27 Jun 2014

ഉദയമാവുക!

അന്വർഷാ ഉമയനല്ലൂർ



അകമിഴികളില്‍നിന്നുമകലുന്ന, പകലുപോല്‍

ചിലനേരമൊരുനുളളു പൊന്‍വെളിച്ചം

തിരുരക്തതിലകമായ്‌ തെളിയവേ തല്‍ക്ഷണം

തിരികെവാങ്ങുന്നു,നീ മിഴികള്‍രണ്ടും.

കരഗതമാക്കുവാനൊരുനേര്‍ത്ത മനസ്സുമായ്,

തമസ്സിന്റെ മടകള്‍ പൊളിക്കെവീണ്ടും

വഴിയാകെയിന്നും മറന്നുപോയ്, തരികയെന്‍

തിരിതെളിച്ചെഴുതുവാന്‍ പുലരിവേഗം.

കനലുകള്‍പ്പോലിന്നു കവലകള്‍പ്പൊതുവെയെ-

ന്നനുജര്‍തന്നുയിരുവേകിച്ചെടുക്കാന്‍

മഹിയിതിലുണരാത്ത മനസ്സുമായ്‌നില്‍ക്കയാ-

ലറിയാതെയുലയുന്നു വ്യഥിതചിത്തം.

വിരല്‍മുറിഞ്ഞൊഴുകുന്ന നിണമല്ലിതെന്നുടെ-

യുദയാര്‍ക്കഹൃദയകാവ്യത്തിന്‍ നിറം

തെളിമയോടുയരാന്‍ശ്രമിക്കെ,മമ സ്‌മരണയ്ക്കു-

മമ്പേല്‍ക്കയാല്‍ തെറ്റിവീഴുംസ്‌മിതം.

കവിതപോലെഴുതട്ടെയിനിയുമീ,ധരണിപൊന്‍-

പുലരിയാലൊരുപുതിയ സുദീനതീരം

നിരകളില്‍നിന്നുമുയര്‍ന്ന വെണ്മുകിലുപോല്‍

പതിയെഞാന്‍ തുടരട്ടെ-യാത്മഗീതം.

പതിവുപോലുയരുവാനാകാതെ പകുതിയെന്‍

മലരുകളതിരുകള്‍ക്കുളളില്‍ നില്‍പ്പൂ;

നിനവുപോല്‍ സുഭഗ-ഗീതങ്ങള്‍ നുകര്‍ന്നിടാ-

തവനിതന്‍ ഹൃദയുവുമുഴറി നില്‍പ്പൂ.

കസവുനൂല്‍പോലൊരു ശുഭകിരണമെന്നിതെ-

ന്നനുചരര്‍ക്കായ് നല്‍കുമീ,ധരയില്‍?

കരിമുകില്‍വര്‍ണ്ണമെന്‍ ചിരിയിലായെഴുതുവാ-

നുഴറിയോനൊരുവേളയേകിയെങ്കില്‍!!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...