21 Aug 2014

നാളികേര ഉത്പാദക കമ്പനികൾ ലക്ഷ്യ സാഫല്യത്തിലേക്ക്‌


ടി. കെ. ജോസ്‌ , ഐ എ എസ്
ചെയർമാൻ
നാളികേര വികസന ബോർഡ്
പ്രിയപ്പെട്ട നാളികേര കർഷകരെ,
നമ്മുടെ നാളികേരോത്പാദക കമ്പനികളുടെ ഇതുവരെയുള്ള പ്രവർത്തന പന്ഥാവിലേക്ക്‌ ഒരു എത്തിനോട്ടം നടത്തുകയെന്നതാണ്‌ ഈ ലക്കം മാസികയിലൂടെ ലക്ഷ്യമിടുന്നത്‌. നാളികേര വികസന ബോർഡിന്റെ   കഴിഞ്ഞ മൂന്ന്‌ വർഷത്തെ പരിശ്രമത്തിന്റെ ഫലമായി ഉണ്ടായ  നാളികേരോത്പാദക കമ്പനികൾ ഒരു സാമ്പത്തികവർഷം പൂർത്തിയാക്കിയിരിക്കുകയാണ്‌. രണ്ടാമത്‌ രജിസ്റ്റർ ചെയ്ത കമ്പനിയുടെ ആദ്യവർഷത്തെ കണക്കുകളും പ്രവർത്തന ഫലങ്ങളും വിലയിരുത്തിയതിന്റെയടിസ്ഥാനത്തിൽ,  തങ്ങളുണ്ടാക്കിയ വരുമാനത്തിൽ നിന്ന്‌ ഓഹരിയംഗങ്ങൾക്ക്‌ 4 ശതമാനം ഡിവിഡന്റും  സംഭരണത്തിനായി നൽകിയ ഓരോ കിലോഗ്രാം നാളികേരത്തിനും ഓരോ രൂപയും വീതം അധികവും നൽകുന്നതിനും, ഓഹരി മൂലധനം ഉയർത്തുന്നതിനും വാർഷിക പൊതുയോഗത്തിൽ തീരുമാനമെടുത്ത വിവരവും അറിയിക്കുകയുണ്ടായി. 

കേരളത്തിലെ 12 ഉത്പാദക കമ്പനികളും തങ്ങളുടെ പ്രവർത്തനളുമായി വിവിധ വേഗങ്ങളിൽ മുന്നേറുകയാണ്‌. നീര സംസ്ക്കരണ പ്ലാന്റ്‌ എല്ലാ ഉത്പാദക കമ്പനികളും ഏറ്റെടുക്കുന്നതിന്‌ മുമ്പോട്ട്‌ വന്നിട്ടുണ്ട്‌. കോൾഡ്‌ ചെയിൻ പദ്ധതി പ്രകാരം നഗരങ്ങളിലെ വിവിധ പ്രദേശങ്ങളിൽ ശീതികരിച്ച നീരയുടെ ശീതികരിച്ച ഡിസ്പെൻസറുകളിലൂടെയുള്ള വിൽപ്പന ജൂലൈ 9 ന്‌ കേരളത്തിൽ ആരംഭിച്ചുകഴിഞ്ഞു. വിവിധ ജില്ലകളിൽ നീര ശേഖരണത്തിന്‌ വേണ്ട നീര ടെക്നീഷ്യൻമാരുടെ പരിശീലനം കമ്പനികളുടെ നേതൃത്വത്തിൽ ആരംഭിച്ചുകഴിഞ്ഞു. നീര ടെക്നീഷ്യന്മാരെ പരിശീലിപ്പിച്ചെടുക്കേണ്ട മാസ്റ്റർ ടെക്നീഷ്യന്മാരെ, ഓരോ ജില്ലയിലേക്കും നൂറുവീതം എന്ന രീതിയിൽ ബോർഡിന്റെ നേതൃത്വത്തിൽ പരിശീലിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. വിപണിയിൽ ഇറക്കിയ നീരയുടെ സ്വീകാര്യതയും ജനങ്ങളുടെ ആവേശവും പൊതുരംഗത്ത്‌ വിവിധ മാധ്യമങ്ങളിൽ നിന്നും ലഭിച്ച പൈന്തുണയുമെല്ലാം നീര, അതിവേഗം ഗുണമേന്മയോടെ മിതമായ വിലയ്ക്ക്‌ ഉൽപന്നങ്ങളാക്കി  ഉപഭോക്താക്കളിലേക്ക്‌ എത്തിക്കുന്നതിന്‌ കമ്പനികൾക്കെല്ലാം പ്രചോദനമാകും എന്ന്‌ തന്നെ പ്രതീക്ഷിക്കുന്നു. കേരളത്തിലെ പൊതുസമൂഹം, നീരയുത്പാദനത്തിനുവേണ്ടി നാളികേര കർഷകരുടെ  കൂട്ടായ്മകളായ ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും കമ്പനികളും ഏറ്റെടുത്ത ഈ ബൃഹദ്‌ ഉദ്യമത്തെ താൽപര്യത്തോടെ വീക്ഷിക്കുകയും നിശബ്ദമായി നിങ്ങളെ പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യുന്നുണ്ട്‌. പൊതുസമൂഹത്തിന്റെ പൈന്തുണ ഏറ്റവുമധികം ആർജിക്കാൻ കഴിഞ്ഞ ചുരുക്കം ചില പദ്ധതികളിലൊന്നാണ്‌ നീര. ഇത്തരത്തിലുള്ളൊരു പദ്ധതിയുടെ ഗുണഫലങ്ങൾ കർഷകരിലേക്കും, ഉപഭോക്താക്കളിലേക്കും, കേരളത്തിന്റെ പൊതുസമൂഹത്തിലേയ്ക്കും സംസ്ഥാന ഖജനാവിലേയ്ക്കുമെല്ലാം എത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം നമ്മുടേതാണ്‌. ഈ ഉത്തരവാദിത്വവും ദൗത്യവും സ്വയം ഏറ്റെടുത്ത്‌ അതിൽ നിന്ന്‌ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്‌ നാം മുന്നോട്ടുപോവുകയാണ്‌ ഇനി വേണ്ടത്‌. നഷ്ടപ്പെടുത്തുവാൻ ഒരു നിമിഷം പോലും ഇനി നമുക്കില്ല എന്ന്‌ കൃത്യമായി ഓർമ്മിക്കേണ്ടതുണ്ട്‌.

ഇതിനർത്ഥം നാളികേരോത്പാദക കമ്പനികളുടെ ദൗത്യങ്ങളിൽ നീര മാത്രമേ ഉള്ളൂ എന്നല്ല. നാളികേരോത്പാദക കമ്പനികൾക്ക്‌ നാളികേരമേഖലയിലെ സമസ്തകാര്യങ്ങളിലും ഇടപെടേണ്ട ഉത്തരവാദിത്വമുണ്ട്‌. നാളികേര മേഖലയിലെ വിവിധ കേന്ദ്രാവൃഷ്കൃത, സംസ്ഥാനാവിഷ്കൃത പദ്ധതികൾ കർഷകരിലേക്ക്‌ എത്രയും വേഗം എത്തിക്കുകയും, അതിന്റെ ഗുണഫലങ്ങൾ കർഷകർക്ക്‌ ലഭിക്കുന്നതിന്‌ സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കി പൂർത്തീകരിക്കുകയും കൂടുതൽ പദ്ധതികൾ ആവിഷ്ക്കരിച്ച്‌ നടപ്പാക്കുന്നതിന്‌ കേന്ദ്ര-സംസ്ഥാന-തദ്ദേശ ഗവണ്‍മന്റുകളുടെ സഹായം തേടുകയും കർഷക കൂട്ടായ്മ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. നല്ല വിത്തുകളും തൈകളും ഉത്പാദിപ്പിക്കുന്നതും നല്ല നഴ്സറികൾ നടത്തുന്നതും, ആവശ്യമുള്ള കർഷകർക്ക്‌ യഥാസമയം വിത്തുകളും തൈകളും എത്തിക്കുന്നതിനുമെല്ലാം പരിശ്രമിക്കണം.

സാധാരണയിലും മികച്ച വിലനിലവാരം നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ നാളികേരകൃഷിയിൽ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങൾ  കൂടി നമ്മുടെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടാവേണ്ടതുണ്ട്‌.  സാധാരണ നാം ആവശ്യപ്പെടുന്ന മാന്യവും മിതവും സ്ഥിരവുമായ വിലയുമുള്ള ഉൽപന്നമായി നാളികേരത്തെ മാറ്റിയെടുക്കാൻ കഴിയണം. അതിനായി കർഷകർക്ക്‌ തങ്ങളുടെ കൈവശമുള്ള തെങ്ങിൽ നിന്നും, നിലവിലുള്ള ഭൂമിയിൽ നിന്നും പരമാവധി വരുമാനം ലഭിക്കുന്നതിനും ശ്രമിക്കുമ്പോൾ ഭേദപ്പെട്ട വിലയും മെച്ചപ്പെട്ട ഭാവിയും നാളികേരത്തിന്‌ മുൻപിലുണ്ട്‌. ഈ സാഹചര്യത്തിൽ നമ്മുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുകയല്ലാതെ മറ്റ്‌ മാർഗ്ഗമില്ല. ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനാകട്ടെ മികച്ച ജനിതക ഗുണങ്ങളുള്ള തൈകൾ നട്ടുപിടിപ്പിക്കുന്നതിനും, പ്രായാധിക്യമുള്ളതും രോഗ,കീട ബാധകൾ ഉള്ളതും, കേടുപാടുകൾ ബാധിച്ചതുമായ തെങ്ങുകൾ വെട്ടിമാറ്റി പകരം തൈകൾ നടുന്നതും, ഉയരം കൂടിയ തെങ്ങുകൾ ഉള്ള തോട്ടങ്ങളിൽ അടിത്തൈകൾ വെച്ചുപിടിപ്പിക്കുന്നതിനുമെല്ലാം നാം പരമാവധി ശ്രമിക്കേണ്ടതുണ്ട്‌.
വില ഉയർന്ന്‌ നിൽക്കുമ്പോൾ തന്നെ എല്ലാ ഫെഡറേഷനുകളിലും തങ്ങളുടേതായ കൊപ്രഡ്രയറും അതിനുവേണ്ട നാളികേര സംഭരണവും അത്‌ കൊണ്ടുപോകുന്നതിനുള്ള വാഹനസൗകര്യവും തയ്യാറാക്കേണ്ടതുണ്ട്‌. ലഭ്യമാവുന്ന എല്ലാ ഉപോൽപന്നങ്ങളും (byproducts) ചകിരി, ചകിരിനാര്‌, കയർപിത്ത്‌, തേങ്ങവെള്ളം, ചിരട്ട എന്നിവയിലെല്ലാം കഴിയാവുന്നത്ര മൂല്യവർദ്ധനവ്‌ വരുത്തുന്നതിനും കമ്പനികളുടെ നേതൃത്വത്തിൽ നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു. കരിക്കിൻവെള്ളത്തിന്റെ മൂല്യവർദ്ധനവ്‌ പോലെ തന്നെ നാളികേരത്തിൽ നിന്നും ഉണ്ടാക്കാൻ കഴിയുന്ന മറ്റ്‌ ഉൽപന്നങ്ങളുടെ ശ്രേണിയും, അതായത്‌ ഡേശിക്കേറ്റഡ്‌ കോക്കനട്ട്‌, വെർജിൻ കോക്കനട്ട്‌ ഓയിൽ, കോക്കനട്ട്‌ മിൽക്ക്‌, മിൽക്ക്‌ ക്രീം, മിൽക്ക്‌ പൗഡർ, കോക്കനട്ട്‌ ചിപ്സ്‌ തുടങ്ങിയവ നിർമ്മിക്കുന്നതിനുള്ള ഉത്തരവാദിത്വം നമ്മുടെ കമ്പനികളുടെ നേതൃത്വം സ്വീകരിക്കണം. വരുന്ന ഒരു വർഷംകൊണ്ട്‌ എല്ലാ നാളികേരോത്പാദക കമ്പനികളുടേയും സ്വന്തം ബ്രാൻഡിലുള്ള, പായ്ക്ക്‌ ചെയ്ത, ഏറ്റവും പരിശുദ്ധമായ വെളിച്ചെണ്ണ കേരളത്തിലെ 70 ലക്ഷത്തോളം കുടുംബങ്ങളിലേക്ക്‌ എത്തിക്കുവാൻ നമുക്ക്‌ കഴിയണം. ഇതെല്ലാം സൂചിപ്പിച്ചതു നാളികേരോത്പാദക കമ്പനികൾ കേവലം നീര ഉത്പാദനത്തിനും സംസ്ക്കരണത്തിനും വേണ്ടി മാത്രമായി രൂപീകരിച്ചതല്ല മറിച്ച്‌ നാളികേര കൃഷിയുടെ സമസ്തമേഖലയിലും സ്ഥായിയായ വളർച്ചയ്ക്കും വികസനത്തിനും, കർഷകരുടെ സുരക്ഷിതത്വത്തിനും ആത്മാഭിമാനം വളർത്തുന്നതിനും അവർക്ക്‌ സമ്പട്സമൃദ്ധിയുണ്ടാക്കുന്നതിനും വേണ്ടി ചെയ്യേണ്ട എല്ലാകാര്യങ്ങളും ഏറ്റെടുക്കുക എന്നതും അവരുടെ ഉത്തരവാദിത്വമാണ്‌ എന്ന്‌ വിശദമാക്കാനാണ്‌. ഈ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുന്നതിന്‌ കമ്പനികൾ തങ്ങളുടെ അറിവും കഴിവും കാര്യപ്രാപ്തിയും ആത്മവിശ്വാസവും വികസിപ്പിച്ചെടുക്കേണ്ട ആവശ്യമുണ്ട്‌. ഇതിനാവശ്യമായ പരിശീലനങ്ങൾ ഒരു മാസത്തിനകം നിങ്ങൾക്ക്‌ വേണ്ടി നാളികേര വികസന ബോർഡ്‌ നടപ്പാക്കുന്നതാണ്‌. എല്ലാ കമ്പനികളുടേയും എല്ലാ ഡയറക്ടർ ബോർഡ്‌ അംഗങ്ങൾക്കും  പരിശീലനം നൽകുന്നതാണ്‌.
ഓരോ നാളികേരോത്പാദക കമ്പനികളും ഒറ്റയ്ക്ക്‌ നിൽക്കേണ്ടവരല്ല. കേരളത്തിലാകമാനമുള്ള എല്ലാ നാളികേരോത്പാദക കമ്പനികളും പരസ്പരം ആശയവിനിമയം നടത്തിയും സഹകരിച്ചും സഹായിച്ചും വലിയൊരു കൂട്ടായ്മയുണ്ടാക്കേണ്ടതാണ്‌. ഈ കൂട്ടായ്മയിലൂടെ ആവശ്യമെങ്കിൽ കേരളത്തിലെ മുഴുവൻ നാളികേരോത്പാദക കമ്പനികളുടേയും ഒരു കൺസോർഷ്യം രൂപീകരിച്ച്‌  കേന്ദ്ര സംസ്ഥാന ഗവണ്‍മന്റുകളും മറ്റ്‌ ഗവേഷണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്‌ ചെയ്യാവുന്ന കാര്യങ്ങൾക്കെല്ലാം നേതൃത്വം കൊടുക്കുവാൻ കഴിയണം. കൂടുതൽ കൂടുതൽ  മൂല്യവർദ്ധിതയുൽപന്നങ്ങൾ  ഉണ്ടാകുമ്പോൾ അതിന്റെ വിപണി കേരളത്തിൽ മാത്രം ഒതുക്കിനിർത്താനാവില്ല. ഇത്തരത്തിലുള്ള ഉത്പാദക കമ്പനികളുടെ കൺസോർഷ്യം ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലേയും  പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ഈ ഉൽപന്നങ്ങളെ പരിചയപ്പെടുത്തുന്നതിനും വിപണനം നടത്തുന്നതിനും ശ്രമിക്കേണ്ടതുണ്ട്‌. ഇന്ത്യയിലെ നഗര ജനസംഖ്യതന്നെ 35 കോടി കടന്നിരിക്കുന്നു. ഇത്‌ യു.എസ്‌.എയുടെ ആകെ ജനസംഖ്യയേക്കാൾ കൂടുതലാണ്‌. നഗര ജനസംഖ്യയുടെ 75 ശതമാനവും മികച്ച വാങ്ങൽശേഷിയുള്ളവരാണ്‌. അവരിലേക്ക്‌ നമ്മുടെ ഉൽപന്നങ്ങൾ എത്തിക്കുക എന്ന ദൗത്യമാണ്‌ നമുക്കുള്ളത്‌. ഇത്‌ വേഗത്തിൽ നടപ്പാക്കണമെങ്കിൽ കമ്പനികളുടെ കൺസോർഷ്യം ഉയർന്ന്‌ വരണം.
കമ്പനികൾ രൂപീകരിക്കുകയും രജിസ്റ്റർ ചെയ്യുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്യുകയെന്നത്‌ ആദ്യപടി മാത്രമാണ്‌. ഇവയെ വളർച്ചയുടെ പടവുകളിലേക്ക്‌ കൈപിടിച്ച്‌ നയിക്കുകയും അവയെ മികച്ച കമ്പനികളാക്കുകയും ഉയർന്ന ലാഭക്ഷമതയോടെ ഇതിനെ നടത്തിക്കൊണ്ടുപോകുകയും ചെയ്യുന്നതിന്‌ നമുക്ക്‌ സാങ്കേതിക വിദഗ്ദ്ധരുടേയും പ്രോഫഷണലുകളുടേയും സേവനം ആവശ്യമുണ്ട്‌. സ്വാഭാവികമായും കമ്പനികൾ ചിന്തിക്കുക തങ്ങൾക്ക്‌ അറിയാവന്ന ഏറ്റവുമടുത്ത്‌ ലഭ്യമാകുന്ന ഏറ്റവും കുറഞ്ഞ ചെലവിൽ കിട്ടുന്ന ഏതാനും ചില ജീവനക്കാരെ നിയമിക്കുക എന്നതാവും; അതുപോര, ലഭ്യമാക്കാവുന്ന ഏറ്റവും മികച്ച പ്രോഫഷണലുകളെ, സാങ്കേതിക രംഗത്തും മാനേജ്‌മന്റ്‌ രംഗത്തും കണ്ടെത്തുന്നതിനും അവരെ ആകർഷിച്ച്‌ കമ്പനികളിൽ നിലനിർത്തുന്നതിനും  അവരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തുന്നതിനും എല്ലാ കമ്പനികളും ശ്രമിക്കണം. 'ഇർമ'പോലെ ദേശീയതലത്തിലുള്ള മികച്ച മാനേജ്‌മന്റ്‌ സ്ഥാപനങ്ങളിൽ നിന്നും വിദഗ്ദ്ധരെ ഇതിനോടകം നിയമിച്ച കമ്പനികൾ ഉണ്ട്‌ എന്ന കാര്യം വിസ്മരിക്കുന്നില്ല. മറ്റ്‌ കമ്പനികൾക്കും ഇത്‌ മാതൃകയാവുമെന്ന്‌ പ്രതീക്ഷിക്കുന്നു.
അതുപോലെത്തന്നെയാണ്‌ നാളികേര സംസ്ക്കരണത്തിന്റേയും മൂല്യവർദ്ധനവിന്റേയും രംഗത്ത്‌ പരിശീലനം ലഭിച്ചയാളുകളുടെ അഭാവം ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കുന്നതിനുവേണ്ടി വാഴക്കുളത്തെ സിഡിബി ഇൻസ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്നോളജി നിങ്ങളുടെ ആവശ്യങ്ങൾ മുന്നിൽക്കണ്ടുകൊണ്ട്‌ ഒരുമുഴം മുൻപേ നാളികേര സംസ്ക്കരണത്തിലും, നാളികേരാധിഷ്ഠിത മൂല്യവർദ്ധിത ഉൽപന്ന നിർമ്മാണത്തിലും പരിശീലനം നൽകുന്ന ഹ്രസ്വകാല സർട്ടിഫിക്കറ്റ്‌ കോഴ്സുകൾ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. ആ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന്‌ അഭ്യർത്ഥിക്കുന്നു.

ഓരോ കമ്പനികളും തങ്ങൾ ഇതുവരെ ചെയ്ത കാര്യങ്ങൾ നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുകയാണ്‌. ഇത്‌ മറ്റുള്ളവർക്ക്‌ പ്രചോദനമാകട്ടെയെന്ന്‌ ആശംസിക്കുന്നു. കൂടുതൽ കൂടുതൽ കാര്യങ്ങൾ ഏറ്റെടുക്കുന്നതിനും ചെയ്യുന്നതിനും  മികവ്‌ നേടുന്നതിനും ഈ ഒരു ലക്കം നിങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയുമുണ്ട്‌. കഴിഞ്ഞമാസം അവസാനം നടന്ന അന്താരാഷ്ട്ര പ്രശസ്തമായ ന്യൂയോർക്ക്‌ സമ്മർ ഫാൻസി ഫുഡ്‌ ഫെസ്റ്റിവെലിൽ ഏകദേശം 160 ൽ ഏറെ വ്യാപാരാന്വേഷണങ്ങളാണ്‌ നാളികേര വികസനബോർഡിന്റെ സ്റ്റാളിലേക്ക്‌ വന്നത്‌. അവരുടെ വിശദാംശങ്ങളും അഡ്രസ്സുകളും നാളികേര വികസന ബോർഡിന്റെ വെബ്സെറ്റിൽ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.  ഓരോ കമ്പനികൾക്കും നേരിട്ട്‌ അവരോട്‌ ബന്ധപ്പെട്ട്‌ തങ്ങളുടെ ഉൽപന്നങ്ങൾ വിപണനം നടത്തുന്നതിനുമുള്ള നടപടികൾ ആരംഭിക്കാവുന്നതാണ്‌. പ്രധാനമായും നീര, നീരയുടെ ഉൽപന്നങ്ങൾ, വെർജിൻ കോക്കനട്ട്‌ ഓയിൽ, പായ്ക്ക്‌ ചെയ്ത കരിക്കിൻ വെളളം, ഓർഗാനിക്‌ കോക്കനട്ട്‌ ഓയിൽ , ഡേശിക്കേറ്റഡ്‌ കോക്കനട്ട്‌, കോക്കനട്ട്‌ മിൽക്ക്‌, കോക്കനട്ട്‌ പൗഡർ, മിൽക്ക്‌ ക്രീം തുടങ്ങിയ ഉൽപന്നങ്ങൾക്കാണ്‌ അന്താരാഷ്ട്ര വാണിജ്യമേളയിൽ കൂടുതൽ അന്വേഷണങ്ങളുണ്ടായത്‌ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

നാൽപത്തിയാറാമത്‌ എപിസിസി കോക്കോടെക്‌ മീറ്റിംഗ്‌  ജൂലൈ 7 മുതൽ 11 വരെ ശ്രീലങ്കയിലെ കൊളംബോയിൽ നടക്കുകയുണ്ടായി. ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ചീഫ്‌ കോക്കനട്ട്‌ ഡവലപ്‌മന്റ്‌ ആഫീസർ ശ്രീ. സുഗതഘോഷും, എപിസിസി റിസോഴ്സ്‌ പേഴ്സണായി ഡോ. രമണി ഗോപാലകൃഷ്ണനും നാളികേര വികസന ബോർഡിൽ നിന്നും  സമ്മേളനത്തിൽ പങ്കെടുത്തു. ദക്ഷിണപൂർവ്വഷ്യൻ രാജ്യങ്ങളിലെ നാളികേര വികസന  അതോറിറ്റികളും  വ്യവസായികളും കയറ്റുമതിക്കാരുമെല്ലാമടങ്ങിയ ഒരു വലിയ സദസ്സിൽ നാളികേര വികസന ബോർഡിന്റെ പ്രവർത്തനങ്ങൾക്ക്‌, പ്രത്യേകിച്ച്‌ നമ്മുടെ ഉത്പാദക കൂട്ടായ്മകൾക്കും, തെങ്ങിന്റെ ചങ്ങാതിക്കൂട്ടം, തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതി എന്നിവയ്ക്കെല്ലാം വലിയ അംഗീകാരവും പ്രശംസയും ലഭിക്കുകയുണ്ടായി. അതായത്‌ നിങ്ങളിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ  കേവലം പ്രാദേശികമായി മാത്രമല്ല, ദേശീയ, അന്തർദേശീയ തലങ്ങളിൽ കൂടി ശ്രദ്ധിക്കപ്പെടുന്ന കാര്യങ്ങളാണ്‌ എന്നത്‌ മറക്കാതിരിക്കുക. അന്തർദേശീയ തലത്തിൽ മാതൃകകൾ ആകാവുന്ന പ്രവൃത്തികളാണ്‌ നിങ്ങളിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്‌. നിങ്ങൾ തന്നെ മാതൃകകളാണ്‌. നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതും  മറ്റുള്ള രാജ്യങ്ങൾകൂടി ഉറ്റുനോക്കുന്നതുമായ മാതൃകപരമായ പരിപാടികളിൽ കൂടുതൽ ഗുണമേന്മയും മികവും പുലർത്തുന്നതിന്‌ പ്രത്യേകം ശ്രദ്ധിക്കുക. 
യുഎസ്‌എയിൽ നടക്കുന്ന അടുത്ത സമ്മർഫാൻസി ഫുഡ്‌ ഫെസ്റ്റിവെലിൽ നമ്മുടെ നിലവിലുള്ള 12 കമ്പനികളുടേയും പ്രതിനിധികൾക്ക്‌ തങ്ങളുടെ ഉൽപന്നങ്ങളുമായി പോകാൻ കഴിയട്ടെയെന്ന്‌ ആശംസിക്കുന്നു. 2015 ജനുവരി അവസാനത്തെ ആഴ്ചയിൽ എപിസിസിയുടെ അടുത്ത മിനിസ്റ്റീരിയൽ സമ്മേളനത്തിന്‌ ആതിഥ്യമരുളുവാനുള്ള ഭാഗ്യം ഇത്തവണ ഇന്ത്യയ്ക്കാണ്‌ ലഭിച്ചിട്ടുള്ളത്‌. ഇപ്പോഴത്തെ അറിവനുസരിച്ച്‌ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ വെച്ചായിരിക്കും ഇരുപത്തിയഞ്ചോളം രാജ്യങ്ങൾ പങ്കെടുക്കുന്ന ഈ സമ്മേളനം നടക്കുക.  ഈ അവസരവും നമ്മുടെ നാളികേരോത്പാദക കമ്പനികൾക്കും അതിന്‌ കീഴിലുള്ള കൂട്ടായ്മകൾക്കും കൂടുതൽ അറിവുകൾ നേടുന്നതിനും, നാളികേരോൽപന്നങ്ങളുടെ ആഗോള സാദ്ധ്യതകളും അവസരങ്ങളും

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...