22 Dec 2012

ആഭിജാത്യം..[novel]

ശ്രീദേവിനായർ
അധികം ദിവസം അവിടെ നില്‍ക്കാനുള്ള  മനസ്സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല.
എന്തായാലും അദ്ദേഹത്തിന്റെ തീരുമാനത്തിനു മുങ്കൈയ്യെടുക്കാതെ തന്നെ
കോവിലകത്തേയ്ക്ക് തിരിച്ചു വരാന്‍ കഴിഞ്ഞതില്‍ തെല്ലൊരാശ്വാസം തോന്നി.
മാളികയിലെ ജീവിതവും ജീവിത സൌകര്യവുമൊക്കെ ഒരുകാലം വിട്ടുപോകുന്ന
താണെന്ന യാഥാര്‍ത്ഥ്യം പകലുപോലെ മുന്നില്‍ തെളിഞ്ഞു കൊണ്ടേയിരുന്ന
രാത്രികള്‍   .......

അപ്പുവും അച്ചുവും ഇന്ന് തന്റെ സ്വന്തം മക്കള്‍ തന്നെയാണെന്ന് മനസ്സ് പറഞ്ഞു
കൊണ്ടേയിരുന്നു.സ്വയം വിധിയ്ക്ക് കീഴ്പ്പ്പെട്ടു ജീവിക്കാന്‍ മനസ്സിനെ പറഞ്ഞു
മനസ്സിലാക്കി ക്കഴിഞ്ഞിരിക്കുന്നു.......


നേരം പുലരുന്നതും അസ്തമിക്കുന്നതും കണ്ടു ഒരുതരം നിര്‍വ്വികാരതയില്‍ ഇരിക്കാന്‍
മാത്രം കഴിയുന്നതായി അനുഭവപ്പെടാന്‍ തുടങ്ങിയപ്പോള്‍ എവിടെയോ
ആരോടൊക്കെയോ പ്രതികാരം ചെയ്യാന്‍ മനസ്സ് വെമ്പി.പക്ഷേ.......


പെണ്‍കുട്ടിയല്ല താനിന്ന് ....ഒരു പാകത വന്ന സ്ത്രീയായി  മാറിക്കഴിഞ്ഞിരിക്കുന്നു.
ആരോടാണ് ..എന്തിനോടാണ്  പ്രതികാരം ചെയ്യേണ്ടത്?
തന്നെ ആശ്രയിക്കാന്‍ തയ്യാറായി നില്‍ക്കുന്ന രണ്ടു കുട്ടികള്‍  .....
തന്നെ ഉറ്റുനോക്കുന്ന ബന്ധുക്കള്‍ ......
എല്ലാം നിസ്സാരമായി ക്കാണുന്ന ഭര്‍ത്താവ്....
ഇതുവരെയും മനസ്സിലാക്കാന്‍ കഴിയാത്ത  മനസ്സുള്ള അമ്മായിയമ്മ....

രാത്രിയുടെ അന്ത്യയാമത്തിലെപ്പോഴോ ഞാനുണര്‍ന്നു.എന്തോ ഒരു ശബ്ദം ?
അതു കരച്ചിലായിരുന്നില്ല.എന്നാല്‍ തേങ്ങലോടു കൂടിയ ആശബ്ദം ഞാന്‍ വ്യക്തമായിക്കേട്ടു.
ഇരുട്ടില്‍ ഒന്നും കാണാന്‍ വയ്യായിരുന്നു.വഴിയരികിലെ  പോസ്റ്റിലെ വെളിച്ചം തീരെ മങ്ങിയതായിരുന്നു.
രണ്ടാം നിലയിലെ ഞങ്ങളുടെ മുറിയില്‍ അന്ന് ഞാന്‍ തനിച്ചായിരുന്നു.തൊട്ടപ്പുറം മുറിയില്‍ അപ്പുവും അച്ചുവും
സുഖമായി ഉറങ്ങുന്നു.തലയണ ക്കീഴില്‍ നിന്നും റ്റോര്‍ച്ച്ലൈറ്റെടുത്ത് ഞാന്‍ മെല്ലെ മുറിയില്‍നിന്നും
പുറത്തേയ്ക്കിറങ്ങി.എവിടെനിന്നോ ധൈര്യം കിട്ടിയതുപോലെ ഞാന്‍ ഇടനാഴിയിലേയ്ക്കിറങ്ങി

താഴെ മുറ്റത്ത് ഒരു കാറില്‍ നിന്നും രവിയേട്ടന്‍ ഇറങ്ങുന്നതും ആരോടോ യാത്രപറയുന്നതും കാണാമായിരുന്നു.
എന്നാല്‍ കാറിനകത്ത് നല്ല വെളിച്ചമുണ്ടായിരുന്നു.കാറിനകത്
ത് ഡ്രൈവറെ ക്കൂടാതെ ഒരു സ്ത്രീയും ഉണ്ടായിരുന്നത്
നല്ലപോലെ കാണാമായിരുന്നു.എന്നാല്‍ അതിലിത്ര തെറ്റ് പറയാനില്ലല്ലോ എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു.
ഞാന്‍ തിരികെ വന്ന് ഒന്നുമറിയാത്തതുപോലെ  കട്ടിലില്‍ കിടന്ന് പുതപ്പു വലിച്ചുമൂടി ഉറക്കം അഭിനയിച്ചുകിടന്നു.

എപ്പോഴോ താന്‍ ഉറങ്ങിപ്പോയതും നേരം പുലര്‍ന്നതും അറിഞ്ഞത്  കുട്ടികള്‍ വന്ന് വിളിച്ചപ്പോഴാണ്
കുറ്റബോധവും സങ്കടവും കൊണ്ട് എന്തുപറയണമെന്നറിയാതെ    കട്ടിലില്‍ തന്നെ ഇരുന്ന്പോയി.
അപ്പോള്‍    , ഭര്‍ത്താവ് സ്വന്തം മുറിയില്‍ എത്തിയിട്ടില്ല,തന്നെയും കുട്ടികളെയും കണ്ടിട്ടുമില്ല.....
എല്ലാം സഹിക്കാന്‍ കഴിയണെയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു.......

തന്റെ മുഖം കണ്ടിട്ടാകണം   അമ്മ   സംസാരിക്കാനുള്ള ഭാവത്തില്‍ പതിയെ അടുക്കല്‍ വന്നു.
സകല നിയന്ത്രണവും തെറ്റി താന്‍ ഒന്നു നോക്കി അമ്മയോട് ചോദിച്ചു..
അമ്മേ..രവിയേട്ടന്‍ ഇന്നലെ രാത്രി വന്നിരുന്നോ?
അമ്മയുടെ പരുങ്ങലും പതര്‍ച്ചയും കണ്ടു നില്‍ക്കാതെ തിരിഞ്ഞു നടന്നു.
അത് എന്തോ അത്യാവശ്യത്തിനു വന്നതാ..ഉടനെപ്പോയി......
അവന്‍ പറഞ്ന്നിരുന്നില്ലേ?
മറുപടി അമ്മയും പ്രതീക്ഷിച്ചുകാണില്ല എന്ന് മനസ്സിലായി..
അടുത്ത രണ്ടാഴ്ച്ചയും അദ്ദേഹത്തിനു ബിസിനസ്സ് ടൂറ് ആയിരുന്നു.
ഒന്നു ഫോണ്‍ ചെയ്യാനുള്ള സാവകാശം പോലും ഇല്ലാത്ത  തിരക്കിലാണെന്ന് സ്വയംവിശ്വസിക്കാന്‍  ശ്രമം
നടത്തിക്കൊണ്ട് ഞാന്‍ എന്നെത്തന്നെ ശിക്ഷിക്കുകയായിരുന്നു.
സ്വയം നിശബ്ദയാക്കപ്പെട്ട ഒരു പെണ്ണിന്റെ ജീവിതം ,സമ്പന്നതയുടെ നടുവിലും സദാദുഃഖമയം....

എന്തോ മനസ്സിലാക്കിയതുപോലെ കോവിലകത്തെ അമ്മ ഒരു ദിവസം തനിയ്ക്കുവേണ്ടി  എന്നപോലെ
രഹസ്യങ്ങളുടെ കലവറ  തുറക്കാന്‍ തയ്യാറായി അടുക്കലെത്തി......
അതൊരു തുടക്കമായിരുന്നുവെന്നോ ഒടുക്കമായിരുന്നുവെന്നോ ഇന്നുമെനിയ്ക്ക് അറിയാന്‍ കഴിയുന്നില്ലാ
എന്നാല്‍  അത് തന്റെ തീരുമാനങ്ങളുടെ അതിശക്തമായ  പ്രതിരോധവും ഭാവിയുടെ ഉറച്ച കാഴ്ച്ചപ്പാടുമായിരുന്നു
വെന്ന് ഓര്‍ക്കുമ്പോള്‍ ഇന്നും അഭിമാനത്തോടെ ഓര്‍ക്കാന്‍ കഴിയുന്നു.കത്തിയമര്‍ന്ന ഒരായിരം സ്വപ്നങ്ങളുടെ
ശവപറമ്പില്‍ ഉള്ളുപിടയുമ്പോഴും ഏറ്റെടുത്ത ദൌത്യം നിര്‍വ്വഹിച്ചുകഴിഞ്ഞ ഒരു പെണ്ണിന്റെ  ചാരിതാര്‍ത്ഥ്യം!

അത് ഇങ്ങനെയായിരുന്നു....

ദേവി.....
താന്‍ അമ്മയുടെ മുഖത്തേയ്ക്ക് നോക്കി...
നീ രവിയുടെ  ഭാര്യയല്ലേ?
നിനക്ക് അറിയാത്ത കാര്യങ്ങള്‍ അവനോട് ചോദിക്കണം..
അമ്മയുടെ മുഖത്തു നോക്കി മിണ്ടാതിരുന്നു.....
ഉള്ളില്‍ ഒരായിരം ഉത്തരമുണ്ടങ്കിലും മൌനമാണ് നല്ലതെന്ന് തോന്നി.
പിടിച്ചു നിര്‍ത്താനാവാതെ അമ്മ വാതോരാതെ സംസാരിച്ചുകൊണ്ടേയിരിന്നു.
കാരണമില്ലാതെ ഇത്രയും അസ്വസ്തയായി അമ്മയെ ഇതുവരെകണ്ടിട്ടില്ല.
താന്‍ വെറുമൊരു ഭാര്യമാത്രണെന്ന് അറിയാമെങ്കിലും ഇന്ന് തന്റെ സാന്നിദ്ധ്യം കോവിലകത്ത്
അത്യാവശ്യമാണെന്ന് അമ്മ ആഗ്രഹിക്കുന്നതുപോലെ!
പുരുഷന് സ്ത്രീയുമായിയുള്ള ബന്ധം ഏതാണ്ടൊക്കെ അറിയുന്ന താന്‍ ഇന്ന്  അമ്മയുടെ മുന്നില്‍
ശ്രദ്ധയോടെ എല്ലാം കേട്ടിരിക്കുന്നതായി ഭാവിച്ചു.
രവിയേട്ടനെപ്പോലെ പ്രായമുള്ള ഒരാള്‍ക്ക് താന്‍ ഒരിക്കലും ചേര്‍ന്ന ഭാര്യയല്ലേന്ന് താന്‍
ഇതിനോടകം തന്നെ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു.ഒപ്പം..അമ്മയും?
എന്തും വരട്ടെയെന്ന ഭാവത്തില്‍ അമ്മയോട് ചോദിച്ചു.
അമ്മേ....ആകുട്ടികള്‍ ആരാണ്?
അമ്മ ഒന്നു ഞെട്ടി....
എന്നാല്‍ പിന്നീടുള്ള സംസാരത്തില്‍ താന്‍ ആയിരുന്നു  തകര്‍ന്നുപോയത്....
ദേവി.....അത് എന്റെ സ്വന്തം തെറ്റുതന്നെയാണ്....
അവരുടെ അമ്മ  യോ അഛനോ ആരെന്ന് ആര്‍ക്കുമറിയില്ല...
രവി അവരെ  സ്വയം ഏറ്റെടുക്കുകയായിരുന്നു.
എന്നോടുള്ള പ്രതികാരം അവന്‍ അങ്ങനെ തീര്‍ക്കുകയായിരുന്നു.
ഒരിക്കല്‍ അവന്‍ സ്നേഹിച്ചിരുന്ന പെണ്‍കുട്ടിയെ എന്റെ എതിര്‍പ്പുമറികടന്ന്
അവന് വിവാഹം കഴിക്കാന്‍ കഴിഞ്ഞില്ല.
പിന്നെ വര്‍ഷങ്ങല്ള്‍കഴിഞ്ഞ് ഞാന്‍ അനുവദിച്ചെങ്കിലും  പിന്നെ അതിനെപ്പറ്റിഅവന്‍ ഒന്നും
പറഞ്ഞിരുന്നില്ല.

എന്നാല്‍ വിദേശവാസം കഴിഞ്ഞ് തിരിച്ചു വന്ന അവന്‍ എന്നോട് ആവശ്യപ്പെട്ടത്
ഈകുട്ടികള കൂടെക്കൂട്ടാന്‍ മാത്രമായിരുന്നു.
ആരാണെന്ന് ഇന്നുമറിയില്ല.
എല്ലാപേരോടുംസ്വന്തം മക്കളാണെന്ന് അവകാശപ്പെടുന്ന  അവര്‍  അവ്ന്റെ വളര്‍ത്തു
മക്കളാണെന്ന് കോവിലകത്തുള്ളവര്‍ക്ക് മാത്രമേ അറിയൂ.
കൂടുതല്‍ ചോദിക്കാന്‍ അവന്‍  നിന്നു തരാറുമില്ല.....


മനസ്സ് പെരുമ്പറകൊട്ടുന്നത് അറിയായിരുന്നു.
അപ്പോള്‍?വല്യമ്മ പറ്ഞ്ഞത്?
എല്ലാപേരാലും തെറ്റിദ്ധരിപ്പിക്കപ്പെട്ട  ജീവിതമോ  രവിയേട്ടന്റേത്?
ഇതെല്ലാമെന്തിനു വേണ്ടിയായിരുന്നു?
കോവിലകത്തിന്റെ ഏക ആണ്‍ തരിയുടെ  തലവര....!
ആശ്വാസംതോന്നി......തന്റെ തലവരയേക്കാളും മോശമോ?
ഈശ്വരന്റെ കളികളാണിതെല്ലാ മെന്ന് ആശ്വസിച്ചു.


അന്ന് രാത്രി ഉറക്കം വന്നതേയില്ല.
പാതിരാത്രി യായപ്പോള്‍ കാറിന്റെ ശബ്ദം കേട്ടു.
കാല്‍പ്പെരുമാറ്റംകേട്ടു.അത് അദ്ദേഹം തന്നെയായിരുന്നു.
ദേവി....
ഉറക്കമുണര്‍ന്നതുപോലെ  എഴുനേറ്റു.
കിടന്നോളു..
രാവിലെ കാണാം....
തലയണയില്‍ മുഖമമര്‍ത്തി വീണ്ടും കിടന്നു.
എന്തു പറയണമെന്ന് അറിയില്ല.എല്ലാം ഒരു സ്വപ്നമ്പോലെ....
കാരണം താന്‍  അദ്ദേഹത്ത സ്നേഹിച്ചിരുന്നുവോ?
ഇല്ലയെന്ന് പറയുന്നതാവും ശരി..
ഒരു തരം ബഹുമാനം അതു തന്നെയായിരുന്നില്ലേ അദ്ദേഹത്തിനോട് തനിയ്ക്കുള്ള വികാരം?

സുഖ ഭക്ഷണം,വിശ്രമം,വസ്ത്രം, പിന്നെ ഭാര്യാപദവി...
ഇതു തനിയ്ക്ക്  തരാന്‍ അദ്ദേഹം മടികാണിച്ചിരുന്നില്ലല്ലോ?
കൂടുതല്‍ പ്രതീക്ഷിക്കുവാനുള്ള അവകാശം തനിയ്ക്ക് ഇല്ലെയെന്ന് ആദ്യമേ മനസ്സില്ലായതുമാണല്ല്ലോ?
കണ്ണുപൂട്ടിക്കിടന്ന് ഉറക്കത്തെ സ്വപ്നം കണ്ട്...   ഉറങ്ങുവാന്‍ ശ്രമിച്ചു....

(അവസാനിച്ചു.)

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...