19 Sept 2014

ലോഫ്ടിൽ എലികൾ ചിരിക്കുന്നു


ഡോ കെ ജി ബാലകൃഷ്ണൻ
==========================
തട്ടിൻ മുകളിൽ
ഒരു പെരക്കം
പിന്നെ,കിലുക്കം.
ഉത്തരത്തിൽ
ചത്തിരിക്കുന്നത്-
കിക്കിലുക്കം
കിലുകിലുക്കത്തിന് ശേഷം.
അതെ, അത്
നേരായ നേരിൻ
ഒടുക്കം-
അന്ത്യമെന്നും
അവസാനമെന്നും
പ്രളയമെന്നും ഒക്കെ.
കൂലം കുത്തി യൊഴുകുന്നത്
പ്രവാഹം;
അതെ;അതുതന്നെ-
ചതി-
പോരിന് കാരണം.
ചോരയുടെ കുത്തൊഴുക്ക്
ശകുനിയുടെ
കള്ളക്കളിയുടെ കഥ;
-മുനിയന്നെ
പറഞ്ഞത്.
-നൂറ്റൊന്ന്
ആവർത്തിച്ചത്-
(ക്ഷീരബലയെന്ന്
ആയുർവ്വേദം.)

2.
ഇറാക്കിലും
ഗാസയിലും
തേര്
ഉരുളുന്നത്;
ഇവിടെ,
ഭൂമിയുടെ
തട്ടിൻപുറത്ത്-
ഒരു പെരപെരക്കം.

3.
ഇരുളുന്നു ആകാശം-
മഴ വരാനെന്നത് മൌഡ്യം;
 വരാനിരിക്കുന്നത്
പേമാരി;
മഹാമാരി;
തീരാ, തോരാമഴ;
മഴമഴ;മഹാമഴ;
കോരിച്ചൊരിഞ്ഞ്;
ഊരും പാരും നിറഞ്ഞ്;
അങ്ങനെ,അങ്ങനെ;
ലോകാവസാനം.

അതെ,
എല്ലാ കഥകളും തീരുന്നത്
ഒരേപോലെ-
സകല പടഹധ്വനികളും
അടങ്ങി-
മൂകം,ശാന്തം;
തുടക്കം
ഒടുക്കം
ഒന്നായുറഞ്ഞ്.

4.
എന്റെ മുറിത്തട്ടിൽ
പെരപെരാപെരക്കം;
കിലുകിലെക്കിലുക്കം.

എലി;
നേരിനെ;
പരിഹസക്കുന്നതിൻ സ്വരം;
-അതുകേട്ട്‌ കലിതുള്ളും
കവിമനസ്സ്-
എലി പെരുകിയിട്ടുണ്ടെന്ന്
വീട്ടുകാരിയുടെ പരാതി
(- മായം ചേർക്കാത്ത
-പരിശുദ്ധ-
എലിവിഷം പോലും
കിട്ടാനില്ലാത്ത
കലികാലത്തെപ്പറ്റി
ഓർമപ്പെടുത്തൽ)
-അത് മാത്രമാണ്
ഈ പുത്തനിന്നിന്റെ
പച്ചപ്പെന്ന്
എന്റെ കമന്റ്-
എന്റെ പ്രിയതമയുടെ
മണിയൊച്ച;
-പൊട്ടിച്ചിരി-
ലോഫ്ട്ടിൽ
എലികൾ ചിരിക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...