24 Aug 2013

വായിച്ചടച്ചുവെച്ചാലും കൂടെ പോരുന്ന കവിതകൾ..

സുലോച് എം.എ

[കവി രോഷ്നി സ്വപ്നയുടെ 'കടല് മീനിന്റെ പുറത്തുക്കയറി കുതിക്കുന്ന പെൺകുട്ടി' എന്നകവിതകളെകുറച്ച്]

വിത്തിനുള്ളില്
വെടിയേറ്റ് മരിച്ചു കിടന്നു
പിറ്റെന്ന്
മുളച്ചു പടർന്നു
കവിത "
മൃതിയുടെ അപ്പുറത്തേക്ക് മുളച്ചു പൊന്തുന്ന വിത്തുകളെ കവിതകളെന്നും വിളിക്കാമെന്നു രോഷിനി സ്വപ്ന പ്രഖ്യാപിക്കുന്നു.കവിതളെ മരണമാപിനി കൊണ്ടളക്കനാവില്ലെന്ന സത്യത്തെ സങ്കേതമേതുമില്ലാതെ ,എന്നാൽ അത്ര തന്നെ അയത്നലളിതമായി മൌലികമായ ഒരാവിഷ്ക്കാരതന്ത്രത്തിലൂടെ കവിതകള് തന്നെ സ്വയം അവലോകനം ചെയ്യപെടുകയാണ് ഇവിടെ.
ആവര്ത്തനങ്ങളുടെ ആസ്വസ്യങ്ങളെ കടപുഴകുന്ന തീര്പ്പുകളാകുന്നു രോഷിനി സ്വ്പനയുടെ കവിതകള്. ചിന്തയിലേക്ക് പലപ്പോഴും അത് ചില ചിലതുകളെ ചലന്ത്മകമായി കുറിചുവെക്കുന്നു .
"എത്ര നടന്നിട്ടും ഒരു മുറിയില് നിന്നും മറ്റൊരു മുറിയിലേകെത്താത്ത ദൂര"ത്തില് നിന്നും നിലച്ചു പോകാത്ത ഒരു കാലത്തിന്റെ സൂക്ഷ്മഓര്മ്മകളെ കണ്ടെടുകുന്നു കവി.
'എടുത്തു കൊണ്ടുപോകാവുന്ന വീട്' എന്ന കവിതയില്

പുതിയതൊന്നും പറയാനില്ലാത്തതിനാല്
വീട് പഴയത് തന്നെ പറയുന്നു
എന്നെ ഒന്ന് കേട്ടിമെയൂ
നിറങ്ങള് കോരിയൊഴിച്ച്
എന്നെ ഒന്ന് കുളിപ്പികൂ
എന്നെ ആകെയൊന്നുലച്ചു കളയൂ
വേരോടെ പിഴത് കടല്തീരത്ത് വെച്ച് പിടിപ്പികൂ
ആഴത്തില് കുഴിചിടൂ
ഉയരത്തില് മുളപ്പിക്കൂ
എന്റെ അടുത്ത് ഒരു കടല് നടൂ
എന്റെയുടലില് ഒരകാശത്തെ ഉടുപ്പിക്കൂ
വിശക്കാതിരിക്കാന്
എന്റെയകം മനുഷ്യരെ കൊണ്ട് നിറയ്ക്കൂ .."

വീട് ഒരു സാബ്രദായിക ആഖ്യാനമെന്നത്തില് കവിഞ്ഞു ഉയര്ന്നുറച്ച ശബ്ദത്തെ പുറപ്പെടുവിക്കാനാവുന്ന ഒച്ചകള് കൂടിയാണെന്നും അവയ്ക്ക് സ്വയമാര്ജിത ചിന്തപരതയും വൈകാരിക വിനിമയങ്ങളും സാധ്യമാകുന്നുവെന്ന ദാര്ശനികയുക്തി കവിതയിലൂടെ ഒളിച്ചു കടത്തുന്നുണ്ട് കവി.
1999 മുതല് പല കാലങ്ങളായി എഴുതപ്പെട്ട കവിതകളാണ് "കടല് മീനിന്റെ പുറത്തുക്കയറി കുതിക്കുന്ന പെണ്കുട്ടി "യെന്ന ഡി സി ബുക്സ് ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച രോഷ്നി സ്വപ്നയുടെ ഈ കവിത സമാഹാരം .
ശക്തമായ കാവ്യബോധതിന്റെ അടരില്നിന്നുറി വരുന്ന ജൈവഗന്ധമാണ് രോഷിനിയുടെ കവിതയുടെ അന്തര്ധാര. അത് പലപ്പോഴും ആത്മനിഷ്ടവും വൈയെക്തികവുമായ പ്രതലത്തിലെ തുറന്നു പറചിലുകളായി തീരുകയും ചെയ്യുന്നു.

അത്
"എനിയോരികലും
പാട്ടായി പിറക്കിലെന്നു
പറഞ്ഞു
കടലിലേക്ക് മുങ്ങി പോയ
ഒരു വണ്ടിന് കൂട്ട" ത്തെ പിന്തുടരുന്നുട് ..

അനിതരമായ കാഴ്ചകള് കൊണ്ട് രോഷിനി സ്വപ്നയൊരുകുന്ന വാക്കുകളുടെ പ്രകൃതിയെ ഇമവെട്ടാതെ നോക്കിനില്ക്കനെ കഴിയുന്നുള്ളൂ.അവ വായനയുടെ ഏതോ വളവുകളില് വെച്ച് നമ്മോടു കലഹികുകയും ,തോള്ചെര്ന്നു നടക്കുകയും തികച്ചും അപരിചിതത്വം എടുത്തണിയുകയും ഒറ്റക്കാക്കി പോകുകയും ചെയ്യുന്നു.
കനമുള്ള വാക്കുകള്ക്ക് കനം കുറച്ചു കവിതയുടെ ഉലയില് നീറ്റിയെടുക്കുന്ന രചന തന്ത്രത്തിന്റെ ഘടനാന്ത്മകമായ കുറിചിടലുകള് ഈ സമാഹാരത്തിന്റെ മുഴുവായനയില് മുഴുനീളെയുണ്ട്.ഓരോ നോട്ടത്തിലും വ്യത്യസ്തബോധ്യങ്ങളുടെ ക്യാമറകാഴ്ച കവിത പകര്ത്തി എഴുതുന്നു .
അത് കൊണ്ട് തന്നെ
"ഒരു കഥയില് നിന്ന്
പ്രപഞ്ചം പിറകുമെന്നറിഞ്ഞ്
കഥ കേള്ക്കാന് പോയവര്
വഴിവക്കില് കാത്തുനിന്നിരുന്ന
കവിതയുടെ കുത്തൊഴുക്കില്
ഒലിച്ചു പോയി."
എന്ന് കവി സാകഷ്യം പറയുമ്പോള്
കവിതയുടെ സാധ്യതയില് നിന്ന് മറ്റെല്ലാ സാധ്യതയും സാധ്യമാണ് എന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപികുവാനാകുന്നത്.
"ഒരു നിഴലിനോടൊപ്പം ന്നടകുക " എന്ന കവിതയില് ആകുലാനന്ദങ്ങളെ അസാധ്യമായ മെയ്‌വഴക്കത്തോടെന്നപോലെ വാക്കുകള്‍ കൊണ്ട് ചുവടുവെക്കുകയും,അത്  കണ്ണുകളെ ബോധാവബോധങ്ങള്ക്കിടയില് തരിച്ചു നില്കെണ്ടുന്ന തരത്തില് ഒരു വായന ഈ സമാഹാരത്തിന്റെ 59 മത്തെ പേജില് കവിതന്നെ കാത്തു വെച്ചിട്ടുണ്ട്.

"പുഴയ്ക്കു മീതെ ഒരു കാട്
തണ്ടൊടിഞ്ഞു
വീഴുന്നതിന്റെ കരച്ചിലുകള് " നമ്മെ വല്ലാതെ പിന്തുടരുക തന്നെ ചെയ്യും.

കടല് മീനിന്റെ പുറത്തു കയറി കുതിക്കുന്ന പെണ്കുട്ടി ഒരു കലാപത്തിന്റെ കൊടികൂറയാണ് പാറികുന്നത്. ഉള്ളില് പ്രക്ഷുബ്ധതയുടെ മാത്രം കടല് കൊണ് നടക്കുന്ന ഒരു കവിയുടെ ആത്മസംത്രസങ്ങള് വായനക്കാരന്റെ ഹൃദയമിടിപ്പ് വര്ധിപ്പികുന്നുണ്ട് ..
ആധുനിക രചനസങ്കേതം സമൂലമായ അവലംബിക്കുന്നുവെന്ന് പറയാനാവില്ലെങ്കിലും മാജിക്കല് റിയലിസവും ഉത്തരാധുനികസങ്കീര്ണതയും ചിലയിടങ്ങളില് ഈ കവിതകള് പേറുന്നുണ്ട് .കവിതയില് കവിയുടെ സാന്നിധ്യം അനുഭവിപ്പിച്ചുകൊണ്ടു തന്നെ കടല് എന്ന ഇമേജിനെ പല നിലകളില് കാഴ്ച പകരുന്നുണ്ട്.
സ്വപ്നയുടെ കവിതകളുടെ കാമ്പ് കടലിന്റെ ആഴങ്ങളില് വേരാഴ്ന്നു, ആകാശങ്ങളില്,തൊട്ടു ഭൂമിയെ കുത്തനെ നോക്കി നില്കുകയാണ് .
"വിശക്കുന്നവന്റെ ചട്ടിയില്
അന്നമിടരുത്
നിന്റെ വിശപ്പ് ഞാന് അറിയുന്നു
യെന്ന തോന്നല് മാത്രം " മെന്നു കവി എഴുതിവെകുമ്പോള് ദാര്ശനിക മാനങ്ങളുളള ഫ്രഞ്ച് കവി ആല്ഫ്രഡ് വീഞ്ഞി യുടെ"നഗരമേ വിടൂ" എന്ന കവിത ഓര്ത്തു പോകുന്നു .
"നായിക" എന്നാ കവിതയില് കവി പോള് വെര്ലിന് എഴുതിയ "സ്വപ്ന നായിക"യുടെ ചിലഭാവങ്ങള് നമ്മള് കണ്ടുമുട്ടുന്നു.

ഭാഷയുടെ അടയാളമുദ്രകളോ, കൈവിക്രിയകളോ അവലംബികാതെ തന്നെ തന്റെ കാഴ്ച്ചയെ തന്റെതെന്നു അവകാശപ്പെടുന്ന കവിതകളാണ് ഇതിലുള്ളത്.
ഭൂമിയും,മനുഷ്യരും, മൃഗങ്ങളും, കടലും ,ബാല്യവും, മരണവും, പ്രണയവും, വീടുമൊക്കെ തന്റെ നിലപ്പാട് തറയില് നിന്നുകൊണ്ട് വാക്കുകളായൊരുക്കി വെക്കുന്ന കവി ഈ കാലഘട്ടത്തിന്റെ കവിതകളാണ് തരുന്നത്.'കാണാതെ പോയ കുട്ടിയുടെ വിരലുകളും' ,'കൂട്ടിയിടികുന്ന തീവണ്ടിക്കിടയിലെ പൂമ്പാറ്റകള്' ,'നാരങ്ങ മിഠായികള്','സി.വി.എം.ജി. എച് എസ് പീരിമേട്,'തുടങ്ങിയ ഒരു പിടിക്കവിതകള് വായിച്ചടച്ചുവെച്ചാലും എന്തുകൊണ്ടാവും  നമ്മുടെ ഉള്ളില് ആവര്ത്തിച്ചുകൊണ്ടേയിരികുന്നത്...!?

സുലോജ് എം എ
sulosuloj@gmail.com
k.jpg

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...