24 Nov 2013

എഴുത്തുകാരന്റെ ഡയറി

 സി.പി.രാജശേഖരൻ

കൊടും പാപികളായവര്‍

കല്ലെറിഞ്ഞുകൊണ്ടിരിക്കുകയാണ്

ജീവിത സാഹചര്യം കൊണ്ടു തെറ്റുകാരിയായിപ്പോയ മഗ്ദലന മറിയത്തെ കല്ലെറിഞ്ഞു കൊല്ലണമെന്ന വാദവുമായി അന്നത്തെ സമൂഹത്തിലെ ചിലര്‍ മുന്നോട്ടു വന്നപ്പോള്‍ അവരെ നോക്കി , യേശുദേവന്‍ പുഞ്ചിരിച്ചു. ‘ നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഇവളെ കല്ലെറിയുക’ എന്നു്‌ യേശു ദേവന്‍ പറഞ്ഞതുകേട്ടു്‌ എല്ലാവരും കല്ലുകള്‍ താഴെയിട്ടു. ആര്‍ക്കും അവളെ  എറിയാനുള്ള ധൈര്യം ഉണ്ടായില്ല. കാരണം, ധര്‍മ്മ ബോധം നശിച്ചിട്ടില്ലാത്ത ഒരു കാലഘട്ടമായിരുന്നു അതു്‌. ഓരോരുത്തരും അവരവരുടെ തെറ്റുകുറ്റങ്ങളും ഏറ്റുപറഞ്ഞിരുന്ന കാലം. മറ്റുള്ളവരെ ശിക്ഷിയ്ക്കാനും കുറ്റം പറയാനും ഒരുങ്ങും മുമ്പു്‌ അവനവന്റെ തെറ്റുകുറ്റങ്ങളെക്കുറിച്ചും ജനം ചിന്തിയ്ക്കുമായിരുന്നു. യേശുദേവന്റെ ഈ വാക്യം കേട്ടയുടനെ എല്ലാവരുടെ കൈകളില്‍ നിന്നും കല്ലുകള്‍ താഴേ വീണുപോയി.
                    ഇന്നു കാലം മാറി. കൊടും കുറ്റവാളികളും അതിഭയംകര കള്ളന്‍മാരും മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ തേടിപ്പിടിച്ചു്‌ അതു പൊതുജനസമക്ഷം അവതരിപ്പിച്ചു്‌ അതില്‍ രസം കണ്ടെത്തുന്നു. അവര്‍ ആരുതന്നെ പറഞ്ഞാലും കല്ലുകള്‍ താഴേയിടില്ല. അതെടുത്തെറിയുക തന്നെ ചെയ്യും. അപ്പോള്‍ അവിടെ ദൈവത്തിനു കരണീയമായിട്ടു്‌ ഒന്നേ ചെയ്യാനാകൂ. പ്റക്റ്തിനിയമങ്ങളുടെ സ്വാഭാവിക പരിണതിയ്ക്കായി കാത്തുനില്‍ക്കുക. പ്രകൃതി  പ്റതികരിയ്ക്കും എന്നു തീര്‍ച്ച. ഏല്ലാ പ്റവര്‍ത്തനങ്ങള്‍ക്കും അതിനു തുല്ല്യവും വിപരീതവുമായ പ്രതിപ്രവർത്തനവും  ഉണ്ടാകും എന്നു്‌ തന്റെ മൂന്നാം ചലനനിയമത്തിലൂടെ ഐസക്‌ന്യൂട്ടണ്‍ തെളിയിയ്ക്കുന്നതിനു്‌ എത്രയോ  മുമ്പുതന്നെ, കര്‍ത്താവു നമ്മളോടു പറഞ്ഞു, ‘ആസ് യു സൊ, സോ ഷാല്‍ യു റീപ്’ (എന്തു വിതയ്ക്കുന്നുവോ, അതു തന്നെ കൊയ്യും) എന്നും’ വാളെടുത്തവന്‍ വാളാല്‍’ എന്നും.ഇതൊന്നും പക്ഷേ കേള്‍ക്കാന്‍ കാതുകൊടുക്കാതെ അന്യരുടെ നേരെ വാളോങ്ങി നില്ക്കുകയല്ലേ നമ്മുടെ ജനസേവകര്‍.
                    ‘തെഹല്‍ക്ക’ എന്ന ഒരു ചെറുകിട പത്റം ഇന്ഡ്യ മുഴുവനും വാര്‍ത്ത സൃഷ്ടിച്ചത്   ഒളിക്യാമറയിലൂടെ ചില ദ്റ്ശ്യങ്ങള്‍ പകര്‍ത്തി ചില നേതാക്കളെ അപമാനിച്ചുകൊണ്ടായിരുന്നല്ലൊ. ആ നേതാക്കള്‍ ചെയ്തതു്‌ നീതീകരിയ്ക്കാന്‍ പറ്റാത്ത തെറ്റു തന്നെയാണു്‌. അതു പുറത്തുകൊണ്ടുവരുന്നതും നല്ല കാര്യമാണു്‌. പക്ഷേ അതിനും സത്യത്തിന്റേയും ധര്‍മ്മത്തിന്റേയും നേര്‍ വഴികളനവധി ഉണ്ടായിരുന്നു എന്നതും അന്നു്‌ പലരും പറഞ്ഞതാണു്‌. പക്ഷേ ഒളിക്യാമറ പ്റശസ്തനായി, മറ്റു പലെ കേയ്സുകളിലും അവന്‍ വില്ലനാവുകയും ചെയ്തിരിയ്ക്കയാണു്‌ നമ്മുടെ നാട്ടിലിപ്പോള്‍. ആതി നിഗൂഡ്ട് അമായ, മാര്‍ക്സിസ്റ്റു പാര്‍ട്ടി  ഓഫീസിനകത്തു പോലും വിരാജിച്ച അവനെ നാം എങ്ങിനെ കൈകാര്യം ചെയ്യണം എന്ന അന്വേഷണത്തിലുമാണിപ്പോള്‍.

                  തെഹല്‍ക്ക എന്ന ആ ചെറുകിടപ്പത്റം വന്‍കിട പത്റമായൊ ഇല്ലയോ എന്നതു്‌ അവരുടെ മാത്റം കാര്യം. പക്ഷേ അതിന്റെ കെങ്കേമനായ  പത്റാധിപര്‍ ശ്റീമാന്‍ തരുണ്‍ തേജ്‌പാല്‍ അതേ ഒളി ക്യാമറയ്ക്കകത്തുതന്നെ കിടന്നു വട്ടം കറങ്ങുകയാണു്‌. തന്റെ സ്വന്തം ഓഫീസിലെ  പത്റപ്റവര്‍ത്തകയാണു്‌ ഇപ്പോള്‍ താരം. ലിഫ്റ്റില്‍ വച്ചു രണ്ടുതവണ പീഡിപ്പിച്ചുവെന്നും വഴങ്ങിയില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമെന്നും പറഞ്ഞതായാണു്‌ പരാതി. അതും സഹിയ്ക്കാം ഈ പരാതി അദ്ദേഹത്തിന്റെ മകളോടും പരാതിക്കാരി നേരിട്ടു പറഞ്ഞുവത്റെ. ലോകം മുഴുവന്‍ അറിഞ്ഞതും സ്വന്തം മകളുടെ കാതില്‍ തന്നെ ഇത്തരം ഒരു പരാതി എത്തുകയും ചെയ്ത ഒരു അഛന്റെ പരിതാപാര്‍ദ്രമായ മുഖം ഞാന്‍ കാണുന്നു.
                              
             തേജ്പാല്‍ജീ, ദൈവം നീതിമാനാണു്‌. ഞങ്ങളുടെ നാട്ടിലും, ചില രാഷ്ട്റീയക്കാരും പത്റ-ചെക്കന്‍മാരും സ്വന്തം തെറ്റുകള്‍ മൂടിവച്ചു അന്യന്റെ തെറ്റന്വേഷിച്ചു നടക്കുകയാണു്‌.തേജ്പാല്‍ജി കാത്തിരുന്നതുപോലെ അവരും ഒരു പത്തോ പതിനഞ്ചോ കൊല്ലം കാത്തിരിയ്ക്കട്ടെ. ‘ഇന്നു ഞാന്‍ നാളെ നീ' എന്നതും ബൈബിള്‍ പ്റമാണം തന്നെയായതിനാല്‍ തെറ്റാന്‍ സാധ്യതയില്ല. തോക്കെടുത്തു കളിച്ചു്‌ നാടുനന്നാക്കാന്‍ തുടങ്ങിയ ഒരു ഫൂലന്‍ ദേവിയെ നാം മറന്നോ?  എമ്. പ്പി  വരെയാക്കിയില്ലെ, നമ്മുടെ രാഷ്ട്റീയം, അവരെ; എന്നിട്ടെന്തായി, വേറൊരു തോക്കിനിരയായി. ‘പനപോലെ വളര്‍ത്തി താഴേ വീഴ്‌ത്തുന്നതിങ്ങനേയാണു്‌’ എന്നതും ബൈബിളില്‍ തന്നെയുള്ള വാക്യമാണേയ്‌...
                              
                    ഇവിടെ, ഈ നമ്മുടെ കൊച്ചു കേരളത്തിലും മറ്റുള്ളവര്‍ക്കു വേണ്ടി എന്തെങ്കിലും നന്‍മ ചെയ്യുന്നതിനു നേരമില്ലാത്ത ചിലര്‍ അന്യന്റെ തെറ്റു കുറ്റങ്ങള്‍ക്കു പുറകേ ഒളിക്യാമറയുമായീ ഓടി നടക്കുകയാണു. എവിടെയിരുന്നാലും എല്ലാം കാണനാകുന്ന ഒരു ചെറിയ ക്യാമറ മുകളിലുണ്ടല്ലൊ. അതെറ്ഞ്ഞുടയ്ക്കാന്‍ ഇവിടുത്തെ പാര്‍ട്ടിയോ പത്റങ്ങളൊ വിചാരിച്ചാല്‍ സാധിയ്ക്കുമെന്നു്‌ തോന്നുന്നില്ല. ‘കൊടുത്താല്‍ കിട്ടും, പൊറുത്താല്‍ പൊറുക്കപ്പെടും’ സഹോദരന്റെ രക്തം പുരണ്ട ഭൂമിയില്‍ കൊടുംകാറ്റു വീശും പ്റളയവുമുണ്ടാകും’ എല്ലാം കണ്‍മുമ്പില്‍ സംഭവിച്ചുകൊണ്ടിരിയ്ക്കുകയാണല്ലൊ. എറിഞ്ഞ കല്ലു്‌തിരിച്ചുവന്നു്‌  സ്വന്തംമൂക്കിലടിയ്ക്കുന്ന കാലമെണ്ണി നമുക്കു്‌ കഴിയാം....

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...