരു വല്ലായ്മ
ഒരു കുളിരായ്  നീറിപ്പിടിക്കും പി,ന്നുലച്ചിടും
ഏറെ കശക്കിടുമൊരു വഴിക്കൊരു ദൂതുമായ്‌
താപമാപിനിയിലെരിക്കുമൊരു ജീവനെ.

അരുളിടാം ഞാന്‍ '' മാരിയൊരു നീറലായകം
പിടക്കുംപോലാണീ  ദിശതെറ്റും വഴി ''
അതെത്തിലും എത്താതിരിക്കിലും.
പ്രാര്‍ഥിപ്പുഞാന്‍ , തിരിയിട്ടൊരു പെരുമഴയ്ക്കാവാതിനി..!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...