27 Mar 2013

ദൈവം



  സുനിൽ പൂവറ്റൂർ

നിസ്കാരപ്പള്ളിയിൽ വാനം തോണ്ടുമ്പോൾ
കിട്ടിയത് വിഗ്രഹം ആണെന്നും
അമ്പലം വേണം ഹിന്ദുക്കൾ.
കൽക്കുരിശിന്റെ കഷണമാണെന്നും

ക്രിസ്തീയ ദേവാലയമാകണം
യേശു വിശ്വാസികൾ.
മുസ്ലീമിന്റെതാകുമീ
മണ്ണിൽ വയ്ക്കുന്ന കാൽ
ആരുടേതായാലും വെട്ടുമെന്നായി
അല്ലാവിന്റെ ആളുകൾ.
                                                               
പടർക്കമായവിടെ 

ത്രികോണ യുദ്ധത്തിൽ
ഹിന്ദുവും ക്രിസ്ത്യനും മുസ്ലീമും
ഓരോന്നു വീതം
അത്യാസന്ന നിലയിൽ                                  
ആശുപത്രിയിലായി.
അടുത്തടുത്ത കട്ടിലിൽ
അവരവരുടെ ദൈവത്തെ
പ്രാർത്ഥിച്ചു കാത്തു കിടക്കുമ്പോൾ
പക്ഷേ ,മൂവരെയും 
കാണാനെത്തിയ ദൈവം
ഒരാൾ തന്നെയായിരുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...