20 Sept 2012

ഉലയ്ക്കുന്ന വിളികള്‍




ഗീത മുന്നൂർക്കോട്

പുലര്‍ ക്കോഴിയുണരും മുമ്പ്
ഇരുനാഴിക പിന്‍ നടന്ന്
അകത്തൊരു പിട
കൂകാന്‍ തുടങ്ങും
എന്റെ ദിനാരംഭം
ഊതിക്കുറിച്ചും കൊണ്ട്…

പിന്നെയങ്ങോട്ട്
അടുക്കളത്തള്ത്തിലുരുണ്ട്
തീന്‍ മേശയില്‍ നിരന്ന്
പാഥേയങ്ങളില്‍ കെട്ടി വരിഞ്ഞ്
എന്റെ കൈമെയ്പ്പുണ്യങ്ങള്‍
തകൃതിയിലോടും….

ഫയല്‍ തപ്പണം…
ഓഫീസിലെ
അക്കങ്ങളും അക്ഷരങ്ങളും
കൂട്ടിക്കുഴച്ച്
ആവോളമുരുട്ടിയുണ്ണണം
ബാക്കി വരുന്നത്
കെട്ടിപ്പൊതിയാം…..!!!
കൂട്ടത്തില്‍
കണ്‍മയക്കത്തില്‍
തറയ്ക്കുന്ന
മണിയടിച്ചുണര്‍ ത്തുന്ന
ശകാരമുള്ളുകളും
പെറുക്കിക്കൂട്ടണം…..

കൂട്ടില്‍
കാത്തിരുന്ന് മുഷിയുന്ന
വിഴുപ്പുകളെയും എച്ചിലുകളെയും
ഒന്ന് തട്ടിത്തിരുത്തി
ആവലാതികള്‍ ക്കും
വിശപ്പുകള്‍ ക്കും
ആശ്വാസം കൊത്തിക്കൊടുത്ത്
എന്തോ കളഞ്ഞു പോയെന്നുറച്ച്
രാച്ചന്ദ്രനെ കാണനറച്ച്
മനസ്സുടലുടഞ്ഞ്

ഒറ്റ മുങ്ങല്‍…………
തണുത്തു മറയാന്‍…..

അപ്പോഴും
അടുത്ത വിളിയ്ക്ക്
കാതോര്‍ക്കാന്‍
ഉണര്‍ന്നിരിയ്ക്കും
ഈ ഞാന്‍…!!!!




എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...