23 Nov 2012

സ്രാങ്ക്


ജയചന്ദ്രന്‍ പൂക്കരത്തറ
9744283321



കടലിന്റെ നടുക്കു ഞാന്‍
തുഴയും വഞ്ചി
നിലവിട്ടു പലവഴി കുതിക്കയായി
കടലേറ്റം തുടങ്ങിയോ
കരുതിടേണം
ചെറുകാറ്റിന്നൊഴുക്കില്‍ നാം കടന്നു ചെന്നോ
വലയിട്ടു പലമട്ടില്‍
കിനാക്കള്‍ കാണ്‍കേ
വലക്കണ്ണി മുറിഞ്ഞപോലകന്നിടുന്നോ
കടലറ്റമറിയാതീ-
യൊഴുക്കുത്തിന്മേല്‍
മിഴിയറ്റമുറയ്ക്കാത്ത തെളിവാനത്തില്‍
ചെറുകാറ്റിന്നനക്കങ്ങള്‍
വിതറി നില്പൂ
ലവണത നിറച്ചിടും കിനാക്കള്‍‍ മാത്രം
പലമട്ടില്‍ കുതിക്കുമീ
പെരുത്തയാനം
ഒതുക്കി നിര്‍ത്തുവാന്‍ വയ്യാ, തുലഞ്ഞുപോയി
കയര്‍കെട്ടി പലഭാര
മിറക്കി നോക്കി
കടലാഴമൊഴുക്കുന്നു കുതറിടുന്നു
വഞ്ചിയ്ക്കകം തിരഞ്ഞു ‍
ഞാനെടുത്തുകെട്ടി
പലവട്ടം പ്രണയങ്ങള്‍ ചൊരിഞ്ഞൊരാണി
പലരാത്രി കടല്‍ക്കര
യകന്നു നില്ക്കേ

ചെറുകൂര കരയതില്‍ തെളിഞ്ഞ നാളം
പ്രണയത്തിനതിതീവ്ര-
മുരച്ചു നിന്ന
പഴയതാമെഴുത്താണി തുരുമ്പെടുത്തോ?
എഴുത്താണിക്കഴുത്തില്‍ ഞാന്‍
കയറു കെട്ടി
കടലാഴത്തുറപ്പിയ്ക്കാന്‍ ശ്രമിയ്ക്കയായി.
കടലറ്റം തെളിയുന്നു
പ്രഭാതമായി
കടല്‍ക്കാറ്റു നിലയ്ക്കുന്നു, ഒഴുക്കകന്നു
തുഴയുമ്പോളതിവേഗം
കുതിയ്ക്കയല്ലേ
പ്രണയിനി, നിനക്കു ഞാന്‍ മനസ്സു നല്കാം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...