27 Apr 2013

ദൈവത്തിന്റെ കണ്ണുകൾ




 എം.കെ.ജനാർദ്ദനൻ
 യുവപ്രായം തൊട്ടേ അനന്തു കഥയെഴുതുമായിരുന്നു. തൊഴിൽ തേടി പ്രവാസിയായ ശേഷം പത്തുകൊല്ലം കഴിഞ്ഞാണ്‌ ഗ്രാമത്തിൽ തിരിച്ചെത്തിയത്‌. സ്വന്തം ഗ്രാമത്തെക്കുറിച്ചുള്ള ആകാംക്ഷകൾ പത്തുവർഷത്തിന്റെ ഇടവേളകളിൽ എത്രയെത്ര മാറ്റങ്ങൾ-പുരോഗതികൾ-അനന്തു ഏറെ പ്രതീക്ഷിച്ചാണ്‌ പിറ്റേന്ന്‌ പ്രാതഃസന്ധ്യക്കു തന്നെ നടക്കാനിറങ്ങിയത്‌. വഴിയിൽ കണ്ട പഴയപരിചിതൻ തിരക്കി. "എപ്പൊ വന്നു?" ഇന്നലെ പത്തുവർഷങ്ങൾ വീണുപോയതറിഞ്ഞില്ല. പക്ഷേ അതിലുമേറെ കാലം കഴിഞ്ഞതുപോലെ തോന്നുന്നു. പിന്നെ എന്തൊക്കെ വിശേഷങ്ങൾ? ഗ്രാമവാസിയുടെ മൊഴിയിൽ നിരാശയുടെ കറുപ്പ്‌ നിറം. "മൊത്തം വിശേഷങ്ങളെയുള്ളൂ. മി. അനന്തു പണ്ട്‌ നമ്മളൊന്നിച്ച്‌ സ്കൂളിൽ പോയത്‌ നോക്കെത്താത്ത പച്ചപ്പാടങ്ങളുടെ നടുവിലൂടെ തീർത്ത നടവരമ്പിലൂടെയല്ലേ? തത്തകളുടെ കൂട്ടങ്ങൾ. മാടത്തകൾ, കൊറ്റിക്കൂട്ടങ്ങൾ. ഇപ്പോ ഒന്നുമില്ല. കുറെയേറെ സ്ഥലങ്ങളിൽ റബ്ബർഎസ്റ്റേറ്റുകൾ. ബാക്കി കെട്ടിടങ്ങൾ. പാടം നികളാൺ ഇനി ബാക്കിയില്ല. കുടിവെള്ളക്ഷാമം. എന്നുവേണ്ട- കേരളത്തിൽ ഒരു പൂവും, ഇരുപ്പൂവും, മുപ്പൂവുമായിരുന്ന പാടങ്ങളിൽ ഇപ്പോൾ ഇറക്കുന്ന കൃഷി. ചങ്ങമ്പുഴക്കവിതയുടെ വൈരുദ്ധ്യം പോലെ എവിടെ തിരിഞ്ഞു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങൾക്കു പകരം  ബിൽഡിംഗ്‌ കൺസ്ട്രക്ഷൻ മാത്രം. മലയാളി മണ്ണിൽ പണിക്കിറങ്ങിയ കാലം മറന്നു. മുഴുവൻ ബംഗാളികളും ബീഹാറികളും വന്നു നിറഞ്ഞു കേരളത്തിന്റെ കാര്യം പോക്കാണ്‌."
നാടിന്റെ വിശേഷത്തിൽ ദുഃഖം തോന്നി.
പഴയ സഹപാഠി തുടർന്നു.
തീർന്നില്ല വിശേഷങ്ങൾ. നമ്മൾ പഠിച്ചുനടന്ന കാലവുമായി കംപയർ ചെയ്യാൻ പോയാൽ സാധനങ്ങൾക്ക്‌ നൂറും ഇരുന്നൂറും ഇരട്ടി വിലയാ, ജനങ്ങളുടെ കൊരവള്ളി അറക്കലായി വോട്ടെടുപ്പും ഭരണവും അധഃപതിച്ചിരിക്കുന്നു." തീരുന്നില്ല വിശേഷം. പിടിച്ചുപറി, തട്ടിപ്പ്‌, കൊള്ള, കൊലപാതകങ്ങൾ, ശിശു പീഡനം, സ്ത്രീപീഡനം, പത്തുവയസ്സുകാരിക്കുപോലും തനിയെ വഴിനടക്കാൻ വയ്യാത്തവിധം ക്രമസമാധാനത്തിന്റെ പുരോഗതി. ഏതെങ്കിലും അപ്പാപ്പന്മാരിൽ നിന്നും പത്താംമാസം ഗർഭംധരിച്ച്‌ അവൾ പെറ്റിരിക്കും" എങ്ങിനെയുണ്ട്‌ ധാർമ്മിക നിലവാരം? പുരോഗതിയില്ലേ? ഇനി കേട്ടോളു. ആരെങ്കിലും ശത്രുക്കളുണ്ടോ? കൊല്ലേണ്ട വിധം വൈരാഗ്യം ഉണ്ടോ? എങ്കിൽ നോ പ്രോബ്ലം ക്വട്ടേഷൻ സംഘം കാര്യം സാധിച്ചുതരും. പറയുന്ന പണം കൊടുത്താൽ ഒ.കെ. തീർന്നോ വിശേഷ കഥകൾ?
ഇല്ല ഗ്രാമത്തിൽ ജനങ്ങളുടെ ഭക്തിവർദ്ധിച്ചിരിക്കുന്നു. തൊട്ടടുത്ത്‌ നവീകരിച്ചു പണി ചെയ്ത ക്ഷേത്രത്തെ സുഹൃത്ത്‌ കൈ ചൂണ്ടിക്കാണിച്ചു.
പണ്ട്‌ ആർഭാടം ഒന്നുമില്ലാത്ത പ്രകൃതിയുടെ തനത്‌ ഭാവങ്ങളും ചൂടി ഉറങ്ങി കിടന്നതാണ്‌ കുറ്റിക്കാടുകൾക്കിടയിൽ ആ ചെറു കരിങ്കൽക്ഷേത്രം. ഒരു കുഞ്ഞു ശ്രീകോവിൽ മാത്രമായി."
അനന്തു പറഞ്ഞു.
"അതറിയാം ഞാനവിടെ ഓടവിളക്കിൽ തിരികത്തിച്ച്‌ അറിവുണ്ടാക്കിത്തരണെയെന്നു പ്രാർത്ഥിക്കുമായിരുന്നു. അതിനടുത്തായിരുന്നല്ലോ അന്ന്‌ ഞാൻ താമസം.
ഭഗവാനോട്‌ മൗനസംവാദം നടത്തുമായിരുന്നു. ദുഃഖിതർക്കു തുണയേകണേ. തിരിച്ചറിവുകൾ തരണേ. എന്നായിരുന്നു അപേക്ഷ. പഠിപ്പുകഴിഞ്ഞതേ വിസ കിട്ടുകയാൽ പ്രവാസിയായി വിദേശത്ത്‌ ചേക്കേറി. ഇപ്പോഴാണ്‌ മടങ്ങിവരാനായത്‌. റോഡിനു വലതുവശത്ത്‌ 25 സെന്റ്‌ സ്ഥലത്ത്‌ ഒരു വോളിബോൾ കോർട്ട്‌ . അവിടെ യുവാക്കൾ വോളിബോൾ തട്ടിവിട്ടു കളിക്കുന്നുണ്ട്‌. പന്ത്‌ നെറ്റിന്റെ അപ്പുറത്തേക്കും ഇപ്പുറത്തേക്കും അടിച്ചുപായിക്കുകയും ലിഫ്റ്റ്‌ ചെയ്യുകയും കട്ട്‌ ചെയ്ത്‌ ഇടുകയും ഒക്കെ ചെയ്തുകൊണ്ടിരിക്കുന്നു. "വലതുവശത്തെ ഈ സ്ഥലം സാവിത്രി വല്യമ്മയുടേതായിരുന്നില്ലേ- അതെങ്ങനെ പന്തുകളി കോർട്ടായി? അവിടെ വീടുണ്ടായിരുന്നു. സാവിത്രിയമ്മയും മക്കളും ഭർത്താവും ജീവിച്ചിരുന്ന മൺവീട്‌ നിന്നത്‌ അവിടെയാണല്ലേ? അവർക്കെന്തുപറ്റി? അവരൊക്കെയെവിടെ? അനന്തു സംശയമുന്നയിച്ചു.
"മക്കളെ കെട്ടിച്ചയച്ചു. പെൺമക്കളായിരുന്നല്ലോ. അവരൊക്കെ അന്യനാട്ടിലായി. ഭർത്താവ്‌ മരിച്ചപ്പോൾ പാവം പത്തറുപത്‌ പ്രായമെത്തിയ ആ അമ്മ തനിച്ചായപ്പോൾ സ്വന്തം പേരിൽ കരമടച്ചിരുന്ന ഈ വീടും സ്ഥലവും വിറ്റ്‌ മക്കൾക്കൊപ്പം പോയി. എന്നിട്ടൊ?" അപ്പഴാണു ഒരു കോദണ്ഡൻനായരും, കുറച്ചുപേരും ചേർന്ന്‌ ക്ഷേത്രം പുനരുദ്ധരിക്കൽ കമ്മിറ്റിയുണ്ടാക്കിയത്‌. യഥാർത്ഥ ദൈവത്തെ അറിയാത്ത കേവലന്മാരുടെ കമ്മിറ്റി. തലവൻ കോദണ്ഡൻ. കേസ്സു കൊടുത്തു ചുറ്റുവട്ടത്തെ സ്ഥലമൊക്കെ പ്രസിഡന്റ്‌ എന്ന നിലയിൽ തനിക്കവകാശപ്പെട്ടതാണെന്നും വിധി നടത്തിത്തരണമെന്നും പറഞ്ഞാണ്‌ അന്യായം ഫയൽ ചെയ്തത്‌. കോടതിവിധിയിൽ അന്യായം വിജയിച്ചു. ന്യായം തോറ്റും! എക്സ്പാർട്ടി വിധിയിൽ സാവിത്രിയമ്മ ആരുടേയും രക്ഷകളില്ലാതെ അനാഥയായി മടങ്ങിവരുമ്പോൾ വീടുമില്ല. സ്ഥലവുമില്ല. സ്ഥലം ദുഷ്പ്പേരിഷകളുടെ കയ്യിലായി. കോതണ്ഡന്റെ രാക്ഷസപ്പടകൾ അത്‌ പന്തുകളിക്കോർട്ടാക്കി.
"കരമടവുള്ള വസ്തു ഇങ്ങനെ മറ്റുള്ളവർ കേസ്സുകൊടുത്തു ശ്രമിച്ചാൽ സ്വന്തമാകുമോ? അതെന്തു നീതി?"
"അതിന്റെ പേരാണ്‌.നിയമം കോടതിയുടെ എക്സ്പാർട്ടി വിധി. മനസ്സിലായോ അനന്തുവിന്‌?"
"ദൈവമേ ഇതെന്തൊരു കാട്ടുനീതി? അതിനു ദൈവം കൂട്ടോ?"
അതെ. പാവം സാവിത്രിയമ്മ 85-​‍ാം വയസ്സിൽ പീടികത്തിണ്ണയിലാണ്‌ രാത്രിയുറക്കം. അവരെപ്പോലും വെറുതെ വിടാത്തത്താണു കാലം. "എത്ര സുന്ദരം എന്റെ കേരളം"
'കഷ്ടം'
ആരു കേൾക്കാൻ? കോദണ്ഡനും കൊള്ളക്കമ്മിറ്റിക്കാരുമാണ്‌, നീതിയുടേയും നിയമത്തിന്റെയും ദൈവത്തിന്റേയും സംരക്ഷകൻ. ഭക്തരുടെ ചങ്ങലയിൽ ദൈവം ശ്വാസംമുട്ടുന്നു.
25 ൽ 5 സെന്റ്‌ കോർട്ട്‌ ബാക്കിയെവിടെ?
അവിടെ കൃഷിയിറക്കി കോദണ്ഡൻ. ദൈവനാമത്തിൽ മണ്ണിൽ പൊന്നുവിളയിച്ചു പൊണ്ടാട്ടിക്കും പിള്ളേരുകൾക്കും കൊടുത്ത്‌ സസുഖം ദൈവസ്തോത്രങ്ങൾ എണ്ണിപെറുക്കിപ്പാടി, പരിപ്പും നെയ്യും കൂട്ടി കുഴച്ച്‌ തിന്നു വാഴുന്നു. ഭക്തിപാരവശ്യം എപ്പടി?
തലമുറകളിലേക്കുള്ള അവന്റെ (കോദണ്ഡൻ) പാപ സഞ്ചയികാ പദ്ധതിയാണിതെന്ന്‌. ദൈവമെ അവൻ പ്രവൃത്തിയെ അറിയുന്നില്ല. മാപ്പേകണെ.
പന്ത്‌ കളി മുറുകി. പന്ത്‌ തട്ടുകയും തെറിപ്പിക്കപ്പെടുകയും ചെയ്യുന്നത്‌ കണ്ടതേ പന്തിന്റെ സ്ഥാനത്ത്‌ ചുരുട്ടിക്കൂട്ടിയിട്ടടിക്കുന്നത്‌ പാവം സാവിത്രിയമ്മയെയാണെന്നു തോന്നി. രണ്ടു കണ്ണും പൊത്തി തുറക്കുന്നത്‌ ക്ഷേത്ര നടയിലേക്കാണെന്നു തോന്നി. ഇതെല്ലാം കണ്ട്‌ ദൈവവും കണ്ണുപൊത്തിയിരിക്കുകയാണെന്ന്‌ അനന്തുവിന്‌ തോന്നി.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...