24 May 2013

ചന്ദ്രിക

കെ.എം.രാധ 


കമ്പ്യൂട്ടര്‍ കടലാസിലെഴുതി സുരക്ഷിതമായി സൂക്ഷിച്ച കഥ എങ്ങനെയോ മായ്ഞ്ഞു പോയി.കഥാകാരി,വിഷമത്തില്‍.  !അവള്‍ജാതവേദന്‍-- -_-സുജയുടെ വീട്ടുജീവിതം വീണ്ടും ഓര്‍മപ്പീലിയില്‍. നിവര്‍ത്തിയെടുത്തു.
സുജ, ശങ്കരാചാര്യരുടെ''സൌന്ദര്യലഹരി''വിവര്‍ത്തനം വായിക്കുന്നു.
പെട്ടെന്ന്, വാതില്‍ തുറന്ന് ജാതവേദന്‍      കിടപ്പ്മുറിയിലെത്തി.
''നിങ്ങള്‍ക്കെന്ത് പറ്റി?ഓഫീസില്‍   മുടിഞ്ഞതിരക്ക്.പുതുതായി ചുമതലയേറ്റെടുത്ത  എംഡി പയ്യന്‍ നില്‍ക്കാനും ഇരിക്കാനും സമ്മതിക്കില്ല.അത്രയ്ക്ക് ജോലി കെട്ടിയേല്പിക്കും.  മോളെ  ഊട്ടുന്നത്,  പാഠങ്ങള്‍ പഠിപ്പിക്കുന്നത്,കളി തമാശകളില്‍ കുളിര്‍പ്പിക്കുന്നത്..ഒക്കെ അച്ഛനല്ലേ..എന്നിട്ടിപ്പോള്‍....മോള്‍ക്കും .പരാതിയാണ്, >?
''കടയില്‍ .....''ജാതവേദന്‍,എന്തോ പറയാനൊരുങ്ങി.
മതി,മതി.അതൊന്നുമല്ല കാര്യം.പത്ര-ചാനലുകളില്‍ വരുന്ന വാര്‍ത്തകള്‍...കഷ്ടം. !സ്വന്തക്കാരോ,ബന്ധുക്കളോ,അപരിചിതരോ...ആരുമാകട്ടെ,സ്നേഹം,വാല്‍സല്യം,അതല്ല മറ്റ് അരുതായ്മകള്‍ ചെയ്‌താല്‍ വേര്‍തിരിച്ചറിയാനുള്ള അതിശയകരമായ   കഴിവ്  ഇളംപൈതങ്ങള്‍ക്ക് പ്രകൃതി....ദൈവം നല്‍കിയിട്ടുണ്ട് .  അതല്ലേ ,ആറോ ഏഴോ വയസ്സുള്ള കുഞ്ഞുങ്ങള്‍ പോലും  അവരുടെ   ദേഹത്തെ അസ്പൃശ്യഭാഗങ്ങളില്‍ പരിക്കേല്‍ക്കുമ്പോള്‍, അറിയിക്കുന്നത്!''
ജാതവേദന്‍ നിശബ്ദന്‍.!.
''കുട്ടികളുടെ കഴുത്തില്‍ ഡേയ്ഞ്ചര്‍ ബോര്‍ഡ് കെട്ടിതൂക്കേണ്ട കാര്യമില്ല.അവരെല്ലാം താനേ മനസ്സിലാക്കിക്കൊളളും.’’
സുജ ,പുസ്തകം അടച്ച് മേശപ്പുറത്ത് വെച്ചു.കിടക്കയില്‍ പുതുവിരിപ്പ്,വിരിച്ചു.
‘’മോള്..നേരത്തേ കിടന്നു. പരീക്ഷക്ക്  കുറച്ചുകൂടി  കാര്യങ്ങള്‍  നോക്കണം. അച്ഛന്‍  തന്നെ  അവളെ നാളെ   നേരത്തേ  വിളിച്ചു ണര്‍ത്തണമെന്ന്  പറഞ്ഞേല്പ്പിച്ചിട്ടുണ്ട്’’
‘’ഏഴാം ക്ലാസ്സുകാരി എന്ത് മുന്നൊരുക്കം നടത്താനാ?ചുമ്മാ!....എട്ടാം തരം വരെ ക്ലാസ്സില്‍ വെറുതെയിരുന്നാല്‍ മതി,ജയിക്കും’’
അയാള്‍, അടുത്ത മുറിയില്‍   ഗാഢ  നിദ്രയിലാണ്ട   മകളുടെ മുടിയില്‍ തടവി,നെറ്റിയില്‍ ഉമ്മ വെച്ച് വാതില്‍ പതുക്കെ ചാരി.
ജാതവേദന്‍ സുജക്ക് അരികില്‍ കിടന്നു.
.ഭാര്യാ,ഭര്‍ത്താക്കന്മാരുടെ ജാരസേവ എത്രയൊക്കെ  പരസ്പരം   ഒളിച്ചുവെച്ചാലും,ആരുടേയും സഹായമില്ലാതെ കണ്ടുപിടിക്കാനുള്ള കഴിവും ...’’
സുജ,പകുതിയില്‍ നിര്‍ത്തി.
ജാതവേദന്‍, പതുക്കെ പറഞ്ഞു.
''ഓ.. ...കുടുംബജീവിതത്തിലെ  വിരസതയില്‍ നിന്ന് രക്ഷപ്പെടാന്‍ പലരും മതില്‍  ചാടുന്നത്     കേട്ടിട്ടുണ്ട്.എനിക്കത്തരം ഒരു എക്സ്പീരിയന്‍സ് ഇന്ന് വരെ ഇല്ല..നിനക്ക്....?’’
അയാളുടെ കരവലയത്തിലമര്‍ന്ന്,ശീതീകരിച്ച മുറിയില്‍  സുജ ...
‘’ഇല്ല.പൊന്നേ...ഇല്ല’’
തന്നേക്കാള്‍ പതിനഞ്ച് വയസ്സ് ഇളപ്പം, യുവത്വത്തിന്‍റെ   കാന്തവലയം, ആകര്‍ഷണ ലഹരിയില്‍ സ്വപ്നാടകയായി  മണിക്കൂറുകള്‍  ചുള്ളന്‍ പയ്യന്‍റെ കാബിനില്‍ ....  ഫയലുകള്‍ പോലും  മറവിയില്‍. സ്വയം,  അവനിലേക്ക് മുന്തിരി വള്ളിയായി പടര്‍ന്ന നിമിഷങ്ങള്‍... പലപ്പോഴും
,.മുറിഞ്ഞ..
‘’അറുപത് കഴിഞ്ഞിട്ടും പെണ്ണളവുകള്‍ അതിമനോഹരമായി നിലനിര്‍ത്തുന്ന   ഹേമമാലിനിയും,രേഖയും... എന്‍റെ പ്രിയകാമിനിമാര്‍.ചേച്ചിയും...’
,ജോലിക്കിടയിലും ജിജോ അയക്കുന്ന എസ്‌എംഎസ്‌ വായിച്ച് മായ്ക്കുമ്പോള്‍ കരുതും..?, ഇതെത്രകാലം?
ഏതോ ഒരു വൈകുന്നേര കാറ്റില്‍  മടിയില്‍ തല വെച്ച് കിടന്ന് ‘’എത്ര കണ്ടാലും മതി വരില്ലെന്ന,’’ അവന്‍റെ വര്‍ത്തമാന തിളക്കത്തില്‍ സുജ അലിഞ്ഞു. കമ്പ്യൂട്ടര്‍  എന്‍ജിനീയറിങ്ങിനു,മിടുക്കി,സുന്ദരി,മൂന്ന് വയസ്സ് പ്രായക്കൂടുതല്‍,വിവാഹിത...അവര്‍ തമ്മിലുള്ള   നിരന്തരഇടപെടല്‍....ഒടുവില്‍...ഒരു കാറപകടത്തില്‍...മരണം
ജാതവേദന്‍റെ അവഗണന ,! എന്നും കുറ്റപ്പെടുത്തലും,പുച്ഛ-പരിഹാസത്തില്‍ കൊഴുക്കും ജീവിതത്തില്‍,പരസ്പര വിശ്വാസമല്ല...പക...പക മാത്രം. കുറ്റബോധമില്ല,!
‘’നീ ആരോടാ പക തീര്‍ക്കുന്നത്,ജാതവേദനോടോ?ഓഫീസിലാരും അറിഞ്ഞിട്ടില്ല.നിന്നെ എനിക്കറിയും പോലെ മറ്റാര്‍ക്കും...വേണ്ട.വിട്ടേക്ക്.എംഡി കൊച്ചന്‍ കാസനോവക്ക് ഒന്നും നഷ്ടപ്പെടാനില്ല.   കുറച്ചുകഴിഞ്ഞാല്‍ പിടിച്ചു നില്‍ക്കാനാവില്ല.മോളെ ഓര്‍ക്കൂ.ഇഷ്ടമില്ലെങ്കിലും എന്നും കുറെ നേരം ജാതവേദനൊപ്പം ചെലവഴിക്കൂ,എങ്കിലേ,കുടുംബം ചിതറാതിരിക്കൂ.’’
കൂട്ടുകാരിയുടെ  ഹൃദയത്തിന്‍ നന്മകള്‍ അവള്‍ കൈകുമ്പിളില്‍  ആവാഹിച്ചു.
സുജ,അയാളെ ഇറുകെ പുണര്‍ന്നു...
നനഞ്ഞ കണ്ണില്‍, പത്താം നില ഫ്ലാറ്റിലെ   തുറന്നിട്ട.ജനാലക്കപ്പുറം,കര്‍ട്ടന്‍ ഞൊറിറികള്‍ക്കിടയില്‍   ഉദിച്ചുയരും...ചന്ദ്രിക.....


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...