23 Nov 2012

നിലാവിന്റെ വഴി



ശ്രീപാര്‍വ്വതി

 സൌഹൃദത്തിന്‍റെ നിഴലില്‍ നടക്കുമ്പോള്‍
സൌഹൃദങ്ങളെ കുറിച്ചോര്‍ക്കുന്നത് എത്ര മധുരമാണല്ലേ? അതും "എനിക്ക്, ഞാന്‍ " എന്ന ഭേദമില്ലാതെ നമ്മേ ഓര്‍മ്മിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളെ കുറിച്ചാകുമ്പോള്‍ .
ചിലര്‍ക്ക് സൌഹൃദം ഒരു വരമായി കിട്ടുന്നതാണ്, ചില വ്യക്തികളുമായി.
ഒരാള്‍ നല്ല ചങ്ങാതി ആണോ എന്നറിയാന്‍ നമ്മുടെ കഷ്ടകാലം വരെ ഒന്നും പോകേണ്ട കാര്യമില്ല, ആ സുഹൃത്തിന്‍റെ മറ്റു ബന്ധങ്ങളെ കുറിച്ച് അറിഞ്ഞിരുന്നാല്‍ മതി.
പലപ്പോഴും സങ്കടം വന്നിട്ടുള്ള ഒരു കാര്യം ഒരു നല്ല സുഹൃത്തിന്‍റെ അഭാവമായിരുന്നു, പലരും വന്നു പോയെങ്കിലും അതിലൊക്കെ ഒളിഞ്ഞിരുന്ന സ്വാര്‍ത്ഥത പലപ്പോഴും അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. 
നല്ല ഒരു ചങ്ങാതിയാകുവാന്‍ നമ്മുടെ സുഹൃത്ത് എന്താണോ അയാളേ അയാളുടെ നെഗറ്റീവ്, പോസിറ്റീവ് വശങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് സ്നേഹിക്കുന്ന എന്നുള്ളതാണെന്ന് എന്നെ പഠിപ്പിച്ചത് എന്‍റെ പ്രിയപ്പെട്ടവന്‍ തന്നെ. ജീവിത പങ്കാളി എന്നതിനപ്പുറം ഒരാള്‍ക്ക് ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും നല്ല സുഹൃത്ത്, അത് അദ്ദേഹം തന്നെ ആകുമ്പോള്‍ എന്നിലെ കൂട്ടുകാരി ഊര്‍ജ്ജസ്വലതയിലാണ്. എഴുത്തിന്‍റെ വഴിയില്‍ ദിക്കറിയാതെ ഭ്രാന്തു പിടിച്ച് അലഞ്ഞു നടന്നപ്പോഴും ഒരു സുഹൃത്തിനേ പോലെ കൂടെ നിന്ന് കയ്യുകളെ തന്നിലേയ്ക്ക് ചേര്‍ത്തു പിടിച്ച് ഒരു ഭ്രാന്തിനും കളഞ്ഞു കൊടുക്കാതെ ചേര്‍ത്തു പിടിച്ചയാളെ ജീവിത പങ്കാളി എന്നു വിളിക്കാനല്ല, സുഹൃത്ത് എന്നു വിളിക്കാന്‍ തന്നെയാണ്, എനിക്കിഷ്ടം. ജന്‍മം തന്ന മാതാപിതാക്കള്‍ക്കുമപ്പുറം മറ്റാരോടും കടപ്പാടുകള്‍ ഉണ്ടാകില്ല എന്നു പറയും പക്ഷേ ശരീരം എന്നത് പദാര്‍ത്ഥങ്ങള്‍ ചേര്‍ത്തിണക്കിയ വെറുമൊരു അവസ്ഥ മാത്രമാകുമ്പോള്‍ ആത്മാവിനെ ജീവന്‍ വയ്പ്പിച്ച എന്‍റെ ഈ പ്രിയ സുഹൃത്തിനോടു തന്നെയാണ്, എനിക്കേറ്റവും കറ്റപപട്.

അവിചാരിതമായി കിട്ടിയ ഗണേഷ് എന്ന ചങ്ങാതി. ഞങ്ങള്‍ ഗണപതി ഭഗവാന്‍റെ ആരാധകരായി തീര്‍ന്ന അതേ സമയത്ത് അദ്ദേഹം പറഞ്ഞയച്ചതു പോലെ തന്നെ ഒരു വലിയ ദൌത്യവുമായി ഞങ്ങളുടെ ജീവിതത്തിലേയ്ക്കു കാലെടുത്തു വച്ച ഗണേഷേട്ടന്‍ ഞങ്ങളുടെ പ്രിയ സുഹൃത്തു തന്നെ ഇപ്പോഴും. കാണാന്‍ സാദിച്ചപ്പോഴാണ്, ആ സൌഹൃദത്തിന്‍റെ പരന്ന തലം മനസ്സിലായത്. സുഹൃത്തുക്കള്‍ തന്നെയാണ്, അദ്ദേഹത്തിന്‍റെ കാതല്‍. മനുഷ്യരെ ശരീരങ്ങളായി വേര്‍തിരിച്ചു സ്നേഹിക്കാതെ നിഷകളങ്കമയി സൌഹൃദങ്ങളേ ആരാധിക്കുന്ന അദ്ദേഹത്തിന്‍റെ പ്രിയ സുഹൃത്ത് നസിമുദ്ദീന്‍ തന്നെ നല്ല ഉദാഹരണം. ഫോണില്‍ സംസാരിച്ചു പരിചയമുണ്ടായിരുന്നെങ്കിലും നേരിട്ടുള്ള മനസ്സിലാക്കലില്‍ നിഷ്കളങ്കമായ സൌഹൃദത്തിന്‍റെ വശങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കാനായി.

ഒന്നു മനസ്സിലാക്കാനാകുന്നു ബന്ധങ്ങള്‍ക്ക് അര്‍ത്ഥമുണ്ടാവുക അത് നമ്മുടേതാകുമ്പോഴല്ല, നാം തന്നെ അതാകുമ്പോഴാണ്. അതിനി ദാമ്പത്യമാണെങ്കിലും , പ്രണയമാണെങ്കിലും സൌഹൃദമാണെങ്കിലും. ആ ഇഴുകിച്ചേരല്‍ നഷ്ടമാകുന്നിടത്ത് ബന്ധങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെടുന്നു. ചിലപ്പോള്‍ വിഷമം വരാറുണ്ട്, നല്ല സുഹൃത്തുക്കളെ നഷ്ടമാക്കുന്ന ചില മൌനാനുരാഗികളോട്. ഒരു വാക്കില്‍ ചില നേരത്ത് അവര്‍ സൌഹൃദത്തിന്‍റെ അര്‍ത്ഥം തന്നെ മാറ്റിക്കളയും. അതിന്‍റെ വേദനയില്‍ ദിവസങ്ങളോളം മാനസികമായി അലഞ്ഞു തിരിയേണ്ടി വരും. സൌഹൃദങ്ങളെ മുറിവേല്‍പ്പിക്കാതിരിക്കാനുള്ള മര്യാദ പലര്‍ക്കും ഇല്ല എന്നതാണ്, സത്യം. 

നിലാവിന്‍റെ വഴിയിലൂടെ നിഷ്കളങ്കനായ സുഹൃത്തിന്‍റെ മൌനത്തെ അളന്ന് , അവന്‍റെ വാക്കുകളില്‍ വിശ്വസിക്കപ്പെട്ട് ഉണങ്ങിയ മരങ്ങളുടെ പൊടിഞ്ഞു വീഴാറായ തൊലിപ്പുറത്ത് ചാരിയിരുന്ന് മനോഹരമായ ഒരു കഥ എഴുതാന്‍ മോഹം. എന്‍റെ സുഹൃത്തേ , നീയെന്നോടു കാണിക്കുന്ന ദയ എന്നെ പരവശയാക്കുന്നുണ്ട്, ഞാനിത്രയും അര്‍ഹിക്കുന്നുണ്ടോ... നീ എന്നെ കൈപിടിച്ചു നടത്തുന്ന ഈ നിലാവില്‍ ഞാന്‍ നിശബ്ദയാണ്, എന്നിലുണര്‍ത്തെഴുന്നേല്‍ക്കുന്ന കഥ ഞാന്‍ എഴുതി തീര്‍ക്കട്ടെ, നിനക്കായി അത് സമര്‍പ്പിച്ചു കൊണ്ട്....

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...