21 Aug 2014

കർഷക ഉത്പാദക കമ്പനികൾ - പുരോഗതിയുടെ പാതയിൽ ഉറച്ച കാൽവെയ്പോടെ



ദീപ്തി നായർ
മാർക്കറ്റിംഗ്‌ ഓഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

കേന്ദ്ര സർക്കാർ 2014 കർഷക ഉത്പാദക സ്ഥാപനങ്ങളുടെ വർഷമായി ആചരിക്കുകയാണ്‌. കാർഷിക മേഖലയിൽ സ്ഥായിയായ പുരോഗതി സാദ്ധ്യമാകണമെങ്കിൽ കർഷക കൂട്ടായ്മകളും അവരുടെ സംയോജിതമായ പ്രവർത്തനങ്ങളും ആവശ്യമാണ്‌.  വിപണി അനുസൃതമായി, ആസൂത്രിതമായി കാർഷികോത്പാദനം നടത്തുന്ന രീതി നമ്മുടെ രാജ്യത്തിൽ അപൂർവ്വം വിളകളിൽ മാത്രം അനുവർത്തിക്കപ്പെടുന്നു. ചെറുകിട നാമമാത്ര കർഷകർ കൂടുതലുള്ള ഇന്ത്യയിൽ കർഷക കൂട്ടായ്മകളിലൂടെ മാത്രമേ പുരോഗതി സാദ്ധ്യമാകൂ. ഉത്പാദനത്തിലും സംഭരണത്തിലും വിപണനത്തിലും സംസ്കരണത്തിലും ഒക്കെ ഈ കൂട്ടായ്മ പ്രയോജനം ചെയ്യുമെന്ന്‌ മാത്രമല്ല അത്യാവശ്യമാണ്‌ താനും... കേര മേഖലയിൽ നാളികേര വികസന ബോർഡ്‌ കൂട്ടായ്മകളിലൂന്നിയുള്ള പ്രവർത്തനം 2011-ൽ ആരംഭിച്ചതു ഈ കാഴ്ചപ്പാടോടു കൂടി തന്നെയാണ്‌.  ലോകം മുഴുവൻ ഒരൊറ്റ വിപണിയായി മാറുമ്പോൾ ഉത്പാദനത്തിലും, ഗുണനിലവാരത്തിലും, പായ്ക്കിംങ്ങിലും, വിലയിലും കർഷകന്‌ പിടിച്ചുനിൽക്കാൻ കർഷക കൂട്ടായ്മകളിലൂടെയുള്ള പ്രവർത്തനം അത്യന്താപേക്ഷിതമാണ്‌.
കർഷക കൂട്ടായ്മകളിൽ വ്യാവസായികമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഏറ്റവുമനുയോജ്യമായ ഘടന കർഷക ഉത്പാദക കമ്പനികളുടേതാണ്‌. കർഷക ഉത്പാദന കമ്പനികൾ എന്ന പ്രത്യേക നിർവചനം ഇന്ത്യൻ കമ്പനീസ്‌ ആക്ടിൽ 2002-ൽ വൈ. കെ. അലഗിന്റെ നേതൃത്വത്തിൽ ഉൾപ്പെടുത്തിയതും അതുകൊണ്ടുതന്നെ. എന്നാൽ ചെറുകിട നാമമാത്ര കർഷകർ ഭൂരിപക്ഷമുള്ള കേരമേഖലയിൽ കെട്ടുറപ്പുള്ള കർഷക കൂട്ടായ്മകളുടെ  അടിത്തറ ഉത്പാദക കമ്പനികൾക്ക്‌ അനിവാര്യമെന്ന്‌ മനസ്സിലാക്കിയതുകൊണ്ടാണ്‌ നാളികേര വികസന ബോർഡ്‌ നാളികേര ഉത്പാദക സംഘങ്ങളിലൂടെ പ്രവർത്തനങ്ങൾ ആരംഭിച്ചതു. 2011-12 -ൽ നാളികേര ഉത്പാദക സംഘങ്ങൾ ഉണ്ടാക്കിയപ്പോൾ 2012-13-ൽ ഈ സംഘങ്ങളെ ഏകോപിപ്പിച്ച്‌ നാളികേര ഉത്പാദക ഫെഡറേഷനുകൾ ഉണ്ടാക്കി. 2013-14-ൽ  കാർഷിക ഉത്പാദക കമ്പനികളും. ഓരോ തലത്തിലുമുള്ള സംഘങ്ങൾ സ്വന്തം കാലിൽ ഒരു വർഷത്തോളം പ്രവർത്തനം നടത്തിയതിനു ശേഷമാണ്‌ അടുത്ത തലത്തിലേക്ക്‌ നടന്നു നീങ്ങിയത്‌.
ഇന്ത്യയിൽ ഉണ്ടായ കർഷക ഉത്പാദകകമ്പനികളിലേറെയും കർഷകരുടെ പ്രവർത്തനത്തിലൂടെയല്ല മറിച്ച്‌ മറ്റേതെങ്കിലും സ്ഥാപനത്തിന്റെയോ സന്നദ്ധസംഘടനയുടേയോ പരിശ്രമത്തിലൂടെ ഉണ്ടായതാണ്‌.  കേര കർഷകരുടെ ഉത്പാദക കമ്പനികളുടെ കാര്യവും ഇതിൽ നിന്നും ഭിന്നമല്ല. നാളികേര വികസന ബോർഡിന്റെ നിർദ്ദേശങ്ങളും നിർബന്ധങ്ങളുമാണ്‌ കേരളത്തിലെ 12 കർഷക ഉത്പാദക കമ്പനികളുടെ രൂപീകരണത്തിനിടയാക്കിയത്‌. കർഷകരെ ഏകോപിപ്പിച്ച്‌ മൂന്ന്‌ തട്ടുകളിലായി സജ്ജമാക്കി കൃഷിയെ ഒരു വ്യവസായമായി കാണുന്നതിന്‌ പഠിപ്പിക്കുക എന്നത്‌ വളരെയേറെ ശ്രമകരമായ കാര്യമാണ്‌. അതിന്‌ സമയമെടുക്കും. ആഗോളവത്കരിച്ചിരിക്കുന്ന ലോകവിപണിയുടെ ഗതിവ്യതിയാനങ്ങളുടെയും സ്വതന്ത്ര വ്യാപാര ഉടമ്പടികളുടെയും പശ്ചാത്തലത്തിൽ എത്രയും ദ്രുതഗതിയിൽ കേരകർഷകരുടെ ഉത്പാദക കമ്പനികൾ ഉണ്ടാക്കണമെന്ന ദൃഢനിശ്ചയമാണ്‌ കേരകർഷകരെ നയിക്കുന്നതിന്‌ ബോർഡിനെ പ്രേരിപ്പിച്ചതു.
കഴിഞ്ഞ സാമ്പത്തിക വർഷം (2013-14) പത്ത്‌ പ്രധാന ജില്ലകളിലായി 12 നാളികേരോത്പാദക കമ്പനികളാണ്‌ കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്‌. കണ്ണൂർ, പാലക്കാട്‌ എന്നീ ജില്ലകളിലെ കമ്പനികൾ ഒരു പ്രവർത്തനവർഷം പൂർത്തിയാക്കി കഴിഞ്ഞു. കേരള സർക്കാർ നീര ഉത്പാദനത്തിന്‌ പരീക്ഷണാടിസ്ഥാനത്തിൽ അനുമതി നൽകിയ സാഹചര്യത്തിൽ നാളികേര വികസന ബോർഡിന്റെ സഹായത്തോടെ 12 കമ്പനികളും 10,000 ലിറ്റർ നീര പ്രതിദിനം സംസ്കരിക്കാൻ സൗകര്യമുള്ള സംസ്കരണ യൂണിറ്റിന്റെ പദ്ധതി തയ്യാറാക്കുകയും അവ ബോർഡിൽ സമർപ്പിച്ച്‌ തത്ത്വത്തിൽ അംഗീകാരം നേടുകയും ചെയ്തു. എല്ലാ കമ്പനികളും കേരള സർക്കാരിനും നീര പദ്ധതി സമർപ്പിച്ചിട്ടുണ്ട്‌. നീരയൂണിറ്റ്‌ തുടങ്ങുന്നതിനുള്ള സ്ഥലം എല്ലാ കമ്പനികളും കണ്ടെത്തി. ഓഹരി മൂലധനം ശേഖരിച്ച്‌ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ആവേശത്തിലാണ്‌ ഈ നാളികേര ഉത്പാദക കമ്പനികൾ. കമ്പനികളുടെ പ്രവർത്തനങ്ങളുടെ വിശദാംശങ്ങളെക്കുറിച്ച്‌ ഇതരലേഖനങ്ങളിൽ പറയുന്നതു കൊണ്ട്‌ അതിലേക്ക്‌ കടക്കുന്നില്ല. എന്നാലും അടുത്ത രണ്ട്‌ വർഷം ഈ നാളികേര ഉത്പാദക കമ്പനികൾക്ക്‌ നിർണ്ണായകമാണ്‌.  പദ്ധതികൾ എങ്ങനെ ആസൂത്രിതമായി ഈ കാലയളവിൽ നടപ്പിലാക്കുന്നു എന്നതിനെ ആശ്രയിച്ചാണ്‌ കമ്പനികളുടെ ഭാവി നിലനിൽക്കുന്നത്‌. ആ വെല്ലുവിളി നേരിടാനുള്ള കാര്യപ്രാപ്തി നൽകുക എന്നത്‌ നാളികേര വികസന ബോർഡിന്റെ ഉത്തരവാദിത്വവും.
1) വ്യാവസായിക സ്ഥാപനങ്ങളായുള്ള പരിണാമം: നാളികേര ഉത്പാദക കമ്പനികൾ നിലവിൽ നാളികേര ഉത്പാദക സംഘങ്ങളുടെ ഫെഡറേഷനുകളുടെ     ഒരു കൂട്ടായ്മയാണ്‌ - നാളികേര കർഷകരുടെ നേതൃത്വത്തിൽ, കർഷകർക്കു വേണ്ടി, കർഷകരാൽ നടത്തപ്പെടുന്ന കമ്പനികൾ, എന്നാൽ കൃഷി ഒരു വ്യവസായമായി കണ്ട്‌, ലാഭം മനസ്സിൽ കണ്ടുകൊണ്ട്‌ പ്രവർത്തനങ്ങൾ ആസൂത്രിതമായി നടപ്പിലാക്കുന്ന പ്രസ്ഥാനങ്ങളായി ഈ കമ്പനികൾ പരിണമിക്കേണ്ടതുണ്ട്‌. വിപണിയിലെ സാദ്ധ്യതകൾ മനസ്സിലാക്കിക്കൊണ്ട്‌, സംരംഭക ചിന്തകൾ മനസ്സിൽ ഉൾക്കൊണ്ട്‌ കർഷകർക്ക്‌ മെച്ചപ്പെട്ട വരുമാനം നേടിക്കൊടുക്കുന്നതിനാവശ്യമായ നടപടികളാണ്‌ ഈ കർഷക കമ്പനികൾ അനുവർത്തിക്കേണ്ടത്‌. ഇതിന്‌ നാളികേര വികസന ബോർഡ്‌ 2 തരത്തിലുള്ള പ്രവർത്തനങ്ങളാണ്‌ മുന്നിൽ കണ്ടിരിക്കുന്നത്‌.
മ) കർഷക ഡയറക്ടർമാരെ പ്രോഫഷനുകളാക്കി മാറ്റുക, സർക്കാരിൽ നിന്നുള്ള ഗ്രാന്റിനോ സബ്സിഡിയ്ക്കോ കാവൽ നിൽക്കാതെ സ്വന്തം താൽപര്യങ്ങൾ മനസ്സിലാക്കി ഏകലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ടീമാണ്‌ കർഷക കമ്പനികൾക്ക്‌ വേണ്ടത്‌. ഇതിന്‌ ആദ്യപടിയായി ബോർഡ്‌ 12 നാളികേര ഉത്പാദക കമ്പനികളിലെ എല്ലാ ഡയറക്ടർമാർക്കും ഒരു 'മാനേജ്‌മന്റ്‌ ഡവലപ്‌മന്റ്‌ പ്രോഗ്രാം' ആസൂത്രണം ചെയ്തിരിക്കുന്നു. പ്രഗത്ഭ മാനേജ്‌മന്റ്‌ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കർഷക ഡയറക്ടർമാർക്കുള്ള ഈ പരിശീലന പരിപാടിയിലൂടെ ഈ നേതൃനിരയെ പ്രോഫഷണലുകളാക്കി മാറ്റുക എന്നതാണ്‌ ബോർഡിന്റെ ലക്ഷ്യം. ഉത്പാദകർ ഒരുമിച്ചു ചേരുന്നതിന്റെ ശക്തി, അതിലൂടെ ഉളവാകുന്ന ബിസിനസ്സ്‌ അവസരങ്ങൾ, അസംസ്കൃത വസ്തുക്കളുടെ ലഭ്യത എന്ന അനുകൂല ഘടകം, അതിലൂടെ കർഷകർക്ക്‌ നേടാവുന്ന മൂല്യവർദ്ധനയും വരുമാനവും എന്നിവയെക്കുറിച്ച്‌ കർഷക ഡയറക്ടർമാരെ ബോധാവന്മാരാക്കുക എന്നതാണ്‌ ആദ്യപടി. ഇതിനെതുടർന്ന്‌ കർഷക ഉത്പാദക കമ്പനിയിലെ അംഗങ്ങളായ ഉത്പാദക സംഘങ്ങളെയും കർഷകരെയും ഒത്തൊരുമിപ്പിച്ച്‌ എങ്ങനെ കൊണ്ടുപോകാം, അഭിപ്രായ വ്യത്യാസങ്ങൾ സമന്വയിപ്പിക്കുന്നതെങ്ങനെ, മെച്ചപ്പെട്ട ആശയവിനിമയത്തിനുള്ള കഴിവ്‌, ഉത്പാദക കമ്പനിയിലെ ഉത്തരവാദിത്വങ്ങൾ എങ്ങനെ പങ്കാളിത്ത മനോഭാവത്തോടുകൂടി ഏറ്റെടുത്ത്‌ നടപ്പിലാക്കാം. ഇങ്ങനെ പോകുന്നു പരിശീലനപരിപാടിയിലെ വിഷയങ്ങൾ. ഇതിനോടൊപ്പം പ്രവർത്തനത്തിലെ സുതാര്യത, വിശ്വാസ്യത, സത്യസന്ധത എന്നിവ നിലനിർത്തിക്കൊണ്ടുപോകേണ്ടതിന്
റെ ആവശ്യകത, അതിലൂടെ സ്ഥാപിക്കാവുന്ന സുസ്ഥിരമായ വ്യാപാര ബന്ധങ്ങൾ എന്നിങ്ങനെ "ബിസിനസ്സ്‌ എത്തിക്സ്‌" കൂടി ഈ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നിശ്ചിത കാലയളവിൽ ഈ പരിശീലന പരിപാടികൾ ആവർത്തിക്കുന്നതിലൂടെ 'കർഷക പ്രോഫഷണലുകളെ' വാർത്തെടുക്കാനാവും, അത്‌ ഉത്പാദക കമ്പനികളുടെ പ്രതിരോധിക്കാനാവാത്ത ശക്തിയായി മാറും.
യ) ഉത്പാദന, വിപണന, ഭരണ മേഖലകളിൽ പ്രോഫഷണലുകളെ ഉൾപ്പെടുത്തുക: കർഷക ഡയറക്ടർമാരെ പരിശീലിപ്പിക്കുന്നതിനോടൊപ്പം അവർക്ക്‌ പിന്നിൽ ഒരു ശക്തിയായി വിവിധ മേഖലകളിൽ വൈദഗ്ദ്ധ്യമുള്ള പ്രോഫഷണലുകളെ നിയമിക്കേണ്ടതുമുണ്ട്‌. ഉദാഹരണത്തിന്‌ നാളികേരത്തിൽ നിന്നുമുള്ള വിവിധ മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന ഒരു യൂണിറ്റിൽ അസംസ്കൃത വസ്തുക്കളുടെ ലഭ്യത ക്രമീകരിക്കുവാനും ഉത്പാദനത്തിന്റെ മേൽനോട്ടം നിർവ്വഹിക്കുവാനും ഒരു ഫുഡ്‌ ശയൻസ്‌ / ഫുഡ്‌ എഞ്ചിനീയറിംഗ്‌ ബിരുദമെടുത്ത പ്രോഫഷണലിന്റെ സേവനം പ്രവർത്തന മികവ്‌ കൂട്ടും. ഇതുപോലെ യൂണിറ്റിലെ ഭരണകാര്യങ്ങളുടെ മേൽനോട്ടം, മാനവശേഷിയുടെ ഉപയോഗം എന്നിവ ക്രമീകരിക്കുന്നതിന്‌ ഭരണകാര്യങ്ങളിൽ വൈദഗ്ദ്ധ്യമുള്ള ഒരാളിന്റെ സേവനവും സാമ്പത്തിക കാര്യങ്ങളിൽ ഒരു ധനകാര്യവിദഗ്ദ്ധന്റെ സാന്നിദ്ധ്യവും ഗുണമേകും. ഉൽപന്നങ്ങളുടെ വിപണന കാര്യങ്ങൾ, ബ്രാൻഡ്‌ വികസിപ്പിക്കൽ കയറ്റുമതി സാദ്ധ്യതകൾ എന്നിവ കമ്പനിയ്ക്ക്‌ ഉപകാരപ്രദമായ രീതിയിൽ മാറ്റുന്നതിന്‌ ഒരു മാർക്കറ്റിംഗ്‌ പ്രോഫഷണലിന്റെ സേവനം ഉപകാരമേകും. പാലക്കാട്‌ നാളികേര ഉത്പാദക കമ്പനി ഇന്ത്യയിലെ പ്രീമിയം സ്ഥാപനമായ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ റൂറൽ മാനേജ്‌മന്റ്‌, ആനന്ദിൽ (കഞ്ഞങ്ങഅ) നിന്നും രണ്ട്‌ പ്രോഫഷണലുകളെയും രണ്ട്‌ ഫുഡ്‌ ശയന്റിസ്റ്റ്മാരെയും നിയമിച്ചിട്ടുണ്ട്‌.
കർഷകരിലും ഉദ്യോഗസ്ഥരിലും പ്രോഫഷണലിസം വളർത്തുന്നതിലൂടെ കർഷക ഉത്പാദക കമ്പനി ലോകോത്തര നിലവാരമുള്ള വ്യവസായ സ്ഥാപനമായി മാറും.
2) മറ്റു സ്ഥാപനങ്ങളുമായി സംയോജിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനം: ഉത്പാദക സംഘങ്ങൾ കാർഷിക മേഖലയിൽ പ്രവർത്തനക്ഷമമാകണം എന്നത്‌ 12-​‍ാം പഞ്ചവത്സര പദ്ധതിയിലെ ഒരു ലക്ഷ്യമാണ്‌. ഇതിനുവേണ്ടി വിവിധതരത്തിലുള്ള പദ്ധതികൾ വിവിധ ഏജൻസികളിലൂടെ സർക്കാർ ആവിഷ്ക്കരിച്ചിട്ടുണ്ട്‌. ഉത്പാദക കമ്പനികൾ എന്ന ആശയം അതിന്റെ പ്രാരംഭദശയിലായതുകൊണ്ട്‌ ഓഹരി മൂലധനത്തിലോ പദ്ധതി വിഹിതത്തിലോ വിപണനത്തിലോ ഉള്ള സഹായങ്ങൾ ഏത്‌ രീതിയിലാണ്‌ നടപ്പിലാക്കേണ്ടത്‌ എന്നതിനെക്കുറിച്ച്‌ വ്യക്തമായ രേഖാചിത്രം വിവിധ ഏജൻസികൾക്ക്‌ ഇല്ലാത്തതിനാൽ ഉത്പാദക കമ്പനികളുടെ പ്രവർത്തനം സസൂക്ഷ്മം ദൂരെ നിന്ന്‌ നോക്കികണ്ട്‌ വിശകലനം ചെയ്യുന്ന ഒരു സ്ഥിതിവിശേഷമാണ്‌ ഇന്ന്‌ കാണുന്നത്‌. തങ്ങളുടെ ഉത്പാദക കമ്പനിയ്ക്ക്‌ വേണ്ടത്‌ കുറച്ചു വളം സബ്സിഡിയോ തെങ്ങിൻ തൈകൾക്കുള്ള പാതി വിലയോ അല്ല. മറിച്ച്‌, കമ്പനിയുടെ വ്യവസായപ്രവർത്തനങ്ങൾക്ക്‌ ആവശ്യമായ ഒരു കൈത്താങ്ങ്‌ ആണ്‌ എന്നത്‌ ആദ്യം കർഷകർക്ക്‌ ബോദ്ധ്യപ്പെടണം. അതിനെത്തുടർന്ന്‌ നിലവിലുള്ള പദ്ധതികളിൽ ഏതാണ്ട്‌ തങ്ങൾക്ക്‌ കൂടുതൽ പ്രയോജനം ചെയ്യുക എന്ന്‌ വിശകലനം ചെയ്യാനും കർഷക കമ്പനികൾ പ്രാപ്തരാകണം. ചുരുക്കത്തിൽ കണ്ണുകൾ തുറന്ന്‌ കാതുകൾ കൂർപ്പിച്ച്‌ ജാഗരൂഗരായിരിക്കണം. ഏത്‌ സ്ഥാപനങ്ങളുമായുള്ള സംയോജിത പ്രവർത്തനമാണ്‌ തങ്ങൾക്ക്‌ മെച്ചമുണ്ടാക്കുന്നത്‌ എന്ന്‌ മനസ്സിലാക്കണം. ഉദാഹരണത്തിന്‌ ഒരു സംസ്കരണ യൂണിറ്റിടാൻ ഉദ്ദേശിക്കുന്ന  കമ്പനിയ്ക്ക്‌ തൃത്താല പഞ്ചായത്തിൽ നിന്നു സ്ഥലം ലഭിക്കാനുള്ള സാദ്ധ്യത ഉണ്ടെങ്കിൽ അതിലൂടെ സ്വന്തമായി സ്ഥലം വാങ്ങുന്ന ഭാരിച്ച ചെലവ്‌ കുറയ്ക്കാനാകും. സർക്കാരിന്റെ 'ഫുഡ്പാർക്കിൽ' സ്ഥലം ലഭിക്കുന്നുവേങ്കിൽ സംസ്ക്കരണ യൂണിറ്റ്‌ തുടങ്ങുന്നതിനുള്ള പല നടപടിക്രമങ്ങളിലും എളുപ്പമായിത്തീരും. ഇനി ടഎഅഇ പോലെയുള്ള സ്ഥാപനങ്ങളിൽ നിന്ന്‌ ഇക്വിറ്റിയ്ക്കും ക്രെഡിറ്റിനും ഗാരന്റി നൽകുന്ന പദ്ധതികളുടെ ഗുണഭോക്താക്കളാകാൻ കഴിഞ്ഞാൽ, കമ്പനികൾക്ക്‌ തുടക്കത്തിലുള്ള സാമ്പത്തിക പരാധീനത ഏറെ കുറയ്ക്കാൻ സാധിക്കും.
3) ഉത്പാദക കമ്പനികളുടെ കൺസോർഷ്യം: കേരളത്തിൽ ഇന്ന്‌ പ്രവർത്തനമാരംഭിച്ചിരിക്കുന്ന 12 ഉത്പാദക കമ്പനികളും വ്യത്യസ്തങ്ങളായ പദ്ധതികളാണ്‌ ആസൂത്രണം ചെയ്തിരിക്കുന്നത്‌. ഒരു പക്ഷേ നീരയും അതിൽ നിന്നുമുള്ള മൂല്യവർദ്ധിത  ഉൽപന്നങ്ങളും നിർമ്മിക്കുന്നതു മാത്രമാണ്‌ പൊതുവായി എല്ലാവരും കടന്നിരിക്കുന്ന മേഖല. തങ്ങളുടെ പ്രദേശത്തെ നാളികേരോത്പാദനത്തിന്‌ യോജിക്കുന്ന രീതിയിലുള്ള ഉത്പന്നങ്ങളാണ്‌ കമ്പനികൾ തിരഞ്ഞെടുത്തിരിക്കുന്നത്‌. തങ്ങളുടേതായ ബ്രാൻഡിൽ ഇവ വിപണിയിലിറക്കുന്നതിനാണ്‌ പരിശ്രമിക്കുന്നത്‌. അങ്ങനെ നാളികേരോൽപ്പന്നങ്ങളുടെ ഉത്പാദനത്തിൽ ആരോഗ്യപരമായ ഒരു മത്സരമാണ്‌ ബോർഡും പ്രോത്സാഹിപ്പിക്കുന്നത്‌. എന്നാൽ വിപണിയിൽ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തിലും വിപണനത്തിലും ഇന്ന്‌ മുൻപന്തിയിൽ നിൽക്കുന്ന പല വൻകിട കമ്പനികളോടും മത്സരിക്കണം എന്നുള്ളതുകൊണ്ടുതന്നെ ഉത്പാദകകമ്പനികളുടെ ഇടയിൽ ഒരു ഏകത്വം ആവശ്യമാണ്‌. നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തിൽ ഉത്പാദക കമ്പനികളെ ഏകോപിപ്പിക്കുന്നതിനുള്ള പ്രാഥമിക യോഗം നടന്നപ്പോൾ കമ്പനി ഡയറക്ടർമാർ തന്നെ ബോർഡിനോട്‌ ഇത്‌ ആവശ്യപ്പെട്ടു എന്നത്‌ ഏറെ പ്രോത്സാഹനം നൽകുന്നു. നാളികേര വികസന ബോർഡ്‌ മനസ്സിൽ കണ്ട രീതിയിൽ കർഷകർ ഉദ്ബുദ്ധരായി എന്നതിന്റെ തെളിവാണ്‌ ഉത്പാദക കമ്പനികളുടെ അഭ്യർത്ഥന... ഉത്പാദക കമ്പനികളുടെ കൺസോർഷ്യം ഉണ്ടാക്കുമ്പോൾ നാളികേര ഉൽപന്നങ്ങളുടെ വിപണിയിൽ അനുകൂലമായ നയ പ്രഖ്യാപനങ്ങൾക്കും പ്രശ്നപരിഹാരങ്ങൾക്കും സർക്കാരുകളുമായി ബന്ധപ്പെടാൻ സഹായകമാകും. മാത്രമല്ല കേരകർഷകർ അനിഷേധ്യശക്തിയായി മാറുമ്പോൾ കേരമേഖലയിലേക്കുള്ള പുരോഗമന പദ്ധതികളുടെ നിലവാരത്തിലും സമീപനത്തിലും മാറ്റമുണ്ടാകും. കൺസോർഷ്യം രൂപീകരിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു. കൺസോർഷ്യം രൂപീകരിച്ചതിനു ശേഷം ഒരു പൊതു വെബ്സൈറ്റിലൂടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും എല്ലാവരിലേക്കും എത്തിക്കുവാനും സാധിക്കും.

4. വിപണനത്തിലെ നൂതന തന്ത്രങ്ങൾ : നാളികേരോൽപന്നങ്ങൾക്ക്‌ സ്ഥിരമായ ഒരു വിപണി വികസിപ്പിച്ചെടുക്കുക എന്ന ഉത്തരവാദിത്വവും ഉത്പാദക കമ്പനികൾക്കുണ്ട്‌. നാളികേര ഉൽപന്നങ്ങളുടെ തനതായ ഗുണഗണങ്ങളും ആരോഗ്യദായക ഘടകങ്ങളും പോഷകസമ്പുഷ്ടിയും ഏവർക്കും പരമ്പരാഗതകാലം മുതൽ അറിവുള്ളതാണ്‌. എന്നാൽ വ്യാവസായികമായി നാളികേരോൽപന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കുമ്പോൾ സ്ഥിരമായി ഒരു വിപണി വികസിപ്പിച്ചെടുക്കേണ്ടതുണ്ട്‌.  നമ്മുടെ രാജ്യത്തെ ആഭ്യന്തരവിപണി പ്രത്യേകിച്ച്‌ ഒരുലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള (2011 സേൻസെസ്പ്രകാരം) 468 പട്ടണങ്ങൾ/ നഗരങ്ങൾ കേന്ദ്രീകരിച്ചാൽ മാത്രം മതി സ്ഥിരമായ ഒരു വിപണി വികസിപ്പിക്കാൻ എന്ന ഉത്തമബോദ്ധ്യം നാളികേര വികസന ബോർഡിനുണ്ട്‌. അതുകൊണ്ട്‌ ഇന്ത്യയിലെ 63 ജനറം പട്ടണങ്ങൾ കേന്ദ്രീകരിച്ച്‌ ആദ്യപടിയായുള്ള വിപണനതന്ത്രങ്ങൾ നടപ്പിലാക്കാനുദ്ദേശിക്കുന്നത്‌.  ബോർഡിന്റെ ഇത്തരം ആസൂത്രിതശ്രമങ്ങളോടൊപ്പം നിന്നുകൊണ്ട്‌ കർഷകകമ്പനികൾക്കും കൺസോർഷ്യത്തിനും തങ്ങളുടെ വിപണന പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കാം. നാളികേര വികസന ബോർഡ്‌ വിവിധ പട്ടണങ്ങളിൽ പങ്കെടുക്കുന്ന എക്സിബിഷനുകൾ, ട്രേഡ്‌ ഫെയറുകൾ എന്നിവയിൽ ഉത്പാദക കമ്പനികൾ പങ്കെടുത്ത്‌ ഉൽപന്നങ്ങളെക്കുറിച്ച്‌ അവബോധം ജനങ്ങളിലുണ്ടാക്കി പുതിയ വിപണികൾ തേടാം. ബോർഡിന്റേയോ കൺസോർഷ്യത്തിന്റേയോ സഹായത്തോടെ പ്രധാനഷോപ്പിംഗ്‌ കേന്ദ്രങ്ങളിലും വിപണികളിലും 'ഷോപ്പ്‌ സ്പേസ്‌' വാടകയ്ക്കെടുത്ത്‌ നേരിട്ടോ, ഫ്രാഞ്ചൈസികൾ മുഖേനയോ വിപണനം നടത്താം. ഇത്‌ കൺസോർഷ്യത്തിന്‌ കൂടുതൽ ഫലപ്രദമായി ചെയ്യുവാൻ സാധിക്കും. ബോർഡ്‌ പങ്കെടുക്കുന്ന എക്സിബിഷനുകളിലും ട്രേഡ്ഫെയറുകളിലും ലഭിക്കുന്ന 'എൻക്വയറി'കൾ ഉത്പാദക കമ്പനികൾക്ക്‌ നൽകുന്നതുവഴി തുടർന്നുള്ള വിപണി വികസനം പ്രാവർത്തികമാക്കുവാൻ സാധിക്കും.
നാളികേര വികസന ബോർഡിനോടൊത്തുചേർന്ന്‌ വിപണിയിലെ വ്യതിയാനങ്ങൾ, താൽപര്യങ്ങൾ, ഡിമാന്റ്‌ എന്നിവയെ സംബന്ധിച്ചുള്ള പഠനങ്ങൾ നടത്തുന്നത്‌ ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന്‌ സഹായകമാകും.
5) കൃത്യമായ വിലയിരുത്തലുകളും പുനരാവിഷ്ക്കാരവും : ഏതൊരു പദ്ധതിയും നാം ആസൂത്രണം ചെയ്യുന്നതിനനുസരിച്ചല്ല പലപ്പോഴും മുന്നോട്ടുപോകുന്നത്‌. പലപ്പോഴും വ്യതിയാനങ്ങൾ വേണ്ടിവരും.  ഇത്‌ നാളികേരോത്പന്നങ്ങൾ പോലെ ഭക്ഷ്യവസ്തുക്കളെ സംബന്ധിച്ചാകുമ്പോൾ കൂടുതൽ പ്രസക്തമാണ്‌. ഉപഭോക്താക്കളുടെ രുചി, താൽപര്യം, വിപണിയിൽ അവതരിപ്പിക്കുന്ന മറ്റ്‌ ഉൽപന്നങ്ങൾ ഇവയെയെല്ലാം ആശ്രയിച്ച്‌ വിപണി പ്രതിദിനം മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഉത്പാദക കമ്പനികൾ വിപണിയിലെ മാറ്റങ്ങളെക്കുറിച്ച്‌ ബോധവാന്മാരായിരിക്കണം. ഉദാഹരണത്തിന്‌ സംയോജിതമായി വിവിധതരം നാളികേരോൽപന്നങ്ങൾ നിർമ്മിക്കുന്ന ഒരുയൂണിറ്റ്‌ സ്ഥാപിച്ചുകഴിഞ്ഞാൽ പദ്ധതിയിൽ പറഞ്ഞിരിക്കുന്ന അളവിൽ ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുകയല്ല വേണ്ടത്‌. മറിച്ച്‌, എല്ലാമാസവും കൃത്യമായ പ്രവർത്തനാവലോകനം നടത്തണം. എവിടെയാണ്‌ ചെലവ്‌ ചുരുക്കേണ്ടത്‌, എവിടെയാണ്‌ ഭരണപരമായ മാറ്റം വരുത്തേണ്ടത്‌, ഏത്‌ രീതിയിൽ ഉത്പാദനം മാറ്റണം, വിപണിയിൽ നിന്നുള്ള അഭിപ്രായമെന്താണ്‌ എന്നിങ്ങനെ നമ്മുടെ ഉൽപന്നത്തെ സംബന്ധിച്ച കൃത്യമായ, മറയില്ലാത്ത ചർച്ച വേണം. ഇതൊരു കുറ്റം കണ്ടുപിടിയ്ക്കൽ പ്രക്രിയ അല്ലെന്നും, നമ്മുടെ പോരായ്മകൾ സ്വയം മനസ്സിലാക്കി പരിഹാരം കാണുന്നതിന്റെ ഭാഗമാണെന്നും എല്ലാവരും ഉൾക്കൊള്ളണം. എന്നാൽ മാത്രമേ പുരോഗതിയുണ്ടാകുകയുള്ളൂ. ഉത്പാദക കമ്പനിക്ക്‌ ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യമിട്ടുകൊണ്ടുള്ള വ്യാവസായിക താൽപര്യങ്ങൾ മാത്രം മതി. ആ താൽപര്യങ്ങൾ ഫലം കണ്ടാൽ വ്യക്തിയായ കർഷകന്‌ സ്വഭാവികമായും ഗുണംവന്നുചേരും. ഉത്പാദനയൂണിറ്റിൽ വ്യാവസായിക ഉത്പാദനം തുടങ്ങിക്കഴിഞ്ഞാൽ തങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞുവേന്ന്‌ ചിന്തിച്ച്‌ കമ്പനി ഡയറക്ടർമാർ മാറിനിൽക്കരുത്‌ എന്നതാണ്‌ ഈ പറഞ്ഞതിന്റെ സാരം. ഉത്പാദക കമ്പനികൾ ശൈശവവാസ്ഥയിലാണ്‌. നടന്നുതുടങ്ങിയിട്ടേയുള്ളൂ. ഉറച്ച ചുവടുകളോടെ, ലക്ഷ്യസ്ഥാനമറിഞ്ഞ്‌ പോകാൻ പ്രാപ്തിയുണ്ടാകണം.
മുൻപ്‌ സൂചിപ്പിച്ചപോലെ അടുത്ത രണ്ട്‌ സാമ്പത്തിക വർഷങ്ങൾ നമ്മുടെ ഉത്പാദക കമ്പനികൾക്ക്‌ നിർണ്ണായകമാണ്‌. പ്രതികൂല സാഹചര്യങ്ങളാണ്‌ മുന്നിലുള്ളത്‌. എന്നാൽ പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്യാൻവേണ്ടി നാം ഒന്നിച്ചുനിൽക്കും. അതിലെ വിജയം ആത്മവിശ്വാസം വർദ്ധിപ്പിക്കും. തുടർന്നും മുന്നോട്ട്‌ എന്തും നേരിടാൻ പ്രചോദനം നൽകും. നമുക്ക്‌, കേരകർഷകർക്ക്‌ ഒത്തൊരുമിച്ച്‌ പ്രവർത്തിക്കണ്ടതുണ്ട്‌, സ്വാർത്ഥ താൽപര്യങ്ങളില്ലാതെ, നമുക്ക്‌ നമ്മുടേതായ ഒരിടം ഉണ്ടാക്കാൻ, ഉറപ്പാക്കാൻ..... അപ്പോൾ വിലയിടിവിലേക്ക്‌ ഒരിക്കലും തിരിച്ചുപോകുന്ന സ്ഥിതി വിശേഷം ഉണ്ടാകില്ല.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...