19 Jul 2013

മുക്കുവന്റെ സങ്കടം

സന്തോഷ് പാലാ

കരയ്ക്കടുത്ത് 
കയ്യെത്തും ദൂരത്തൊരു
ചാകരയ്ക്ക് കാതോര്‍ത്തിരിക്കും.
കട്ടുകൊണ്ടുപോയ
കൂടപ്പിറപ്പുകളെ
കാക്കണേ കടലമ്മേയെന്ന്
നെഞ്ചുരുകി 
പ്രാര്‍ഥിച്ചുകൊണ്ട്
ഒരോ ദിവസവും  
തുഴയെറിയും.
ഒലിച്ചുപോകാന്‍ ശ്രമിക്കുന്ന 
ഓര്‍മ്മകളെ 
തടുത്തു നിര്‍ത്തി
അവന്‍ പിന്നെയും 
സ്വപ്നങ്ങളുടെ 
ഒരു വലിയ വല വീശും.
വിസ്മയങ്ങളുടെ 
വേലിയേറ്റത്തിലാരുമറിയാതെ
എന്തെങ്കിലും 
ഒന്ന് ഉടക്കിയെങ്കില്‍ എന്ന്
ഒരു വട്ടം കൂടി 
അവളോട് പറഞ്ഞു നോക്കും
കാലവും തിരയും 
ആരെയും കാത്തു നില്‍ക്കില്ലെന്ന്
പിന്നെ 
കാറ്റിനോട് സങ്കടം പറയും

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...