22 Nov 2012

എഴുത്തിനിരുത്ത്

വി.ദത്തൻ
അരിയിലെൻ വിരൽ പിടിച്ചുകൊണ്ടച്ഛൻ
ഹരി ശ്രീ:യെന്നാദ്യമെഴുതിപ്പിച്ചതും
അമിത സന്തോഷത്തിരകളിൽ പൊങ്ങി-
യതിദ്രുതമേറ്റു പറഞ്ഞതുമോർത്തെന്റെ
മകനെയക്ഷരമെഴുതിക്കാനായി
മടിയിലേറ്റവേ കുതറിമാറുന്നു.
അനുനയങ്ങളും പ്രലോഭനങ്ങളു-
മവനിലല്പവുമലിവു ചേർത്തില്ല.
“എനിക്കു കമ്പ്യൂട്ടർ ഗയിം കളിക്കണ,-
മെഴുതത്തില്ല ഞാൻ;”-പറയുന്നൂ ദൃഢം.

ബലപ്രയോഗത്തിന്നവസാനമവ-
നലസമായെന്തോ വരയ്ക്കു;ന്നേങ്ങലിൽ
പറഞ്ഞതൊക്കയും ചിലമ്പുന്നു;മെല്ലെ
പരുക്കനെന്മനമലിഞ്ഞുവെങ്കിലും
എഴുത്തിന്മേലെന്ത്രം ജയക്കൊടി നാട്ടി-
യെഴുന്നള്ളുന്നതിൻ മഹാരവങ്ങളിൽ
വരും തലമുറ സ്വയം മറക്കുന്ന
ദുരന്തമോർത്തെന്റെയകം നടുങ്ങുന്നു.
.....................................

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...