19 Aug 2012

അരൂപികളുടെ യാത്ര

സ്വപ്നാനായർ

രണ്ടിടങ്ങളില്‍
നിന്നെങ്കിലും
ഒരേ വണ്ടിയിലാണ്‌
നാം

പറയാതെ മാത്രം
അറിയാന്‍
കഴിയുന്ന
ഒരു കാലത്തിലേക്ക്
സ്വപ്നങ്ങളുടെ
സമാന്തര പാതയിലൂടെ
ഒരേ വേഗത്തില്‍
സഞ്ചരിക്കുനവര്‍

നിനക്കെന്തോ
പറയാനുണ്ടെന്ന്
തോന്നിച്ചിരുന്നു
കണ്ണുകള്‍

മൌനത്തിന്റെ
മലയിടിച്ച്
ഇപ്പോള്‍
ചിതറുമെന്ന പോല്‍
വാക്കുകള്‍

ഒന്നനങ്ങിയത്
പോലുമില്ല
നിന്റെ ഹൃദയത്തിലേക്ക്
കൊരുത്തിട്ട
എന്റെ ചൂണ്ട

മുഖം കാണിച്ചില്ല
മുഷിഞ്ഞുപോയ
കനവുകള്‍ ‍

സമയത്തിന്റെ
നീളന്‍
ഗുഹകള്‍
ശൂന്യതയെ തുരന്ന്
പൊയ്ക്കൊണ്ടിരിക്കുന്ന
ആ നിമിഷത്തിലാണ്
ഒരു സ്ഫോടനമുണ്ടായത്‌

തെറിച്ചു വീണിടത്ത് നിന്നും
പരസ്പരം
കൈകോര്‍ത്തു
അവിടം മുതലാണ്
നമ്മള്‍
യാത്ര തുടങ്ങിയത്

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...