21 Aug 2014

പാലക്കാട്‌ കമ്പനിയുടെ 'പാംഡ്യൂ' നീര വിപണിയിൽ



സി.ജെ ന്യൂസ്

കേരളത്തിൽ ആദ്യമായി നീര പൊതുവിപണിയിൽ വിൽപന തുടങ്ങി. പാലക്കാട്‌ നാളികേര ഉത്പാദക കമ്പനി ലിമിറ്റഡ്‌ പാം ഡ്യൂ എന്ന ബ്രാൻഡിൽ പുറത്തിറക്കിയിരിക്കുന്ന നീരയുടെ വിൽപന ഉദ്ഘാടനം ജൂലൈ 9-ന്‌ കൊച്ചി വൈറ്റില മൊബിലിറ്റി ഹബ്ബിൽ, വിശാലകൊച്ചി വികസന അതേറിറ്റി ചെയർമാൻ ശ്രീ.എൻ വേണുഗോപാൽ, നാഫെഡ്‌ ഡയറക്ടർ ബോർഡ്‌ അംഗം അഡ്വ. സിബി മോനിപ്പള്ളിയിൽ നിന്ന്‌ സ്വീകരിച്ചുകൊണ്ട്‌ നിർവഹിച്ചു. മൊബിലിറ്റി ഹബ്ബിൽ പ്രവർത്തിക്കുന്ന കോക്കനട്‌ കിയോസ്കിനു സമീപം രാവിലെ 10.30 നു ചേർന്ന ചടങ്ങിൽ പാലക്കാട്‌ കമ്പനി ഡയറക്ടർ ശ്രീ. തോമസ്‌ ജോസഫ്‌ അധ്യക്ഷണായിരുന്നു.
ജിസിഡിഎയുടെ എല്ലാ ഷോപ്പിംങ്ങ്‌ കോംപ്ലക്സുകളിലും നീരവിൽപനയ്ക്കുള്ള സംവിധാനം ചെയ്യുമെന്ന്‌ നീര വിപണിയിലിറക്കിക്കൊണ്ട്‌ ചെയർമാൻ വാഗ്ദാനം ചെയ്തു. സമസ്ത മേഖലകളിലും സർവത്ര മായം കലർന്ന ഇക്കാലത്ത്‌ ഇത്ര ശുദ്ധവും ആരോഗ്യ ദായകവുമായ നീരയെ കുറിച്ച്‌ പൊതുജനങ്ങൾക്കിടയിൽ ബോധവത്ക്കരണം നടത്തണമെന്നും അദ്ദേഹം തുടർന്നു.
തെങ്ങിൽ നിന്ന്‌ സംഭരിക്കുന്നതു മുതൽ ഉപഭോക്താവിന്റെ ചുണ്ടിലെത്തുവോളം മനുഷ്യസ്പർശമേൽക്കാത്ത നീരയാണ്‌ ഇപ്പോൾ പാലക്കാട്‌ കമ്പനി വിൽപനയ്ക്ക്‌ തയാറാക്കിയിരിക്കുന്ന പാം ഡ്യൂ എന്ന്‌ അധ്യക്ഷ പ്രസംഗത്തിൽ  ശ്രീ. തോമസ്‌ ജോസഫ്‌  വിശദീകരിച്ചു. ശേഖരിക്കുമ്പോൾ മുതൽ പരമാവധി എട്ടു ഡിഗ്രിയിൽ താഴെ ഊഷ്മാവിൽ സൂക്ഷിച്ചാണ്‌ നീര വിൽപന കേന്ദ്രങ്ങളിൽ എത്തിക്കുന്നത്‌. ചടങ്ങിൽ കമ്പനി ഡയറക്ര്മാരായ ശ്രീ.എം കെ രാംദാസ്‌, ശ്രീ. കെ ശശിധരൻ, നീര പ്രോജക്ട്‌ കോ ഓർഡിനേറ്റർ ശ്രീ.സതീഷ്‌, കമ്പനി മാനേജർ ശ്രീ.മഞ്ജു നാഥ്‌ എന്നിവരും പങ്കെടുത്തു.

200 മില്ലിയ്ക്ക്‌ 25 രൂപയാണ്‌ വൈറ്റില ഹബ്ബിലെ സ്റ്റാളിൽ വില. കമ്പനിയുടെ കീഴിലുള്ള മുതലമട നാളികേര ഫെഡറേഷൻ അംഗങ്ങളായ കർഷകരുടെ തെരഞ്ഞുടുക്കപ്പെട്ട തെങ്ങുകളിൽ നിന്ന്‌ ഉത്പാദിപ്പിക്കുന്ന നീര  പ്രിസർവേറ്റീവോ, സംസ്കരണമോ കൂടാതെ, ഓരോ ഘട്ടത്തിലും കർശനമായ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കിയാണ്‌ നേരിട്ട്‌ വിൽപന സ്റ്റാളിൽ എത്തിക്കുന്നത്‌.  വൈറ്റില ഹബ്ബിലും തൃശൂർ അത്താണിയിലുള്ള ഒരു സൂപ്പർ മാർക്കറ്റിലും പരീക്ഷണാടിസ്ഥാനത്തിൽ രണ്ടാഴ്ച്ച മുമ്പ്‌ മുതൽ നീര വിൽപന നടത്തി ഉപഭോക്താക്കളുടെ അഭിപ്രായം അറിഞ്ഞ ശേഷമാണ്‌ ഔദ്യോഗികമായി വിൽപന ആരംഭിച്ചിരിക്കുന്നത്‌.  കൂടാതെ കരിക്കിൻ വെള്ളവും ഇളനീർ ഷേയ്ക്കും നീര ഉത്പ്പന്നമായ നീര ഷുഗർ, വിവിധ സംരംഭകരുടെ  വെർജിൻ കോക്കനട്‌ ഓയിൽ, തൂൾതേങ്ങ, നാളികേര പാൽ, നാളികേര ചിപ്സ്‌ ഉൾപ്പെടെയുള്ള  നാളികേര ഉത്പ്പന്നങ്ങളും വൈറ്റില കിയോസ്കിൽ ലഭ്യമാണ്‌. നീരയും  ഇളനീരും റഫ്രിജറേറ്റഡ്‌ ജൂസ്‌ വേൺഡിംങ്ങ്‌ മേഷീനിലൂടെയാണ്‌  ഉപഭോക്താക്കൾക്കു നൽകുന്നത്‌.  ഇളനീരിന്‌ 200 മില്ലിക്ക്‌ 20 രൂപയും ഷേയ്ക്കിന്‌ 300 മില്ലിക്ക്‌ 35 രൂപയുമാണ്‌ വില.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...