22 Feb 2013

മൃത്യു ഒരു ശാന്തിമന്ത്രം പോലെ ?

ഡി. വിനയചന്ദ്രന്‍ 


========================= 
ദേവന്‍ തറപ്പില്‍
=============================
കണ്ടു നിന്നെ ഞാന്‍ പലപല നാളിലായ് 
കൊണ്ടു പോയല്ലോ തീരാത്ത രോഗവും ?.
മാഞ്ഞു പോയീ,..മനം കവര്‍ന്നെപ്പോഴോ 
മായയായൊരു മഴവില്ലു പോലെ നീ ,!
കണ്ടല്‍ ,കാടുകള്‍ ,പ്രകൃതി,നദികളേം 
എപ്പോഴും കണ്ടു പ്രണയിച്ചു തീരാതെ ,
യാത്രയെന്നും നടത്തി നീ നാടിന്‍റെ ,
ഭേദിച്ചീടുന്ന ക്രൂരതയറിയുവാന്‍ !
നാളെയെക്കുറിച്ചെപ്പോഴും നാടിന്‍റെ 
 ഉള്‍ക്കണ്ട ഗ്രാമഭംഗിയെ പ്രേമിച്ചും 
ഒപ്പിഗ്രാമത്തിന്‍ ഭങ്ങികളെപ്പോഴും 
പക്വമായി രചിച്ചല്ലോ കവിതയില്‍ 
കാവ്യരചനയില്‍ തീര്‍ഥാടണം ചെയ്തു 
കടലും,പര്‍വ്വതോം താണ്ടീ കവി ഭക്തന്‍ 
കാവ്യധാരയെ പ്രണയിച്ചു മൂല്യങ്ങള്‍ 
ചോര്‍ന്നിടാതെ നീ കാവ്യങ്ങള്‍ തീര്‍ത്തപ്പോള്‍ 
അഗ്നിയില്‍ തീര്‍ത്ത കാവ്യങ്ങള്‍ നാടിന്‍റെ 
അഗ്നി കുണ്ഡങ്ങള്‍ തീര്‍ത്തിടും നിശ്ചിയം !
ഒഴുകിയെത്തീതു നദിപോലെ ദിവ്യമാം 
ഓര്‍മ്മയില്‍ത്തഴുകിയെത്തീടുമാശയം !
കരള്‍കവര്‍ന്നിന്നു പോയല്ലോ,കവിതപോല്‍ 
കടലീലാഴത്തിന്‍ മുത്തായി നീയിന്നു !
മൃത്ത്യു നിന്നെയും പുല്‍കീ നിരന്തരം 
മുത്തമിട്ടു ചിരിച്ചു നീ നേരിട്ടു !
അക്ഷരങ്ങളില്‍ തീര്‍ക്കുവാനാകാതെ 
അര്‍പ്പിച്ചിടുന്നു ഞാനദരാഞ്ജലികളും !
ദേവന്‍ തറപ്പില്‍

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...